എംവിആറിന്റെ അതിവിശ്വസ്തനായ പഴയ കമ്യൂണിസ്റ്റ്; ബാർബർഷോപ്പിൽ വച്ച് കഴുത്തിന് നേരെ വന്ന വെട്ട് കൈയിൽ വാങ്ങിയ സിപിഎമ്മിന്റെ 'പേട്ടു വക്കീൽ'; സുധാകരനൊപ്പം നിന്ന് വളർന്ന അഡ്വ ഹരീന്ദ്രൻ; വക്കീലിന്റെ അരിയിൽ ഷുക്കൂർ വധക്കേസിലെ വെളിപ്പെടുത്തലിൽ കളം പിടിക്കാൻ സിപിഎം; ഷാജിയും സുധാകരനും ഒരുമിക്കും; കണ്ണൂരിൽ യുഡിഎഫും കലങ്ങുന്നു
അനീഷ് കുമാർ
കണ്ണൂർ: രാഷ്ട്രിയ കേരളത്തെ ഞെട്ടിച്ച അരിയിൽ ഷുക്കൂർ വധ കേസിൽ ഇപ്പോഴുണ്ടായ രാഷ്ട്രീയ വിവാദങ്ങൾ കോൺഗ്രസും മുസ്ലിം ലീഗും തമ്മിലുള്ള മുന്നണി ബന്ധം വഷളാക്കുന്നതായി സൂചന. ആർ.എസ്.എസ് അനുകൂല പരാമർശം നടത്തിയെന്നു ആരോപിച്ചു കെപിസിസി അധ്യക്ഷൻ കെ.സുധാകരനുമായി ജില്ലയിലെ മുസ്ലിം ലീഗ് നേതൃത്വം സുധാകരനുമായി അകൽച്ചയിലാണ്. ലീഗ് പൊതു പരിപാടികളിൽ കഴിഞ്ഞ കുറച്ചു കാലമായി കെ.സുധാകരനെ വിളിക്കാറില്ല. കഴിഞ്ഞ മാസം നടന്ന ഇ അഹമ്മദ് അനുസ്മരണ പരിപാടിയിൽ സ്ഥലം എംപി കൂടിയായ കെ.സുധാകരനെ ഒഴിവാക്കി വടകര എംപി കെ.മുരളിധരനെയാണ് ഉദ്ഘാടനത്തിന് ക്ഷണിച്ചത്.
ഇതു കൂടാതെ സുധാകരൻ നടത്തിയെന്നു ആരോപിക്കുന്ന ആർ.എസ്.എസ് അനുകൂല പ്രസ്താവനകളെ വിമർശിച്ചു മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി രംഗത്തു വരികയും ചെയ്തിരുന്നു. സുധാകരനെതിരെ ജില്ലാ മുസ്ലിം ലീഗ് നേതൃത്വത്തിന് നീരസമുണ്ടാകാൻ ഒട്ടേറെ കാരണങ്ങളുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അഴീകോട് മണ്ഡലത്തിൽ കെ.എം ഷാജിയെ വീണ്ടും മത്സരിപ്പിക്കാൻ കാരണം സുധാകരന്റെ ഇടപെടലാണെന്നാണ് കണ്ണൂരിലെ ലീഗ് നേതൃത്വം കരുതുന്നത്. ഷാജി മത്സരിച്ചാൽ മാത്രമേ മണ്ഡലം നിലനിർത്താനാവുവെന്നായിരുന്നു സുധാകരന്റെ വാദം.
ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയായ അബ്ദുൽ കരീം ചേലേരി അഴീക്കോട് മത്സരിക്കാൻ സ്ഥാനാർത്ഥി കുപ്പായമിട്ടു ഇറങ്ങിയിരുന്നുവെങ്കിലും ഏറ്റവും ഒടുവിൽ പിന്മാറുകയായിരുന്നു. ഇതോടെ ഷാജിക്കെതിരെയുള്ള വിമത നീക്കം ശക്തമാവുകയും അഴിക്കോട് ഷാജി തോൽക്കുകയും ചെയ്തു. ഇപ്പോൾ മുസ്ലിം ലീഗ് സംഘടനാ തെരഞ്ഞെടുപ്പിൽ ജില്ലാ മുസ്ലിം ലീഗ് നേതൃത്വം പിടിച്ചെടുക്കാൻ കെ എം ഷാജി കരുക്കൾ നീക്കുകയാണ് ഇതിന്റെ ഭാഗമായാണ് അദ്ദേഹം അലവിൽ ശാഖയിൽ പ്രാഥമിക അംഗത്വമെടുത്ത തെന്നാണ് വിവരം. ഈ നീക്കങ്ങൾക്ക് സുധാകരന്റെ രഹസ്യപിൻതുണയുണ്ടെന്നാണ് മുസ്ലിം ലീഗ് ഔദ്യോഗിക നേതൃത്വം കരുതുന്നത്.
