പഴശ്ശിരാജ കോളേജിന് അനുമതി കിട്ടിയപ്പോൾ 25 ഏക്കർ നൽകാമെന്ന് പുൽപ്പള്ളി ദേവസ്വം; എസ് എൻ ഡി പി എതിർത്തപ്പോൾ പ്രശ്നം തുടങ്ങി; ഒടുവിൽ കരുണാകരന്റെ പൊലീസിന്റെ വെടിവയ്പ്പും; സമരം താരമാക്കിയത് എംഎൽഎയും വനിതാ കമ്മീഷൻ അധ്യക്ഷയും വരെ ആയ പുൽപ്പള്ളിയിലെ ആ പഴയ ഹെഡ്മിസ്ട്രസിനെ; എല്ലാം നേടി കോൺഗ്രസിനെ റോസക്കുട്ടിയും കൈവിടുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കൽപ്പറ്റ: കൽപ്പറ്റയിൽ സീറ്റ് മോഹിച്ച കെസി റോസക്കുട്ടി. അവർക്ക് അതിനുള്ള അർഹതയുണ്ടെന്നും ഇല്ലെന്നും പറയുന്നവരുണ്ട്. പുതു തലമുറയ്ക്ക് വഴിമാറാൻ കോൺഗ്രസ് ഹൈക്കമാണ്ട് റോസക്കുട്ടിയോട് നിർദ്ദേശിച്ചപ്പോൾ അവർക്ക് അത് അംഗീകരിക്കാനായില്ല. അങ്ങനെ അവർ കളം മാറുകയാണ്. ഇനി സിപിഎമ്മുകാരിയാണ് വയനാട്ടിലെ ഈ വനിതാ കരുത്ത്. കൽപ്പറ്റയിൽ ടി സിദ്ദിഖിന് സീറ്റ് നൽകിയത് അംഗീകരിക്കാതെയുള്ള പടിയിറക്കം. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് വയനാടിന്റെ എംപി. ഇനി രാഹുലിന്റെ കോൺഗ്രസിന്റെ തറപറ്റിക്കലാണ് ഈ പഴയ ഹെഡ്മിസ്ട്രസിന്റെ ദൗത്യം. സിപിഎമ്മിന് അത് പുതിയ പ്രതീക്ഷയാണ്. കൽപ്പറ്റയിൽ വീണ്ടും എൽഎൽഎ ആകാൻ പ്രചരണത്തിലുള്ള എൽജെഡിയുടെ ശ്രേയംസ് കുമാറിന് റോസക്കുട്ടിയുടെ ആശിർവാദവും ഇനിയുണ്ട്.
ഒരു വയനാടൻ ഗ്രാമത്തിൽ ജനിച്ച്, അദ്ധ്യാപികയായി ഔദ്യോഗിക ജീവിതമാരംഭിച്ച്, രാഷ്ട്രീയ പ്രവർത്തക എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും കേരള രാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ പേരുറപ്പിച്ച വനിതാ നേതാവ്. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, കെപിസിസി എക്സിക്യൂട്ടീവ് അംഗം, എഐസിസി അംഗം, കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. അങ്ങനെ എല്ലാം കോൺഗ്രസിൽ നിന്ന് നേടിയ വനിതാ നേതാവ്. വനതാ കമ്മിഷൻ മുൻ അധ്യക്ഷയും സുൽത്താൻ ബത്തേരി മുൻ എംഎൽഎയുമാണ് റോസക്കുട്ടി. ഇനി എൽഡിഎഫിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് റോസക്കുട്ടി വ്യക്തമാക്കി. വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലും ഇടതുപക്ഷ സ്ഥാനാർത്ഥികൾക്കായി പ്രചാരണത്തിനിറങ്ങുമെന്ന് അവർ പറഞ്ഞു. അങ്ങനെ എല്ലാം കോൺഗ്രസിൽ നിന്ന് നേടിയവർ നിർണ്ണായക സമയത്ത് കോൺഗ്രസിനെ കൈവിടുന്നു.
ലതികാ സുഭാഷിന്റെ തല മുണ്ഡനം അനുകൂലമാക്കാൻ കൂടിയാണ് സിപിഎമ്മിന്റെ ശ്രമം. ജീവിതത്തിൽ ഒരിക്കൽ എംഎൽഎയാകണമെന്ന മോഹമാണ് ഏറ്റുമാനൂരിലെ നേതാവിനെ കൊണ്ട് പ്രതിഷേധിപ്പിച്ചത്. അവർ ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാകുമ്പോഴും പ്രഖ്യാപിച്ചത് താൻ എന്നും കോൺഗ്രസ് നേതാവായിരിക്കുമെന്നാണ്. എന്നാൽ കൽപ്പറ്റ സീറ്റിന് വേണ്ടി അവസാനം വരെ ശ്രമിച്ച റോസക്കുട്ടി കോൺഗ്രസിനെ വിട്ട് സിപിഎമ്മിൽ ചേരുകയാണ്. മൂന്ന് പതിറ്റാണ്ടായി കോൺഗ്രസിലെ സജീവ പ്രവർത്തകയായ റോസക്കുട്ടി 91ൽ സുൽത്താൻ ബത്തേരിയിൽ നിന്നും എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതായത് നിയമസഭാ അംഗത്വം പോലും കോൺഗ്രസ് നൽകിയ വനിതാ നേതാവായിരുന്നു റോസക്കുട്ടി. പുതു തലമുറയ്ക്ക് വേണ്ടി വഴിമാറി പാർട്ടിയെ കരുത്തരാക്കാൻ ഹൈക്കമാണ്ട് നടത്തിയ ഇടപെടലിനെ തള്ളിപ്പറയുന്ന നേതാവും.
