കാര്യത്തോട് അടുത്തപ്പോൾ വെള്ളാപ്പള്ളിക്കും മതേതര രോഗം; ഒട്ടേറെ സമുദായ സംഘടനകളും ആളില്ലാ പാർട്ടികളും എസ്എൻഡിപിയുടെ പാർട്ടിയിൽ ചേരാൻ റെഡി; വെള്ളാപ്പള്ളി വിരുദ്ധരെ ഒരു കുടക്കീഴിൽ ആക്കി എസ്എൻഡിപിയുടെ നേതൃത്വം പിടിക്കാൻ സിപിഎമ്മും; വെള്ളാപ്പള്ളിയെ തളയ്ക്കാൻ സുധീരനും സിപിഎമ്മിനെ തുണയ്ക്കും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരള രാഷ്ട്രീയം തിളച്ചു മറിയുകയാണ്. എസ്എൻഡിപിയുടെ രാഷ്ട്രീയ പാർട്ടീ തീരുമാനവും അതിനോടുള്ള സമുദായ സംഘടനകളുടെ നിലപാടുകളുമെല്ലാം മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ നിരീക്ഷണത്തിലാണ്. എസ്എൻഡിപിയുണ്ടാക്കിയെടുക്കാൻ പോകുന്ന ബദൽ രാഷ്ട്രീയത്തിന്റെ സാധ്യതകളിൽ വിലപേശലുകളും സജീവമാണ്. ചെറു സമുദായ സംഘടനകളും മുന്നണികളാൽ അവഗണിക്കപ്പെട്ട രാഷ്ട്രീയ പാർട്ടികളുമെല്ലാം വീണ്ടും സജീവമാകുന്നു. ഇതിനൊപ്പം വെള്ളാപ്പള്ളി നടേശന്റെ രാഷ്ട്രീയ മോഹങ്ങൾക്ക് തിരിച്ചടി നൽകാൻ സിപിഐ(എം) കരുക്കൾ നീക്കി രംഗത്തുണ്ട്. കെപിസിസി അധ്യക്ഷൻ വി എം സുധീരനും ഇക്കാര്യത്തിൽ സിപിഎമ്മിനൊപ്പമാണ്. ഭൂരിപക്ഷ രാഷ്ട്രീയത്തിന്റെ സാധ്യതകൾ തേടി എസ്എൻഡിപിയുടെ നീക്കത്തെ പിന്തുണയ്ക്കുന്ന ബിജെപി പ്രതീക്ഷയിലാണ്. എന്നാൽ അവരേയും ഞെട്ടിച്ചാണ് ഭൂരിപക്ഷ രാഷ്ട്രീയ വാദത്തെ മതേതര രാഷ്ട്രീയത്തിലേക്ക് വെള്ളാപ്പള്ളി മാറ്റുന്നത്. ഭൂരിപക്ഷ രാഷ്ട്രീയത്തേക്കാൾ കേരളത്തിൽ വേരുറപ്പിക്കാൻ മതേതരമെന്ന വക്കാണ് നല്ലതെന്ന് വെള്ളാപ്പള്ളിയുടെ പുതിയ വിലയിരുത്തൽ.
എസ്.എൻ.ഡി.പിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന യാത്രയുടെ സമാപനത്തോട് അനുബന്ധിച്ച് ഡിസംബറിൽ പാർട്ടി പ്രഖ്യാപനത്തിനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കിയിട്ടുണ്ട്. ഹിന്ദുകൂട്ടായ്മയ്ക്ക് പകരം മതേതര ചിന്തയോടെയുള്ള പാർട്ടി രൂപീകരണമാണ് വേണ്ടതെന്നതാണ് ചേർത്തലയിൽ നടന്ന ചർച്ചയിലുണ്ടായ പൊതു അഭിപ്രായം. ഇടത്-വലത് രാഷ്ട്രീയ കക്ഷികൾ കൂട്ടായ്മയെ തകർക്കാൻ ഗൂഢാലോചന നടത്തുകയാണ്. മതേതര ചിന്തയോടെ മറ്റുള്ളവർക്കും ഇടം നൽകിയാലേ സാമൂഹിക നീതി നടപ്പാക്കാൻ കഴിയൂ. എൻ.എസ്.എസ്. ഒഴികെ നായർ സമുദായത്തിലെ മറ്റു സംഘടനകളും ചർച്ചയിൽ പങ്കെടുത്തതായും വെള്ളാപ്പള്ളി പറഞ്ഞു. ആലപ്പുഴയിൽ ഇന്നലെ നടന്ന യോഗത്തിൽ എല്ലാ സാധ്യതകളും വെള്ളാപ്പള്ളി തേടി. പൊതുചർച്ച ആരംഭിക്കുന്നതിന് മുമ്പ് വെള്ളാപ്പള്ളിയും യോഗം നേതാക്കളുമായി അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച നടത്തി.
