അണികളെ തെരുവിലിറക്കിയിട്ട് ഇരുട്ടിന്റെ മറവിൽ സ്തുതി പാടാൻ പോകുന്നവർ മുനാഫിഖിന്റെ പണിയാണ് എടുക്കുന്നുവെന്ന വിമർശനം നേതൃത്വത്തിന് കൊണ്ടു; ഇനി കുഞ്ഞാലിക്കുട്ടിക്കെതിരെ മിണ്ടുന്നവരെ എല്ലാം പടിയടച്ച് പുറത്താക്കും; ഹംസയെ പുറത്താക്കുമ്പോൾ ചർച്ചയാകുന്നത് ലീഗിലെ കുഞ്ഞാപ്പയുടെ അപ്രമാദിത്വം; ഇത് കെ എം ഷാജി അടക്കമുള്ളവർക്കുള്ള താക്കീത്
എം എ എ റഹ്മാൻ
കോഴിക്കോട്: മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെ വിമർശിച്ചതിന്റെ തുടർച്ചയായി കെ എസ് ഹംസയെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കിയതോടെ ഹംസയുടെ അടുത്ത നീക്കമെന്തെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ. ലീഗിലെ കുഞ്ഞാലിക്കുട്ടി വിമതരെ അംഗീകരിക്കില്ലെന്ന സന്ദേശമാണ് നടപടിയിലൂടെ ലീഗ് നേതൃത്വം നൽകുന്നത്. മുസ്ലിം ലീഗ് അധ്യക്ഷനായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വന്നിട്ടും അധികാര കേന്ദ്രം കുഞ്ഞാലിക്കുട്ടി തന്നെയാണെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. കെ എം ഷാജി അടക്കമുള്ളവരുടെ പ്രവർത്തനവും പാർട്ടി നിരീക്ഷിക്കും. ഏത് സമയത്ത് വേണമെങ്കിലും നടപടിയും ഉണ്ടാകും.
മാധ്യമങ്ങളെ പേടിച്ച് ലീഗ് നേതൃയോഗം കൊച്ചിയിൽ നടത്തിയതും ചർച്ചയായിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയും പ്രവർത്തകസമിതി അംഗവുമായിരുന്നു കെ എസ് ഹംസ. സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളാണ് ഹംസക്കെതിരെ നടപടിയെടുത്തത്. ഇത് തീർത്തും സാങ്കേതികമായ കാര്യമാണെന്ന് ലീഗിന്റെ രാഷ്ട്രീയം പഠിച്ചവർക്ക് അറിയാം. ഉന്നത നേതൃത്വവും രണ്ടാം നിരക്കാരും തമ്മിൽ ലീഗിൽ എന്നുമുണ്ടായിരുന്നു ശീതസമരങ്ങൾ. പലപ്പോഴും അതെല്ലാം വള്ളിപുള്ളിവിടാതെ മാധ്യമങ്ങൾക്ക് ചോർന്നു കിട്ടുകയും ചെയ്തിരുന്നു. പലപ്പോഴും മറ്റേതൊരു പാർട്ടിയെക്കാളും വാർത്തകൾ ചോരുന്നതിന് പിന്നിലും പാർട്ടിക്കുള്ളിലെ ഗ്രൂപ്പു കളികളുടെ ആധിക്യമാണെന്നത് നേതൃത്വത്തിനും അറിയാം.
പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും കെ എസ് ഹംസയെ മാറ്റിയെന്നാണ് നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. അതായത് പാർട്ടിയുടെ പരമോന്നത നേതാവ് കുഞ്ഞാലിക്കുട്ടിക്കെതിരായുണ്ടായ പരസ്യ വിമർശനത്തെ നേതൃത്വം അതീവ ഗൗരവത്തോടെ കാണുന്നുവെന്ന സൂചനയാണ് ഇത് നൽകുന്നത്. എന്നാൽ കെ എസ് ഹംസയെ സ്ഥാനങ്ങളിൽ നിന്ന് നീക്കിയതിന് ലീഗ് നേതൃത്വം നൽകുന്ന വിശദീകരണം വേറൊരു രീതിയിലാണ്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മരണത്തെ തുടർന്ന് എതിർപ്പുകളില്ലാതെ സാദിഖലിയെ അധ്യക്ഷനാക്കിയത് കുഞ്ഞാലിക്കുട്ടിയാണ്. അതുകൊണ്ട് തന്നെ സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയെ പൂർണ്ണമായും പിന്തുണയ്ക്കും. അതുകൊണ്ട് തന്നെ വിമത സ്വരം ഉയർത്തുന്നവരെ എല്ലാം പുറത്താക്കാനാണ് സാധ്യത.
