അട്ടിമറിക്കാൻ ശ്രമിച്ചത് സുധാകരൻ മതിയെന്ന ചെന്നിത്തല-ഉമ്മൻ ചാണ്ടി ഗ്രൂപ്പുകളുടെ സംയുക്ത തീരുമാനം; ഡൽഹിയിലെ താക്കോൽ സ്ഥാനത്തിൽ മാത്രം കണ്ണുള്ള കെസിക്കും കേരളത്തിലെ കസേരയിൽ താൽപ്പര്യമില്ല; സ്ഥാനമൊഴിയൽ കത്തിലെ കള്ളത്തരം അതിവേഗം പൊളിച്ച് ചെന്നിത്തല നടത്തിയത് ശക്തമായ സുധാകര പ്രതിരോധം; കോൺഗ്രസിൽ വീണ്ടും 'ഒരുമ'
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരൻ തുടരട്ടേയെന്ന ചെന്നിത്തല-ഉമ്മൻ ചാണ്ടി ഗ്രൂപ്പുകളുടെ സംയുക്ത തീരുമാനം അട്ടിമറിക്കാൻ ആരേയും അനുവദിക്കില്ല. ചില ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും കെപിസിസിയെ നയിക്കാനുള്ള കരുത്തും നേതൃപാടവവും സുധാകരനുണ്ടെന്നാണ് ചെന്നിത്തലയുടേയും ഉമ്മൻ ചാണ്ടിയുടേയും നിലപാട്. പ്രതിപക്ഷ നേതാവ് വിഡി സതീശനോടുള്ള എതിർപ്പ് രമേശ് ചെന്നിത്തലയ്ക്ക് കെപിസിസി അധ്യക്ഷനോടില്ലെന്നതാണ് വസ്തുത. ഈ സാഹചര്യത്തിലാണ് സുധാകരന് പ്രതിരോധം തീർക്കാൻ ചെന്നിത്തല നേരിട്ടെത്തിയത്. എംഎൽഎമാരുടെ പിന്തുണയിൽ സതീശനെ മാറ്റാനുള്ള നീക്കങ്ങൾ അണിയറയിൽ സജീവമാണെന്നും സൂചനയുണ്ട്. എന്നാൽ ഇതും ഉടനൊന്നും നടക്കില്ല. കരുതലോടെ മുമ്പോട്ടു പോകാനാണ് ചെന്നിത്തലയുടെ തീരുമാനം. ഉമ്മൻ ചാണ്ടിയുടെ എ ഗ്രൂപ്പും നേതൃമാറ്റത്തിനായി രംഗത്ത് വരില്ല.
ഹൈക്കമാണ്ടിനൊപ്പം ചേർന്നു നിൽക്കുന്ന കെസി വേണുഗോപാലിന് കേരളത്തിൽ ഇപ്പോൾ സ്ഥാനങ്ങളോട് താൽപ്പര്യമില്ല. സുധാകരനെ പിന്തുണയ്ക്കാനാണ് കെസിയുടേയും നിലവിലെ തീരുമാനം. ഹൈക്കമാണ്ടിന് സ്ഥാനം ഒഴിയാൻ സന്നദ്ധമാണെന്ന കത്ത് സുധാകരൻ നൽകിയെന്ന വ്യാജ വാർത്തയ്ക്ക് പിന്നിലെ ഉറവിടം കണ്ടെത്താനും നേതൃത്വം ശ്രമിക്കും. കത്ത് നൽകിയെന്ന വാർത്ത പ്രചരിച്ചതിൽ സുധാകരൻ അസ്വസ്ഥനാണ്. ഈ സാഹചര്യത്തിലാണ് ഉന്നതാധികാര സമിതി യോഗം നീട്ടിവച്ചതും. സുധാകരനെ ഇനി കോൺഗ്രസ് നേതാക്കളാരും തള്ളി പറയില്ല. ആർഎസ്എസിനെ അനുകൂലിച്ച സുധാകരനെ ന്യായീകരിക്കുകയാണ് നേതാക്കൾ. ചെന്നിത്തല സുധാകരന് സംരക്ഷണ കവചംതീർത്ത് രംഗത്തെത്തി. ചെന്നിത്തല പ്രതികരിച്ചേതാടെ വി ഡി സതീശനും കഴിഞ്ഞ ദിവസത്തെ നിലപാട് മയപ്പെടുത്തി. സുധാകരൻ രാഹുലിന് കത്ത് നൽകിയെന്ന വാർത്തകളും ഇരുവരും നിക്ഷേധിച്ചു.
കെപിസിസിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. സുധാകരന് തന്നെ കെപിസിസി അധ്യക്ഷ പദം കൊടുക്കാനായിരുന്നു തീരുമാനം. ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ചേർന്നാണ് തീരുമാനം എടുത്തത്. അധ്യക്ഷനായി മത്സരിക്കാൻ ഒരുങ്ങിയ ശരത് ചന്ദ്ര പ്രസാദിനെ പിൻവലിപ്പിച്ചതും ചെന്നിത്തലയാണ്. പുതിയ പ്രസിഡന്റിനെ നിശ്ചയിക്കാനുള്ള അധികാരം കോൺഗ്രസ് അധ്യക്ഷന് കൈമാറി. എന്നാൽ പുതിയ പ്രസിഡന്റിൽ തീരുമാനം ഉണ്ടായില്ല. ഇതിനിടെയാണ് വിവാദങ്ങളുണ്ടാക്കി സുധാകരനെ മാറ്റാൻ ചിലർ നീക്കം നടത്തിയത്. ഇത് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ചേർന്നെടുത്ത തീരുമാനത്തെ അട്ടിമറിക്കാനാണെന്ന വാദം സജീവമായിരുന്നു. ഈ സാഹചര്യത്തിലാണ് സുധാകരന് പ്രതിരോധം തീർക്കാൻ ചെന്നിത്തല ഓടിയെത്തിയത്.
കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗം മാറ്റിവെച്ചത് ആരോഗ്യപ്രശ്നങ്ങൾ കാരണം സുധാകരന് പങ്കെടുക്കാൻ കഴിയാത്തതുകൊണ്ടാണ് എന്നാണ് വിശദീകരണം. ഇതോടെ വിവാദ പ്രസ്താവനയിൽ പാർട്ടിയിലും മുന്നണിയിലും നിലനിൽക്കുന്ന പോര് രൂക്ഷമായതിനാലാണ് യോഗം മാറ്റാൻ കാരണമെന്ന വാദങ്ങളും പൊളിഞ്ഞു. അങ്ങനെ സമർത്ഥമായി തന്നെ കോൺഗ്രസിലെ എല്ലാ നേതാക്കളും ചേർന്ന് സുധാകരനെതിരായ നീക്കത്തിന് തടയിട്ടു. സുധാകരനെ മാറ്റാനാകില്ലെന്ന ചെന്നിത്തലയുടേയും ഉമ്മൻ ചാണ്ടിയുടേയും മനസ്സാണ് ഇതിന് കാരണം. കെസി വേണുഗോപാലും ഡൽഹിക്ക് പുറത്തൊരു താൽപ്പര്യം ഇപ്പോൾ മുന്നിൽ കാണുന്നില്ല. രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയും തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയാവേശവും നഷ്ടമാകാതിരിക്കാൻ കൂടിയാണ് ഈ കരുതൽ.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അടിസ്ഥാനപരമായ നയം മതേതരത്വമാണ്. അതിൽ നിന്ന് വ്യതിചലിച്ചു കൊണ്ടുള്ള അഭിപ്രായങ്ങൾ സുധാകരൻ പറഞ്ഞിട്ടില്ല. ഒരു മണിക്കൂർ ദൈർഘ്യമുള്ള പ്രസംഗത്തിനിടയിൽ ഒരു വാചകത്തിലുണ്ടായ നാക്കു പിഴയാണ് വിവാദങ്ങൾക്കു വഴിവെച്ചത്. തന്റെ നാക്കു പിഴയാണെന്ന് സുധാകരൻ പറഞ്ഞിട്ടുണ്ട്. നാക്കു പിഴയാണ് എന്ന് വ്യക്തമാക്കിയതോടെ പിന്നെ വിവാദങ്ങൾക്ക് അർത്ഥമില്ല. വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മതേതര നിലപാടിൽ കോൺഗ്രസ് വെള്ളം ചേർക്കുന്ന പ്രശ്നമില്ല. ആശയപരമായി ആരും തമ്മിൽ ഭിന്നതയില്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആശയങ്ങൾ ഉയർത്തിപ്പിടിച്ചാണ് എല്ലാ കോൺ?