പതിവിൽ നിന്ന് വിപരീതമായി എതിർദിശയിൽ ശക്തമായ കാറ്റ് വീശുന്നു; മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്തുന്നതിൽ പിശക് വന്നെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ്; എല്ലാറ്റിനും ശിവശങ്കറിനെ പഴിക്കാമെങ്കിലും സർക്കാരിന്റെ ഇമേജിന് കോട്ടംവന്നുവെന്ന് വിമർശനം; യെച്ചൂരിയും കാരാട്ടും ഒരുപോലെ മുഖം തിരിക്കുന്നതും ഇതാദ്യം; പ്രതിപക്ഷത്തിന് അടിക്കാൻ കൊടുത്തത് മുട്ടൻ വടി; രാജിയല്ലാതെ വഴിയില്ലെന്ന് ചെന്നിത്തല വാശി പിടിക്കുമ്പോൾ പിണറായിക്കും ക്ഷീണം
എം മനോജ് കുമാർ
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ കുരുങ്ങി മുഖ്യമന്ത്രിയുടെ തല ഉരുളുമോ? അധികാര സോപാനത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്താകുമോ എന്ന ചോദ്യമാണ് പതിവിനു വിപരീതമായി ഇപ്പോൾ മുഴങ്ങിക്കൊണ്ടിരിക്കുന്നത്. അധികാരത്തിലേറി നാല് വർഷത്തിന്നിടെ ആദ്യമായാണ് മുഖ്യമന്ത്രി പദവിക്ക് ഭീഷണിയാകുന്ന ഒരാരോപണം മുഖ്യമന്ത്രിക്ക് നേരിടേണ്ടി വരുന്നത്. അന്താരാഷ്ട്ര മാനങ്ങളുള്ള കള്ളക്കടത്ത് കേസുമായി സ്വന്തം ഓഫീസിനു ബന്ധം വരുമ്പോൾ ഒരു മുഖ്യമന്ത്രിക്കും സ്വന്തം കസേരയിൽ ഉറച്ചിരിക്കാൻ കഴിയില്ല. സ്വർണ്ണക്കടത്ത് കേസുമായി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നയാൾക്ക് ബന്ധം വരുമ്പോൾ ധാർമ്മിക ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറാനും കഴിയില്ല. പ്രതിസന്ധിയിൽ പിന്തുണ തേടി പാർട്ടി ആസ്ഥാനത്തേക്ക് കണ്ണയക്കുമ്പോൾ ഒരു പിന്തുണയും മുഖ്യമന്ത്രിക്ക് ലഭിക്കുന്നുമില്ല. ഇതൊക്കെയാണ് സാഹചര്യങ്ങളെ മാറ്റി മറിക്കുന്നത്. പതിവിൽ നിന്നും വിപരീതമായി ശക്തമായി സാന്നിധ്യമായി മറുവശത്ത് പ്രതിപക്ഷവുമുണ്ട്. തിളക്കമാർന്ന പ്രതിച്ഛായയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കൈവന്നിരിക്കുന്നത്. സ്പ്രിങ്ലർ, ഇ-മൊബിലിറ്റി, തുടങ്ങി ഇപ്പോൾ സ്വർണ്ണക്കടത്തിൽ വരെ അദ്ദേഹം മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കുകയും വിമർശിക്കുകയുമാണ്. ഇതൊക്കെ തന്നെ സ്വർണ്ണക്കടത്ത് കേസ് മുഖ്യമന്ത്രിക്ക് കടുത്ത അസ്വസ്ഥതതയാണ് സൃഷ്ടിക്കുന്നത്.
