കുറുക്കനെ വിട്ട് അഗ്നിപർവ്വതത്തിൽ പിടിച്ച് ജോസഫ്; ക്രമസമാധാനത്തെ പിടിക്കുന്നത് ചെന്നിത്തലയെ ലക്ഷ്യമിട്ടെന്ന് ഐ ഗ്രൂപ്പ്; കണ്ണൂർ ജില്ല പുകയുന്ന അഗ്നിപർവതമെന്ന പ്രസ്താവനയ്ക്ക് എതിരെ ഐക്കാർ ഒരുമിക്കും
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ : കണ്ണൂർ ജില്ല പുകയുന്ന അഗ്നിപർവതമാണെന്നു മന്ത്രി കെസി ജോസഫിന്റെ പ്രസ്താവനയിൽ പ്രതിഷേധം വ്യാപകമാകുന്നു. കഴിഞ്ഞദിവസം തലശേരിയിൽ നടന്ന ഒരു ചടങ്ങിലായിരുന്നു സാംസ്കാരിക മന്ത്രി കെ.സി.ജോസഫിന്റെ ഈ വെളിപ്പെടുത്തൽ. ആഭ്യന്തര വകുപ്പിനെ ലക്ഷ്യമിട്ടുള്ള ഒളിയമ്പാണ് കെസി ജോസഫ് നടത്തിയതെന്നാണ് ആക്ഷേപം. നേരത്തെ കണ്ണൂരിൽ പൊലീസിന്റെ പ്രവർത്തനത്തിൽ കെപിസിസി അധ്യക്ഷൻ വി എം സുധീരനും പരസ്യ നിലപാട് എടുത്തിരുന്നു. അതിന്റെ തുടർച്ച പോലെ കെസി ജോസഫും ആഭ്യന്തര വകുപ്പിനെ വിമർശിക്കുകയാണെന്നാണ് ഐ ഗ്രൂപ്പിന്റെ വാദം. കോൺഗ്രസ് രാഷ്ട്രീയത്തിൽ കെസി ജോസഫിന്റെ പ്രസ്താവന പുതിയ വിവാദമായി മാറും.
കഴിഞ്ഞദിവസം ഹൈക്കോടതി ജഡ്ജിയെ കുറക്കനോട് ഉപമിച്ച കെസി ജോസഫ് എന്തും പറയുന്ന അവസ്ഥയിലേക്ക് തരം താണെന്നാണ് ഐ ഗ്രൂപ്പിന്റെ വാദം. കണ്ണൂർ ജില്ലയിലെ, പ്രത്യേകിച്ച് തലശേരി, പാനൂർ മേഖലയിലെ അക്രമസംഭവങ്ങൾ ചൂണ്ടിക്കാട്ടിയുള്ള മന്ത്രിയുടെ ഈ പ്രയോഗം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ലക്ഷ്യമിട്ടുള്ളതാണെന്നാണ് വാദം. സമാധാനത്തെക്കുറിച്ച് ചർച്ചകൾ ഗൗരവപൂർവം നടക്കുന്ന സമയത്തു തന്നെ ആയുധങ്ങൾ സംഭരിച്ചു വയ്ക്കുന്ന അവസ്ഥയാണ് കണ്ണൂരിലെന്നും മന്ത്രി പറയുന്നു. പൊലീസിന്റെ പ്രവർത്തനങ്ങളെ തന്നെയാണ് ജോസഫ് ചോദ്യം ചെയ്യുന്നത്. ക്രിയാത്മ ഇടപെടലിന് ആഭ്യന്തര മന്ത്രിക്ക് കഴിയുന്നില്ലെന്ന് പറയാതെ പറയുകയാണ് ജോസഫ്. ഒറ്റ ദിവസം കൊണ്ട് കണ്ണൂരിനെ മാറ്റാൻ ആരു വിചാരിച്ചാലും കഴിയില്ല. എന്നാൽ സമർത്ഥമായ ഇടപെടലുകൾ ചെന്നിത്തല നടത്തുന്നുണ്ടെന്നാണ് ഐ ഗ്രൂപ്പ് പറയുന്നത്. കണ്ണൂരിലെ കോൺഗ്രസിൽ ഐ ഗ്രൂപ്പിന് മുൻതൂക്കമുണ്ട്. അണികളിൽ ആശയക്കുഴപ്പമുണ്ടാക്കി ഇതില്ലാതാക്കാനാണ് ജോസഫ് എ ഗ്രൂപ്പിനും മുഖ്യമന്ത്രിക്കും വേണ്ടി ശ്രമിക്കുന്നതെന്നാണ് ആക്ഷേപം.
