മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങൾ എന്ന തീരുമാനം എടുത്തത് പിണറായിയും കോടിയേരിയും എം എ ബേബിയും അടങ്ങുന്ന പി ബി അംഗങ്ങൾ; പിന്നെയെല്ലാം തിരക്കഥ പോലെ; ഇടതു വിജയത്തിൽ ശൈലജക്ക് മുഖ്യറോളുണ്ടായിട്ടും സമ്മതിക്കാതെ പിണറായിയുടെ ഈഗോ; ന്യായീകരണവുമായി നേതാക്കൾ; അങ്ങനെങ്കിൽ പിണറായി തുടരുന്നത് എന്തേ? എന്നചോദ്യത്തിൽ ഉത്തരംമുട്ടൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇടതു സർക്കാറിന്റെ തുടർവിജയത്തിന് ശേഷം രണ്ടാഴ്ച്ച മുമ്പ് പി ബി അംഗങ്ങളായ കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും എം എ ബേബിയും അടങ്ങുന്ന മുന്നംഗ സംഘം എകെജി സെന്ററിൽ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് മന്ത്രിസഭയിൽ എല്ലാവരും പുതുമുഖങ്ങൾ വരട്ടെ എന്ന തീരുമാനത്തിലേക്ക് കാര്യങ്ങൾ എത്തിയത്. ഇത് ഇന്ന് കെ കെ ശൈലജയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താതെ പാർട്ടി കൈക്കൊണ്ട തീരുമാനത്തിലൂടെ പൂർണ്ണമാകുകയാണ്.
രണ്ടാം പിണറായി സർക്കാറിനെ ഏറ്റവും ജനപ്രീതിയുള്ള മന്ത്രിയായിരുന്നു കെ കെ ശൈലജ. കഴിഞ്ഞ തവണ വിഎസിനെ മുന്നിൽ നിർത്തിയാണ് സിപിഎം അധികാരം പിടിച്ചതെങ്കിൽ ഇത്തവണ ശൈലജയുടെ ജനപ്രീതിയും ഇതിൽ നിർണായക ഘടകമായി. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം ടീച്ചർ നേടിയതിൽ നിന്നു തന്നെ ശൈലജയുടെ പ്രധാന്യം വ്യക്തമായിരുന്നു. തെരഞ്ഞെടുപ്പു പ്രചരണ രംഗത്തു ടീച്ചറുടെ ജനപ്രീതി സിപിഎം ഉപയോഗിച്ചിരുന്നു. ഈ ജനപ്രീതി തനിക്കു മുകളിലേക്ക് പോകുമോ എന്ന പിണറായി വിജയന്റെ ഭയം ഈഗോയുമാണ ടീച്ചറെ മന്ത്രിസ്ഥാനത്തു നിന്നും മാറ്റിയതെന്ന വികാരം പൊതുവിൽ ശക്തമാണ്.
അതേസമയം ടീച്ചറെ നീക്കിയതിൽ പാർട്ടി അണകളിലും വികാരം ശക്തമാണ്. ടീച്ചർക്ക് മാത്രം പൊതുമാനദണ്ഡത്തിൽ ഇളവു വരുത്താൻ സാധിക്കില്ലെന്ന് പറയുമ്പോൾ എന്തുകൊണ്ടാണ് പിണറായി തുടരുന്നത് എന്ന ചോദ്യത്തിൽ നേതാക്കൾക്ക് ഉത്തരം മുട്ടുകയാണ്. നേരത്തെ മത്സരിക്കുന്നതിൽ അടക്കം പല നേതാക്കൾക്കും ഇളവു നൽകിയിരുന്നു. ലോക്സഭയിലേക്ക് മത്സരിച്ചവർ ഇക്കുറി മത്സരിക്കേണ്ടെന്ന തീരുമാനം എം ബി രാജേഷിന്റെയും പി രാജീവിന്റെയും വാസവന്റെയും കെ എൻ ബാലഗോപാലിന്റെയും കാര്യത്തിൽ പാർട്ടി തെറ്റിച്ചു. സമാനമായ തീരുമാനം എന്തുകൊണ്ട് ടീച്ചറുടെ മന്ത്രിസ്ഥാനത്തിൽ ഉണ്ടായില്ലെന്നതിനും കൃത്യമായ ഉത്തരം നേതാക്കൾക്കില്ല.
