പാർട്ടിയുടെ കടിഞ്ഞാൺ മാണി മകനിലേക്ക് കൈമാറിയതോടെ ജോസഫിനെ മുന്നിൽ നിർത്തി അട്ടിമറിക്കാൻ ഒരുക്കങ്ങൾ തകൃതി; മാണിയുടെ വിശ്വസ്തർ പോലും രഹസ്യമായി ജോസഫിനെ പിന്തുണച്ചതായി റിപ്പോർട്ട്; മാണിയേയും മകനേയും ഒഴിവാക്കി എല്ലാവരേയും കൂടെ കൂട്ടാൻ ചരട് വലിച്ച് ഉമ്മൻ ചാണ്ടിയും; അവസരം അനുകൂലമായിട്ടും തലവേദന ഏറ്റെടുക്കാൻ മടിച്ച് ജോസഫ്
ബി രഘുരാജ്
കോട്ടയം: കേരളാ കോൺഗ്രസിൽ ജോസ് കെ മാണി യുഗത്തിന്റെ തുടക്കം തിരിച്ചറിഞ്ഞതോടെ കളം മാറി പുതിയ പാർട്ടിയുണ്ടാക്കാനുറച്ച് മറു വിഭാഗം. ഇതിനെ പിന്തുണച്ച് ഉമ്മൻ ചാണ്ടി കൂടി സജീവമാകുമ്പോൾ കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിൽ പിളർപ്പിന് സാധ്യത ഏറുകയുമാണ്. മോൻസ് ജോസഫും തോമസ് ഉണ്ണിയാടനും തുടങ്ങിയ കലാപ നീക്കത്തെ പിജെ ജോസഫിന്റെ നേതൃത്വത്തിലെ പുതിയ പാർട്ടിയായി വളർത്താനാണ് കോൺഗ്രസ് കരുക്കൾ നീക്കുന്നത്. എന്നാൽ ഈ നീക്കത്തെ മനസ്സ് കൊണ്ട് പൂർണ്ണമായും ഏറ്റെടുക്കാൻ പിജെ ജോസഫ് തയ്യാറല്ല. ഇതോടെ കേരളാ കോൺഗ്രസിലെ പിളർപ്പിൽ അവ്യക്തതയും തുടരുന്നു. കോട്ടയം ജില്ലാ പഞ്ചായത്തിൽ സി.പി.എം പിന്തുണയോടെ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി ജയിച്ചതിന് പിന്നിൽ ജോസ് കെ മാണിയുടെ തന്ത്രങ്ങളാണെന്ന് ഏവർക്കും തിരിച്ചറിവുണ്ട്. അതുകൊണ്ട് കൂടിയാണ് പുതിയ രാഷ്ട്രീയ നീക്കം സജീവമാകുന്നത്.
കേരള കോൺഗ്രസും സിപിഎമ്മും ചേർന്ന് നാടകീയ രാഷ്ട്രീയ നീക്കങ്ങളിലൂടെ കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിക്കുകയായിരുന്നു. ബുധനാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ 22 അംഗ ജില്ലാ പഞ്ചായത്തിൽ കേരള കോൺഗ്രസ് എമ്മിലെ സഖറിയാസ് കുതിരവേലി 12 വോട്ടുകൾ നേടി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കേരള കോൺഗ്രസ് എമ്മിന്റെ ആറ് പ്രതിനിധികൾക്കൊപ്പം സി.പിഎമ്മിന്റെ ആറ് അംഗങ്ങളും സഖറിയാസ് കുതിരവേലിക്ക് അനുകൂലമായി വോട്ട് ചെയ്തു. ഇടതുപക്ഷത്ത് സിപിഐ അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച സണ്ണി പാമ്പാടിക്ക് പാർട്ടിയുടെ എട്ട് വോട്ട് മാത്രമാണ് കിട്ടിയത്. കോൺഗ്രസിലെ ജോഷി ഫിലിപ്പ് ഡിസിസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതോടെയാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കേരള കോൺഗ്രസ് നേതൃത്വവുമായി ചർച്ചനടത്തി രേഖാമൂലം ധാരണയുണ്ടാക്കിയതിന് ശേഷമാണ് ജോഷി ഫിലിപ്പ് രാജിവെച്ചതെന്ന് കോൺഗ്രസ് പറയുന്നു. അതുകൊണ്ട് തന്നെ മാണിയുടെ മലക്കം മറിച്ചിലിനെ രാഷ്ട്രീയ ചതിയായി കോൺഗ്രസ് കരുതുന്നു. ഇത് ഏറെ ചൊടിപ്പിച്ചത് ഉമ്മൻ ചാണ്ടിയേയും.
