മമതയെ വേദനിപ്പിക്കൽ; ഒപ്പം ജാട്ടുകളെ അടുപ്പിക്കൽ; മോദിയും അമിത് ഷായും ആർ എസ് എസും ചേർന്നെടുത്ത അതീവ രഹസ്യ തീരുമാനം; രാജസ്ഥാനിലും ഭരണം പിടിക്കാനുള്ള തന്ത്രമൊരുക്കൽ; കർഷക പുത്രനെ ഉയർത്തുന്നതും പ്രതിപക്ഷത്തെ വെട്ടിലാക്കുന്ന രാഷ്ട്രീയ തന്ത്രം; നിരാശനായി ആരിഫ് മുഹമ്മദ് ഖാൻ; മുസ്ലിം നേതാക്കളെ തഴഞ്ഞ് ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കൊൽക്കത്ത: ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ എത്തുമെന്ന് ഉറപ്പാകുമ്പോൾ നിരാശനാകുന്നത് കേരളാ ഗവർണ്ണർ. പശ്ചിമ ബംഗാൾ ഗവർണ്ണറെ ഉപരാഷ്ട്രപതിയായി ബിജെപി ഉയർത്തുന്നതും വ്യക്തമായ പദ്ധതിയുടെ ഭാഗമായാണ്. എല്ലാവരുടെയും അഭിപ്രായം മാനിച്ച് ബിജെപിയുടെയും എൻഡിഎയുടെയും ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി 'കർഷക പുത്രനായ' ജഗ്ദീപ് ധൻകറിനെ പ്രഖ്യാപിക്കുന്നു.'' സ്ഥാനാർത്ഥി നിർണയത്തിലെ സൂക്ഷ്മതയിൽ എന്നും അദ്ഭുതപ്പെടുത്തിയിട്ടുള്ള ബിജെപി ഇത്തവണയും അത് കൈവിട്ടില്ല. ഗ്രോത വിഭാഗത്തിൽനിന്നുള്ള ആദ്യ വനിത രാഷ്ട്രപതി സ്ഥാനാർത്ഥിക്കു പിന്നാലെ കർഷക കുടുംബത്തിൽനിന്നുള്ള ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ബിജെപി പാർലമെന്ററി ബോർഡ് യോഗത്തിലെ തീരുമാനം ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയാണ് പ്രഖ്യാപിച്ചത്. നിലവിൽ ബംഗാൾ ഗവർണറായ ജഗ്ദീപ് മുഖ്യമന്ത്രി മമതാ ബാനർജിയുമായുള്ള പോരിലൂടെയാണ് വാർത്തകളിൽ ഇടം നേടിയത്.
മുസ്ലിം നേതാവ് ഉപരാഷ്ട്രപതിയാകുമെന്നായിരുന്നു പ്രചരണം. ഉപരാഷ്ട്രപതിയെ നിശ്ചയിക്കാൻ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ഉണ്ട്. ഈ സാഹര്യത്തിൽ മുക്താസ് നഖ് വിയോ കേരളാ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനോ എത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ മുസ്ലീമിനെ ഉയർത്തിക്കാട്ടുന്നതിനോട് ചില പരിവാർ നേതാക്കൾക്ക് വിയോജിപ്പുണ്ടായിരുന്നു. ഭയം കാരണം ബിജെപി ചെയ്യുന്ന നീക്കമായി അതിനെ വിലയിരുത്തുമെന്നും വാദമുയർന്നു. ഇതോടെയാണ് മറ്റ് പേരുകളിലേക്ക് ചർച്ച എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മാത്രമാണ് തീരുമാനങ്ങളിൽ പങ്കാളിയായത്. ബാക്കിയെല്ലാവരേയും ബിജെപി പാർലമെന്ററീ പാർട്ടി യോഗത്തിലാണ് ആരാണ് സ്ഥാനാർത്ഥിയെന്ന് അറിയിച്ചത്. പശ്ചിമ ബംഗാൾ മമതാ ബാനർജിക്ക് തിരിച്ചടിയാണ് ഇത്. രാജസ്ഥാനിലേക്കുള്ള ബിജെപിയുടെ താൽപ്പര്യവും ധൻകറിനെ തുണച്ചു.