ആഭ്യന്തര വകുപ്പിനെതിരെ സുധീരൻ പ്രസ്താവന നടത്തിയപ്പോൾ രൂക്ഷ വിമർശനമാണ് ഐ ഗ്രൂപ്പ് നടത്തിയത്. പാർട്ടിയുടെ ദേശീയ വക്താവിനെ കൊണ്ട് തന്നെ സുധീരനെ വിമർശിക്കുകയാണ് ചെയ്തത്. എന്നാൽ കെ സി ജോസഫിന്റെ പ്രസ്താവനയോട് പരസ്യമായി പ്രതികരിക്കാൻ ഐ ഗ്രൂപ്പ് കാർ എത്തില്ല. കാരണം പ്രസ്താവന നടത്തി മന്ത്രിയെ വലുതാകാൻ അനുവദിക്കേണ്ടെന്നാണ് തീരുമാനം. എന്നാൽ പാർട്ടി യോഗങ്ങളിൽ ജോസഫിനെ കൊണ്ട് മറുപടി പറയിക്കും. ആഭ്യന്തര വകുപ്പും സർക്കാരിന്റെ ഭാഗമാണെന്ന് മന്ത്രിയെ കൊണ്ട് ഇത്തരം യോഗങ്ങളിൽ സമ്മതിപ്പിക്കുകയാണ് ഐ ഗ്രൂപ്പിന്റെ ലക്ഷ്യം.
ഭരണത്തിലിരിക്കുന്ന ഒരു മന്ത്രിതന്നെ കണ്ണൂരിന്റെ അവസ്ഥയെക്കുറിച്ച് ചൂണ്ടിക്കാട്ടുമ്പോൾ ഈ മേഖലയിലെ സാധാരണ ജനങ്ങളുടെ അവസ്ഥ എന്താണെന്ന് പറയേണ്ടതില്ലല്ലോ എന്ന ചോദ്യവും ഉയരുന്നു. നാലു വർഷം പൂർത്തിയാക്കിയ ഭരണകൂടം, ഈ മേഖലയിലെ സമാധാനശ്രമത്തിനുവേണ്ടി എന്തുചെയ്തുവെന്ന് ആത്മപരിശോധന നടത്തിയിട്ടില്ല. കണ്ണൂരിൽ നിന്നുള്ള മന്ത്രിയെന്ന നിലിയിൽ ജോസഫിനും ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ട്. ഇത് മറച്ചു വച്ചാണ് വിവാദ പ്രസ്താവനകളിലൂടെ ചെന്നിത്തലയെ അപമാനിക്കാനുള്ള ശ്രമമെന്നാണ് ആക്ഷേപം. ഭരണകൂടത്തിന്റെ അലംഭാവം തന്നെയാണ് ഈ മേഖലയിലെ പ്രശ്നങ്ങൾക്ക് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ കുപ്പായമണിഞ്ഞ പൊലീസുകാരാണത്രേ അകമമേഖലയിലെ അസ്വസ്ഥതകൾ ഉണ്ടാക്കുന്നതിന് പ്രധാന ഉത്തരവാദികൾ. ജില്ലയിലെ രാഷ്ട്രീയബന്ധമുള്ള പൊലീസുകാരാണ് ഈ മേഖലയിലെ പൊലീസ് സ്റ്റേഷനുകളിൽ മഹാഭൂരിപക്ഷവും. അതുകൊണ്ടു തന്നെ ഒറ്റകാരും സംരക്ഷകരുമായി അവർ പ്രവർത്തിക്കുന്നു.
