ഡി.കെ ശിവകുമാറിനൊപ്പം ആദ്യാവസാനം തന്ത്രങ്ങൾ മെനഞ്ഞു; ദേശീയ വിഷയങ്ങൾ ഉയർത്തിയുള്ള ബിജെപി പ്രചരണ കെണിയിൽ വീഴരുതെന്ന് നേതാക്കളെ ഉപദേശിച്ചു; അഴിമതി അടക്കം ഉയർത്തിയ പ്രചരണ തന്ത്രത്തിനും ചുക്കാൻ പിടിച്ചു; കർണാടകത്തിൽ കോൺഗ്രസ് ചരിത്ര വിജയം നേടുമ്പോൾ കെ സി വേണുഗോപാലിനും അഭിമാനിക്കാനേറെ
മറുനാടൻ ഡെസ്ക്
ബംഗളുരു: കർണാടക രാഷ്ട്രീയത്തിലെ അതികായകന്മാരാണ് സിദ്ധരാമയ്യയും ഡി കെ ശിവകുമാറും. ഇരുവരെുയും ഒരുമിച്ചു കൊണ്ടുപോകുക എന്നത് ശ്രമകരമായ കാര്യം തന്നെയായിരുന്നു. എന്നാൽ, ആ ദൗത്യം ഏറ്റെടുത്തു വിജയിപ്പിച്ചതിൽ കെ സി വേണുഗോപാൽ എന്ന മലയാളി നേതാവിനുള്ള പങ്ക് ചെറുതല്ല. മുമ്പ് കോൺഗ്രസിനൊപ്പം നിന്ന് നടത്തിയ നീക്കങ്ങളിൽ പരാജയപ്പെട്ടപ്പോൾ ഒട്ടേറെ കല്ലേറ് ഏൽക്കേണ്ടി വന്ന നേതാവാണ് കെ സി. എന്നാൽ, ഇക്കുറി കോൺഗ്രസ് ചരിത്ര വിജയം നേടുമ്പോൾ കെ സി വേണുഗോപാലിനും അഭിമാനിക്കാൻ വഴികൾ ഏറെയാണ്.
ഡികെ ശിവകുമാറിനൊപ്പം നിന്നു തെരഞ്ഞെടുപ്പു പ്രചരണ തന്ത്രങ്ങൾ മെനഞ്ഞതും മണ്ഡലത്തിന് അനുകൂലമായ സ്ഥാനാർത്ഥിയെ അവതരിപ്പിക്കുന്നതിൽ അടക്കം കെ സിക്ക് കൃത്യമായ റോളുണ്ടായിരുന്നു. ദേശീയ രാഷ്ട്രീയ വിഷയങ്ങൾ ഉയർത്തി കർണാടകയിലെ പ്രാദേശിക വിഷയങ്ങളെ അവഗണിക്കാൻ ബിജെപി പരാമാവധി ശ്രമിച്ചിരുന്നു. എന്നാൽ, ഇത് കെണിയാണെന്ന് തിരിച്ചറിഞ്ഞ് ജനങ്ങളുടെ അടിസ്ഥാന വിഷയങ്ങളിൽ ഊന്നി പ്രചരണം നടത്താൻ നേതാക്കൾക്ക് നിർദ്ദേശം നൽകിയത് കെ സിയായിരുന്നു. ഇതോടെ കോൺഗ്രസ് ബിജെപിയുടെ അഴിമതിയും വികസന വിഷയങ്ങളും ഉയർത്തി പ്രചരണം ശക്തമാക്കുകയാണ് ഉണ്ടായത്.
