ശശി തരൂർ ജനപിന്തുണയുള്ള നേതാവാണ്; തരൂരിനെ കോൺഗ്രസ് മാറ്റി നിർത്തരുതെന്നാണ് തന്റെ അഭിപ്രായം; ഒരു ഗ്രൂപ്പിലും ഇല്ലെന്ന് പറയുന്ന മുരളീധരനും ഉയർത്തുന്നത് തരൂരിന്റെ അനിവാര്യത; ഇനി അറിയേണ്ടത് തരൂരിന്റെ പ്രതികരണം; മസ്കറ്റിലെ യോഗത്തിന് പിന്നാലെ പുതിയ ഗ്രൂപ്പ് സമവാക്യങ്ങളിലേക്ക് കോൺഗ്രസ്; ലോക്സഭയിൽ പുതിയ നേതൃത്വം വരുമോ?
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട് : കോൺഗ്രസ് സംസ്ഥാന നേതൃത്വത്തെ വിമർശിച്ച് കെ മുരളീധരൻ എം പി രംഗത്ത് എത്തുമ്പോഴും ഉയരുന്നത് ശശി തരൂർ നേതൃത്വത്തിൽ എത്തേണ്ടതിന്റെ ആവശ്യകത. കേരളത്തിലെ പുതിയ നേതാക്കൾക്ക് സ്വീകാര്യത പോരെന്നും പുതിയ നേതൃത്വം വന്നശേഷം സമുദായ നേതാക്കളുമായുള്ള ബന്ധത്തിൽ അകലം വന്നതായും മുരളീധരൻ കുറ്റപ്പെടുത്തി. മുതിർന്ന നേതാക്കളടക്കം ഉന്നയിച്ച വിമർശനങ്ങളിലും തർക്കങ്ങളിലും പരിഹാരം കണ്ടെത്താതെ കോൺഗ്രസിന് ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിക്കാനാവില്ലെന്നും അഭിപ്രായപ്പെട്ടു. ശശി തരൂരിനെ നേതൃത്വത്തിൽ സജീവമാക്കാൻ എ ഗ്രൂപ്പ് നീക്കം നടത്തുന്നുണ്ട്. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ പ്രശ്നങ്ങൾ കാരണം നേതൃത്വത്തിൽ സജീവമല്ല. അതുകൊണ്ട് തരൂരിനെ നേതൃത്വം ഏൽപ്പിക്കാനാണ് നീക്കം. ഇതിനിടെയാണ് മുരളീധരനും തരൂരിനെ പിന്തുണയ്ക്കുന്നത്.
എയും ഐയും സഹകരിക്കുമെന്നും നേതൃത്വത്തിലേക്ക് ശശി തരൂർ വരുമെന്നും നേരത്തെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. അത് ശരിവയ്ക്കും വിധമാണ് കഴിഞ്ഞ ദിവസം എ-ഐ ഗ്രൂപ്പുകളുടെ യോഗം ചേർന്നത്. ഈ നീക്കത്തെ തുടർന്ന് കോൺഗ്രസിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നുണ്ട്. കെസി വേണുഗോപാലും വിഡി സതീശനും നേതൃത്വം നൽകുന്ന ഹൈക്കമാണ്ട് ഗ്രൂപ്പിനെതിരെ ഒരുമിച്ച് നീങ്ങാനാണ് എ ഐ ഗ്രൂപ്പുകളുടെ തീരുമാനം. രമേശ് ചെന്നിത്തലയുടെ സഹകരണത്തിനൊപ്പം തരൂരും കൂടിയാകുമ്പോൾ എല്ലാ തെരഞ്ഞെടുപ്പ് സമവാക്യങ്ങളും അനുകൂലമാക്കാമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.