ചന്ദ്രിക ഫണ്ടിൽ കെ എം ഷാജിയും സംശയം ഉന്നയിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിയെ പരോക്ഷമായി വിമർശിച്ച് കെ എം ഷാജി രംഗത്തു വന്നിരുന്നു. ചില പാർട്ടി നേതാക്കൾക്ക് പിണറായി വിജയനെ കാണുമ്പോൾ മുട്ടിടിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി. അണികളെ തെരുവിലിറക്കിയിട്ട് ഇരുട്ടിന്റെ മറവിൽ സ്തുതി പാടാൻ പോകുന്ന ഇക്കൂട്ടർ മുനാഫിഖിന്റെ (ഒറ്റുകാരൻ) പണിയാണ് എടുക്കുന്നതെന്നും ഷാജി പറഞ്ഞിരുന്നു. ബഹ്റൈനിൽ കെഎംഎസിസി പരിപാടിയിൽ പങ്കെടുത്ത് ഷാജി നടത്തിയ പ്രസംഗം വൈറലായിരുന്നു. ഇത്തരം ഇടപെടലുകൾ വച്ചു പൊറുപ്പിക്കില്ലെന്ന് ഷാജിക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
നേരത്തെ പ്രവർത്തകസമിതി യോഗത്തിൽ രൂക്ഷവിമർശനം ഉയർന്നതിനെ തുടർന്ന് കുഞ്ഞാലിക്കുട്ടി രാജി സന്നദ്ധത പ്രകടിപ്പിച്ചുവെന്ന രീതിയിൽ പുറത്തുവന്ന വാർത്തകളെ ഹംസയും അദ്ദേഹത്തെ രഹസ്യമായി പിന്തുണക്കുന്നവരും ഏറ്റവും വലിയ തമാശയായാണ് കാണുന്നത്. കുഞ്ഞാലിക്കുട്ടിയുടെ രാജി വാർത്ത സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം തള്ളിയെന്നതും ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്. ഒരാൾ രാജി സന്നദ്ധത അറിയിക്കുന്നു, മറ്റൊരാൾ അത് തള്ളുന്നു എന്നും ലീഗിന്റെ രാഷ്ട്രീയം ആ രീതിയിലാണല്ലോ പരിണമിക്കാറ്.
രണ്ടാം പിണറായി സർക്കാർ അധികാരമേറിയത്് മുതൽ സി പി എമ്മിനെതിരേ മൃദുസമീപനം സ്വീകരിക്കുന്നുവെന്ന അഭിപ്രായം കൂടുതൽ ശക്തമായിരിക്കയാണ്. പിണറായിയുടെ രണ്ട് സർക്കാരുകളോടും നാളിതുവരെ ഏറ്റവും മൃദുവായ സമീപനമാണ് ലീഗ് നേതൃത്വത്തിൽനിന്ന് പ്രത്യേകിച്ച് കുഞ്ഞാലിക്കുട്ടിയിൽനിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. കെ ടി ജലീലുമായി ബന്ധപ്പെട്ട സ്വർണക്കടത്ത് വിഷയത്തിലും സ്വപ്നയുടെ വെളിപ്പെടുത്തലിലുമൊന്നും കുഞ്ഞാലിക്കുട്ടിയും ഔദ്യോഗിക വിഭാഗവും ഒരക്ഷരം ഇതുവരെയും മിണ്ടിയിട്ടില്ല.
നേതൃത്വത്തിന്റെ ഇത്തരം നിലപാടുകളെ പൊതുജനമധ്യത്തിൽ വിശദീകരിക്കാൻ പ്രാദേശിക നേതൃത്വവും അണികളും എന്നും വിയർക്കുന്ന സ്ഥിതിയാണ്. നേതൃത്വത്തിനെതിരേ പാർട്ടിക്കുള്ളിൽ ഉയരുന്നു കടുത്ത അഭിപ്രായ ഭിന്നതകളുടെ ഒടുവിലത്തെ ഉദാഹരണമായി വേണം ഇതിനെ വിലയിരുത്താൻ. ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യപ്പെടുന്ന മിക്ക കാര്യങ്ങളും ലീഗിനുള്ളിൽ പൊട്ടിത്തെറികളിലാണ് മിക്കപ്പോഴും കലാശിക്കാറ്. യു ഡി എഫിന് ഭരണം നഷ്ടപ്പെട്ട കാലത്ത് നടത്തിയ പിരിവും ആ കോടികൾ ഏതുവഴിക്കു പോയിയെന്നതും ഇന്നും പാർട്ടിക്കുള്ളിൽ കെട്ടടങ്ങാത്ത വിവാദമാണ്.
ഈ സാഹചര്യത്തിൽ പ്രവർത്തകസമിതി യോഗത്തിൽ ചർച്ചയുണ്ടായതും അത് പൊട്ടിത്തെറിയിലേക്കു എത്തിയതുമെല്ലാം സ്വാഭാവികം മാത്രം. എൽ ഡി ഫിനെതിരേ ആഞ്ഞടിക്കാൻ കിട്ടുന്ന ഒരു അവസരവും നേതൃത്വം ഉപയോഗപ്പെടുത്തുന്നില്ലെന്നതും പാർട്ടി ഉന്നതാധികാര സമിതികളിലും യോഗങ്ങളിലും വിമർശിക്കപ്പെട്ടിരുന്നു. പത്രത്തിനായി പിരിക്കുന്ന പണം എങ്ങോട്ടു പോകുന്നുവെന്നതായിരുന്നു യോഗത്തിൽ ഉയർന്ന പ്രധാന ചോദ്യം. പത്രത്തിന്റെ കാര്യത്തിൽ പാർട്ടി നേതൃത്വം ശ്രദ്ധിക്കാതിരുന്നതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്കെല്ലാം കാരണം.
