അട്ടിമറിക്കാൻ ശ്രമിച്ചത് സുധാകരൻ മതിയെന്ന ചെന്നിത്തല-ഉമ്മൻ ചാണ്ടി ഗ്രൂപ്പുകളുടെ സംയുക്ത തീരുമാനം; ഡൽഹിയിലെ താക്കോൽ സ്ഥാനത്തിൽ മാത്രം കണ്ണുള്ള കെസിക്കും കേരളത്തിലെ കസേരയിൽ താൽപ്പര്യമില്ല; സ്ഥാനമൊഴിയൽ കത്തിലെ കള്ളത്തരം അതിവേഗം പൊളിച്ച് ചെന്നിത്തല നടത്തിയത് ശക്തമായ സുധാകര പ്രതിരോധം; കോൺഗ്രസിൽ വീണ്ടും 'ഒരുമ'

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരൻ തുടരട്ടേയെന്ന ചെന്നിത്തല-ഉമ്മൻ ചാണ്ടി ഗ്രൂപ്പുകളുടെ സംയുക്ത തീരുമാനം അട്ടിമറിക്കാൻ ആരേയും അനുവദിക്കില്ല. ചില ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും കെപിസിസിയെ നയിക്കാനുള്ള കരുത്തും നേതൃപാടവവും സുധാകരനുണ്ടെന്നാണ് ചെന്നിത്തലയുടേയും ഉമ്മൻ ചാണ്ടിയുടേയും നിലപാട്. പ്രതിപക്ഷ നേതാവ് വിഡി സതീശനോടുള്ള എതിർപ്പ് രമേശ് ചെന്നിത്തലയ്ക്ക് കെപിസിസി അധ്യക്ഷനോടില്ലെന്നതാണ് വസ്തുത. ഈ സാഹചര്യത്തിലാണ് സുധാകരന് പ്രതിരോധം തീർക്കാൻ ചെന്നിത്തല നേരിട്ടെത്തിയത്. എംഎൽഎമാരുടെ പിന്തുണയിൽ സതീശനെ മാറ്റാനുള്ള നീക്കങ്ങൾ അണിയറയിൽ സജീവമാണെന്നും സൂചനയുണ്ട്. എന്നാൽ ഇതും ഉടനൊന്നും നടക്കില്ല. കരുതലോടെ മുമ്പോട്ടു പോകാനാണ് ചെന്നിത്തലയുടെ തീരുമാനം. ഉമ്മൻ ചാണ്ടിയുടെ എ ഗ്രൂപ്പും നേതൃമാറ്റത്തിനായി രംഗത്ത് വരില്ല.
ഹൈക്കമാണ്ടിനൊപ്പം ചേർന്നു നിൽക്കുന്ന കെസി വേണുഗോപാലിന് കേരളത്തിൽ ഇപ്പോൾ സ്ഥാനങ്ങളോട് താൽപ്പര്യമില്ല. സുധാകരനെ പിന്തുണയ്ക്കാനാണ് കെസിയുടേയും നിലവിലെ തീരുമാനം. ഹൈക്കമാണ്ടിന് സ്ഥാനം ഒഴിയാൻ സന്നദ്ധമാണെന്ന കത്ത് സുധാകരൻ നൽകിയെന്ന വ്യാജ വാർത്തയ്ക്ക് പിന്നിലെ ഉറവിടം കണ്ടെത്താനും നേതൃത്വം ശ്രമിക്കും. കത്ത് നൽകിയെന്ന വാർത്ത പ്രചരിച്ചതിൽ സുധാകരൻ അസ്വസ്ഥനാണ്. ഈ സാഹചര്യത്തിലാണ് ഉന്നതാധികാര സമിതി യോഗം നീട്ടിവച്ചതും. സുധാകരനെ ഇനി കോൺഗ്രസ് നേതാക്കളാരും തള്ളി പറയില്ല. ആർഎസ്എസിനെ അനുകൂലിച്ച സുധാകരനെ ന്യായീകരിക്കുകയാണ് നേതാക്കൾ. ചെന്നിത്തല സുധാകരന് സംരക്ഷണ കവചംതീർത്ത് രംഗത്തെത്തി. ചെന്നിത്തല പ്രതികരിച്ചേതാടെ വി ഡി സതീശനും കഴിഞ്ഞ ദിവസത്തെ നിലപാട് മയപ്പെടുത്തി. സുധാകരൻ രാഹുലിന് കത്ത് നൽകിയെന്ന വാർത്തകളും ഇരുവരും നിക്ഷേധിച്ചു.
കെപിസിസിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. സുധാകരന് തന്നെ കെപിസിസി അധ്യക്ഷ പദം കൊടുക്കാനായിരുന്നു തീരുമാനം. ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ചേർന്നാണ് തീരുമാനം എടുത്തത്. അധ്യക്ഷനായി മത്സരിക്കാൻ ഒരുങ്ങിയ ശരത് ചന്ദ്ര പ്രസാദിനെ പിൻവലിപ്പിച്ചതും ചെന്നിത്തലയാണ്. പുതിയ പ്രസിഡന്റിനെ നിശ്ചയിക്കാനുള്ള അധികാരം കോൺഗ്രസ് അധ്യക്ഷന് കൈമാറി. എന്നാൽ പുതിയ പ്രസിഡന്റിൽ തീരുമാനം ഉണ്ടായില്ല. ഇതിനിടെയാണ് വിവാദങ്ങളുണ്ടാക്കി സുധാകരനെ മാറ്റാൻ ചിലർ നീക്കം നടത്തിയത്. ഇത് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ചേർന്നെടുത്ത തീരുമാനത്തെ അട്ടിമറിക്കാനാണെന്ന വാദം സജീവമായിരുന്നു. ഈ സാഹചര്യത്തിലാണ് സുധാകരന് പ്രതിരോധം തീർക്കാൻ ചെന്നിത്തല ഓടിയെത്തിയത്.
കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗം മാറ്റിവെച്ചത് ആരോഗ്യപ്രശ്നങ്ങൾ കാരണം സുധാകരന് പങ്കെടുക്കാൻ കഴിയാത്തതുകൊണ്ടാണ് എന്നാണ് വിശദീകരണം. ഇതോടെ വിവാദ പ്രസ്താവനയിൽ പാർട്ടിയിലും മുന്നണിയിലും നിലനിൽക്കുന്ന പോര് രൂക്ഷമായതിനാലാണ് യോഗം മാറ്റാൻ കാരണമെന്ന വാദങ്ങളും പൊളിഞ്ഞു. അങ്ങനെ സമർത്ഥമായി തന്നെ കോൺഗ്രസിലെ എല്ലാ നേതാക്കളും ചേർന്ന് സുധാകരനെതിരായ നീക്കത്തിന് തടയിട്ടു. സുധാകരനെ മാറ്റാനാകില്ലെന്ന ചെന്നിത്തലയുടേയും ഉമ്മൻ ചാണ്ടിയുടേയും മനസ്സാണ് ഇതിന് കാരണം. കെസി വേണുഗോപാലും ഡൽഹിക്ക് പുറത്തൊരു താൽപ്പര്യം ഇപ്പോൾ മുന്നിൽ കാണുന്നില്ല. രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയും തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയാവേശവും നഷ്ടമാകാതിരിക്കാൻ കൂടിയാണ് ഈ കരുതൽ.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അടിസ്ഥാനപരമായ നയം മതേതരത്വമാണ്. അതിൽ നിന്ന് വ്യതിചലിച്ചു കൊണ്ടുള്ള അഭിപ്രായങ്ങൾ സുധാകരൻ പറഞ്ഞിട്ടില്ല. ഒരു മണിക്കൂർ ദൈർഘ്യമുള്ള പ്രസംഗത്തിനിടയിൽ ഒരു വാചകത്തിലുണ്ടായ നാക്കു പിഴയാണ് വിവാദങ്ങൾക്കു വഴിവെച്ചത്. തന്റെ നാക്കു പിഴയാണെന്ന് സുധാകരൻ പറഞ്ഞിട്ടുണ്ട്. നാക്കു പിഴയാണ് എന്ന് വ്യക്തമാക്കിയതോടെ പിന്നെ വിവാദങ്ങൾക്ക് അർത്ഥമില്ല. വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മതേതര നിലപാടിൽ കോൺഗ്രസ് വെള്ളം ചേർക്കുന്ന പ്രശ്നമില്ല. ആശയപരമായി ആരും തമ്മിൽ ഭിന്നതയില്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആശയങ്ങൾ ഉയർത്തിപ്പിടിച്ചാണ് എല്ലാ കോൺ?