മുസ്ലിംലീഗിൽ കെ.സുധാകരന്റെ അതീവ വിശ്വസ്തരിൽ ഒരാളാണ് കെ.എം ഷാജി. ഏറ്റവും ഒടുവിൽ അരിയിൽ ഷുക്കൂർ വധ കേസിൽ നിന്നും പി.ജയരാജനെ ഒഴിവാക്കാൻ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലികുട്ടി പൊലിസിനെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന കണ്ണൂരിലെ പ്രമുഖ അഭിഭാഷകന്റെ ആരോപണമുണ്ടാക്കിയ കോളിളക്കം ഗുഡാലോചനയാണെന്ന വാദവുമായി ലീഗ് നേതൃത്വം രംഗത്തുവന്നതും കെ.സുധാകരനെ ഉന്നമിട്ടു കൊണ്ടാണെന്നാണ് സൂചന. അഡ്വ. ഹരീന്ദ്രന്റെ ആരോപണത്തെ തള്ളി പറയാതെ ഗൗരവകരമാണെന്നാണ് സുധാകരൻ ഈ വിഷയത്തിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചത്. ഇതു മുസ്ലിം ലീഗ് നേതാക്കളിൽ കടുത്ത അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.
ഹരിന്ദ്രന്റെ പിന്നിലാര്?
താൻ അരിയിൽ ഷുക്കൂർ വധ കേസിലുണ്ടായ അട്ടിമറി ഇപ്പോൾ തുറന്നുപറയാൻ കാരണം ഇ.പി.ജയരാജന്റെ റിസോർട്ട് വിവാദത്തിൽ പി.കെ കുഞ്ഞാലിക്കുട്ടി നടത്തിയ സിപിഎം അനുകൂല പ്രസ്താവനയാണെന്നാണ് ടി.പി ഹരിന്ദ്രൻ ആവർത്തിക്കുന്നത്. 2012 - ൽ കണ്ണപുരം വള്ളുവൻ കടവിൽ നടന്ന യുത്ത് ലീഗ് പ്രവർത്തകനായ അരിയിൽ ഷുക്കൂറിന്റെ കൊലപാതകത്തിൽ ഗുഡാലോചന നടത്തിയെന്ന വ്യക്തമായ തെളിവുണ്ടായിട്ടും എന്തുകൊണ്ടാണ് താരതമ്യേനെ ശിക്ഷ കുറഞ്ഞ കൊലപാതക വിവരമറിഞ്ഞിട്ടും പൊലീസിനെ അറിയിച്ചില്ലെന്ന കുറ്റം ചുമത്തി പി.ജയരാജനെയും കുട്ടു പ്രതിയായ ടി.വി.രാജേഷിനെയും 32,33 പ്രതികളാക്കി മാറ്റിയതെന്താണ് ടി.പി ഹരീന്ദ്രൻ ചോദിക്കുന്നത്.
പിന്നീട് ഷുക്കൂറിന്റെ ഉമ്മ ഹൈക്കോടതിയിൽ സിബിഐ അന്വേഷണത്തിനായി നൽകിയ ഹർജി പരിഗണിച്ചതു പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കാത്തതിനാലാണെന്നും ഹരീന്ദ്രൻ ചൂണ്ടിക്കുന്നു. പിന്നീട് സിബിഐ നടത്തിയ അന്വേഷണത്തിൽ ഷുക്കൂർ വധ കേസിലെ ഗുഡാലോചന കുറ്റത്തിന് പി.ജയരാജനെയും രാജേഷിനെയും പ്രതി ചേർത്തത് ഇതിന്റെ ഭാഗമാണെന്നും ടി.പി ഹരിന്ദ്രൻ പറയുന്നു. കെ.സുധാകരനുമായി അടുത്ത ബന്ധം പുലർത്തുന്ന അഭിഭാഷകനാണ് ടി.പി ഹരിന്ദ്രൻ. തന്റെ ആരോപണത്തിന് പിന്നിൽ സുധാകരനല്ലെന്നു തുറന്നു പറയുന്ന ഹരീന്ദ്രൻ താൻ പറഞ്ഞത് വാർത്തയായപ്പോൾ സുധാകരൻ വിളിച്ചു ഹരി ഇങ്ങനെയൊക്കെ പറയാമോയെന്നു ചോദിച്ചതായും വെളിപ്പെടുത്തി.
