പത്ത് പേരെ സംഘടിപ്പിക്കാൻ പറ്റാത്ത അനേകം ഘടക കക്ഷികൾ; എല്ലാവർക്കും വാരിക്കോരി സീറ്റ് വേണം; അപ്പോൾ പിന്നെ ആളെ കൂട്ടാൻ കഴിയുന്ന സിപിഐയുടെ കാര്യം പറയണോ? ആരെയും പിണക്കേണ്ടന്ന് കരുതിയ സിപിഐ(എം) സീറ്റ് മോഹികളെ കൊണ്ട് മടുത്തു; തീരുമാനം ആകണമെങ്കിൽ വല്ല്യേട്ടനായേ പറ്റൂ എന്ന വികാരം ശക്തം
തിരുവനന്തപുരം: ഘടക കക്ഷികളുടെ എണ്ണം നോക്കിയാൽ യുഡിഎഫിനെ തോൽപ്പിക്കും. എന്നാൽ സിപിഐ അല്ലാതെ ഒറ്റ പാർട്ടിക്ക് പത്താളെ ഒരുമിച്ചു കൂട്ടാൻ കഴിയുമോ? ഭാഗ്യം കൊണ്ട് മൂന്ന് സീറ്റുകളിൽ വിജയിച്ചെങ്കിലും ജനദാളായി പ്രവർത്തിച്ചവരിൽ ഭൂരിപക്ഷവും വീരന്ദ്രകുമാറിന്റെ പാർട്ടിയാലാണ്. കൊല്ലത്ത് ആളുണ്ടായിരുന്ന ആർഎസ്പിയും ഇടത് പക്ഷത്താണ്. എൻസിപി, കോൺഗ്രസ് എസ്, ഐഎൻഎൽ, സിഎംപ, ജെഎസ്എസ്, സ്കറിയ തോമസ് കേരള കോൺഗ്രസ്സ് എന്നിങ്ങനെ അനേകം പാർട്ടികൾ ഉണ്ടെങ്കിലും അവർക്കൊക്കെ നേതാക്കൾ അല്ലാതെ അണികൾ ഇല്ല. എന്നിട്ടും എല്ലാവരും സീറ്റ് ചോദിച്ച് സിപിഎമ്മിനെ വെള്ളം കുടിപ്പിക്കുകയാണ്. മുൻ വർഷങ്ങളിലെ പോലെ ആരെയും പിണക്കേണ്ട എന്ന് കരുതി സമാധാനം പുലർത്തുന്ന സിപിഎമ്മിന്റെ ക്ഷമ പരീക്ഷിക്കുകയാണ് ഈ പാർട്ടികൾ.
ഇടതുമുന്നണിയിലെ വല്ല്യേട്ടനാണ് സിപിഐ(എം) എന്ന ആക്ഷേപം പലപ്പോഴും ഉയരാറുണ്ട്. അത് മാറ്റി വച്ചായിരുന്നു ഇത്തവണത്തെ ഇടപെടലുകൾ. എല്ലാവരോടും പരമാവധി സംയമനം പാലിച്ചു. എന്നാൽ ആരും വിട്ടുവീഴ്ചയ്ക്കില്ല. സ്വന്തം ശക്തി അറിയാമായിരുന്നിട്ടും ചോദിക്കുന്നത് കൈനിറയെ ആണ്. ഇതോടെ സിപിഐ(എം) കടുത്ത നിലപാടിലേക്ക് മാറുമെന്നാണ് സൂചന. രണ്ടു സീറ്റുകൾ അധികം വേണമെന്നു സിപിഐ ആവശ്യപ്പെട്ടപ്പോൾ തരാൻ പറ്റില്ലെന്നും ഇപ്പോഴുള്ള സീറ്റുകളിൽ രണ്ടെണ്ണം വിട്ടുതരികയാണു വേണ്ടതെന്നും സിപിഐ(എം) നിലപാടെടുത്തതിനാൽ എൽഡിഎഫിൽ സീറ്റുവിഭജനം കീറാമുട്ടിയായി. കഴിഞ്ഞ തവണ 27 സീറ്റുകളിൽ മൽസരിച്ച തങ്ങൾക്ക് ഇത്തവണ 29 സീറ്റ് വേണമെന്നായിരുന്നു ചർച്ചയിൽ സിപിഐയുടെ ആവശ്യം. ഇരവിപുരവും മലപ്പുറത്തെ ഒരു സീറ്റുമാണു സിപിഐ ചോദിച്ചത്.
