നിരവധി ദേശീയ നേതാക്കൾ കയറി ഇറങ്ങി നടന്നിട്ടും ദക്ഷിണ കന്നഡയിലേയും ഉടുപ്പിയിലേയും ജില്ലകളിൽ തന്ത്രങ്ങൾ ഒരുക്കാനുള്ള ചുമതല ധൈര്യപൂർവ്വം അമിത് ഷാ കേരളാ നേതാവിനെ ഏൽപ്പിച്ചത് വെറുതെയായില്ല; നേരിയ വോട്ടുകൾക്ക് എംഎൽഎ ആകാതെ പോയ സുരേന്ദ്രൻ ഇനി ബിജെപി ദേശീയ നേതൃത്വത്തിന്റെ സ്വന്തം; കേരളത്തിലെ ഗ്രൂപ്പുപാരകൾ അതിജീവിച്ചും സിപിഎം സൈബർ ഭടന്മാരുടെ 'ഉള്ളിസുര' വിളികളെ തോൽപ്പിച്ചും കെ സുരേന്ദ്രൻ മുന്നോട്ട്
ആവണി ഗോപാൽ
മംഗളുരു: കർണ്ണാടകയിൽ ബിജെപി അധികാരത്തിലെത്തുമ്പോൾ അത് കെ സുരേന്ദ്രനും രാഷ്ട്രീയ നേട്ടമാവുകയാണ്. ദക്ഷിണ കന്നഡയിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മൊത്തമായി ഒരുക്കുകയും അത് നടപ്പിലാക്കുകയും ചെയ്തത് കെ സുരേന്ദ്രനായിരുന്നു. ഇതിനൊപ്പം തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ ഉടുപ്പി ജില്ലയുടെ ചുമതലയും സുരേന്ദ്രന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നൽകി. രണ്ടിടത്തും ഓടി നടന്ന് കാര്യങ്ങൾ നീക്കി സുരേന്ദ്രൻ. ഇവിടെ എല്ലാം കോൺഗ്രസിനെ തൂത്തെറിഞ്ഞ് മുന്നേറാൻ ബിജെപിക്ക് ആവുകയും ചെയ്തു. കർണ്ണാടകയിൽ കേവല ഭൂരിപക്ഷത്തിലേക്ക് ബിജെപി അടുക്കുമ്പോൾ സുരേന്ദ്രനൊപ്പം രാപകലില്ലാതെ അധ്വാനിച്ച മലയാളി കൂട്ടവും ഉണ്ട്.
ബിജെപി നേതാവായ നാരായണൻ നമ്പൂതിരിക്കായിരുന്നു ഉടുപ്പിയുടെ ചുമതല. നാരായണൻ നമ്പൂതിരിക്ക് ആരോഗ്യ പ്രശ്നം വന്നപ്പോഴാണ് ഉടുപ്പിയും സുരേന്ദ്രന് ലഭിച്ചത്. മാസങ്ങൾ നീണ്ട സംഘടനാ പ്രവർത്തനമാണ് സുരേന്ദ്രന്റെ നേതൃത്വത്തിൽ കർണ്ണാടകയിൽ നടന്നത്. യുവമോർച്ചയുടെ മുൻ സംസ്ഥാന അധ്യക്ഷ സുധീർ, യുവമോർച്ചയുടെ ജനറൽ സെക്രട്ടറി ആർ എസ് രാജീവ്, ബിജെപി വക്താവ് വികെ സജീവ്, കണ്ണൂരിൽ നിന്നുള്ള കെ രഞ്ജിത് എന്നിവരും കർണ്ണാടകയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ അമരക്കാരായി. ഹസനിൽ സുധീറിനായിരുന്നു ചുമതല. ചിക്കമംഗ്ലൂരിൽ സജീവനും ഷിമോഗയിൽ രാജീവും സജീവമായി. കുടകിൽ രഞ്ജിത്തും. അങ്ങനെ ആറുപേരാണ് ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം കർണ്ണാടകയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായത്.
