മാണിയുടെ തീരുമാനം കുഴപ്പത്തിലാക്കിയത് ഫ്രാൻസിസ് ജോർജിനെയും കൂട്ടരെയും; എൽഡിഎഫിൽ കൂലിയില്ലാതെ അടുക്കളപ്പണി ചെയ്ത് മടുത്ത ജനാധിപത്യ കേരള കോൺഗ്രസിന് നഷ്ടമായത് ജോസഫിനൊപ്പം യുഡിഎഫിലേക്ക് ചേക്കേറാനുള്ള അവസരം; മാണി എൽഡിഎഫിൽ ചേർന്നാൽ അപ്പോൾ തന്നെ ജോസഫിനൊപ്പം ലയിക്കാനുള്ള പ്രഖ്യാപനം എഴുതി കാത്തിരുന്നത് വെറുതെയായി
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: കേരള കോൺഗ്രസ് എമ്മിൽ മാണിയുടെ കുടുംബവാഴ്ചയും ഏകാധിപത്യവുമാണെന്ന് ആരോപിച്ചാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിൽ ആന്റണി രാജു ഉൾപ്പെടെയുള്ള ജോസഫ് വിഭാഗം നേതാക്കൾ പാർട്ടി വിട്ടത്. തിരഞ്ഞെടുപ്പിൽ ഫ്രാൻസിസ് ജോർജിന് സീറ്റ് നൽകാൻ മാണി വിസമ്മതിച്ചതോടെയാണ് പാർട്ടി പിളർന്നത്.എൽഡിഎഫിൽ ചേക്കാറാൻ ഫ്രാൻസിസ് ജോർജിനൊപ്പം, ഡോ.കെ.സി.ജോസഫും, ആന്റണി രാജുവുമുണ്ടായിരുന്നു.
സ്വന്തം രാഷ്ട്രീയ പ്രസ്ഥാനമായ ജനാധിപത്യ കേരള കോൺഗ്രസ് രൂപീകരിച്ച് ഇടതുപാളയത്തിലേക്ക് ചേക്കേറിയ ഫ്രാൻസിസ് ജോർജ് യുഡിഎഫിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലായിരുന്നു.മാണിയും മകനും ഏകപക്ഷീയമായാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നായിരുന്നു ഫ്രാൻസിസ് ജോർജിന്റെ പരാതി. കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മാണി കോൺഗ്രസിന് വിരുദ്ധമായ സമീപനം സ്വീകരിച്ചപ്പോഴും ഫ്രാൻസിസ് ജോർജ് വിമാർശനവുമായി രംഗത്തെത്തി. പാർട്ടിയിൽ നിന്ന് പി.ജെ..ജോസഫും മറ്റും പുറത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
എൽഡിഎഫിന്റെ തണുപ്പൻ സമീപനം
ഇടതുമുന്നണിയുമായി ചേർന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ജനാധിപത്യ കേരള കോൺഗ്രസിന് ഒരു സീറ്റിലും വിജയിക്കാനായില്ല. തെരഞ്ഞെടുപ്പു സമയത്ത് ചേർത്തുനിർത്തിയെങ്കിലും അവരെ മുന്നണിയുടെ ഭാഗമാക്കാൻ എൽ.ഡി.എഫ്. തയാറായിട്ടില്ല. ഇതിൽ അവരുടെ അമർഷം തുടരുകയായിരുന്നു. ഇതിനിടയിലാണ് മാണി ഗ്രൂപ്പിനെ ഇടതുമുന്നണിയിൽ എത്തിക്കാനുള്ള നീക്കം ശക്തമായത്. എന്നാൽ, മാണി എൽ.ഡി.എഫിന്റെ ഭാഗമാകുമ്പോൾ ആ ചേരിയിൽ നിൽക്കാൻ താൽപ്പര്യമില്ലെന്ന നിലപാടിലായിരുന്നു ജനാധിപത്യ കേരളാ കോൺഗ്രസ്.
