തമിഴ്നാട്ടിലെ ഗവർണറെ പിൻവലിക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു; പ്രധാനമന്ത്രി മോദിയെ പേടിച്ചു ആരിഫിനെ പിൻവലിക്കണമെന്ന് പറയാനും പിണറായിക്ക് വയ്യ; ലാവ്ലിൻ, സ്വർണക്കടത്ത് കേസുകൾ കുരുക്കി പൂട്ടുമോ എന്ന ആശങ്കയിൽ കേരള മുഖ്യമന്ത്രി;പ്രധാനമന്ത്രിയെ പേടിച്ചു നടക്കുന്ന ഇരട്ടച്ചങ്കനെ തുറന്നുകാട്ടാൻ കെ പി സി സി
എം എസ് സനിൽ കുമാർ
തിരുവനന്തപുരം: തമിഴ്നാട് ഗവർണറെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് ഭരണകക്ഷിയായ ഡിഎംകെ കേന്ദ്രത്തിന് കത്തെഴുതിയിട്ടും കേരളത്തിലെ സി പി എമ്മിനും മുഖ്യമന്ത്രി പിണറായിക്കും അത്തരമൊരു ആവശ്യമുന്നയിക്കാൻ ധൈര്യമില്ലാത്തത് രാഷ്ടീയ കേന്ദ്രങ്ങളിൽ സജീവ ചർച്ചയാണ്. തമിഴ്നാട് ഗവർണർ ആർ എൻ രവിയെ പുറത്താക്കാൻ രാഷ്ട്രപതിക്ക് സംയുക്ത നിവേദനം നൽകാനൊരുങ്ങുകയാണ് ഡിഎംകെ. ഇതിനു പിന്തുണ തേടി ഡിഎംകെ പാർലമെന്ററി പാർട്ടി നേതാവ് ടി എൻ ബാലു വിവിധ പാർട്ടി നേതാക്കൾക്ക് കത്തയച്ചു. ഗവർണറെ പുറത്താക്കണമെന്ന സംയുക്ത നിവേദനത്തിൽ ഒപ്പിടുമെന്ന് തമിഴ്നാട്ടിലെ കോൺഗ്രസ് നേതൃത്വം അറിയിച്ചു.
ഗവർണർമാർ ബിജെപിയുടെ ചട്ടുകമായി പ്രവർത്തിക്കുകയാണെന്ന് ഇടതുപക്ഷ പാർട്ടികളും വ്യക്തമാക്കിയെങ്കിലും നിവേദനത്തിൽ ഒപ്പിടുമോ എന്ന കാര്യം തമിഴ്നാട് ഘടകം സി പി എം വ്യക്തമാക്കിയിട്ടില്ല. അങ്ങനെ ഒരു നിവേദനത്തിൽ ഒപ്പിട്ടാൽ പ്രധാനമന്ത്രി മോദി പിണങ്ങുമെന്ന് പിണറായി ഭയപ്പെടുന്നുണ്ടെന്ന കാര്യം ഉറപ്പാണ്. ഡിഎംകെ ഉന്നയിച്ച ആവശ്യത്തോട് സി പി എം നേതൃത്വം ഇനിയും പ്രതികരിച്ചിട്ടില്ല. സി പി എമ്മിന്റെ കേന്ദ്ര നേതൃത്വത്തിൽ നിർണായക സ്വാധീനമുള്ള പിണറായി വിജയൻ അത്തരമൊരു ആവശ്യത്തെ പിന്തുണക്കാനിടയില്ല. പ്രധാനമന്ത്രി മോദിയുടെ അപ്രീതിക്ക് ഇടയാക്കുന്ന ഒരു കാര്യവും പറയാനോ പ്രവർത്തിക്കാനോ കഴിഞ്ഞ ആറ് വർഷമായി പിണറായി ശ്രമിച്ചിട്ടില്ല.
ഇന്നലെ തിരുവനന്തപുരത്ത് എ കെ ജി സെന്ററിൽ ഗവർണർക്കെതിരെ നടത്തിയ യോഗത്തിൽ, സർക്കാരിനെതിരെ പ്രവർത്തിക്കുന്ന ഗവർണറെ തിരിച്ചു വിളിക്കണമെന്നൊരാവശ്യം ഉയർത്താനുള്ള ധൈര്യം പിണറായിക്കും കൂട്ടരും കാണിച്ചില്ല - സാങ്കേതികമായി ഗവർണറുടെ നിയമനാധികാരി രാഷ്ടപതി ആണെങ്കിലും പ്രധാനമന്ത്രിക്ക് താൽപര്യമുള്ള രാഷ്ടീയ നേതാക്കളെയാണ് ഗവർണറായി നിയമിക്കുന്നത് ..
