എഎൻആർ ആഗ്രഹിച്ചത് 'രാജേട്ടന്റെ' രണ്ടാം പതിപ്പാകാൻ; പിസി ജോർജ്ജിനേയും കൂട്ടി വോട്ടു പിടിച്ചിട്ടും ഫലം വന്നപ്പോൾ പുകഞ്ഞത് കുന്തരിക്കം പോലെ! തൃക്കാക്കരയിൽ സുരേന്ദ്രനും ശോഭയും ഒന്നിച്ചെത്തിയിട്ടും കുറഞ്ഞ് 2526 വോട്ട്; അമിത് ഷാ ഉടൻ എത്തും; കേരളത്തിലെ ബിജെപിയിൽ ശുദ്ധികലശം ഉറപ്പാക്കി വാമനസ്വാമിയുടെ മണ്ണ്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: തൃക്കാക്കരയിലെ തോൽവി സിപിഎമ്മിലോ കേരളത്തിലെ ഭരണത്തിലോ മാറ്റങ്ങളൊന്നും ഉണ്ടാക്കില്ല. കോൺഗ്രസ് കോട്ടയിൽ സിപിഎം തോറ്റുവെന്ന വിലയിരുത്തലിലേക്ക് അവരെത്തും. സിപിഎമ്മിന് കുറച്ച് വോട്ട് തോൽവിക്കിടയിലും കൂടി. പക്ഷേ ട്വന്റി ട്വന്റി സ്ഥാനാർത്ഥി മത്സരിക്കാതിരുന്നിട്ടും വോട്ട് കുറഞ്ഞത് ബിജെപിക്കാണ്. പിസി ജോർജ്ജിനേയും സുരേഷ് ഗോപിയേയും എല്ലാം നിറച്ച് പ്രചരണം നടത്തിയിട്ടും ഗുണമുണ്ടായില്ല. ബിജെപി ഒറ്റക്കെട്ടാണെന്ന തോന്നലുണ്ടാക്കാൻ ബോധപൂർവ്വമായ ഇടപെടലും ഉണ്ടായി. ശോഭാ സുരേന്ദ്രൻ അടക്കമുള്ളവരും തൃക്കാക്കരയിൽ സജീവ സാന്നിധ്യമായി. ക്രൈസ്തവ വോട്ടുകളിലേക്കുള്ള നുഴഞ്ഞു കയറ്റമാണ് ബിജെപി ലക്ഷ്യമിട്ടത്. പക്ഷേ മുതിർന്ന നേതാവായ എ എൻ രാധാകൃഷ്ണൻ കാടടിച്ച് പ്രചരണം നടത്തിയിട്ടും വോട്ടു കുറഞ്ഞു. ഇത് ബിജെപി സംസ്ഥാന ഘടകത്തിൽ വരും നാളുകളിൽ വലിയ ചർച്ചയാകും.
തൃക്കാക്കരയിൽ ക്രിസംഘികൾ എന്ന് അറിയപ്പെടുന്ന സോഷ്യൽ മീഡിയാ ഗ്രൂപ്പുകളുടെ പിന്തുണ പോലും ബിജെപിക്കൊപ്പമുണ്ടായിരുന്നു. പക്ഷേ ഇതൊന്നും വോട്ടിംഗിൽ ഫലിച്ചില്ല. തൃക്കാക്കര വാമനന്റെ മണ്ണാണ്. എന്നാൽ തൃക്കാക്കരയിലെ വാമന ക്ഷേത്രം മറ്റൊരു മണ്ഡലത്തിലും. ഈ വിഷയം ഉൾപ്പെടെ ചർച്ചയാക്കിയാണ് തൃക്കാക്കരയിലെ പ്രചരണത്തിന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ എത്തിയത്. രാജഗോപാലിന് ശേഷം നിയമസഭയിലെത്തുന്ന വ്യക്തി താനായിരിക്കുമെന്നും എ എൻ രാധാകൃഷ്ണനും പറഞ്ഞു. വോട്ടു വിഹിതം കൂടുമെന്ന പ്രതീക്ഷയിലായിരുന്നു ഇതെല്ലാം. എന്നാൽ പ്രതീക്ഷിച്ച നേട്ടം ബിജെപി ഉണ്ടാക്കിയില്ലെന്ന് മാത്രമല്ല വോട്ടുകൾ കുറയുകയും ചെയ്തു.