ജനാധിപത്യ കേരള കോൺഗ്രസിനെ മുന്നണിയിൽ എടുക്കുന്നതിൽ യു.ഡി.എഫ്. നേതൃത്വത്തിന് എതിർപ്പുമില്ലായിരുന്നു. എന്നാൽ പി.ജെ. ജോസഫിനെക്കൂടി കൂട്ടണമെന്ന വികാരം അവർ പങ്കുവച്ചു. മാണി ഗ്രൂപ്പ് ഇടതുമുന്നണിയിലേക്കു പോകുകയാണെങ്കിൽ ജോസഫും മോൻസ് ജോസഫും തങ്ങൾക്കൊപ്പം യു.ഡി.എഫിലേക്കു വരുമെന്നാണ് ഫ്രാൻസിസ് ജോർജ് പ്രതീക്ഷിച്ചത്. ഇടതുമുന്നണിയുമായി ചേർന്നു നിൽക്കുന്ന പാർട്ടി യു.ഡി.എഫിലേക്ക് വരുന്ന കാര്യം ആലോചിച്ചു വരികയാണെന്ന് അതിന്റെ നേതാവ് പറഞ്ഞതായി ഫ്രാൻസിസ് ജോർജിന്റെ പേരു പറയാതെ യു.ഡി.എഫ്. സെക്രട്ടറി ജോണി നെല്ലൂർ വ്യക്തമാക്കിയിരുന്നു. ഇതോടെ സംഭവം നിഷേധിച്ച് ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഫ്രാൻസിസ് ജോർജും രംഗത്തെത്തെത്തുകയും ചെയ്തു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ, യു.ഡി.എഫ്. നടത്തിയ രാപ്പകൽ സമരത്തിൽ പങ്കെടുക്കവേയാണ് ഫ്രാൻസിസ് ജോർജിന്റെ പേരു പരാമർശിക്കാതെ തന്നോട് ഇടതുമുന്നണിവിടുന്ന കാര്യം ആലോചനയിലാണെന്ന് പറഞ്ഞതായി ജോണി നെല്ലൂർ പ്രസംഗിച്ചത്. പി.ജെ. ജോസഫ് സമരപ്പന്തലിൽ എത്തിയത് ചർച്ചാവിഷയമായ പശ്ചാത്തലത്തിലാണ് ജോണി നെല്ലൂർ പരോക്ഷമായി ഇക്കാര്യം പറയുന്നത്. രാവിലെ പള്ളിയിൽ പോയപ്പോൾ ഇടുക്കിയിൽ മുമ്പ് ജനപ്രതിനിധിയും ഇപ്പോൾ പുതിയ പാർട്ടി രൂപീകരിച്ച് ഇടതുപക്ഷത്ത് നിൽക്കുന്ന നേതാവിനെ കാണാനിടയായി. പി.ജെ. ജോസഫ് എടുത്തപോലെ നിലപാട് സ്വീകരിക്കരുതോ എന്ന ചോദ്യത്തിന് തങ്ങളും ഇക്കാര്യം ആലോചിച്ചുവരികയാണെന്ന് അദ്ദേഹം മറുപടി നൽകിയെന്നാണ് ജോണി നെല്ലൂർ പ്രസംഗത്തിൽ പറഞ്ഞത്. മാത്രമല്ല പിണറായി വിജയന്റെ വാക്കുകേട്ട് ഇടതുമുന്നണിക്കൊപ്പം നിൽക്കാൻ എടുത്ത തീരുമാനം തെറ്റിപ്പോയെന്നും അദ്ദേഹം പറഞ്ഞതായി ജോണി നെല്ലൂർ പറഞ്ഞു.
ഇത് ചാനലുകൾ വാർത്തയാക്കുകയും കോൺഗ്രസുകാർ സാമൂഹിക മാധ്യമങ്ങളിൽ ഇടുകയും ചെയ്തതോടെ രൂക്ഷമായ ചർച്ചയ്ക്കിടയാക്കി. വിമർശിച്ചും അനുകൂലിച്ചും പ്രതികരണങ്ങൾ വന്നതോടെ നിഷേധക്കുറിപ്പുമായി ഫ്രാൻസിസ് ജോർജും രംഗത്തെത്തി. ജോണി നെല്ലൂരിന്റെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ പള്ളിയിൽ വച്ച് കണ്ടെങ്കിലും പൊതുവിഷയങ്ങൾ മാത്രമാണ് സംസാരിച്ചത്. ഇടതുമുന്നണിയിൽ പാർട്ടിക്ക് അതൃപ്തിയില്ല. അതിനാൽത്തന്നെ മറിച്ചു ചിന്തിക്കേണ്ട ആവശ്യമില്ലെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.
ഫ്രാൻസിസ് ജോർജിന്റെ കണക്കുകൂട്ടലുകൾ പിഴച്ചു
സുരക്ഷിത മണ്ഡലമെന്ന വിലയിരുത്തലിൽ ഇടുക്കി തെരഞ്ഞടുത്ത മുൻ എം. പി കൂടിയായ ഫ്രാൻസിസ് ജോർജിന്റെ കണക്കുകൂട്ടലുകൾ അപ്പാടെ നിയമസഭാ തിരഞ്ഞെടുപ്പിൽ പിഴച്ചു. കേരള കോൺഗ്രസി(എം) ലെ റോഷി അഗസ്റ്റിൻ 9428 വോട്ടുകൾക്കാണ് ഫ്രാൻസിസ് ജോർജിനെ പരാജയപ്പെടുത്തിയത്.