മുൻധാരണകളെല്ലാം തെറ്റിച്ച് കോൺഗ്രസിനെ കൈവിട്ട് ഒറ്റയ്ക്ക് മത്സരിക്കാൻ കേരള കോൺഗ്രസ് എം അവസാന നിമിഷം തീരുമാനിക്കുകയായിരുന്നു. സിപിഎമ്മിന്റെ അടിയന്തര സെക്രട്ടേറിയറ്റ് യോഗം ബുധനാഴ്ച രാവിലെ ചേർന്നാണ് കേരള കോൺഗ്രസ് സ്ഥാനാർത്ഥിയെ പിന്തുണക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന അണിയറ നീക്കങ്ങൾക്കൊടുവിലാണ് ഇടത്തോട്ട് ചാഞ്ഞ് ഭരണം പിടിക്കാൻ മാണി വിഭാഗവും കരുക്കൾ നീക്കിയത്. ഇതിന് പിന്നിൽ ജോസ് കെ മാണിയായിരുന്നു. ലണ്ടനിൽ ഇരുന്ന് ജോസ് കെ മാണി ചരട് വലിച്ചു. യുഡിഎഫിലെ ധാരണ അനുസരിച്ച് കോൺഗ്രസിലെ സണ്ണി പാമ്പാടിക്ക് അനുകൂലമായി വോട്ടുചെയ്യണമെന്ന് വിപ്പ് നൽകുമെന്ന് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ച കേരള കോൺഗ്രസ് അവസാന നിമിഷം അതിൽ നിന്ന് പിൻവാങ്ങുകയായിരുന്നു. സ്വയം നേതാവാകാനുള്ള ജോസ് കെ മാണിയുടെ കരുനീക്കമായിരുന്നു ഇതിനെല്ലാം പിന്നിൽ. ഈ നീക്കത്തെ മാണി തള്ളിപ്പറഞ്ഞില്ല. പകരം പിന്തുണയ്ക്കുകയും ചെയ്തു. ഇതോടെയാണ് ജോസ് കെ മാണിയുടെ നേതൃത്വത്തെ എതിർക്കുന്നവർ ഒരുമിച്ചത്.
പിജെ ജോസഫിന്റെ വിശ്വസ്തനായ മോൻസ് ജോസഫാണ് ഇതിനെ ആദ്യം എതിർത്തത്. പിജെ ജോസഫിന്റെ വിശ്വസ്തനായ മോൻസ് പാർട്ടികളുടെ ലയനത്തോടെയാണ് മാണി ഗ്രൂപ്പിലെത്തിയത്. എന്നാൽ തോമസ് ഉണ്ണിയാടനെ പോലെ മാണിയുടെ വിശ്വസ്തനെന്ന പ്രതിച്ഛായ ഉള്ളവർ പോലും ജോസ് കെ മാണിയെ തള്ളി പറഞ്ഞു. സി.പി.എം ബാന്ധവത്തിന് ഇല്ലെന്നും കോൺഗ്രസാണ് മികച്ചതെന്നും നിലപാട് എടുത്തു. ഇതോടെയാണ് മാണി ഗ്രൂപ്പിലെ കലാപത്തിന് പുതു രൂപം വന്നത്. എംഎൽഎമാരുടെ യോഗം മാണി വളിച്ചപ്പോൾ ജോസഫും മോൻസും എത്തിയില്ല. സിഎഫ് തോമസിനെ നിർബന്ധിച്ചാണ് യോഗത്തിനെത്തിയത്. സിഎഫും ജോസ് കെ മാണിക്ക് എതിരാണെന്ന് വന്നു. ഇതിനൊപ്പം മാണിയുടെ വിശ്വസ്തരായ പലരും ജോസഫിനെ വിളിക്കുകയും കലാപത്തിന് നേതൃത്വം നൽകുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ജോസഫ് മനസ്സ് തുറന്നിട്ടില്ല.