പാർട്ടി കേന്ദ്ര നേതാക്കളായ പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും മുഖം തിരിച്ചു നിൽക്കെ പിന്തുണയുമായി ആകെ രംഗത്തുള്ളത് പിബി അംഗം എസ്.രാമചന്ദ്രൻ പിള്ള മാത്രമാണ്. വിമർശനം ഉയരുമ്പോൾ മുഖ്യമന്ത്രിക്ക് പിന്തുണയുമായി നിൽക്കാറുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് കൂടി പ്രതീക്ഷിച്ച പിന്തുണ മുഖ്യമന്ത്രിക്ക് നൽകിയില്ല എന്ന് മാത്രമല്ല കടുത്ത വിമർശനം ഈ കാര്യത്തിൽ ഉയർത്തുകയും ചെയ്തു. സ്വർണ്ണക്കടത്ത് കേസ് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തൽ. ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതിൽ രാഷട്രീയ നേതൃത്വത്തിന് പിശക് പറ്റി എന്നും വിമർശനവും സെക്രട്ടറിയെറ്റ് ഉതിർത്തു. രണ്ടും മുഖ്യമന്ത്രിക്കുള്ള തിരിച്ചടിയും താക്കീതുമാണ്. മറുവശത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കുകയാണ്.
രാജിയിൽ കുറഞ്ഞതൊന്നും തങ്ങൾ ആവശ്യപ്പെടുന്നില്ല എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് പറഞ്ഞത്. പ്രതിപക്ഷത്തിന്റെ ആവശ്യത്തിനു ശക്തി പകരുന്ന നിരീക്ഷണമാണ് സിപിഎം സംസ്ഥാന സെക്രട്ടറിയെറ്റിൽ നിന്നും പുറത്ത് വരുന്നതും. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടു വന്ന പത്മവ്യൂഹത്തിൽ മുഖ്യമന്ത്രിക്ക് പുറത്ത് കടക്കാൻ പ്രയാസമാകുമെന്ന സാഹചര്യമാണ് ഉരുത്തിരിഞ്ഞു വരുന്നത്. ഈ സാഹചര്യം മനസിലാക്കി തന്നെയാണ് അനുകൂലാവസ്ഥ സമർഥമായി ഉപയോഗിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരുങ്ങുന്നത്. സ്പ്രിങ്ളർ, മണൽക്കടത്ത്, ഇ-മൊബിലിറ്റി പദ്ധതിയിൽ എല്ലാം മുഖ്യമന്ത്രിയെ നിലംപരിശാക്കിയ ചെന്നിത്തല സ്വർണ്ണക്കടത്തിന്റെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ബന്ധം പരമാവധി ഉപയോഗിക്കാനാണ് ഒരുങ്ങുന്നത്. അതുകൊണ്ട് തന്നെയാണ് സംസ്ഥാന മന്ത്രിസഭയിൽ അവിശ്വാസം രേഖപ്പെടുത്തിയുള്ള പ്രമേയവും സ്പീക്കറിൽ അവിശ്വാസം രേഖപ്പെടുത്തുന്ന പ്രമേയവും സഭയിൽ അവതരിപ്പിക്കാൻ പ്രതിപക്ഷം ഒരുങ്ങുന്നത്.
