സർക്കാർ പുകയ്ക്കുന്നത് ഗവർണറെ ചാടിക്കാൻ, പുറത്താകുന്നത് വി സിമാരും! ആരിഫ് മുഹമ്മദ് ഖാൻ ചൂണ്ടിക്കാട്ടിയ പത്ത് പേരിൽ ഇതിനോടകം പുറത്തായത് രണ്ട് പേർ; ലിസ്റ്റിലെ ബാക്കി എട്ടുപേരുടെയും നില പരുങ്ങലിൽ; സുപ്രീംകോടതി ഉത്തരവിനെ ഹൈക്കോടതിയും പിന്തുടരുമ്പോൾ ബലമാകുന്നത് ഗവർണറുടെ വാദങ്ങൾക്ക്; മറ്റുള്ളവരും പുറത്തേക്കോ?

ന്യൂസ് ഡെസ്ക്
തിരുവനന്തപുരം: ഗവർണ്ണറെ ചാൻസലർ സ്ഥാനത്ത് നിന്ന് പുകച്ചുപുറത്ത് ചാടിക്കാൻ സർക്കാർ അടവുകൾ മെനയുമ്പോഴും പണി തിരിച്ചുകിട്ടുന്നത് സർക്കാറിന് തന്നെ.ഗവർണ്ണറുടെ വാദങ്ങൾക്ക് ബലമേകി ഗവർണ്ണർ ചൂണ്ടിക്കാട്ടിയ പത്ത് പേരുടെ ലിസ്റ്റിലെ രണ്ടാമനും ഇപ്പോൾ പുറത്തായിരിക്കുകയാണ്.ഇതോടെ ബാക്കി എട്ടുപേരുടെ നില പരുങ്ങലിലായി.എന്നാൽ ആ എട്ടു വിക്കറ്റ് പോകും മുൻപ് ഗവർണ്ണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനാണ് സർക്കാർ നീക്കങ്ങൾ ഊർജ്ജിതമാക്കുന്നത്.
യുജിസി ചട്ടം പാലിക്കാതെ നിയമനം നടത്തിയതിന്റെ പേരിൽ രണ്ട് സർവകലാശാല വൈസ് ചാൻസലർമാരാണ് ഇതിനകം പുറത്തായത്. സാങ്കേതികസർവകലാശാല വി സി. ഡോ. എം.എസ്. രാജശ്രീ സുപ്രീംകോടതി വഴിയും കുഫോസ് വിസി ഡോ. കെ. റിജി ജോൺ ഹൈക്കോടതി വഴിയുമാണ് പുറത്തായത്.
എ.പി.ജെ. അബ്ദുൽകലാം സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലറായിരുന്ന ഡോ. എം.എസ്. രാജശ്രീയുടെ നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവിന്റെ ചുടവുപിടിച്ചാണ് റിജി ജോണിന്റെ നിയമനവും ഹൈക്കോടതി റദ്ദാക്കിയത് എന്നതാണ് ശ്രദ്ധേയം.യുജിസി. ചട്ടങ്ങൾക്ക് വിരുദ്ധമായി രൂപവത്കരിച്ച സെർച്ച് കമ്മിറ്റിയുടെ ഏതു നിയമനത്തിനും സാധുതയില്ലെന്നാണ് സുപ്രീംകോടതി ഉത്തരവിൽ ജസ്റ്റിസുമാരായ എം.ആർ. ഷാ, സി.ടി. രവികുമാർ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയത്.
കെ.റിജി ജോണിന്റെ നിയമനം റദ്ദാക്കിയ ഉത്തരവിലും ഹൈക്കോടതി ഇതേ വിധിന്യായം തന്നെയാണ് നടത്തിയിട്ടുള്ളത്.മറ്റു സർവകലാശാല വി സി.മാരുടെ നിയമനത്തിലും ചട്ടലംഘനം ഉള്ളവയിൽ അതുന്നയിച്ച് ഹർജികൾ വന്നാൽ സമാന ഉത്തരവ് തന്നെ വരാനുള്ള സാധ്യതയാണുള്ളത്.ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാദങ്ങൾക്ക് ബലം പകരുന്നത് കൂടിയാണ് ഇന്നത്തെ ഹൈക്കോടതി ഉത്തരവ്.
