കോലീബി സഖ്യകാലത്ത് വോട്ട് കച്ചവടത്തിന് മൂകസാക്ഷികളായിരുന്ന സി പി എമ്മും ഇടതുപക്ഷവും ഇന്ന് കളിക്കുന്നത് കളം മാറ്റി; ലാവ്ലിൻ കേസ് മാറ്റി വയ്ക്കുന്നതിൽ അടക്കം രഹസ്യവിനിമയങ്ങൾ തകൃതി; ഇടത്തുനിന്നാണോ, വലത്തുനിന്നാണോ ബിജെപിയിലേക്കുള്ള കുറഞ്ഞദൂരം?
എം എ എ റഹ്മാൻ
കോഴിക്കോട്: മുന്നണികൾ തമ്മിൽ ഇടതായാലും വലതായാലും നയസമീപനങ്ങളിൽ കാര്യമായ വ്യത്യാസമില്ലാത്ത ഒരു കാലഘട്ടത്തിലൂടെയാണ് നാം നീങ്ങുന്നത്. നയങ്ങൾ നോക്കി ഇടതുപക്ഷമാണോ, വലതുപക്ഷമാണോ ഭരിക്കുന്നതെന്ന് തിരിച്ചറിയാൻ ഏറെ പ്രയാസം. മുന്നണിയിൽ ആരെല്ലാമാണ് നിലയുറപ്പിച്ചിരിക്കുന്നത്, അവരുടെയെല്ലാം സാമുദായിക സമവാക്യങ്ങൾ ഏതുവിധമാണ് ഇതൊന്നും തിരിച്ചറിയാൻ നന്നേ വിയർക്കേണ്ടുന്ന സ്ഥിതിയായിരിക്കുന്നു.
ദിനേന വരുന്ന പത്രവാർത്തകളിലും ചാനലുകൾ നൽകുന്ന ന്യൂസുകളിലും ശ്രദ്ധിച്ചാൽ ഇടത്തുനിന്നാണോ, വലത്തുനിന്നാണോ ബിജെപിയിലേക്കു ദൂരം കുറവെന്നത് ഇപ്പോൾ അറിയാൻ സാധിക്കാത്ത നിലയിലേക്കു എത്തിയിരിക്കുന്നു. ബിജെപി വോട്ടു വാങ്ങി ജയിക്കുകയെന്നത് ഒരുകാലത്ത് കോൺഗ്രസ് നേതൃത്വം നൽകുന്ന യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് അജണ്ടയുടെ ഭാഗമായിരുന്നു. അന്ന് ബിജെപിയെന്ന ഒരു പാർട്ടി രാജ്യം ഭരിക്കുമെന്നൊന്നും ആരും കരുതിയിരിക്കില്ല.
അക്കാലത്ത് മാറി മാറി വരുന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിയുമായി കോൺഗ്രസും മുസ് ലിം ലീഗും വോട്ടു കച്ചവടം നടത്തി വിജയം ഉറപ്പാക്കുകയോ, പരാജയത്തിന്റെ ആഘാതം കുറക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടുണ്ട്. അതിൽ നിന്നായിരുന്നല്ലോ കോലീബി (കോൺഗ്രസ്, ലീഗ് ബിജെപി) സഖ്യമെന്ന അപഖ്യാതി ജന്മമെടുത്തത്.
എന്നാൽ ഇന്ന് സ്ഥിതിയെല്ലാം ഏറെ മാറി. വോട്ട് കച്ചവടത്തിന് മൂകസാക്ഷികളായി കാലംകഴിച്ച സി പി എമ്മും ഇടതുപക്ഷവും കളം മാറി കളിക്കുന്നതാണ് കണുന്നത്. വോട്ട് ആരുടേതായാലും ഞങ്ങൾ വേണ്ടെന്നു പറയില്ലെന്നു അവർ എന്നോ വ്യക്തമാക്കിയതാണ്. എസ് ഡി പി ഐയും ജമാഅത്തെ ഇസ് ലാമിയും ആർ എസ് എസുമെല്ലാം എന്താണ് സമൂഹത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് കൃത്യമായി അറിയുന്നവരാണ് നമ്മുടെ രാഷ്ട്രീയ പാർട്ടികൾ. പ്രത്യേകിച്ചും സി പി എമ്മുകാർ. എന്നാൽ സി പി എം ഉന്നത നേതാക്കൾ വരെ പരസ്യമായി വോട്ടുവേണ്ടെന്നു പറയാറില്ല. വോട്ട് ആരുടേതായാലും അത് തങ്ങൾക്ക് പഥ്യമല്ലെന്നു നിലപാടെടുക്കാനും അവരും ഒരുക്കമല്ല.