ബിജെപി ദേശീയ ആസ്ഥാനത്തു ചേർന്ന പാർലമെന്ററി ബോർഡ് യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ എന്നിവരുടെ നേതൃത്വത്തിലാണ് ധൻകറിനെ തിരഞ്ഞെടുത്തത്. മുൻ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ജമ്മു കശ്മീർ ലഫ്.ഗവർണർ മനോജ് സിൻഹ, മുൻ കേന്ദ്രമന്ത്രി എസ്.എസ് അലുവാലിയ, കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി എന്നിവരുടെ പേരുകളും ആദ്യഘട്ടം മുതൽ സ്ഥാനാർത്ഥിപദത്തിലേക്ക് ഉയർന്നുവന്നിരുന്നത്. ഇവരെയെല്ലാം പിന്തള്ളിയാണ് ധൻകർ സ്ഥാനാർത്ഥിയാകുന്നത്.
കേരളാ സർക്കാരുമായി ഏറ്റുമുട്ടലിന്റെ പാതയിലായിരുന്നു ആരിഫ് മുഹമ്മദ് ഖാനും. എന്നാൽ കേന്ദ്ര സർക്കാരിന് ബംഗാളിനോടുള്ള അത്ര പ്രശ്നങ്ങൾ പിണറായി സർക്കാരുമായില്ല. ഈ സാഹചര്യവും ആരിഫ് മുഹമ്മദ് ഖാന് വിനയായി. ബംഗാൾ രാഷ്ട്രീയത്തിലെ പ്രത്യേക താൽപ്പര്യവും തീരുമാനത്തിൽ നിർണ്ണായകമായി. ഗവർണറുമായി പോരടിക്കുമ്പോഴെല്ലാം ജഗ്ദീപ് ധൻകർ 'ബംഗാളിന്റെ അതിഥി'യാണെന്ന പതിവുരാഷ്ട്രീയ തന്ത്രം തന്നെയാണു മമതാ ബാനർജി പുറത്തെടുത്തിരുന്നത്. രാജ്ഭവനിലേക്കു തേനൂറുന്ന മാൾഡ മാമ്പഴവും സമ്മാനങ്ങളും കൊടുത്തയക്കുന്ന മമത തൊട്ടടുത്ത സന്ദർഭത്തിൽ ഗവർണർക്കെതിരെ പരസ്യപ്രസ്താവന നടത്തുകയും ചെയ്യും. കഴിഞ്ഞ ദിവസം ഡാർജിലിങ്ങിലെ വേനൽക്കാല വസതിയിലെത്തി ഗവർണറെ മമതാ ബാനർജി കണ്ടിരുന്നു.
രാജസ്ഥാനിലെ കിതാന ഗ്രാമത്തിൽ ജനിച്ച ജഗ്ദീപ് ധൻകർ, സൈനിക് സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ജയ്പൂരിൽ ഫിസിക്സ് ഓണേഴ്സിനു ചേർന്നു.രാജസ്ഥാൻ സർവകലാശാലയിൽനിന്നു എൽഎൽബി പാസായശേഷം 1979 നവംബർ 10 നു അഭിഭാഷകനായി എന്റോൾ ചെയ്തു. സുപ്രീം കോടതിയിലും രാജസ്ഥാൻ ഹൈക്കോടതിയിലും മികവു തെളിയിച്ച അഭിഭാഷകനായ ധൻകർ ജനതാദൾ ടിക്കറ്റിലാണ് 1989 ൽ രാജസ്ഥാനിൽനിന്നു പാർലമെന്റിൽ എത്തിയത്. 1990 ൽ കേന്ദ്രമന്ത്രിയായി. 1993 ൽ കോൺഗ്രസിൽ ചേർന്നു. 1993-98 കാലഘട്ടത്തിൽ രാജസ്ഥാനിലെ കിഷൻഗറിൽ നിന്നു നിയമസഭയിലെത്തി. 2003 ൽ ആണ് ബിജെപിയിൽ ചേരുന്നത്.