1983 ൽ വയനാട്ടിലെ പുൽപള്ളിയിൽ പഴശ്ശിരാജാ കോളജിനു സ്ഥലമെറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന സമരവും വെടിവയ്പുമാണ് റോസക്കുട്ടിക്കു സജീവ രാഷ്ട്രീയത്തിലേക്കു വഴിതെളിച്ചത്. അദ്ധ്യാപികയുടെ കുപ്പായത്തിൽനിന്ന് കെ.സി. റോസക്കുട്ടിയെ രാഷ്ട്രീയക്കാരിയാക്കി മാറ്റിയത് 1983 ൽ പുൽപള്ളിയിലുണ്ടായ പൊലീസ് വെടിവയ്പായിരുന്നു. കോട്ടയത്തെ ബിഎഡ് പഠനം കഴിഞ്ഞ് ഫലം വരുന്നതിനു മുമ്പുതന്നെ, സ്വന്തം ഇടവകയിൽ 1973 ൽ തുടങ്ങിയ സ്കൂളിൽ അദ്ധ്യാപികയായി കെ.സി. റോസക്കുട്ടി. മൂന്നു വർഷം കഴിഞ്ഞ് ഹൈസ്കൂൾ വന്നപ്പോൾ ഹെഡ്മിസ്ട്രസിന്റെ താൽക്കാലിക ചുമതലയും കിട്ടി. സ്കൂളിൽനിന്നു മികച്ച ജയവുമായി വിദ്യാർത്ഥികൾ പഠിച്ചിറങ്ങിയപ്പോൾ ഉപരിപഠനത്തിനു കോളജുകളില്ലാത്തത് വലിയ പ്രതിസന്ധിയായി. അങ്ങനെ പുൽപള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.യു. ജേക്കബിന്റെ നേതൃത്വത്തിൽ ഒരു സൊസൈറ്റി രൂപീകരിച്ചു. ഒരു കോളജ് തുടങ്ങുകയായിരുന്നു ലക്ഷ്യം. സൊസൈറ്റിയിലെ ഗവേണിങ് ബോഡി അംഗമായിരുന്നു കെ.സി. റോസക്കുട്ടി.
പുൽപ്പള്ളി വെടിവയ്പ്പിൽ താരമായത് റോസക്കുട്ടിയെന്ന ടീച്ചർ
പഴശ്ശിരാജ കോളജിന് അനുമതി ലഭിച്ചപ്പോൾ 25 ഏക്കർ സ്ഥലം നൽകാമെന്ന് പുൽപള്ളി ദേവസ്വം സമ്മതിച്ചു. പക്ഷേ ആ ഭൂമിക്ക് എസ്എൻഡിപി യൂണിയൻ അവകാശവാദമുന്നയിച്ചതോടെ തർക്കമുണ്ടായി. അതു കനത്തതോടെ കേസ് കോടതിയെത്തി. കോളജിനു ഭൂമി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള സമരവും അതിനോട് അനുബന്ധിച്ചുണ്ടായ ചില സംഭവങ്ങളുമായിരുന്നു പിന്നീട് പുൽപള്ളി വെടിവയ്പ് കേസിലേക്കു നയിച്ചത്. ഭൂമി പിടിച്ചെടുക്കുമെന്ന മുദ്രാവാക്യവുമായി പഴശ്ശിരാജ എജ്യുക്കേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ സമരം വെടിവയ്പ്പിലും അക്രമത്തിലും കലാശിച്ചു. പ്രധാന അദ്ധ്യാപിക എന്ന നിലയിൽ തന്റെ കുട്ടികൾ സമരത്തിൽ പങ്കെടുക്കുന്നതിൽ റോസക്കുട്ടിക്ക് എതിർപ്പായിരുന്നു.
