ജോസഫിന്റെ സമ്മർദ്ദത്തിന് വഴങ്ങി ജോസ് കെ മാണിയെ പുറത്താക്കിയത് കോൺഗ്രസിന്റെ ദുഷ്ടലാക്കിന്റെ പ്രതിഫലനം; പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച് കഴിവ് തെളിയിച്ച് യുഡിഎഫിന് തിരിച്ചടി നൽകി വിലപേശലിന് ഒരുങ്ങും; ഇടതു പിന്തുണയോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി നിലനിർത്തി കോൺഗ്രസിനെ വെല്ലുവിളിക്കും; ആൾ ബലമില്ലാത്ത ജോസഫിന് വേണ്ടി കോൺഗ്രസ് ബലി കൊടുത്തത് കോട്ടയത്തെ യുഡിഎഫിന്റെ വിജയ സാധ്യത
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: കെ എം മാണിയായിരുന്നു അഞ്ച് പതിറ്റാണ്ടോളം കോട്ടയത്തെ രാഷ്ട്രീയത്തിലെ പ്രധാനി. ഇത് അംഗീകരിക്കാൻ കോൺഗ്രസ് ഏറെ ബുദ്ധിമുട്ടിയിരുന്നു. അതുകൊണ്ട് തന്നെ മാണിയെ യുഡിഎഫിൽ നിന്ന് പുകച്ച് ചാടിക്കാനും തകർക്കാനുമാണ് ബാർ കോഴ ചർച്ചയാക്കിയത്. ഇതിന് പിന്നിലെ കോൺഗ്രസ് താൽപ്പര്യം പല ഘട്ടത്തിലും മറ നീക്കി പുറത്തു വരികയും ചെയ്തു. ജോസ് കെ മാണിയെ യുഡിഎഫിൽ നിന്ന് പുറത്താക്കിയതും ഇതേ രാഷ്ട്രീയ ബുദ്ധിയാണ്.
നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയോടെ വീണ്ടും കോൺഗ്രസ് മാണിയെ യുഡിഎഫിൽ എത്തിച്ചു. മുസ്ലിം ലീഗായിരുന്നു ചർച്ചകൾക്ക് നേതൃത്വം കൊടുത്തത്. ഇതിന്റെ ഗുണം ഇടുക്കിയിലും പത്തനംതിട്ടയിലും കോട്ടയത്തും കോൺഗ്രസിന്റെ മുന്നണിക്ക് കിട്ടി. പിന്നാലെ മാണി യാത്രയായി. ഇതോടെ ജോസ് കെ മാണിയെ ഇല്ലായ്മ ചെയ്ത് കോട്ടയത്തെ കേരളാ കോൺഗ്രസ് മുൻതൂക്കം തകർക്കാനുള്ള ഗൂഢാലോചനകൾ യുഡിഎഫിൽ ഒരുങ്ങി. ഇതാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിലെ ചർച്ചകളിൽ നിറഞ്ഞത്. കോട്ടയത്തെ എ ഗ്രൂപ്പുകാർ ഒടുവിൽ ആഗ്രഹം നടപ്പാക്കി. ജോസ് കെ മാണിയെ അവർ മുന്നണിയിൽ നിന്നും പുറത്താക്കി.