ഫ്രാൻസിസ് ജോർജിന്റെ പാർട്ടിക്ക് എൽ. ഡി. എഫ് നൽകിയ മറ്റ് മൂന്നു സീറ്റുകളിലും ദയനീയ പരാജയം നേരിടേണ്ടിവന്നു. പൂഞ്ഞാറിൽ അഡ്വ. പി. സി ജോസഫും തിരുവനന്തപുരത്ത് ആന്റണി രാജുവും ചങ്ങനാശേരിയിൽ ഡോ. കെ. സി ജോസഫും പരാജയത്തിന്റെ കയ്പറിഞ്ഞു. ചതുഷ്കോണ മത്സരം നടന്ന പൂഞ്ഞാറിൽ എല്ലാ മുന്നണികളേയും പിന്തള്ളി പി. സി ജോർജ് 26611 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇവിടെ ജനാധിപത്യ കേരള കോൺഗ്രസ് സ്ഥാനാർത്ഥി പി. സി ജോസഫിനു 22270 വോട്ടുകൾ മാത്രം നേടി മൂന്നാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. തിരുവനന്തപുരത്ത് ആന്റണി രാജു 10905 വോട്ടുകൾക്കാണ് യു. ഡി. എഫിലെ വി. എസ് ശിവകുമാറിനോട് പരാജയപ്പെട്ടത്. ചങ്ങനാശേരിയിൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിലെ സി. എഫ് തോമസിനോട് 1849 വോട്ടുകൾക്കാണ് കെ. സി ജോസഫ് പരാജയപ്പെട്ടത്.
സമ്പൂർണ പരാജയത്തോടെ ജനാധിപത്യ കേരള കോൺഗ്രസിന്റെ ഭാവി ഇരുളടഞ്ഞ നിലയിലായി കേരള കോൺഗ്രസിലെ ജോസഫ് വിഭാഗത്തോട് അടുപ്പം പുലർത്തിയിരുന്ന നേതാക്കളാണ് മാണി ഗ്രൂപ്പിൽ കലാപക്കൊടിയുയർത്തി പാർട്ടി വിട്ടത്. എന്നാൽ മാണി ഗ്രൂപ്പിനൊപ്പം നിന്നാൽ വ്യക്തിഗതമായ രാഷ്ട്രീയ വളർച്ച ഉണ്ടാവില്ലെന്ന നിഗമനത്തിലാണ് ഇവർ രാജിവച്ച് പുറത്തുപോയതെന്ന് ആരോപണമുയർന്നു. ഫ്രാൻസീസ് ജോർജിന്റെ പരാജയമാണ് പാർട്ടിയെ ഏറെ ഉലച്ചത്. ഇടുക്കിയിലെ മുൻ എം. പിയായ അദ്ദേഹത്തിന് ജനകീയ പ്രതിച്ഛായയുണ്ടായിരുന്നിട്ടും തിരിച്ചടി നേരിടേണ്ടി വന്നു.
കേരളാ കോൺഗ്രസിൽ നിന്ന് ഒരു പുതിയ നേതാവ് ഉയരുകയാണ് എന്ന പ്രതീക്ഷ ഉയർത്തിയാണ് ഫ്രാൻസിസ് ജോർജ് പുതിയ പാർട്ടി രൂപീകരിച്ചത്. ഒരേ സമയം കെ.എം. മാണിയെയും പി.ജെ. ജോസഫിനെയും വെല്ലുവിളിച്ച് പുതിയൊരു കേരളാ കോൺഗ്രസിനു രൂപംകൊടുത്തു കൊണ്ട് മാണിക്കും ജോസഫിനുമപ്പുറത്തേക്ക് കേരളാ കോൺഗ്രസിനെ വളർത്താൻ. 1964ൽ പാർട്ടി നയം കൊണ്ടപ്പോൾ ഉണ്ടായിരുന്ന കാഴ്ചപ്പാടും സംസ്കാരവും വീണ്ടെടുക്കാൻ, ഇറങ്ങിപ്പുറപ്പട്ടെ ഫ്രാൻസിസ് ജോർജിന് പക്ഷേ കണക്കുകൂട്ടലുകൾ പിഴച്ചു. ഇപ്പോൾ മാണി വീണ്ടും യുഡിഎഫിലേക്ക് ചാഞ്ഞതോടെ ജോസഫിനൊപ്പം പഴയ വീട്ടിൽ പുനഃ പ്രവേശനം നേടാൻ സ്വപ്നം കണ്ടവർക്ക് അത് വൻ തിരിച്ചടിയായി.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