കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമാകാനില്ല; അനിവാര്യമായ ഇടപെടൽ നടത്തുകയും ചെയ്യും; അജണ്ടകൾ രഹസ്യമാക്കി കാന്തപുരത്തിന്റെ സംഘടനാ പ്രഖ്യാപനം; തദ്ദേശത്തിൽ മുസ്ലിം ജമാഅത്ത് പിന്തുടരുക സമദൂര ശൈലിയോ?
എം പി റാഫി
മലപ്പുറം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പുതിയ രാഷ്ട്രീയ പാർട്ടിയുമായി രംഗപ്രവേശനം ചെയ്ത സാഹചര്യത്തിൽ കാന്തപുരത്തിന്റെ പുതിയ സംഘടനാ പ്രഖ്യാപനം വിവിധ രാഷ്ട്രീയ സാമൂഹിക കോണുകളിൽ നിന്നും സൂക്ഷമമായിട്ടായിരുന്നു നോക്കികണ്ടത്. വനിതകൾക്ക് പ്രാതിനിധ്യമില്ലാത്ത പുതിയ രാഷ്ട്രീയ പാർട്ടിയുടെ രൂപീകരണം നടക്കുന്നെന്ന വാർത്തകൾക്കും ഖ്യാതികൾക്കും ഇടയിലായിരുന്നു ഇന്നലെ മലപ്പുറത്ത് നടന്ന പ്രഖ്യാപന സമ്മേളനം. എന്നാൽ പുതിയ പാർട്ടി, ആഗ്രഹിച്ച ഏവരെയും നിരാശരാക്കിയായിരുന്നു കാന്തപുരം പുതിയ സംഘടനാ പ്രഖ്യാപനം നടത്തിയത്.
സോഷ്യൽ മീഡിയകളിലടക്കം കാന്തപുരത്തിന്റെ പുതിയ രാഷ്ട്രീയ പാർട്ടിക്കെതിരെ വിചാരണ നടക്കുന്നതിനിടെയായിരുന്നു മുസ്ലിം ജമാഅത്ത് എന്ന പുതിയ ബഹുജന സംഘടനയുടെ പ്രഖ്യാപനം നടന്നത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളെ മുൻനിർത്തി കാലോചിതമായ പദ്ധതികളും പ്രവർത്തനങ്ങളും നടപ്പാക്കുന്നതിനു വേണ്ടിയാണ് ബഹുജനപ്രസ്ഥാനമായ കേരള മുസ്ലിം ജമാഅത്ത് രൂപീകരിച്ചിരിക്കുന്നതെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പ്രഖ്യാപന സമ്മേളനത്തിൽ വ്യക്തമാക്കി. പണ്ഡിതന്മാർക്കൊപ്പം പൗരപ്രമുഖരും വിവിധ മേഖലകളിലെ പ്രഗത്ഭരും ബഹുജനങ്ങളും അടങ്ങുന്നവരാണ് മുസ്ലിം ജമാഅത്തിലെ അംഗങ്ങൾ.
എന്നാൽ മുസ്്ലിം ജമാഅത്ത് നിലവിലെ കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമല്ലെന്നും രാഷ്ട്രീയ പാർട്ടിയാണെന്ന നിഗമനങ്ങൾ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ നിലപാടുകൾ അറിയാത്തതുകൊണ്ടുള്ള തെറ്റായ കണക്കുകൂട്ടലുകളാണെന്നും കാന്തപുരം പറഞ്ഞു. ആവശ്യം വന്നാൽ രാഷ്ട്രീയത്തിൽ ഇടപെടുമെന്നും ഇപ്പോൾ രാഷ്ട്രീയ പാർട്ടിയേക്കാൾ വലിയ ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിൽ സുന്നി സംഘടനകൾക്ക് അർഹമായ പ്രാതിനിധ്യം ഹജ്ജ്, വഖ്ഫ് തുടങ്ങിയ സർക്കാർ ബോഡികളിൽ ലഭിച്ചിരുന്നിട്ടും വ്യക്തമായ സ്വാധീനമുള്ള കേരളത്തിൽ ഒരു പ്രാതിനിധ്യവും തങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് കാന്തപുരം പറഞ്ഞു.