കണ്ണൂർ ജില്ലയിൽ വിദ്യാർത്ഥി-യുവജന രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായവരാണ് ഇന്ന് പൊലീസ് സ്റ്റേഷനുകളിലുള്ളത്. അവരിലേറെപ്പേരും സംഘർഷമേഖലയിലാണ് പ്രവർത്തിക്കുന്നത്. മുൻകാല രാഷ്ട്രീയത്തിലെ ബന്ധങ്ങൾ മൂലം പലരേയും പിടികൂടാൻ അവർക്കാവുന്നില്ല. മറ്റു ചിലർ ഭയപ്പെടുത്തിയും കാര്യം നേടുന്നു. ഇതെല്ലാം പ്രതികൾ രക്ഷപ്പെടാൻ കാരണമാകുന്നു. ഇതിന് കാരണക്കാരൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയല്ല. കാലാകാലങ്ങളിൽ തുടർന്നുവന്ന പ്രശ്നങ്ങളാണ്. ഒറ്റയടിക്ക് ഇവയ്ക്ക് പരിഹാരം ഒരുക്കാൻ ആഭ്യന്തര മന്ത്രിക്കുമായില്ല. ഈ സർക്കാരിന്റെ കാലത്ത് ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും വകുപ്പ് കൈകാര്യം ചെയ്തപ്പോഴും ഇതു തന്നെയായിരുന്നു അവസ്ഥ. അന്നൊക്കെ ജോസഫ് എവിടെയായിരുന്നുവെന്നാണ് കോൺഗ്രസിലെ ചെന്നിത്തല പക്ഷക്കാരുടെ ചോദ്യം.
തലശേരി, പാനൂർ മേഖലയിലെ അക്രമങ്ങളനുഗ്രഹമാകുന്നതും ഒരു വിഭാഗം പൊലീസുകാർക്കു തന്നെയാണ്. ഒരു ഭാഗത്ത് അക്രമം അരങ്ങേറുമ്പോൾ മറുഭാഗത്തു മണൽ ക്വട്ടേഷൻ മാഫിയകൾ സജീവമാകുന്നു. അനധികൃത മണൽ കടത്തിന് ഒത്താശ ചെയ്യുന്നതിൽ പൊലീസിലെ താഴേത്തലം മുതൽ മുകൾത്തട്ടു വരെ നല്ല പ്രതിഫലവും ലഭിക്കുന്നു. രാഷ്ട്രീയ ക്രിമിനലുകൾ തന്നെയാണ് ക്വട്ടേഷൻ സംഘങ്ങളിലെ തലവന്മാർ. ഇവരുടെ പ്രവർത്തനങ്ങൾക്കുനേരേ കണ്ണടയ്ക്കുന്ന പൊലീസുകാരിൽ ചിലർ സമ്പന്നന്മാരായി വാഴുന്നുണ്ട്. ചില വ്യാപാര കാര്യങ്ങളിൽ സിപിഐ(.എം) - ആർഎസ്എസ്. ക്വട്ടേഷൻ സംഘങ്ങൾ പരസ്പരം സഹകരിച്ചു പ്രവർത്തിക്കുന്നുമുണ്ട്. ഇവർ തമ്മിലുള്ള അഭിപ്രായ വ്യത്യാസം രാഷ്ട്രീയകാര്യങ്ങളിൽ മാത്രമാണ്. സാമ്പത്തിക ഇടപെടലുകളിൽ ഇവർ പരസ്പരം ഒറ്റുകൊടുക്കാറില്ല. ഇതല്ലൊം ക്രമസമാധാനത്തെ ബാധിച്ചിട്ടുണ്ട്.
