ഭരണസിരാകേന്ദ്രം സ്ഥിതി ചെയ്യുന്ന മണ്ഡലത്തിൽ സീറ്റ് നിശ്ചയിക്കാനാകാതെ ഇടതുമുന്നണിയും ബിജെപിയും; വോട്ട് വിലകൊടുത്തു വാങ്ങി വിജയം ഉറപ്പിക്കാൻ വി എസ് ശിവകുമാർ; തിരുവനന്തപുരം മണ്ഡലം കാണാൻ പോകുന്നത് ശരിക്കുള്ള ത്രികോണ മത്സരം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് ഉൾകൊള്ളുന്ന തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ സിറ്റിങ് എംഎൽഎയും മന്ത്രിയുമായ വി എസ് ശിവകുമാർ വീണ്ടും മത്സരിക്കുമെന്ന് ഉറപ്പ്. എന്നാൽ ഇടതുമുന്നണി സ്ഥാനാർത്ഥിയെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. ബിജെപിയിലും ഇതു തന്നെ അവസ്ഥ.
കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപി കരുത്ത് കാട്ടിയ മേഖലയായതിനാൽ കടുത്ത ത്രികോണ മത്സരമാകും നടക്കുക. എല്ലാ വോട്ടുകളും പെട്ടിയിലാക്കാൻ ബിജെപി രംഗത്തിറങ്ങുന്നതിനാൽ ഇടത് വലത് മുന്നണികൾക്ക് നിർണ്ണായകമാണ് ഇവിടത്തെ മത്സരം.
കോർപ്പറേഷൻ തെരഞ്ഞെടുപ്പു വേളയിൽ തന്നെ വി എസ് ശിവകുമാർ വോട്ടു കച്ചവടത്തിനു കൂട്ടുനിന്നുവെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥികളിൽ നിന്നു ശിവകുമാർ മൂന്നുലക്ഷം രൂപ തലവരിപ്പണം പിരിച്ചതായ വാർത്തകൾ പുറത്തുവന്നിരുന്നു. പണം വാങ്ങിയിട്ടും ബിജെപിക്കു വേണ്ടി വോട്ടു മറിച്ചിരുന്നുവെന്ന സൂചനകളാണുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് തനിക്കനുകൂലമാക്കി മാറ്റാനുള്ള കച്ചവടതന്ത്രത്തിന്റെ ഭാഗമായിരുന്നു ഈ നീക്കമെന്ന സൂചനയാണുള്ളത്. ഇതിന്റെ പേരിൽ കോൺഗ്രസിൽ തന്നെ തർക്കങ്ങൾ ഉടലെടുത്തിരുന്നു.
എതിർപക്ഷത്ത് ആരുതന്നെയായാലും മറിച്ചിടാൻ തക്കവണ്ണമുള്ള വോട്ടുകച്ചവടത്തിന്റെ സൂചനകൾ തന്നെയാണു നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിലും പുറത്തുവരുന്നത്. ബിജെപിയുടെ സ്ഥാനാർത്ഥി നിർണയം വൈകുന്നത് എൽഡിഎഫ് സ്ഥാനാർത്ഥിയെക്കുറിച്ചുള്ള തീരുമാനം വൈകുന്നതിനാലാണെന്നു റിപ്പോർട്ടുകൾ വരുന്നുണ്ടെങ്കിലും വോട്ടുകച്ചവടത്തിനുള്ള സാധ്യതകൾ തന്നെയാണു തെളിയുന്നത്.
ഇടതുമുന്നണിയിലും തിരുവനനന്തപുരം മണ്ഡലത്തിന്റെ കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ല. മുന്നണിക്കൊപ്പം നിൽക്കുന്ന കേരള കോൺഗ്രസിലെ വി. സുരേന്ദ്രൻ പിള്ളയോ, പുതുതായി പിറന്ന ജനാധിപത്യ കേരള കോൺഗ്രസിലെ ആന്റണി രാജുവോ ആകും സ്ഥാനാർത്ഥിയെന്നാണു സൂചന. സിപിഐ(എം) ജില്ലാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ സ്ഥാനാർത്ഥികളുടെ പാനലിൽ ഈ മണ്ഡലം ഒഴിച്ചിട്ടിരിക്കുകയാണ്. സംസ്ഥാന നേതൃത്വമാകും തീരുമാനമെടുക്കുക. സിപിഎമ്മുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിൽ മൂന്ന് സീറ്റുകളാണ് സുരേന്ദ്രൻ പിള്ള ഉൾപ്പെട്ട കേരള കോൺഗ്രസ് ആവശ്യപ്പെട്ടത്. തിരുവനന്തപുരം, കോതമംഗലം, കടുത്തുരുത്തി എന്നിവ. തിരുവനന്തപുരം കിട്ടിയാൽ സുരേന്ദ്രൻപിള്ള തന്നെയാകും സ്ഥാനാർത്ഥി. ഫ്രാൻസിസ് ജോർജിന്റെ കേരളാ കോൺഗ്രസാകട്ടെ ആന്റണി രാജുവിനായി തിരുവനന്തപുരം നോക്കുന്നുമുണ്ട്.