രാഷ്ട്രീയ നിരീക്ഷകരായ അഡ്വ. എ. ജയശങ്കർ, എൻ.എം. പിയേഴ്സൺ, ഫിലിപ് എം. പ്രസാദ്, പി. രാജൻ, ഡോ. ജയപ്രസാദ് എന്നിവരാണു ചർച്ചയ്ക്ക് നേതൃത്വം നൽകിയത്. എ. ജയശങ്കർ ഉൾപ്പെടെയുള്ളവർ പാർട്ടി രൂപീകരിക്കുമ്പോഴുണ്ടാകാവുന്ന പ്രതിസന്ധികളും സാഹചര്യങ്ങളും നേട്ടങ്ങളും കോട്ടങ്ങളും നേരിടേണ്ടി വരുന്ന വെല്ലുവിളികളും വിശദീകരിച്ചു. പിയേഴ്സണും പി. രാജനും ഫിലിപും ജയപ്രസാദും ഇതേതരത്തിലുള്ള അഭിപ്രായമാണ് പങ്കുവച്ചത്. ഇതിൽ ജയപ്രസാദ് സംഘപരിവാറുമായി അടുത്തു നിൽക്കുന്ന വ്യക്തിയാണ്. ഇവരുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ചാണ് രാഷ്ട്രീയ പാർട്ടിയെന്ന ലക്ഷ്യത്തിലെത്തുന്നത്. മതേതര പാർട്ടിയെന്ന മുഖം നേടിയെടുത്ത് കഴിയുന്നത്ര ആളുകളെ കൂടെ നിർത്താനാണ് നീക്കം. നിലവിൽ ബിജെപി മുന്നണിയോടാണ് താൽപ്പര്യം. എന്നാൽ ഭാവിയിൽ എന്ത് രാഷ്ട്രീയ നീക്കത്തിനും താൻ തയ്യാറാണെന്ന സൂചനയാണ് വെള്ളാപ്പള്ളി നൽകുന്നത്. ഇടതു പക്ഷ വോട്ട് ബാങ്ക് തന്നിൽ നിന്ന് ചോരുമോ എന്ന ഭയവും വെള്ളാപ്പള്ളിക്കുണ്ട്്. അതുകൊണ്ട് തന്നെ കരുതലോടെ മാത്രമേ നീങ്ങൂ.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിന് എസ്.എൻ.ഡി.പി. പ്രാധാന്യം കൽപ്പിക്കുന്നില്ല. ഇരുമുന്നണികളിലുമുള്ള യോഗം പ്രവർത്തകർക്കു സ്ഥാനാർത്ഥിത്വം കിട്ടിയാൽ മൽസരിക്കാം. മറ്റുള്ളവർ മൽസരിക്കുമ്പോൾ സ്വതന്ത്രചിഹ്നത്തിലാകണമെന്നാണു നിർദ്ദേശം. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം സഹായിച്ചാൽ തിരിച്ചും സഹായിക്കും. എസ്.എൻ.ഡി.പിയുടെ നിലപാട് അംഗീകരിക്കുന്ന നല്ല കമ്യൂണിസ്റ്റുകാരുമുണ്ട്. ജി. സുധാകരൻ മുൻകൈയെടുത്ത് എസ്.എൻ.ഡി.പിയെ എൽ.ഡി.എഫിന്റെ ഘടകകക്ഷിയാക്കണം. നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി. അക്കൗണ്ട് തുറക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഡിസംബറിൽ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം ഉണ്ടാകുമെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയും വ്യക്തമാക്കി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും തുഷാർ സമ്മതം അറിയിച്ചിട്ടുണ്ട്. തദ്ദേശത്തിൽ വലിയ വിലപേശലുകൾക്ക് നിൽക്കാതെ നിയമസഭയിലേക്ക് കണ്ണുവയ്ക്കാൻ തന്നെയാണ് നീക്കം. കഴിയുന്നത്ര സാമുദായിക സംഘടനകളെ ഇതിനൊപ്പം ചേർക്കും. നായാടി മുതൽ നമ്പൂതിരി വരെ എന്ന പ്രയോഗം തൽക്കാലത്തേക്ക് മാറ്റി വയ്ക്കും. എന്നാൽ പരോക്ഷമായി ഹൈന്ദവ വോട്ട് ബാങ്ക് തന്നെയാണ് ലക്ഷ്യവും.