കായികരംഗവുമായി അടുത്ത ബന്ധമാണുള്ളത്. രാജസ്ഥാൻ ഒളിംപിക് അസോസിയേഷന്റെയും ടെന്നിസ് അസോസിയേഷന്റെയും പ്രസിഡന്റായിരുന്നു. ഐസിസി ഇന്റർനാഷണൽ കോർട്ട് ഓഫ് ആർബിട്രേഷൻ അംഗവുമായിരുന്നു. രാഷ്ട്രീയത്തിനൊപ്പം അഭിഭാഷരംഗത്തും അദ്ദേഹം സജീവമായിരുന്നു. 1993 മുതൽ 1998 വരെ കിഷാൻഗർ മണ്ഡലത്തെ പ്രതിനിധീകരിച്ച് രാജസ്ഥാൻ വിദാൻ സഭയിലും അംഗമായി. 2019ലാണ് ജഗ്ദീപ് ധൻകറിനെ ബംഗാൾ ഗവർണറായി നിയമിക്കുന്നത്. ഭാര്യ സുദേഷ ധൻകർ. ഒരു മകളുണ്ട്. തൃണമൂൽ നേതൃത്വം ജഗ്ദീപിനെ 'ബിജെപി ഏജന്റാ'യി കണക്കാക്കിയപ്പോൾ ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്ന മികച്ച ഗവർണറായി സംസ്ഥാന ബിജെപിയും അദ്ദേഹത്തെ വാഴ്ത്തി. മമതാ ബാനർജിക്കെതിരെ പോരടിക്കാനല്ല മറിച്ച് മമത സർക്കാരിന്റെയും സംസ്ഥാന നിയമസഭയുടെയും തെറ്റുകൾ ചൂണ്ടിക്കാട്ടുകയാണ് താൻ ചെയ്യുന്നതെന്നാണ് ധൻകർ പറയുന്നത്.
രാജസ്ഥാനിലെ ജാട്ട് വിഭാഗത്തെ പ്രീതിപ്പെടുത്തുന്നതിനായാണ് ധൻകറിനെ സ്ഥാനാർത്ഥിയാക്കിയതെന്നാണ് വിലയിരുത്തൽ. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ജാട്ട് സമൂഹം കർഷക പ്രതിഷേധം രാജ്യത്ത് ശക്തമായ സമയത്തും ബിജെപിക്കൊപ്പം നിന്നിരുന്നു. സംസ്ഥാനത്ത് ഈ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു ലഭിച്ച വോട്ടുവിഹിതത്തിലും ഇത് പ്രതിഫലിച്ചു. മാത്രമല്ല അടുത്ത വർഷം രാജസ്ഥാനിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ജാട്ട് വിഭാഗം നിർണായക പങ്കുവഹിക്കുന്ന തിരഞ്ഞെടുപ്പിൽ ധൻകറിനെ സ്ഥാനാർത്ഥിയാക്കിയതിലൂടെ ബിജെപി പ്രതീക്ഷിക്കുന്ന രാഷ്ട്രീയ നേട്ടമാണ്.
