കോന്നിയിലെ രാഷ്ട്രീയ അന്തരീക്ഷത്തെക്കുറിച്ച് ഒന്നുമറിയാത്തവരുടെ തീരുമാനമെന്ന് വിമർശിച്ചത് ജില്ലാ സെക്രട്ടറി; പരീക്ഷയിലെ കോപ്പിയടിക്കാരൻ എന്ന് കോൺഗ്രസ് ആരോപണം ഉയർത്തി; സിപിഎം നേതാവിനെ കൊണ്ട് പീഡനാരോപണം ഉന്നയിച്ചതും വോട്ട് കറയ്ക്കാൻ; എതിർപ്പുകളെ മുഴുവൻ അതിജീവിച്ച് 35-ാം വയസ്സിൽ നിയമസഭയുടെ പടികടന്ന് സീതത്തോടുകാരൻ ജനീഷ് കുമാർ ഉപതെരഞ്ഞെടുപ്പിലെ അത്ഭുത കുട്ടിയായത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
പത്തനംതിട്ട: ഈ തെരഞ്ഞെടുപ്പിലെ അത്ഭുത കുട്ടിയാണ് കെ യു ജനീഷ് കുമാർ. സിപിഎം സംസ്ഥാന നേതാക്കൾ കെട്ടിയിറക്കിയതെന്ന് ജില്ലയിലെ സഖാക്കൾ തന്നെ ആരോപിച്ച ജനീഷ് കുമാർ. കോന്നി പടിച്ച് നിയമസഭയിൽ എത്തുകയാണ്. കെ. യു ജനീഷ് കുമാർ നിലവിൽ സിപിഐ എം പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. യുവ മുഖമെന്ന പരിഗണനയും നാട്ടുകാരനെന്ന പ്രത്യേകതയും ജനീഷ് കുമാറിന് തുണയായത്.
ജനീഷ് കുമാറിനെ എംജി വാഴ്സിറ്റി പരീക്ഷാക്രമക്കേടിന് ഡീബാർ ചെയ്തതെന്ന് കോൺഗ്രസ്. ഇതിനെത്തുടർന്ന് സർവകലാശാല ജനീഷിനെ പുറത്താക്കിയെന്നും കെപിസിസി സെക്രട്ടറി ജ്യോതികുമാർ ചാമക്കാല ആരോപിച്ചിരുന്നു. 2003ൽ ബിഎ ഇക്കണോമിക്സ് അവസാനവർഷ പരീക്ഷയിലാണ് ക്രമക്കേട് പിടിച്ചതെന്നും കുറ്റപ്പെടുത്തൽ എത്തി. മാർക്ക് ദാന വിവാദത്തിൽ സർക്കാരിനുമേൽ കുരുക്ക് മുറുകുന്നതിനിടെയാണ് സ്ഥാനാർത്ഥിക്കെതിരെയുള്ള വെളിപ്പെടുത്തൽ എത്തിയത്. ഇതൊന്നും കോന്നിയിൽ ഏശിയില്ല. വൻ വിജയവുമായി കോന്നിയുടെ മുത്തവാുകയാണ് ജനീഷ് കുമാർ. മുഖ്യമന്ത്രി പിണറായി വിജയൻ കരുതലോടെ കണ്ടെത്തിയ സ്ഥാനാർത്ഥിയാണ് ജനീഷ് കുമാർ. അതുകൊണ്ട് തന്നെ ജനീഷിന്റെ വിജയം പിണറായിയുടെ കൂടി വിജയമാണ്. പീഡന കേസു പോലും ഉയർത്തി. സിപിഎം മുൻ പഞ്ചായത്ത് അംഗത്തിന്റെ വെളിപ്പെടുത്തലാണ് ചർച്ചയാക്കിയത്.
ജനീഷ് നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാളാണ്. മത്സരം ചൂടുപിടിച്ചപ്പോൾ മുൻ സി പിഎം സീതത്തോട് പഞ്ചായത്തംഗം ശ്യാമള ഉദയഭാനു താൻ രാജിവക്കാനുണ്ടായ സാഹചര്യം വിശദമാക്കി എഴുതിയ പ്രസ്താവന പ്രതിപക്ഷം മണ്ഡലത്തിൽ ചർച്ചയാക്കിയത്. ജനീഷിന്റെ അഴിമതി പരമ്പരയെ പാർട്ടിക്കുള്ളിൽ ചോദ്യം ചെയ്തതിനെ തുടർന്ന് തന്റെ വീടും, കാറും അടിച്ച് തകർക്കുകയും മാനസികമായി നിരവധി തവണ ബുദ്ധിമുട്ടിച്ചതായും ശ്യാമള ഉദയഭാനു ആരോപിച്ചിരുന്നു. താനും തന്റെ കുടുംബവും ദശാബ്ദങ്ങളായി സിപിഎം പ്രവർത്തകരാണ്. പാർട്ടി ഭാരവാഹിത്വങ്ങൾ വഹിച്ചിട്ടുമുണ്ട്.എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി പാർട്ടിയിൽ ചില ദുർഗന്ധങ്ങൾ പിടിമുറുക്കുന്നതായും, പാർട്ടിയെ വിറ്റു കാശാക്കാൻ നടക്കുന്ന ഇക്കൂട്ടർ നടത്തുന്ന അഴിമതികൾക്കും, ക്രമക്കേടിനും കൂട്ടുനിൽക്കാനാവില്ലെന്നും ഇവർ പറഞ്ഞതായും പ്രചരണമെത്തി. ഇതെല്ലാം ജനം തള്ളിക്കളഞ്ഞു. വലിയ ഭൂരിപക്ഷത്തിൽ സീതത്തോട് നിന്ന് ജനീഷ് ജയിച്ചു കയറുകയാണ്.