എന്നാൽ, ഇത്തവണ കൂടുതൽ കക്ഷികൾക്കു സീറ്റ് നൽകേണ്ടതിനാൽ സിപിഐ രണ്ടു സീറ്റെങ്കിലും വിട്ടുതരണമെന്നു സിപിഐ(എം) ആവശ്യപ്പെട്ടു. എണ്ണത്തിന്റെ കാര്യത്തിൽ തീരുമാനമാകാത്തതിനാൽ കൂടുതൽ ചർച്ചകളിലേക്കു കടക്കാതെ യോഗം പിരിഞ്ഞു. സിപിഐ(എം)-സിപിഐ സീറ്റു വിഭജനത്തിൽ തീരുമാനമായാൽ മറ്റു പാർട്ടികൾക്കു നൽകേണ്ട സീറ്റുകൾ ഉടൻ നിശ്ചയിക്കും. ജനാധിപത്യ കേരള കോൺഗ്രസ് കോതമംഗലം അല്ലെങ്കിൽ മൂവാറ്റുപുഴ, കുട്ടനാട് അല്ലെങ്കിൽ ചങ്ങനാശേരി, ഇടുക്കി, തിരുവനന്തപുരം, ആറന്മുള, കാഞ്ഞിരപ്പള്ളി, ഇരിക്കൂർ മണ്ഡലങ്ങളാണ് ആവശ്യപ്പെട്ടിട്ടുള്ളത്. തിരുവനന്തപുരം ഒഴികെയുള്ള സീറ്റുകൾ അവർക്കു നൽകാൻ ഏകദേശ ധാരണയായിട്ടുണ്ടെന്നാണു സൂചന.
തിരുവനന്തപുരം സിപിഐ(എം) ഏറ്റെടുത്തില്ലെങ്കിൽ ആന്റണി രാജുവിനു നൽകിയേക്കും. കേരള കോൺഗ്രസ് സ്കറിയാ തോമസ് വിഭാഗം വർക്കിങ് ചെയർമാൻ വി. സുരേന്ദ്രൻ പിള്ളയും തിരുവനന്തപുരം സീറ്റിനായി രംഗത്തുണ്ടെങ്കിലും കൂടുതൽ വിജയ സാധ്യത ആന്റണി രാജുവിനാണെന്നാണു വിലയിരുത്തൽ. സ്കറിയാ തോമസ് വിഭാഗത്തിനു കഴിഞ്ഞ തവണ നൽകിയ മൂന്നു സീറ്റുകളിൽ രണ്ടെണ്ണം തിരിച്ചെടുക്കുമെന്നും സിപിഐ(എം) മുന്നറിയിപ്പു നൽകിയിട്ടുണ്ട്. പിസി തോമസിനാണ് മൂന്ന് സീറ്റ് കഴിഞ്ഞ തവണ നൽകിയത്. പിസി തോമസ് പാർട്ടി വിട്ടതോടെ സ്കറിയാ തോമസ് വിഭാഗത്തിന്റെ ശക്തി കുറഞ്ഞു. എന്നാൽ മൂന്നെണ്ണം കിട്ടിയേ മതിയാവൂ എന്ന് സ്കറിയാ തോമസ് പിടിവാശിയിലും. ഇത് അംഗീകരിക്കില്ലെന്നാണ് സിപിഐ(എം) നൽകുന്ന സൂചന.
നാലു സീറ്റുകളിൽ മൽസരിച്ച എൻസിപി ഇത്തവണ ഏഴ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നാലേ ഉള്ളൂവെന്നു സിപിഐ(എം) അറിയിച്ചു. ജനതാദൾ എസ് ഇപ്പോഴുള്ള അഞ്ചിനു പുറമെ ചിറ്റൂർ മണ്ഡലം കൂടി ആവശ്യപ്പെട്ടപ്പോൾ നൽകാമെന്നായിരുന്നു മറുപടി. പക്ഷേ, പകരം മറ്റൊരു സീറ്റ് മടക്കി നൽകണമെന്നു സിപിഐ(എം) ഉപാധി വച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇവർക്ക് കോട്ടയം സീറ്റ് നൽകിയിരുന്നു. അന്നത്തെ പ്രത്യേക സാഹചര്യമായിരുന്നു അതിന് കാരണം. എന്നാൽ ഇത്തവണ കൂടുതലൊന്നും അനുവദിക്കില്ല.
