ഉമ്മൻ ചാണ്ടിയുടെ വാത്സല്യ പുത്രനായിട്ടും ടി സിദ്ദിഖ് കൈവിട്ടു; സതീശൻ പക്ഷത്തേക്ക് നിശബ്ദമായി ചെരിഞ്ഞ് ഷാഫി പറമ്പിലും; തിരുവഞ്ചൂരും ഇടഞ്ഞു നിൽക്കുമ്പോൾ എ ഗ്രൂപ്പ് കേഡറായി കെ സി ജോസഫും കെ ബാബുവും മാത്രം; ബെന്നി ബഹനാനും കാത്തു നിൽക്കുന്നത് അവസരങ്ങൾ കാത്ത്; ഉമ്മൻ ചാണ്ടിയെ ക്ഷീണിപ്പിക്കുന്നത് കരുണാകര ശാപമോ?

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസിലെ ഇന്നത്തെ നേതാക്കളായി വളർന്നു നിൽക്കുന്നവരിൽ മിക്കവരെയും വളർത്തിയെടുത്തത് സംസ്ഥാന രാഷ്ട്രീയത്തിലെ അതികായനായിരുന്ന കെ കരുണാകരനായിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ അവസാന കാലഘട്ടങ്ങളിൽ അനാവശ്യമായി പിടിവാശികളും ഗ്രൂപ്പുകളികളും കൊണ്ട് നിറഞ്ഞതായിരുന്നു. അതിന് മുമ്പ് കെ കരുണാകരന്റെ കൂടെ നിന്ന നേതാക്കൾ പോലും അവസരം നോക്കി മറുകണ്ടം ചാടി. അന്ന് എ ഗ്രൂപ്പൂ രാഷ്ട്രീയത്തിന്റെ ചാണക്യനായി നിന്നത് ഉമ്മൻ ചാണ്ടിയായിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സംസ്ഥാന രാഷ്ട്രീയത്തിലെ അവസാന വാക്കായിരുന്നു ഉമ്മൻ ചാണ്ടി. എന്നാൽ, പുതുരാഷ്ട്രീയത്തെ അംഗീകരിക്കാതെ അനാവശ്യ പിടിവാശികൾ കൊണ്ട് ഉമ്മൻ ചാണ്ടിക്കും ചുവടു പിഴയ്ക്കുകയാണോ? അതോ കരുണാകര ശാപം ഉമ്മൻ ചാണ്ടിയെയും വേട്ടയാടുകയാണോ?
കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയം ഒരു ടേണിങ് പോയിന്റിൽ നിൽക്കുമ്പോൾ മുഖ്യമായും ഉയരുന്നത ചോദ്യം ഇതൊക്കെയാണ്. ഉമ്മൻ ചാണ്ടി നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയം അസ്തമയ പാതയിലാണോ എന്നതാണ് അറിയേണ്ടത്. സ്വന്തം ഗ്രൂപ്പിൽ ചങ്കായിരുന്നവർ പോലും ഉമ്മൻ ചാണ്ടിയും പിടിവാശിയെ അംഗീകരിക്കുന്നില്ല. ചിലർ മറപക്ഷത്തേക്ക് നീങ്ങിക്കഴിഞ്ഞു. ഒരു കാലത്ത് എങ്ങനെയാണോ കരുണാകര പക്ഷത്തു നിന്നും ഉമ്മൻ ചാണ്ടി നേതാക്കളെ അടർത്തിയെടുത്തത് അതേ മാതൃകയാണ് ഇപ്പോൾ കെ സുധാകരനും വി ഡി സതീശനും അടങ്ങുന്നവർ ചെയ്യുന്നത്. ഒപ്പം പിതാവിന് വേണ്ടി കണക്കു ചോദിക്കുപോലെ കെ മുരളീധരനും ഇവർക്കൊപ്പമുണ്ട്.
ഉമ്മൻ ചാണ്ടി സമീപകാല രാഷ്ട്രീയത്തിൽ നേരിടുന്ന പ്രതിസന്ധിയുടെ ആഴം അറിയണമെങ്കിൽ അദ്ദേഹത്തിന്റെ വാത്സല്യ പുത്രനായ ടി സിദ്ദിഖിന്റെ മറുകണ്ടം ചാട്ടം അറിയണം. കെപിസിസി വർക്കിങ് പ്രസിഡന്റായ ടി സിദ്ദിഖ് എ ഗ്രൂപ്പിൽ നിന്നും ഏതാണ്ടു പൂർണമായും പുറത്തു പോയിക്കഴിഞ്ഞു. കാലഘട്ടം ആവശ്യപ്പെടുന്നത് അനുസരിച്ച് ഗ്രൂപ്പു രാഷ്ട്രീയത്തേക്കാൾ വിശാല നിലപാടിലാണ് സിദ്ദിഖിപ്പോൾ. കെ സുധാകരനും വി ഡി സതീശനും അടങ്ങുന്ന ചേരിക്കൊപ്പമായി ഉമ്മൻ ചാണ്ടി പിടിവാശി പിടിച്ച് കൽപ്പറ്റ സീറ്റ് വാങ്ങി നൽകിയ സിദ്ദിഖ്.