ഗ്രസ് പ്രവർത്തകരും പ്രവർത്തിക്കുന്നത്. മതേതര നിലപാടിൽ യുഡിഎഫ് ഉറച്ചു നിൽക്കും. അതിൽ ഒരു സംശയവും വേണ്ട. ഭിന്നിപ്പിന് ആരും ശ്രമിക്കേണ്ട. വിഷയത്തിൽ മുസ്ലിം ലീഗിന്റെ ആശങ്കകൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. കെപിസിസി പ്രസിഡന്റ് സുധാകരൻ രാജി സന്നദ്ധത അറിയിച്ചു എന്ന് ചില മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ഇത് തെറ്റാണ്. സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിസന്നദ്ധത അറിയിച്ചിട്ടില്ലെന്നും ചെന്നിത്തല വിശദീകരിച്ചു.
സിപിഎമ്മിന് ലഭിച്ച തുടർഭരണം കേരളത്തിന് ശാപമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ പഞ്ചായത്ത് ഉപതിരെഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ മുന്നേറ്റമുണ്ടായി. അത് ജനങ്ങൾക്ക് നിലവിലെ സർക്കാരിനോടുള്ള മടുപ്പാണ് വ്യക്തമാക്കുന്നത്. ഇത്തരത്തിലുള്ള വിവാദങ്ങൾക്കു പകരം സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരേയുള്ള പോരാട്ടമാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇതിന് പിന്നാലെ വിഡി സതീശനും സുധാകരനെ പിന്തുണച്ചെത്തി. മാധ്യമങ്ങളെ കടന്നാക്രമിക്കുകയും ചെയ്തു. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറാൻ സന്നദ്ധതയറിയിച്ച് കെ.സുധാകരൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചെന്ന മാധ്യമ വാർത്ത പച്ചക്കള്ളമാണെന്ന് സതീശനും പറഞ്ഞു.
ശൂന്യാകാശത്ത് നിന്ന് സൃഷ്ടിച്ചെടുത്ത തെറ്റായ വാർത്തയാണിത്. അങ്ങനെയൊരു കത്ത് നൽകിയിട്ടില്ല. കത്തിന്റെ ഉള്ളടക്കത്തിൽ പ്രതിപക്ഷ നേതാവിനെതിരെ പരാമർശം നടത്തിയെന്ന നുണയും അടിച്ചുവിട്ടിരിക്കുകയാണ്. രണ്ടാഴ്ച മുൻപ് സീതാറാം യെച്ചൂരിയോട് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കേരളത്തിലെ കോൺഗ്രസ് നേതാക്കളെ കുറിച്ച് അതൃപ്തി പ്രകടിപ്പിച്ചെന്ന തെറ്റായ വാർത്ത ഡൽഹിയിൽ നിന്ന് വന്നു. തൊട്ടുപിന്നാലെ വാർത്ത അടിസ്ഥാനരഹിതമാണെന്ന് കോൺഗ്രസ് അധ്യക്ഷന്റെ ഓഫീസ് വ്യക്തമാക്കിയിരുന്നു. കത്ത് എഴുതിയെന്നത് പച്ചക്കള്ളം. എഴുതപ്പൊടാത്ത കത്തിലെ ഉള്ളടക്കമെന്ന നിലയിൽ പറഞ്ഞത്, പ്രതിപക്ഷ നേതാവിന്റെ പിന്തുണ കെപിസിസി അധ്യക്ഷന് ലഭിക്കുന്നില്ലെന്നാണ്. ദിവസേന നാലും അഞ്ചും തവണ കെപിസിസി അധ്യക്ഷനുമായി സംസാരിക്കാറുണ്ട്-സതീശൻ പറഞ്ഞു.
