ശശി തരൂരിന്റെ വാക്കുകൾ പൊന്നാകുമോ? ഭഗത് സിങ്ങിനോട് തരൂർ ഉപമിച്ച കനയ്യ കുമാർ സിപിഐ ദേശീയ നേതാവായി മാറുമ്പോൾ ലോക്സഭയിൽ ഒരംഗം മാത്രമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സമ്മാനിക്കുന്നത് പുതുപ്രതീക്ഷ; കത്തിക്കയറുന്ന പ്രസംഗങ്ങളുമായി സംഘപരിവാർ വിമർശനത്തിന്റെ കുന്തമുനയായ യുവനേതാവിന്റെ സ്വീകാര്യത പൊതു തെരഞ്ഞെടുപ്പിൽ നേട്ടമാകുമെന്ന് വിലയിരുത്തൽ; കൊല്ലം പാർട്ടി കോൺഗ്രസിൽ ഉദയം കൊള്ളുന്നത് ഇന്ത്യൻ ഇടതു രാഷ്ട്രീയത്തിന്റെ നവ നായകനോ?
മറുനാടൻ ഡെസ്ക്ക്
തിരുവനന്തപുരം: ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്നും ലോകം അറിയുന്ന നേതാക്കൾ ഉദയം ചെയ്തത് ആൾക്കൂട്ടത്തെ കൈയിലെടുക്കുന്ന പ്രസംഗ പാഠവം കൈമുതലാക്കിയാണ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആ കസേരയിൽ എത്തിച്ചതിന്റെ കാരണവും മറ്റൊന്നല്ല. ജനങ്ങളിൽ ആവേശം വിതറുന്ന പ്രസംഗങ്ങൾ നടത്തിയാണ് മോദി നേതാവായത്. അടുത്തകാലത്തായി ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉദയം കൊണ്ട് യുവനേതാക്കൾക്കിടയൽ ശ്രദ്ധിക്കപ്പെടുന്ന മുഖങ്ങളാണ് ജെഎൻയു സമര നേതാവ് കനയ്യ കുമാറും ദളിത് നേതാവ് ജിഗ്നേഷ് മേവാനിയും. ഇരുവരും ആൾക്കൂട്ടത്തെ കൈയിലെടുക്കുന്ന പ്രസംഗങ്ങൾ കൈമുതലാക്കിയവരാണ്.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റത്തിന് കാരണക്കാരായവരിൽ ഒരാൾ ജിഗ്നേഷുമാണ്. ഇന്ന് രാജ്യം മുഴുവൻ നടക്കുന്ന ദളിത് പ്രതിഷേധങ്ങളുടെ ചുക്കാൻ പിടിക്കാൻ രംഗത്തുള്ളവരിൽ ഒരാൾ ജിഗ്നേഷ് മേവാനിയാണ്. രാഷ്ട്രീയത്തിൽ സജീവമായ മേവാനിക്ക് പിന്നാലെ ദേശീയ രാഷ്ട്രീയത്തിൽ ജീർണ്ണോമുഖമായ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് ഊർജ്ജം പകരേണ്ട ചുമതല ഏറ്റെടുത്ത് മറ്റൊരു തീപ്പൊരി നേതാവു കൂടി രംഗത്തെത്തുകയാണ്. ജെഎൻഎയു നേതാവ് കനയ്യ കുമാറാണ് ഈ വ്യക്തിത്വം.
കൊല്ലത്ത് നടന്ന സിപിഐ പാർട്ടി കോൺഗ്രസിൽ കനയ്യ കുമാറിനെ പാർട്ടിയുടെ ദേശീയ കൗൺസിലിലേക്ക് തിരഞ്ഞെടുത്തു. ഇതോടെ വരാരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഐയുടെ മുഖ്യപ്രചാരകന്റെ റോളിൽ എത്തുക കനയ്യ ആകുമെന്ന കാര്യം ഉറപ്പായി. മികച്ച രാഷ്ട്രീയ ദിശാബോധവും പ്രസംഗപാഠവവും ഉള്ള കനയ്യ കുമാർ സിപിഐയുടെ ദേശീയ മുഖമായി ഭാവിയിൽ മാറുമെന്ന കാര്യം ഉറപ്പാണ്. ഭാവിയിലെ ഇന്ത്യൻ ഇടതു രാഷ്ട്രീയത്തിന്റെ ദേശീയ നേതാവായി കനയ്യ മാറുമോ എന്നതാണ് ഇനി അറിയേണ്ടത്.