സംസ്ഥാനത്തിന്റെ യശസിന് തന്നെ കളങ്കം ഉണ്ടാക്കിയ സംഭവമാണ് സ്വർണ്ണക്കള്ളക്കടത്ത്. സംസ്ഥാന ഭരണത്തിന്റെ ഏറ്റവും ഉയർന്ന തലത്തിലുള്ള മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിനും മറ്റ് അനധികൃത പ്രവർത്തനങ്ങൾക്കും കേന്ദ്രമാകുന്നുവെന്നത് അപമാനകരമാണ്. രാജ്യദ്രോഹപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നയാളുകളെ സംരക്ഷിക്കുക വഴി മുഖ്യമന്ത്രിയുടെ ഓഫീസിന് ഇതിന്റെയെല്ലാം ഉത്തരവാദിത്വം കൈവരുകയാണ്. ആരോപണ വിധയനായ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റി നിർത്തിയതുകൊണ്ട് എല്ലാമാവസാനിക്കുന്നു എന്നുള്ള ധാരണ പൊതുസമൂഹത്തിനില്ല. അതുകൊണ്ട് സി ബിഐ അന്വേഷണം വേണം. ഇതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. മുഖ്യമന്ത്രിയുടെ പ്രിൻസപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കരനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചീഫ് സെക്രട്ടറിയോ ധനകാര്യ സെക്രട്ടറിയോ അന്വേഷിച്ചതുകൊണ്ട് കാര്യമില്ല. സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണമാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് കള്ളക്കടത്ത് വിഷയത്തിൽ വരേണ്ടത്. നാല് വർഷക്കാലം ചീഫ് സെക്രട്ടറിക്കും ധനകാര്യ സെക്രട്ടറിക്കുമൊപ്പം പ്രവർത്തിച്ചയാളാണ് ശിവശങ്കരൻ. ഇത് ആരോപണങ്ങളെ ഗൗരവതരമാക്കുന്നു.
തുടക്കം മുതൽ ഈ വിഷയത്തിൽ മുഖ്യമന്ത്രി നടത്തിയത് കള്ളക്കളിയാണ്. സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് തന്റെ ഓഫീസിൽ നിന്നാരും ബന്ധപ്പെട്ടിരുന്നില്ല എന്ന് മുഖ്യമന്ത്രി ആദ്യം പറഞ്ഞു. എന്നാൽ പിന്നീട് മുഖ്യമന്ത്രി പറഞ്ഞതെല്ലാം വസ്തുതാ വിരുദ്ധമാണെന്ന് തെളിഞ്ഞു. തുടക്കം മുതൽ തന്നെ പ്രിൻസിപ്പൽ സെക്രട്ടറിയെ മുഖ്യമന്ത്രി ന്യായീകരിച്ചു. നിവൃത്തിയില്ലാത്ത ഘട്ടം വന്നപ്പോൾ മാറ്റി നിർത്തി. പിന്നീട് ലീവ് അനുവദിച്ച് നൽകി. മുഖ്യമന്ത്രിയുടെ നാവായി പ്രവർത്തിച്ച ശിവശങ്കരനെ രക്ഷിക്കാനുള്ള വഴികൾ എന്നും മുഖ്യമന്ത്രി തേടി. സ്വർണ്ണക്കടത്ത് വന്നപ്പോൾ ഒരു വിവാദ സ്ത്രീയുമായിട്ടുള്ള ബന്ധമാണ് ശിവശങ്കരനെ മാറ്റി നിർത്താനുള്ള കാരണമെന്നു മുഖ്യമന്ത്രി പറഞ്ഞു. കാബിനറ്റും നിയമവകുപ്പും, ഇടതുമുന്നണിയും പാർട്ടിയുമൊന്നുമറിയാതെ അമേരിക്കൻ കമ്പനിയായ സ്പ്രിങ്ളറുമായി ശിവശങ്കരൻ കരാർ ഒപ്പിട്ട കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ മുഖ്യമന്ത്രി് സംരക്ഷിച്ചു നിർത്തി. സിപിഐ അവശ്യപ്പെട്ടിട്ട് പോലും ശിവശങ്കരനെ നീക്കിയില്ല. .