തൃപ്പുണ്ണിത്തുറയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി അട്ടിമറി വിജയം നേടി. കൊച്ചിയിലെ കോർപ്പറേഷൻ ഉപതെരഞ്ഞെടുപ്പിലും ജയിച്ചു. ഇതോടെ ബിജെപി ക്യാമ്പ് കൂടുതൽ ആവേശത്തിലായി. ഇതിനിടെയാണ് പിസി ജോർജിന്റെ അനന്തപുരി പ്രസംഗം. പ്രചരണത്തിന്റെ അവസാന നാളിൽ പിസി ജോർജിനെ എത്തിച്ച് ബിജെപി കൂടുതൽ ആവേശത്തിലേക്ക് പ്രചരണം എത്തിച്ചു. രാജഗോപാലിന് ശേഷം നിയമസഭയിൽ എത്തുന്ന ബിജെപിക്കാരൻ താനാകുമെന്നും എ എൻ രാധാകൃഷ്ണൻ പറഞ്ഞു. പക്ഷേ അന്തിമ വോട്ടിംഗിൽ ഇതെല്ലാം വാചകമടി മാത്രമായിരുന്നുവെന്ന് തെളിഞ്ഞു. ബിജെപിക്ക് മാത്രം വോട്ടു കുറയുന്നു. മോദി സർക്കാരിന്റെ പേരിൽ വോട്ട് ചോദിച്ചിട്ടും ഇതു സംഭവിച്ചു. ക്രൈസ്തവരെ അനുകൂലമാക്കാനുള്ള ശ്രമമൊന്നും വിജയിച്ചുമില്ല. ഇതോടെ ഈ നേതൃത്വത്തിന് കേരളത്തിൽ അത്ഭുതം കാട്ടാനാകുമോ എന്ന സംശയം ബിജെപി കേന്ദ്ര നേതൃത്വത്തിനം ഉണ്ടാവുകയാണ്.
ബിജെപിയുടെ വോട്ടുവിഹിതത്തിൽ 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ കുറവുണ്ടായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2016, 2021 നിയമസഭ തിരഞ്ഞെടുപ്പുകളിൽ എസ്.സജി മത്സരിച്ച മണ്ഡലത്തിൽ ഇത്തവണ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണനാണ് മത്സരിച്ചത്. 2016ൽ നിന്ന് 2021ൽ എത്തിയപ്പോൾ തൃക്കാക്കരയിലെ ബിജെപിയുടെ വോട്ടുകളുടെ എണ്ണത്തിൽ വലിയ കുറവ് സംഭവിച്ചിരുന്നു. 2016ൽ 21,247 (10.66%) വോട്ടുകളാണ് എസ്.സജിക്ക് ലഭിച്ചിരുന്നത്. അഞ്ച് വർഷത്തിനിപ്പുറം 2021ൽ എസ്.സജിക്ക് 15,483 വോട്ടുകളാണ് ലഭിച്ചത്. എന്നാൽ, 2016നെ അപേക്ഷിച്ച് വോട്ട് വിഹിതത്തിൽ നേരിയ വർധനയുണ്ടാക്കാൻ 2021ൽ ബിജെപിക്ക് സാധിച്ചിരുന്നു. 2021ൽ 11.34 ശതമാനം വോട്ടുകളാണ് ബിജെപിക്ക് തൃക്കാക്കരയിൽ നേടാനായത്. ഇത്തവണ അത് കുറഞ്ഞ് പത്തിന് താഴെ ശതമാനമായി.
2022ലെ ഉപതിരഞ്ഞെടുപ്പിൽ എ.എൻ രാധാകൃഷ്ണന് ലഭിച്ച വോട്ടുകളുടെ എണ്ണത്തിലും വോട്ട് വിഹിതത്തിലും കുറവുണ്ടായി. 12,957 വോട്ടുകളാണ് എ.എൻ രാധാകൃഷ്ണന് ലഭിച്ചത്. 9.57 ശതമാനം വോട്ടുകൾ മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ബിജെപിയുടെ വോട്ട് വിഹിതം 10 ശതമാനത്തിന് മുകളിലായിരുന്നു. 2,800ൽ അധികം വോട്ടുകളുടെ കുറവാണ് ഇത്തവണ ബിജെപിക്കുണ്ടായത്. ഇതിനെ സഹതാപ തരംഗത്തിന്റെ പ്രതിഫലനമായി ബിജെപി വിലയിരുത്തുന്നു. സംസ്ഥാന നേതൃത്വത്തിന്റെ തലയിലേക്ക് വിവാദങ്ങൾ എത്താതിരിക്കാനാണ് ഇതെല്ലാം. എന്നാൽ ബിജെപി കേന്ദ്ര നേതൃത്വം ഗൗരവത്തോടെ ഈ തോൽവിയെ കാണുന്നുണ്ട്. വൈകാതെ തന്നെ അമിത് ഷാ കേരളത്തിൽ എത്തും.