അതേസമയം പാർട്ടി നൽകിയ പദവിയിൽ ടീച്ചർ ശോഭിച്ചു എന്ന ്ന്യായീകരണമാണ് പൊതുവിൽ നേതാക്കൾ ഉയർത്തുന്നത്. കെ കെ ശൈലജയെപ്പോലെ പ്രാഗത്ഭ്യമുള്ളയാൾ ആരോഗ്യ മന്ത്രിയാകുമെന്നും ബോധപൂർവ്വം വിപ്ലവകരമായ മാറ്റം വരുത്തുകയാണ് സിപിഎം ചെയ്തതെന്നുമാണ് എം എ ബേബിയുടെ ന്യായീകരണം. കേരളരാഷ്ട്രീയത്തിന് ഇത ഗുണകരമാകും. സിപിഎം നൽകുന്ന സന്ദേശം സമൂഹം സ്വാഗതം ചെയ്യുമെന്നും എം എ ബേബി പറഞ്ഞു.
അതേസമയം ശൈലജ ടീച്ചർ മികച്ച മന്ത്രിയാണ്, നല്ല അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ഐസക് മോശമായിരുന്നോ. മത്സരിച്ചില്ല എന്നല്ലേയുള്ളു. ഇപി ജയരാജൻ മോശമായിരുന്നോ? അപ്പോൾ നോക്കിയിട്ടല്ല എന്നായിരുന്നു കേന്ദ്ര കമ്മറ്റി അംഗം എളമരം കരീമിന്റെ പ്രതികരണം.
''പുതിയ ആളുകളിൽ കഴിവുള്ള ധാരണം പേർ ഉള്ളതിനാൽ അവർക്ക് അവസരം നൽകുക എന്ന നയത്തെ അടിസ്ഥാനപ്പെടുത്തിയാണ്. അതിന് നല്ല അംഗീകാരം കിട്ടി ജനങ്ങൾ, അതുകൊണ്ടാണ് മന്ത്രിസഭാ വരുമ്പോഴും അതേ നിലപാട് സ്വീകരിച്ചത്. കെകെ ശൈലജയെ ഒഴിവാക്കിയത് വിമർശനങ്ങൾക്കിടയാക്കില്ല. ഇതിനേക്കാളും മികച്ചവർ കേരളത്തിൽ മന്ത്രിസഭയിൽ നിന്ന് മാറിനിന്നിട്ടില്ലേ. ശൈലജ ടീച്ചർ മികച്ച മന്ത്രിയാണ്, നല്ല അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ഐസക് മോശമായിരുന്നോ. മത്സരിച്ചില്ല എന്നല്ലേയുള്ളു. ഇപി ജയരാജൻ മോശമായിരുന്നോ? അപ്പോൾ നോക്കിയിട്ടല്ല. 2016ലും സമാന തീരുമാനങ്ങൾ ഉണ്ടായിട്ടുണ്ട്. വ്യക്തിയേ നോക്കിയിട്ടല്ല, ഒരു നയം എന്ന നിലയിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത്.'' കരീം പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയായി എന്തുകൊണ്ട് പിണറായി വിജയൻ തുടരുന്നു എന്ന ചോദ്യത്തിൽ എളമരം കരീമിന് കൃത്യമായ ഉത്തരമുണ്ടായില്ല. അദ്ദേഹത്തിനും മാറിനിന്ന് പുതിയ തലമുറയെ കാര്യങ്ങൾ ഏൽപ്പിക്കാമായിരുന്നില്ലേ എന്ന ചോദ്യത്തോടെ അല്ല, അത് നേരത്തെയുള്ള ധാരണയാണ്. പിണറായിയുടെ നേതൃത്വത്തിൽ വേണം തെരഞ്ഞെടുപ്പ് ടീം മത്സരിക്കാൻ എന്നുള്ളത് നേരത്തെയുള്ള ധാരണയാണ്. അതിൽ യാതൊരു പുതുമയും ഇല്ലെന്നും എളമരം കരീം പറഞ്ഞു.
രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസഭയിൽ നിന്ന് ശൈലജ ടീച്ചറെ ഒഴിവാക്കിയതിൽ ആർക്കും അതൃപ്തിയില്ലെന്നാണ് എംവി ഗോവിന്ദൻ പ്രതികരിച്ചത്. അതൃപ്തിയുണ്ടെന്നത് മാധ്യമസൃഷ്ടിയാണെന്നും ഒരു ടേം മന്ത്രിസ്ഥാനം, രണ്ടു തവണ എംഎൽഎ സ്ഥാനം എന്നിങ്ങനെയാണ് പാർട്ടി തീരുമാനിച്ചിട്ടുള്ളതെന്നും ഗോവിന്ദൻ പ്രതികരിച്ചു.
ശൈലജ ടീച്ചറെ ഒഴിവാക്കിയതിൽ ആർക്കും അതൃപ്തിയില്ല. എല്ലാം വെറുതെ പറയുന്നതാണ്. ഒരു ടേം മന്ത്രിസ്ഥാനം രണ്ടു തവണ എംഎൽഎ സ്ഥാനം അങ്ങനെയാണ് പാർട്ടി തീരുമാനിച്ചിട്ടുള്ളത്. പാർട്ടിയിൽ പുതിയ പുതിയ ആളുകൾ വരട്ടെ. സംഘടനാ നേതൃത്വത്തിലേക്കും പുതിയ ആളുകൾ വരട്ടെ. പാർലമെന്ററി പ്രവർത്തനത്തിൽ നിൽക്കുന്നവർ സംഘടാനപ്രവർത്തനത്തിലേക്കും സംഘടനാരംഗത്തിൽ നിന്നുള്ളവർ പാർലമെന്ററി പ്രവർത്തനത്തിലേക്കും മാറും. അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും മാറി പുതിയ കേഡർമാർക്ക് നല്ലരീതിയിൽ പ്രവർത്തിക്കാൻ അവസരം നൽകി പാർട്ടി മുന്നോട്ടു പോകുകയാണ്.'' രണ്ടാം പിണറായി സർക്കാരിലെ വകുപ്പുകൾ സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും ഊഹാപോഹങ്ങൾ വച്ച് ചർച്ച നടത്തേണ്ട കാര്യമില്ലെന്നും എംവി ഗോവിന്ദൻ മാഷ് പ്രതികരിച്ചു.
അതേസമയം, പാർട്ടി തീരുമാനത്തോട് പ്രതികരിച്ച് കെകെ ശൈലജ ടീച്ചറും രംഗത്തെത്തി. തീരുമാനം പാർട്ടിയുടേതാണെന്നും അത് പൂർണ്ണമായും അംഗീകരിക്കുന്നുവെന്നും കെകെ ശൈലജ പറഞ്ഞു. ഈ വിഷയത്തിൽ തനിക്ക് മറ്റൊന്നും പറയാനില്ലെന്നും ശൈലജ ടീച്ചർ പറഞ്ഞു. പാർലമെന്ററി പാർട്ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ സിപിഐഎം സംസ്ഥാന കമ്മിറ്റിയാണ് തീരുമാനിച്ചത്. മന്ത്രിമാരായി എം.വി ഗോവിന്ദൻ, കെ.രാധാകൃഷ്ണൻ, കെ.എൻ ബാലഗോപാൽ, പി.രാജീവ്, വി.എൻ.വാസവൻ, സജി ചെറിയാൻ, വി.ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ഡോ.ആർ.ബിന്ദു, വീണാ ജോർജ്, വി.അബ്ദുൾ റഹ്മാൻ എന്നിവരെ നിശ്ചയിച്ചു. സ്പീക്കറായി എം.ബി രാജേഷിനേയും തെരഞ്ഞെടുത്തു. പാർലമെന്ററി പാർട്ടി സെക്രട്ടറിയായി ടി.പി രാമകൃഷ്ണനേയും തീരുമാനിച്ചു. യോഗത്തിൽ എളമരം കരീം അധ്യക്ഷത വഹിച്ചു. പി.ബി അംഗങ്ങളായ എസ്.രാമചന്ദ്രൻപിള്ള, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ ബേബി എന്നിവർ പങ്കെടുത്തു.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