14 നിയമസഭാ സീറ്റുകളിൽ നിർണ്ണായകമെന്ന് ഉറപ്പായതോടെ എന്തു വില കൊടുത്തും ജോസിനെ തിരികെ കൊണ്ടു വരാൻ കച്ചകെട്ടിറങ്ങി കോൺഗ്രസ്; ജോസഫുമായി ഒത്തുതീർപ്പിലെത്താൻ ജോസിന്റെ മേൽ കത്തോലിക്കാ മെത്രാന്മാരുടെ സമ്മർദ്ദവും; വരുന്നുണ്ടെങ്കിൽ ഇപ്പോൾ വരണം എന്നു പറഞ്ഞ് വേഗത കൂട്ടി സിപിഎം; രണ്ടിലയും എമ്മും ഉപേക്ഷിച്ച് ജോസഫിന്റെ തുടക്കം; പാർട്ടിയുടേയും രണ്ടിലയുടേയും അവകാശം ഉറപ്പിച്ചതോടെ ജോസ് കെ മാണിക്ക് വൻ ഡിമാൻഡ്
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ചെറുതോണിയിൽ നടത്തുന്ന നിരാഹാരസമര പന്തലിലെ ബോർഡിൽനിന്ന് പാർട്ടിയുടെ 'എം' അപ്രത്യക്ഷമായി. പാർട്ടിചിഹ്നവും ഇല്ല. ഇതു രണ്ടും ജോസ് വിഭാഗത്തിന് സ്വന്തമാക്കാമെന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ വിധിയോടെ ജോസഫ് ഇതു രണ്ടും ഉപേക്ഷിക്കുകയാണ്.
രാജ്യസഭാ തെരഞ്ഞെടുപ്പിലെ വിപ്പ് ലംഘനനത്തിൽ അയോഗ്യതാ ഭയവും ഉണ്ട്. പിജെ ജോസഫിനും മോൻസ് ജോസഫിനും എതിരെ പരാതി നൽകാനാണ് ജോസ് കെ മാണിയുടെ തീരുമാനം. ഏതായാലും കേരളാ കോൺഗ്രസ് എമ്മിന്റെ ചെയർമാൻ ജോസ് കെ മാണിയാണെന്ന് രാഷ്ട്രീയ കേരളം സമ്മതിക്കുകയാണ്. അതിനിടെ ആയോഗ്യതാ പേടിയിൽ നിന്ന് രക്ഷപ്പെടാൻ ജോസ് കെ മാണിയുമായി ഒത്തുതീർപ്പിന് ശ്രമിക്കുകയാണ് പിജെ ജോസഫ്.
അതിനിടെ ജോസ് കെ.മാണി വിഷയത്തിൽ സമ്പൂർണ യുഡിഎഫ് യോഗത്തിൽ ആലോചിച്ച ശേഷം മാത്രമേ ചർച്ചയുള്ളൂവെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കുകയും ചെയ്തു. നേരത്തെ ഇതു സംബന്ധിച്ച നടത്തിയ ചർച്ചകളിൽ നിർഭാഗ്യവശാൽ തീരുമാനത്തിലെത്താനായില്ലെന്നു ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇനിയെന്തു ചെയ്യണം എന്നത് എല്ലാവരും കൂടിയാലോചിച്ചു തീരുമാനിക്കേണ്ടതുണ്ട്. വെർച്വൽ അല്ലാതെ നേതാക്കൾ നേരിട്ടു പങ്കെടുക്കുന്ന യോഗത്തിൽ ആലോചിക്കാനാണു ധാരണ. അടുത്ത യുഡിഎഫ് സമ്പൂർണ യോഗത്തിന്റെ തീരുമാനപ്രകാരം മാത്രമേ അടുത്തഘട്ടം ചർച്ചയുണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞാലിക്കുട്ടി നേരിട്ട് തന്നെ ജോസ് കെ മാണിയുമായി അനുനയ ചർച്ച നടത്തും.
രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് കിട്ടിയതോടെ കോൺഗ്രസും വെട്ടിലായി. 14 സീറ്റുകളിൽ ജോസ് കെ മാണിയുടെ നിലപാട് നിർണ്ണായകമാണ്. കോട്ടയത്തും പത്തനംതിട്ടയിലും ഭൂരിഭാഗം സീറ്റുകളും ജയിക്കാൻ ജോസിനെ ഒപ്പം നിർത്തണമെന്ന വികാരം യുഡിഎഫിലും സജീവമാണ്. മുസ്ലിം ലീഗാണ് ജോസ് പക്ഷത്തിന് വേണ്ടി നീക്കം നടത്തുന്നത്.
ഈ സാഹചര്യത്തിലാണ് കേരള കോൺഗ്രസുമായുള്ള ബന്ധം പുനരുജ്ജീവിപ്പിക്കുന്ന കാര്യത്തിൽ മുന്നണിയുടെ തീരുമാനത്തിനായി കാക്കാൻ കോൺഗ്രസ് നലിപാട് എടുത്തത്. ജോസ് കെ. മാണി വിഭാഗത്തെ മുന്നണി യോഗത്തിൽനിന്നു മാറ്റിനിർത്താൻ തീരുമാനിച്ചത് മുന്നണി നേതൃത്വമാണ്. ആ സ്ഥിതിയിൽ തുടർന്നുള്ള കാര്യവും മുന്നണിതന്നെ തീരുമാനിക്കട്ടേയെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്.
ഇക്കാര്യത്തിൽ ധൃതിപിടിച്ചൊരു നിലപാടിലേക്ക് പോകേണ്ടെന്നാണ് കോൺഗ്രസ് നേതാക്കളുടെ വാക്കുകൾ സൂചിപ്പിക്കുന്നത്. ജോസ് വിഭാഗവുമായുള്ള ബന്ധം അടഞ്ഞ അധ്യായമല്ലെന്ന് കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഘടകകക്ഷികളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുന്നണിയിലെ തീരുമാനമനുസരിച്ചായിരിക്കും ഇക്കാര്യത്തിൽ ഇനി മുന്നോട്ടുപോകുകയെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും വിശദീകരിച്ചു. ഉടനെയൊരു അനുരഞ്ജനസംഭാഷണം ഉദ്ദേശിക്കുന്നില്ലെന്നാണ് ലീഗ് നേതാവിന്റെയും നിലപാട്. ബുധനാഴ്ച ചേരാനിരുന്ന യു.ഡി.എഫ്. യോഗം മാറ്റിവെച്ചിരിക്കയാണ്. പുതിയ തീയതി പ്രഖ്യാപിച്ചില്ലെങ്കിലും അധികം വൈകാതെ യോഗം ചേരും.
കേരള കോൺഗ്രസ് തർക്കത്തിൽ ജോസ് വിഭാഗം മേൽക്കൈ നേടിയതിനാൽ യു.ഡി.എഫിലേക്ക് മടങ്ങണമെങ്കിൽത്തന്നെ അവർ കടുത്ത വിലപേശൽ നടത്തും. അതിനിടെ ജോസ് പക്ഷത്തിന് മേൽ സമ്മർദ്ദം ചെലുത്താൻ കത്തോലിക്കാ മെത്രാന്മാരും നീക്കം നടത്തുന്നുണ്ട്. പിജെ ജോസഫിനെ പിണക്കരുതെന്നും ഒപ്പം നിർത്തണമെന്നുമാണ് അവരുടെ ആവശ്യം.
നിയമസഭാ, തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിൽ പാർട്ടിയെന്ന നിലയിൽ കേരള കോൺഗ്രസിന് കഴിഞ്ഞ പ്രാവശ്യം അനുവദിച്ച സീറ്റുകൾ തങ്ങൾക്കുതന്നെ നൽകണമെന്ന നിലപാടായിരിക്കും യുഡിഎഫുമായുള്ള ചർച്ചകളിൽ ജോസ് സ്വീകരിക്കുക. ചങ്ങനാശ്ശേരി, കടുത്തുരുത്തി സീറ്റുകളുടെ കാര്യത്തിൽ കടുംപിടിത്തം പിടിക്കും. ഇവിടത്തെ സിറ്റിങ് എംഎൽഎ.മാർ ജോസഫിനൊപ്പമായതാണ് ഇതിന് കാരണം. ഇതിനിടെ ജോസ് കെ മാണിക്ക് വേണ്ടി സിപിഎമ്മു ചരടു വലികൾ സജീവമാക്കിയിട്ടുണ്ട്. ഇപ്പോൾ വന്നാൽ മുന്നണിയിൽ എടുക്കാം എന്നാണ് വാഗ്ദാനം.
കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കമാണ് കേരളാ കോൺഗ്രസിനെ യുഡിഎഫുമായി അകറ്റിയത്. മുന്നണിയുമായുണ്ടാക്കിയ ധാരണ അനുസരിക്കാത്തതാണ് കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്ന ന്യായമാണ് കോൺഗ്രസിന്റേത്. ജോസഫ് പക്ഷത്തിന് നൽകാനായിരുന്നു നീക്കം. എന്നാൽ ചിഹ്നവും പേരും ജോസ് കെ മാണിക്ക് ആയതോടെ ഈ നീക്കം ചോദ്യം ചെയ്യപ്പെടുകയാണ്. ഇടതുമുന്നണിയും തങ്ങൾക്ക് അനുകൂല നിലപാടിലേക്ക് വരുന്നതായാണ് ജോസ് വിഭാഗത്തിന്റെ കണക്കുകൂട്ടൽ. പാർട്ടിക്ക് അംഗീകാരം ലഭിച്ചതിനാൽ മറുകണ്ടം ചാടാൻ നിന്നവരും ഒപ്പംനിൽക്കുമെന്ന ജോസ് കരുതുന്നു.
മധ്യതിരുവിതാംകൂറിലടക്കം കഴിയുന്നത്ര സീറ്റുകൾനൽകി തദ്ദേശ തിരഞ്ഞെടുപ്പിലുള്ള സഹകരണമാണ് ഇടതുമുന്നണി ആഗ്രഹിക്കുന്നത്. ഇത് കോൺഗ്രസിനും അറിയാം. ഇത് മനസ്സിലാക്കിയാണ് എങ്ങനേയും ജോസ് പക്ഷത്തെ ഒപ്പം നിർത്താനുള്ള നീക്കം. അതിനിടെ രണ്ടില ചിഹ്നത്തിൽ മത്സരിച്ചുവിജയിച്ച് പ്രാദേശിക ജനപ്രതിനിധികളായവരുടെ യോഗം വിളിച്ചുചേർക്കാൻ ജോസ് വിഭാഗം തീരുമാനിച്ചിട്ടുണ്ട്. പാർട്ടിയുടെ പേരും ചിഹ്നവും ഉപയോഗിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നൽകിയതിന് പിന്നാലെയാണ് പാർട്ടിക്കുള്ളിൽ പിടിമുറുക്കാനുള്ള ഇവരുടെ നീക്കം.
പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ അംഗങ്ങളായ പാർട്ടിയിലെ ഒരുവിഭാഗം നിലവിൽ ജോസഫിനൊപ്പമാണ്. ഔദ്യോഗികവിഭാഗമെന്നനിലയിൽ തങ്ങൾക്ക് ഇവരുടെ യോഗം വിളിച്ചുചേർക്കാൻ അധികാരമുണ്ടെന്നാണ് ജോസ് വിഭാഗം പറയുന്നത്. മുന്നണിയിൽനിന്ന് മത്സരിച്ചവരെയും, ഒറ്റയ്ക്ക് രണ്ടില ചിഹ്നത്തിൽ മത്സരിച്ചവരെയും യോഗത്തിലേക്ക് വിളിക്കും. പങ്കെടുത്തില്ലെങ്കിൽ നടപടികളുണ്ടാകുമെന്നും ജോസ് വിഭാഗം മുന്നറിയിപ്പ് നൽകുന്നുണ്ട്.
ചെയർമാന്റെ നിർദ്ദേശപ്രകാരം അതത് മണ്ഡലം കമ്മിറ്റികളായിരിക്കും യോഗം വിളിക്കുക. ജനപ്രതിനിധികളുടെ പട്ടിക തയ്യാറാക്കിനൽകാൻ സംസ്ഥാനനേതൃത്വം നിലവിൽ നിർദ്ദേശം നൽകിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