കുറച്ചു കാലമായി തന്നെ കന്നഡ രാഷ്ട്രീയത്തിൽ ശ്രദ്ധ പതിപ്പിച്ചിട്ടുള്ളതിനാൽ നേതാക്കൾക്കിടയിലെ ഐക്യം ഉറപ്പിക്കുന്നതിൽ കെ സി വിജയിച്ചു. രാഹുൽ ഗാന്ധിയുടെ മനസ്സറിഞ്ഞുള്ള ഇടപെടുകൾ നടത്താനും അദ്ദേഹത്തിന് സാധിച്ചു. റോജി എം ജോൺ, പി സി വിഷ്ണുനാഥ് തുടങ്ങിയ തന്റെ വിശ്വസ്തനെ ഓരോ ചുമതലയും കെ സി ഏൽപ്പിച്ചിരുന്നു. കേരളത്തിൽ നിന്നും ശശി തരൂർ അടക്കമുള്ളവരെയും പ്രചരണത്തിന് അദ്ദേഹം എത്തിച്ചു. രമേശ് ചെന്നിത്തല, ടി സിദ്ധീഖ്, ഷാനിമോൾ ഉസ്മാൻ തുടങ്ങിയവരും കർണാടകത്തിൽ പ്രചരണത്തിന് എത്തിയിരുന്നു. കെപിസിസി അധ്യക്ഷൻ കെ സുധാകരനും കർണാടകയിൽ പ്രചരണത്തിൽ സജീവമായിരുന്നു.
വോട്ടെണ്ണും മുമ്പ് തന്നെ കോൺഗ്രസ് വിജയിക്കുമെന്ന് തീർത്തു പറഞ്ഞ നേതാവും കെ സി വേണുഗോപാലായിരുന്നു. കോൺഗ്രസ് ഒറ്റക്ക് ഭരിക്കുമെന്ന ആത്മവിശ്വാസമാണ് എഐസിസി ജനറൽ സെക്രട്ടറി പങ്കുവെച്ചത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് ഐക്യത്തോടെയുള്ള പ്രവർത്തനമാണ് കാഴ്ചവെച്ചത്. കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങളിൽ ആദ്യത്തെ അഞ്ചെണ്ണം ആദ്യ ക്യാബിനറ്റിൽ തന്നെ നടപ്പാക്കുമെന്നും വിജയിക്കാനാവുമെന്ന വലിയ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ജനാധിപത്യത്തെ തകർക്കാനുള്ള നീക്കങ്ങളാണ് ബിജെപി നടത്തിയതെന്ന് കെ സി വേണുഗോപാൽ ആരോപിച്ചു. ഇതുവരെ കാണാത്ത ഐക്യത്തിലാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിന് വേണ്ടി പ്രവർത്തിച്ചത്. കഴിഞ്ഞ ഒരു വർഷക്കാലമായി കർണാടക തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടായിരുന്നു കോൺഗ്രസിന്റെ പ്രവർത്തനം. തിരഞ്ഞെടുപ്പ് സമയത്ത് മാത്രമുള്ള പ്രചാരണം എന്ന ശൈലി മാറ്റി നിരന്തരമായ പ്രചാരണം നടത്തി. ബിജെപിയുടേത് അഴിമതിനിറഞ്ഞ ഭരണമാണെന്നും ജനങ്ങൾക്ക് മടുത്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കർണാടകയിൽ കമ്മീഷൻ സർക്കാരാണ് ഉള്ളതെന്നാണ് ബിജെപി എംഎൽഎമാർ പോലും ആരോപിക്കുന്നതെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർക്കുകയുണ്ടായ.