ശശി തരൂർ ഇനി കേരള രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാകും. ഉമ്മൻ ചാണ്ടിയുടെ ആഗ്രഹ പ്രകാരം എ ഗ്രൂപ്പിന്റെ നേതൃത്വവും ശശി തരൂർ ഏറ്റെടുക്കുമെന്നാണ് സൂചന. ബ്ലോക്ക് ഭാരവാഹികളെ നിശ്ചയിക്കുമ്പോൾ എ-ഐ ഗ്രൂപ്പുകളുടെ നിർദ്ദേശങ്ങൾ അവഗണിക്കപ്പെട്ടു. ഹൈക്കമാണ്ട് ഗ്രൂപ്പെന്ന് അറിയപ്പെടുന്ന കെസി വേണുഗോപാൽ-വിഡി സതീശൻ വിഭാഗത്തിനായിരുന്നു മേൽകൈ. ഇത് കോൺഗ്രസിൽ പുതിയ സമവാക്യങ്ങൾക്ക് വഴി വയ്ക്കും. എ ഗ്രൂപ്പുമായി രമേശ് ചെന്നിത്തലയും സഹകരിക്കുമെന്നാണ് സൂചന. ബംഗ്ലൂരുവിൽ ചികിൽസയിലുള്ള ഉമ്മൻ ചാണ്ടി എ ഗ്രൂപ്പിലെ നേതാക്കൾക്കെല്ലാം തരൂരിനേയും ചെന്നിത്തലയേയും ഉൾക്കൊള്ളണമെന്ന നിർദ്ദേശം നൽകി കഴിഞ്ഞു. ഇതിനോട് കോൺഗ്രസ് ഹൈക്കമാണ്ട് എങ്ങനെ പ്രതികരിക്കുമെന്നതാണ് ഉയരുന്ന ചോദ്യം.
''കെ കരുണാകരുടെയും ഉമ്മൻ ചാണ്ടിയെയും പോലെ സ്വീകാര്യതയുള്ള നേതാക്കളുടെ കുറവ് പാർട്ടിയിലുണ്ട്. പുതിയ സംസ്ഥാന നേതൃത്വം വന്നശേഷം സമുദായ നേതാക്കളുമായുള്ള ബന്ധത്തിലും അകലം വന്നു. ഭൂരിപക്ഷ വോട്ടുകൾ ബിജെപിയിലേക്ക് പോകുന്നുവെന്ന പ്രശ്നം പാർട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയാണ്. ശശി തരൂർ ജനപിന്തുണയുള്ള നേതാവാണ്. തരൂരിനെ കോൺഗ്രസ് മാറ്റി നിർത്തരുതെന്നാണ് തന്റെ അഭിപ്രായം. ഈ സമയത്ത് ഗ്രൂപ്പ് യോഗങ്ങൾ ചേരുന്നത് ശരിയല്ല. പ്രശ്നങ്ങളുണ്ടെങ്കിൽ ആർക്കും ഹൈക്കമാന്റിനെ സമീപിക്കാം. പക്ഷേ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ഗ്രൂപ്പ് യോഗം ചേർന്നു. അത് വേണ്ടിയിരുന്നില്ല. താനൊരു ഫ്രാക്ഷനും ഒപ്പമല്ല. ഗ്രൂപ്പ് മറന്ന് ഒന്നിച്ചു നിൽക്കേണ്ട സമയമാണിതെന്ന് എല്ലാവരും ഓർമ്മിക്കണം. മണ്ഡലം പുനഃസംഘടനയിലെങ്കിലും വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ നോക്കണം-ഇതാണ് മുരളീധരന്റെ വിശദീകരണം.
