പ്രത്യേക പദവിയുള്ള സംസ്ഥാനം എന്ന നിലയിൽ കൂടുതൽ അടങ്കൽ തുക ലഭിക്കും; പൊലീസ് കൈയിൽ ഇല്ലാത്തതിനാൽ കുഴപ്പങ്ങൾ ഉണ്ടെങ്കിലും ഖജനാവിന് നേട്ടം ശതകോടികൾ; സാമ്പത്തിക അച്ചടക്കവും സമയബന്ധിത പദ്ധതികളും ലാഭിക്കുന്നത് കോടികൾ; മഹാനഗരം എന്ന നിലയിൽ നികുതി വരുമാനത്തിന്റെ കുതിപ്പും ഗുണകരം; സമ്പന്നരിൽ നിന്നും പണം ഈടാക്കി പാവങ്ങൾക്ക് നൽകുന്ന സിമ്പിൾ എക്കണോമിക്സ്; വോട്ട് നേടാൻ സൗജന്യങ്ങൾ വാരി വിതറുന്ന കെജ്രിവാളിന്റെ തെറ്റായ മോഡലിനെ കുറിച്ച് വിലപിക്കുന്നവർ അറിയാൻ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ (എൻ.ഡി.എം.സി.), ഡൽഹി കന്റോൺമെന്റ്, സാമൂഹികക്ഷേമവകുപ്പ് എന്നിവയ്ക്കുകീഴിലെ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ വാർഷിക പരീക്ഷാഫീസ് കൂടി വഹിക്കാൻ എ.എ.പി. സർക്കാർ തീരുമാനിച്ചത് ഏവരും ഞെട്ടലോടെയാണ് കേട്ടത്. ഇങ്ങനെ സൗജന്യങ്ങൾ വാരിക്കൊടുക്കുന്നത് മണ്ടത്തരമാണെന്ന് പറഞ്ഞവർ പോലുമുണ്ട്. ഡൽഹി സർക്കാരിന്റെ കീഴിലുള്ള എല്ലാ സ്കൂളുകളിലെയും വിദ്യാർത്ഥികളുടെ വാർഷിക പരീക്ഷാഫീസ് വഹിക്കാൻ സർക്കാർ മുമ്പ് നിശ്ചയിച്ചിരുന്നു. സി.ബി.എസ്.ഇ. അവരുടെ പരീക്ഷാനിരക്ക് ഉയർത്തിയതിനെത്തുടർന്നായിരുന്നു ഇത്. കേരളത്തിൽ പോലും സിബിഎസ് ഇ കുട്ടികളുടെ ഫീസ് ഉയർത്തൽ ഏറെ ചർച്ചകൾക്ക് ഇട നൽകി. സംസ്ഥാന സർക്കാർ തിരിഞ്ഞു നോക്കിയതു പോലുമില്ല. കാരണം അവരെ ബാധിക്കുന്ന വിഷയമായിരുന്നില്ല അത്. എന്നാൽ കേരളത്തെ പോലെയായിരുന്നില്ല ഡൽഹി. അവിടെ കെജ്രിവാൾ ഇടെപട്ടു.
പരീക്ഷാഫീസ് വഹിക്കാൻ 61 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭായോഗം അനുമതി നൽകിയതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലുള്ള സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് പുറമേ ഓപ്പൺ സ്കൂളുകളിൽ പഠിക്കുന്നവർക്കും ഈ ആനുകൂല്യം ലഭിക്കുമെന്നും അറിയിച്ചു. പദ്ധതിപ്രകാരം ആകെ 3.6 ലക്ഷത്തോളം വിദ്യാർത്ഥികളുടെ പരീക്ഷാഫീസ് സർക്കാർ ഏറ്റെടുക്കുമെന്നും വിദ്യാഭ്യാസമന്ത്രികൂടിയായ സിസോദിയ വ്യക്തമാക്കി. ജോലി തേടുന്നവർ മാത്രമാകുന്നതിനുപകരം സംരംഭകരാവാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നതിനും പദ്ധതിയെത്തി. ഇതിനായി സംരംഭകതാത്പര്യമുള്ള വിദ്യാർത്ഥികൾക്ക് സർക്കാർ 1,000 രൂപ സഹായധനം നൽകും. ഒറ്റയ്ക്കോ സഹപാഠികൾക്കൊപ്പമോ ചേർന്ന് വിദ്യാർത്ഥികൾക്ക് സംരംഭകത്വപദ്ധതികൾ നടപ്പാക്കാമെന്നും ഡൽഹി സർക്കാർ വ്യക്തമാക്കി. ഇതെല്ലാം കൊച്ചു കാര്യങ്ങളായിരുന്നു. എന്നാൽ ഇവയിലൂടെ ഡൽഹിക്കാരുടെ മനസ്സിലേക്കാണ് കെജ്രിവാൾ നടന്നു കയറിയത്. സാധാരണക്കാർക്കും ഇടത്തരക്കാർക്കും നന്മയും ആശ്വസാവുമെത്തിക്കുന്ന ഭരണം.
