അണികൾക്ക് താൽപ്പര്യം ആവേശം പകരുന്ന കെ എസിനോട്; ഐ ഗ്രൂപ്പുകാരനെങ്കിലും കടിഞ്ഞാണിൽ നിൽക്കില്ലെന്ന ഭയത്തിൽ വേണ്ടെന്ന് ചെന്നിത്തല; എ ഗ്രൂപ്പിനും സുധാകരൻ പാർട്ടി പിടിക്കുമെന്ന ഭയം; വർക്കിങ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്ന ഭീഷണിയിൽ അധ്യക്ഷ പദവിക്കായുള്ള കരുനീക്കം ശക്തമാക്കി സുധാകരൻ; കണ്ണൂരിലെ കരുത്തനെ തടയാൻ ഗ്രൂപ്പു മാനേജർമാരുടെയും കളികൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്ന് നേതൃമാറ്റ ആവശ്യം കോൺഗ്രസിനുള്ളിൽ ശക്തമായെങ്കിലും കെ സുധാകരനെ ഭയന്ന് കോൺഗ്രസ് ഗ്രൂപ്പുകൾ വൈമനസ്യത്തിൽ. മുല്ലപ്പള്ളിയെ മാറ്റിയാൽ അടുത്ത അവസരം നൽകേണ്ടി വരിക കെ സുധാകരനാകും. സാമുദായിക സമവാക്യം കൂടി പരിഗണിക്കുമ്പോൾ അങ്ങനെ വേണ്ടിവരും. അതുകൊണ്ട് തന്നെ മുല്ലപ്പള്ളിയെ മാറ്റേണ്ടെന്ന തീരുമാനത്തിലാണ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും. കെ സുധാകരനെ ഏൽപ്പിച്ചാൽ അദ്ദേഹം പാർട്ടി പിടിക്കുമെന്ന ഭയത്തിലാണ് ഇരുവരും. അതാണ് സുധാകരനെ അകറ്റി നിർത്താനുള്ള കാരണവും.
അതേസമയം പാർട്ടിയെ നയിക്കാൻ ശക്തമായ നേതൃത്വം വേണെന്ന് വാദിച്ചു കൊണ്ട് സുധാകരൻ ഉൾപ്പാർട്ടി പോരാട്ടം തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം താൻ പാർട്ടി പറയുന്നതെല്ലാം കേട്ടിട്ടുണ്ടെന്ന് പറഞ്ഞ് സംഘടനാ രംഗത്താണ് തനിക്ക് താൽപ്പര്യമെന്ന് അദ്ദേഹം നിലപാട് അറിയിച്ചു കഴിഞ്ഞു. യുഡിഎഫിന് കിട്ടിയ ഒരേയൊരു കോർപ്പറേഷൻ കണ്ണൂരാണ്. ഇവിടെ കെ സുധാകരൻ അച്ചടക്കത്തോടെ യുഡിഎഫിനെ നയിച്ചാണ് വിജയം സമ്മാനിച്ചത്. അതാണ് സുധാകന്റെ മുൻതൂക്കവും.
ഇനിയും ഏകോപനമില്ലാതെ മുന്നോട്ടുപോകുന്ന സാഹചര്യമെങ്കിൽ കെപിസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്നും കെ. സുധാകരൻ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. തന്നെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യക്ഷപ്പെട്ട ഫ്ളക്സുകൾ പ്രവർത്തകരുടെ സ്വാഭാവിക പ്രതികരണമാണെന്ന് കെ. സുധാകരൻ കൂട്ടിച്ചേർത്തു. ജനാധിപത്യപരമായി സംഘടനാ തിരഞ്ഞെടുപ്പ് നടക്കാത്ത പാർട്ടിയിൽ അവരുടെ വികാരം രേഖപ്പെടുത്താൻ മറ്റ് മാർഗങ്ങളില്ലെന്നും അദ്ദേഹം തുറന്നടിക്കുന്നു.