ജനീഷ്കുമാറിന്റെ നിയമസഭയിലെ കന്നിയങ്കമാണിത്. '35കാരനും 63കാരനും' തമ്മിലെ മത്സരം എന്ന് സോഷ്യൽ മീഡിയിൽ ട്രോൾ ആയതും ഫലത്തിൽ ഇടത് സ്ഥാനാർത്ഥിക്ക് ഗുണം ചെയ്തു. അടൂർ പ്രകാശ് തുടർച്ചയായി ജയിച്ച 23 വർഷം തന്നെതായിരുന്നു യുഡിഎഫിന്റെ പ്രചാരണായുധം. മെഡിക്കൽ കോളജ്, താലൂക്ക്, മിനി സിവിൽ സ്റ്റേഷൻ, സ്റ്റേഡയങ്ങൾ, റോഡുകൾ, പാലങ്ങൾ അങ്ങനെ എണ്ണിപ്പറയാനുണ്ടായിരുന്നു യുഡിഎഫിന്. മുമ്പെങ്ങുമില്ലാത്തവിധം ജാതി രാഷ്ട്രീയം ഇവിടെ പ്രചാരണായുധമായി. ബിജെപിക്കായി കെ സുരേന്ദ്രൻ എത്തിയതും ജനീഷിന് വിനയാകുമെന്ന് കരുതി. രണ്ടു പേരും ഒരേ സമുദായക്കാരായിരുന്നു. ഇതെല്ലാം മറികടന്നാണ് ജനീഷ് വിജയിക്കുന്നത്.
65ൽ രൂപം കൊണ്ട കോന്നി മണ്ഡലത്തിലെ ആദ്യ എംഎൽഎ കോൺഗ്രസിന്റെ പി.ജെ. തോമസ് ആയിരുന്നു. പിന്നീട് ഇടത്, വലതു മുന്നണികളെ മാറിമാറി തുണച്ചു. 1982 മുതൽ 1996 വരെ ജയിച്ചവരെല്ലാം മുന്നണിഭേദമില്ലാതെ നിയമസഭയിൽ പ്രതിപക്ഷത്തായിരുന്നുവെന്നു മാത്രം. അതിനു മാറ്റം വന്നത് 2001ൽ അടൂർ പ്രകാശ് മണ്ഡലം നിലനിർത്തിയതോടെയാണ്. 1996ൽ 806 വോട്ടിനു ജയിച്ച പ്രകാശ്, ഭൂരിപക്ഷത്തിൽ പിശുക്കു കാട്ടുകയെന്ന കോന്നിയുടെ ശീലം തന്നെ പിന്നീട് തിരുത്തിച്ചു. 2016ൽ തുടർച്ചയായ അഞ്ചാം ജയത്തിൽ നേടിയ ഭൂരിപക്ഷം 20,748. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ കണക്കുകളിൽ യുഡിഎഫുമായുള്ള വ്യത്യാസം 2,721 വോട്ട് മാത്രമായിരുന്നു. ഇതും മറികടന്ന് കോന്നിയുടെ ജനനായകനായി ജനീഷ് മാറി.
പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ .എൻ . ബാലഗോപാൽ, കെ. ജെ. തോമസ് എന്നിവരാണ് ജനീഷ് കുമാറിനെ സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചത്. പിണറായിയുടെ മനസ്സ് അറിഞ്ഞായിരുന്നു ഇത്. ഇതിനെ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു എതിർത്തു. കോന്നിയിലെ രാഷ്ട്രീയ അന്തരീക്ഷത്തെക്കുറിച്ച് ഒന്നുമറിയാത്തവരുടെ തീരുമാനമാണിതെന്ന് ഉദയഭാനു യോഗത്തിൽ പറഞ്ഞതായും റിപ്പോർട്ട് വന്നു. ജില്ലാ സെക്രട്ടേറിയറ്റിലെ അഞ്ച് അംഗങ്ങൾ ഉദയഭാനുവിനെ അനുകൂലിച്ചു. നേരത്തെ പുറത്തുവന്ന സാദ്ധ്യതാ പട്ടികയിൽ ഉദയഭാനുവിനായിരുന്നു മുൻഗണന. എം.എസ്.രാജേന്ദ്രൻ, ജനീഷ് കുമാർ എന്നിവരും പട്ടികയിലുണ്ടായിരുന്നു. എന്നാൽ പിണറായി ഇതിൽ സാധ്യത കണ്ടത് ജനീഷിനായിരുന്നു. അവസാനം ജനവിധിയിലും ജയം പിണറായിക്കും ജനീഷിനും കഴിയുകയാണ്.
