ശബരിമല യുവതീ പ്രവേശനത്തിൽ നവോത്ഥാന നായകനാകാൻ ഒരുങ്ങിയപ്പോൾ ലോക്സഭയിൽ 19 സീറ്റിലും തോറ്റു; സിൽവർ ലൈനിലെ പിടിവാശിയിൽ വികസന നായകനാകാൻ തുനിഞ്ഞപ്പോൾ തൃക്കാക്കരയിലും അടിപതറി; ശബരിമല മോഡലിൽ കെ റെയിലിലും എൽഡിഎഫ് യുടേൺ അടിക്കുമോ? വരാനിരിക്കുന്ന വീടു കയറി മാപ്പിരക്കുന്ന പഴയ കാലമോ?
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: തോൽവികളിൽ നിന്നും പാഠം ഉൾക്കൊണ്ട് മുന്നോട്ടു പോകുമെന്നാണ് തൃക്കാക്കരയിലെ തോൽവി പ്രഥമികമായി അവലോകനം ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയ കാര്യം. തൃക്കാക്കര നൽകുന്ന പാഠം ജനങ്ങൾക്ക് വേണ്ടാത്ത വികസനം അടിച്ചേൽപ്പിക്കൽ ആണോ? സംസ്ഥാന സർക്കാറിന്റെ വികസന പദ്ധതിയിലെ നാഴിക കല്ലെന്ന് അവകാശപ്പെടുന്ന സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കുമെന്ന് ബലംപിടുത്തം സിപിഎമ്മിനെ പിറകോട്ട് അടിച്ചോ? ഈ സംശയം ഇതിനോടകം തന്നെ അണികൾക്കിടയിൽ ഉയർന്നു തുടങ്ങിയിട്ടുണ്ട്. ഇതോടെ മുൻപ് ശബരിമലയിൽ നവോത്ഥാനം നടപ്പിലാക്കാൻ ഇറങ്ങി പിന്നീട് യൂ ടേൺ അടിച്ച അതേ കാര്യം കെ റെയിലിലും ആവർത്തിക്കുമോ എന്ന ചോദ്യം ഉയർന്നു കഴിഞ്ഞു. കാരണം വരാനിരിക്കുന്നത് ലോക്സഭാ തെരഞ്ഞെടുപ്പാണ്. അവിടെയും ഒരു വൻ തോൽവി സിപിഎമ്മിന് താങ്ങാൻ കഴിയുന്ന കാര്യമില്ല.
സിൽവർ ലൈൻ പദ്ധതിക്കായുള്ള സാമൂഹികാഘാത പഠനത്തിനായി കെ-റെയിൽ എന്ന് രേഖപ്പെടുത്തിയ കല്ലിടണമെന്ന സർക്കാരിന്റെ വാശിയും തൃക്കാക്കരയിലെ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നാണ് പ്രഥാമികയായ വിലയിരുത്തൽ. കെ-റെയിൽ എന്ന് രേഖപ്പെടുത്തിയ കോൺക്രീറ്റ് കല്ലിടുന്നത് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ കഴിഞ്ഞ മാർച്ച് 28-ന് വിലക്കിയിരുന്നു. സർവേ നിയമങ്ങൾക്ക് വിരുദ്ധമാണ് ഇതെന്ന് വിലയിരുത്തിയായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കെ-റെയിൽ കല്ലിടുന്നത് വിലക്കിയത്. എന്നാൽ, കോടതിയുടെ ഈ ഉത്തരവ് മറികടക്കാൻ സർവേ ഡയറക്ടറെ കൊണ്ട് ഉത്തരവിറക്കിയാണ് കല്ലിടൽ തുടർന്നത്.
ആരുമറിയാതെ സാമൂഹികാഘാത സർവേ നടത്താൻ കഴിയുമ്പോൾ എന്തിനാണ് ജനങ്ങളെ ഇങ്ങനെ ഭയപ്പെടുത്തുന്നതെന്നും കോടതി ചോദിച്ചിരുന്നു. സർവേയ്ക്കായി എത്തുന്നതിനു മുൻപ് നോട്ടീസ് നൽകണമെന്ന നിർദ്ദേശം കോടതി മുന്നോട്ടുവെച്ചപ്പോഴും അതിന് പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. സിൽവർ ലൈൻ പദ്ധതിക്കായി സർവേ നടത്തുന്നത് ചോദ്യം ചെയ്തുള്ള ഹർജി കഴിഞ്ഞ ജനുവരിയിലാണ് ഹൈക്കോടതിയിൽ എത്തുന്നത്. ഫിസിക്കൽ സർവേ നടത്താതെ എങ്ങനെയാണ് വിശദ പദ്ധതിരേഖ (ഡി.പി.ആർ.) തയ്യാറാക്കിയത് എന്ന് വിശദീകരിക്കാൻ ആവശ്യപ്പെട്ട ഹൈക്കോടതി അന്ന് ഹർജിക്കാരുടെ ഭൂമിയിൽ സർവേ നടത്തുന്നത് നീട്ടിവെക്കാനും നിർദേശിച്ചു. കോടതിയുടെ ഈ ഇടക്കാല ഉത്തരവിനെതിരേ ഉടൻ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുകയാണ് സർക്കാർ ചെയ്തത്. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഡിവിഷൻ ബെഞ്ച് സർവേ തുടരാൻ അനുമതിയും നൽകി.