വിവാദസത്രീയെ സ്പേസ് പാർക്കിൽ നിയമിച്ചത് താനറിഞ്ഞില്ലന്നും ഏതോ പ്ളേസ്മെന്റ് ഏജൻസിയാണ് നിയമിച്ചതെന്നും പറഞ്ഞു. പ്രിൻസിപ്പൽ സെക്രട്ടറിയെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചങ്കിലും പ്രതിപക്ഷവും മാധ്യമങ്ങളും സമൂഹവും ശക്തമായ നിലപാട് സ്വീകരിച്ചത് തിരിച്ചടിയായി. തുടക്കം മുതൽ കള്ളക്കളത്ത് കേസിലെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി കൈക്കൊള്ളുന്നത്. ജനാധിപത്യ വ്യവസ്ഥയിൽ ഉന്നത സ്ഥാനമാണ് മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും ഉള്ളത്. അങ്ങിനെയൊരു ഓഫീസിനാണ് സ്വർണ്ണക്കള്ളക്കടത്ത് ബന്ധം ആരോപിക്കപ്പെട്ടത്. സ്പ്രിങ്ളർ ഇടപാടിനെക്കുറിച്ച് പ്രതിപക്ഷം ആരോപണമുന്നയിച്ചപ്പോൾ മാധവൻ നമ്പ്യാരെയും രാജീവ് സദാന്ദനെയും അന്വേഷിക്കാൻ ചുതമലപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂന്ന് മാസമായി. ഒരന്വേഷണവും നടന്നില്ല. ഇപ്പോൾ രാജീവ് സദാനന്ദനെ മുഖ്യമന്ത്രിയുടെ ഉപദേശകനാക്കി. സ്പ്രിങ്ളർ ഇടപാട് ഇനി ആര് അന്വേഷിക്കും. .
ഐ ടി വകുപ്പിനെ സ്വർണ്ണഖനിയായി കരുതിയതിനാൽ അനധികൃതമായ കരാറുകളും നിയമനങ്ങളും നടന്നു. ഇവയൊക്കെ കുറിച്ചൊക്കെ വിശദമായ അന്വേഷണം വേണം. കെ ഫോൺ, സ്പേയസ് പാർക്ക്, ഇ മൊബിലിറ്റി, വ്യവസായ പാർക്കുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമനങ്ങളെപ്പറ്റി വിശദമായ അന്വേഷണം വേണം. ശിവശങ്കരൻ ചെയർമാനായ 24 ഓളം കമ്മിറ്റികളുണ്ട്. ഈ കമ്മിറ്റകളെക്കുറിച്ചും അന്വേഷണം അനിവാര്യമാണ്. ബെവ്കോ ആപ്പുമായി ബന്ധപ്പെട്ട വലിയ ആരോപണങ്ങൾ പ്രതിപക്ഷമുന്നയിച്ചിട്ടും ഇതുവരെ അന്വേഷിക്കാൻ സർക്കാർ തയ്യാറായില്ല. പിഡബ്ല്യുസിയുടെ ഓഫീസ് സെക്രട്ടറിയേറ്റിൽ തുടങ്ങാനുള്ള നിർദ്ദേശം വന്നത് ഇ മൊബിലിറ്റിയുടെ ഫയിലിലൂടെ ആണ്. ഇത് ഒറിജിനേറ്റ് ചെയ്തത് ഐ ടി വകുപ്പിലാണ്. ഇതിനെക്കുറിച്ചെല്ലാം അന്വേഷണം വേണം. ഈ കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്തണമെങ്കിൽ സി ബി ഐ തന്നെ വേണം. ഇതൊക്കെയാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഇതെല്ലാം മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയനാണ് തിരിച്ചടിയാണ്.
Stories you may Like
- ഒക്ടോബറിലെ നഷ്ടം കോടിയേരി; പ്രിയ സഖാവിനെ കേരളം ഓർക്കുമ്പോൾ
- മാധ്യമ പ്രവർത്തകർക്കെതിരായ കേസിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ ഒഴിഞ്ഞുമാറി യെച്ചൂരി
- സർക്കാരിനെ വിമർശിച്ചതു കൊണ്ട് കേസ് എടുക്കില്ല; പ്രകാശ് കാരാട്ട്
- 'വിനോദിനീസ് കോടിയേരി ഫാമിലി കലക്ടീവ്' തയ്യാറെടുക്കുമ്പോൾ
- ന്യൂസ് ക്ലിക്ക് റെയ്ഡ് മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം; യെച്ചൂരി
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്