രാജ്യദ്രോഹ കുറ്റം ചുമത്തി ഡൽഹി പൊലീസ് അറസ്റ്റു ചെയ്ത ശേഷം ജെഎൻയു കാമ്പസിൽ എത്തി കനയ്യ നടത്തിയ പ്രസംഗം അടുത്തകാലത്ത് ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രസംഗങ്ങളിൽ ഒന്നായിരുന്നു. അന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ പറഞ്ഞത്, സിപിഐ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് നല്ലൊരു നേതാവിനെയാണ് കനയ്യയിലൂടെ കിട്ടിയതെന്നായിരുന്നു. രാഷ്ട്രീയം മറന്ന് എല്ലാവരും അന്ന് കനയ്യയുടെ പ്രസംഗത്തെ അഭിനന്ദിക്കുകയുണ്ടായി. അരവിന്ദ് കെജ്രിവാൾ 'ഉജ്വല പ്രസംഗം' എന്നാണദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. പിന്നീട് കനയ്യയെ കേട്ടവരെല്ലാം അദ്ദേഹത്തിന് അഭിനന്ദനം അറിയിച്ചു. ഇക്കൂട്ടത്തിൽ രാജ്യത്തെ മുതിർന്ന രാഷ്ട്രീയ നേതാക്കളും നയതന്ത്ര പ്രതിനിധികളും മാധ്യമപ്രവർത്തകരും ഉണ്ടായിരുന്നു.
രാഷ്ട്രീയത്തിൽ പുതു നക്ഷത്രം ഉദിച്ചെന്നും ഇന്ത്യൻ ചെഗുവേരയാണ് കനയ്യ കുമാറെന്നുമാണ് നവമാധ്യമങ്ങൾ അദ്ദേഹത്തെ കുറിച്ച് വിശേഷിപ്പിച്ചത്. എഐവൈഎഎഫ് നേതാവായിരുന്ന കനയ്യ പിന്നീട് കേരളത്തിൽ അടക്കം തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തി. കനയ്യയുടെ കൂട്ടാളിയായ മുഹമ്മദ് മുഹ്സിൻ പട്ടാമ്പിയുടെ എംഎൽഎയായി മാറി. ഇപ്പോൾ സിപിഐ വേദികളിൽ സജീവമായ കനയ്യയെ ദേശീയ കൗൺസിലിലേക്ക് കൊല്ലത്തെ പാർട്ടി കോൺഗ്രസ് തിരഞ്ഞെടുത്തത് ഒരുപാട് പ്രതീക്ഷകളുമായാണ്.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കനയ്യകുമാർ മത്സര രംഗത്തുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇക്കാര്യം കനയ്യ തന്നെ അടുത്തിടെ വ്യക്തമാക്കുകയുണ്ടായി. ബിജെപിക്ക് എതിരായി ആവും തെരഞ്ഞെടുപ്പിൽ മത്സരിക്കുകയെന്നകാര്യം ഉറപ്പാണ്. ബിഹാറാണ് കനയ്യയുടെ നാട്. അതുകൊണ്ട് തന്നെ ബിഹാറിൽ നിന്നാകും അദ്ദേഹം സ്ഥാനാർത്ഥിയാകുക. ബിഹാറിൽ ഇത്തവണ മഹാസഖ്യത്തിനുള്ള സാധ്യത നിലവിലുണ്ട്. അതുകൊണ്ട് തന്നെ രാഷ്ട്രീയ ജനതാദൾ, കോൺഗ്രസ്, ഇടതുപക്ഷം എന്നിവർ ചേർന്ന് സംഖ്യമുണ്ടാക്കി ഒരു പൊതു സ്ഥാനാർത്ഥിയാകാൻ ആവശ്യപ്പെട്ട് പണം സമാഹരിച്ച് തന്നാൽ താൻ മത്സരിക്കും എന്നാണ് കനയ്യയുടെ നിലപാട്.