അന്തരിച്ച എംഎൽഎ പി.ടി തോമസിന്റെ ഭാര്യ ഉമാ തോമസിന്റെ തേരോട്ടമായിരുന്നു ഇക്കുറി തൃക്കാക്കരയിൽ കണ്ടത്. സിപിഎം സ്ഥാനാർത്ഥിയായ ജോ ജോസഫിനെ ബഹുദൂരം പിന്നിലാക്കിയാണ് ഉമാ തോമസ് വിജയിച്ചത്. ജോ ജോസഫിനും പിന്നിൽ മൂന്നാമതായ എ.എൻ രാധാകൃഷ്ണന് തോൽവിയിൽ ചില പരാതികളും ഉണ്ട്. 22000 വോട്ടാണ് എ എൻ ആർ പ്രതീക്ഷിച്ചത്. എന്നാൽ ബിജെപി വോട്ടുകൾ പോലും പൂർണ്ണമായും എ എൻ രാധാകൃഷ്ണന് കിട്ടിയില്ല. അടിയുറച്ച് പരിവാർ വോട്ടുകൾക്ക് അപ്പുറമുള്ള പ്രതീക്ഷകൾ വോട്ടിംഗിൽ പ്രതിഫലിച്ചില്ലെന്നതാണ് വസ്തുത. ഈ സാഹചര്യത്തിൽ ശോഭാ സുരേന്ദ്രൻ പക്ഷം ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ നിലപാട് കടുപ്പിക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇനി എത്തുമ്പോൾ കേരളത്തിലെ ബിജെപിയിൽ അഴിച്ചു പണിക്ക് സാധ്യത െേറയാണ്. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ മാറ്റില്ലെങ്കിലും ഭാവിയിലെ ബിജെപിയുടെ നേതൃത്വം ആർക്കായിരിക്കുമെന്ന സൂചന അമിത് ഷാ കേരള നേതാക്കൾക്ക് നൽകും. ഗ്രൂപ്പിസം അനുവദിക്കില്ലെന്നും വ്യക്തമാക്കും. കേരളത്തിൽ ജനകീയ അടിത്തറയുള്ള നേതാവായി സുരേഷ് ഗോപി മാറിയെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ അടുത്ത സംസ്ഥാന അധ്യക്ഷനായി സുരേഷ് ഗോപിയെത്തുമെന്ന വിലയിരുത്തലുകളും സജീവമാണ്. ഇതിനിടെയാണ് തൃക്കാക്കരയിലെ തകർച്ച. ഉപതെരഞ്ഞെടുപ്പു നടന്ന നെയ്യാറ്റിൻകരയിലും അരുവിക്കരയിലും ബിജെപി നേട്ടമുണ്ടാക്കിയിരുന്നു. ആ മാതൃകയിൽ പ്രവർത്തിച്ചിരുന്നുവെങ്കിൽ തൃക്കാക്കരയിലും വോട്ട് കൂടുമായിരുന്നു. എന്നാൽ അതിന് കഴിയാത്തത് നേതൃത്വത്തിന്റെ വീഴ്ചയാണെന്നാണ് വിലയിരുത്തൽ.
സുരേന്ദ്രനെതിരെ അമിത് ഷായ്ക്ക് മുമ്പിൽ പരാതി പറയാൻ പികെ കൃഷ്ണദാസ് പക്ഷം തയ്യാറെടുക്കുന്നുണ്ട്. കേന്ദ്ര മന്ത്രി വി മുരളീധരനെതിരേയും പരാതിയുടെ കെട്ടഴിക്കും. കേരളത്തിലെ പാർട്ടി നേരിടുന്ന പ്രതിസന്ധിയെ കുറിച്ചുള്ള വിവരങ്ങൾ സഹിതമാണ് അമിത് ഷാ ഇനി കേരളത്തിലേക്ക് എത്തുക. സുരേഷ് ഗോപിയെ ബിജെപിയുടെ നേതാവായി കാണാൻ നേരത്തെ കേരളത്തിലെ നേതാക്കൾ വിസമ്മതം കാട്ടിയിരുന്നു. പാർട്ടി പരിപാടികളിലും മറ്റും പങ്കെടുപ്പിച്ചുമില്ല. ഇത് ഇനി ചെയ്യരുതെന്ന നിർദ്ദേശം കേരളത്തിലെ ഔദ്യോഗിക നേതൃത്വത്തിന് അടുത്ത വരവിൽ അമിത് ഷാ നൽകും. സുരേഷ് ഗോപിയാകും കേരളത്തിലെ പാർട്ടിയുടെ ഭാവി മുഖമെന്ന സന്ദേശവും നൽകും. സുരേന്ദ്രൻ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായിട്ട് രണ്ട് കൊല്ലമായി. ഇനി ഒരു വർഷം കൂടി കാലാവധിയുണ്ട്. അതിന് ശേഷം സുരേഷ് ഗോപിയെ അധ്യക്ഷനാക്കാനാണ് അമിത് ഷായുടെ ആലോചന.
ഏറെ കാലത്തിന് ശേഷം സിനിമയിലും സുരേഷ് ഗോപി സജീവമാണ്. അതുകൊണ്ട് തന്നെ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനം പറ്റില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തെ സുരേഷ് ഗോപി അറിയിച്ചിട്ടുമുണ്ട്. ഈ സാഹചര്യവും കാലാവധി പൂർത്തിയാക്കാൻ സുരേന്ദ്രനെ സഹായിക്കും. അടിമുടി മാറ്റം ഭാവിയിൽ ബിജെപിയിലുണ്ടാകും. സംഘടനാ ജനറൽ സെക്രട്ടറിയെ അടക്കം മാറ്റും. ആർ എസ് എസുമായും പുനഃസംഘടനയിൽ ബിജെപി ദേശീയ നേതൃത്വം ചർച്ച നടത്തും.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