പ്രത്യേക പദവിയുള്ള സംസ്ഥാനം എന്ന നിലയിൽ മറ്റ് സംസ്ഥാനങ്ങൾക്കുള്ളതിനേക്കാൾ അടങ്കൽ തുക കേന്ദ്ര സർക്കാരിൽ നിന്ന് ഡൽഹിക്ക് കഴിയും. ഇതിന്റെ കൃത്യമായ വിനിയോഗം കെജ്രിവാൾ ഉറപ്പാക്കി. സാധാരണക്കാർക്ക് ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചു. പഴയ കേരളാ മോഡലിന്റെ ഡൽഹി പതിപ്പ്. വിദ്യാഭ്യാസവും ആരോഗ്യത്തിനും കൂടുതൽ ശ്രദ്ധ നൽകി. പൊലീസിന്റെ നിയന്ത്രണം കേന്ദ്ര സർക്കാരിനാണ് അതുകൊണ്ട് തന്നെ. പ്രശ്നങ്ങൾക്കൊന്നും കെജ്രിവാളിന് മറുപടി പറയേണ്ടി വന്നില്ല. പൊലീസ് കൈയിൽ ഇല്ലാത്തതിനാൽ കുഴപ്പങ്ങൾ ഉണ്ടെങ്കിലും ഖജനാവിന് ലാഭം ശതകോടികളായിരുന്നു. പേരു ദോഷവും ഇല്ല. സാമ്പത്തിക അച്ചടക്കവും സമയ ബന്ധിത പദ്ധതികളും നടപ്പാക്കി. ഇതിലൂടെ ലാഭിക്കുന്നത് കോടികളായിരുന്നു. മഹാനഗരം എന്ന നിലയിൽ നികുതി വരുമാനത്തിന്റെ കുതിപ്പും ഗുണകരമായി. സമ്പന്നരിൽ നിന്നും പണം ഈടാക്കി പാവങ്ങൾക്ക് നൽകുന്ന സിമ്പിൾ എക്കണോമിക്സാണ് ഇവയുടെ ബലത്തിൽ കെജ്രിവാൾ നടപ്പാക്കിയത്. വോട്ട് നേടാൻ സൗജന്യങ്ങൾ വാരി വിതറുന്ന കെജ്രിവാളിന്റെ തെറ്റായ മോഡലിനെ കുറിച്ച് വിലപിച്ചവർക്ക് തെറ്റി. എല്ലാം ജനങ്ങളെ ഒപ്പം നിർത്താനായിരുന്നുവെന്ന് കെജ്രിവാൾ തെളിയിച്ചു.
രാജ്യത്ത് ധനക്കമ്മി ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നാണ് ഡൽഹി. പ്രത്യേകപദവിയുള്ള സംസ്ഥാനമെന്നതിന്റെ ആനുകൂല്യങ്ങൾ വേറെയും. ക്രമസമാധാനമുൾപ്പെടെ പണച്ചെലവുള്ള പലവകുപ്പുകളും കേന്ദ്രത്തിന്റെ കൈയിലായതിനാലുള്ള സാമ്പത്തികലാഭം വേറെ. ഇത്രയേറെ സൗജന്യങ്ങളും സബ്സിഡികളും നൽകിത്തുടങ്ങിയത് ഏഴുവർഷംമുമ്പ് അധികാരത്തിൽ വന്ന എ.എ.പി. സർക്കാരാണ്. എങ്ങനെയെന്ന ചോദ്യത്തിന് മുഖ്യമന്ത്രി കെജ്രിവാൾ മുമ്പ് പലതവണ മറുപടി പറഞ്ഞിട്ടുണ്ട്: ''ഡൽഹിക്ക് ആവശ്യത്തിന് പണമുണ്ട്. അഴിമതിയില്ലാതെ ഭരിച്ചാൽമാത്രം മതി.'' സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കുന്നതുവഴി പണംലാഭിക്കാമെന്ന് എ.എ.പി. സർക്കാർ പറയുന്നു. മുൻ സർക്കാർ തുടങ്ങിവെച്ച് നീണ്ടുപോയ സിഗ്നേച്ചർ പാലം ഉൾപ്പെടെയുള്ള വൻ പദ്ധതികൾ നേരത്തേ നിശ്ചയിച്ചതിനെക്കാൾ കുറഞ്ഞ തുകയ്ക്ക് പണിതീർത്തു.