സ്ഥാനാർത്ഥിയായാൽ ജയിക്കാമെന്ന പ്രതീക്ഷയാണ് ആന്റണി രാജുവിനുമുള്ളത്. എം എം ഹസനെ തോൽപ്പിച്ച് തിരുവനന്തപുരം മണ്ഡലത്തിന്റെ പൂർവരൂപമായ തിരുവനന്തപുരം വെസ്റ്റിൽ നിന്ന് നിയമസഭയിലെത്തിയ ചരിത്രം ആന്റണി രാജുവിനുണ്ട്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളും തീരദേശമേഖലയിലെ വോട്ടും പരിഗണിക്കുമ്പോൾ ജയസാധ്യതയുണ്ടെന്ന വിലയിരുത്തലാണ് ജനാധിപത്യ കേരള കോൺഗ്രസിനുള്ളത്. നേരത്തെ ആന്റണി രാജുവിനു പകരക്കാരനായാണു വി സുരേന്ദ്രൻ പിള്ള മണ്ഡലത്തിൽ മത്സരിച്ചത്. ജയിച്ച് എൽഡിഎഫ് മന്ത്രിസഭയിൽ അംഗമാകാനും സുരേന്ദ്രൻ പിള്ളയ്ക്കു കഴിഞ്ഞിരുന്നു. ഇക്കുറി ആർക്കാണു സീറ്റെന്ന കാര്യത്തിൽ ഇതുവരെ ഇടതുമുന്നണിയിൽ ധാരണയായിട്ടില്ല. അടുത്ത ഇടതുമുന്നണി യോഗം 19നാണ്. അതിനുമുമ്പ് സീറ്റിനെക്കുറിച്ച് ധാരണയാകും. ജനാധിപത്യ കേരള കോൺഗ്രസിന് തിരുവനന്തപുരം സീറ്റ് നൽകാമെന്നോ ഇല്ലെന്നോ സിപിഐ(എം) പറഞ്ഞിട്ടില്ല. അതിനാൽ, ഏത് കേരള കോൺഗ്രസാകും ഇവിടെ മത്സരിക്കുക എന്നറിയാൻ ഇനിയും കാത്തിരിക്കണം. ആന്റണി രാജുവിനെ മത്സരിപ്പിച്ചാൽ വിജയസാധ്യതയുണ്ടാകുമെന്നാണു ഇടതുമുന്നണിയിലെ ചില നേതാക്കൾ നൽകുന്ന സൂചന. തീരദേശ മേഖലയിലെ വോട്ടുകൾ നിർണായകമാകുമെന്നു തന്നെയാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. എന്നാൽ ആന്റണി രാജു സ്ഥാനാർത്ഥിയായെത്തിയാൽ തീരമേഖല മുഴുവൻ ആന്റണി രാജുവിന് വോട്ട് ചെയ്യുമെന്നു ഇവിടെ നിന്നുള്ള സിപിഐ(എം) നേതാക്കളും ഉറപ്പു നൽകുന്നുണ്ട്. ബിജെപിക്ക് തിരുവനന്തപുരത്ത് സ്വാധീനമുണ്ട്. എന്നാൽ മണ്ഡലം ഉൾപ്പെടുന്ന തീരമേഖലയിൽ ബിജെപിക്ക് വോട്ട് ചെയ്യുന്നവർ കുറവാണ്. ഇതും എൽഡിഎഫിനു പ്രതീക്ഷ നൽകുന്നതാണ്.
ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനവും വൈകുമെന്നാണു സൂചന. പല പേരുകളും ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും ധാരണയായിട്ടില്ല. പൊതു സമ്മതനെ കണ്ടെത്തി മത്സരിപ്പിക്കാനും പാർട്ടി ആലോചിക്കുന്നുണ്ടെന്നാണ് അറിയുന്നത്. രാജസേനനോ മേനകാ സുരേഷോ ഒക്കെ വെള്ളിത്തിരയുടെ താരമായി ബിജെപി ടിക്കറ്റിലെത്താനും സാധ്യതയുണ്ട്. എന്നാൽ എൽഡിഎഫ് സ്ഥാനാർത്ഥി ആരെന്ന് മനസ്സിലാക്കി മാത്രമേ തീരുമാനം എടുക്കൂ.