രാവിലെ എഴുന്നേൽക്കുമ്പോൾ വാർത്തയൊന്നും കിട്ടിയില്ലെങ്കിൽ വേറെ പണിക്ക് പോകാൻ പറയണം. രൂക്ഷമായ വിലക്കയറ്റത്തിലും സർവകലാശാല വിഷയത്തിലും സ്വപ്നയുടെ വെളിപ്പെടുത്തലിലും പിൻവാതിൽ നിയമനത്തിലും പൊലീസ് അതിക്രമങ്ങളിലും പ്രതിക്കൂട്ടിലായ സിപിഎമ്മിനെയും സർക്കാരിനെയും രക്ഷിക്കാൻ വേണ്ടിയാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ മനഃപൂർവമായി തെറ്റായ വാർത്തകൾ സൃഷ്ടിക്കുകയാണ്. മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും ഇത്തരം തെറ്റായ വാർത്തകൾ പടച്ചുവിട്ട് കോൺഗ്രസിനെ കുഴപ്പത്തിലാക്കാൻ ശ്രമിക്കുന്നത് ശരിയല്ല. ഇനി ഇത്തരം കള്ള വാർത്തകൾക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിക്കേണ്ടി വരും. കോൺഗ്രസ് നേതാക്കളൊന്നും മാധ്യമ പ്രവർത്തകരെ കുറിച്ച് മോശമായൊന്നും സംസാരിക്കാറില്ല. കള്ള വാർത്തകൾ കൊടുത്താൽ മാധ്യമങ്ങളുടെയും അത് റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകരുടെയും വിശ്വാസ്യതയാണ് നഷ്ടമാകുന്നത്. അല്ലാതെ കോൺഗ്രസ് നേതാക്കളുടെ വിശ്വാസ്യതയൊന്നും പോകില്ല-സതീശനും കൂട്ടിച്ചേർത്തു.
പ്രസംഗത്തിനിടെ ഉണ്ടായ വിവാദ പരാമർശം നാക്കു പിഴയാണെന്ന് കെപിസിസി അധ്യക്ഷൻ വിശദീകരിച്ചിട്ടുണ്ട്. വിശദീകരണം സ്വീകാര്യമാണെന്ന് ദേശീയ- സംസ്ഥാന നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ എന്ത് അഭിപ്രായ വ്യത്യാസമാണ് കോൺഗ്രസിലുള്ളത്? കേരളത്തിലെ കോൺഗ്രസിൽ ഒരുതരത്തിലുള്ള അഭിപ്രായവ്യത്യാസവുമില്ല. എല്ലാവരും ഒരേ കാര്യങ്ങളാണ് പറയുന്നത്. ലീഗ് നേതൃത്വവുമായും സംസാരിച്ചിട്ടുണ്ട്. അവരുടെ ആശങ്കകൾ പരിഹരിക്കാനുള്ള കാര്യങ്ങളും സംസാരിച്ചിട്ടുണ്ട്. എല്ലാക്കാലങ്ങളിലും മതേതര നിലപാട് സ്വീകരിച്ചിട്ടുള്ള കോൺഗ്രസിലെ മുതിർന്ന നേതാവാണ് കെ. സുധാകരൻ-ഇതാണ് സതീശൻ നൽകുന്ന വിശദീകരണം.