കേരള സർവകലാശാല വിസി വി.പി. മഹാദേവൻ പിള്ള, എം.ജി. സർവകലാശാല ഡോ. സാബു തോമസ് , കാലടി സംസ്കൃത സർവകലാശാല വിസി ഡോ. എം വി നാരായണൻ, കണ്ണൂർ സർവകലാശാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രൻ, കാലിക്കറ്റ് സർവകലാശാല വിസി ഡോ. എം.കെ. ജയരാജ്, കുസാറ്റ് വിസി ഡോ. കെ.എൻ. മധുസൂദനൻ മലയാളം സർവകലാശാല ഡോ. വി. അനിൽ വള്ളത്തോൾ എന്നിവരുടെ നിയമനമാണ് ഇതോടെ കൂടുതൽ അനിശ്ചത്വത്തിലായത്. ഇവരോട് രാജിവെക്കാൻ ഗവർണർ ഇതിനോടകം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്
സാങ്കേതിക സർവകലാശല വി സിയുടെ നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി തൊട്ടടുത്ത ദിവസമാണ് അദ്ദേഹം മറ്റു സർവലകലാശാകളിലെ വിസിമാരോട് രാജി ആവശ്യപ്പെട്ടത്. എന്നാൽ സർക്കാരിന്റെ നിലപാടിനൊപ്പം നിന്ന വി സിമാർ രാജിക്ക് കൂട്ടാക്കിയില്ല. അയഞ്ഞ ഗവർണർ വിശദീകരണം ചോദിച്ചിരിക്കുകയാണ്. അത് കിട്ടിയ ശേഷം നടപടിയെന്നാണ് ഗവർണറുടെ നിലപാട്.ഇതിനിടയിലാണ് ഫിഷറീസ് വി സിയെ ഹൈക്കോടതി പുറത്താക്കിയിരിക്കുന്നത്.ഇതിനിടെ ഹൈക്കോടതിയിലെ കേസിൽ തീർപ്പാകുന്നത് വരെ തുടർനടപടി ഹൈക്കോടതിയും വിലക്കിയിട്ടുണ്ട്.
യുജിസി. ചട്ടങ്ങൾ പ്രത്യേകമായി സ്വീകരിച്ചിട്ടില്ലെങ്കിൽ അത് പാലിക്കാൻ സംസ്ഥാനങ്ങൾക്ക് ബാധ്യതയില്ലെന്നാണ് നിയനത്തെ ന്യായീകരിച്ച് കേരള സർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞത്. എന്നാൽ ഇത് കോടതി അംഗീകരിച്ചിരുന്നില്ല. ഹൈക്കോടതിയിലും സർക്കാർ ഇതേ വാദം നടത്തിയെങ്കിലും അവിടെയും തള്ളുകയാണ് ഉണ്ടായത്.
സുപ്രീംകോടതി വിധി യുജിസി. ചട്ടം ലംഘിച്ച മറ്റെല്ലാ സർവകലാശാലകൾക്കും ബാധകമാണെന്ന് രാജി ആവശ്യപ്പെട്ടുകൊണ്ട് ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു. സെർച്ച് കമ്മിറ്റിയുടെ ശുപാർശ യുജിസി. വ്യവസ്ഥയ്ക്ക് വിരുദ്ധമാണെങ്കിൽ വി സി. നിയമനം തന്നെ അസാധുവായി കണക്കാക്കപ്പെടും.കേന്ദ്രനിയമവും സംസ്ഥാനനിയമവും തമ്മിൽ വൈരുധ്യമുണ്ടായാൽ ഭരണഘടനയനുസരിച്ച് കേന്ദ്രനിയമമേ നിലനിൽക്കൂ. അതുകൊണ്ടുതന്നെ, യുജിസി. വ്യവസ്ഥ സംസ്ഥാന നിയമത്തിൽ അംഗീകരിച്ചിട്ടില്ലെന്ന വാദം സ്വീകാര്യമല്ലെന്നുമാണ് ആരിഫ് മുഹമ്മദ് ഖാൻ പറയുന്നത്.