ഹൈക്കമാന്റിനെ ആർക്കും സമീപിക്കാം. പുനഃസംഘടനകൾ എല്ലാകാലത്തും ഇങ്ങനെ തന്നെയായിരുന്നു. അത് ഒരു കീഴ് വഴക്കമാണ്. അതിനൊരു മാറ്റമുണ്ടായത് വയലാർ രവി കെപിസിസി പ്രസിഡന്റും എകെ ആന്റണി പാർലമെന്ററി പാർട്ടി ലീഡറും ആയിരുന്നപ്പോഴാണ്. അന്ന് കെ.കരുണാകരമായി കൂടിയാലോചന നടത്തിയാണ് തീരുമാനങ്ങൾ എടുക്കാറുണ്ടായിരുന്നത്. ഇത് കേരളത്തിൽ തന്നെ തീർക്കാവുന്ന വിഷയമാണ്. എല്ലാ കാര്യത്തിനും ഹൈക്കമാൻഡിനെ ബുദ്ധിമുട്ടിക്കേണ്ട ആവശ്യമില്ല. പാർട്ടിയെ ജയിപ്പിക്കാൻ ജനങ്ങൾ തയ്യാറാണ്. സിറ്റിങ് എംപിമാരോട് മത്സരിക്കണമെന്നാണ് പാർട്ടി നിർദ്ദേശിച്ചിട്ടുള്ളത്. അതിനാൽ തന്നെ പാർലമെന്റിലേക്കുള്ള സ്ഥാനാർത്ഥി നിർണ്ണയം വലിയ തലവേദന ഇല്ല. സ്വയം മാറി നിൽക്കുന്നവരുടെ കാര്യത്തിൽ മാത്രം ആലോചന നടത്തിയാൽ മതി. ഫ്രാക്ഷൻ യോഗം ശരിയോ തെറ്റോ എന്ന് ഞാൻ പറയുന്നില്ല. യോഗം ചേർന്നതൊക്കെ സീനിയർ നേതാക്കളാണ്. അവരെ ഉപദേശിക്കാൻ താനില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ നിന്നും വീണ്ടും മത്സരിക്കാൻ താൻ തയ്യാറാണ്. എന്നാൽ പുതുമുഖങ്ങൾ വന്നാൽ താൻ മാറിനിൽക്കാനും തയ്യാറാണ്. എന്ത് വേണമെന്ന് പാർട്ടി തീരുമാനിക്കണം-മുരളീധരൻ പറഞ്ഞു.
കോൺഗ്രസിലെ എ ഗ്രൂപ്പ് നേതാക്കൾ ഉമ്മൻ ചാണ്ടിയെ കണ്ടിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എ ഗ്രൂപ്പ് വിട്ട ശേഷം കെസി ജോസഫും ബെന്നി ബെഹന്നാനും എംഎം ഹസനുമാണ് എ ഗ്രൂപ്പിലെ പ്രധാനികൾ. എന്നാൽ ഇവർക്കാർക്കും അണികളെ പ്രചോദിപ്പിക്കാനോ ഗ്രൂപ്പിനെ സജീവമാക്കാനോ കഴിയുന്നില്ല. ഐ ഗ്രൂപ്പ് നേതൃത്വം രമേശ് ചെന്നിത്തലയ്ക്കാണെങ്കിലും പഴയ ഗ്രൂപ്പ് നേതാക്കളായ കെ സി വേണുഗോപാലിനും വിഡി സതീശനുമൊപ്പമാണ് അണികൾ. ഈ സാഹചര്യത്തിൽ പുതിയ സമാവാക്യങ്ങൾ കോൺഗ്രസിൽ രൂപപ്പെടുകയാണ്. പിണറായി സർക്കാരിനെ താഴെ ഇറക്കി കോൺഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കാൻ ശശി തരൂർ എന്ന ഫോർമുലയാണ് എ ഗ്രൂപ്പിന്റെ മനസ്സിൽ. എ ഗ്രൂപ്പിൽ മലബാറിലെ പ്രമുഖനായ എകെ രാഘവനാണ് ഈ നീക്കത്തിന് പിന്നിൽ. രാഘവനും തരൂരും തമ്മിലുള്ള അടുപ്പമാണ് തരൂരിനെ എ ഗ്രൂപ്പുമായി അടുപ്പിക്കുന്നത്.
