കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ ഏഴ് നിയമസഭാ മണ്ഡലങ്ങളിലുമായി ബിജെപി സ്ഥാനാർത്ഥികൾ നേടിയ 2 ലക്ഷം വോട്ടുകൾക്കപ്പുറം എത്ര വോട്ടി കൂടി ഇക്കുറി നേടാനാവും? പിസി ജോർജിന്റെ വക 50,000 വോട്ടുകളും അയ്യപ്പഭക്തരുടെ 50,000 വോട്ടുകളും നേടിയാൽ സുരേന്ദ്രൻ ജയിക്കുമോ? 53ശതമാനം ഹിന്ദുവോട്ടുകൾ ഉള്ള പത്തനംതിട്ടയിൽ അത്ഭുതം സൃഷ്ടിക്കാൻ യുവനേതാവിന് കഴിയുമോ? ഏറെ ഒച്ചപ്പാടുകൾക്ക് ശേഷം സുരേന്ദ്രൻ എത്തുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
പത്തനംതിട്ട: ഹൈന്ദവ വോട്ടുകളുടെ ഏകീകരണത്തിന് അപ്പുറം വിശ്വാസികളുടെ വോട്ടുകളിലാണ് പത്തനംതിട്ടയിൽ ബിജെപിയുടെ കണ്ണ്. ശബരിമല ഉൾക്കൊള്ളുന്ന ലോക്സഭാ മണ്ഡലത്തിൽ വിശ്വാസത്തെ ചർച്ചയാക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. ആർ എസ് എസും അരയും തലയും മുറുക്കി പത്തനംതിട്ടയിലുണ്ട്. പരമാവധി വോട്ടുകൾ സമാഹരിക്കാനുള്ള കരുത്ത് കെ സുരേന്ദ്രനുണ്ടെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടൽ. പത്തനംതിട്ടയിൽ കോൺഗ്രസ്-സിപിഎം സ്ഥാനാർത്ഥികൾക്കെതിരെ അതത് മുന്നണികളിലും വികാരമുണ്ട്. ഇതെല്ലാം സുരേന്ദ്രന് വോട്ടായി മാറുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ശബരിമല സമരനായകനെന്ന പരിവേഷവുമായി കെ സുരേന്ദ്രൻ എത്തുമ്പോൾ ഹൈന്ദവ വോട്ടുകളുടെ ഏകീകരണം ഉറപ്പാണെന്ന് പരിവാറുകാരും കരുത്തുന്നു.
പത്തനംതിട്ടയിലെ ബിജെപി ഒന്നടങ്കം സുരേന്ദ്രനൊപ്പമുണ്ട്. പിഎസ് ശ്രീധരൻ പിള്ള സീറ്റ് നേടില്ലെന്ന് തന്ത്രപരമായി ഉറപ്പിക്കാൻ പത്തനംതിട്ടയിലെ പാർട്ടിക്കാർ സോഷ്യൽ മീഡിയയിൽ പോലും സജീവ ഇടപെടൽ നത്തി. ബിജെപി സ്ഥാനാർത്ഥിയായി കെ. സുരേന്ദ്രൻ എത്തുന്നതോടെ മത്സരത്തിന് വീറും വാശിയുമേറുമെന്ന പ്രതീക്ഷയിൽ ബിജെപി കേന്ദ്ര നേതൃത്വവും കരുക്കൾ നീക്കുന്നു. ശബരിമലയിലെ യുവതീപ്രവേശന വിഷയത്തെ വോട്ടാക്കി മാറ്റാൻ കഴിയുന്ന കെ. സുരേന്ദ്രനെ പോലൊരാൾ സ്ഥാനാർത്ഥിയായാൽ അത്ഭുതങ്ങളുണ്ടാകുമെന്ന് ബിജെപി കേന്ദ്ര നേതൃത്വം കരുതുന്നു. എൻ എസ് എസിന്റെ പിന്തുണയാണ് ഏറ്റവും പ്രധാനം. എസ് എൻ ഡി പി വോട്ടുകളും ആകർഷിക്കാൻ സുരേന്ദ്രന് കഴിയും. ഇതിനൊപ്പം സഭാ വിഷയത്തിൽ പിണങ്ങി നിൽക്കുന്ന ഓർത്തഡോക്സുകാരും സുരേന്ദ്രനൊപ്പമെത്തുമെന്നാണ് പ്രതീക്ഷ.