സംഘടിത രാഷ്ട്രീയത്തിലാണ് ഞാൻ വിശ്വസിക്കുന്നത്. മത്സരിക്കുന്നുവെങ്കിൽ മുഖ്യരാഷ്ട്രീയ പാർട്ടിയുടെ ഭാഗമായി മാത്രമേ മത്സരിക്കൂ. നേതാക്കളുടെ വ്യക്തിപ്രഭാവത്തിൽ വിശ്വസിക്കുന്നില്ലെന്നും കനയ്യ കുമാർ പറയുകയുണ്ടായി. എന്നാൽ, കൊല്ലത്തു നടന്ന പാർട്ടി കോൺഗ്രസിൽ അടക്കം സിപിഐ നേതൃത്വത്തിനെതിരെ കനയ്യ വിമർശനം ഉന്നയിക്കുകയുണ്ടായി. സിപിഐ എന്നാൽ 'കൺഫ്യൂസിങ് പാർട്ടി ഓഫ് ഇന്ത്യ' ആകരുതെന്ന് അദ്ദേഹം പരിഹസിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ കൃത്യമായ നിലപാടെടുക്കുന്നതിലെ വീഴ്ച ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം.
പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നാണ് കനയ്യയുടെ നിലപാട്. കോൺഗ്രസുമായുള്ള ബന്ധത്തിൽ വ്യക്തത വേണമെന്ന ആവശ്യം ന്യായമാണ്. അതിനേക്കാൾ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനാകണം പ്രാധാന്യം കൊടുക്കേണ്ടത്. പാർട്ടി ശക്തമായാൽ കോൺഗ്രസടക്കം ഇങ്ങോട്ടു വരും. നിലപാടെടുക്കുമ്പോൾ ആശങ്കയും ആശയക്കുഴപ്പവുമെന്ന രീതി മാറണം. സാധാരണക്കാരുടെ ജീവിതം, വിദ്യാഭ്യാസം എന്നിവയ്ക്കായി മുന്നിൽ നിന്നു പൊരുതാൻ കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. പ്രതിനിധികൾ ശ്രദ്ധയോടെയാണു കനയ്യയുടെ വാക്കുകൾ കേട്ടത്. കനയ്യക്ക് സിപിഐ നൽകുന്ന പരിഗണനയാണ് ദേശീയ കൗൺസിൽ അംഗത്വത്തിലൂടെ വ്യക്തമായിരിക്കുന്നത്. ദേശീയ തലത്തിൽ അറിയപ്പെടുന്ന നേതാവായി കനയ്യ മാറിയിട്ടുണ്ട്. ക്ഷുഭിതരായ ഇന്ത്യൻ യുവത്വത്തിന്റെ പ്രതീകമായാണ് അദ്ദേഹം ഇപ്പോൾ അറിയപ്പെടുന്നതും. ഒരിക്കൽ കനയ്യ കുമാറിനെ ഭഗത് സിങ്ങിനോട് ഉപമിച്ച് കോൺഗ്രസ് എംപി ശശി തരൂർ നടത്തിയ പ്രസംഗം നടത്തുക പോലുമുണ്ടായി.