1983 ജൂലൈ 6 നാണ് അത് സംഭവിച്ചത്. സമരത്തിനു നേരേ വെടിവയ്പുണ്ടായെന്നറിഞ്ഞ് സ്കൂൾ വിടണമെന്ന് പുൽപള്ളി സ്കൂൾ ഹെഡ്മാസ്റ്ററുടെ അറിയിപ്പു വന്നു. ബെല്ലടിച്ച് സ്കൂൾ വിട്ട് കുട്ടികൾ പുറത്തേക്ക് ഇങ്ങുമ്പോൾ വലിയ വാനുകളിൽ പൊലീസുകാർ കൂട്ടമായി വന്നിറങ്ങി സ്കൂളിലേക്ക് ഇരച്ചു കയറുന്നു. ഇതേ സ്കൂളിൽ അദ്ധ്യാപകനായ സഹോദരൻ ഉൾപ്പടെയുള്ളവർക്കു പരുക്കേറ്റു. കെ. കരുണാകരനാണ് അന്ന് മുഖ്യമന്ത്രി.
കോളജിനു വേണ്ടി ആയിരുന്നതിനാൽ രാഷ്ട്രീയ ഭേദമില്ലാതെയായിരുന്നു സമരം. പുൽപള്ളിയിലാണ് നിരാഹാര സമരം. മുള്ളൻകൊല്ലിയിൽനിന്ന് അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരം നടക്കുന്നിടത്തേക്ക് ഒരു മാർച്ച് വരുന്നു. ഈ ജാഥ തടയുകയായിരുന്നു പൊലീസിന്റെ ലക്ഷ്യം. മുള്ളൻകൊല്ലിയിലേക്കു വരുന്നിടത്ത് 17 വിദ്യാർത്ഥികൾ മാത്രമുള്ള ഒരു പാരലൽ കോളജുണ്ടായിരുന്നു. സമരക്കാരെ തടയാൻ സ്ഥലത്ത് പൊലീസിനെ നിയോഗിച്ചിരുന്നു. പൊലീസ് വാഹനം വരുന്നതു തടയാൻ വിദ്യാർത്ഥികൾ വഴിയിൽ കല്ലു നിരത്തി. ഇതു മാറ്റാൻ പൊലീസുകാർ ആവശ്യപ്പെട്ടെങ്കിലും കുട്ടികൾ തയാറായില്ല. ഇതോടെ പൊലീസ് ലാത്തിച്ചാർജു തുടങ്ങി.
സ്കൂൾ വിദ്യാർത്ഥികളാണ് കല്ലെറിഞ്ഞത് എന്നു സംശയിച്ചായിരുന്നു സ്കൂളിലേക്കുള്ള പൊലീസ് ആക്രമണം. അന്നു സമരക്കാർക്കു നേരെയുണ്ടായ വെടിവയ്പിൽ മൂന്നു പേർ മരിച്ചു. തന്റെ സ്കൂളിൽ ഫിസിക്സ് പഠിപ്പിച്ചിരുന്ന കോട്ടയം ഏറ്റുമാനൂരുകാരനായ അദ്ധ്യാപകൻ ഇന്നും മിസിങ് ആണെന്ന് ടീച്ചർ പറയുന്നു. അന്നു രാത്രി പൊലീസിന്റെ താണ്ഡവമായിരുന്നു. നിരോധനാജ്ഞ നീട്ടി. സമരക്കാരെ തല്ലിയോടിച്ചു. രാഷ്ട്രീയക്കാരെയും നാട്ടുകാരെയും വിദ്യാർത്ഥികളെയുമെല്ലാം വീടുകയറി പിടിച്ചുകൊണ്ടുപോയി മർദിച്ചു. അന്ന് യുവതിയായിരുന്ന റോസക്കുട്ടി പിന്നീട് കോൺഗ്രസിന്റെ ശബ്ദമായി.
കോളേജിനു് വേണ്ടിയുള്ള നീക്കം തുടർന്നു. കീഴ്ക്കോടതിയിലും ഹൈക്കോടതിയിലും വിധി സൊസൈറ്റിക്ക് പ്രതികൂലമായിരുന്നു. ഇതോടെ, വാടകക്കെട്ടിടത്തിലായിരുന്ന കോളജ് സ്വന്തം ഭൂമിയിൽ തന്നെ വേണമെന്ന് സൊസൈറ്റി ഭാരവാഹികൾ തീരുമാനിച്ചു. ഇതിനായി അംഗങ്ങളുടെ വീടും പുരയിടവുമെല്ലാം പണയപ്പെടുത്തി സ്ഥലം വാങ്ങി കെട്ടിടം നിർമ്മിച്ച് കോളജ് അവിടെ പ്രവർത്തിച്ചു തുടങ്ങി. ഇതോടെ സൊസൈറ്റി കടുത്ത സാമ്പത്തിക ബാധ്യതയിലായി. പിന്നീട് കോളജ് മലങ്കര കത്തോലിക്കാ സഭയ്ക്ക് വിൽക്കുകയായിരുന്നു. കോളജ് കൈമാറുമ്പോൾ ഒരേയൊരു കാര്യമാണ് സൊസൈറ്റി മുന്നോട്ടു വച്ചത്. അത് അംഗീകരിക്കപ്പെടുകയും ചെയ്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്