ദീർഘകാലമായി കൈവശം വച്ചിരുന്ന കോഴിക്കോട് ഡിസിസി അധ്യക്ഷ സ്ഥാനം നഷ്ടപ്പെട്ടതിൽ എ ഗ്രൂപ്പിൽ കടുത്ത അമർഷം പുകയുന്നത് സിദ്ദിഖിനെതിരെയാണ്. ഉമ്മൻ ചാണ്ടി നിർദേശിച്ച പേരു മറികടന്ന് ഐ ഗ്രൂപ്പുകാരനെ പിന്തുണച്ച ടി. സദ്ദിഖ് എംഎൽഎയ്ക്കെതിരായാണു പടയൊരുക്കവുമണ്ട്. ഗ്രൂപ്പിന്റെ വക്താവായിരുന്നയാൾ ഇപ്പോൾ ഗ്രൂപ്പില്ലെന്നു പറയുന്നത് ആത്മവഞ്ചനയാണെന്ന് പാർട്ടി വക്താവ് കൂടിയായ കെ.സി.അബു പറഞ്ഞു. ഒന്നര പതിറ്റാണ്ടായി കൈവശമിരുന്ന ഡിസിസി പ്രസിഡന്റ് സ്ഥാനമാണ് എ ഗ്രൂപ്പിന് നഷ്ടമായത്. കാര്യമായ പേരുകളൊന്നും നിർദേശിക്കാനില്ലാത്തതായിരുന്നു പ്രധാന കാരണം.
കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ കിടാവിന്റ പേര് ഉമ്മൻ ചാണ്ടി നിർദേശിച്ചെങ്കിലും കാര്യമായ പിന്തുണ കിട്ടിയില്ല. ജില്ലയിൽ നിന്നുള്ള പ്രധാന നേതാവും കെപിസിസി വർക്കിങ് പ്രസിഡന്റുമായ ടി. സിദ്ദിഖ് പോലും ഐ ഗ്രൂപ്പുകാരനായ കെ. പ്രവീൺകുമാറിനെയാണ് പിന്തുണച്ചത്. ഇതാണ് എ ഗ്രൂപ്പിലുയരുന്ന അമർഷത്തിനു കാരണം. ഗ്രൂപ്പിന്റെ ഭാഗമായിരുന്നയാൾ ഗ്രൂപ്പിനതീതനാണെന്നു പറഞ്ഞാൽ അത് കബളിപ്പിക്കലാണെന്നായിരുന്നു സിദ്ദിഖിനെ ഉന്നമിട്ടുള്ള കെ.സി.അബുവിന്റെ പരാമർശം.
ഡിസിസി പുനഃസംഘടന കവിഞ്ഞതോടെ എ ഗ്രൂപ്പ് ഏതാണ്ട് പൂർണമായും ഛിന്നഭിന്നമായി കഴിഞ്ഞു. തിരുവഞ്ചൂർ രാധാൃഷ്ണൻ അടക്കമുള്ള നേതാക്കൾ പുതിയ നേതൃത്വത്തോടൊപ്പം ചേർന്ന നിലയിലാണ്. ഇതോടെ ഉമ്മൻ ചാണ്ടിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഉമ്മൻ ചാണ്ടി പരസ്യമായി വിമർശനം ഉന്നയിച്ചിട്ടും പിന്തുണ നല്കാൻ പല നേതാക്കളും തയ്യാറായില്ല. കോട്ടയത്ത് തിരുവഞ്ചൂരിന്റെ നോമിനി അധ്യക്ഷനായതോടെ സ്വന്തം തട്ടകത്തിൽ പോലും ഉമ്മൻ ചാണ്ടിക്ക് വെല്ലുവിളി ഉയർന്നിരിക്കുകയാണ്.
കേഡർ സംവിധാനം പോലെ പ്രവർത്തിച്ചിരുന്ന എ ഗ്രൂപ്പ് അപ്പാടെ ശിഥിലമാകുന്ന കാഴ്ചയാണ് പുനഃസംഘടനയോടെ കാണാനായത്. ഏറ്റവും കൂടുതൽ തിരിച്ചടി ഉണ്ടായതാകട്ടെ സാക്ഷാൽ ഉമ്മൻ ചാണ്ടിക്കും. വലം കൈയായി കൂടെ നിന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ അടക്കം ഉമ്മൻ ചാണ്ടിയിൽ നിന്നും അകന്നു തുടങ്ങിയെന്നാണ് വിവരം.സംസ്ഥാന നേതൃത്വത്തിൽ മാറ്റങ്ങൾ ഉണ്ടായപ്പോൾ തന്നെ ഇത് പ്രകടമായിരുന്നു.
കെ.സി ജോസഫ് , കെ ബാബുവും മാത്രമാണ് ഉമ്മൻ ചാണ്ടി കേഡറിൽ നിൽക്കുന്നത്. ബെന്നി ബഹനാൻ ഉമ്മൻ ചാണ്ടിക്കൊപ്പം ഉണ്ടെങ്കിലും യുഡിഎഫ് ചെയർമാൻ സ്ഥാനത്തേക്ക് എം എം ഹസനെ നിയമിച്ചതിൽ അതൃപ്തനായിരുന്നു. അദ്ദേഹം ഒരു ഘട്ടത്തിൽ ചെന്നിത്തലയുമായി കൈകോർക്കാനും തയ്യാറായി. ഇപ്പോൽ ബെന്നി ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി നിൽക്കുമ്പോഴും പഴയ കരുത്തുപോരാ. ഡിസിസി അധ്യക്ഷന്മാരെ തീരുമാനിച്ചത് പോലും പുതിയ ഗ്രൂപ്പ് സമവാക്യങ്ങൾ മുൻ നിർത്തിയെന്ന് വ്യക്തം. ഇതോടെ തട്ടകമായ കോട്ടയം ജില്ലയിൽ പോലും ഉമ്മൻ ചാണ്ടിക്ക് ശക്തി ക്ഷയിച്ച് തുടങ്ങി. മുൻപ് കാണാത്ത വിധം വിമർശം ഉന്നയിച്ചിട്ടും ഉമ്മൻ ചാണ്ടിയെ പിന്തുണയ്ക്കാൻ തിരുവഞ്ചൂർ പോലും എത്തിയില്ല.
കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ താല്പര്യമനുസരിച്ചല്ല പ്രഖ്യാപനം ഉണ്ടായത്. ഉമ്മൻ ചാണ്ടി നല്കിയ മൂന്ന് പേരുകളിൽ ആദ്യത്തേത് തന്നെ തിരുവഞ്ചൂരിന്റെ നോമിനിയായ നാട്ടകം സുരേഷായിരുന്നു. തിരുവഞ്ചൂരിനും കെ.സി വേണുഗോപാലിനും പി.ടി തോമസിനും ഏറെ വേണ്ടപ്പെട്ട സുരേഷിനെ കോട്ടയത്ത് അധ്യക്ഷനാക്കിയത് ഉമ്മൻ ചാണ്ടിക്കുള്ള തിരിച്ചടിയായി തന്നെ വിലയിരുത്താം. ഇതാദ്യമായിട്ടാണ് ഉമ്മൻ ചാണ്ടിയുടെ കയ്യിൽ നിന്നും കോട്ടയം ഡിസിസിയുടെ അമരത്വം വഴുതി പോകുന്നത്.
എ ഗ്രൂപ്പിനൊപ്പമായിരുന്നു ഷാഫി പറമ്പിൽ ഇപ്പോൾ നിശബ്ദനാണ്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഷാഫി പിന്തുണച്ചത് സതീശനെ ആയിരുന്നു. എ വി ഗോപിനാഥിനെ ഡിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും വെട്ടാനും ഷാഫി സതീശൻ വിഭാഗവുമായി കൈകോർത്തു എന്നും സൂചനകളുണ്ട്. എ ഗ്രൂപ്പിൽ ഉറച്ചു നിന്ന കെപിസിസി വൈസ് പ്രസിഡന്റ് പി സി വിഷ്ണുനാഥ് എംഎൽഎയും ഇപ്പോൾ നിശബ്ദനാണ്.
പുതിയ ഗ്രൂപ്പ് സമവാക്യങ്ങൾ ഉടലെടുത്തതോടെ എ ഗ്രൂപ്പിന്റെ ഭാവി ആശങ്കയിലാണ്. അതുകൊണ്ട് തന്നെ കടുത്ത നിലപാടുകളിലേക്ക് ഉമ്മൻ ചാണ്ടി പോകുമോ എന്നാണ് ഇനി അറിയേണ്ടത്. തങ്ങളെ തീർത്തും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തിലാണ് പുതിയ നേതൃത്വം മുന്നോട്ടുപോകുന്നതെന്ന് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും വിലയിരുത്തുന്നുണ്ട്. ഇത് അനുവദിച്ചുകൊടുത്താൽ പാർട്ടിയിൽ തങ്ങൾക്കും തങ്ങളോടൊപ്പം നിൽക്കുന്നവർക്കും സ്ഥാനമുണ്ടാകില്ലെന്നും അവർ കരുതുന്നു. അതുകൊണ്ട് തന്നെ ഒരു പുതുചേരി സൃഷ്ടിക്കാൻ ഇരുവരും കൈകോ്ർത്ത് മുന്നോട്ടു പോകാനാണ് ഒരുങ്ങുന്നത്.
പട്ടികയുണ്ടാക്കുന്നതിൽ ഐ ഗ്രൂപ്പിനെ പൂർണമായും അവഗണിച്ച നേതൃത്വം എ ഗ്രൂപ്പിനെ ശിഥിലമാക്കാനാണു ശ്രമിച്ചത്. ആലപ്പുഴയിൽ രമേശ് ചെന്നിത്തലയുടെ നോമിനിയെ പ്രസിഡന്റായി നിശ്ചയിച്ചെങ്കിലും ഐ ഗ്രൂപ്പിനെ അവർ കാര്യമായ ഭീഷണിയായി കാണുന്നില്ല. ആ ഗ്രൂപ്പിലുള്ളവരെക്കൊണ്ട് പുതിയ നേതൃത്വത്തിന് അനുകൂലമായി വാദിപ്പിക്കുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. കെ. മുരളീധരനും രമേശ് ചെന്നിത്തലയുടെ വിശ്വസ്തെന്നു കരുതിയിരുന്ന ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനും പട്ടികയെ ന്യായീകരിച്ചു രംഗത്തുവന്നത് അതിന്റെ ഭാഗമായാണ്.