അറുപതിനായിരം കോടിയുടെ വരുമാനവും ചെലവും കാണിക്കുന്ന ബജറ്റാണ് കഴിഞ്ഞവർഷം എ.എ.പി. സർക്കാർ അവതരിപ്പിച്ചത്. ആകെ വരുമാനമായ 60,000 കോടിയിൽ 42,500 കോടിയും നികുതിവരുമാനം. അതിൽത്തന്നെ 29,000 കോടിയും (68 ശതമാനം) ജി.എസ്.ടി./വാറ്റ് നികുതിയിൽനിന്നാണ്. എക്സൈസ് (6000 കോടി), സ്റ്റാമ്പ്, രജിസ്ട്രേഷൻ ഫീസ് (5000 കോടി), മോട്ടോർവാഹന നികുതി (2500 കോടി) എന്നിവയുമുണ്ട്. നികുതി റെയ്ഡുകളുടെപേരിൽ ഉദ്യോഗസ്ഥർ നടത്തുന്ന 'പണപ്പിരിവ്' കുറച്ചുകൊണ്ട് സ്വമേധയാ നികുതി നൽകാൻ വ്യാപാരികളെ പ്രേരിപ്പിച്ച മോഡലും വിജയകരമായി. എ.എ.പി. സർക്കാർ കൂടുതൽ പണം ചെലവിടുന്നത് വിദ്യാഭ്യാസത്തിനാണ്. ബജറ്റിന്റെ 29 ശതമാനം വിദ്യാഭ്യാസത്തിന് നീക്കിവെക്കുന്നു.
പുതിയ സ്കൂളുകൾ നിർമ്മിക്കൽ, അവയുടെ അറ്റകുറ്റപ്പണികൾ, ആധുനികീകരണം, അദ്ധ്യാപകരെ വിദേശത്തയച്ച് പരിശീലിപ്പിക്കൽ തുടങ്ങിയവയ്ക്ക് പ്രയാസമുണ്ടാകില്ല. അടുത്തത് ആരോഗ്യവും നഗരവികസനവും ഗതാഗതവുമാണ്. ഇവ മൂന്നിനും 14 ശതമാനംവീതം വകയിരുത്തി. സാമൂഹികക്ഷേമത്തിന് 13 ശതമാനം, കുടിവെള്ളം, ജലസേചനം എന്നിവയ്ക്ക് ഒൻപത് ശതമാനവും നീക്കിവെക്കുന്നു. സൗജന്യങ്ങൾ വാരിവിതറി സാമ്പത്തിക അച്ചടക്കം തകർക്കുന്നുവെന്നാണ് കേജ്രിവാളിനെതിരെ എതിരാളികളുടെ ആരോപണം. സർക്കാരിൽ പണത്തിനു കുറവില്ല, നിശ്ചയദാർഢ്യത്തിനാണ് കുറവ് എന്നാണ് അദ്ദേഹത്തിന്റെ മറുപടി.
ഡൽഹി പൂർണ സംസ്ഥാനമല്ലാത്തതിനാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനല്ല, ലഫ്. ഗവർണർക്കാണു പൂർണ അധികാരമെന്നു ഡൽഹി ഹൈക്കോടതി വിധിച്ചിരുന്നു. കേജ്രിവാൾ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണ് അധികാരമെന്നും ആ സർക്കാരിന്റെ ഉപദേശമനുസരിച്ചു വേണം ലഫ്. ഗവർണർ പ്രവർത്തിക്കാനെന്നും സുപ്രീം കോടതി വിധിച്ചു. ഇന്ത്യയിലെ എല്ലാ സംസ്ഥാന സർക്കാരുകൾക്കും എക്കാലവും നിർണായകമായ വിധിയാണു കേജ്രിവാൾ നേടിയത്. അതീവ തന്ത്രശാലി കൂടിയാണു കേജ്രിവാളെന്ന് ഈ തിരഞ്ഞെടുപ്പു പ്രചാരണം തെളിയിച്ചു. ഹനുമാൻ ചാലീസ ആലപിച്ചും ക്ഷേത്രദർശനം നടത്തിയും ബിജെപിക്കു മറുപടി നൽകി. സ്കൂളുകളിൽ ദേശഭക്തി പഠിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് അവരെ നിശ്ശബ്ദരാക്കി. പ്രചാരണത്തിനിടെ പൊതു ടാപ്പിൽ നിന്നു വെള്ളം കുടിച്ച് സർക്കാരിന്റെ കുടിവെള്ള വിതരണ സംവിധാനത്തിന്റെ വിശ്വാസ്യതയ്ക്ക് അടിവരയിട്ടു. ഡൽഹിയിൽ വിദ്യാഭ്യാസം, ആരോഗ്യം, വെള്ളം, വൈദ്യുതി മേഖലകളിൽ കേജ്രിവാൾ നടപ്പാക്കിയ ഭരണ പരിഷ്കാരങ്ങൾ തന്നെയാണ് ഇപ്പോഴത്തെ വിജയത്തിന് അടിസ്ഥാനവും.