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഫിസിക്സിൽ നിരന്തരം തോൽവി; അദ്ധ്യാപകന്റെ നിലവാരം അന്വേഷിച്ച വിദ്യാഭ്യാസ വകുപ്പ് ഞെട്ടി; 22 വർഷമായി തൃശൂർ പാടൂർ അലിമുൽ സ്കൂളിൽ പഠിപ്പിച്ചിരുന്ന അദ്ധ്യാപകൻ വ്യാജൻ; കാൽ നൂറ്റാണ്ട് പഠിപ്പിച്ച അദ്ധ്യാപകനെ പിരിച്ചുവിട്ടത് സംസ്ഥാനത്തെ അപൂർവ സംഭവം
- പ്രവാസിയുടെ ഭാര്യയെ വളച്ചെടുത്തത് ഇൻസ്റ്റാഗ്രാമിലെ ശൃംഗാരത്തിലൂടെ; ചതിയിൽ പെടുത്തി ആദ്യം ലൈംഗികമായി ഉപയോഗിച്ചു; പിന്നീട് കൂട്ടുകാർക്ക് കാഴ്ച്ചവെച്ചത് എം.ഡി.എം.എ നൽകി മയക്കിയതിന് ശേഷം; കൂട്ടബലാത്സംഗ കേസിൽ വീടിന്റെ ഓട് പൊളിച്ചു രക്ഷപ്പെട്ട പ്രതി പിടിയിൽ; മുഴുവൻ പ്രതികളെയും വലയിലാക്കി പൊലീസ്
- ഇടിവെട്ടായി ഇരട്ട; ഉള്ളുലക്കുന്ന ഇരട്ട ക്ലൈമാക്സ്; ജോജു ജോർജിന്റെ ഘടാഘടിയൻ ഡബിൾ റോൾ; സൂപ്പർതാരങ്ങൾക്കും മേലെ 'പാവങ്ങളുടെ മമ്മുട്ടി'; തഴക്കം ചെന്നെ സംവിധായകന്റെ കയ്യടക്കത്തോടെ നവാഗതനായ രോഹിത്ത്; നല്ല സിനിമകളുടെ ബ്രാൻഡ് അംബാസഡറായി മാർട്ടിൻ പ്രക്കാട്ടിന്റെ പേരും
- കനത്ത നാശം വിതച്ച ഭൂചലനത്തിന് പിന്നാലെ നൂറിലേറെ തുടർ ചലനങ്ങളെന്ന് റിപ്പോർട്ട്; തുർക്കിയിലും സിറിയയിലുമായി മരിച്ചവരുടെ എണ്ണം 6,200 പിന്നിട്ടു; 33 മണിക്കൂറിനുശേഷം നാല് വയസുകാരിക്ക് പുതുജീവൻ നൽകി രക്ഷാപ്രവർത്തനം; ദുരിതാശ്വാസ സാമഗ്രികളുമായി തുർക്കിയിലേക്കും സിറിയയിലേക്കും കൂടുതൽ ഇന്ത്യൻ വ്യോമസേന വിമാനങ്ങൾ
- ഗൂഢാലോചന തെളിയിച്ചത് കാവ്യയുമായുള്ള ബന്ധം അറിഞ്ഞ് വീട്ടിൽ സംസാരം ഉണ്ടായതിനു ശേഷം ഗീതുവും സംയുക്തയുമായുള്ള ബന്ധം ദിലീപേട്ടൻ എതിർത്തുവെന്ന മഞ്ജു വാര്യരുടെ മൊഴി; നടി ആക്രമിക്കപ്പെട്ടപ്പോൾ ക്രിമിനൽ ഗൂഢാലോചന ചർച്ചയാക്കിയ ലേഡി സൂപ്പർ സ്റ്റാർ മൊഴി നൽകാൻ വീണ്ടും കോടതിയിലേക്ക്; നടിയെ ആക്രമിച്ച കേസിൽ ഇനിയുള്ള വിചാരണക്കാലം നിർണ്ണായകം
- റിസോർട്ടിൽ താമസിച്ചത് അമ്മയുടെ ചികിത്സാവശ്യത്തിന്; ഡോക്ടർ താമസിക്കുന്ന സ്ഥലത്തെ അപാർട്ട്മെന്റിലേക്ക് മാറിത്താമസിച്ചത് സ്ട്രോക് വന്ന അമ്മയുടെ സൗകര്യാർത്ഥം; തന്റെ കയ്യിൽ നിന്നും അമ്മയുടെ പെൻഷനിൽ നിന്നുമാണ് 20,000 രൂപ മാസവാടക നൽകിയത്; ഫോർ സ്റ്റാർ റിസോർട്ട് താമസ വിവാദത്തിൽ ചിന്ത ജെറോം
