ശൈത്യയുറക്കത്തിലാർന്ന ഹിമക്കരടികളെപ്പോലെയാണ് മിക്കപ്പോഴും മുസ് ലിം സംഘടനകൾ; അവർക്ക് ഉണർന്നെഴുന്നേൽക്കാൻ ലഭിച്ച വിഷയമായി ലിംഗ സമത്വ യൂണിഫോം രൂപാന്തരപ്പെടുമ്പോൾ മുനീറിനു പിന്നിൽ പി എം എ സലാമും ഇ ടി മുഹമ്മദ് ബഷീറുമെല്ലാം അണിനിരക്കുന്നു; പള്ളികളിൽ പ്രചാരണവുമായി സമസ്തയും
എം എ എ റഹ്മാൻ
കോഴിക്കോട്: മുസ് ലിം സംഘടനകൾക്ക് ആയകാലം മുതലേ വിഷയദാരിദ്ര്യം വലിയ പ്രശ്നമാണ്. അതിന്നോ, ഇന്നലെയോ തുടങ്ങിയ പ്രതിഭാസമൊന്നുമല്ല. പതിറ്റാണ്ടുകളുടെ പഴക്കം അതിനുണ്ട്. ശൈത്യയുറക്കത്തിലാർന്ന ഹിമക്കരടികളെപ്പോലെയാണ് മിക്കപ്പോഴും മുസ് ലിം സംഘടനകൾ. മുസ് ലിം ലീഗ് അതിന്റെ മൂർധന്യത്തിലുള്ള രാഷ്ട്രീയ രൂപമായതിനാൽ അത്രക്കങ്ങ് ഉറങ്ങാറില്ലെന്നു മാത്രം. എന്നാലും പൊതുവിൽ പ്രതിപക്ഷത്താവുന്ന കാലത്ത് മിക്കപ്പോഴും നേതാക്കളും അണികളുമെല്ലാം അവരുടെ ബിസിനസുകളിലും കൃഷിയിലും മറ്റ് വ്യവഹാരങ്ങളിലുമെല്ലാം ഏർപ്പെടുന്നതാണ് കാണാറ്.
ചിലരെല്ലാം അടിക്കടി ഗൾഫ് നാടുകളിലേക്കു പറക്കും. സ്വന്തം ബിസിനസ് നോക്കി നടത്താനും പാർട്ടിക്കായി ഫണ്ട് പിരിക്കാനും. പിണറായി വിജയൻ സർക്കാർ രണ്ടാം ബാറ്റിങ്ങിന് ഇറങ്ങിയതോടെ കുഞ്ഞാപ്പയെയും മുസ്ലിം ലീഗിനെ ആരും ഒരു സമരമുഖത്തും കണ്ടിട്ടില്ല. എന്തിനും ഏതിനും നേതാക്കളുടെ ആഹ്വാനം ശിരസാവഹിച്ച് തല്ലുകൊള്ളുന്ന പണിക്കെല്ലാം ഇപ്പോൾ യൂത്ത് ലീഗുകാരെ കാര്യമായി കിട്ടാറുമില്ല. യു ഡി എഫിൽ ഇതിനെതിരേ ശക്തമായ അമർഷവുമുണ്ട്. ഇടക്കെല്ലാം അത് പുറത്തേക്കു പൊട്ടിയൊഴുകാറുമുണ്ട്.
ലിംഗ സമത്വ യൂണിഫോം തങ്ങൾ നടത്തുന്ന വിദ്യാലയങ്ങളിലെന്നല്ല, നാട്ടിലൊരിടത്തും അനുവദിക്കില്ലെന്ന നിലപാടുമായാണ് ലീഗും അവർക്കൊപ്പമുള്ള മുസ് ലിം മത സംഘടനകളും നിലയുറപ്പിച്ചിരിക്കുന്നത്. ലിംഗസമത്വ യൂണിഫോമും ക്ലാസിൽ ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നോ, അല്ലാതെയോ ഇരിക്കുകയും ചെയ്താൽ ആകാശം ഇടിഞ്ഞുവീഴുമെന്നാണ് ഇവരുടെയെല്ലാം പൊതുവായ നിലപാട്.