കണ്ണുരിൽ കെ.സുധാകരനും സിപിഎം വിട്ടു വന്ന എം.വി രാഘവനും യോജിച്ചപ്പോൾ 1985 നു ശേഷം ഉണ്ടായ സിപിഎം അക്രമത്തിൽ ഇരയായ മുൻ സി.എംപി നേതാവുകൂടിയാണ് ടി.പി ഹരീന്ദ്രൻ. നേരത്തെ സി.പിഎമ്മിന്റെ ഉന്നത നേതാക്കളുമായി അടുപ്പം പുലർത്തിയിരുന്ന ടി.പി ഹരിന്ദ്രനെ എം വിആറിന്റെ കൂടെപ്പോയ വൈരാഗ്യത്തിനാണ് അദ്ദേഹത്തിന്റെ നാടായ ചക്കരക്കല്ലിലെ ബാർബർ ഷോപ്പിൽ മുടി മറിച്ചു കൊണ്ടിരിക്കെ വെട്ടി പരുക്കേൽപ്പിക്കുന്നത്. കഴുത്തിനു നേരെ വന്ന വെട്ടു കൈ കൊണ്ടു തടഞ്ഞതിനാൽ മൂന്ന് വിരലുകളടക്കം അറ്റു തൂങ്ങി . നാട്ടുകാർ ബഹളം കേട്ടു ഓടി വന്നപ്പോഴാണ് അർധ പ്രാണനായ ഹരീന്ദ്രനെ ഉപേക്ഷിച്ചു അക്രമികൾ കടന്നു കളഞ്ഞത്.
തക്കസമയത്ത് നാട്ടുകാർ ആശുപത്രിയിലെത്തിച്ചതു കൊണ്ടു മാത്രമാണ് ടി.പി ഹരീന്ദ്രൻ ഇന്നും ജീവനോടെ ഇരിക്കുന്നത്. പിന്നീട് എം വിആറുമായി അകന്ന ടി.പി ഹരീന്ദ്രൻ കണ്ണുരിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകനായി മാറുകയായിരുന്നു. ടി പി ഹരിന്ദ്രനെതിരെ ഒരു കാലത്ത് സിപിഎം പൊതുയോഗങ്ങളിലെല്ലാം നേതാക്കൾ കൊലവിളി മുഴക്കിയിരുന്നത് പതിവായിരുന്നു. പേട്ട് വക്കീലെന്നാണ് ടി.പി ഹരീന്ദ്രനെ സിപിഎം നേതാക്കൾ തങ്ങളുടെ പ്രസംഗത്തിൽ അഭിസംബോധന ചെയ്തിരുന്നത്.
കണ്ണൂരിലെ പാർട്ടിയുടെ കരടായിരുന്ന ടി.പി ഹരീന്ദ്രനാണ് നിർണായക വേളകളിൽ കെ.സുധാകരന് നിയമ കവചമൊരുക്കിയിരുന്നത്. എന്നാൽ ഹരിന്ദ്രൻ ഉന്നയിച്ച ആരോപണങ്ങൾ പച്ച കള്ളമാണെന്ന് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്പി പി.സുകുമാരൻ രംഗത്തുവന്നതോടെ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ്.
കേസ് അട്ടിമറിച്ചില്ലെന്ന് സുകുമാരൻ
ഷുക്കുർ വധ കേസിലെ അന്വേഷണ ചുമതലയുള്ള തനിക്ക് പി.കെ.കുഞ്ഞാലിക്കുട്ടി കേസ് അട്ടിമറിക്കാൻ അന്നത്തെ കണ്ണുർ എസ്പിയായിരുന്ന രാഹുൽ നായരിൽ സമ്മർദ്ദം ചെലുത്തിയതായി അറിയില്ലെന്നായിരുന്നു സുകുമാരൻ പ്രതികരിച്ചത്. അങ്ങനെയെന്തെങ്കിലും കാര്യങ്ങൾ എസ്പി തന്നോട് പറഞ്ഞിട്ടില്ല. തന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ ടീം രൂപീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി എന്തെങ്കിലും നിയമോപദേശം താൻ ടി.പി ഹരീന്ദ്രനിൽ നിന്നും തേടിയിട്ടില്ല. സർക്കാർ അഭിഭാഷകരോട് പോലും നിയമോപദേശം തേടുന്ന ശൈലി തനിക്കുണ്ടായിരുന്നില്ലെന്നും സുകുമാരൻ പറഞ്ഞു.