അതേസമയം തിരിച്ചടികൾ ഒരു വശത്ത് തുടർക്കഥയാകുമ്പോഴാണ് ഗവർണ്ണറെ പുറത്താക്കാനുള്ള ബില്ലിനായുള്ള ചർച്ചകൾക്ക് സംസ്ഥാന സർക്കാർ ഇന്ന് തുടക്കം കുറിക്കുന്നത്.ചാൻസലർ പദവി മാറ്റാനുള്ള ഓർഡിനൻസിൽ ഒപ്പിടില്ലെന്നു ഗവർണർ സൂചിപ്പിച്ചതോടെ, ചാൻസലറെ നീക്കുന്ന ബിൽ തയ്യാറാക്കാൻ ഒരുക്കം തുടങ്ങിയിരിക്കുകയാണ് സർക്കാർ.ഗവർണ്ണർ നിലപാട് കടുപ്പിച്ചതോടെ അതീവജാഗ്രതയിലാണ് സർക്കാരിന്റെ ഒരോ നീക്കവും. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിൽ പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തിയാണ് ബിൽ തയ്യാറാക്കുക.
ചാൻസലർ പദവിയിൽ നിന്ന് ഗവർണ്ണറെ മാറ്റുന്നതിനു പുറമേ, സർവകലാശാലാ പരിഷ്കാരങ്ങളെക്കുറിച്ചുള്ള നിയമനിർമ്മാണവും ആലോചനയിലുണ്ട്.ചാൻസലറെ നിശ്ചയിക്കാനുള്ള നിയമനിർമ്മാണത്തിനു പുറമേ, ഉന്നതവിദ്യാഭ്യാസ കമ്മിഷനുകളുടെ ശുപാർശകളും സർക്കാർ പരിഗണിക്കുന്നുണ്ട്.പ്രോ-ചാൻസലറായി ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് കൂടുതൽ അധികാരം,സിൻഡിക്കേറ്റും സെനറ്റും ഉൾപ്പെടെയുള്ള സർവകലാശാലാ ഭരണസമിതികളുടെ ഘടന തുടങ്ങിയ കാര്യങ്ങളിലൊക്കെ നയപരമായ തീരുമാനമെടുക്കേണ്ടിവരും.ഇതെല്ലാം പരിശോധിച്ചാകും നിയമനിർമ്മാണം.
ഗവർണർ ഭീഷണി തുടരുന്നതിനാൽ നിയമസഭ വിളിക്കുന്നതിൽ ഈയാഴ്ച ചേരുന്ന മന്ത്രിസഭായോഗം നിർണായക തീരുമാനമെടുത്തേക്കും.ഓർഡിനൻസ് രാജ്ഭവന് അയച്ചശേഷമുള്ള സ്ഥിതിഗതികൾ മന്ത്രിസഭായോഗം വിലയിരുത്തും.തുടർന്നാകും നിയമസഭ വിളിക്കാനുള്ള സമയക്രമം നിശ്ചയിക്കുക.ഡിസംബറിൽ തുടങ്ങുന്ന നിയമസഭാസമ്മേളനം ജനവരിയിലേക്കു നീട്ടാനും ആലോചനയുണ്ട്. അടുത്തവർഷം സഭ തുടങ്ങുമ്പോൾ ഗവർണറുടെ നയപ്രഖ്യാപനപ്രസംഗം ഒഴിവാക്കുകയെന്ന ലക്ഷ്യമാണ് പിന്നിലെന്നാണ് സൂചന.
സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനം ഗവർണർക്കാണെന്ന നിയമത്തിലെ വ്യവസ്ഥ എടുത്തുകളയാനാണ് ഓർഡിനൻസ്. പകരം വിദ്യാഭ്യാസമേഖലയിലെ പ്രഗത്ഭ വ്യക്തിത്വങ്ങളെ ഓണററിയായി ചാൻസലറായി നിയമിക്കും എന്ന വ്യവസ്ഥയാണു ചേർത്തിരിക്കുന്നത്. സർവകലാശാലാ ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ മാറ്റാനുള്ള ഓർഡിനൻസിൽ തീരുമാനം കൈക്കൊള്ളേണ്ടതു ഗവർണറും. അതിനിടെ ആരിഫ് മുഹമ്മദ് ഖാൻ അത് രാഷ്ട്രപതിക്ക് അയച്ചാലും പകരം ബിൽ കൊണ്ടുവരാൻ തടസമില്ലെന്ന് സർക്കാരിനു ലഭിച്ച നിയമോപദേശം.
- TODAY
- LAST WEEK
- LAST MONTH
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- മകൻ മരിച്ചു; 28 കാരിയായ മരുമകളെ വിവാഹം ചെയ്ത് അമ്മായിഅച്ഛൻ; വിവാഹ ചിത്രം വൈറലായി; പൊലീസ് അന്വേഷണം
- ഐ ഒ എസ് പലതവണ അപ്ഡേറ്റ് ചെയ്തിട്ടും അതങ്ങോട്ട് ശരിയാകുന്നില്ല; ഐ ഫോൺ 14 വാങ്ങിയവരെല്ലം കുടുങ്ങി; അത്യാവശ്യമായ സമയത്ത് മുട്ടൻ പണിയാകുന്നു; ഐഫോൺ പുതിയ വേർഷൻ വാങ്ങി കുടുങ്ങിയവരിൽ നിങ്ങളും ഉണ്ടോ ?
- ലോകമെമ്പാടും വേരുകളുള്ള ധനകാര്യ ഡിറ്റക്റ്റീവുകൾ; വിമാന ദുരന്തമുണ്ടായ സ്ഥലത്തിന്റെ പേരിട്ടത് പ്രതീകാത്മകം; കമ്പനികളുടെ തട്ടിപ്പുകൾ കണ്ടെത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കും; തുടർന്ന് അവരുമായി വാതുവെച്ച് ലാഭം നേടും; നിക്കോളയെ തൊട്ട് മസ്ക്കിനെ വരെ പൂട്ടി; ഇപ്പോൾ നീക്കം ഇന്ത്യയെ തകർക്കാനോ? അദാനിയെ വിറപ്പിക്കുന്ന ഹിൻഡൻബർഗിന്റെ കഥ
- ബിലാൽ അൽ സുഡാനിയേയും പത്ത് അനുയായികളേയും മലനിരകളിലെ ഒളിത്താവളത്തിൽ കയറി കൊന്നു തള്ളി അമേരിക്കൻ സേന; സോമാലിയൻ സർക്കാരിനെ മുൾമുനയിൽ നിർത്തിയ ഐ സി സ് ഭീകര സംഘത്തെ തച്ചുടച്ചത് ബൈഡൻ ഉത്തരവിട്ടതിനു പിന്നാലെ; കൊന്ന് തള്ളിയത് നീചരായ കൊലയാളികളെ
- കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടിൽ വെള്ളം ചേർക്കുന്നതാണ് പ്രിയദർശന്റെയും രഞ്ജിത്തിന്റെയും സിനിമ! ചലച്ചിത്ര അക്കാഡമി ചെയർമാന് കുത്ത്! 'വാഴക്കുല' വൈലോപ്പള്ളിക്കും കൊടുത്തു! ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിൽ ഗുരുതര തെറ്റ്; വാഴക്കുല ചങ്ങമ്പുഴയുടേതല്ലേ?