ഇഞ്ചോടിഞ്ച് പോരാട്ടമാണ് ദക്ഷിണ കന്നഡയിലും ഉടുപ്പിയിലും നടന്നത്. ഇവിടെ അപ്രതീക്ഷിത വിജയങ്ങൾ പോലും നേടി. ഇതെല്ലാം കെ സുരേന്ദ്രന് തുണയാണ്. മഞ്ചേശ്വരത്ത് 82 വോട്ടിനായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിൽ സുരേന്ദ്രൻ തോറ്റത്. മഞ്ചേശ്വരത്ത് മത്സരിക്കാനായി കന്നഡ സുരേന്ദ്രൻ സായത്വമാക്കിയിരുന്നു. നന്നായി കനഡയിൽ പ്രസംഗിക്കുകയും ചെയ്യും. മംഗലാപുരത്തെ ആർഎസ്എസ് നേതാക്കളുമായി അടുത്ത ബന്ധവും ഉണ്ട്. ഇതെല്ലാം പരിഗണിച്ചാണ് സുരേന്ദ്രനെ ദക്ഷിണ കന്നഡയിലെ പ്രധാന മുഖമാക്കിയത്. ഇതോടെ ഇവിടെ സ്ഥിര താമസക്കാരനായി സുരേന്ദ്രൻ. സംഘടനാ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ആർഎസ്എസ് വോട്ടുകൾ ബിജെപി പക്ഷത്ത് ഉറപ്പിച്ചു നിർത്തി. അങ്ങനെ വിജയ ഫോർമുല ഉയർത്തി.
ദക്ഷിണ കന്നട ജില്ലയിൽ എട്ട് മണ്ഡലങ്ങളിൽ ഏഴിലും ബിജെപി വിജയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥികളിൽ ഭക്ഷ്യ-പൊതുവിതരണ മന്ത്രി യു.ടി.ഖാദർ(മംഗളൂരു)മാത്രമാണ് വിജയം കണ്ടത്. ബിജെപിയിലെ സന്തോഷ് റൈയെയാണ് ഖാദർ പരാജയപ്പെടുത്തിയത്. ബണ്ട്വാൾ മണ്ഡലത്തിൽ എട്ടാം തവണ ജനവിധി തേടിയ ജില്ല ചുമതലയുള്ള മന്ത്രി ബി.രമാനാഥ റൈയുടെ പരാജയം കോൺഗ്രസ്സിന് കനത്ത ആഘാതവും സംഘ്പരിവാറിനും മുതിർന്ന ആർഎസ്എസ് നേതാവ് ഡോ. കല്ലട്ക്ക പ്രഭാകർ ഭട്ടിനും ആഘോഷവുമായി.ബിജെപിയുടെ രാജേഷ് നായിക്കാണ് റൈയെ പരാജയപ്പെടുത്തിയത്. ദക്ഷിണ കന്നഡയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് ഏഴും ബിജെപിക്ക് ഏക സീറ്റുമാണ് ലഭിച്ചത്. ഇതാണ് സുരേന്ദ്രൻ തിരുത്തി കുറിച്ചത്.
മംഗളൂരു സൗത്തിൽ ജെ.ആർ.ലോബോ എംഎൽഎ(കോൺഗ്രസ്)ബിജെപിയിലെ വേദവ്യാസ് കാമത്തിനോട് തോറ്റു. മംഗളൂരു നോർത്തിൽ ബി.എ.മുഹ് യുദ്ദീൻ ബാവ എംഎൽഎ(കോൺഗ്രസ്)യെ ഭാരത് ഷെട്ടി(ബിജെപി)പരാജയപ്പെടുത്തി. മൂഡബിദ്രിയിൽ മുന്മന്ത്രി അഭയചന്ദ്ര ജയിൻ(കോൺ.)എംഎൽഎയെ ഉമാനാഥ് കൊട്ട്യൻ(ബിജെപി),പുത്തൂരിൽ ബിജെപി ജില്ല പ്രസിഡണ്ട് സഞ്ജീവ് മടന്തൂർ കോൺഗ്രസ്സിലെ ശകുന്തള എ.ഷെട്ടി എംഎൽഎ,ബെൽത്തങ്ങാടിയിൽ ബിജെപിയുടെ ഹരീഷ് പൂഞ്ച കോൺഗ്രസ്സിലെ വസന്ത ബങ്കര എംഎൽഎ എന്നിങ്ങിനെ പരാജയപ്പെടുത്തി. സുള്ള്യ സംവരണ മണ്ഡലം എസ്.അങ്കാറ(ബിജെപി)നിലനിറുത്തി.കോൺഗ്രസ്സിലെ ഡോ.രഘുവാണ് പരാജിതൻ.