അതിനിടെ എസ്എൻഡിപി യോഗത്തെ സംഘപരിവാർ സംഘടനകൾക്ക് അടിയറ വയ്ക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ ശക്തമായി പ്രതികരിക്കാൻ കൊച്ചിയിൽ ചേർന്ന വിമതരുടെ യോഗം തീരുമാനിച്ചു. എസ്എൻഡിപി യോഗം മുൻ ജനറൽ സെക്രട്ടറി കെ. ഗോപിനാഥന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ ദേവസ്വം സെക്രട്ടറി കാവ്യാട് മാധവൻകുട്ടി, എസ്എൻ ട്രസ്റ്റ് മുൻ എക്സിക്യൂട്ടീവ് അംഗം കെ.പി. രത്നാകരൻ, ടി.എൻ. ബാലൻ, ഷാജി നെട്ടൂരാൻ, അഡ്വ. ചന്ദ്രസേനൻ തുടങ്ങിയവർ പങ്കെടുത്തു. വെള്ളാപ്പള്ളി നടേശനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഒരു ലക്ഷം സമുദായാംഗങ്ങൾ ഒപ്പിട്ട നിവേദനം സർക്കാരിനു നൽകാനും കേരളത്തിലെ മുഴുവൻ ശ്രീനാരായണീയ പ്രസ്ഥാനങ്ങളെയും ഏകോപിപ്പിക്കാനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് 10000 പേർ പങ്കെടുക്കുന്ന കൺവൻഷൻ നടത്തും. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എസ്എൻഡിപി - ബിജെപി സഖ്യ സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തും. പ്രചാരണ പരിപാടിയുടെ ഭാഗമായി എല്ലാ ജില്ലയിലും സമുദായാംഗങ്ങളുടെ സമ്മേളനം നടത്താനും തീരുമാനിച്ചു. 'ഈഴവ സമുദായ സ്നേഹിതർ' എന്ന പേരിലാണ് എസ്.എൻ.ഡി.പി വിരുദ്ധരുടെ യോഗം നടന്നത്. സിപിഎമ്മിന്റേയും കെപിസിസി അധ്യക്ഷൻ വി എം സുധീരന്റേയും പിന്തുണയും ഈ യോഗത്തിനുണ്ടായിരുന്നു.