- കൊടിസുനിയെ പിടിച്ചതിന്റെ ദേഷ്യത്തിന് പിണറായി സർക്കാർ മൂലയ്ക്ക് ഒതുക്കിയ കുറ്റാന്വേഷന് അർഹതയുടെ അംഗീകാരം; കാബിനറ്റ് സെക്രട്ടേറിയറ്റിൽ സീനിയർ എക്സിക്യുട്ടീവ് കേഡറിൽ ഡയറക്ടറുടെ റാങ്കിൽ മോദിയെ നിയമിച്ചതിന് പിന്നാലെ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവാ മെഡലും; ഐ ജി അനൂപ് കുരുവിള ജോൺ അംഗീകരിക്കപ്പെടുമ്പോൾ
- ഇന്ത്യയെ തകർക്കാൻ തീവ്രവാദികളെ വളർത്തി; ചൈനയ്ക്ക് എല്ലാം തുറന്നു നൽകിയതും കുബുദ്ധി; ഒടുവിൽ എല്ലാം തകർന്നടിഞ്ഞു; ഡോളറുമായുള്ള വിനിമയത്തിൽ കൂപ്പുകുത്തി പാക്കിസ്ഥാൻ കറൻസി; വീണ്ടും അമേരിക്കൻ സഹായത്തിന് കൈകൂപ്പി പാക് സർക്കാർ; സൈന്യത്തിനും സർക്കാർ ഉദ്യോഗസ്ഥർക്കും അനുവദിച്ച ഭൂമി അടക്കം വീണ്ടെടുത്ത് പിടിച്ചു നിൽക്കാൻ ഷഹബാസ് ഷരീഫ് സർക്കാർ
- ജനക്കൂട്ടം ഇരച്ചു കയറി; സുരക്ഷ വീഴ്ച; ഭാരത് ജോഡോ യാത്ര താൽകാലികമായി നിർത്തിവച്ചു; പൊലീസ് നിഷ്ക്രിയമെന്ന് കോൺഗ്രസ്; ഇന്ത്യയിലെ പ്രതിപക്ഷത്തെ തിരികെ കൊണ്ടുവരുന്നുവെന്ന് ടൈം മാഗസിൻ റിപ്പോർട്ട്
- ഏഴു വർഷം മുൻപ് ഹൃദയാഘാതം ഉണ്ടായി മരിച്ചപ്പോൾ പാസ്റ്റർ നേരെ പോയത് നരകത്തിലേക്ക്; നരകത്തിലെ പീഡനം കണ്ടു മടുത്ത് ജീവിതത്തിലേക്ക് മടങ്ങി; നമ്മുടെ നാട്ടിലെ അത്ഭുത രോഗശാന്തി കള്ളന്മാരെ തോൽപിക്കുന്ന ഒരു അമേരിക്കൻ കഥ
- യുകെയിലെത്തുന്ന മലയാളി വിദ്യാർത്ഥികളുടെ പട്ടിണി മാറ്റാൻ ഗുരുദ്ധ്വാരകളും ക്ഷേത്രവും; ''അമ്മേ ഇവിടെ പാലൊക്കെ ഫ്രീയായി കിട്ടും'' എന്ന് വീഡിയോ കോളിൽ തള്ളിയ കിടങ്ങൂർക്കാരൻ കഥയറിയാതെ ആട്ടമാടിയ വിദ്യാർത്ഥി; ആടുജീവിതം നയിക്കുന്നവരുടെ എണ്ണം കൂടുന്നു; നാട്ടിൽ നിന്നും കൊണ്ടുവന്ന കുത്തരി നോക്കി വിശന്നിരിക്കുന്നവരും യുകെയിൽ
- കേരളത്തിലെ നേതൃത്വത്തിനും ശശി തരൂരിനും നന്ദി പറഞ്ഞ് രാജിക്കത്ത്; കോൺഗ്രസിലെ എല്ലാ ഔദ്യോഗിക സ്ഥാനവും രാജിവച്ച് ആന്റണിയുടെ മകൻ; രാജ്യ താൽപ്പര്യത്തിനെതിരെയുള്ള നിലപാടുകൾക്ക് ചവറ്റുകൂട്ടയിലാണ് സ്ഥാനമെന്നും പ്രഖ്യാപനം; അനിൽ ആന്റണി ഇനി കോൺഗ്രസുകാരനല്ല; പത്ത് ദിവസം മുമ്പ് മുമ്പ് പിണറായി പറഞ്ഞത് സംഭവിക്കുമോ?