ഗ്രസ് പ്രവർത്തകരും പ്രവർത്തിക്കുന്നത്. മതേതര നിലപാടിൽ യുഡിഎഫ് ഉറച്ചു നിൽക്കും. അതിൽ ഒരു സംശയവും വേണ്ട. ഭിന്നിപ്പിന് ആരും ശ്രമിക്കേണ്ട. വിഷയത്തിൽ മുസ്ലിം ലീഗിന്റെ ആശങ്കകൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. കെപിസിസി പ്രസിഡന്റ് സുധാകരൻ രാജി സന്നദ്ധത അറിയിച്ചു എന്ന് ചില മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ഇത് തെറ്റാണ്. സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിസന്നദ്ധത അറിയിച്ചിട്ടില്ലെന്നും ചെന്നിത്തല വിശദീകരിച്ചു.
സിപിഎമ്മിന് ലഭിച്ച തുടർഭരണം കേരളത്തിന് ശാപമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ പഞ്ചായത്ത് ഉപതിരെഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ മുന്നേറ്റമുണ്ടായി. അത് ജനങ്ങൾക്ക് നിലവിലെ സർക്കാരിനോടുള്ള മടുപ്പാണ് വ്യക്തമാക്കുന്നത്. ഇത്തരത്തിലുള്ള വിവാദങ്ങൾക്കു പകരം സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരേയുള്ള പോരാട്ടമാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇതിന് പിന്നാലെ വിഡി സതീശനും സുധാകരനെ പിന്തുണച്ചെത്തി. മാധ്യമങ്ങളെ കടന്നാക്രമിക്കുകയും ചെയ്തു. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറാൻ സന്നദ്ധതയറിയിച്ച് കെ.സുധാകരൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചെന്ന മാധ്യമ വാർത്ത പച്ചക്കള്ളമാണെന്ന് സതീശനും പറഞ്ഞു.
ശൂന്യാകാശത്ത് നിന്ന് സൃഷ്ടിച്ചെടുത്ത തെറ്റായ വാർത്തയാണിത്. അങ്ങനെയൊരു കത്ത് നൽകിയിട്ടില്ല. കത്തിന്റെ ഉള്ളടക്കത്തിൽ പ്രതിപക്ഷ നേതാവിനെതിരെ പരാമർശം നടത്തിയെന്ന നുണയും അടിച്ചുവിട്ടിരിക്കുകയാണ്. രണ്ടാഴ്ച മുൻപ് സീതാറാം യെച്ചൂരിയോട് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കേരളത്തിലെ കോൺഗ്രസ് നേതാക്കളെ കുറിച്ച് അതൃപ്തി പ്രകടിപ്പിച്ചെന്ന തെറ്റായ വാർത്ത ഡൽഹിയിൽ നിന്ന് വന്നു. തൊട്ടുപിന്നാലെ വാർത്ത അടിസ്ഥാനരഹിതമാണെന്ന് കോൺഗ്രസ് അധ്യക്ഷന്റെ ഓഫീസ് വ്യക്തമാക്കിയിരുന്നു. കത്ത് എഴുതിയെന്നത് പച്ചക്കള്ളം. എഴുതപ്പൊടാത്ത കത്തിലെ ഉള്ളടക്കമെന്ന നിലയിൽ പറഞ്ഞത്, പ്രതിപക്ഷ നേതാവിന്റെ പിന്തുണ കെപിസിസി അധ്യക്ഷന് ലഭിക്കുന്നില്ലെന്നാണ്. ദിവസേന നാലും അഞ്ചും തവണ കെപിസിസി അധ്യക്ഷനുമായി സംസാരിക്കാറുണ്ട്-സതീശൻ പറഞ്ഞു.