ഇത് കോൺഗ്രസിന്റെ തിരിച്ചുവരവാണെന്നും എംഎൽഎമാരുടെ നിലപാട് കൂടി അറിഞ്ഞ് മുഖ്യമന്ത്രിയെ നിശ്ചയിക്കുമെന്നും കെ.സി.വേണുഗോപാൽ തെരഞ്ഞെടുപ്പിന് ശേഷം വ്യക്തമാക്കി. കർണാടക മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ അടക്കം കെ സി വേണുഗോപാലിന് റോൾ ഉണ്ടാകും. അതേസമയം വെറുപ്പിന്റെ രാഷ്ട്രീയത്തിന് പരിധിയുണ്ടെന്ന് തെളിഞ്ഞുവെന്നും പ്രതിപക്ഷ ഐക്യത്തിന്റെ സമയമാണിതെന്നും ശശി തരൂർ പ്രതികരിച്ചു. കോൺഗ്രസിന്റേത് ചരിത്ര വിജയമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 2024ൽ ലോക്സഭാ തിരഞ്ഞെടുപ്പ് ജയിക്കാനുള്ള ആവേശമാണ് കർണാടക ഫലം. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷമുള്ള ജയം കോൺഗ്രസിന്റെ നേട്ടമാണ്. മോദിയെ നേരിടാൻ കോൺഗ്രസ് ഉണ്ടെന്ന് ഒരിക്കൽകൂടി തെളിഞ്ഞുവെന്നും എല്ലാ മതേതര ശക്തികളെയും ഒന്നിപ്പിച്ച് നിർത്താനുള്ള ജയമാണിതെന്നും അദ്ദേഹം പറഞ്ഞു.
കെ സി വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചത്:
കോൺഗ്രസിന്റെ അതിശക്തമായ തിരിച്ചുവരവിന്റെ ചരിത്രം ആവർത്തിക്കുകയാണ് കർണാടകയുടെ മണ്ണ്. വൻ തകർച്ചയിൽ നിന്ന് 1970 കളുടെ അവസാനം കോൺഗ്രസ് ഉയർത്തെഴുന്നേൽപിന്റെ ചരിത്രം കുറിച്ച ആ നാളുകൾ ആവർത്തിക്കുന്നു. 1978 ൽ കർണാടകയിലെ ചിക്കമംഗളൂരു ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി നേടിയ ഉജ്വല വിജയം കോൺഗ്രസ് പാർട്ടിയുടെ തിരിച്ചുവരവിന്റെ കഥ കൂടിയാണല്ലോ.
അതൊരു തുടക്കം കൂടിയായിരുന്നു. പിന്നീട് രാജ്യം കണ്ടതു കോൺഗ്രസിന്റെ അതിശക്തമായ തിരിച്ചുവരവാണ്. കർണാടകയിലെ ഇപ്പോഴത്തെ ജനവിധിയും പുതിയൊരു തുടക്കമാണ്.
വ്യക്തമായ ഭൂരിപക്ഷത്തോടെ കർണാടകയിൽ ഭരണം തിരിച്ചുപിടിച്ച ഉജ്വല വിജയം 2024 ലെ പൊതുതിരഞ്ഞെടുപ്പിൽ രാജ്യം എങ്ങോട്ടു സഞ്ചരിക്കുമെന്നതിന്റെ കൃത്യമായ ദിശാസൂചികയാണ്.
കോൺഗ്രസിനു കർണാടക നൽകിയതു സത്യത്തിന്റെ വിജയം കൂടിയാണ്. പണവും അധികാരവും ഉപയോഗിച്ചു ജനാധിപത്യത്തെ അട്ടിമറിച്ചു അധികാരം പിടിച്ചെടുക്കാൻ കഴിയുമെന്നു അഹങ്കരിച്ച ഏകാധിപതികളുടെ മുഖത്ത് ഏറ്റ കനത്ത പ്രഹരമാണ് കർണാടകയിൽ കണ്ടത്.
തിരഞ്ഞെടുപ്പു കമ്മിഷനെയും മറ്റു ജനാധിപത്യ- സർക്കാർ സംവിധാനങ്ങളെയും വരുതിയിൽ നിർത്തിയാൽ വിജയം കൊയ്യാമെന്ന മിഥ്യാധാരണയിൽ തിരഞ്ഞെടുപ്പിനെ നേരിട്ട ഫാസിസ്റ്റ് ശക്തികളെ ജനങ്ങൾ അവരുടെ ഏറ്റവും വലിയ ജനാധിപത്യാവകാശം ഉപയോഗിച്ചു തൂത്തെറിഞ്ഞിരിക്കുന്നു. ഈ നിമിഷത്തോളം മനോഹാരിത മറ്റൊന്നിനുമുണ്ടാവില്ല. അഴിമതിയുടെ കൂത്തരങ്ങായി മാറിയ ബിജെപി സർക്കാർ ഈ നാട്ടിൽ വേണ്ടെന്നു ജനങ്ങൾ എന്നേ തീരുമാനമെടുത്തിരുന്നു. അവർ അർപ്പിച്ച വിശ്വാസമാണ് കോൺഗ്രസ് കുറിച്ച ഈ ചരിത്ര വിജയത്തിന് നാന്ദി കുറിച്ചത്.
പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അടക്കമുള്ള നേതൃത്വം ഒറ്റക്കെട്ടായി വന്മതിൽ പോലെ നിലയുറപ്പിച്ച തിരഞ്ഞെടുപ്പാണ് കർണാടക കണ്ടത്. ഞങ്ങൾ നൽകിയ പിന്തുണയിൽ സിദ്ധാരാമയ്യയും ഡി.കെ ശിവകുമാറും അടക്കമുള്ള സംസ്ഥാന നേതൃത്വം ഒരു പിഴവുകളുമില്ലാതെ തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ സത്യത്തിന്റെയും നീതിയുടെയും പാതയിൽ ജനങ്ങൾ കോൺഗ്രസിനൊപ്പം ഒറ്റക്കെട്ടായി നിന്നു. രൺദീപ് സിങ് സുർജേവാലയുടെ നേതൃത്വത്തിലുള്ള എ.ഐ.സി.സി ടീമും പ്രചാരണച്ചുമതല വിജയകരമായി നിറവേറ്റി.
സത്യം വിളിച്ചുപറഞ്ഞതിന് എംപി സ്ഥാനം വരെ ത്യജിക്കേണ്ടി വന്ന രാഹുൽ ഗാന്ധിയെ ജനങ്ങൾ ഹൃദയത്തോട് ചേർത്തുപിടിച്ച കാഴ്ചയും കർണാടകയിലെ ആഹ്ലാദം ഇരട്ടിയാക്കുന്നു. രാജ്യത്തു ചരിത്രമെഴുതി രാഹുൽ നയിച്ച 'ഭാരത് ജോഡോ യാത്ര' കർണാടകയിലൂടെ കടന്നുപോയ എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസ് വൻ വിജയം നേടിയെന്നതും രാജ്യമാകെ അലയടിക്കുന്ന രാഹുൽ തരംഗത്തിന്റെ സൂചനയാണ്. ഭാരത് ജോഡോ യാത്ര പകർന്നു നൽകിയ ഊർജവും ആവേശവും ഐക്യവും ഏറ്റെടുത്തു കോൺഗ്രസിനെ വൻ വിജയത്തിലേക്കു നയിച്ച കർണാടക ജനത രാജ്യത്തു കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവിനു വഴിയൊരുക്കുമെന്നു നിസ്സംശയം പറയാം. ചിക്കമംഗളൂരുവിൽ അന്നു കുറിച്ച ചരിത്രം പോലെ പുതിയൊരു ജൈത്രയാത്രയ്ക്കു കോൺഗ്രസിനു ആത്മവിശ്വാസം പകരുന്ന വിജയമാണിത്.
തിരഞ്ഞെടുപ്പുവേളയിൽ കോൺഗ്രസ് നൽകിയ ഉറപ്പുകൾ- ഗ്യാരന്റികൾ ഒന്നൊന്നായി നടപ്പാക്കുന്ന സർക്കാരിനെയാണു കർണാടക ഇനി കാണാൻ പോകുന്നത്. അഴിമതി ഇല്ലാത്ത, മതേതര- ജനാധിപത്യ സർക്കാർ കന്നഡ മണ്ണിനെ വികസനത്തിന്റെ പുതിയ ചക്രവാളത്തിലേക്കു നയിക്കും. അതിനായി വോട്ടവകാശം വിനിയോഗിച്ച കർണാടകയിലെ ഓരോ ജനാധിപത്യ വിശ്വാസികൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി..
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്