വെള്ളാപ്പള്ളിയുടെ ശക്തി കേന്ദ്രങ്ങളിൽ അതി ശക്തമായ അടിയൊഴുക്കുകൾ; ഇടുക്കിയിലെ മൂന്ന് സിറ്റിങ് സീറ്റുകളും ഇടതിന് ഭീഷണി; പത്തനംതിട്ടയിലും കോട്ടയത്തും ബിഡിജെഎസ് സ്ഥാനാർത്ഥികൾ മികച്ച വോട്ടുകൾ നേടും: മലബാറിലെ മുൻതൂക്കത്തിന്റെ ബലത്തിൽ ഭരണം പ്രതീക്ഷിച്ച് സിപിഐ(എം)
ബി രഘുരാജ്
തിരുവനന്തപുരം: ഇതൊരു നഗ്ന സത്യമാണ്. ബിജെപി - ബിഡിജെഎസ് സഖ്യം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ നേടിയതിന്റെ ഇരട്ടിയിൽ അധികം വോട്ടുകൾ നേടും. വോട്ട് കച്ചവടം എന്ന പേരുദോഷവും മാറ്റാൻ ഉറച്ചുള്ള തെരഞ്ഞെടുപ്പിൽ തലവേദന ഉണ്ടാക്കുന്നത് മാറി മാറി ഭരിക്കുന്ന രണ്ട് മുന്നണികൾക്ക് തന്നെയാവും. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നേടിയ ഉന്നത വിജയം ആവർത്തിക്കാം എന്ന സിപിഎമ്മിന്റെ കണക്കുകൂട്ടലുകളെ ബിഡിജെഎസ് തകർക്കുമെന്നാണ് തിരുവിതാകൂറിൽ നിന്നുള്ള റിപ്പോർട്ടുകൽ നൽകുന്ന സൂചന.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സഖ്യം നേടിയത് വെറും 6.15 ശതമാനം വോട്ടായിരുന്നു. ലോകസഭ തെരഞ്ഞെടുപ്പ് ആയപ്പോഴേയ്ക്കും അത് 14 ശതമാനം ആയി ഉയർന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേട്ടം കൊയ്തെടുത്തെങ്കിലും ബിജെപി വോട്ട് 18 ശതമാനമായി ഉയർന്നു. അത് ഇക്കുറി ഇരുപത്തി ഒന്നിനും 25നും ഇടയിലേയ്ക്ക് ഉയരുമെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 25 ശതമാനം വോട്ട് നേടിയാൽ നാല്പതോളം മണ്ഡലത്തിലെ ജയപരാജയങ്ങൾ നിർണയിക്കാൻ സാധിക്കുമെന്ന വിലയിരുത്തൽ ഇടത് ബുദ്ധി കേന്ദ്രങ്ങൾ തന്നെ പറയുന്നു. അധികമായി ലഭിക്കുന്ന ഈ വോട്ടുകൾ ആരുടെ കീശയിൽ നിന്നു പോവും എന്ന ചോദ്യമാണ് അവശേഷിക്കുന്നത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ പശ്ചാത്തലത്തിൽ സിപിഐ(എം), ബിഡിജെഎസിന്റെ ശക്തിയെ കുറച്ച് കാണുകയാണ് ഇപ്പോഴും. എന്നാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിഡിജെഎസ് ഇല്ലായിരുന്നു എന്നതും വെള്ളാപ്പള്ളിയുടെ പിന്തുണ ബിജെപിക്ക് നൽകുക മാത്രമാണ് ചെയ്തതെന്നതുമാണ് അവഗണിക്കപ്പെടുന്നത്. വെള്ളാപ്പള്ളി പറഞ്ഞാൽ ഈഴവർ വോട്ട് ചെയ്യുമോ എന്ന് പരിഹസിച്ചിരുന്ന കാലം മാറുകയാണ്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ എസ്എൻഡിപി പ്രവർത്തകരിൽ സിംഹഭാഗവും ബിഡിജെഎസിന്റെ ഭാഗം ആയി കഴിഞ്ഞിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ആദ്യ കാലങ്ങളിൽ എതിർത്തു നിന്നിരുന്ന സിപിഎമ്മുകാർ പോലും ഇപ്പോൾ ദുർബലരായതായി ഈ മണ്ഡലങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മധ്യതിരുവിതാംകൂറിലെ ഈഴവ വോട്ടുകൾ നഷ്ടമായാൽ കാര്യമാക്കേണ്ടതില്ല എന്ന വാദമാണ് ചില ഇടത് കേന്ദ്രങ്ങൾ പറയുന്നത്. യുഡിഎഫ് കോട്ടയിൽ കുറച്ച് വോട്ട് പോയാൽ എന്ത് എന്ന ചോദ്യമാണ് അവർ ഉന്നയിക്കുന്നത്. എന്നാൽ ഇടുക്കിയിലും പത്തനംതിട്ടയിലും ഇടത് സീറ്റുകൾക്ക് പോലും ഈ അവസ്ഥ ഭീഷണി ഉയർന്നിട്ടുണ്ട്. ഇടുക്കിയിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ എം എം മണി മത്സരിക്കുന്ന ഉടുംമ്പുചോല, ഫ്രാൻസിസ് ജോർജ്ജ് മത്സരിക്കുന്ന ഇടുക്കി, ബിജിമോൾ മത്സരിക്കുന്ന പീരുമേട് എന്നിവിടങ്ങളിൽ ബിഡിജെഎസ് സ്ഥാനാർത്ഥികൾ നടത്തുന്ന മുന്നേറ്റം എൽഡിഎഫിന് തിരിച്ചടിയാകുമോ എന്ന ഭയം പ്രവർത്തകർക്കുണ്ട്. പത്തനംതിട്ടയിലെ റാന്നിയിൽ നാല് വട്ടം എംഎൽഎ ആയ രാജു എബ്രഹാം നേരിടുന്ന ഭീഷണിയും ചില്ലറയല്ല. ബിഡിജെഎസ് സ്ഥാനാർത്ഥി കെ പത്മകുമാർ ഇവിടെ വൻ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്.
പൊതു രാഷ്ട്രീയ ചിത്രം ഇടതുപക്ഷത്തിന് അനുകൂലമാണ്. വലിയ വിജയം അവർ പ്രതീക്ഷിക്കുന്നുമുണ്ട്. എന്നാൽ ബിജെപി-ബിജെഡിഎസ് വോട്ടുകൾ എങ്ങനെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നതിൽ ആർക്കും ഒരു പിടിത്തവുമില്ല. അതുകൊണ്ട് തന്നെ ഫലം പ്രവചിക്കാനാവാത്ത മണ്ഡലങ്ങളിൽ അടിയൊഴുക്ക് തന്നെയാകും വിജയിയെ നിശ്ചയിക്കുക. ഇത് സിപിഐ(എം) പോലും സമ്മതിക്കുന്നു. അതുകൊണ്ട് തന്നെയാണ് അവസാന നിമിഷത്തിൽ കാര്യങ്ങൾ അനുകൂലമാക്കി ഭരണ തുടർച്ചയെന്ന ലക്ഷ്യം നേടാനാകുമെന്ന് കോൺഗ്രസ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ രണ്ട് സീറ്റിന്റെ പിന്തുണയുമായാണ് ഉമ്മൻ ചാണ്ടി അധികാരത്തിലെത്തിയത്. വി എസ് അച്യൂതാനന്ദന്റെ ഭരണ തുടർച്ചായ്ക്കായുള്ള വികാരം ശക്തമായിരുന്നപ്പോഴും 2011ൽ അടിയൊഴുക്കുകളാണ് കോൺഗ്രസിന് ഭാഗ്യമെത്തിച്ചത്. 2016ൽ ഇത്തരം പരോക്ഷ ഘടകങ്ങൾ ഏറെയാണ്. എസ്എൻഡിപി യൂണിയന്റെ രാഷ്ട്രീയ പ്രവേശം തന്നെയാണ് ഇതിൽ പ്രധാനം.
തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യം തുടങ്ങിയതാണ് എസ്എൻഡിപി. എന്നാൽ അന്ന് രാഷ്ട്രീയ പാർട്ടിയുടെ രൂപീകരണം ഉണ്ടായില്ല. സമത്വമുന്നേറ്റ യാത്രയ്ക്കൊടുവിൽ ബിഡിജെഎസ് പിറന്നു. അങ്ങനെ എൻഡിഎയിൽ ഘടകകക്ഷിയായി. തദ്ദേശത്തിൽ എസ്എൻഡിപി മുന്നോട്ട് വച്ച സ്ഥാനാർത്ഥികളുടെ പ്രകടനം അത്ര മെച്ചമായിരുന്നില്ല. ബിജെപിക്ക് ഈ കൂട്ടുകെട്ടിന്റെ ഫലം കിട്ടിയെന്നതും യാഥാർത്ഥ്യമാണ്. ഈ സാഹചര്യത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച സ്ഥാനാർത്ഥികളെ ബിഡിജെഎസ് നർത്തിയത്. കുട്ടനാട് സുഭാഷ് വാസു, നാട്ടികയിൽ ടിവി ബാബു, തിരുവല്ലയിൽ അക്കീരൺ കാളിദാസ ഭട്ടതിരിപ്പാട്. ഇതിനൊപ്പം ബാക്കി സീറ്റുകളിലും കരുത്തരെ തന്നെ മത്സരിച്ചു. ഇതിൽ ബഹുഭൂരിപക്ഷവും എസ്എൻഡിയുടെ താലൂക് യൂണിയൻ പ്രസിഡന്റുമാർ. ഇതോടെ താഴെതട്ടിലെ എസ്എൻഡിപി യൂണിയൻ അനുഭാവികളുടെ വോട്ട് ഉറപ്പിക്കുകയാണ് ബിഡിജെസ്.