ബിഹാറിലെ ചെറ്റക്കുടിലിൽ നിന്നും ഉദിച്ചുയർന്ന വിപ്ലവ നക്ഷത്രം
ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രധാനമായും രണ്ട് വിധത്തിലുള്ള നേതാക്കളാണുള്ളത്. ഒന്ന്, കുടുംബ മഹിമ കൊണ്ടും പിതാവിന്റെ പാരമ്പര്യം കൊണ്ടും സമ്പത്തുകൊണ്ടും സ്വാഭികമായി രാഷ്ട്രീയത്തിലേക്ക് കെട്ടിയിറക്കപ്പെട്ടവൽ, രണ്ടാമേത്തേത്, സ്വപ്രയത്നം കൊണ്ട് പ്രതിസന്ധികളോട് പൊരുതിയും നിരലാംബർക്ക് വേണ്ടി പോരാടിയും പ്രതിരോധം തീർത്തും തീയിൽ കുരുത്ത് സ്വയം നേതാവായവർ. ഏതൊരു നേതാവിന്റെയും ജനപ്രീതിയും വളർച്ചയും ഓരോ കാലഘട്ടത്തിലെ സാമൂഹ്യ മാറ്റവുമായി ബന്ധപ്പെട്ട് തന്നെയാണ്. ഇന്നിന്റെ രാഷ്ട്രീയത്തിൽ അന്യം നിന്നു കൊണ്ടിരിക്കുന്ന സിപിഐ രാഷ്ട്രീയത്തിൽ നിന്നും കരുത്തുറ്റ ഒരു യുവ രാഷ്ട്രീയക്കാരന്റെ ഉദയമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ബിഹാറിൽ നിന്നുമുള്ള ജെഎൻയു വിദ്യാർത്ഥി കനയ്യ കുമാറാണ് ഇന്ത്യൻവിപ്ലവ യുവത്വത്തിന്റെ പ്രതീകമായി പിറവിയെടുത്തിരിക്കുന്നത്. എന്തിനെയും മർദ്ദിച്ചു നേരിടാമെന്ന ഭരണകൂടത്തിന്റെ ഹുങ്കിനോടുള്ള പ്രതിരോധമായി പിറവിയെടുത്തതാണ് കനയ്യകുമാർ.
ജെഎൻയുവിൽ ഹിന്ദുത്വവാദികളുടെ അജണ്ടകളെ അക്കമിട്ട് നിരത്തി ചോദ്യം ചെയ്തതിന്റെ പേരിൽ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിൽ അടച്ച കനയ്യകുമാർ ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ച് പുറത്തുവരുന്നത് രാജ്യത്തിന്റെ നേതാവായാണ്. ഇന്ത്യൻ യുവത്വം നെഞ്ചിലേറ്റിയ പേരായി കനയ്യ കുമാർ മാറിയിരിക്കുന്നു. ഭൂരിപക്ഷം ഇന്ത്യക്കാരും ആഗ്രഹിച്ചത് കന്നയ്യയുടെ മോചനമാണ്. ബിഹാറിലെ ചെറ്റക്കുടിലിൽ നിന്നും രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് എത്തി നെറികേടുകൾക്കെതിരെ പോരാടിയ കനയ്യ്ക് ഇന്ത്യൻ ചെഗുവേരെയെന്ന് പോലും വാഴ്ത്തുകയുണ്ടായി.
ബിഹാറിലെ ബെഗുസരായ് ജില്ലയിലുള്ള ബിഹാട്ട് ഗ്രാമത്തിലാണ് കനയ്യ ജനിച്ചത്. രാജ്യദ്രോഹത്തിന് മകൻ അറസ്റ്റിലായപ്പോഴും അദ്ദേഹത്തിന്റെ മാതാപാതിക്കൾ ഉറപ്പിച്ചത്. മകൻ ഒരിക്കലും ഭാരതമാതാവിന് അപകടകാരിയാകില്ലെന്നാണ്. എന്തായാലും ആ വിശ്വാസം തെറ്റിയില്ല, ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായ കനയ്യ അവരുടെ വിശ്വാസം കാത്തു. 2013 മുതൽ പക്ഷാഘാതം ബാധിച്ച് തളർന്ന് കിടക്കുന്ന ജയ്ശങ്കർ സിംഗും മീനാദേവിയുമാണ് കൻഹൈയയുടെ മാതാപിതാക്കൾ. അംഗനവാടി ടീച്ചറായി കഷ്ടപ്പെട്ട് ജോലി ചെയ്ത് ലഭിക്കുന്ന തുച്ഛമായ തുക കൊണ്ടാണ് ഈ മാതാവ് മകനെ കഷ്ടപ്പെട്ട് പഠിപ്പിച്ചത്. നല്ല വിദ്യാഭ്യാസം കിട്ടാൻ വേണ്ടിയ ഡൽഹിക്ക് അയക്കുകയുമായിരുന്നു. ആ മകൻ രാജ്യദ്രോഹത്തിന് അറസ്റ്റിലായെന്ന വാർത്ത ഇവരെ ഏറെ ആശങ്കയിലാക്കിയിരുന്നു. എന്നാൽ, രാജ്യം വാഴ്ത്തുന്ന വ്യക്തിത്വമായി മകൻ മാറിയതോടെ ഈ മാതാപിതാക്കൾ ഏറെ സന്തോഷിച്ചു.