ഇപ്പോൾ കാര്യങ്ങൾ തീരുമാനിക്കുന്ന കെ.സി. വേണുഗോപാൽ, കെ. സുധാകരൻ, വി.ഡി. സതീശൻ എന്നിവരൊക്കെ പഴയ ഐ ഗ്രൂപ്പുകാരായതിനാൽ കൂടുതലാളുകളെ ഒപ്പം കൊണ്ടുവരാൻ അവർക്ക് വലിയ ബുദ്ധിമുട്ടുണ്ടായില്ല. കോഴിക്കോട് ഡി.സി.സി. പ്രസിഡന്റായി പ്രവീൺകുമാറിനെ തീരുമാനിച്ചതോടെ മുരളീധരൻ പുതിയ നേതൃത്വത്തിനൊപ്പമാകുകയും ചെയ്തു. എ ഗ്രൂപ്പിന്റെ സ്ഥിതി അതല്ല. എ ഗ്രൂപ്പ് കുറേക്കൂടി ശക്തവും സംഘടനാപരമായി യോജിപ്പുള്ളതുമാണ്. അത് തകർക്കുന്നതിൽ പുതിയ നേതൃത്വം ഒരുപരിധി വരെവിജയിച്ചു കഴിഞ്ഞു. എ ഗ്രൂപ്പിന്റെ പക്കലുണ്ടായിരുന്ന മിക്കവാറും ജില്ലകളിൽ അതേ ഗ്രൂപ്പിൽനിന്നുതന്നെ ഉമ്മൻ ചാണ്ടി നിർദേശിക്കാത്തവരെ പരിഗണിക്കുകയായിരുന്നു. അത്തരത്തിൽ ഗ്രൂപ്പിനുള്ളിൽ വിള്ളലുണ്ടാക്കാനും പുതിയ നേതൃത്വത്തിന് കഴിഞ്ഞു.
ഇതോടൊപ്പമാണ് എ ഗ്രൂപ്പ് നേതാക്കൾക്കെതിരേയുള്ള നടപടി നീക്കവും. ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ടു സസ്പെൻഡ് ചെയ്യപ്പെട്ട പി.എസ്. പ്രശാന്തും കെ. ശിവദാസൻ നായരും എ ഗ്രൂപ്പിന്റെ പ്രമുഖ നേതാക്കളാണ്. ഇരുവരും ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരുമാണ്. ഇതും എ ഗ്രൂപ്പിനെ വല്ലാതെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഡി.സി.സി അധ്യക്ഷന്മാരുടെ പ്രഖ്യാപനത്തിന് പിന്നാലെ കെപിസിസി ഭാരവാഹികളെ നിശ്ചയിക്കുന്ന ചർച്ചയിലേക്ക് താമസിയാതെ നേതൃത്വം കടക്കും. എന്നാൽ കടുംപിടുത്തം തുടരാനാണ് ഗ്രൂപ്പുകളുടെ നീക്കം. ഇല്ലെങ്കിൽ വീണ്ടും സുധാകരനും സതീശനും കെ.സി വേണുഗോപാലും ചേർന്ന് വെട്ടിയൊതുക്കുമെന്ന ആശങ്കയും ഗ്രൂപ്പുകൾക്കുണ്ട്.
കെപിസിസിയുടെ ജനറൽ സെക്രട്ടറിമാരെയും സെക്രട്ടറിമാരെയും നിശ്ചയിക്കണം. ഡി.സി.സികളിൽ അധ്യക്ഷന് പുറമേയുള്ള ഭാരവാഹികളെ കൂടി തീരുമാനിക്കണം. നേതൃത്വത്തിന് മുന്നിലുള്ള വെല്ലുവിളികൾ തുടരുകയാണ്. ജംബോ പട്ടിക വേണ്ടെന്ന് കൂട്ടായി തന്നെ തീരുമാനിച്ചതാണ്. 51ൽ ഒതുങ്ങണം കമ്മറ്റി. കെ സുധാകരനും സതീശനും അടങ്ങുന്ന നേതൃത്വത്തിന്റെ നീക്കത്തിന് കാത്തിരിക്കുകയാണ് ഗ്രൂപ്പുകൾ. വെട്ടിയൊതുക്കാനാണ് ശ്രമമെങ്കിൽ വെല്ലുവിളിച്ച് തന്നെ നിൽക്കാനാണ് ഗ്രൂപ്പ് മാനേജർമാരുടെ തീരുമാനം. ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവില്ലെന്ന് ഉറപ്പിച്ച് പരസ്പരം സഹകരണത്തിലേക്ക് ഗ്രൂപ്പുകൾ നീങ്ങുമെന്നത് ഉറപ്പ്. പരസ്യ പ്രതികരണത്തിലേക്ക് മുതിർന്ന നേതാക്കൾ ഒരു പോലെ നീങ്ങിയതും കെപിസിസി ഭാരവാഹികളെ നിശ്ചയിക്കുന്നതടക്കം മുന്നിൽ കണ്ടാണ്.