വി എസ് ശിവകുമാറും സുരേന്ദ്രൻ പിള്ളയും സ്ഥാനാർത്ഥികളായി എത്തിയാൽ തീരമേഖലയിലെ വോട്ട് മുഴുവൻ ശിവകുമാർ സ്വന്തമാക്കുമെന്നാണു ബിജെപി കരുതുന്നത്. എ കെ ആന്റണിയെയുൾപ്പെടെ പ്രചാരണത്തിനിറക്കി തീരദേശമേഖലയിലെ വോട്ടുകൾ മുഴുവൻ തൂത്തുവാരാൻ കോൺഗ്രസ് പരമാവധി ശ്രമിക്കും. കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ നടത്തിയ വോട്ടുതിരിമറികൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ പെട്ടിയിലാക്കാനുള്ള നീക്കമാണു ശിവകുമാർ നടത്തുന്നത്. വോട്ടുകച്ചവടം ഫലിച്ചാൽ, സമുദായ സംഘടനകളുടെ പിന്തുണ കൂടി നേടുന്നതോടെ കോൺഗ്രസിനാകും ജയം.
കോർപ്പറേഷൻ തെരഞ്ഞെടുപ്പിലുണ്ടായ നേട്ടം ആവർത്തിക്കാനായാലേ ബിജെപിക്കു ജയിക്കാനാകൂ. തീരദേശമൊഴികെയുള്ള മേഖലയിൽ പരമാവധി വോട്ടു പിടിച്ചാൽ മാത്രമേ ജയസാധ്യതയുള്ളൂ. എന്തുവന്നാലും തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്തിൽ കുറഞ്ഞൊന്നും ബിജെപി ആഗ്രഹിക്കുന്നില്ല. ഇത് തന്നെയാണ് തിരുവനന്തപുരത്തെ പോരാട്ട ചൂട് കടുപ്പിക്കുന്നത്. ആന്റണി രാജുവന്നാൽ ന്യൂനപക്ഷ വോട്ടുകളുടെ ധ്രൂവീകരണം അനുകൂലമാക്കാൻ പാടുപെടുമെന്ന് ശിവകുമാറിനും അറിയാം. മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെടാനും സാധ്യതയുണ്ട്. അതുകൊണ്ട് ആന്റണി രാജുവെത്തിയാൽ തിരുവനന്തപുരം ജില്ലയിലാകെ ബിജെപിക്ക് ഗുണകരമായ അന്തരീക്ഷമുണ്ടാകുമെന്ന പ്രചാരണമാണ് ഒരുവശത്തു നടക്കുന്നത്. എങ്ങനേയും സുരേന്ദ്രൻ പിള്ളയെ സ്ഥാനാർത്ഥിയായി കിട്ടാനാണ് അത്. പക്ഷേ, ആന്റണി രാജു സ്ഥാനാർത്ഥിയായാൽ ജയസാധ്യത എൽഡിഎഫിനു തന്നെയെന്നാണു ഒരുവിഭാഗം വിലയിരുത്തുന്നതും.
2006ൽ ശോഭനാ ജോർജിനെതിരെ വിമതനായി ശരത് ചന്ദ്ര പ്രസാദ് മത്സരിച്ചിരുന്നു. കോൺഗ്രസിലെ ഈ പോരിനിടെയായിരുന്നു സുരേന്ദ്രൻ പിള്ളയുടെ വിജയം. ആർഎസ്എസ് വോട്ടുകളും അന്ന് സുരേന്ദ്രൻ പിള്ളയെ തുണച്ചു. അതുകൊണ്ട് തന്നെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ആന്റണി രാജു കരുത്തനായ സ്ഥാനാർത്ഥിയാകുമെന്ന് കോൺഗ്രസ് കരുതുന്നു. തീരമേഖലയിലെ വോട്ടുകളിൽ ആന്റണി രാജു വിള്ളലുണ്ടാക്കുമെന്ന ഉറപ്പാണ് അതിന് കാരണം. മണ്ഡലത്തിന്റെ മറ്റിടങ്ങളിൽ നായർ സമുദായമാണ് പ്രബലർ. ഇവിടെ ബിജെപിക്കാണ് സ്വാധീനം. അതുകൊണ്ട് തന്നെ തീരമേഖലയിലെ വോട്ടുകൾ ഭിന്നിച്ചാൽ തിരുവനന്തപുരത്ത് വിജയിക്കാമെന്ന പ്രതീക്ഷയാണു ബിജെപിക്ക്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