ബിജെപിക്ക് നിർണ്ണായക സ്വാധീനമുള്ള തിരുവനന്തപുരത്ത് ബിഡിജെഎസിന് കിട്ടിയത് കോവളവും വാമനപുരവും വർക്കലയുമാണ്. ഇതിൽ കോവളത്ത് താലൂക് യൂണിയൻ പ്രസിഡന്റ് ടിഎൻ സുരേഷ്, വർക്കലയിൽ എസ്എൻഡിപി ശിവഗിരി യൂണിയൻ സെക്രട്ടറി അജി എസ് ആർ എം, വാമനപുരത്ത് ആർവി നിഖിൽ. ഗ്ലോബൽ നായർ സമാജത്തിന്റെ നേതാവായിരുന്നു. ഒപ്പം സമത്വ മുന്നേറ്റ യാത്രയിലെ സജീവ സാന്നിധ്യവും. ഇതിൽ കോവളവും വർക്കലയുമാണ് ബിഡിജെഎസ് വാശിയോടെ നിറയുന്ന മണ്ഡലങ്ങൾ. ഇവിടെ ശക്തമായ ത്രികോണമൊരുക്കാൻ ടിഎൻ സുരേഷിനും അജിക്കും കഴിയുന്നുണ്ട്. ഇതിൽ കോവളത്ത് വിജയപ്രതീക്ഷ പോലും പങ്കുവയ്ക്കുന്നു. കോവളത്ത് ഈഴവ വോട്ടുകൾ പരമ്പരാഗതമായി സഹായിക്കുന്നത് ഇടതുപക്ഷത്തേയാണ്. വർക്കലയിലും ഇത് തന്നെയാണ് അവസ്ഥ. അതുകൊണ്ട് തന്നെ ഈ രണ്ടിടത്തും ബിഡിജെഎസ് വോട്ടുകൾ ഇടതുപക്ഷത്തിന്റെ സാധ്യതകളെ സ്വാധീനിക്കും. ഇത് തന്നെയാണ് സംസ്ഥാനത്തെ പൊതു ചിത്രവും.
ബിഡിജെഎസ് മത്സരിക്കുന്ന മണ്ഡലങ്ങളിൽ എല്ലാം ഇതു തന്നെയാണ് അവസ്ഥ. ബിഡിജെഎസ് വോട്ട് പിടിച്ചാൽ അത് കൂടുതൽ സ്വാധീനിക്കുക ഇടതുപക്ഷത്തെ തന്നെയാകും. ഇത് മനസ്സിലാക്കിയാണ് കൂടുതൽ വോട്ടുകൾ പെട്ടിയിലാക്കി ഇടതുപക്ഷത്തെ തോൽപ്പിക്കാൻ മികച്ച സ്ഥാനാർത്ഥികളെ ബിഡിജെഎസ് പരീക്ഷിക്കുന്നത്. കുട്ടനാട്, ഇടുക്കി, കയ്പമംഗലം, കോവളം എന്നിവിടങ്ങളിൽ ജയപ്രതീക്ഷയുണ്ടെന്ന് ബിഡിജെഎസും പറയുന്നു. കൊല്ലം, ഇരവിപുരം, കരുനാഗപ്പള്ളി, കുന്നത്തൂർ, കായംകുളം മണ്ഡലങ്ങളിലും ബിഡിജെഎസ് സാന്നിധ്യം ശക്തമാണ്. ഇതിൽ ഇരവിപുരത്തും കരുനാഗപ്പള്ളിയിലും കുന്നത്തൂരിലും കായംകുളത്തും ബിഡിജെഎസ് വോട്ടുകൾ കോൺഗ്രസ് മുന്നണിക്ക് തന്നെയാകും ഗുണം ചെയ്യുക. കൊല്ലത്ത് മുകേഷിനെതിരെ കോൺഗ്രസിന് മികച്ച സ്ഥാനാർത്ഥിയെ നിർത്താനായിട്ടില്ല. അതുകൊണ്ട് തന്നെ പ്രവചനാതീതമായ അവസ്ഥയിലേക്ക് കാര്യങ്ങളെത്തും.