Stories you may Like
- നാലണ മെമ്പർഷിപ്പിൽ ചെന്നിത്തല ഒളിപ്പിച്ചു വയ്ക്കുന്നത് അവഗണനയിലെ വേദന
- ഉമ്മൻ ചാണ്ടി തുടങ്ങിവെച്ച കലാപം താഴേത്തട്ടിലേക്ക് പടരാതെ കെ സുധാകരന്റെ 'സർജിക്കൽ സ്ട്രൈക്ക്'
- സുധാകരന് മൂക്കുകയറിടാനുള്ള നീക്കത്തെ മുന്നിൽനിന്നും നയിക്കാൻ ഉമ്മൻ ചാണ്ടി
- പുനഃസംഘടനയിൽ പേരുകൾ നൽകിയെന്ന് സ്ഥിരീകരിച്ച ഉമ്മൻ ചാണ്ടി
- കെ സുധാകരൻ അച്ചടക്ക വാൾ എടുത്തതോടെ അമർഷം കടിച്ചമർത്തി ഗ്രൂപ്പുകൾ
- TODAY
- LAST WEEK
- LAST MONTH
- ഭർത്താവിന്റെ പരസ്ത്രീഗമനവും ലഹരി ഉപയോഗവും: ആത്മഹത്യാക്കുറിപ്പെഴുതി വച്ച് യുവതി തൂങ്ങി മരിച്ചു; ഭർത്താവ് ആത്മഹത്യാക്കുറിപ്പ് എടുത്തു മാറ്റിയപ്പോൾ കേസെടുത്തത് സ്വാഭാവിക മരണത്തിന്; ഫോണിൽ നിന്ന് കൂട്ടുകാരിക്ക് അയച്ച ശബ്ദസന്ദേശവും ആത്മഹത്യാക്കുറിപ്പും വഴിത്തിരിവായി; ദിവസങ്ങൾക്ക് ശേഷം ഭർത്താവ് അറസ്റ്റിൽ
- നിറ ഗർഭണിയായ ഭാര്യയുടെ ബാപ്പ മീൻകടയിലെ സഹായി; കല്യാണ ഓഡിറ്റോറിയത്തിലെ ക്ലീനറായ ഉമ്മ; വീട്ടിലെ കഷ്ടത മുതലെടുത്തത് ചെന്നൈയിലെ ബന്ധു; വിവാഹം നടത്തിയത് മണക്കാട്ടെ അധികാരികളും; കെട്ടിയോൻ വരാതായതോടെ വാടക വീടും നഷ്ടമായി; ആശ്വാസമായി സിപിഎമ്മുകാരന്റെ നല്ല മനസ്സ്; തീവ്രവാദി സാദ്ദിഖ് ബാഷ വട്ടിയൂർക്കാവിൽ ഭാര്യ വീടുണ്ടാക്കിയ കഥ
- മനോരമയെ കൊലപ്പെടുത്തിയ ശേഷം തമ്പാനൂരിൽ എത്തി ട്രെയിനിൽ കയറിയ ദൃശ്യങ്ങൾ ലഭിച്ചതോടെ ആദം അലിയെ തേടി പൊലീസ് അലേർട്ട് ഇതര സംസ്ഥാനങ്ങളിലേക്ക് പാഞ്ഞു; ചെന്നൈയിൽ വെച്ച് കയ്യോടെ പൊക്കി പൊലീസ്; തലസ്ഥാനത്തെ ഞെട്ടിച്ച കൊലപാതക കേസിലെ പ്രതിയെ പൊലീസ് ചെന്നൈയിലെത്തി നാട്ടിലേക്ക് കൊണ്ടു പോരും
- കരച്ചിലും ചിരിയും ഒപ്പം പ്രകടിപ്പിക്കുന്ന രൂപം മരണത്തിന്റെ പ്രതീകം! എന്തറിഞ്ഞു കൊണ്ടാണ് നിങ്ങൾ ഇമോജികൾ ഉപയോഗിക്കുന്നത് ? തെറ്റിയാൽ ബന്ധങ്ങൾ തന്നെ ഇല്ലാതാവാം; പ്രധാന ഇമോജികളും അവയുടെ അർത്ഥവും അറിയാം
- സിംബാബ് വെയിൽ സഞ്ജുവിനെ തളർത്തി തകർക്കാൻ 'ശത്രു'വിനെ അയയ്ക്കാൻ അണിയറ നീക്കം; മൂന്ന് ഏകദിനത്തിനുള്ള ഇന്ത്യൻ ടീമിന്റെ മാനേജരായി മലയാളിയെ എത്തിക്കുന്നതിന് പിന്നിൽ കേരളാ ക്രിക്കറ്റിലെ ഗ്രൂപ്പിസം; രാജസ്ഥാൻ റോയൽസ് ക്യാപ്ടനെ ടീം ഇന്ത്യയുടെ ഉപനായകൻ ആക്കാതിരിക്കാൻ സ്വന്തം നാട്ടിൽ നീക്കം തകൃതി; ഇത് തിരുവനന്തപുരത്തെ 'ഓപ്പറേഷൻ ഹരാരെ'
- 'ഇപ്പോഴും ഉള്ളിൽ ഭയം വരുന്നുണ്ടല്ലേ...ഉറപ്പാ കേട്ടോ..വീഴത്തില്ല..പ്രസാദേ': വാഹനാപകടത്തിൽ കിടപ്പിലായ പ്രസാദിനെ സുഖപ്പെടുത്തി 'സജിത്ത് പാസ്റ്ററുടെ അദ്ഭുതം': പാസ്റ്ററുടെ ആലക്കോടൻ സൗഖ്യ കഥ മറുനാടൻ പൊളിക്കുന്നു
- മിന്നൽ മുരളിക്ക് ശേഷം കേരളത്തിൽ മിന്നൽ മന്ത്രി! വീണ ജോർജ് തുടർന്നാൽ ആരോഗ്യവകുപ്പ് തകരുമെന്ന് ഐ എം എ; വീണയ്ക്കെതിരെ മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിക്കാനൊരുങ്ങി ഒരുകൂട്ടം ഡോക്ടർമാർ; മാത്യു ടി തോമസ് എംഎൽഎയുടെ പരാതിയിലാണ് തിരുവല്ലയിലെ പരിശോധനയെന്ന് മന്ത്രിയും; ആരോഗ്യമന്ത്രിക്കെതിരെ ഡോക്ടർമാരുടെ പടയൊരുക്കം
- ആദം അലി പബ്ജി ഗെയിമിന് അടിമ; കളിയിൽ തോറ്റാൽ കൂട്ടുകാരോടും വഴക്കിട്ടിരുന്ന പ്രകൃതക്കാരൻ; പബ്ജിയിൽ തോറ്റതിനെ തുടർന്ന് മുൻപ് ഫോൺ എറിഞ്ഞു പൊട്ടിച്ചതായി കൂട്ടുകാരരുടെ സാക്ഷ്യം; മനോരമയെ അടുക്കളയിൽ വച്ചു കൊലപ്പെടുത്തി മൃതശരീരം വലിച്ചിഴച്ചു കിണറ്റിൽ തള്ളിയതും ഒറ്റയ്ക്ക്; അരുംകൊല ചെയ്യാൻ മനസ്സിനെ പാകമാക്കിയത് 'ഓൺലൈൻ ബാറ്റിൽഗ്രൗണ്ടോ?