ഇ എം എസും ചടയൻ ഗോവിന്ദനും നായനാരുമെല്ലാം അരങ്ങൊഴിഞ്ഞ് വി എസ് അച്യുതാനന്ദനെയും പിന്നിട്ട് അധികാരം പിണറായിയിലും കോടിയേരിയിലുമെല്ല്ാം കേന്ദ്രീകരിച്ച് ഒടുവിൽ പിണറായി വിജയനിലേക്കു മാത്രം കേന്ദ്രീകൃതമായിരിക്കുന്ന വർത്തമാനകാലത്ത് സി പി എമ്മിനും ബിജെപിക്കുമിടയിൽ മുൻപെങ്ങുമില്ലാത്ത വിധം അടവുനയങ്ങളും രഹസ്യമായ വിനിമയങ്ങളും വർധിച്ചതാണ് ഇപ്പോൾ ഇടതുനിന്നാണോ, വലതുനിന്നാണോ ബി ജെ യിലേക്കുള്ള ദൂരം കുറവെന്ന ചോദ്യത്തിലേക്കു എത്തിയിരിക്കുന്നത്.
ബിജെപിയുമായി യു ഡി എഫ് പിന്തുടർന്നിരുന്ന അതേ രീതിയിലുള്ള നയം തന്നെയാണ് ഇപ്പോൾ എൽ ഡി എഫിനുമുള്ളത്. കേന്ദ്ര സർക്കാർ ബിജെപി ഇതര സംസ്ഥാനങ്ങളെ ഇ ഡിയെയും സി ബി ഐയെയുമെല്ലാം ഉപയോഗപ്പെടുത്തി പിടിച്ചുകെട്ടാനും തകർക്കാനും ആഞ്ഞുശ്രമിക്കുമ്പോൾ കേരള മുഖ്യമന്ത്രി പിണറായി വിജൻ പ്രതിയായ ലാവ്ലിൻ കേസ് 27 തവണയാണ് കോടതി മാറ്റിവച്ചത്. ബിജെപി -ആർഎസ്എസ് പ്രവർത്തകരും നേതാക്കളും പ്രതിപട്ടികയിൽ വരുന്ന പല കേസുകളും സി പി എമ്മിന്റെ നേതൃത്വത്തിൽ കുറച്ചുകാലമായി തേച്ചുമായിച്ചു കളയുന്നതായും വ്യാപകമായ പരാതി ഉയരുന്നുണ്ട്.
ബിജെപി ഇതര സർക്കാരുകൾക്കെതിരേ അരയും തലയും മുറുക്കി അമിത് ഷായും നരേന്ദ്ര മോദിയും കളിക്കുമ്പോൾ അത്തരം കളികളൊന്നും കേരളത്തിലേക്കു എത്താതെ പോകുന്നത് ഇരു പാർട്ടികളിലെയും ഉന്നതർ തമ്മിലുള്ള രഹസ്യ ബാന്ധവത്തിന്റെ തെളിവാണെന്നാണ് പ്രതിപക്ഷവും രാഷ്ട്രീയം സൂക്ഷ്മമായി വിലയിരുത്തുകയും ചെയ്യുന്നവരുടെ അഭിപ്രായം. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഇ പി ജയരാജനും പുതിയ പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററുമെല്ലാം ബിജെപിയെയും ആർഎസ്എസ് ഉൾപ്പെട്ട പരിവാര സംഘനടകളെയും കടന്നാക്രമിക്കുകയും അവർക്കെതിരേ അവസരം ഒത്തുവരുമ്പോഴെല്ലാം പോർവിളി മുഴക്കുകയും ചെയ്യും. പക്ഷേ ആവശ്യം വരുമ്പോൾ എല്ലാവരും ഒന്നാവുന്നതാണ് അണിയറയിലെ കാഴ്ചകൾ.