തമിഴ്നാട് സർക്കാരിന്റെ മാതൃക പിന്തുടർന്ന് കേരള ഗവർണറെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെടാൻ പിണറായി എന്തുകൊണ്ട് ആവശ്യപ്പെടുന്നില്ല എന്ന ചോദ്യം സജീവ ചർച്ചയായിക്കഴിഞ്ഞു. ഇന്നലെ ഏ കെ ജി സെന്ററിൽ നടന്ന ജനകീയ കൺവെൻഷനിൽ ഗവർണറെ പിൻവലിക്കണമെന്ന ഒരു പ്രമേയം പോലും അവതരിപ്പിക്കാനുള്ള ധൈര്യം കാണിച്ചില്ല എന്നതു ശ്രദ്ധേയമാണ്.ബിജെപിയേയും പ്രധാനമന്ത്രി മോദിയെ എതിർക്കുന്നതിലും തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിൻ കാണിക്കുന്ന തന്റെടത്തിന്റെ ഒരംശം പോലും പ്രകടിപ്പിക്കാൻ പിണറായിക്ക് ഇന്നു വരെ കഴിഞ്ഞിട്ടില്ല. ലാവ്ലിൻ ഉൾപ്പടെയുള്ള കേസുകളിൽ കുരുങ്ങി നിൽക്കുന്ന പിണറായി കഴിഞ്ഞ ആറ് വർഷത്തിനടയിൽ ഒരിക്കൽ പോലും പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുന്ന ഒരു വാക്കു പോലും പറഞ്ഞിട്ടില്ല.
പാർട്ടി വേദികളിൽ പോലും പ്രധാനമന്ത്രിയുടെ പേരെടുത്ത് പറഞ്ഞ് വിമർശിക്കാൻ പോലും പിണറായി ധൈര്യം കാണിക്കാറില്ല. പ്രധാനമന്ത്രിയെ അലോസര പ്പെടുത്തുന്ന വാക്കുകളോ പ്രവർത്തിയോ പിണറായിയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. പ്രതിപക്ഷ പാർട്ടികളുടെ മുഖ്യമന്ത്രിമാരായ മമതാ ബാനർജി, എം.കെ സ്റ്റാലിൻ, ഭുപേഷ് ഭാഗൽ, നിതിഷ് കുമാർ തുടങ്ങിയവർ മോദിയോട് പല വിഷങ്ങളിലും നേരിട്ട് ഏറ്റുമുട്ടുമ്പോഴും പിണറായി അത്തരം സാഹസത്തിനൊന്നും തുനിയാതെ മോദിയുടെ വിനീത വിധേയനായി നിൽക്കുകയാണ് പതിവ്. കഴിഞ്ഞ ആഴ്ച ഹരിയാനയിൽ സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ സമ്മേളനം മറ്റ് പ്രതിപക്ഷ മുഖ്യമന്ത്രിമാർ ബഹിഷ്കരിച്ചപ്പോൾ, പിണറായി അനുസരണയുള്ള കുട്ടിയായി അവിടെ പങ്കെടുത്തു. മോദി പേടിയാണ് ഈ നാണം കെട്ട കീഴടങ്ങലിന് കാരണമെന്ന് എല്ലാവർക്കും അറിയാം.
ഗവർണറെ തിരിച്ചു വിളിക്കണമെന്ന് പറയാനുള്ള ധൈര്യമില്ലാത്തതിന് കാരണം അന്വേഷിച്ച് അധികം അലയേണ്ട കാര്യമില്ല -ആരിഫ് ഖാനെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ടാൽ ഇപ്പോൾ തണുത്തു കിടക്കുന്ന സ്വർണക്കടത്ത്, ലാവലിൻ, മകളുടെ സാമ്പത്തിക ഇടപാടുകൾ തുടങ്ങിയ വിഷയങ്ങളൊക്കെ പൊങ്ങി വരുമെന്ന് പിണറായിക്കറിയാം. സി പി എമ്മിന്റെ എല്ലാ പരിപാടികളിലും പങ്കെടുക്കുന്ന തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിൻ ഗവർണർ വിഷയത്തിൽ പ്രകടിപ്പിച്ച ആർജ്ജവും ധൈര്യവും പിണറായിക്കില്ല. മോദിക്കെതിരെ മിണ്ടാൻ ത്രാണിയില്ലാത്ത പിണറായി ഗവർണർക്കെതിരെ എന്ത് പോരാട്ടമാണ് നടത്തുന്നതെന്ന ചോദ്യമാണ് കേരളത്തിലെ കോൺഗ്രസ് വക്താക്കൾ ഉയർത്തുന്നത്.