എന്തു വന്നാലും കടുത്ത നിലപാടെന്ന തീരുമാനമാണ് ജോസ് കെ മാണി ആദ്യം മുതലേ എടുത്തത്. പിജെ ജോസഫിന്റെ കേരളാ കോൺഗ്രസിന് കോട്ടയത്തും പത്തനംതിട്ടയിലും സ്വാധീനം കുറവാണ്. എങ്കിലും ജോസ് കെ മാണിയെ പുറത്താക്കി യുഡിഎഫിന്റെ കോട്ടയം ജില്ലയിലെ ഒന്നാം നമ്പർ പാർട്ടിയാക്കുകയാണ് കോൺഗ്രസ്. കെ എം മാണിയുണ്ടാക്കി കരാർ പ്രകാരം ജില്ലാ പ്രസിഡന്റാകേണ്ട ആളാണ് ചുമതലയിലുള്ളത്. പാർട്ടിയുടെ ചിഹ്നവും ഔദ്യോഗിക അംഗീകരാവും തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പിലാണ്. കേരളാ കോൺഗ്രസ് പാർട്ടിക്കാണ് സീറ്റ് നൽകിയത്. അതിൽ തർക്കമുള്ളതിനാൽ സ്ഥാനം രാജിവയ്ക്കില്ലെന്നാണ് ജോസ് കെ മാണിയുടെ പക്ഷം കോൺഗ്രസ് അംഗീകരിക്കുന്നില്ല. പാലായിൽ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയെ തോൽപ്പിച്ചത് പിജെ ജോസഫായിരുന്നു. എന്നിട്ടും ജോസഫിനെതിരെ യുഡിഎഫ് നടപടി എടുത്തില്ല.
പാലായിൽ ചിഹ്നം പോലും ജോസഫ് നൽകിയില്ല. ഇതാണ് പാലായിലെ തോൽവിക്ക് കാരണം. ഇതിന് പിന്നിലും കോൺഗ്രസിന്റെ താൽപ്പര്യമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കോട്ടയത്തെ കാര്യത്തിൽ വീട്ടു വീഴ്ചയില്ലെന്ന് ജോസ് കെ മാണി ഉറച്ച നിലപാട് എടുത്തത്. തദ്ദേശ തെരഞ്ഞെടുപ്പിലെ കേരളാ കോൺഗ്രസ് സീറ്റുകളിൽ ജയിക്കാനുള്ള പ്രാദേശിക കരുത്ത് കേരളാ കോൺഗ്രസിനുണ്ട്. മാണി വികാരത്തിന് അതിന് കഴിയുമെന്നാണ് ജോസ് കെ മാണിയുടെ കണക്കു കൂട്ടൽ. യുഡിഎഫിൽ നിന്നാലും പാലം വലിച്ച് തോൽപ്പിക്കും. ഈ സാഹചര്യത്തിലാണ് കടുത്ത നിലപാടിലേക്ക് ജോസ് കെ മാണി കടക്കുന്നത്. പാലായിൽ ജോസഫ് വിലപേശൽ നടത്തി. വിമത സ്ഥാനാർത്ഥിയെ നിർത്തി. കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അംഗീകാരം റദ്ദാക്കണമെന്ന് പോലും ആവശ്യപ്പെട്ടു. എന്നാൽ കോൺഗ്രസ് ജോസഫിനെതിരെ നടപടി എടുത്തില്ല.
അങ്ങനെ വിമത പ്രവർത്തനം നടത്തിയ ജോസഫിന് വേണ്ടി ഇപ്പോൾ കോൺഗ്രസ് നിലപാട് എടുക്കുന്നു. പാലായിൽ ചിഹ്നം നിഷേധിച്ച് തോൽപ്പിച്ച ജോസഫ് ഒരു ദയയും അർഹിക്കുന്നില്ലെന്ന നിലപാടിൽ ഉറച്ച് ജോസ് കെ മാണി മുന്നോട്ട് പോകുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു പക്ഷവുമായി സഹകരിച്ച് കരുത്ത് കാട്ടുകായണ് ജോസ് കെ മാണിയുടെ ലക്ഷ്യം. അതിന് ശേഷം കൃത്യമായ വിലപേശലോടെ നിയമസഭ തെരഞ്ഞെടുപ്പിലേക്ക് പോവുകയാണ് ലക്ഷ്യം. കേരളാ കോൺഗ്രസിലെ ജോസ് കെ മാണി-ജോസഫ് പക്ഷങ്ങളുടെ സംഘടനാ തലത്തിലെ കരുത്തിനെ കുറിച്ച് സിപിഎം വിലയിരുത്തൽ നടത്തിയിരുന്നു
