ജോസ് കെ മാണിയെ പുറത്താക്കിയെന്ന ബെന്നി ബെഹന്നാന്റെ ധൃതി പിടിച്ചുള്ള പ്രഖ്യാപനം എല്ലാ സാധ്യതകളും അടച്ചെന്ന് സ്വയം വിമർശനം; ഇനി ജോസിന് വേണ്ടി നിന്നാൽ ജോസഫും പിണങ്ങുമെന്ന് ഉറപ്പായതോടെ ജോസിനെ വഞ്ചകനാക്കാൻ തീരുമാനം; പുറത്താക്കിയ ശേഷം പുറത്തു പോയത് എന്തിനെന്ന് ചോദിക്കുന്നതിലെ കപടത തുറന്നു കാട്ടി ജോസും; കേരളാ കോൺഗ്രസും രണ്ടിലയും ഔപചാരികമായി യുഡിഎഫിന് പുറത്തു വരുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: രണ്ടിലയും കേരളാ കോൺഗ്രസും ഇനി യുഡിഎഫിൽ ഇല്ല. കോൺഗ്രസിനൊപ്പം തോളോട് ചേർന്ന് നിന്ന് യുഡിഫിന് കരുത്ത് പകർന്നത് മുസ്ലിം ലീഗും കേരളാ കോൺഗ്രസ് എമ്മുമാണ്. മലബാറിൽ ലീഗും മധ്യതിരുവിതാംകൂറിൽ കേരളാ കോൺഗ്രസും യുഡിഎഫിന്റെ സുരക്ഷിത വോട്ട് കേന്ദ്രങ്ങളായി. ഈ രണ്ടില പ്രഭാവത്തെയാണ് കോൺഗ്രസ് പുറത്താക്കിയത്. ഇതിലൂടെ വോട്ട് ചോർച്ചയുണ്ടാകുമെന്നും അവർക്ക് അറിയാം. കേരളാ കോൺഗ്രസിൽ മാണി ഗ്രൂപ്പിനൊപ്പമാണ് അണികൾ. പിജെ ജോസഫിന് ഇടുക്കിയിലെ തൊടുപുഴയിൽ മാത്രമാണ് സ്വാധീനം. അതുകൊണ്ട് തന്നെ മാണി വികാരം ചർച്ചയാക്കി ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള രണ്ടില ചിഹ്നത്തിന്റെ അവകാശികൾ യുഡിഎഫിന് പുറത്തു പോകുമ്പോൾ കേരളാ രാഷ്ട്രീയത്തിൽ അത് പുതിയ ശാക്തിക ചേരിതിരുവുകളുണ്ടാക്കും.
ജോസ് കെ മാണി എത്തുന്നത് ഇടതുപക്ഷത്തേക്കാണ്. യുഡിഎഫിന് പരമ്പരാഗതമായ വോട്ടുകൾ കേരളാ കോൺഗ്രസിലൂടെ ഇടതുപക്ഷത്ത് എത്തിയാൽ അത് സിപിഎം മുന്നണിക്ക് കരുത്താകും. മധ്യകേരളത്തിൽ നേട്ടമുണ്ടാക്കാനുമാകും. പത്തനംതിട്ടയിലും കോട്ടയത്തും എറണാകുളത്തും ഇടുക്കിയിലും കേരളാ കോൺഗ്രസ് ഫാക്ടർ വോട്ടെത്തിക്കുമെന്നാണ് സിപിഎം കണക്കുകൂട്ടൽ. അതുകൊണ്ട് തന്നെ കേരളാ കോൺഗ്രസ് ഇനിയുള്ള തെരഞ്ഞെടുപ്പിൽ എങ്ങനെ പ്രവർത്തിക്കുമെന്നത് കേരള രാഷ്ട്രീയത്തിലെ മുന്നണികൾക്ക് നിർണ്ണായകമാണ്. ചുവടു മാറ്റത്തിൽ ജോസ് കെ മാണി വിജയിച്ചാൽ അത് മുഖ്യമന്ത്രി പിണറായി വിജയന് കരുത്തായി മാറും. അതു സംഭവിച്ചാൽ ചെയ്ത മണ്ടത്തരമോർത്ത് യുഡിഎഫിന് സഹതപിക്കേണ്ടിയും വരും. ഇതെല്ലാം യുഡിഎഫിനും കോൺഗ്രസിനും നന്നായി അറിയാം. എന്നാൽ രണ്ടിലയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വരും മുമ്പ് പിജെ ജോസഫിന് വേണ്ടി കാട്ടിയ നാടകമാണ് എല്ലാത്തിനും കാരണം.