- കണ്ണൂരിൽ കാർ കത്തി ഗർഭിണിയും ഭർത്താവും മരിച്ച സംഭവത്തിന് കാരണം ഷോർട്ട് സർക്യൂട്ട്; ട്രാൻസ്പോർട്ട് കമ്മീഷണർക്ക് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്; കാറിലെ കുപ്പികളിൽ ഉണ്ടായിരുന്നത് ദാഹശമനിയെന്നും നിഗമനം; വിശദ പരിശോധന നടത്തും
- അടൂരിലെ കോൺഗ്രസ് നേതാവിന്റേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിക്കുന്നു; ഉറവിടം ദുരൂഹം: ഡിവൈ.എസ്പിക്ക് പരാതി നൽകി ഏഴംകുളം അജു
- വെളുത്ത കുറുകിയ ചോറും രുചികരമായ കറികളും; ആനയുടെ കാൽപാദത്തിനോളം വലുപ്പമുള്ള പപ്പടവും; കവിത പഠിച്ചാൽ പോരാ കുട്ടികൾ രുചിയും അറിയണം; പഠനത്തിനൊപ്പം 25 കൂട്ടം കറികളുമായി കുട്ടികൾക്ക് ക്ലാസ് റൂമിൽ സദ്യ വിളമ്പി അദ്ധ്യാപിക; ഓച്ചിറ സർക്കാർ സ്കൂളിലെ മേളാങ്കം
- ഗുജറാത്തിൽ തോളോട് തോളോട് ചേർന്നു ബന്ധം; മോദി പ്രധാനമന്ത്രി ആയപ്പോൾ അദാനിയുടെ റിയൽ മാജിക്; ഒരു ബിസിനസിലും തോൽക്കാതെ അദാനിജി ലോക സമ്പന്നന്മാരിൽ രണ്ടാമനായി; മോദി സന്ദർശിച്ച രാജ്യങ്ങളിലെ കരാറുകൾ എല്ലാം നേടി; ലോക്സഭയിൽ കത്തിക്കയറി രാഹുൽ ഗാന്ധി
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
- ഗൂഢാലോചന തെളിയിച്ചത് കാവ്യയുമായുള്ള ബന്ധം അറിഞ്ഞ് വീട്ടിൽ സംസാരം ഉണ്ടായതിനു ശേഷം ഗീതുവും സംയുക്തയുമായുള്ള ബന്ധം ദിലീപേട്ടൻ എതിർത്തുവെന്ന മഞ്ജു വാര്യരുടെ മൊഴി; നടി ആക്രമിക്കപ്പെട്ടപ്പോൾ ക്രിമിനൽ ഗൂഢാലോചന ചർച്ചയാക്കിയ ലേഡി സൂപ്പർ സ്റ്റാർ മൊഴി നൽകാൻ വീണ്ടും കോടതിയിലേക്ക്; നടിയെ ആക്രമിച്ച കേസിൽ ഇനിയുള്ള വിചാരണക്കാലം നിർണ്ണായകം
- ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ ഉമ്മൻ ചാണ്ടിക്ക് നടത്തിയത് ലേസർ ചികിത്സ; ബംഗളുരുവിൽ തുടർചികിത്സ നൽകാനുള്ള നിർദ്ദേശം അവഗണിച്ചു വീട്ടുകാർ; അപ്പയെ ചികിത്സക്ക് കൊണ്ടുപോകാൻ മകൾ അച്ചു എത്തിയിട്ടും കൂട്ടാക്കാതെ ഭാര്യയും മറ്റു മക്കളും; ശബ്ദം വീണ്ടും പോയി ജഗതിയിലെ വീട്ടിലെ മുറിയിൽ ഏകാന്തനായി കേരളത്തിന്റെ മുൻ മുഖ്യമന്ത്രി
- 'ആ രാജ്യം തന്ന ഇൻശാ അള്ളാ എന്ന വാക്കു ഞാൻ വിശ്വസിച്ചു.. പാക്കിസ്ഥാന്റെ മണ്ണിലൊന്ന് കടന്ന് സുന്നത്ത് നിസ്ക്കരിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നുണ്ടായിരുന്നു'; പാക് വിസ കിട്ടിയെന്ന് കാൽനടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചേറ്റൂർ