തെക്കും വടക്കും മധ്യ കേരളത്തിലും ഓരോ സീറ്റ് ആവശ്യപ്പെട്ട കടന്നപ്പള്ളി രാമചന്ദ്രന്റെ കോൺഗ്രസ് എസിനോട് കണ്ണൂരിൽ മാത്രം മൽസരിക്കാൻ സിപിഐ(എം) നിർദ്ദേശിച്ചു. കാഞ്ഞിരപ്പള്ളി, ഇരവിപുരം, തൃശൂർ, അഴീക്കോട്, വർക്കല സീറ്റുകൾ ചോദിച്ച സിഎംപിക്ക് അഴീക്കോട് മാത്രം നൽകാനാണിട. ഇതു സമ്മതിച്ചില്ലെങ്കിൽ സിപിഐ(എം) അരവിന്ദാക്ഷൻ വിഭാഗത്തെ ഇടതുമുന്നണിയിൽ നിന്ന് മാറ്റും. കൂത്തുപറമ്പ് തിരിച്ചെടുത്തു പകരം കാസർകോട് നൽകാമെന്ന് ഐഎൻഎല്ലിനെ അറിയിച്ചെങ്കിലും അവർ വഴങ്ങിയിട്ടില്ല. വേങ്ങരയും കോഴിക്കോട് സൗത്തും കൂടി ഐഎൻഎൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കെ.ആർ. ഗൗരിയമ്മ ഇന്നലെയും സീറ്റു വിഭജന ചർച്ചയ്ക്കായി എകെജി സെന്ററിൽ എത്തി. എന്നാൽ, സീറ്റുകൾ സംബന്ധിച്ച് ഉറപ്പൊന്നും ലഭിച്ചില്ല. ചവറ, അരൂർ, ചേർത്തല, കായംകുളം, ഇരവിപുരം, വർക്കല സീറ്റുകളാണ് ജെഎസ്എസ് ആവശ്യപ്പെട്ടത്. ഒരു സീറ്റാണ് ജെഎസ്എസിനായി സിപിഐ(എം) മനസ്സിൽ കാണുന്നത്. ആർ ബാലകൃഷ്ണ പിള്ളയ്ക്ക് പത്താനപുരം നൽകും. പിള്ളയ്ക്ക് മത്സരിക്കാൻ സീറ്റ് കൊടുക്കണമോ എന്നതിൽ അന്തിമ തീരുമാനം ആയിട്ടില്ല. പിസി ജോർജിന്റെ സെക്യുലർ കേരളാ കോൺഗ്രസിന് ഒരു സീറ്റും ഇടതു മുന്നണി നീക്കി വച്ചിട്ടില്ല. 24 നു മുൻപു തന്നെ സീറ്റു വിഭജനം പൂർത്തിയാക്കാമെന്ന് സിപിഐ(എം) കണക്കുകൂട്ടുന്നു.
അതിനായി പാർട്ടി തലത്തിലും ചർച്ചകൾ നടത്തും. സിപിഐയുടെ അവകാശ വാദങ്ങൾ മാത്രമേ ഒരു പരിധിവരെയെങ്കിലും അംഗീകരിക്കൂ. ബാക്കിയാരുടേയും മുഖവിലയ്ക്ക് പോലും സിപിഐ(എം) എടുക്കില്ലെന്നാണ് സൂചന. ക്രൈസ്തവ സഭയുമായി സഖ്യമുണ്ടാക്കുന്നതിനാൽ അതിനും സീറ്റ് മാറ്റി വയ്ക്കണം. സിപിഎമ്മിന്റെ അക്കൗണ്ടിലാണ് ഇത്. ഈ കൂട്ട് മുന്നണിക്ക് മൊത്തം ഗുണം ചെയ്യും. അതുകൊണ്ട് സഭാ സ്ഥാനാർത്ഥികൾക്ക് നൽകുന്ന സീറ്റുകളുടെ കുറവ് എല്ലാ പാർട്ടികളും ഉൾക്കൊള്ളണമെന്നാണ് സിപിഐ(എം) നിലപാട്.
Stories you may Like
- യുഡിഎഫ് 9, എൽഡിഎഫ് 7, ബിജെപി 1; തദ്ദേശത്തിൽ ചരിക്കുന്നത് കോൺഗ്രസ് മുന്നണി
- പാർട്ടി ഗ്രാമങ്ങൾ ഒന്നടങ്കം ബിജെപിയിലേക്ക് മാറിയ ബംഗാൾ
- സിപിഎമ്മിനെ പോലുള്ള ഭീകര സംഘടനയെ കേരളം അധികകാലം വാഴിക്കില്ലെന്ന് സിപിഐ
- തിരുവനന്തപുരത്ത് ബിജെപിക്ക് കനത്ത തിരിച്ചടി; ഇത്തവണ നേട്ടം ഇടതുപക്ഷത്തിന്
- പുതുപ്പള്ളിയിൽ സഭകൾ കൈവിട്ടെന്ന് സിപിഐ
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