കേരളത്തിലെ വിശ്വസ്തരായ പല നേതാക്കളും സുരേന്ദ്രന് വേണ്ടി കർണ്ണാടകയിൽ രാപകൽ പ്രവർത്തിച്ചു. അങ്ങനെ അതിശക്തമായ സംഘടനാ കരുത്തിലേക്ക കാര്യങ്ങളെത്തിച്ചു. കോൺഗ്രസിന്റെ ഹൈന്ദവ അനുകൂല രാഷ്ട്രീയം പൊളിക്കാൻ സുരേന്ദ്രനായി. ഹസനും ചിക്കമംഗ്ലൂരിലും കുടകിലും കേരളാ നേതാക്കളിലൂടെ സുരേന്ദ്രൻ ഇടപെടലും നടത്തി. ദേശീയ നേതൃത്വവുമായി കൂടുതൽ അടുക്കാൻ ഇതിലൂടെ സുരേന്ദ്രന് കഴിയുന്ന സ്ഥിതിയാണ് ഉണ്ടാകുന്നത്. പരിവാറുകാരുടെ കണക്കിൽ കാസർഗോഡ് കർണ്ണാടകയുടെ ഭാഗമാണ്. മഞ്ചേശ്വരത്തെ കാര്യങ്ങൾ തീരുമാനിക്കുന്നതും കർണ്ണാടകത്തിലെ ആർ എസ് എസുകാരാണ്. അതുകൊണ്ട് കൂടിയാണ് മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേന്ദ്രന് കൂടുതൽ ചുമതലകൾ ലഭിച്ചത്. ഇത് പാർട്ടിക്കും നേതാവിനും ഗുണകരമാവുകയും ചെയ്തു.
കേരളത്തിലെ ബിജെപിയിൽ വി മുരളീധരനൊപ്പമാണ് സുരേന്ദ്രൻ. കുമ്മനം രാജശേഖരൻ പ്രസിഡന്റായതോടെ സുരേന്ദ്രനെ എല്ലാ അർത്ഥത്തിലും കേരളത്തിൽ ഒതുക്കി. സംസ്ഥാനത്തെ ആർ എസ് എസുകാരിലെ ചിലരും സുരേന്ദ്രന് എതിരാണ്. അതുകൊണ്ട് തന്നെ നല്ല പരിപാടികൾ പോലും കൊടുത്തില്ല. യുവമോർച്ചയുടെ ചുമതലയുള്ള ബിജെപി ജനറൽസെക്രട്ടറിയായിരുന്നു സുരേന്ദ്രൻ. അത് പിടിച്ചെടുത്ത് മെഡിക്കൽ കോഴയിൽ കുടുങ്ങിയ എംടി രമേശിന് നൽകുകയാണ് കുമ്മനം ചെയ്തത്. രമേശ് ബിജെപി സംസ്ഥാന ഓഫീസിന്റെ ചുമതലക്കാരനായതോടെ സുരേന്ദ്രനെ എല്ലാ അർത്ഥത്തിലും വെട്ടിയൊതുക്കി. ഇതോടെ മലബാറിലേക്ക് സുരേന്ദ്രൻ പ്രവർത്തനം ചുരുക്കി. ഇതിനിടെയാണ് കർണ്ണാടകയിലെ സംഘടനാ ചുമതലകൾ തേടിയെത്തിയത്. വീറോടെ പ്രസംഗവുമായി സുരേന്ദ്രൻ അവിടെ നിറഞ്ഞു.