പത്തനംതിട്ടയിൽ ജനപക്ഷ സ്ഥാനാർത്ഥിയായി മൽസരിക്കുമെന്ന് പി.സി. ജോർജ് എംഎൽഎ നേരത്തെ പറഞ്ഞിരുന്നു. ആദ്യം സ്ഥാനാർത്ഥിയാകുമെന്ന് അറിയിച്ച ജോർജ് കഴിഞ്ഞ ദിവസം പാർട്ടി യോഗത്തിനു ശേഷം മൽസരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. മൽസരിക്കുമെന്ന് ആദ്യം പറഞ്ഞപ്പോൾ കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ജനപക്ഷത്തെ യുഡിഎഫ് മുന്നണിയിൽ ചേർക്കാമെന്നു വാഗ്ദാനം ചെയ്തിരുന്നു. ഇതുകൊണ്ടാണ് മൽസരത്തിനില്ലെന്ന് അറിയിച്ചത്. എന്നാൽ കോൺഗ്രസ് നേതാക്കൾ വാഗ്ദാനം പാലിക്കാതെ വഞ്ചിച്ചു. ഇതോടെ പിസി ജോർജ് ബിജെപിക്കൊപ്പം വരുമെന്നാണ് പ്രതീഷ. പൂഞ്ഞാറിലെ എംഎൽഎയ്ക്ക് നല്ല പിന്തുണ പത്തനംതിട്ടയിലുണ്ട്. ഈ വോട്ടുകളിലാണ് ബിജെപിയുടെ മറ്റൊരു പ്രതീക്ഷ. പിസി കനിഞ്ഞാൽ പത്തനംതിട്ടയിൽ ജയം ഉറപ്പാണെന്ന് ബിജെപി കരുതുന്നു. പിസി ജോർജിന് സുരേന്ദ്രനോട് നല്ല താൽപ്പര്യവുമുണ്ട്. അതുകൊണ്ട് തന്നെ പിസിയുടെ വോട്ടുകൾ ബിജെപിക്ക് ഗുണകരമായി മാറും. പിസി മത്സരിച്ചാലും നേട്ടം ബിജെപിക്ക് തന്നെയാകും. കോൺഗ്രസിനും ഇടതിനും കിട്ടാനുള്ള ന്യൂനപക്ഷ വോട്ടുകളാകും പിസി പിടിക്കുക. ഇതും വിജയ ഫോർമുലയിൽ നിർണ്ണായക ഘടകമാകും. എന്നാൽ പിസി മത്സരിക്കില്ലെന്നും സുരേന്ദ്രന് പിന്തുണ നൽകുമെന്നുമായി ബിജെപിയുടെ പ്രതീക്ഷ.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ആന്റോ ആന്റണി നേടിയത് 3,58,842 വോട്ടാണ്. ഇടത് സ്വതന്ത്രനായ ഫിലിപ്പോസ് തോമസിന് 302651 വോട്ടും കിട്ടി. ബിജെപിയുടെ എംടി രമേശിന് കിട്ടിയത് 1,38,954 വോട്ടാണ്. അതായത് രണ്ടിരട്ടിയിൽ അധികം വോട്ട് നേടിയാലേ സുരേന്ദ്രന് ജയിക്കാനാകു. എന്നാൽ എൽഡിഎഫിനോട് ഇടഞ്ഞുനിൽക്കുന്ന എൻഎസ്എസ് അടക്കമുള്ള സമുദായ സംഘടനകളുടെ പിന്തുണയും മണ്ഡലത്തിൽ വർധിച്ചുവരുന്ന വോട്ട് വിഹിതവും ബിജെപിയുടെ പ്രതീക്ഷ കൂട്ടുന്നത്. 53 ശതമാനം ഹിന്ദുവോട്ടുകളിൽ ഭൂരിഭാഗവും ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. കോട്ടയം ജില്ലയിൽനിന്നുള്ള കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയമസഭാ മണ്ഡലങ്ങളും പത്തനംതിട്ട ജില്ലയിലെ തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂർ മണ്ഡലങ്ങളും ഉൾപ്പെടുന്നതാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലം.
ഇതിൽ പത്തനംതിട്ടയിലെ മണ്ഡലങ്ങളിൽ ബിജെപിക്ക് അതിശക്തമായ സംഘടനാ സംവിധാനമുണ്ട്. ആർ എസ് എസും സജീവമാണ് ഇവിടെ. കഴിഞ്ഞ തവണ 13,17,851 വോട്ടർമാരാണ് ഉണ്ടായിരുന്നതെങ്കിൽ 2019 ജനുവരി 30വരെയുള്ള കണക്കനുസരിച്ച് 13,40,193 വോട്ടർമാർ. ഇതിൽ 6,41,473 പുരുഷ വോട്ടർമാർ. 6,98,718 സ്ത്രീ വോട്ടർമാർ. ട്രാൻസ്ജൻഡർ 2. 2009 ൽ ബിജെപി സ്ഥാനാർത്ഥി ബി. രാധാകൃഷ്ണമേനോൻ നേടിയത് 56,294 വോട്ടാണെങ്കിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി എം ടി. രമേശ് 1,38,954 വോട്ടുനേടി. വോട്ടുവിഹിതത്തിൽ നൂറു ശതമാനത്തോളം വർദ്ധന. കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലത്തിൽ 20,840, പൂഞ്ഞാറിൽ 15,099, തിരുവല്ലയിൽ 19,526, റാന്നിയിൽ 18,531, ആറന്മുളയിൽ 23,771, കോന്നിയിൽ 18,222, അടൂരിൽ 22,796, പോസ്റ്റൽ വോട്ട് 169. തിരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുമായി 2,19,888 വോട്ടിന്റെ വ്യത്യാസം.