ആരോഗ്യ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞാണ് ജോസഫ് മുമ്പ് മാണിയുമായി അടുത്തത്. സ്വന്തമായി പാർട്ടിയെ നയിക്കാനുള്ള താൽപ്പര്യക്കുറവ് മാത്രമായിരുന്നു ഇതിന് കാരണം. തൊടുപുഴ എംഎൽഎ ആയ ജോസഫിന് തന്റെ പരിമിതികളെ നന്നായി അറിയാം. അതുകൊണ്ട് തന്നെ യാത്രകൾ പതിവാക്കിയുള്ള രാഷ്ട്രീയ പ്രവർത്തനത്തിന് ജോസഫിന് താൽപ്പര്യമില്ല. തൊടുപുഴയിൽ മാത്രം സജീവമാകാനാണ് ആഗ്രഹം. ഇതുകൊണ്ട് കൂടിയാണ് ഏല്ലാവരും നിർബന്ധിച്ചിട്ടും പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ജോസഫ് താൽപ്പര്യക്കുറവ് കാട്ടുന്നത്. നിലവിൽ ആറ് എംഎൽഎമാരാണ് മാണി ഗ്രൂപ്പിനുള്ളത്. ജോസ് കെ മാണിയുടെ സി.പി.എം താൽപ്പര്യത്തോട് വിയോജിച്ച് പാർട്ടി വിട്ടാൽ പകുതിയലധികം പേർ ജോസഫിനൊപ്പം നിൽക്കുമെന്നാണ് സൂചന. എന്നിട്ടും ജോസഫ് മനസ്സ് തുറക്കുന്നില്ല. അതിനിടെ ഇടതുപക്ഷത്തോടൊപ്പമുള്ള ഫാൻസിസ് ജോർജിന്റെ ജനാധിപത്യ കേരളാ കോൺഗ്രസും ജോസഫിനെ സമീപിച്ചിട്ടുണ്ട്. പുതിയ പാർട്ടിയുണ്ടാക്കിയാൽ ഫ്രാൻസിസ് ജോർജും കൂട്ടരും ജോസഫിനൊപ്പം ലയിക്കും.
ഇടതുമുന്നണിക്കൊപ്പമായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിൽ ഫ്രാൻസിസ് ജോർജ് മത്സരിച്ചത്. എന്നാൽ ഈ കൂട്ടത്തിൽ ആരും ജയിച്ചില്ല. എങ്ങനേയും ജോസഫിനൊപ്പം കൂടി യുഡിഎഫിലെത്താനാണ് ഫ്രാൻസിസ് ജോർജിന്റെ ശ്രമം. മാണി ഗ്രൂപ്പിനെ ജോസഫ് പിളർത്തിയാൽ അവരെ യുഡിഎഫ് രണ്ടു കൈയും നീട്ടി സ്വീകരിക്കുമെന്ന് ഉറപ്പാണ്. ഉമ്മൻ ചാണ്ടി തന്നെ ഈ സൂചന പല നേതാക്കൾക്കും നൽകിയിട്ടുണ്ട്. മാണിയും ജോസ് കെ മാണിയും ഒഴികെ ആരേയും സ്വീകരിക്കുമെന്നാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്. കോട്ടയത്തെ ചതിക്ക് ഇങ്ങനെ പ്രതികാരം വീട്ടാനാണ് ഉമ്മൻ ചാണ്ടിയുടെ തീരുമാനം. യുഡിഎഫിൽ മാണിയെ അടുപ്പിക്കില്ലെന്ന് തുറന്ന് പറഞ്ഞതും ഇതുകൊണ്ടാണ്. കോട്ടയത്തെ ക്രൈസ്തവ രാഷ്ട്രീയം എന്നും യുഡിഎഫിന് അനുകൂലമാണ്. മാണിക്കൊപ്പം നിന്നാൽ അടുത്ത തവണ ജയിക്കാനാകില്ലെന്ന് പല കേരളാ കോൺഗ്രസ് എംഎൽഎമാരും കരുതുന്നു. ഈ സാഹചര്യത്തിലാണ് മാണി കൈവിടാൻ ഇവർ തയ്യാറെടുക്കുന്നതും.