- ബസ് സ്റ്റാൻഡിലെ ശുചി മുറിയിൽ സ്കൂൾ യൂണിഫോം മാറ്റി കാമുകന്റെ ബൈക്കിൽ കയറി പറന്നത് കോവളത്തേക്ക്; പ്രിൻസിപ്പൾ അറിഞ്ഞപ്പോൾ പിടിക്കാൻ വളഞ്ഞ പൊലീസിന് നേരെ പാഞ്ഞടുത്തത് ബ്രൂസിലിയെ പോലെ; താരമാകൻ ശ്രമിച്ച കാമുകൻ ഒടുവിൽ തറയിൽ കിടന്ന് നിരങ്ങി; ഇൻസ്റ്റാഗ്രാമിലെ ഫ്രീക്കന്റെ സ്റ്റണ്ട് വീഡിയോ ചതിയൊരുക്കിയപ്പോൾ
- പാട്ടുകേട്ട് ഉറങ്ങവെ കവൻട്രിയിൽ മലയാളി നഴ്സിന് ആകസ്മിക മരണം; തിരുവനന്തപുരം സ്വദേശിയായ അരുണിന്റെ മരണം അറിഞ്ഞത് ഹോസ്പിറ്റൽ അധികൃതർ പൊലീസ് സഹായത്തോടെ അന്വേഷിച്ചപ്പോൾ; അരുൺ മടങ്ങുന്നത് ഭാര്യ ആര്യ യുകെയിലേക്ക് ജോലിക്കായി വരാനുള്ള തയ്യാറെടുപ്പിനിടെ
- ഷെരീഫ് മൂന്ന് കുട്ടികളുടെ അച്ഛൻ; സിന്ധുവിന രണ്ടു മക്കൾ; വിവാഹിതർ തമ്മിലുണ്ടായിരുന്നത് വർഷങ്ങളുടെ പ്രണയം; ഏഴാം തീയതി വീടുവിട്ടിറങ്ങി; ഗുരുവായൂരിലെ ലോഡ്ജിൽ അയൽവാസികളുടെ തൂങ്ങി മരണം; ഷെരീഫിന്റേയും സിന്ധുവിന്റേതും നിരാശയിലുള്ള ആത്മഹത്യ
- 'ഒരു പുരുഷനിൽ നിന്ന് സ്ത്രീ ആഗ്രഹിക്കുന്നത് നിർലോഭം ലഭിക്കും; ഭക്ഷണം കഴിക്കുക മാത്രമല്ല, കഴിപ്പിക്കുക കൂടി ചെയ്യുന്നയാളാണ്; തനിക്കായി കല്യാണം ആലോചിച്ചിരുന്നു'; മോഹൻലാലിനെക്കുറിച്ച് ശ്വേതാ മേനോൻ
- 'നമ്പൂതിരിയുടെ സദ്യ വേണം, ആദിവാസിയുടെ സദ്യ വേണ്ട, ഭക്ഷണത്തിലും അയിത്തം കൽപിച്ചാണ് നാം ജീവിക്കുന്നത്; ഓരോ തവണ മസാലദോശ കഴിക്കാൻ പ്യൂർ വെജിറ്റേറിയൻ ഹോട്ടലിലേക്ക് കയറുമ്പോഴും ഭരണഘടന പിന്തള്ളപ്പെട്ട് കൊണ്ടിരിക്കുന്നു': പഴയിടം ഫെയിം അരുൺ കുമാർ വീണ്ടും
- ട്രെയിനിന്റെ വാതിലിന് അടുത്തു കരഞ്ഞു നിന്ന പെൺകുട്ടി; ചോദിച്ചപ്പോൾ പറഞ്ഞത് പ്രണയം തകർന്നതിന്റെ സങ്കടത്തിൽ വീടു വിട്ടിറങ്ങിയ മണ്ടത്തരം; ഫോൺ പരിശോധിച്ചപ്പോൾ ഫ്ളൈറ്റ് മോഡ്; ഈ രണ്ട് യുവാക്കൾ കേരളത്തിന് നൽകിയത് അഭിമാനിക്കാനുള്ള വക; പൊലീസിനും കൈയടിക്കാം; വിഷ്ണുവും സുമിനും ലുലു മാൾ കണ്ട് മടങ്ങും; ഒറ്റപ്പാലത്തുകാർ വൈറലാകുമ്പോൾ