എന്നാൽ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ ബിജെപി വോട്ട് വിഹിതത്തിൽ വീണ്ടും വർധനയുണ്ടായി. ഈ വർദ്ധനവാണ് ബിജെപിയുടെ പ്രതീക്ഷ. കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി വി.എൻ. മനോജിന് 31,411, കോന്നിയിൽ ഡി. അശോക കുമാറിന് 16,713, തിരുവല്ലയിൽ അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാടിന് 31,439, റാന്നിയിൽ ബിഡിജെഎസ് സ്ഥാനാർത്ഥി കെ. പത്മകുമാറിന് 28,201, ആറന്മുളയിൽ എം ടി. രമേശിന് 37,906, അടൂരിൽ പി. സുധീറിന് 25,940, പൂഞ്ഞാറിൽ ബിഡിജെഎസ് സ്ഥാനാർത്ഥി ഉല്ലാസിന് 19,966 വോട്ടും ലഭിച്ചു. ആകെ 1,91,576. ലോക്സഭയിലെ 1,38,954 വോട്ട് നിയമസഭാ തിരഞ്ഞെടുപ്പിൽ 1,91,576 ആയി ഉയർന്നു. അതായത് കെ സുരേന്ദ്രന് ജയിക്കാൻ വേണ്ട മൂന്ന് ലക്ഷം വോട്ടിന് കുറവുള്ളത് ഒരുലക്ഷത്തി പതിനായിരം വോട്ട് മാത്രം. ഇവിടെ ഏറ്റവും നിർണ്ണായകം പിസി ജോർജ് ഫാക്ടറാണ്. പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും നിന്ന് പിസി ജോർജിന് കുറഞ്ഞത് 50,000 വോട്ടിലെങ്കിലും സ്വാധീനമുണ്ട്. ഇത് സുരേന്ദ്രന് കിട്ടുമെന്നാണ് പ്രതീക്ഷ.
പത്തനംതിട്ടയിലെ വിശ്വാസി സമൂഹം അതിശക്തമാണ്. ശബരിമല പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. അയ്യപ്പ കർമ്മ സമിതിക്കും ആചാര സംരക്ഷണ സമിതിക്കും കിട്ടിയ പിന്തുണ സുരേന്ദ്രന് വോട്ടായി മാറുമെന്ന് ബിജെപി കരുതുന്നു. ഇങ്ങനെ 50000 വോട്ടെങ്കിലും അധികമായി സുരേന്ദ്രന് ലഭിക്കും. ത്രികോണ മത്സരം കടുക്കുമ്പോൾ രണ്ടേമുക്കാൽ ലക്ഷത്തിൽ അധികം വോട്ട പോലും വിജയത്തിന് മതിയാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. വിശ്വാസ പ്രശ്നങ്ങൾ ചർച്ചയാക്കുമ്പോൾ ഈ മാന്ത്രികസംഖ്യ നേടാൻ സുരേന്ദ്രന് കഴിയുമെന്നാണ് ആർഎസ്എസ് നിലപാട്. 2009ലെയും 2014ലെയും ലോക്സഭാ തിരഞ്ഞെടുപ്പുകളെ താരതമ്യപ്പെടുത്തിയാൽ ബിജെപി ഒഴികെ പ്രമുഖ പാർട്ടികൾക്കെല്ലാം വോട്ടുകൾ നഷ്ടപ്പെട്ടു. കോൺഗ്രസിന്റെ വോട്ടുവിഹിതം 51.21 ശതമാനത്തിൽനിന്ന് 42.07 ശതമാനത്തിലെത്തി. 9.14% കുറവ്. സിപിഎമ്മിന്റേത് 37.26 ശതമാനത്തിൽനിന്ന് 35.48 ശതമാനമായി. ബിജെപിയുടേത് 7.06 ശതമാനത്തിൽനിന്ന് 16.29 ശതമാനമായി ഉയർന്നു. ഇതെല്ലാം പ്രതീക്ഷ നൽകുന്ന ഘടകങ്ങളാണ്.