അതേസമയം മുല്ലപ്പള്ളിയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റേണ്ടെന്ന് തീരുമാനിച്ചിട്ടും കെ.സുധാകരനും കെ.മുരളീധരനും അനുകൂലമായി ഫ്ളക്സ് ബോർഡ് ഉയരുന്നതിൽ കടുത്ത അതൃപ്തിയിലാണ് എ, ഐ ഗ്രൂപ്പുകൾ. ഇതിൽ കെ സുധാകരനെയാണ് ഇരു ഗ്രൂപ്പുകളും. മുല്ലപ്പള്ളിയെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കാതിരിക്കാനുള്ള കാരണങ്ങൾ ഇവയാണ്. നീക്കിയാൽ മുസ്ലിംലീഗിന്റ സമർദം കൊണ്ടാണന്ന പ്രചാരണം വരും. നിയമസഭ തിരഞ്ഞെടുപ്പിന് മൂന്നോ നാലോ മാസം മാത്രം ബാക്കിയുള്ളപ്പോൾ നേതൃമാറ്റം താഴെത്തട്ടിൽ ആശയക്കുഴപ്പമുണ്ടാക്കും. മാറ്റിയാലും ഈഴവ സമുദായത്തിന്റ പ്രതിനിധി എന്ന നിലയിൽ കെ സുധാകരനെ അധ്യക്ഷനാക്കേണ്ടി വരും. പക്ഷെ ഗ്രൂപ്പ് വ്യത്യാസമെന്ന്യേ ആർക്കും സുധാകരനോട് താൽപര്യമില്ല, അതിലുപരി ഭയമാണ് എന്നതാണ് ശരി.
പാർട്ടിയിൽ സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന തന്റെ ആവശ്യത്തിന് മൂർച്ച കൂട്ടിയിരിക്കുകയാണ് കെ സുധാകരൻ. അടി മുതൽ മുടി വരെ സംഘടനാ തെരഞ്ഞെടുപ്പ് നടത്തി പാർട്ടി ഘടകങ്ങളിൽ സമ്പൂർണ അഴിച്ചുപണി വേണമെന്ന ആവശ്യമാണ് സുധാകരൻ ശക്തമായി ഉന്നയിക്കുന്നത്. നോമിനേറ്റ് ചെയ്യുന്ന ജംബോ കമ്മിറ്റികളും ഭാരവാഹികളും അണികളിൽ സ്വാധീനമില്ലാത്തവരാണെന്ന സുധാകരന്റെ വിമർശനം കോൺഗ്രസിൽ വിവാദങ്ങളുടെ തിരയിളക്കിയിട്ടുണ്ട്.
സുധാകരൻ വെടിയുതിർക്കുന്നത് പ്രധാനമായും മുല്ലപ്പള്ളിക്ക് നേരെയാണ്. എന്നാൽ കെപിസിസി അധ്യക്ഷനെ ഇപ്പോൾ മാറ്റേണ്ടതില്ലെന്നാണ് ഹൈക്കമാൻഡിന്റെ അഭിപ്രായമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വ്യക്തമാക്കിയിട്ടുണ്ട്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ തൽസ്ഥാനത്തു നിന്നു മാറ്റണമെന്ന അജൻഡയാണ് കെ സുധാകരൻ മുൻപോട്ടു വയ്ക്കുന്നത്. നേരത്തെ കെ മുരളീധരനും രാജ് മോഹൻ ഉണ്ണിത്താനും ഇതേ ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതിനു ചുവടുപിടിച്ചാണ് സുധാകരൻ കരുനീക്കങ്ങൾ നടത്തുന്നത്.
കോൺഗ്രസ് ഹൈക്കമാൻഡിലെ അധികാര കേന്ദ്രമായ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി സുധാകരൻ നേരത്തെ തന്നെ അകൽച്ചയിലാണ്. യുത്ത് കോൺഗ്രസ് നേതാവായിരിക്കെ തന്നെ കണ്ണൂരിൽ നിന്നും സുധാകരനും അദ്ദേഹത്തിന്റെ ഗ്രൂപ്പും ഓടിച്ചു വിട്ടതാണ് കെ സി വേണുഗോപാലിനെ. പിന്നീട് ആലപ്പുഴയിൽ പോയി എംപിയും എംഎൽഎയുമായ കെ സി ദേശീയ രാഷ്ട്രീയത്തിൽ മെയിൻ സ്ട്രീമിലെത്തിയിട്ടും സ്വന്തം ജന്മനാട്ടിൽ കാലുറപ്പിക്കാനായില്ല. ഇതേ സമാനമായ അനുഭവമാണ് മുല്ലപ്പള്ളി രാമചന്ദ്രനും.
കണ്ണുരിൽ നിന്നും പലവട്ടം ജയിച്ചു എംപിയായ മുല്ലപ്പള്ളിക്ക് ഒടുവിൽ പരാജയം രുചിക്കേണ്ടി വന്നു. സിപിഎമ്മിലെ നവാഗതനായ അബ്ദുള്ളക്കുട്ടിയോട് താൻ തോൽക്കാനിടയായത് സുധാകര ഗ്രൂപ്പുകാർ പാർട്ടിക്കുള്ളിൽ നിന്നും കാലുവാരിയതിനാലാണെന്ന് മുല്ലപ്പള്ളി ഇപ്പോഴും വിശ്വസിക്കുന്നുണ്ട്. തന്നെ തോൽപ്പിച്ച അബ്ദുള്ളക്കുട്ടി പിന്നീട് മറുകണ്ടം ചാടിയപ്പോൾ കണ്ണൂർ നിയമസഭാ സീറ്റു നൽകി വിജയിപ്പിച്ചത് ഇതേ സുധാകരൻ തന്നെയായിരുന്നു. പിന്നിട് വടകരയിൽ സ്ഥാനാർത്ഥിയായി ആർഎംപി പിന്തുണയോടെ മുല്ലപ്പള്ളി ലോക്സഭയിലെത്തുകയും കേന്ദ്ര സഹമന്ത്രിയാവുകയും ചെയ്തുവെങ്കിലും സുധാകരനുമായുള്ള ശീതസമരം അവസാനിച്ചില്ല.
ഇതേ മുല്ലപ്പള്ളിയെ പിന്നിട് താൻ കണ്ണുവെച്ച കെപിസിസി അധ്യക്ഷ പദവിയിലേക്ക് എഐസിസി നോമിനേറ്റ് ചെയ്തത് സുധാകരന് കനത്ത പ്രഹരമായിരുന്നു. ഇപ്പോൾ മുല്ലപ്പള്ളിയുടെ നേതൃത്വത്തിൽ പാർട്ടി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ രാജിവയ്ക്കണമെന്ന ആവശ്യവുമായി കനത്ത തിരിച്ചടിക്കൊരുങ്ങിയിരിക്കുകയാണ് സുധാകരൻ.
കാർക്കശ്യത്തിന്റെയും സംഘടനാ മികവിന്റെ കാര്യത്തിലും കോൺഗ്രസിലെ പിണറായി വിജയനാണ് കെ സുധാകരൻ. ജനതാ പാർട്ടിയിൽ നിന്നും കളം മാറി വന്ന ഈ നേതാവ് കോൺഗ്രസിൽ സ്ഥാനമുറപ്പിച്ചത് എൻ രാമകൃഷ്ണൻ, പി രാമകൃഷ്ണൻ, എസ് ആർ ആന്റണി, കെ പി നുറുദ്ദീൻ തുടങ്ങിയ നേതാക്കളെ വെട്ടിനിരത്തിയിരുന്നു. കണ്ണിന് കണ്ണ്/പല്ലിന് പല്ല് എന്ന രീതിയിലായിരുന്നു സുധാകരന്റെ ശൈലി. സിപിഎമ്മുമായി നാലു പതിറ്റാണ്ടു അടിച്ചും തിരിച്ചടിച്ചും നിലനിന്ന സുധാകരൻ കോൺഗ്രസ് അണികൾക്കിടെയിൽ ഇപ്പോഴും ആവേശമാണ്. എന്നാൽ സുധാകരന്റെ വളർച്ചയിൽ പാർട്ടിക്ക് കൊടുക്കേണ്ടി വന്നത് വലിയ വിലയാണ്. ഇടതും വലതും നിന്ന സജിത്ത് ലാലിനെപ്പോലെയും എടയന്നൂർ ശുഹൈബിനെപ്പോലെയുമുള്ള യുവജന നേതാക്കൾ സിപിഎമ്മിന്റെ കൊലക്കത്തിക്കിരയായി. പയ്യന്നുർ പോലെയുള്ള സ്ഥലങ്ങളിൽ കോൺഗ്രസിന്റെ സംഘടനാ സംവിധാനം തന്നെ ശിഥിലമായെന്നും മറുപക്ഷം ആക്ഷേപം ഉന്നയിക്കുന്നു.
കേന്ദ്ര നേതൃത്വത്തിൽ വയലാർ രവി സുധാകരന്റെ രക്ഷകനായി ആദ്യ കാലയളവിലുണ്ടായിരുന്നുവെങ്കിലും പിന്നീട് മന്ത്രി സ്ഥാനം ലഭിച്ചതിനു ശേഷം കെ സുധാകരൻ വയലാർ രവിയുടെ മുന്നാം ഗ്രൂപ്പിൽ നിന്നും വിട്ടുനിന്നു. പിന്നീട് കണ്ണൂർ കേന്ദ്രീകരിച്ച് തനിച്ചു തന്നെയായിരുന്നു പോരാട്ടം. സുധാകരനു സമാനമായി അതേ ശൈലിയിൽ വളർന്നു വന്ന പിണറായി വിജയൻ സിപിഎം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയുമായപ്പോൾ കോൺഗ്രസിന്റെ മുഖ്യധാരയിലെത്താൻ സുധാകരന് കഴിഞ്ഞില്ല.