2010 ൽ സീതത്തോട് ഗ്രാമപഞ്ചായത്തിലേക്ക് വിജയിച്ചത് കോൺഗ്രസിന്റെ കുത്തക വാർഡിൽ കോൺഗ്രസിന്റെ പ്രമുഖ നേതാവായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയായിരുന്നു. ഇതോടെയാണ് ജനീഷ് കുമാർ സിപിഎമ്മിന്റെ കണ്ണിലെ പ്രധാനിയാകുന്നത്. താഴെ തട്ടിൽ നിന്ന് വളർന്നു വന്ന ജനീഷ് കുമാർ സീതത്തോട് സ്വദേശിയാണ്. കോന്നി മണ്ഡലത്തിലെ പ്രത്യേകതകൾ അടുത്തറിയാവുന്ന വ്യക്തി. രാഷ്ട്രീയവും സാമുദായികവും എല്ലാം വീണ്ടും സിപിഎമ്മിന് അനുകൂലമാക്കുകയാണ് ഈ യുവാവ്. നേരത്തെ സിപിഎമ്മിന് കോന്നിയിൽ ജയിക്കാൻ കഴിഞ്ഞിട്ടുണ്ട്. ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ ഇവിടെ സിപിഎം എംഎൽഎയുമായിരുന്നു.
അടൂർ പ്രകാശ് കോന്നിയിൽ എത്തിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. കോന്നി യുഡിഎഫ് കോട്ട പോലെയായി. അടൂർ പ്രകാശ് പാർലമെന്റിലേക്ക് പോകുമ്പോൾ കോന്നിയിൽ വീണ്ടും സിപിഎം പിടിമുറുക്കി. ഇതിന് ജനീഷ് കുമാറിന്റെ യുവത്വം തുളുമ്പുന്ന മുഖവും കാരണമായി. പാർലമെന്റ് തെരഞ്ഞെടുപ്പിലും കോൺഗ്രസിനായിരുന്നു കോന്നിയിൽ മുൻതൂക്കം. അതുകൊണ്ട് തന്നെ യുഡിഎഫ് വമ്പൻ വിജയം നേടുമെന്ന് ഏവരും കരുതി. എന്നാൽ കോൺഗ്രസിലെ പടലപിണക്കങ്ങൾ സിപിഎം മുൻകൂട്ടി കണ്ട് യുവാവായ ഡിവൈഎഫ് ഐ നേതാവിനെ സ്ഥാനാർത്ഥിയാക്കി. ഇതിന്റെ വിജയം കൂടിയാണ് കോന്നിയിലെ ഇഠത് നേട്ടം.
സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും എൽഎൽബിയും നേടി പത്തനംതിട്ട ബാറിലെ അഭിഭാഷകനാണ് ഈ മുപ്പത്തിയഞ്ചുകാരൻ. നിലവിൽ , സംസ്ഥാന യുവജന കമ്മീഷൻ അംഗവുമാണ് ജനീഷ് കുമാർ. സീതത്തോട് കെ ആർ പി എം എച്ച് എസ് എസിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായി പൊതു പ്രവർത്തനം ആരംഭിച്ചു. എസ്എഫ്ഐ ഏരിയ സെക്രട്ടറി, പ്രസിഡന്റ്. ജില്ലാ സെക്രട്ടറി, പ്രസിഡന്റ് . സിപിഐ എം സീതത്തോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി. ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു.
സീതത്തോട് കെ. ആർ.പി.എം.എച്ച്.എസ് എസ് സ്കൂൾ ലീഡർ , റാന്നി സെന്റ് തോമസ് കോളേജ് യൂണിയൻ ചെയർമാൻ, യൂണിയൻ കൗൺസിലർ, മഹാത്മാഗാന്ധി സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. റഷ്യയിൽ നടന്ന ലോക യുവജന സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധികരിച്ച് സംസാരിച്ചു. സീതത്തോട്ടിലെ ആദ്യകാല പാർട്ടി പ്രവർത്തകൻ പരേതനായ പി.എ ഉത്തമനാണ് പിതാവ്. അമ്മ വിജയമ്മ, സി പി എംന്റെ സജീവ പ്രവർത്തക. അങ്ങനെ സിപിഎം പാരമ്പര്യവുമായി ജനീഷ് കുട്ടിക്കാലത്തെ കമ്യൂണിസ്റ്റുകാരനായി. ഇപ്പോൾ നിർണ്ണായക ഘട്ടത്തിൽ കോന്നി പിടിച്ച് സിപിഎമ്മിന്റെ അഭിമാന താരകവും. ഭാര്യ : അനുമോൾ, സീതത്തോട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി. മക്കൾ : ന്യപൻ കെ ജിനീഷ് , ആസിഫ് അനു ജിനീഷ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്