ഏറ്റുമാനൂർ, ഇടുക്കി, ഉടുമ്പൻചോല, പൂഞ്ഞാർ, തൊടുപുഴ എന്നിവിടങ്ങളിലും വെള്ളാപ്പള്ളിയുടെ സ്ഥാനാർത്ഥികൾ നിർണ്ണായകമാണ്. ശക്തമായ ചതുഷ്കോണ മത്സരം നടക്കുന്ന പൂഞ്ഞാറിൽ ശക്തമായ മത്സരമാണ് നടത്തുന്നത്. ഇടതുപക്ഷത്തിന് പരമ്പരാഗതമായി വോട്ട് ചെയ്യുന്ന ഈഴവ വോട്ടുകൾ പൂഞ്ഞാറിൽ ബിഡിജെഎസ് സ്വന്തമാക്കുമെന്നാണ് സൂചന. ഇതോടെ ഇവിടെ ഫല പ്രവചനം അസാധ്യമാകും. പിസി ജോർജും ജോർജ് കുട്ടി അഗസ്തിയുമെല്ലാം പൂഞ്ഞാറിലെ വിജയം ബിഡിജെഎസ് നിശ്ചയിക്കുമെന്ന് സമ്മതിച്ചു കഴിഞ്ഞു. ഇടുക്കിയിലും തൊടുപുഴയിലും ഈഴവ വോട്ടുകൾ നിർണ്ണായകമാണ്. ഈ മേഖലയിൽ ഇടുപക്ഷത്തിന്റെ സാധ്യതകളെ ഇല്ലായ്മ ചെയ്യുന്ന തരത്തിലാണ് ബിഡിജെഎസിന്റെ പ്രവർത്തനം. കൊടുങ്ങല്ലൂർ, കയ്പമംഗലം, നാട്ടിക, ചാലക്കുടി, ഒല്ലൂർ, ഷോർണൂർ, മണ്ണാർക്കാട് എന്നിവിടങ്ങളിലും ഇടത് പക്ഷത്തോടാണ് ഈഴവരുടെ ചായ് വ്. അതുകൊണ്ട് തന്നെ ബിഡിജെഎസിന്റെ ശക്തമായ സ്വാധീനം ഇടത് സാധ്യതകളെ ബാധിക്കും. എന്നാൽ പറവൂരിൽ സ്ഥിതി മറിച്ചാണ്. ഇവിടെ കോൺഗ്രസിന്റെ വിഡി സതീഷനോടാണ് താൽപ്പര്യക്കുറവ്.
അതേ സമയം സിപിഎമ്മിന് ആത്മവിശ്വാസം നൽകുന്നത് വടക്കൻ മലബാറിലെ ഭരണവിരുദ്ധ വികാരമാണ്. പാലക്കാട് മുതൽ അങ്ങോട്ട് സിപിഎമ്മിന് അനുകൂലമാണ് സഹചര്യം. ബിജെപിയുടെ മുന്നേറ്റം മുസ്ലിം മേഖലകളിൽ സിപിഎമ്മാണ് അനുകൂലമായ അന്തരീക്ഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഏലീഗ് കോട്ടയായ മലപ്പുറത്ത് ഏഴ് മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് മത്സരങ്ങളാണ് സിപിഐ(എം) കാണിക്കുന്നത്. പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഇടത് തരംഗം വ്യക്തമാണ്. ബിഡിജെഎസിന് കാര്യമായ റോൾ ഇല്ലാത്തതാണ് ഇതിന്റെ പ്രധാന കാരണം. ഈ മുന്നേറ്റവും തിരുവനന്തപുരം, കൊല്ലം, ജില്ലകളിലെ വിജയവും ഭരണം നൽകുമെന്ന വിശ്വാസത്തിലാണ് ഇടതുപക്ഷം.
കോൺഗ്രസിന്റെ അവസ്ഥയും വ്യത്യസ്തമല്ല. നായർ വോട്ടുകൾ ബിജെപിക്ക് അനുകൂലമായി മാറുന്നത് ക്ഷീണം ചെയ്യുക കോൺഗ്രസിനെയാണ്. ഇതാണ് തിരുവനന്തപുരത്ത് കോൺഗ്രസിന് തിരിച്ചടിയാകവുക.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്