- ജനാഭിമുഖ കുർബാന എന്നതു കുറച്ചു വൈദികരുടെ മാത്രം ആവശ്യമെന്ന പ്രചരണത്തിന് മറുപടി നൽകാൻ സാധിച്ചു; വിശ്വാസ സംരക്ഷണറാലിയിൽ പതിനായിരങ്ങൾ അണിനിരന്നതോടെ ആവേശത്തിൽ വൈദികർ; വത്തിക്കാനെ വെല്ലുവിളിച്ച പ്രകടനത്തിന് പിന്നാലെയുള്ള നടപടികൾ നിർണായകം
- മാപ്പു പറഞ്ഞും കാത്തിരുന്നത് 'സഖാവ്' വീട്ടിൽ വരുമെന്ന പ്രതീക്ഷയിൽ; മകളേയും കുടുംബത്തേയും എഴുതി തകർത്ത 'സഖാവിനോട്' പൊറുക്കാത്ത പിണറായിയും; അനുശോചന കുറിപ്പ് വെറും രണ്ടുവരി; കൂട്ടുകാരന്റെ വിയോഗം അറിയാതെ വിഎസും; ബർലിൻ ഇനി സാർവ്വദേശീയ തലത്തിൽ പ്രവർത്തിച്ച് മുതിർന്ന പത്രപ്രവർത്തകൻ!
- ഒരു പ്രോട്ടോക്കോളും ഞങ്ങൾക്ക് ബാധകമല്ല എന്ന് കരുതുന്ന കമ്മ്യൂണിസ്റ്റ് ക്യാപിറ്റലിസ്റ് കുടുംബവും കാര്യസ്ഥനും കേന്ദ്ര സർക്കാർ അറിയാതെ സ്വയം തീരുമാനിച്ചു നടത്തിയ ക്ലിഫ് ഹൗസ് പ്രോഗ്രാം! ഫോട്ടോ പുറത്തു വിട്ടത് അമിത് ഷായുടെ വിശ്വസ്തൻ; നേരിട്ടിറങ്ങി പ്രതീഷ് വിശ്വനാഥ്; പിണറായിയെ വെട്ടിലാക്കുന്ന കൂടുതൽ ചിത്രങ്ങൾ സ്വപ്ന പുറത്തു വിടുമോ?
- മാൾ ഓഫ് ട്രാവൻകൂർ ഭീകര നഷ്ടത്തിൽ; ഹൈമാർട്ട് ഹൈപ്പർമാർക്കറ്റും ഇഹം ഡിജിറ്റലും അടച്ചുപൂട്ടി; ബിഗ്ബസാർ പൂട്ടി; പാറ്റൂരിലെ സെൻട്രൽമാളിൽ സിനിമ മാത്രം; തലസ്ഥാനത്തെ മാളുകളുടെ കഥ കഴിയുന്നു; വിമാനത്താവളത്തിന് അടുത്ത മലബാർ മാളിൽ അദാനിക്കും കണ്ണ്; മാൾ വ്യവസായം പ്രതിസന്ധിയിലോ?
- കുഞ്ചാക്കോ ബോബനെ അനുകരിച്ച് ഗായിക മഞ്ജരി; കുടുംബാംഗങ്ങൾക്കൊപ്പം ചുവട് വെച്ച് താരം: വീഡിയോ വൈറൽ
- കാണാതായത് 9 വർഷം മുമ്പ്; താമസിച്ചിരുന്നത് സ്വന്തം വീടിന് 500 മീറ്റർ അകലെ; വീട്ടുകാരും നാട്ടുകാരും പൊലീസും നാടിളക്കി തിരഞ്ഞിട്ടും കണ്ടെത്താതിരുന്ന പെൺകുട്ടിയെ തേടിപിടിച്ചത് ഗൂഗിൾ ചിത്രം വഴി; മുംബൈ അന്ധേരിയിലെ ഗേൾ നം: 166 മിസിങ് കേസിന്റെ അവിശ്വസനീയ കഥ
- മലയാളി യുവാവിന് ജർമൻ കമ്പനിയിൽ മൂന്നുകോടി വാർഷിക ശമ്പളം; പ്ലേസ്മെന്റ് ചരിത്രത്തിൽ ആദ്യമെന്ന് സർവകലാശാല
- എട്ടാം ക്ലാസിൽ പഠിപ്പിന് വഴി മുട്ടിയപ്പോൾ കടയിൽ ജോലിക്ക് പോയി; ഐഎഎസ് പരീക്ഷ തുടർച്ചയായി മൂന്നു വട്ടം തോറ്റപ്പോൾ നിരാശനായി; പിന്നെ ശത്രുക്കളോട് ചോദിച്ചപ്പോഴാണ് വില്ലനെ മനസ്സിലായത്; ആലപ്പുഴ കളക്ടർ കൃഷ്ണ തേജയുടെ ജീവിതകഥ
- എടാ വിജയാ.... എന്താടാ ദാസാ..... വെല്ലുവിളികൾ അതിജീവിച്ച് മലയാളിയുടെ മനസ്സറിഞ്ഞ സിനിമാക്കാരൻ; പേരു വിളിച്ചപ്പോൾ സ്റ്റേജിലേക്ക് ഒരു കൈ സഹായവുമായി ആനയിക്കാൻ എത്തിയത് മണിയൻ പിള്ള; വേദിയിൽ കയറിയ ഓൾറൗണ്ടറെ കാത്തിരുന്നത് ലാലിന്റെ പൊന്നുമ്മ; വിജയനും ദാസനും വീണ്ടും ഒരുമിച്ചു; കൈയടിച്ച് സത്യൻ അന്തിക്കാടും; ശ്രീനിവാസൻ തിരിച്ചെത്തുമ്പോൾ