മുസ്ലിംലീഗുമായി ചേർന്നു നിൽക്കുന്ന ഇ.കെ സമസ്തയിലെ പണ്ഡിതർക്ക് മാത്രം ഇത്തരം പദവികൾ നൽകുന്നതിൽ കാന്തപുരം ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു. രാജ്യതാൽപര്യം സംരക്ഷിക്കുന്നതിനും രാജ്യസ്നേഹവും രാഷ്ട്രീയ മൂല്യബോധവും വളർത്തുന്ന തരത്തിലായിരിക്കും സംഘടനയുടെ കർമ്മ പദ്ധതികൾ. അതിലൂടെ മാത്രമാണ് രാജ്യത്തിന് വളർച്ചയും സമാധാനവും കൈവരിക്കാൻ കഴിയുകയെന്നാണ് മുസ്്ലിം ജമാഅത്ത് നിരീക്ഷിക്കുന്നത്. സമാധാനമാണ് ഇസ്്ലാമിന്റെ മാതൃകയെന്നും ഈ വഴിക്ക് തികഞ്ഞ ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾക്ക് മുസ്്ലിം ജമാഅത്ത് നേതൃപരമായ പങ്കുവഹിക്കുമെന്നും വിവിധ സുന്നി പണ്ഡിതർ പറഞ്ഞു.
അതേസമയം, സംഘടനയുടെ രാഷ്ട്രീയപരമായ അജണ്ടകൾ പൂർണമായും ഇപ്പോൾ പരസ്യമാക്കേണ്ടെന്നാണ് കാന്തപുരം ഉൾപ്പടെയുള്ള നേതാക്കളുടെ തീരുമാനം. പുതിയ സംഘടനക്ക് വേരോട്ടവും സ്വാധീനവും സൃഷ്ടിച്ചതിന് ശേഷമായിരിക്കും മറ്റു രാഷ്ട്രീയപരമായ അജണ്ടകൾ പരസ്യപ്പെടുത്തുക. എന്നാൽ സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ഇടപെട്ട് പൊതു ഇടം കണ്ടെത്താനും രാഷ്ട്രീയക്കാർക്കിടയിൽ സമ്മർദ ശക്തിയാകാനും സംഘടന ഉദ്ദേശിക്കുന്നു. മുസ്ലിംങ്ങളുമായി ബന്ധപ്പെടുന്ന പൊതു വിഷയങ്ങളിൽ ഇടപെടുക എന്നതാണ് തുടക്കത്തിൽ പ്രഥമ പരിഗണനയിലുള്ളത്.
മുസ്്ലിം മഹല്ലുകളെ ക്രിയാത്മകമായി വളർത്തിയെടുക്കുക, അവരുടെ മത-ഭൗതിക പുരോഗതിക്കാവശ്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴിൽ സംരംഭങ്ങളും കാർഷിക-സാമ്പത്തിക-റിലീഫ് പദ്ധതികളും മുൻകൈയെടുത്ത് നടപ്പിൽ വരുത്തുക, സമൂഹം, സംസ്കാരം, ധനകാര്യം തുടങ്ങിയ മേഖലകളിൽ മുസ്്ലിം സമുദായത്തിന്റെയും മറ്റു ജന വിഭാഗങ്ങളുടെയും പുരോഗതിക്ക് പദ്ധതികൾ തയ്യാറാക്കി നടപ്പിൽ വരുത്തുക, അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും വർഗീയ-സാമുദായിക ചേരിതിരിവിൽ നിന്നും തീവ്രവാദ അധാർമിക പ്രവണതകളിൽ നിന്നും സമൂഹത്തെ അകറ്റുക, രാജ്യത്തിന്റെ അഖണ്ഡതയും ജനാധിപത്യ മതേതര മൂല്യങ്ങളും ന്യൂനപക്ഷ-മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നതിന് ക്രിയാത്മകമായ പദ്ധതി ആവിഷ്കരിക്കുക എന്നിവയൊക്കെയാണ് മുസ്ലിം ജമാഅത്തിന്റെ ലക്ഷ്യങ്ങളായി വിശദീകരിക്കുന്നത്.