ടെഗ്ഹ്രയാണ് കന്നയ്യ കുമാറിന്റെ നിയമസഭാ മണ്ഡലം. മണ്ഡലത്തിന്റെ ഭാഗമായ നിലകൊള്ളുന്ന ബിഹാട്ടിൽ ഇപ്പോൾ ജെഡി(യു) എംഎൽഎ ആണുള്ളതെങ്കിലും പ്രദേശം ലെനിൻഗ്രാഡ് ഓഫ് ബീഹാർ എന്നാണറിയപ്പെടുന്നത്. നാല് ദശാബ്ദങ്ങളായി ഇടതുപക്ഷത്തിന്റെ കോട്ടയാണിത്. ഇടതുവിരുദ്ധ പാർട്ടികളുമായി നിരവധി പ്രശ്നങ്ങളും ആക്രമണങ്ങളും ഇവിടെ അരങ്ങേറിയിട്ടുണ്ട്. പഠിക്കുന്ന കാലത്ത് തന്നെ കനയ്യ സിപിഐയുടെ വിദ്യാർത്ഥി വിഭാഗമായ ആൾ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷന്റെ പ്രവർത്തകനായിരുന്നു. ബറൗനിയിലെ ആർകെസി ഹൈസ്കൂൾ, മഗധ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു കനയ്യയുടെ വിദ്യാഭ്യാസം. ഭരണകൂട ഭീകരതയ്ക്ക് എതിരായ പ്രതിരോധത്തിന്റെ ശബ്ദമയാ മാറിയിരുന്നു കനയ്യകുമാർ. കനയ്യ അറസ്റ്റിലായ വേളയിൽ കനയ്യയുടെ ചിത്രങ്ങൾ സഹിതമുള്ള ടീ ഷർട്ടുകൾ ധരിച്ചാണ് യുവാക്കൾ പിന്തുണ അർപ്പിച്ചിരുന്നത്.
ദേശീയ രാഷ്ട്രീയത്തിൽ ഇടതിന് പ്രാധാന്യം കുറഞ്ഞു വരുന്ന സമയാണ് ഇപ്പോൾ. ബംഗാളിലും ത്രിപുരയിലും ഭരണം പോയതോടെ ഇപ്പോൾ ഇടതു പാർട്ടികളെ അധികമാരും ശ്രദ്ധിക്കാറില്ല. കേരളത്തിൽ മാത്രമാണ് സിപിഐ ഭരണത്തിൽ പങ്കാളിത്തമുള്ളത്. ലോക്സഭയിൽ ആകട്ടെ സിഎൻ ജയദേവൻ മാത്രമാണ് സിപിഐ പ്രതിനിധിയായി ഉള്ളത്. ദേശീയ തലത്തിൽ ഡി രാജയെയും ആനി രാജയെയും പോലുള്ളവർ മാത്രമാണഅ മാധ്യമങ്ങൾക്ക് മുമ്പിൽ കാര്യങ്ങൾ വിശദീകരിക്കുന്നത് പോലും. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് യുവത്വത്തിന്റെ പ്രസരിപ്പുമായി കനയ്യ കുമാർ പാർട്ടിയുടെ ദേശീയ നേതാവായി വളരുന്നത്. ബിജെപിക്കെതിരെ കൂട്ടായാമ്മ രൂപീകരിച്ചുള്ള പോരാട്ടത്തിൽ തീപ്പൊരി പ്രസംഗം കൊണ്ടും ആസാദി മുദ്രാവാക്യം കൊണ്ടും ആളുകളെ കൈയിലെടുക്കുന്ന കനയ്യ കുമാറിന്റെ സാന്നിധ്യം സിപിഐക്ക് ഗുണകരമാകും എന്ന കാര്യത്തിൽ സംശയമില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്