കോട്ടയത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ വീണ്ടും ജയിക്കാൻ ജോസ് കെ മാണിക്കും ഏതെങ്കിലും മുന്നണിയുടെ സഹായം അനിവാര്യമാണ്. കോട്ടയത്തെ കോൺഗ്രസുകാർ തന്നെ കാലുവാരുമെന്ന് ജോസ് കെ മാണി കണക്ക് കൂട്ടുന്നു. അതുകൊണ്ട് കൂടിയാണ് ജില്ലാ പഞ്ചായത്തിലെ സഹകരണത്തിലൂടെ ഇടതു പക്ഷത്തേക്ക് ചേക്കേറാൻ ജോസ് കെ മാണി കരുക്കൾ നീക്കുന്നത്. ജോസ് കെ മാണിയുടെ രാഷ്ട്രീയ ഭാവിക്ക് അതാണ് നല്ലതെന്ന് മാണിയും തിരിച്ചറിയുന്നു. അതുകൊണ്ട് കൂടിയാണ് ധാരണയെല്ലാം അട്ടിമറിച്ച് കോട്ടയത്ത് പരീക്ഷണത്തിന് മാണിയും ഒരുങ്ങിയത്. പാർട്ടി ഫോറത്തിലൊന്നും ചർച്ച ചെയ്യാതെ വിശ്വസ്തരെ കൊണ്ട് ഇത് നടപ്പാക്കുകയും ചെയ്തു. ഈ ഏകപക്ഷീയ നീക്കത്തെയാണ് പിജെ ജോസഫിന്റെ പാളയത്തിലുള്ളവർ എതിർത്തതത്.
കോട്ടയം ജില്ലാ പഞ്ചായത്തിൽ ആദ്യത്തെ രണ്ടര വർഷം കോൺഗ്രസിനും ശേഷിക്കുന്ന രണ്ട വർഷം കേരള കോൺഗ്രസ് എമ്മിനും പ്രസിഡന്റ് സ്ഥാനം എന്നായിരുന്നു ധാരണ. അതനുസരിച്ച് ജോഷി ഫിലിപ്പ് ആദ്യ ടേം പ്രസിഡന്റായി. എന്നാൽ അപ്രതീക്ഷിതമായി ജോഷി ഫിലിപ്പ് ഡിസിസി പ്രസിഡന്റായതോടെ അദ്ദേഹം ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം രാജിവെച്ചു. ഏപ്രിൽ മാസത്തിൽ രേഖാപ്രകാരം ധാരണയുണ്ടാക്കിയ ശേഷമായിരുന്നു രാജി. ജോഷി ഫിലിപ്പ് രാജിവെച്ചതോടെ ഒരു വർഷം കോൺഗ്രസിലെ തന്നെ സണ്ണി പാമ്പാടി പ്രസിഡന്റായി അതുകഴിഞ്ഞ് രണ്ട് വർഷം കേരള കോൺഗ്രസിന് പ്രസിഡന്റ് സ്ഥാനം എന്നായിരുന്നു ധാരണ. ഇത് പൊളിക്കേണ്ട ഒരു സാഹചര്യവുമില്ലെന്ന് മോൻസ് ജോസഫിനെ പോലുള്ളവർ പറയുന്നു. ജോസ് കെ മാണിയുടെ ഏകാധിപത്യ ശൈലിയുടെ തുടക്കമാണ് കോട്ടയത്ത് കണ്ടത്. അത് അനുവദിക്കില്ലെന്നാണ് മറുവിഭാഗത്തിന്റെ പക്ഷം.