- സവാഹിരിയുടെ ജീവനെടുത്തത് 1000 മൈൽ വേഗത്തിൽ ആകാശത്തു നിന്നും നിശബ്ദ്മായി പറന്നെത്തി തലയറത്തു മടങ്ങിയ നിഞ്ച മിസൈൽ; കൊലയാളി മിസൈൽ പറന്നുയർന്നത് പാക്കിസ്ഥാന്റെ മണ്ണിൽ നിന്ന്; 20 കൊല്ലത്തെ അമേരിക്കൻ നീക്കം വിജയിച്ചത് ആറുമാസത്തെ തുടർ പരിശ്രമത്തിനൊടുവിൽ; എല്ലാം നേരിട്ടു കണ്ട് ബൈഡൻ; കൊടും ഭീകരനെ വകവരുത്തിയത് ഇങ്ങനെ
- അതിസുരക്ഷാ മേഖലയിലെ ബാൽക്കണിയിൽ ഉലാത്തുമ്പോൾ കിറുകൃത്യമായി ഡ്രോൺ ആക്രമണം; പാക്കിസ്ഥാനിലെ നിന്നും ജീവൽ ഭയത്തിൽ കാബൂളിലെത്തിയതും വെറുതെയായി; ലാദന്റെ പിൻഗാമിക്ക് സുരക്ഷിത താവളമൊരുക്കിയ താലിബാനെ ഞെട്ടിച്ച് പാക്കിസ്ഥാൻ; സവാഹിരിയെ കൊന്നു തള്ളാനുള്ള അന്തിമാനുമതി നൽകിയത് ബൈഡൻ; അമേരിക്ക വീണ്ടും ചിരിക്കുമ്പോൾ
- അയാളെ കൊണ്ട് പൊറുതിമുട്ടി പോയി; ജീവിതത്തിൽ ഒരു കീടം പോലെയാണ് അയാൾ; 30 നമ്പറുകൾ വരെ ബ്ലോക്ക് ചെയ്തിട്ടുണ്ട്; കേസുകൊടുക്കാതിരുന്നതിനും കാരണം ഉണ്ട്; തന്നെ നിരന്തരം ശല്യം ചെയ്യുന്ന സന്തോഷ് വർക്കിക്ക് എതിരെ നടി നിത്യ മേനോൻ
- 'ഞാൻ ദിലീപ്, നടൻ..മാഡം സുഖമല്ലേ..ഫ്രീ ആകുമ്പോൾ ഒന്നുവിളിക്കൂ; ഇതെന്റെ യൂട്യൂബ് ചാനൽ ആണ്, സമയം കിട്ടുമ്പോൾ കണ്ട് നോക്കൂ; ഞാൻ ഒറ്റക്ക്, ആരുടെയും സഹായമില്ലാതെ ചെയ്യുന്നതാണ്; ഇറ്റ് വാസ് നൈസ് ടോക്കിങ് ടു യു; സംസാരിക്കാൻ പറ്റിയപ്പോ എനിക്കും വലിയ സന്തോഷമായി മാഡം': ആർ.ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്സാപ് ചാറ്റുകൾ പുറത്ത്
- സംസ്ഥാനത്ത് പ്രചാരത്തിലുള്ള കറിപൗഡറുകളിലും കുടിവെള്ള പായ്ക്കറ്റുകളിലും വിഷമായ രാസവസ്തുക്കൾ; പരിശോധനയിൽ കണ്ടെത്തിയവയിൽ കരൾ, നാഡീവ്യൂഹം എന്നിവയ്ക്ക് തകരാറും കാൻസറും ഉണ്ടാക്കുന്നവ; ബ്രാഹ്മിൻ, നിറപറ, കിച്ചൺ ട്രഷേഴ്സ്, ഈസ്റ്റേൺ, വിൻകോസ് തുടങ്ങി പ്രമുഖ ബ്രാൻഡുകളിൽ രാസവസ്തുക്കൾ; പ്രോസിക്യൂഷൻ നടപടികൾ നടക്കുന്നുവെന്ന് ഭക്ഷ്യാസുരക്ഷാ വകുപ്പ്
- ചെങ്കൽചൂളയിലെ സിപിഎം പ്രവർത്തകനായ വിജയാണ് ഈ വാഹനത്തിന്റെ ഉടമ; 12 തവണ എകെജി സെന്ററിന്റെ മുന്നിൽ കൂടി കടന്നുപോയ വിജയ് പടക്കം എറിയാൻ മുൻകൂട്ടി നിശ്ചയിച്ച വ്യക്തിയുമായി ബന്ധപ്പെടുന്ന ദൃശ്യങ്ങളും പൊലീസിന്റെ പക്കൽ; വില്ലൻ ഐപി ബിനുവെന്ന് ജനംടിവിയും
- നാളെ ഇതു പറയാൻ ഞാൻ നിങ്ങൾക്ക് മുമ്പിലുണ്ടാകണമെന്നില്ല; ശബരിനാഥനെ പോലെ എനിക്ക് ജാമ്യത്തിൽ ഇറങ്ങാൻ കഴിഞ്ഞെന്ന് വരില്ല; അതു കൊണ്ട് ഇതിനെല്ലാം കാരണഭൂതനായ പിണറായി വിജയന് നൂറു കോടി അഭിവാദ്യങ്ങൾ! അടുത്ത അറസ്റ്റ് വിനു വി ജോണിന്റേതോ? പാസ്പോർട്ട് പുതുക്കാൻ പോയ ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ അറിഞ്ഞത് ഞെട്ടിക്കുന്ന സത്യം; പക പോക്കൽ കേരളത്തിൽ തുടരുമ്പോൾ
- കോപ്പിലെ പാപ്പൻ! ജോഷി വീണ്ടും ചതിച്ചു; തിരിച്ചുവരവ് പ്രതീക്ഷിച്ച് എത്തിയ ആരാധകർക്ക് കാണാനായത് അളിഞ്ഞ സുരേഷ് ഗോപിയെ; ഫോക്കസില്ലാത്ത തിരക്കഥയും ബോറൻ സംഭാഷണങ്ങളും; ആശ്വാസം ഗോകുൽ സുരേഷും ഷമ്മി തിലകനും; ജോഷിയും സുരേഷ് ഗോപിയുമൊക്കെ ഇനി സ്വയം വിരമിക്കണം!