കാര്യഎ.കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഈ മേഖലയിൽ സമാധാനം കൈവന്നിരുന്നു. ആ പൊലീസ് സംവിധാനം കുറേക്കാലമായി അട്ടിമറിക്കപ്പെട്ടു. ഭരണം മാറി മാറി വന്നാലും സിഐ, ഡിവൈ.എസ്. പി. , ഓഫീസുകളിൽ പത്തു വർഷത്തിലേറെയായി ഒരേ തസ്തികയിൽ തുടരുന്നവരുമുണ്ട്. അക്രമബാധിത പ്രദേശങ്ങളിൽ കണ്ണൂർ ജില്ലക്കാരായ പൊലീസുകാർ തന്നെ വിന്യസിക്കപ്പെടുന്നതാണ് ഈ മേഖല ഇത്ര വഷളാവാൻ കാരണം. കണ്ണൂർ ജില്ലയ്ക്കു തന്നെ പേരുദോഷം വരുത്തുന്ന പാനൂർ മേഖലയെ മാറ്റിയെടുക്കാൻ പൊലീസ് സംവിധാനത്തെ അടിമുടി മാറ്റിയെടുക്കുകയാണ് വേണ്ടത്. അല്ലാതെ മന്ത്രിയുടെ പ്രസ്താവനകൊണ്ട് യാതൊരു പരിഹാരവുമാകില്ല. ഈ മേഖലയിൽ സമാധാനം ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവരിൽ ക്വട്ടേഷൻ സംഘങ്ങളെപ്പോലെ പൊലീസുകാരും ഉണ്ട്. അക്രമമുണ്ടായാൽ യഥാസമയം അറിയാനും ഉന്നത ഉദേൃാഗസ്ഥരെ അറിയിക്കാനുമുള്ള സംവിധാനം അപര്യാപ്തമാണ്.
മുപ്പത്തഞ്ചു പൊലീസ് സ്റ്റേഷനുകളിൽ ഒമ്പതിൽ സ്പെഷൽ ബ്രാഞ്ച് സംവിധാനമേയില്ല. സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് സംവിധാനങ്ങളേയില്ലാത്ത സ്റ്റേഷനുകളുമുണ്ട്. അക്രമം നടന്നാൽ പൊലീസ് നായയെ കൊണ്ടു വരും. ജനങ്ങൾ അതോടെ സംതൃപ്തരാകും. എന്നാൽ മതിയായ പരിശീലനം ലഭിക്കാത്ത പൊലീസ് നായ ഓടിക്കറങ്ങി സ്ഥലം വിടും. പ്രതികളെക്കുറിച്ച് ഒരു വിവരവും നായയിലൂടെ ലഭിക്കാറില്ല. ബോംബു സ്ക്വാഡിന്റെ സ്ഥിതിയും തഥൈവ. ബോംബു പരിശോധിക്കുന്ന യന്ത്ര സംവിധാനവും കാര്യക്ഷമമല്ല. കുറ്റകൃതൃത്തിൽ പങ്കെടുക്കുന്ന രാഷ്ട്രീയ ക്രിമിനലുകളെ കണ്ടെത്തി ഓവുചാലിലോ പറമ്പിലോ കുറച്ച് ആയുധങ്ങൾ കൊണ്ടു വയ്ക്കും. അതോടെ ബോംബുകൾ പിടിച്ചെടുത്തെന്ന് പൊലീസ് അറിയിപ്പ്. ഇതാണ് ഇപ്പോൾ നടന്നു വരുന്ന കണ്ണൂരിലെ അക്രമബാധിത പ്രദേശങ്ങളിലെ പൊലീസ് സംവിധാനം. ഇതു മാറ്റാതെ സമാധാനം പ്രതീക്ഷിക്കേണ്ടതില്ലെന്നതാണ് യാഥാർത്ഥ്യം.
Stories you may Like
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- വീണ്ടും ചെന്നിത്തലയ്ക്ക് മുമ്പിൽ പിണറായി ക്ലീൻ ബൗൾഡ്!
- മത ജീവിതവും ഉപേക്ഷിക്കുന്നു; ജോസഫ് മാഷ് എന്ന അത്ഭുതം!
- 'ക്ലിഫ് ഹൗസിൽ കുളിക്കുന്നത് പട്ടിയോ കുട്ടിയോ?' പരിഹസിച്ച് ചെന്നിത്തല
- ശരി തരൂരിനെ ഒതുക്കും, ഒഴിവാക്കും എന്നെല്ലാം പറഞ്ഞിട്ട് ഇപ്പോഴോ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്