കെജ്രിവാളിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും. നിലവിലെ നിയമസഭ ലെഫ്. ഗവർണർ അനിൽ ബൈജാൽ ചൊവ്വാഴ്ച വൈകീട്ട് പിരിച്ചുവിട്ടു. തിരഞ്ഞെടുപ്പുഫലം രാജ്യത്തിന് പുതിയ സന്ദേശമാണ് നൽകിയിരിക്കുന്നതെന്ന് കെജ്രിവാൾ പറഞ്ഞു. കാം കി രാജനീതി(പ്രവർത്തനങ്ങളുടെ രാഷ്ട്രീയം)ക്ക് രൂപം നൽകിയിരിക്കുകയാണ് ഈ ജയമെന്നും ദീൻദയാൽ ഉപാധ്യായ മാർഗിലെ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരുടെ ആഹ്ലാദത്തിൽ പങ്കുചേർന്ന് അദ്ദേഹം പറഞ്ഞു. ഷഹീൻബാഗിൽ ഉൾപ്പെടെ പൗരത്വ നിയമഭേദഗതിക്കെതിരേ നടക്കുന്ന പ്രതിഷേധങ്ങൾ, അയോധ്യയിലെ രാമക്ഷേത്രനിർമ്മാണം, ജമ്മുകശ്മീരിലെ നടപടികൾ തുടങ്ങിയവ ഉന്നയിച്ച് ബിജെപി. അതിശക്തമായ പ്രചാരണം നടത്തിയെങ്കിലും വോട്ടർമാരെ സ്വാധീനിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ ബിജെപി.ക്കായി ദിവസങ്ങളോളം പ്രചാരണം നടത്തിയിരുന്നു.
2015-ൽ മൂന്നുസീറ്റിലൊതുങ്ങിയ ബിജെപി. പിന്നീടുനടന്ന ഒരു ഉപതിരഞ്ഞെടുപ്പിൽ ഒരു സീറ്റ് എ.എ.പി.യിൽനിന്ന് പിടിച്ചെടുത്തിരുന്നു. ഇതവർക്ക് പ്രതീക്ഷയും നൽകി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴുസീറ്റും വിജയിക്കാനായതും പ്രതീക്ഷ വാനോളമുയർത്തി. ഇതെല്ലാം മനസ്സിലാക്കി കെജ്രിവാൾ തന്ത്രങ്ങൾ മാറ്റി പിടിച്ചു. വികസനം ബോധ്യപ്പെട്ടെങ്കിൽമാത്രം വോട്ടുചെയ്താൽ മതിയെന്നായിരുന്നു കെജ്രിവാളിന്റെയും എ.എ.പി.യുടെയും പ്രചാരണം. വൈദ്യുതി-വെള്ളം നിരക്കുകളിലെ സൗജന്യങ്ങൾ, മൊഹല്ല ക്ലിനിക്കുകൾ, സ്മാർട്ട് സ്കൂളുകൾ, അഴിമതിരഹിത ഭരണം, ഇടത്തട്ടുകാരെ ഒഴിവാക്കിയ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങിയവ വോട്ടായി മാറി. സ്ത്രീസുരക്ഷയ്ക്കായി നഗരകേന്ദ്രങ്ങളിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചതും ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഉറപ്പാക്കിയതും സർക്കാരിനുള്ള വനിതാപിന്തുണ വർധിപ്പിച്ചു. അങ്ങനെ സൗജന്യങ്ങളിലൂടെ ആംആദ്മി വീണ്ടും അധികാരത്തിൽ.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്