ഏറ്റവും ഒടുവിൽ നെഹ് റു ട്രോഫി വെള്ളംകളി കാണാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ മുഖ്യമന്ത്രി നേരിട്ടു ക്ഷണിച്ചതോടെയാണ് ഇരു പാർട്ടികൾക്കുമിടിയിലെ അകലം മുമ്പെങ്ങുമില്ലാത്ത വിധം കുറഞ്ഞതായി രാഷ്ട്രീയ നിരീക്ഷകർ അനുഭവിച്ചറിയുന്നത്. പാർട്ടിക്കും പിണറായിക്കുമെതിരേ അമിത് ഷായെ ക്ഷണിച്ചെന്ന വാർത്ത ബ്രേക്കായ ഉടൻ തന്നെ സാമൂഹിക മാധ്യമങ്ങളിൽ വിമർശനങ്ങളുടെ വെടിക്കെട്ട് തുടങ്ങിയിരുന്നു.
ചാനലുകളിൽ വരുംവരായ്കകൾ ഉൾപ്പെടുത്തി ചർച്ചകളും നിറഞ്ഞു. എന്തും ഏതും തങ്ങളുടേതായ രീതിയിൽ പറഞ്ഞു ഫലിപ്പിക്കുന്നതിൽ മിടുക്കന്മാരായ സി പി എമ്മുകാർക്ക് പക്ഷേ ഇതിനെ പ്രതിരോധിക്കാൻ കൈയിൽ ആയുധമില്ലെന്ന ഗതിയായിരിക്കയാണ്.
ത്രിപുരയിൽ 1978 മുതൽ 1988 വരെയും പിന്നീട് 1993 മുതൽ 2018 വരെയും 35 വർഷം ഭരണത്തിലിരുന്നു സി പി എം നേതൃത്വം. തുർച്ചയായി 34 വർഷം പശ്ചിമ ബംഗാളിലും ഭരണം കൈയാളി. ആ കാലഘട്ടത്തിൽ കാര്യമായ വികസനമൊന്നും ആ സംസ്ഥാനങ്ങളിൽ ഉണ്ടായില്ലെന്നതാണ് ചരിത്രം.
എന്തുകൊണ്ട് പാർട്ടി തകർന്നു തരിപ്പണമായി, എന്തുകൊണ്ട് അവർ ജനങ്ങളിൽ നിന്ന് അകന്നു. തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാം ആരും പഠിക്കുന്നതിലും വസ്തുതാപരമായി പഠിച്ച് റിപ്പോർട്ടുണ്ടാക്കി അട്ടത്തുവെച്ചിരിക്കുന്ന പാർട്ടിയാണ് സി പി എം. അവരെ അക്കാര്യങ്ങളൊന്നും ആരും പഠിപ്പിക്കേണ്ട കാര്യവുമില്ല. എന്നിട്ടും പിണറായിയും കൂട്ടരും എന്തിനാണ് സ്വന്തം കുഴിതോണ്ടുന്നതെന്നാണ് പാർട്ടി അണികൾക്കുപോലും മനസിലാവാത്തത്. ഫ്രഞ്ച് ചക്രവർത്തി ലൂയി പതിനഞ്ചാമൻ പറഞ്ഞപോലെ തനിക്കു ശേഷം പ്രളയം മാത്രം മതിയെന്നാണോ പിണറായിയുടെയും ഒപ്പം നിൽക്കുന്ന ഉപദേശക വൃന്തത്തിന്റെയും കണക്കുകൂട്ടൽ എന്നതാണ് ഇനി അറിയേണ്ടത്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