അതുകൊണ്ട്തന്നെ യു.ഡി.എഫ് അനുകൂല നിലപാടുള്ള ജോസഫ് വിഭാഗം പാർട്ടിയിൽ പിടിമുറുക്കുന്നതിനിടയിൽ കേരള കോൺഗ്രസ് (എം) നിർണായക പാർലമെന്ററി പാർട്ടി യോഗം നാളെ ചേരുന്നത് അതി നിർണ്ണായകമാണ്. പി.ജെ. ജോസഫ്, മോൻസ് ജോസഫ് എന്നീ എംഎൽഎ മാർ ഉയർത്തുന്ന യു.ഡി.എഫ് അനുകൂല നിലപാടിലേക്ക് മാണി പക്ഷത്തുള്ള ഭൂരിപക്ഷം എംഎൽഎമാർ എത്തിയതായും പിളർപ്പ് ആസന്നമാണെന്നുമാണ് പൊതു വിലയിരുത്തൽ. ഈ യോഗത്തിൽ ജോസഫ് എടുക്കുന്ന തീരുമാനമാകും നിർണ്ണായകം. കെ.എം. മാണി പാലായിലെ വീട്ടിൽ വെള്ളിയാഴ്ച രാത്രി വിളിച്ചുചേർത്ത എംഎൽഎ മാരുടെ യോഗം പി.ജെ. ജോസഫ്, മോൻസ് ജോസഫ് എന്നിവർ ബഹിഷ്കരിച്ചിരുന്നു. ജോസഫ് വിഭാഗം മനഃപൂർവം വിട്ടുനിന്നതാണെന്നു മനസിലാക്കി യോഗം മാറ്റിവച്ചെങ്കിലും കാര്യങ്ങൾ കൈവിട്ടു പോകാതിരിക്കാനാണ് തിങ്കളാഴ്ച തിരുവനന്തപുരത്ത് വീണ്ടും പാർലമെന്ററി പാർട്ടി യോഗം വിളിച്ചത്.
നിലവിലെ സാഹചര്യത്തിൽ പിളർപ്പ് ഒഴിവാക്കാനായിരിക്കും മാണിയുടെ ശ്രമം. ഇരുമുന്നണികളുമായി ബന്ധം വേണ്ടെന്ന ചരൽക്കുന്ന് പ്രമേയത്തിൽ ഉറച്ചുനിന്നുള്ള ന്യൂട്രൽ കളിക്കായിരിക്കും മാണി ശ്രമിക്കുക. കോട്ടയത്ത് ഒരാഴ്ച മുമ്പുവരെ മാണി കോൺഗ്രസിനെ അട്ടിമറിക്കുമെന്ന് സൂചന നൽകിയില്ല. കോൺഗ്രസിന്റെ നിയുക്ത പ്രസിഡന്റ് സ്ഥാനാർത്ഥി സണ്ണി പാമ്പാടി അനുഗ്രഹം വാങ്ങാൻ പലായിലെ വസതിയിലെത്തിയപ്പോൾ മാണി അനുഗ്രഹിച്ചു. ഇതോടെ ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിന്റെ ആശങ്ക തീർന്നു. എന്നാൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മാണിഗ്രൂപ്പ് സ്ഥാനാർത്ഥി സഖറിയാസ് കുതിരവേലി സി.പി.എം പിന്തുണയോടെ കറുത്ത കുതിരയായി പ്രസിഡന്റ് സ്ഥാനത്തെത്തുകയായിരുന്നു. മാണിഗ്രൂപ്പിന്റെ യുഡിഎഫ് ബന്ധത്തകർച്ച ഇതോടെ പൂർണ്ണമായി. മാണിയോട് മൃദുസമീപനം പുലർത്തിയിരുന്ന ഉമ്മൻ ചാണ്ടി രാഷ്ട്രീയസദാചാരമില്ലായ്മയുടെ പ്രതീകമായാണ് മാണിയെ വിശേഷിപ്പിച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്