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ ചിഹ്ന തർക്കം നടക്കുകയാണ്. ഇത് ജോസ് കെ മാണിക്ക് അനുകൂലമാകുമെന്നാണ് ഇടതു പക്ഷത്തിന്റെ വിലയിരുത്തൽ. എന്നാൽ തദ്ദേശ അംഗങ്ങളിലെ അംഗ ബലത്തിൽ ജോസ് കെ മാണിക്കുള്ള എണ്ണത്തിന്റെ കണക്കു പോലും കോൺഗ്രസ് എടുക്കുന്നില്ല. 600 പഞ്ചായത്ത് അംഗങ്ങളിൽ 460 പേരും ജോസ് കെ മാണിക്കൊപ്പമാണ്. ഇതിൽ 260 പേരും കോട്ടയം ജില്ലയിൽ നിന്നുള്ളവരാണ്. കോട്ടയം, എറണാകുളം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലെ 20 നിയമസഭാ മണ്ഡലങ്ങളിൽ ജയപരാജയം നിശ്ചിയിക്കുന്നത് ജോസ് കെ മാണി വിഭാഗമാണ്. എന്നാൽ കോട്ടയത്തെ ചില കോൺഗ്രസ് നേതാക്കൾക്ക് പാലയിലും പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും ഏറ്റുമാനൂരിലും ചങ്ങനാശ്ശേരിയിലും മത്സരിക്കാൻ മോഹമുണ്ട്. ഈ സീറ്റുകൾ കിട്ടണമെങ്കിൽ ജോസ് കെ മാണിയെ പുറത്താക്കണം. ഇതിന് വേണ്ടിയാണ് കോൺഗ്രസിലെ എ ഗ്രൂപ്പ് കോട്ടയം ജില്ലാ പഞ്ചായത്ത് സീറ്റിൽ കടുംപിടിത്തം നടത്തിയതും ജോസ് കെ മാണിയെ പുറത്താക്കിയതും.
മാണിയുടെ യഥാർത്ഥ പിന്തുടർച്ചയുള്ള ജോസ് കെ മാണിക്കൊപ്പമാണ് കേരളാ കോൺഗ്രസിലെ ബഹുഭൂരിപക്ഷവും. ഇതെല്ലാം മനസ്സിലാക്കിയിട്ടും ജോസ് കെ മാണിയെ ഒഴിവാക്കിയത് കോട്ടയത്തെ നിയമസഭാ സീറ്റുകൾ സ്വന്തമാക്കാൻ വേണ്ടി മാത്രമാണ്. എന്നാൽ മാണിയുടെ വികാരം അവഗണിച്ചാൽ തെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയുണ്ടാകുമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം തിരിച്ചറിയുന്നു. ജോസ് കെ മാണിക്കൊപ്പമുള്ളവരെ പ്രലോഭിപ്പിക്കാനും കോൺഗ്രസ് നേതാക്കൾ തന്നെ ശ്രമിക്കുന്നുണ്ടെന്നാണ് സൂചന.
ഇത് സിപിഎമ്മും തിരിച്ചറിയുന്നു. അതുകൊണ്ട് കൂടിയാണ് ജോസ് കെ മാണിയുടെ സംഘടനാ ശക്തി പരിശോധിക്കുന്നത്. കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിയുടെ സാന്നിധ്യം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. കോട്ടയം ജില്ലാ പഞ്ചായത്തിൽ കോൺഗ്രസിന് എട്ടും ജോസ്പക്ഷത്തിന് നാലും ജോസഫ് പക്ഷത്തിനു രണ്ടും അംഗങ്ങളാണുള്ളത്. ഇടതുമുന്നണിക്ക് ഏഴും പി.സി. ജോർജിന്റെ ജനപക്ഷത്തിന് ഒരു അംഗവുമുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