എന്നാൽ വിശാലമായ ലക്ഷ്യങ്ങളും പദ്ധതികളും മുൻനിർത്തി അഖിലേന്ത്യാ തലത്തിലേക്ക് പുതിയൊരു സംഘടന രൂപവൽക്കരിക്കുമ്പോൾ വ്യക്തമായ രാഷ്ട്രീയ അജണ്ടകൾ കൂടി ഒളിഞ്ഞിരിപ്പുണ്ടെന്ന് ചില രാഷ്ട്രീയ നിരീക്ഷകർ തന്നെ വിലയിരുത്തുന്നുണ്ട്. നിലവിലെ കക്ഷി രാഷ്ട്രീയ പാർട്ടികളോട് പ്രത്യക്ഷത്തിൽ കൂട്ടുകൂടാതെ നയപരമായ കാര്യങ്ങളിലും മുറ്റു നിർണായക വിഷയങ്ങളിലും സ്വാധീനം ചെലുത്തുക എന്നതും ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നു. ഇടതു വലത് മുന്നണികൾക്കിടയിൽ പ്രാദേശിക തലം മുതൽ നിർണായ സമ്മർദ ശക്തിയാകുകയാണ് ലക്ഷ്യം. മുസ്ലിം ജമാഅത്തിന്റെ രൂപീകരണത്തിന്റെ മുന്നോടിയായി തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില നിർദ്ദേശങ്ങൾ അണികൾക്ക് നൽകിയിട്ടുണ്ടെന്നാണ് അറിയുന്നത്.
വാർഡ് തലം മുതൽ സ്ഥാനാർത്ഥി നിർണയത്തിലടക്കം സ്വാധീനനം ചെലുത്തുക, ഇങ്ങോട്ടു സഹായവും സഹകരണവുമുള്ള സ്ഥാനാർത്ഥികൾക്ക് പി്ന്തുണ നൽകുക തുടങ്ങിയ നിർദ്ദേശങ്ങളാണ് അണികൾക്ക് നൽകിയിട്ടുള്ളത്. ഏതെങ്കിലും ഒരു കക്ഷിക്ക് പ്രത്യേകമായി വോട്ടു നൽകുക എന്നതിനു പകരം മുസ്ലിം ജമാഅത്തിന്റെ വരവോടെ ഇത്തവണ ആർക്കു വോട്ടു ചെയ്യണം, ചെയ്യേണ്ട എന്നുള്ള നിർദ്ദേശങ്ങൾ ഓരോ മഹല്ല് കേന്ദ്രീകരിച്ചാണ് മുകളിൽ നിന്നും നിർദ്ദേശം നൽകുന്നത്. ഓരോ പ്രദേശത്തും മുസ്ലിം ജമാഅത്തിന്റെ പ്രതിനിധിക്കോ നേതാവിനോ മേൽഘടകത്തിൽ നിന്നും ലഭിക്കുന്ന നിർദ്ദേശ പ്രകാരം ആപ്രദേശത്തെ യു.ഡി.എഫ്, എൽ.ഡി.എഫ് കക്ഷികളുടെ പ്രധാന നേതാക്കളുമായി ചർച്ച നടത്തി ആദ്യം സംഘടനയുടെ നിലപാട് അറിയിക്കാനാണ് തീരുമാനം.
തങ്ങൾക്ക് താൽപര്യമുള്ളവരെ സ്ഥാനാർത്ഥിയാക്കാൻ പാർട്ടികളോട് നിർദ്ദേശിക്കുകയും ചെയ്യും. മുസ്ലിം ജമാഅത്തിന്റെ നിർദ്ദേശങ്ങളും ആവശ്യങ്ങളും അനുകൂലമായി അംഗീകരിക്കുന്നവർക്കും സംഘടനയെ സഹായിക്കുന്നവർക്കും വോട്ട് നൽകുക എന്നതാണ് മുസ്ലിം ജമാഅത്ത് മുന്നോട്ടു വെയ്ക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് അജണ്ട. തെരഞ്ഞടുപ്പ് കാലത്ത് പുതിയ സംഘടനാ പ്രഖ്യാപനവുമായി രംഗത്തെത്തിയതിനു പിന്നിലും രാഷ്ട്രീയക്കാരുടെ ശ്രദ്ധപിടിച്ചു പറ്റലും ഇവർക്കിടയിൽ സമ്മർദ തന്ത്രം പയറ്റലുമായിരുന്നു ലക്ഷ്യം. എന്തായിരുന്നാലും, കാന്തപുരം രൂപീകരിച്ചത് രാഷ്ട്രീയ പാർട്ടി അല്ലല്ലോയെന്ന ആശ്വാസത്തിലാണ് മുസ്ലിം ലഗ് ഉൾപ്പടെയുള്ള മലബാറിലെ സമുദായ ലേബലിൽ മത്സരിക്കുന്ന പാർട്ടികളെല്ലാം.