കേരളത്തിലെ സൈബർ ലോകത്ത് അപ്പോഴും സുരേന്ദ്രൻ സജീവമായി നിന്നു. പല സാമൂഹിക വിഷയങ്ങളിലും പ്രതികരിച്ചു. ഉള്ളിസുരയെന്ന് കളിയാക്കി സിപിഎം സൈബർ സഖാക്കൾ കടന്നാക്രമണം നടത്തിയപ്പോഴും സിപിഎമ്മിനേയും കോൺഗ്രസിനേയും തള്ളി ശക്തമായി തന്നെ പ്രതികരിച്ചു. കുമ്മനവും രമേശും അകറ്റി നിർത്തിയപ്പോഴും സോഷ്യൽ മീഡിയയുടെ സാധ്യത ഉപയോഗിച്ചാണ് സുരേന്ദ്രൻ കേരളത്തിലെ പൊതു സമൂഹത്തിൽ നിറഞ്ഞത്. സുരേന്ദ്രൻ ഉയർത്തിയതു കൊണ്ട് മാത്രം പല വിഷയങ്ങളിലും സമരം ചെയ്യാൻ പോലും സംസ്ഥാന നേതൃത്വം ഇടപെടൽ നടത്തിയില്ലെന്ന പരാതി അണികൾക്കും ഉണ്ട്. കേരളത്തിലെ പ്രതിപക്ഷമാണ് ബിജെപിയെന്ന തോന്നലുണ്ടാക്കിയതും സുരേന്ദ്രൻ യുവമോർച്ചയുടെ സംസ്ഥാന അധ്യക്ഷനായിരുന്നപ്പോഴാണ്.
മൂന്ന് വർഷത്തിനുള്ളിൽ കേരളം ത്രിപുരയാകുമെന്നാണ് കെ.സുരേന്ദ്രൻ ഫറയുന്നത്. രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് നടന്ന കർണാടകയിൽ ബിജെപിക്ക് കേവലഭൂരിപക്ഷം ഉറപ്പുണ്ടെന്നും കൃത്യമായി തന്നെ സുരേന്ദ്രൻ വിശദീകരിച്ചത്. ആറു മാസം മുൻപ് എല്ലാവരും പ്രവചിച്ചത് ബി. ജെ. പിക്ക് കൂടിപ്പോയാൽ അറുപത്. കോൺഗ്രസ്സിന് കേവലഭൂരിപക്ഷവും. ഫലം വരുമ്പോൾ ബി. ജെ. പിക്ക് കേവലഭൂരിപക്ഷം ഉറപ്പ്. മോദി തരംഗം ഉത്തരേന്ത്യയിൽ മാത്രമല്ല തെക്കും സാധ്യമാണെന്ന് കർണ്ണാടക തെളിയിക്കും. അടുത്ത ലക്ഷ്യം കേരളം. കേരളം ത്രിപുരയാവാൻ കേവലം മൂന്നു വർഷത്തെ കാത്തിരിപ്പു മാത്രമെന്നാണ് സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഇങ്ങനെ തന്റെ രാഷ്ട്രീയം കൃത്യമായി തന്നെ ഫെയ്സ് ബുക്കിലൂടെ ഇപ്പോഴും സുരേന്ദ്രൻ ആവർത്തിക്കുന്നു. ബിജെപിയിലെ കുമ്മനം പക്ഷം അകറ്റി നിർത്തുമ്പോഴും സൈബർ ലോകത്തെ പരിവാറുകാരുടെ പ്രിയപ്പെട്ടവനാണ് സുരേന്ദ്രൻ. ഇനിയും പിന്തുണ സുരേന്ദ്രന് കൂട്ടുന്നത് തന്നെയാണ് കർണ്ണാടകയിലെ തെരഞ്ഞെടുപ്പ് ഫലം.
ബിജെപിയുടെ ദേശീയ നേതൃത്വവുമായി സുരേന്ദ്രൻ ഇനി കൂടുതൽ അടുക്കും. മികച്ച സംഘാടകന് കൂടുതൽ അംഗീകരാം ബിജെപി ദേശീയ നേതൃത്വം നൽകുമെന്നാണ് അണികളുടെ പ്രതീക്ഷയും. കോഴിക്കോട് ഉള്ള്യേരി സ്വദേശിയാണ് സുരേന്ദ്രൻ.
കുഞ്ഞിരാമന്റെയും കല്യാണിയുടെയും മകൻ ആയി 1970-ൽ ആണ് കെ. സുരേന്ദ്രന്റെ ജനനം. ഗുരുവായൂരപ്പൻ കോളേജിൽ നിന്നും രസതന്ത്രത്തിൽ ബിരുദം നേടിയ ഇദ്ദേഹം എബിവിപിയിലൂടെയാണ് പൊതു പ്രവർത്തനത്തിൽ സജീവമായത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്