- കൊടിസുനിയെ പിടിച്ചതിന്റെ ദേഷ്യത്തിന് പിണറായി സർക്കാർ മൂലയ്ക്ക് ഒതുക്കിയ കുറ്റാന്വേഷന് അർഹതയുടെ അംഗീകാരം; കാബിനറ്റ് സെക്രട്ടേറിയറ്റിൽ സീനിയർ എക്സിക്യുട്ടീവ് കേഡറിൽ ഡയറക്ടറുടെ റാങ്കിൽ മോദിയെ നിയമിച്ചതിന് പിന്നാലെ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവാ മെഡലും; ഐ ജി അനൂപ് കുരുവിള ജോൺ അംഗീകരിക്കപ്പെടുമ്പോൾ
- മുടി വരണ്ടാൽ... നാക്ക് പൊട്ടിയാൽ... നഖം ഒടിഞ്ഞാൽ... മോണ പഴുത്താൽ... മുടിയിൽ താരൻ ഉണ്ടായാൽ... മോണയിൽ നിന്നു ചോര വന്നാൽ...എന്താണ് അതിന് അർത്ഥമെന്നറിയാമോ? ശരീരം കാട്ടുന്ന 21 ലക്ഷണങ്ങൾ സൂചിപ്പിക്കുന്നത് അറിയാം
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- ജയയുടെ ആ ഒറ്റ ഡയലോഗ് തിരുത്തണം; ജയ തിരുത്തണം തിരുത്തിയെ തീരൂ, ഇല്ലെങ്കിൽ കുറച്ചേറെ പേർ കൂടി തിന്നു തിന്ന് വലയും; ജയ ജയ ഹേ സിനിമ പെരുത്തിഷ്ടമായെങ്കിലും ഒരുഡയലോഗ് പ്രശ്നമെന്ന് ഡോ.സുൾഫി നൂഹ്
- തുരങ്കത്തിനുള്ളിൽ തോക്കുമായി ഒളിവിൽ കഴിഞ്ഞ സദ്ദാം ഹുസൈനെ കണ്ടെത്തിയത് എങ്ങനെ? പിടികൂടിയപ്പോൾ സദ്ദാം പ്രതികരിച്ചത് എങ്ങനെ? ഓപ്പറേഷനിൽ പങ്കെടുത്ത ഒരു പട്ടാളക്കാരൻ 19 വർഷത്തിനു ശേഷം മനസ്സ് തുറക്കുമ്പോൾ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ കുടുങ്ങി; പൊക്കിയത് തമിഴ്നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- ഹൈക്കോടതി അഭിഭാഷക അസോസിയേഷനിൽ പതിച്ചിട്ടുള്ള കാളകൂടം എത്രത്തോളം ആഴത്തിൽ വേരൂന്നിയിട്ടുണ്ടെന്നുള്ള വസ്തുത ശരിയായി കേസെടുത്ത് അന്വേഷിക്കപ്പെടേണ്ട ക്രിമിനൽ കുറ്റം; അഴിമതി ആരോപണം ഉയരുന്നത് അസോസിയേഷൻ പ്രസിഡന്റ് അഡ്വ സൈബി ജോസ് കിടങ്ങൂരിന് എതിരെ; ഹൈക്കോടതി ഫുൾകോർട്ട് യോഗം നിർണ്ണായകം; ഇത് അത്യപൂർവ്വ അഴിമതി; ഞെട്ടിവിറച്ച് ഹൈക്കോടതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