എന്നാൽ, കെ-റെയിൽ എന്ന് രേഖപ്പെടുത്തിയ വലിയ കോൺക്രീറ്റ് കല്ലിടുന്ന പ്രശ്നത്തിന് അപ്പോഴും പരിഹാരമുണ്ടായിരുന്നില്ല. തുടർന്നാണ് കെ-റെയിൽ എന്ന് രേഖപ്പെടുത്തിയ കല്ലിടുന്നത് സിംഗിൾ ബെഞ്ച് വിലക്കിയത്. കല്ലിടാനാണെങ്കിൽത്തന്നെ സർവേ ആക്ട് പ്രകാരം അനുവദനീയമായ കല്ലാണ് ഇടേണ്ടതെന്നും കോടതി ഓർമിപ്പിച്ചു. എന്നാൽ, സർവേ ഡയറക്ടറെ കൊണ്ട് ഉത്തരവിറക്കി വലിയ കല്ലിടുന്നത് സർക്കാർ തുടരുകയായിരുന്നു. കല്ലിട്ട ഭൂമിയുടെ ഈടിന്മേൽ വായ്പ കിട്ടുമോ എന്നതടക്കമുള്ള ചോദ്യങ്ങളും കോടതി ഇതിനു പിന്നാലെ ഉന്നയിച്ചു.
ഇക്കാര്യത്തിൽ ഹൈക്കോടതിയുടെ നിരന്തര ഇടപെടലിന്റെ തുടർച്ചയായിട്ടായിരുന്നു തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കല്ലിടൽ തിരഞ്ഞെടുപ്പിൽ മുഖ്യ ചർച്ചയാകുമെന്ന് തുടക്കത്തിലേ തന്നെ വ്യക്തമായി. ഇതോടെ എതിർപ്പുള്ള സ്ഥലങ്ങളിൽ സിൽവർ ലൈൻ പദ്ധതിക്കായി കല്ലിടില്ലെന്നും അവിടെയൊക്കെ ജിയോ ടാഗ് ആയിരിക്കും ഉപയോഗിക്കുക എന്നതുമായ തീരുമാനത്തിൽ സർക്കാർ എത്തി. പക്ഷേ, അപ്പോഴേക്കും ഏറെ വൈകിയിരുന്നു. ഇപ്പോൾ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടി സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർനടപടികളുടെ വേഗം കുറച്ചേക്കുമെന്ന സൂചനയുണ്ട്.
തൃക്കാക്കര ഫലം പദ്ധതിയെ ബാധിക്കില്ലെന്ന് സർക്കാരും സിപിഎമ്മും അവകാശപ്പെടുമ്പോഴും പദ്ധതിക്കുവേണ്ടി ഇതുവരെ തുടർന്ന ശൈലി ഇനിയുണ്ടാകാനിടയില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. മുമ്പ ശബരിമല വിഷയത്തിലും സമാനമായി പിടിവാശിയായിരുന്നു സിപിഎമ്മിന്. പിന്നീട് മാപ്പു പറഞ്ഞ് വീടുകൾ കയറി ഇറങ്ങിയത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ളവാരാണ്. സമാനമായ അവസ്ഥ കെ റെയിൽ വിഷയത്തിലും ഉണ്ടാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
സർക്കാരുയർത്തിയ വികസനത്തിന്റെ രാഷ്ട്രീയം വേണ്ടത്ര ചർച്ചചെയ്തില്ലെന്നു പറയുമ്പോഴും സിൽവർലൈനിനെതിരേ ഉയർന്ന പ്രതിഷേധം പ്രതിപക്ഷം മുതലെടുത്തെന്ന വിലയിരുത്തൽ സർക്കാരിനുണ്ട്. സിൽവർലൈൻ ഉൾപ്പെടെയുള്ള സർക്കാർ വികസനപദ്ധതികളുടെ വിലയിരുത്തലായി ഉപതിരഞ്ഞെടുപ്പ് മാറുമെന്ന് ഇടതുനേതാക്കൾ ആദ്യം അഭിപ്രായപ്പെട്ടെങ്കിലും പിന്നീട് അതേക്കുറിച്ച് പരാമർശിച്ചില്ല. അതേസമയം, സിൽവർലൈനിനെതിരായ ജനകീയ പ്രതിഷേധം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന നിലപാടിൽ യു.ഡി.എഫ്. നേതാക്കൾ ഉറച്ചുനിൽക്കുകയും ചെയ്തു.
പദ്ധതിക്ക് ഇനിയും കേന്ദ്രാനുമതി ലഭിക്കാത്തതും റെയിൽവേ ഭൂമിയിൽ സർവേക്ക് അനുമതി കിട്ടാത്തതും സർക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. പദ്ധതിക്ക് അനുമതിതേടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ കണ്ടിരുന്നു. എന്നിട്ടും റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലുള്ള ഫയലിൽ നടപടിയായില്ല. കേന്ദ്രാനുമതി ലഭിച്ചാൽ പദ്ധതിക്കെതിരേ ഉയരുന്ന വിമർശനങ്ങൾ ഒരു പരിധിവരെ പ്രതിരോധിക്കാൻ സർക്കാരിനു കഴിയും. പദ്ധതിക്ക് വേണ്ടി പിടിവാശി പിടിക്കും തോറും അത് യുഡിഎഫിനെ കരുത്തരാക്കുകയേ ഊള്ളൂവെന്ന വികാരം എൽഡിഎഫിലും ഉയർന്നിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