സമുദായത്തിന്റെ ഫണ്ട് ധൂർത്തടിക്കുന്ന സ്ഥിതി ഉണ്ടാവരുതെന്നു പലപ്പോഴും നേതാക്കൾ നേതൃത്വത്തെ അറിയിച്ചുകൊണ്ടിരിക്കുന്നതാണ്. എന്നാൽ ഈ വിഷയങ്ങളിലൊന്നും നാളിതുവരെ ഫലപ്രദമായ നടപടിയുണ്ടായിട്ടില്ല. ചന്ദ്രികയുടെ വരവുചെലവു കണക്കുകൾ പാർട്ടി ഉന്നതാധികാര സമിതി കൃത്യമായി പരിശോധിക്കണം. ഹാദിയഫണ്ട് ശേഖരണം വലിയ വിജയമായി നേതാക്കൾ പറയുമ്പോഴും പല കമ്മിറ്റികളും ക്വാട്ട തികച്ചില്ലെന്നത് വലിയ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
ഫണ്ട് പിരിവിൽ വീഴ്ച വരുത്തിയ കമ്മിറ്റികൾക്കെതിരേയും നേതാക്കൾക്കെതിരേയും രൂക്ഷമായ ഭാഷയിൽതന്നെ വിമർശനം ഉയർന്നിരുന്നു. ഇങ്ങനെയെല്ലാമാണെങ്കിലും വിമർശനങ്ങളെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിക്കുന്ന സ്ഥിതിയാണ് എന്നും സംഭവിക്കാറ്. അതേസമയം, പാർട്ടി പത്രത്തിനായുള്ള ഫണ്ട് പിരിവ് വലിയ വിജയമായിരുന്നുവെന്നും ചന്ദ്രികയുടെ കടബാധ്യതകൾ തീർക്കാൻ ഫണ്ട് വിനിയോഗിക്കുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം മാധ്യമങ്ങളോട് പ്രതികരിച്ചത് ഈ വിഷയങ്ങളിലെല്ലാം നേതാക്കൾക്കും അണികൾക്കുമുള്ള രോഷം തണുപ്പിക്കാനുള്ള അടവിന്റെ ഭാഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
വിഷയം കത്തിനിൽക്കുമ്പോഴും വളരെ കരുതലോടെ പ്രതികരിക്കാമെന്ന നിലപാടിലാണ് ഹംസയും അദ്ദേഹത്തെ അനുകൂലിക്കുന്നവരും. തന്നെ പുറത്താക്കിയ പാർട്ടി നടപടിയോട് ഇപ്പോൾ പ്രതികരിക്കാനില്ലെന്ന കെ സ് ഹംസയുടെ പ്രതികരണത്തിൽ ഈ ജാഗ്രത കാണാവുന്നതാണ്. പരസ്യമായ പ്രതികരണത്തിനില്ലെന്ന് ഹംസ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. കൊച്ചിയിലെ ലീഗ് നേതൃയോഗത്തിൽ നേതാക്കൾക്കെതിരേ രൂക്ഷവിമർശനം ഉയരുമെന്ന് കാലേക്കൂട്ടി കണ്ടായിരുന്നു യോഗം മലപ്പുറത്തുനിന്നു കൊച്ചിയിലേക്കു മാറ്റിയത്.
പാർട്ടി മുഖപത്രമായ ചന്ദ്രികയുടെ വീണ്ടെടുപ്പായിരുന്നു അജൻഡകളിൽ പ്രധാനമെന്നു പറയുമ്പോഴും പാർട്ടിയിലെ നേതാക്കൾക്കും പ്രവർത്തകർക്കുമുള്ളിലെ മുറുമുറുപ്പുകളും അഭിപ്രായ ഭിന്നതകളും തന്നെയാണ് കൊച്ചിയിൽ ചർച്ചചെയ്യപ്പെട്ടത്.
Stories you may Like
- കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്വം; മുസ്ലിം ലീഗിലും പൊട്ടിത്തെറി
- ലീഗ്-സമസ്ത പോര് രൂക്ഷമാകുന്നു
- പാപഭാരം ഏറ്റെടുക്കണോയെന്ന് മുസ്ലിം ലീഗ് പരിശോധിക്കണമെന്ന് ഷിബു ബേബി ജോൺ
- അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് മുസ്ലിം ലീഗ് ഭീഷണി; കണ്ണൂർ യുഡിഎഫിൽ തർക്കം
- സിപിഎം നീക്കം പുതിയ തലത്തിൽ; അബ്ദുൾ ഹമീദിന്റെ പദവി കോൺഗ്രസിന് അതൃപ്തിയാകും
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്