മതേതര പാർട്ടിയെന്ന് പ്രഖ്യാപിച്ച് വെള്ളാപ്പള്ളി നീങ്ങിയാലും വർഗ്ഗീയതയുടെ മുഖം അതിന് നൽകാനാണ് സിപിഐ(എം) തീരുമാനം. വി എസ് അച്യൂതാനന്ദനെ മുൻനിർത്തിയുള്ള പ്രചരണം തുടരും. പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ വിഎസിന് പിന്തുണയുമായെത്തും. സിപിഎമ്മിന്റെ ആക്രമണം ഫലം കണ്ടുവെന്നാണ് സിപിഐ(എം) ഈ ഘട്ടത്തിൽ കാണുന്നത്. ഹിന്ദു പാർട്ടിയെന്ന നിലയിൽ നിന്ന് മതേതരത്വത്തിലേക്കുള്ള മാറ്റത്തെ ഇതിന്റെ ഭാഗമായി കാണുന്നു. എന്നാൽ ക്രൈസ്തവ-ഇസ്ലാം കൂട്ടായ്മകളൊന്നും ഈ മുദ്രാവാക്യത്തിൽ വീഴുന്നില്ലെന്ന് ഉറപ്പാക്കാൻ നടപടിയെടുക്കും. പരമാവധി സംഘടനകളെ ഒപ്പം കൂട്ടാനാണ് നീക്കം. തദ്ദേശത്തിൽ സിപിഐ(എം) കരുത്ത് കാട്ടിയാൽ വെള്ളാപ്പള്ളിയുടെ സംഘടനയുടെ കരുത്ത് ചോരുമെന്നും ഇടത് പക്ഷ നേതാക്കൾക്ക് അറിയാം. തദ്ദേശത്തിൽ കോൺഗ്രസ്-ഇടതുപക്ഷ മത്സരം ഉറപ്പാക്കാനാണ് കെപിസിസിയുടെ ലക്ഷ്യം. മറ്റുള്ളവർ കേരള രാഷ്ട്രീയത്തിൽ അപ്രസക്തമാണെന്ന് വരുത്താനാണ് നീക്കം. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിലപാടുകളും മാറും. ബിജെപിയെ ശക്തിയായി ഒരിക്കലും ഉയർത്തിക്കാട്ടില്ല. ബദൽ രാഷ്ട്രീയത്തിന്റെ സാധ്യതകൾ അങ്ങനെ അടയ്ക്കണമെന്നാണ് സുധീരന്റെ നിലപാട്.
അതിനിടെ തദ്ദേശ തിരഞ്ഞെടുപ്പിൽ വിശ്വകർമ സമുദായത്തിനു മതിയായ പ്രാതിനിധ്യം നൽകുന്ന രാഷ്ട്രീയ പാർട്ടികളെ മുന്നണി പരിഗണിക്കാതെ പ്രാദേശികമായി സഹായിക്കുമെന്നു കേരള വിശ്വകർമ സഭ സംസ്ഥാന പ്രസിഡന്റ് പി.ആർ. ദേവദാസ് പറഞ്ഞു. പ്രാദേശിക തിരഞ്ഞെടുപ്പിൽ ഭരണ പങ്കാളിത്തം അനുവദിക്കുന്നതിന്റെ കൂടി അടിസ്ഥാനത്തിലാകും നിയമസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ നിലപാടു കൈക്കൊള്ളുകയെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ സമുദായാംഗങ്ങൾക്കു വിവിധ രാഷ്ട്രീയ പാർട്ടികൾ അർഹമായ പ്രാതിനിധ്യം നൽകിയില്ലെങ്കിൽ ധീവരസഭയുടെ നേതൃത്വത്തിൽ മുൻപ് ആരംഭിച്ചതും ഇപ്പോൾ മരവിപ്പിച്ചു നിർത്തിയിരിക്കുന്നതുമായ ഡെമോക്രാറ്റിക് ലേബർ പാർട്ടിയെ (ഡിഎൽസി) പുനരുജ്ജീവിപ്പിക്കുമെന്നു ജനറൽ സെക്രട്ടറി വി. ദിനകരൻ പറഞ്ഞു. എസ്എൻഡിപി വിളിച്ചു ചേർത്തിരിക്കുന്ന ഐക്യത്തിലേക്കു പോയ പല സമുദായസംഘടനകളും മാതൃസംഘടനകളിൽനിന്നു പിളർന്നുവന്നവരും കാര്യമായ ആൾബലം ഇല്ലാത്തവരുമാണ്. ഈ ഐക്യം അധികകാലം നിലനിൽക്കില്ലെന്നാണു പൂർവചരിത്രം തെളിയിക്കുന്നതെന്നും ദിനകരൻ പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്