സുധാകരന്റെ ശൈലി കോൺഗ്രസിന് ചേരില്ലെന്ന വികാരമാണ് മുതിർന്ന നേതാക്കളായ എ കെ ആന്റണി മുതൽ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും വരെയുണ്ടായിരുന്നത്. ഒരു കാലത്ത് പാർട്ടി അടക്കി ഭരിച്ച ലീഡർ കെ കരുണാകരനും സുധാകരന്റെ വെട്ടൊന്ന് മുറി രണ്ടെന്ന ശൈലി അംഗീകരിച്ചിരുന്നില്ല. വടക്കൻ കേരളത്തിൽ പാർട്ടിയിൽ തീപ്പന്തമായ കെ സുധാകരന് ആരാധകർ ഏറെയുണ്ടെങ്കിലും അവരുടെ പിന്തുണ കൊണ്ടു മാത്രം സംസ്ഥാനത്തിലെ പാർട്ടിയുടെ ചുക്കാൻ പിടിക്കാൻ സുധാകരന് കഴിയില്ലെന്നതാണ് യാഥാർഥ്യം.
അതിനിടെ സോഷ്യൽ മീഡിയയിൽ അടക്കം കെ സുധാകരനെ പിന്തുണക്കക്കുന്നവർ ഏറെയാണ്. പിണറായിയെ നേരിടാൻ കരുത്തനായ സുധാകരൻ വേണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു. മുല്ലപ്പള്ളി കെപിസിസി അധ്യക്ഷനായ വേളയിൽ ആ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടതും സുധാകരന്റെ പേരായിരുന്നു. എന്നിട്ടും തഴയപ്പെട്ടതിലെ അമർഷം സുധാകരനെ ശരിക്കും അലട്ടുന്നുണ്ട്. അന്ന് കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ കെപിസിസി അധ്യക്ഷ പദവിയെ ലാക്കാക്കിയാണ് സുധാകരൻ ഇപ്പോൾ ചരടുവലിക്കുന്നത്. എന്നാൽ, അതിന് തടയിടാൻ ഗ്രൂപ്പു മാനേജർമാരും രംഗത്തുണ്ട്.
അതേസമയം തെരഞ്ഞെടുപ്പു ലക്ഷ്യമാക്കി ചില നീക്കുപോക്കുകൾക്കും കോൺഗ്രസ് തയ്യാറെടുക്കുന്നുണ്ട്. ഉമ്മൻ ചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവരുന്നതും സൂക്ഷ്മതയോടെ മതിയെന്നാണ് തീരുമാനം. കാരണം പ്രതിപക്ഷത്തെ നയിക്കുന്ന രമേശ് ചെന്നിത്തലയുടെ പ്രധാന്യം കുറയ്ക്കുവെന്ന തോന്നലുണ്ടായാൽ അത് ഭൂരിപക്ഷ വിഭാഗങ്ങൾക്കിടയിൽ അതൃപ്തിക്കിടയാക്കും. മുസ്ലിംലീഗടക്കമുള്ള ഘടകകക്ഷികൾ തോൽവിയുടെ പേരിൽ മുല്ലപ്പള്ളിയേയും എം.എം ഹസനേയും വിമർശിച്ചപ്പോഴും ചെന്നിത്തലയെ ഒഴിവാക്കിയതിന്റ പിന്നിലെ കാരണവും അതാണ്. അതേസമയം ന്യൂനപക്ഷ വിശ്വാസം വീണ്ടെടുക്കാൻ ഉമ്മൻ ചാണ്ടിയെ സജീവമായി രംഗത്തിറക്കുകയും വേണം.
ന്യൂനപക്ഷ സമുദായങ്ങളുമായി ചർച്ച നടത്തുന്നതിന്റ ആദ്യപടിയെന്ന നിലയിലാണ് കെ. മുരളീധരൻ അധ്യക്ഷനായ കമ്മിറ്റിയെ നിയോഗിച്ചത്. രണ്ടാംഘട്ടമായി ഉമ്മൻ ചാണ്ടിയും പി.ജെ ജോസഫും രമേശ് ചെന്നിത്തലയും പി.കെ കുഞ്ഞാലിക്കുട്ടിയും അടങ്ങുന്ന മുതിർന്ന നേതാക്കൾ ഇറങ്ങും. ഉമ്മൻ ചാണ്ടിയെ നിയമസഭ പ്രചാരണ സമിതി അധ്യക്ഷനാക്കി മുന്നോട്ടുപോകണമെന്ന അഭിപ്രായം പാർട്ടിയിൽ ശക്തമാണ്. ഈ പദവിയിലേക്ക് ഉമ്മൻാചാണ്ടി താമസിയാതെ എത്തിയേക്കുമെന്നാണ് സൂചനയും.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്