മികച്ച സ്ഥാനാർത്ഥി മത്സരിച്ചപ്പോൾ വോട്ടുവിഹിതം കൂടുന്നത് അനുകൂല ഘടകമായി ബിജെപി വിലയിരുത്തുന്നു. ശബരമലയിലെ ആചാര ലംഘനത്തിനെതിരെ നിലപാടെടുത്തതിനാൽ എൻഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകളുടെ പിന്തുണയുണ്ടെന്ന അവകാശവാദവുമുണ്ട്. ശബരിമല വിഷയത്തിൽ വിധി വരാനിരിക്കേ അതിലും പ്രതീക്ഷ പുലർത്തുന്നു. അങ്ങനെ ശബരിമല തന്നെയാകും പത്തനംതിട്ടയിലെ പ്രചരണത്തെ നിയന്ത്രിക്കുക. പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് തുടങ്ങും. രാവിലെ പതിനൊന്നിന് കെ സുരേന്ദ്രൻ ജില്ലയിൽ എത്തും. ട്രെയിനിൽ തിരുവല്ലയിലെത്തുന്ന സുരേന്ദ്രന് പ്രവർത്തകർ സ്വീകരണമൊരുക്കും. തുടർന്ന് മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ നേരിൽ കണ്ട് പിന്തുണ തേടും.
അടുത്ത ദിവസം വിപുലമായ തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിക്കാനാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇന്നലെ വൈകീട്ടോടെയാണ് കെ സുരേന്ദ്രനെ പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥിയായി ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പത്തനംതിട്ടയിൽ വിജയം നേടാനാകുമെന്ന വിശ്വാസമുണ്ടെന്നും ശുഭപ്രതീക്ഷയിലാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. തർക്കത്തിൽ തുടങ്ങി അനിശ്ചിതത്വത്തിനും ഊഹാപോഹങ്ങൾക്കും വഴിവച്ച ശേഷമാണ് സുരേന്ദ്രന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം. ശബരിമല പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ബിജെപി പ്രതീക്ഷ കൽപിക്കുന്ന പത്തനംതിട്ടയിൽ പല പ്രമുഖർക്കും താൽപര്യമുണ്ടായിരുന്നു. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, ജനറൽ സെക്രട്ടറി എം ടി. രമേശ് എന്നിവരാണു പരിഗണനയിലുണ്ടായിരുന്നത്.
പ്രക്ഷോഭത്തിന്റെ മുൻനിരയിൽ നിന്ന സുരേന്ദ്രന്റെ നേട്ടവും കോട്ടവും ആർഎസ്എസ് പിന്തുണയായിരുന്നു. സ്ഥാനാർത്ഥി നിർണയത്തിന് ആർഎസ്എസ് സമ്മർദമുണ്ടായതു ബിജെപി നേതൃത്വത്തിന് അലോസരമായി. സുരേന്ദ്രനെ പിന്തുണയ്ക്കുന്നവർ നടത്തിയ സമൂഹമാധ്യമ പ്രചാരണവും ദോഷമായതോടെ പത്തനംതിട്ട ഒഴിച്ചിട്ട് പ്രഖ്യാപനം നടത്തുകയായിരുന്നു. . ശബരിമല സമരത്തിന്റെ പേരിൽ ആർ.എസ്.എസിന്റെ പിന്തുണയും സുരേന്ദ്രനു തുണയായി. എന്നാൽ, ബി.ഡി.ജെ.എസ്. സംസ്ഥാനാധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ തൃശൂരിലെ സ്ഥാനാർത്ഥിത്വം തീരുമാനമാകാതിരുന്നതു പത്തനംതിട്ടയിലെ പ്രഖ്യാപനത്തെയും അനിശ്ചിതത്വത്തിലാക്കി. തുഷാർ മത്സരിക്കുന്നില്ലെങ്കിൽ തൃശൂരിൽ സുരേന്ദ്രനെ പരിഗണിക്കാനായിരുന്നു നീക്കം. ഇന്നലെ ബിജെപി. കേന്ദ്രനേതൃത്വവുമായി നടത്തിയ ചർച്ചയിൽ തൃശൂരിൽ തുഷാർ സമ്മതമറിയിച്ചതോടെ പത്തനംതിട്ടയുടെ കാര്യത്തിലും തീരുമാനമായി.
പത്തനംതിട്ടയിൽ ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയത് ഏറെ അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിരുന്നു. രാജ്യസഭാ മുൻ ഡപ്യൂട്ടി ചെയർമാനും കോൺഗ്രസ് നേതാവുമായ പി.ജെ. കുര്യനെ ബിജെപിയിലെത്തിച്ച് സീറ്റ് നൽകുമെന്നായിരുന്നു അതിലൊന്ന്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണന്റെ പേരും അഭ്യൂഹങ്ങളിൽ നിറഞ്ഞുനിന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്