ഹരിയാനയിൽനിന്നുള്ള കർഷക നേതാവ് ചൗധരി ദേവി ലാലിന്റെ അനുയായിയാണ് ധൻകറിന്റെയും രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ഇന്ത്യയുടെ ഉപ പ്രധാനമന്ത്രിയും ഹരിയാന മുഖ്യമന്ത്രിയുമായിരുന്നു ദേവിലാൽ. ജുൻജുനുവിലെ ലോക്സഭാ സ്ഥാനാർത്ഥിയായി 1989ൽ ധൻകറിനെ നിർദേശിക്കുന്നതും ദേവി ലാലാണ്. എന്നാൽ പിന്നീട് ഇദ്ദേഹത്തെ വിട്ട് ധൻകർ കോൺഗ്രസിനൊപ്പം ചേർന്നു. പി.വി.നരസിംഹ റാവുവിന്റെ കാലത്തായിരുന്നു ഇത്. എന്നാൽ രാജസ്ഥാൻ കോൺഗ്രസിൽ അശോക് ഗെലോട്ട് ശക്തനായതോടെ അദ്ദേഹം ബിജെപിയിലേക്കു മാറി. വൈകാതെ വസുന്ധര രാജെയുടെ വിശ്വസ്തനാവുകയും ചെയ്തു.
ജാട്ട് വിഭാഗത്തിനുൾപ്പെടെ ഒബിസി പദവി നേടിക്കൊടുക്കുന്നതിൽ സുപ്രധാന പങ്കു വഹിച്ച നേതാവാണ് ധൻകർ. അതിനാലാകണം ജെ.പി. നഡ്ഡ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചപ്പോൾ 'കർഷക പുത്രൻ' എന്ന് എടുത്തു പറഞ്ഞതും. രാജസ്ഥാൻ തിരഞ്ഞെടുപ്പാണ് ബിജെപിയുടെ ലക്ഷ്യമെന്നു സൂചിപ്പിക്കുന്ന മറ്റൊന്നു കൂടിയുണ്ട്. ധൻകർ ഉപരാഷ്ട്രപതിയായാൽ ലോക്സഭയും രാജ്യസഭയും നിയന്ത്രിക്കുന്നവർ രാജസ്ഥാനിൽനിന്നാകും. ലോക്സഭ സ്പീക്കർ ഓം ബിർല രാജസ്ഥാനിലെ കോട്ടബൻഡി മണ്ഡലത്തിൽനിന്നുള്ള എംപിയാണ്. രാജ്യസഭ നിയന്ത്രിക്കുക ഉപരാഷ്ട്രപതിയാണ്.
ധൻകർ ആദ്യമായി ലോക്സഭയിലേക്കെത്തിയ ജുൻജുനുവിലായിരുന്നു ഇത്തവണത്തെ ആർഎസ്എസിന്റെ ദേശീയ സമ്മേളനം നടന്നതെന്ന പ്രത്യേകതയുമുണ്ട്. ധൻകറിന്റെ ജന്മസ്ഥലവും ജുൻജുനു ജില്ലയിലാണ്. ഇത്തരത്തിൽ, നേരത്തേത്തന്നെ ബിജെപിയും ആർഎസ്എസും ധൻകറിന്റെ ഉപരാഷ്ട്രപതി സ്ഥാനം സംബന്ധിച്ച കൃത്യമായ ധാരണയിലെത്തിയെന്നാണു സൂചന.
Stories you may Like
- പാർലമെന്റിൽ സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർ ഉയർത്തിയത് 264 ചോദ്യങ്ങൾ
- കല്യാൺ ബാനർജിക്കെതിരെ പരാതി, വേദനിപ്പിക്കണമെന്ന് ഉദ്ദേശിച്ചില്ലെന്ന് തൃണമൂൽ എംപി
- എം പിമാർ സ്കൂൾ കുട്ടികളല്ല, മാന്യമായി പെരുമാറണമെന്ന് ജയ ബച്ചൻ ജഗ്ദീപ് ധൻകറിനോട്
- പ്രിയ അദ്ധ്യാപികയെ സന്ദർശിക്കാൻ ഉപരാഷ്ട്രപതി പാനൂർ താഴെ ചമ്പാട്ടവീട്ടിലെത്തി
- ഉപരാഷ്ട്രപതിയെ പരിഹസിച്ച തൃണമൂൽ എംപിയുടെ മിമിക്രി സ്കിറ്റ് വിവാദമാകുന്നു
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്