തരൂരിനേയും ചെന്നിത്തലയേയും ഒരു പ്ലാറ്റ് ഫോമിൽ നിർത്തി കോൺഗ്രസിന് പുതിയ കരുത്ത് നൽകാനാണ് എ ഗ്രൂപ്പിന്റെ ശ്രമം. തരൂരിന് കീഴിൽ നിൽക്കാൻ ചെന്നിത്തല തയ്യാറാകുമോ എന്നതാണ് നിർണ്ണായകം. അതിന് ചെന്നിത്തല തയ്യാറായാൽ കോൺഗ്രസിൽ പുതിയ സമവാക്യം രൂപപ്പെടും. മനസ്സു കൊണ്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരനും വി എം സുധീരനുമെല്ലാം ഈ നീക്കത്തിനെ പിന്തുണയ്ക്കുമെന്നാണ് സൂചന. എങ്ങനേയും അധികാരത്തിൽ തിരിച്ചെത്താനും ലോക്സഭയിൽ പരമാവധി സീറ്റുകളിൽ ജയിക്കാനും കൂടി വേണ്ടിയാണ് ഇത്. ഒത്തൊരുമയിലൂടെ കോൺഗ്രസ് ഹൈക്കമാണ്ടിൽ സമ്മർദ്ദം ശക്തമാക്കി അർഹതപ്പെട്ടത് നേടാനാണ് നീക്കം. വിദേശത്തുള്ള തരൂർ തിരിച്ചെത്തിയാൽ പുതിയ കൂട്ടായ്മയിൽ വ്യക്തത വരും.
സി ദിവാകരന്റെ വെളിപ്പെടുത്തൽ കോൺഗ്രസ് വേണ്ട രീതിയിൽ ഉപയോഗിച്ചില്ലെന്ന് വിമർശനം എ ഗ്രൂപ്പ് ഉയർത്തുന്നുണ്ട്. പ്രസ്താവനകൾക്കപ്പുറം വിഷയം ചർച്ചയാക്കിയില്ലെന്ന് എ ഗ്രൂപ്പ്. വെളിപ്പെടുത്തലുകളിൽ ഉത്തരവാദപ്പെട്ടവർ പോലും പ്രതികരിച്ചില്ല. രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന് പകരം ലാഘവത്തോടെ തള്ളി. ആരോപണം ഗൗരവമായി പാർട്ടി കണക്കിലെടുക്കണമായിരുന്നുവെന്ന് കെ.സി. ജോസഫ് വിമർശനം ഉന്നയിച്ചു. ഉമ്മൻ ചാണ്ടിക്കെതിരായ വ്യാജ ആരോപണത്തെ ചർച്ചയാക്കി വീ്ണ്ടും കേരള രാഷ്ട്രീയത്തിൽ കോൺഗ്രസ് തിരിച്ചു വരണമെന്നതാണ് എ ഗ്രൂപ്പിന്റെ നിലപാട്. തരൂരിനേയും ചെന്നിത്തലയേയും മുന്നിൽ നിർത്തി ഈ പ്രചരണ തന്ത്രം പുറത്തെടുക്കാനാണ് എ ഗ്രൂപ്പിലെ പൊതു തീരുമാനം.
കോൺഗ്രസിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ എ, ഐ ഗ്രൂപ്പുകളുടെ സംയുക്തയോഗം ചേർന്നിരുന്നു. മാസ്ക്കറ്റ് ഹോട്ടലിലാണ് യോഗം നടന്നത്. ഗ്രൂപ്പുകളിലെ പ്രമുഖ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ബ്ലോക്ക് പുനഃസംഘടന, യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ്, പാർട്ടിയിൽ വി.ഡി.സതീശനും കെ.സുധാകരനും ഏകാധിപത്യപരമായി പെരുമാറുന്നതായുള്ള ആരോപണം അടക്കമുള്ള വിഷയങ്ങൾ ചർച്ചയായി. പ്രശ്നങ്ങൾ ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും തീരുമാനിച്ചു. പാർട്ടി പിടിക്കാനാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയും അനുയായികളുടെയും നീക്കമെന്ന് യോഗത്തിൽ വിമർശനമുണ്ടായി.
മുതിർന്ന നേതാക്കളെ വിശ്വാസത്തിലെടുക്കാൻ സതീശൻ തയാറാകുന്നില്ല. പാർട്ടി പുനഃസംഘടനാ ചർച്ച വിജയിക്കാത്തതിന്റെ കാരണം സതീശനാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി. ഒറ്റക്കെട്ടായി നീങ്ങാൻ തീരുമാനിച്ച ഗ്രൂപ്പ് നേതൃത്വം പരാതിയുമായി ഹൈക്കമാൻഡിനെ സമീപിക്കാനും തീരുമാനിച്ചു.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്