ജോസ് കെ മാണിയെ പുറത്താക്കിയെന്ന ബെന്നി ബെഹന്നാന്റെ ധൃതി പിടിച്ചുള്ള പ്രഖ്യാപനം എല്ലാ സാധ്യതകളും അടച്ചെന്ന സ്വയം വിമർശനം യുഡിഎഫിനുണ്ട്. അതുകൊണ്ടാണ് മുസ്ലിം ലീഗ് പോലും രണ്ടാം ഘട്ടത്തിൽ ചർച്ചകൾക്ക് തയ്യാറാകാത്തത്. ഇനി ജോസിന് വേണ്ടി നിന്നാൽ ജോസഫും പിണങ്ങുമെന്ന് ഉറപ്പായതോടെ ജോസിനെ വഞ്ചകനാക്കാനാണ് തീരുമാനം. ഇതാണ് മാണി വികാരം ഉയർത്തിയുള്ള രമേശ് ചെന്നിത്തലയുടെ പ്രസ്താവനയിലും നിറയുന്നത്. മാണി വികാരം യുഡിഎഫിനൊപ്പമാണെന്ന വാദം അവർ ഉയർത്തും. എന്നാൽ യുഡിഎഫിൽ നിന്ന് പുറത്താക്കിയ ശേഷം പുറത്തു പോയത് എന്തിനെന്ന് ചോദിക്കുന്നതിലെ കപടത തുറന്നു കാട്ടി ജോസും വോട്ട് അഭ്യർത്ഥിച്ച് ഇറങ്ങും. അങ്ങനെ കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ശക്തിദുർഗ്ഗങ്ങളിൽ പിടിമുറുക്കാമെന്നാണ് ജോസ് കെ മാണിയുടെ കണക്കു കൂട്ടൽ. കേരളാ കോൺഗ്രസും രണ്ടിലയും ഔപചാരികമായി യുഡിഎഫിന് പുറത്തു വരുമ്പോൾ നേട്ടം പ്രതീക്ഷിക്കുകയാണ് ഇടതുപക്ഷവും പിണറായി വിജയനും.
കേരള കോൺഗ്രസ് എമ്മുമായുള്ള രാഷ്ട്രീയ വഴിപിരിയൽ ഔപചാരികമാക്കുന്നതിന്റെ വേദി മാത്രമായിരുന്നു ഇന്നലത്തെ യുഡിഎഫ് നേതൃയോഗം. എൽഡിഎഫുമായി അണിയറ ചർച്ചകൾ ജോസ് കെ.മാണി ആരംഭിച്ചുവെന്ന വിലയിരുത്തൽ യുഡിഎഫിൽ സജീവമായിരുന്നു. 40 വർഷത്തിലേറെ നീണ്ട ബന്ധം വിച്ഛേദിക്കപ്പെട്ടത് ഏറിയാൽ 3 മണിക്കൂർ നീണ്ട മുന്നണി നേതൃയോഗത്തിലാണ്. പി.ജെ. ജോസഫ് ജോസ് കെ.മാണി വിഭാഗങ്ങളെ അനുരഞ്ജിപ്പിക്കാനായി ഏറെ ശ്രമം നടത്തിയ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും മൗനത്തിലായി. കോട്ടയം ജില്ലാ പഞ്ചായത്തിലെ ധാരണ ലംഘിച്ചതിനെക്കാളും ഗൗരവതരമായി കാണേണ്ടത് അവിശ്വാസപ്രമേയ, രാജ്യസഭാ വോട്ടെടുപ്പിൽ വിട്ടുനിന്നതാണെന്ന വികാരം ഉയർന്നു. എന്നാൽ അതിന്റെ പേരിൽ അച്ചടക്ക നടപടിയോ പുറത്താക്കലോ ഒന്നും ആവശ്യമില്ലെന്നും തീരുമാനിച്ചു. അവർ പുറത്തു പോകുന്നതായി കണ്ടാൽ മതിയെന്നായി ധാരണ.
കുട്ടനാട് ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വം സംബന്ധിച്ച അനിശ്ചിതത്വം നീട്ടുന്നതു വീണ്ടും തർക്കങ്ങൾക്കും അഭ്യൂഹങ്ങൾക്കും വഴിവയ്ക്കുമെന്ന വിലയിരുത്തലിലാണ് ഇന്നലെ തന്നെ ജോസഫിന്റെ നോമിനിയെ പ്രഖ്യാപിച്ചത്. കോൺഗ്രസ് സീറ്റ് ഏറ്റെടുക്കണമെന്ന നിർദ്ദേശം ആരിൽനിന്നും ഉയർന്നില്ല.
മാണി വികാരവുമായി ചെന്നിത്തലയും
ജോസ് കെ.മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് (എം) സ്വീകരിച്ച നടപടികൾ കെ.എം. മാണിയുടെ ആത്മാവ് പൊറുക്കില്ലെന്ന് യുഡിഎഫ്. ഇന്നലെ ചേർന്ന മുന്നണി നേതൃയോഗം തയാറാക്കിയ പ്രസ്താവന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടു.
