ലീഗിലെ തീപ്പൊരി നേതാവിനെ സിപിഎം സഹയാത്രികൻ ആക്കിയത് പിണറായി; വിഎസിനെ കൊട്ടാൻ ബക്കറ്റിലെ വെള്ളം കഥയും ഓതി കൊടുത്ത വിശ്വസ്തൻ; സിപിഎമ്മും പിണറായിയും കൈവിടുമ്പോൾ ജലീലിനെ പിന്തുടർന്ന് സിമിയുടെ പ്രേതം
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: തൊട്ടതെല്ലാം പിഴച്ചുപോകുന്ന പ്രത്യേക മാനസികാവസ്ഥയിലാണ് മുൻ മന്ത്രിയും എം എൽ എയുമെല്ലാമായ കെ ടി ജലീൽ. ഏത് നിമിഷമാണ് തനിക്ക് കശ്മീർ സന്ദർശിക്കാനും യാത്രാനുഭവം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കാനും തോന്നിയതെന്നു അദ്ദേഹം ചിന്തിക്കാൻ സാധ്യതയില്ല. തികഞ്ഞ ബോധ്യത്തോടെയാണ് ആ പ്രസ്താവന നടത്തിയതെന്ന് പിന്നീട് പ്രതികരിച്ചതാണ്. എന്നാൽ പണി പാളിയെന്നു ബോധ്യപ്പെട്ടപ്പോൾ പ്രസ്താവന പിൻവലിച്ച് നല്ലപിള്ളയാവാനും ശ്രമിച്ചു.
ഓരോ ഇന്ത്യക്കാരനും അഭിമാനമാണ് ഭൂമിയിലെ സ്വർഗമായ കശ്മീർ. വിഘടനവാദികളും പാക്കിസ്ഥാൻ സർക്കാർ സംവിധാനവും വിശേഷിപ്പിക്കുന്ന ആസാദ് കശ്മീർ എന്നാണ് ജലീൽ സാഹിബും വിശേഷിപ്പിച്ചത്. ഇത് കാശ്മീരിലെ വിഘടനവാദികളെ ഏറെ സന്തോഷിപ്പിക്കുമെന്നത് ഉറപ്പാണ്. ഇപ്പോൾ കെ ടി ജലീലിനെ സിപിഎം സംരക്ഷിക്കുന്ന നിലപാടിൽ നിന്നും ഏറെ പിന്നോട്ടു പോയിരിക്കുന്നു. ലീഗിൽ നിനനും വന്നപ്പോൾ ലഭിച്ച ആ സ്വീകാര്യത അദ്ദേഹത്തിന് ഇപ്പോൾ ലഭിക്കുന്നില്ല. ജലീലിന്റെ വാവിട്ട വാക്ക് സിപിഎമ്മിനെ വലിയ പ്രതിരോധത്തിൽ ആക്കുകയാണെന്ന് സിപിഎം തിരിച്ചറിഞ്ഞഉവെന്ന് വ്യക്തമാകുന്നു.
കുഞ്ഞാലിക്കുട്ടിക്കെതിരേ കുറ്റിപ്പുറത്ത് കരുത്തുതെളിയിച്ച് പുലിക്കുട്ടിയായതോടെയായിരുന്നു പച്ചയുടെ അപരാഹ്നമുണ്ടായിരുന്ന ജലീൽ എന്ന മുൻ ലീഗുനേതാവിന്റെ തലവര തിരുത്തിയെഴുതപ്പെട്ടത്. പിന്നെ വെച്ചടിവെടി കയറ്റമായിരുന്നു. പി കെ കുഞ്ഞാലിക്കുട്ടിയെന്ന മഹാമേരുവിന് ചുവട്ടിൽ വളരാനും ആരാലും ശ്രദ്ധിക്കപ്പെടുന്ന മരമാവാനും പൂക്കാനും കായ്ക്കാനുമൊന്നും സാധ്യമല്ലെന്നു തിരിച്ചറിഞ്ഞായിരുന്നു ജലീൽ വിമതന്മാരുടെ ഹരിതകമ്പളത്തിൽനിന്നിറങ്ങിയത്.