ടി.പി ഹരീന്ദ്രനുമായി വ്യക്തിപരമായ അടുപ്പം തനിക്കുണ്ട്. തന്റെ സുഹൃത്താണ് ഹരീന്ദ്രൻ . കോടതിയിൽ വെച്ചു അധിക ദിവസങ്ങളിലും കാണാറുണ്ട്. എന്നാൽ ഷുക്കൂർ വധ കേസിൽ നിയമോപദേശം താൻ തേടിയെന്ന ഹരീന്ദ്രന്റെ വാദം പച്ച കള്ളമാണ്. ടി.പി ഹരീന്ദ്രനെ പോലെ തന്നെ കണ്ണൂരിൽ സിപിഎം നേതാക്കളാൽ വേട്ടയാടപ്പെട്ട മറ്റൊരു ഉദ്യോഗസ്ഥനാണ് ഡി.വൈ.എസ്പി പി.സുകുമാരൻ. കേസ് അന്വേഷണവേളയിൽ അദ്ദേഹത്തിനെതിരെ പരസ്യമായി സിപിഎം നേതാക്കൾ ഭീഷണി മുഴക്കിയിരുന്നു. ഷുക്കൂർ വധ കേസിലെ പ്രതികളായ സിപിഎം പ്രവർത്തകരുടെ മലദ്വാരത്തിൽ കമ്പി കയറ്റി സുകുമാരൻ കുറ്റം സമ്മതിപ്പിക്കാൻ മൂന്നാം മുറ പ്രയോഗിച്ചുവെന്നു പരസ്യമായി ആരോപിച്ചത് ഇന്നത്തെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ്.
ഷുക്കൂർ വധ കേസിൽ പി.ജയരാജനെയും ടിവി രാജേഷിനെയും അറസ്റ്റു ചെയ്ത വൈരാഗ്യത്തിന് പിന്നീട് വന്ന എൽ. ഡി.എഫ് സർക്കാർ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയാണ് അദ്ദേഹത്തെ ദ്രോഹിച്ചത്. അർഹതപ്പെട്ട പ്രമോഷനുകളും തട്ടിതെറിപ്പിച്ചു. അഞ്ചു വർഷം ബാക്കിയുണ്ടായിരുന്ന സുകുമാരൻ ഇരിട്ടിയിൽ നിന്നാണ് വിരമിക്കുന്നത്.
കുളം കലക്കി മീൻ പിടിക്കാൻ സി പി എം
ഇതിനിടെ വിവാദത്തിൽ കുളം കലക്കി മീൻ പിടിക്കുകയെന്ന പതിവു ശൈലിയിൽ ആരോപണറുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജ നും രംഗത്തുവന്നു. യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ വധക്കേസിൽ ഗൂഢാലോചനക്കുറ്റത്തിൽനിന്നു സിപിഎം നേതാവ് പി.ജയരാജനെ രക്ഷിക്കാൻ മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന അഡ്വ. ടി.പി.ഹരീന്ദ്രന്റെ വെളിപ്പെടുത്തൽ സിപിഎം നിലപാട് ശരിവയ്ക്കുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വിജയരാജൻ ചൂണ്ടികാട്ടി.
കള്ളത്തെളിവുണ്ടാക്കാൻ അഡ്വ.ഹരീന്ദ്രനെ ആരെങ്കിലും സഹായിച്ചെങ്കിൽ കേസെടുക്കണം. സിപിഎം നേതാക്കൾക്കെതിരെ കള്ളക്കേസെടുക്കാനും കിരാതമുറ സ്വീകരിക്കാനുമാണ് യുഡിഎഫ് ഇടപെട്ടതെന്നും എം വിജയരാജൻ പറഞ്ഞു. ടി.പി.ഹരീന്ദ്രന്റെ ആരോപണം കുഞ്ഞാലിക്കുട്ടി നിഷേധിച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്