യുഡിഎഫ് നിലപാട്: യുഡിഎഫിന്റെ മഹാനായ നേതാക്കളിലൊരാളാണു കെ.എം. മാണി. ഇടക്കാലത്തു ചില രാഷ്ട്രീയ പ്രശ്നങ്ങളുടെ പേരിൽ അകന്നിട്ടും ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനു മുൻപായി തിരിച്ചുവന്നതു യുഡിഎഫ് അദ്ദേഹത്തിന്റെ ജീവശ്വാസമായിരുന്നതു കൊണ്ടാണ്. മാണിയുടെ നിര്യാണ ശേഷം ആ പാർട്ടിയിലെ പ്രശ്നങ്ങൾ രമ്യമായി തീർക്കാനാണു യുഡിഎഫ് ശ്രമിച്ചത്. ജില്ലാ പഞ്ചായത്തിലെ അധികാരക്കൈമാറ്റ തർക്കം തീർക്കാൻ ഉണ്ടാക്കിയ ധാരണ ജോസ് വിഭാഗം പാലിക്കാഞ്ഞതു മുന്നണി നേതൃത്വത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതായി. എന്നിട്ടും 4 മാസത്തോളം തർക്കപരിഹാര ശ്രമം തുടർന്നു. അന്ത്യശാസനം കഴിഞ്ഞതോടെ മുന്നണി യോഗത്തിൽനിന്ന് ഒഴിവാക്കാൻ തീരുമാനിച്ചു. അതിന്റെ അന്തസ്സത്ത ഉൾക്കൊള്ളാതെ യുഡിഎഫിനെതിരെ അവർ തിരിഞ്ഞു. നിയമസഭയിലെ അവിശ്വാസപ്രമേയ ചർച്ചയിൽ 2 എംഎൽഎമാർ മുങ്ങി. രാജ്യസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫിന്റെ വിപ്പ് പാലിച്ചില്ല. എൽഡിഎഫ് ഘടകകക്ഷികൾ പോലും മുഖ്യമന്ത്രിയെ അവിശ്വസിച്ചു തുടങ്ങിയപ്പോഴാണു യുഡിഎഫ് ടിക്കറ്റിൽ ജയിച്ച 2 എംഎൽഎമാരും പാർട്ടിയും ഈ ചതി കാട്ടിയത്. കെ.എം. മാണിയുടെ ആത്മാവ് ഇതു പൊറുക്കുമെന്നു കരുതുന്നില്ല.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു ബജറ്റ് അവതരിപ്പിക്കാനെത്തിയ മാണിക്കായി യുഡിഎഫ് ഒന്നിച്ച് അണിനിരന്ന അതേ നിയമസഭയിലാണ് അവരുടെ 2 എംഎൽഎമാർ യുഡിഎഫിനെ ചതിച്ചത്. സഭയ്ക്കകത്തും പുറത്തും യുഡിഎഫിനെതിരെ നിലപാടെടുക്കുന്ന കക്ഷിയെ എങ്ങനെ മുന്നണിയുടെ ഭാഗമായി കാണും? അപക്വവും പിന്നിൽനിന്നു കുത്തുന്നതുമായ ഈ നിലപാടു കെ.എം. മാണി എടുക്കുമായിരുന്നില്ല. കേരള കോൺഗ്രസ് പൈതൃകത്തിന്റെ നേരവകാശിയായ പി.ജെ. ജോസഫും സി.എഫ്. തോമസും ആ പ്രസ്ഥാനവും യുഡിഎഫിന്റെ ഭാഗമാണ്. കോൺഗ്രസിൽ വലിയ തർക്കങ്ങൾക്കു വഴിവച്ചാണു നേരത്തെ രാജ്യസഭാ സീറ്റ് അവർക്കു നൽകിയത്. ആ രാജ്യസഭാംഗമായി ഇരുന്നാണു ജോസ് കെ. മാണി യുഡിഎഫിനെതിരെ വർത്തമാനം പറയുന്നതും നിയമസഭയിൽ നിന്നു വിട്ടുനിൽക്കാൻ എംഎൽഎമാർക്കു നിർദ്ദേശം നൽകുന്നതും. ധാർമികതയുണ്ടെങ്കിൽ കിട്ടിയ സ്ഥാനമാനങ്ങളെല്ലാം ഉപേക്ഷിക്കണം-ചെന്നിത്തല പറഞ്ഞു.
ജോസ് കെ മാണിക്ക് അർഹമായ പരിഗണനയെന്ന് ഇടതുപക്ഷം
കേരള കോൺഗ്രസിന്റെ (എം) മുന്നണി പ്രവേശം എൽഡിഎഫ് ചർച്ച ചെയ്യുമെന്നു കൺവീനർ എ.വിജയരാഘവൻ വ്യക്തമാക്കി കഴിഞ്ഞു. അവർക്കു തിരഞ്ഞെടുപ്പിൽ അർഹമായ പരിഗണന നൽകും.