കൊലകൊമ്പനായ കുഞ്ഞാലിക്കുട്ടിയെ പാളയത്തിൽ കയറി ആക്രമിക്കുമ്പോൾ അത്രയൊന്നും ആത്മവിശ്വാസമുണ്ടായിരുന്നില്ല വിജയിക്കുമെന്ന കാര്യത്തിൽ. കേരളത്തിൽ മലപ്പുറം ജില്ലയുടെ പുറത്താണെങ്കിൽ ഇടതു പിന്തുണയുള്ള സ്വതന്ത്രനെന്നാൽ ഒരുപരിധിവരെ വിജയം സുനിശ്ചിതമാണ്. പക്ഷേ കളി മലപ്പുറത്താവുമ്പോൾ പണിപാളുമെന്ന് സി പി എമ്മിന് വരെ ഏതാണ്ടുറപ്പുള്ള ഘട്ടത്തിലായിരുന്നു അഗ്നിശുദ്ധിവരുത്തി ജലീൽ താരമായി ഉയർത്തെഴുന്നേറ്റത്.
അന്നു തന്നെ പിണറായിക്ക് ഏറെ ഇഷ്ടമായി. ചരിത്രം അറിയുന്ന ചരിത്രാധ്യാപകൻ, സുമുഖൻ, സൗമ്യൻ, നല്ല ശബ്ദം, കുഞ്ഞാലിക്കുട്ടിയും കെ പി എ മജീദുമൊന്നും പറയുന്ന തനി കോയ ഭാഷയിലല്ല സംസാരം, അതിനുമുണ്ട് ഒരു എടുപ്പും നല്ല അക്ഷരശുദ്ധിയുമെല്ലാം. പിന്നെ അനർഗളമായി പെയ്തൊഴിയുന്ന വാഗ്ധോരണി... മൂപ്പർക്കങ്ങ് പെരുത്തുപുടിച്ചു. മലപ്പുറത്ത് ചിലതെല്ലാം കണക്കുകൂട്ടിയായിരുന്നു തോളിൽ കൈയിട്ട് പിണറായി ജലീലിനെ ചേർത്തുപിടിച്ചത്. സിപിഎം വിഭാഗീയതയിൽ വിഎസിനെതിരെ അടിച്ച ബക്കറ്റിലെ വെള്ളത്തിന് പിന്നിലും ജലീൽ ആയിരുന്നു എന്നാണ് കേൾവി.
സിമി (സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ)യിലൂടെ രാഷ്ട്രീയത്തിലേക്കു എത്തിയ കെ ടി ജലീൽ പണ്ട് ഇന്ത്യയുടെ മോചനം ഇസ് ലാമിലൂടെയെന്ന് പ്രസംഗിച്ചു നടന്നവരെയാണ് പിന്തുടർന്നത്. എൺപതുകളുടെ അവസാനത്തിലെ കഥയാണ്. മുസ്ലിം യുവാക്കളിലെ വിദ്യാസമ്പന്നരുടെയും ബദ്ധിജീവികളുടെയുമെല്ലാം യൗവനതീക്ഷണതയായിരുന്നു സിമിയെന്ന ഈ സംഘടന.