രാവിലെ എഴുന്നേൽക്കുമ്പോൾ വാർത്തയൊന്നും കിട്ടിയില്ലെങ്കിൽ വേറെ പണിക്ക് പോകാൻ പറയണം. രൂക്ഷമായ വിലക്കയറ്റത്തിലും സർവകലാശാല വിഷയത്തിലും സ്വപ്നയുടെ വെളിപ്പെടുത്തലിലും പിൻവാതിൽ നിയമനത്തിലും പൊലീസ് അതിക്രമങ്ങളിലും പ്രതിക്കൂട്ടിലായ സിപിഎമ്മിനെയും സർക്കാരിനെയും രക്ഷിക്കാൻ വേണ്ടിയാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ മനഃപൂർവമായി തെറ്റായ വാർത്തകൾ സൃഷ്ടിക്കുകയാണ്. മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും ഇത്തരം തെറ്റായ വാർത്തകൾ പടച്ചുവിട്ട് കോൺഗ്രസിനെ കുഴപ്പത്തിലാക്കാൻ ശ്രമിക്കുന്നത് ശരിയല്ല. ഇനി ഇത്തരം കള്ള വാർത്തകൾക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിക്കേണ്ടി വരും. കോൺഗ്രസ് നേതാക്കളൊന്നും മാധ്യമ പ്രവർത്തകരെ കുറിച്ച് മോശമായൊന്നും സംസാരിക്കാറില്ല. കള്ള വാർത്തകൾ കൊടുത്താൽ മാധ്യമങ്ങളുടെയും അത് റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകരുടെയും വിശ്വാസ്യതയാണ് നഷ്ടമാകുന്നത്. അല്ലാതെ കോൺഗ്രസ് നേതാക്കളുടെ വിശ്വാസ്യതയൊന്നും പോകില്ല-സതീശനും കൂട്ടിച്ചേർത്തു.
പ്രസംഗത്തിനിടെ ഉണ്ടായ വിവാദ പരാമർശം നാക്കു പിഴയാണെന്ന് കെപിസിസി അധ്യക്ഷൻ വിശദീകരിച്ചിട്ടുണ്ട്. വിശദീകരണം സ്വീകാര്യമാണെന്ന് ദേശീയ- സംസ്ഥാന നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ എന്ത് അഭിപ്രായ വ്യത്യാസമാണ് കോൺഗ്രസിലുള്ളത്? കേരളത്തിലെ കോൺഗ്രസിൽ ഒരുതരത്തിലുള്ള അഭിപ്രായവ്യത്യാസവുമില്ല. എല്ലാവരും ഒരേ കാര്യങ്ങളാണ് പറയുന്നത്. ലീഗ് നേതൃത്വവുമായും സംസാരിച്ചിട്ടുണ്ട്. അവരുടെ ആശങ്കകൾ പരിഹരിക്കാനുള്ള കാര്യങ്ങളും സംസാരിച്ചിട്ടുണ്ട്. എല്ലാക്കാലങ്ങളിലും മതേതര നിലപാട് സ്വീകരിച്ചിട്ടുള്ള കോൺഗ്രസിലെ മുതിർന്ന നേതാവാണ് കെ. സുധാകരൻ-ഇതാണ് സതീശൻ നൽകുന്ന വിശദീകരണം.
Stories you may Like
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- 'ക്ലിഫ് ഹൗസിൽ കുളിക്കുന്നത് പട്ടിയോ കുട്ടിയോ?' പരിഹസിച്ച് ചെന്നിത്തല
- വീണ്ടും ചെന്നിത്തലയ്ക്ക് മുമ്പിൽ പിണറായി ക്ലീൻ ബൗൾഡ്!
- കെ മുരളീധരനെയും അടൂർ പ്രകാശിനെയും ലോക്സഭയിലേക്ക് മത്സരിപ്പിച്ച തീരുമാനം തെറ്റായിപ്പോയി
- കർണാടകയിൽ 40 ശതമാനം കമ്മിഷനെങ്കിൽ കേരളത്തിൽ 80 ശതമാനം!
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്