കേരള കോൺഗ്രസിനെ ഇല്ലാതാക്കുകയാണു കോൺഗ്രസിന്റെ ലക്ഷ്യം. കെ.എം. മാണിക്കെതിരെ എൽഡിഎഫ് നേരത്തെ നടത്തിയ പ്രക്ഷോഭം ഇപ്പോൾ പ്രസക്തമല്ല. രാഷ്ട്രീയത്തിൽ ശത്രുക്കളില്ല. വിരുദ്ധ നിലപാടുകളാണുള്ളത്. കേരള കോൺഗ്രസിന്റെ (എം) നിലപാട് ഇടത് അനുകൂലമായാൽ പുതിയ സാഹചര്യമുണ്ടാകും. അതിനോട് ഇടതു മുന്നണിക്കും അനുകൂല സമീപനമായിരിക്കും വിജയരാഘവൻ പറഞ്ഞു.
അതിനിടെ ചിഹ്നമല്ല, ജനപിന്തുണയാണു പ്രധാനമെന്നും കേരള കോൺഗ്രസ് കുതിര, ആന, സൈക്കിൾ തുടങ്ങി പല ചിഹ്നങ്ങളിലും മത്സരിച്ചു ജയിച്ചിട്ടുണ്ടെന്നും പി.ജെ.ജോസഫ് എംഎൽഎ പറയുന്നു. കുട്ടനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആരുടെയും വോട്ട് വേണ്ടെന്നു പറയില്ലെന്നും ബിജെപി വോട്ട് തരാമെന്നു പറഞ്ഞാലും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടില ചിഹ്നം സംബന്ധിച്ച് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച അതിന്റെ ഫലം വന്ന ശേഷമേ കുട്ടനാട്ടിലെ ചിഹ്നത്തെ കുറിച്ചു ചിന്തിക്കുകയുള്ളെന്നും ജോസഫ് പറഞ്ഞു.
ജോസഫ് കോടതിയിലേക്ക്
ജോസ് കെ. മാണി എംപി നേതൃത്വം നൽകുന്ന ഗ്രൂപ്പാണ് കേരള കോൺഗ്രസ് (എം) എന്നും 'രണ്ടില' ചിഹ്നം അവർക്ക് അവകാശപ്പെട്ടതാണെന്നുമുള്ള കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ ഉത്തരവു ചോദ്യം ചെയ്ത് പി.ജെ. ജോസഫ് എംഎൽഎ ഹൈക്കോടതിയെ സമീപിച്ചു. ഓഗസ്റ്റ് 30ലെ കമ്മിഷൻ ഉത്തരവു നിയമപരമല്ലെന്നും അപാകതകളുണ്ടെന്നും കാണിച്ചാണ് ഹർജി. പാർട്ടി ഭരണഘടനയനുസരിച്ചു തിരഞ്ഞെടുക്കപ്പെട്ട വർക്കിങ് ചെയർമാൻ താനാണെന്നും ബോധിപ്പിച്ചു.
2019 ജൂൺ 16ന് സംസ്ഥാന കമ്മിറ്റി യോഗം തന്നെ ചെയർമാനായി തിരഞ്ഞെടുത്തതായി ജോസ് കെ. മാണി അവകാശപ്പെടുന്നതു ശരിയല്ലെന്ന് ഹർജിയിൽ പറയുന്നു. യോഗത്തിനും തിരഞ്ഞെടുപ്പിനും സാധുതയില്ലെന്നുള്ള സിവിൽ കോടതിയുടെ ഉത്തരവു നിലവിലുണ്ട്. ചെയർമാനായി പ്രവർത്തിക്കുന്നതിൽ നിന്നു ജോസ് കെ. മാണിയെ വിലക്കിയിട്ടുണ്ട്. ഈ ഉത്തരവ് അവഗണിക്കാനോ മറികടക്കാനോ തിരഞ്ഞെടുപ്പു കമ്മിഷനു സാധ്യമല്ല.
അപ്രസക്തവും അപാകതയുള്ളതുമായ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സമിതിയിലെ ഭൂരിപക്ഷ പരിശോധന നടത്തിയത്. ഇരുകൂട്ടരും നൽകിയ പട്ടികയിൽ പൊതുവായുള്ള 305 അംഗങ്ങളെ കണ്ടെത്തി തിരഞ്ഞെടുപ്പ് കമ്മിഷൻ ഭൂരിപക്ഷ പരിശോധന നടത്തിയതു ശരിയല്ലെന്നും കമ്മിഷൻ ഉത്തരവു റദ്ദാക്കണമെന്നും ഹർജിയിൽ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്