പലപ്പോഴും ചില പ്രത്യേക അടവു നയങ്ങളുടെ ഭാഗമായാണ് സി പി എമ്മും ഇടതുമുന്നണിയും പൊതുജന സമ്മതനെന്ന സ്വതന്ത്ര സ്ഥാനാർത്ഥിയുമായി രംഗത്തുവരാറ്. മിക്കയിടത്തും അവർ പരീക്ഷിച്ചു വിജയിച്ച ഒന്നുമാണ്. എന്നാൽ അത് മലപ്പുറത്താവുമ്പോൾ പ്രത്യേകിച്ച് കുറ്റിപ്പുറംപോലുള്ളിടത്താവുമ്പോൾ തീക്കളിയാണ്. വിജയിക്കില്ലെന്ന് ചോദിക്കുന്ന ആരും കണ്ണുമടച്ച് സമ്മതിക്കുന്ന ഒരു കാര്യം. ഭാഗ്യം കൊണ്ടാവാം ഐസ്ക്രീം കേസിൽ ഇമേജിനേറ്റ ക്ഷീണത്തിൽ തളർന്നുകിടന്ന പെരുമ്പാമ്പ് അമ്പേ തകർന്നടിഞ്ഞു. അത്രമേൽ കടുത്ത ഒരു തിരിച്ചടിയും തിരഞ്ഞെടുപ്പിൽ കച്ചമുറുക്കിയ കുഞ്ഞാപ്പ മുൻപോ, പിന്മ്പോ രുചിച്ചിട്ടില്ല.
മന്ത്രിയായതോടെ ആദർശധീരനെന്നു ലീഗിന്റെ ചുണക്കുട്ടികൾ വാഴ്ത്താരിയിട്ട ആരാധ്യനായ ജലീൽ സാഹിബ് പിന്നെ പണി തുടങ്ങി. സാക്ഷാൽ മുഖ്യൻ ചേർത്തുപിടിച്ചതിനാൽ ബന്ധു നിയമന വിവാദത്തിലും തുടർന്നുവന്ന നയതന്ത്ര ബാഗേജിലെ ഈത്തപ്പഴ ഖുർആൻ കടത്തിലുമൊന്നും ഏവരും പ്രതീക്ഷിച്ചത് സംഭവിച്ചില്ല. മന്ത്രിസഭയിൽനിന്ന് പുറത്തേക്കെറിയുന്ന നിമിഷംവരെ നിധികാക്കുന്ന ഭൂതമായി പിണറായി ഒപ്പം നിന്നു. സ്വപ്നയുടെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് സംഭവങ്ങൾക്കെല്ലാം പിന്നിൽ ജീലിലോ, അതോ പിണറായിക്കായി ജലീൽ ഈ വിഷയത്തിൽ ബലിയാടാവുകയായിരുന്നോ എന്നതെല്ലാം കാലം തെളിയിക്കേണ്ടതുണ്ട്. പല സംഭവങ്ങളിലും സംശമുനയിലായ ജലീലിനെ എന്നും സഹായിച്ച് നടുക്കടൽ താണ്ടാൻ കരുത്തുപകർന്നത് മറ്റാരുമായിരുന്നില്ലല്ലോ. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു.
എന്നാൽ തിരൂരങ്ങാടി പി എസ് എം ഒ കോളജിൽ വർഷങ്ങളോളം ചരിത്രം പഠിപ്പിച്ച് രാഷ്ട്രീയത്തിലേക്കു സജീവമായ ജലീൽ കശ്മീരിനെക്കുറിച്ച് ഇത്രമാത്രം അന്ധമില്ലാത്ത ഒരു മനുഷ്യനാണോയെന്നാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവർപോലും ചിന്തിക്കുന്നത്. വലിയ മിനക്കെടില്ലാതെ മന്ത്രിക്കസേരയിലും എത്താൻ സാധിച്ചെങ്കിലും തൊട്ടതെല്ലാം പിഴച്ചു പുറത്തായി. ഈത്തപ്പഴ ഖുർആൻ കടത്ത് തലയരിയുമെന്ന നിലയിലെത്തിയപ്പോൾ മതം പറഞ്ഞും പിടിച്ചുനിൽക്കാൻ നോക്കി. ഗൾഫിൽ നിന്നു കടത്തിയ സ്വർണം ആർക്കുവേണ്ടിയായിരുന്നുവെന്നത് ഇന്നും തർക്കവിഷയമായി അവശേഷിക്കുമ്പോഴും ജലീൽ സാഹിബ് പുതിയ യാത്രയും പുതിയ വിവാദവുമായി എത്തുമോയെന്നാണ് ഏവരും നോക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