കേരളത്തിൽ പുതിയ സംഘടനയ്ക്ക് രൂപം നൽകുന്നതോടൊപ്പം ദേശീയ തലത്തിൽ മുസ്ലിം പണ്ഡിതരുടെയും വിഭാഗങ്ങളുടെയും പിന്തുണ തേടിവരികയാണ്. അഹ് ലുസുന്ന വൽ ജമാഅയുടെ പണ്ഡിതശ്രേഷ്്ഠനായി കാന്തപുരത്തെ നേരത്തെ ഉത്തരേന്ത്യയിലെ ബറേൽവി മുസ്ലിം വിഭാഗക്കാർ ഉൾപ്പടെുള്ള പണ്ഡിതർ കണ്ടുവരുന്നു. ഉത്തരേന്ത്യയിലെ പണ്ഡിതരെ അടക്കം ഏകോപിപ്പിച്ച് ജനുവരിയിൽ ആൾ ഇന്ത്യാ മുസ്ലിം ജമാഅത്ത് രൂപീകരിക്കാനാണ് കാന്തപുരം സുന്നികളുടെ തീരുമാനം. പുതുതായി രൂപീകരിച്ച പണ്ഡിത-ബഹുജന സംഘടനയുടെ സംസ്ഥാന ജില്ലാ ഘടകങ്ങളെ പ്രഖ്യാപിച്ചു. യൂണിറ്റ് തലം മുതൽ കമ്മിറ്റി രൂപീകരിക്കാനുള്ള ചുമതല അതാത് ജില്ലാ കമ്മറ്റികൾക്കാണ്.
സംസ്ഥാന അഡ്ഹോക്ക് കമ്മിറ്റി ഭാരവാഹികളായി ചെയർമാൻ: കാന്തപുരം എ പി അബൂക്കർ മുസ്ലിയാർ. കൺവീനർ: സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി, സയ്യിദ് അലി ബാഫഖി, സയ്യിദ് യൂസുഫുൽ ജീലാനി വൈലത്തൂർ, പൊന്മള അബ്ദുൽഖാദിർ മുസ്ലിയാർ, കെ പി അബൂബക്കർ മൗലവി പട്ടുവം, വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി, പ്രൊഫ. എ കെ അബ്ദുൽഹമീദ്, പ്രൊഫ. കെ എം എ റഹീം, എ അഹമ്മദ്കുട്ടി ഹാജി, എം എൻ സിദ്ധീഖ് ഹാജി എന്നിവരെ തെരഞ്ഞെടുത്തു.
മതരാഷ്ട്രവാദത്തിൽ നിന്നും ഇസ്്ലാമിലെ വ്യതിയാന ചിന്തകളിൽ നിന്നും ഊർജം കൊണ്ട് രൂപം പ്രാപിച്ച ഐസിസ് പോലുള്ള ഭീകര പ്രസ്ഥാനങ്ങളുടെ അപകടങ്ങളെക്കുറിച്ച് കൃത്യമായ ദിശാബോധം നൽകാനും മാനവശേഷി രാജ്യത്തിന്റെ നിർമ്മാണാത്മക മേഖലയിൽ ചെലവഴിക്കുന്ന രൂപത്തിൽ ജനങ്ങളിൽ രാഷ്ട്രീയാവബോധം സൃഷ്ടിക്കാനും മുസ്്ലിം ജമാഅത്ത് പദ്ധതികളാവിഷ്കരിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്