- 'എന്റെ പൊന്നു മക്കളെ നിങ്ങളെ ഞാൻ മറന്നു.. എന്റെ ഭാഗത്ത് തെറ്റുണ്ടായി. ആ തെറ്റിന് ഞാൻ എന്നെ സ്വയം ശിക്ഷിക്കുന്നു; മരണത്തിന് ഉത്തരവാദി പ്രജീവാണ്.. ഞാൻ മരിച്ചാലും നിനക്ക് ശിക്ഷ കിട്ടില്ലെങ്കിലും ഞാൻ നിന്നെ ശിക്ഷിക്കും; ശരണ്യയുടെ ആത്മഹത്യാ കുറിപ്പ് ഇങ്ങനെ; ആത്മഹത്യക്ക് തൊട്ടുമുമ്പ് പ്രജീവിനെ ഫോണിലും വിളിച്ചു
- ഒമ്പതാം വയസ്സു മുതൽ പുരുഷന്മാരുമായി ബന്ധപ്പെടുന്ന പെൺകുട്ടിയാണവൾ; എന്ത് കണ്ടിട്ടാണ് ആ പെൺകുട്ടിക്ക് വേണ്ടി നിങ്ങൾ വാദിക്കുന്നത്? കുട്ടിയുടെ അമ്മ മോശം സ്ത്രീയാണെന്നും പരിഹാസം; ഈ ക്രൂരതയെ ചോദ്യം ചെയ്തപ്പോൾ നക്സലുകളാക്കി കേസെടുത്തു; ശ്രീലേഖയ്ക്കെതിരെ വെളിപ്പെടുത്തലുമായി ആക്ടിവിസ്റ്റ് വിജയമ്മ; 1996ലെ കേസ് വീണ്ടും ചർച്ചകളിൽ
- എകെജി സെന്ററിലെ സിസിടിവിയിൽ പതിഞ്ഞ ആ അജ്ഞാതനെ തേടി പുലർച്ചെ എത്തിയത് സഖാവിന്റെ സെക്കന്റുകൾ നീളുന്ന ഫോൺ കോൾ! ബൈക്കിലെത്തിയ രണ്ടാമന്റെ പങ്ക് വ്യക്തമായിട്ടും അറസ്റ്റില്ല; ആളെ തിരിച്ചറിഞ്ഞെങ്കിലും പ്രാദേശിക നേതാവിന്റെ സൗഹൃദം സമ്മർദ്ദമായി; ബോംബെറിഞ്ഞയാൾ സിപിഎമ്മുകാരനോ? നിർണ്ണായക ദൃശ്യങ്ങൾ മറുനാടൻ പുറത്തു വിടുന്നു
- കുസാറ്റ് സിഗ്നൽ മുതൽ തൃക്കാക്കര ക്ഷേത്രം വരെ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് മരണപ്പാച്ചിൽ; അമിത ലഹരിയിലുള്ള പാച്ചിൽ അവസാനിച്ചത് ടയർ പൊട്ടിയതോടെ; ചുറ്റും വളഞ്ഞ നാട്ടുകാർക്ക് നേരേ ഭീഷണിയും കൈയേറ്റശ്രമവും; സിനിമാ- സീരിയൽ താരം അശ്വതി ബാബുവും സുഹൃത്തും പിടിയിൽ
- 'അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തും ചെയ്യാം; പക്ഷേ എനിക്കെന്താണ് സംഭവിക്കുക എന്ന് അറിയില്ല'; ഭർത്താവ് ഉപേക്ഷിച്ചു; മദ്യപാനി, അഹങ്കാരി, കാമഭ്രാന്തി തുടങ്ങിയ ചാപ്പകൾ വേറെയും; ഒറ്റരാത്രി കൊണ്ട് വിവാദനായിക; ശ്രീറാം വെങ്കിട്ടരാമൻ കളക്ടറായി അധികാരമേൽക്കുമ്പോൾ, എല്ലാം നഷ്ടപ്പെട്ട് വഫ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്