മോദിയെ കാണുമ്പോൾ കവാത്ത് മറക്കുന്ന പിണറായിയുടെ ഗവർണക്കെതിരെയുള്ള പടയൊരുക്കം വെറും ബഡായി മാത്രമാണെന്ന് അവർ ആക്ഷേപിക്കുന്നു.
പാർട്ടി ഭരിക്കുന്ന ഏക സംസ്ഥാനത്തെ ഗവർണർ സർക്കാരിനെ ശ്വാസം മുട്ടിക്കുന്നു എന്ന് വിലപിക്കുന്നതല്ലാതെ അദ്ദേഹത്തെ തിരിച്ചു വിളിക്കണമെന്ന് പറയാൻ സി പി എം കേന്ദ്ര നേതൃത്വത്തിന് പോലും ധൈര്യമില്ല. പാർട്ടിയുടെ ഉന്നതാധികാര സമിതികളിൽ ആരും തന്നെ പിണറായി ക്കെതിരെ പറയാൻ ധൈര്യമില്ലാത്തവരാണ്. പിണറായിയുടെ മോദിപ്പേടി കെ പി സി സി സജീവ ചർച്ചയാക്കാനൊരുങ്ങുകയാണ്.
ഗവർണർക്കെതിരെ സമരപരമ്പര നടത്താൻ എൽ ഡി എഫ് തീരുമാനിച്ചിട്ടുണ്ടെങ്കിലും ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്ന ആവശ്യം എന്തു കൊണ്ട് ഉന്നയിക്കുന്നില്ല എന്ന കാര്യമാണ് കോൺഗ്രസ് ചർച്ചാ വിഷയമാക്കുന്നത്. ജനകീയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ പിണറായിയും ഗവർണറും നടത്തുന്ന ഒത്തുകളി മാത്രമാണ് ഈ കോലാഹലങ്ങളെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം .
ഗവർണർക്കെതിരെ മുഴുവൻ വീടുകളിലും പ്രചാരണം നടത്താൻ എൽഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 10 വരെ ജില്ലാ തലങ്ങളിൽ 3000 പേരെ പങ്കെടുപ്പിച്ച് കൺവെൻഷൻ നടത്തും. 10 മുതൽ പതിനാല് വരെ കേരളത്തിലെ എല്ലാ വീടുകളിലും ലഘുലേഖ വിതരണം നടക്കും. 10 മുതൽ 12 വരെ മുഴുവൻ ക്യാമ്പസുകളിലും പ്രതിഷേധ കൂട്ടായ്മ നടത്താനാണ് തീരുമാനം. 15 ന് ഒരുലക്ഷം പേർ പങ്കെടുക്കുന്ന രാജ്ഭവൻ ഉപരോധവും നടത്തുന്നുണ്ട്. എന്നാൽ ലഘുലേഖകളിൽ ഗവർണറെ പിൻവലിക്കണമെന്ന ആവശ്യമുണ്ടോ എന്ന് കണ്ടറിയണം.
Stories you may Like
- ഇനി ഉദയനിധി വേഴ്സ്സ് അണ്ണാമലൈ പോര്!
- ഡുപ്പി സിങ്കം എന്ന മൂൻ 'സൂപ്പർ കോപ്പ്' തമിഴക രാഷ്ട്രീയത്തെ ഇളക്കി മറിക്കുമ്പോൾ
- മുണ്ടുടുത്ത് മലയാളി ഹൃദയത്തിലേക്ക് മോദി നടന്നു കയറുമ്പോൾ
- സ്റ്റാലിന്റെ അഴിമതി മടുത്ത് ഡോ പളനിവേൽ ത്യാഗരാജൻ ബിജെപിയിലേക്കോ?
- മോദിയുടെയും സ്റ്റാലിന്റെയും ചിത്രത്തിനു പിന്നിൽ ചൈനീസ് പതാകയുള്ള റോക്കറ്റ്
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