- കോട്ടയത്തെ വ്യവസായിയുടെ മകൾ മുംബൈയിലെ ഫ്ളാറ്റിൽ നിന്നും വീണു മരിച്ചത് സാഹസിക സ്റ്റണ്ടിനിടെ; പിടി നഷ്ടപ്പെട്ട് താഴേക്ക് പതിച്ചിരിക്കാമെന്ന് പൊലീസ്; മറ്റു പ്രേരണകളോ ആത്മഹത്യാ കുറിപ്പോ ഇല്ലെന്നും പൻവേൽ പൊലീസ്; റോസ്മേരി നിരീഷിന്റെ മരണത്തിന്റെ ഞെട്ടൽ മാറാതെ ബന്ധുക്കൾ
- മോദിക്കൊപ്പം പട്ടം പറത്തിയ ഗുജറാത്തിലെ ബാല്യം; സിനിമക്കായി പഠനം ഉപേക്ഷിച്ചു; ലോഹിതദാസ് കണ്ടെത്തിയ പ്രതിഭ; മസിലളിയനായും വില്ലനായും തിളങ്ങി; മൂന്നര കോടി മുടക്കി 100 കോടി ക്ലബ്ബിലെത്തിയ 'മാളികപ്പുറ'ത്തിലൂടെ ഞെട്ടിച്ചു; ചാണകസംഘിയെന്ന ഹേറ്റ് കാമ്പയിൻ അതിജീവിച്ചു; പാൻ ഇന്ത്യൻ താരോദയം ഉണ്ണി മുകുന്ദന്റെ കഥ
- മഞ്ഞളുവെള്ളം കലക്കി കൊടുത്ത് ചേട്ടനെ ബുദ്ധിമുട്ടിക്കുകയാണ്; പ്രാർത്ഥനക്കാരാണ് വഴിതെറ്റിച്ചത്; ചേട്ടന് കുടുംബം ചികിത്സ നിഷേധിക്കുകയാണ്; ഭാര്യയും ചാണ്ടി ഉമ്മനും മൂത്ത മകളുമാണ് ചികിത്സക്ക് തടസം നിൽക്കുന്നത്; അച്ഛനെ ചികിത്സിച്ചേ മതിയാകൂവെന്ന നിലപാടിലാണ് അച്ചു ഉമ്മൻ; ജർമ്മനിയിലും ചികിത്സ നടന്നില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ സഹോദരൻ അലക്സ് വി ചാണ്ടി
- റീഷയ്ക്ക് പ്രസവ വേദന തുടങ്ങിയതോടെ കാറിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു; കാറിൽ നിന്നും തീനാളം ഉയർന്നപ്പോൾ പിൻസീറ്റിൽ ഇരുന്നവർക്ക് ഡോർ തുറന്നു കൊടുത്തത് പ്രജിത്ത്; മുൻപിലെ ഡോർതുറന്നു രക്ഷപെടാൻ ശ്രമിക്കവേ തീവിഴുങ്ങി; കാറിൽ നിന്നുയർന്ന നിലവിളിയിൽ നിസ്സഹായരായി നാട്ടുകാരും; പിഞ്ചോമനയെ കാത്തിരുന്നവർക്ക് മുന്നിൽ വൻ ദുരന്തം
- മകന്റെ ഭാര്യാപിതാവ് 800 കോടിയുടെ വായ്പ തിരിച്ചടയ്ക്കാതെ മുങ്ങി; മകളുടെ ഭർതൃപിതാവ് മുങ്ങിയത് 7000 കോടിയുമായി; ഷെൽ കമ്പനികളുടെ ഉടമകളും ഇന്ത്യയെ പറ്റിച്ച് മുങ്ങിയ ഈ അദാനി ബന്ധുക്കൾ; പനാമ, പാൻഡോറ പേപ്പറുകളിലും വിനോദ് അദാനിയുടെ സാന്നിധ്യം; ഗൗതം അദാനിയെ കുരുക്കിലാക്കി മൂത്ത സഹോദരൻ തുറന്നുകാട്ടപ്പെടുമ്പോൾ
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
- ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്