മുതിർന്ന നേതാവും എം പിയുമെല്ലാമായ മുൻ വിദ്യാഭ്യാസ മന്ത്രി ഇ ടി മുഹമ്മദ് ബഷീറിന് ലിംഗസമത്വമെന്ന പ്രയോഗം തന്നെ ബാലിശമാണെന്ന അഭിപ്രായമാണ്. പി എം എ സലാമെന്ന ലീഗ് ജനറൽ സെക്രട്ടറിയിലേക്കെത്തിയാൽ സംഭവം നടപ്പായാൽ കുട്ടികൾ ക്ലാസ് മുറിയിൽതന്നെ പ്രസവിക്കുന്നത്രയും അരാജകത്വവും സ്വതന്ത്ര ലൈംഗികതയുമെല്ലാമാണ് സംഭവിക്കുക. എം കെ മുനീറെന്ന എം ബി ബി എസ് ഡോക്ടറുടെ ഈ വിഷയങ്ങളിലെ നിലപാട് അദ്ദേഹം പറയുകയും തിരുത്തുകയും ചെയ്യുന്നത് തുടരുകയാണ്.
സമസ്തക്കിപ്പോൾ അൽപം വില വർധനവ് ഒരു സമ്മർദ ഗ്രൂപ്പെന്ന നിലയിൽ സംഭവിച്ചിട്ടുണ്ട്. വഖഫ് വിഷയത്തിൽ പിണറായിയെ മൂക്കുകയറിട്ടു പിടിച്ചുകെട്ടിയത് തങ്ങളാണെന്ന് അവരുടെ നേതാക്കൾ പരസ്പരം കാണുമ്പോഴും സംസാരിക്കുമ്പോഴും ഓർമ്മിപ്പിക്കാറുണ്ട്. അതുകൊണ്ടുതന്നെയാണ് വഖഫ് വിഷയത്തിൽ പയറ്റിയ അതേ അങ്കച്ചുവട് യൂണിഫോം വിഷയത്തിലും അവർ പയറ്റാൻ തീരുമാനമെടുത്തിരിക്കുന്നത്. പള്ളികൾതോറും വെള്ളിയായഴ്ച ഉൾപ്പെടെയുള്ള ദിവസങ്ങളിൽ ലിംഗ സമത്വ യൂണിഫോം വിദ്യാലയങ്ങളിൽ വന്നാൽ ഖിയാമന്നാളാ (അവസാനദിനം)ണെന്നാണ് മിംബറിൽ കയറിനിന്നുള്ള മതഉദ്ഭോധനങ്ങളുടെ കാതൽ. കഴിഞ്ഞ വെള്ളിയാഴ്ചയാണ ഇത്തരം പള്ളി കേന്ദ്രീകരിച്ചുള്ള പ്രചാരണങ്ങൾക്ക് തുടക്കമിട്ടത്. മുസ് ലിം പണ്ഡിത സഭയായ സമസ്തയുടെ മുശാവറ ചേളാരിയിൽ യോഗം ചേർന്നാണ് തീരുമാനം കൈക്കൊണ്ടത്.
സുന്നികളായ ഇ കെ വിഭാഗവും എ പി വിഭാഗവും മുജാഹിദിലെ വിരുദ്ധ ധ്രുവങ്ങളിലുള്ള സംഘടനകളുമെല്ലാം അണികളെ ഉണർത്തുന്നത് ജില്ലാ സംസ്ഥാന സമ്മളനങ്ങളിലൂടെയും ചില കാമ്പയിനുകളിലൂടെയുമെല്ലാമാണ്. മുത്തലാഖായാലും ശരീഅത്ത് നിയമത്തിലെ കൈകടത്തലായാലും മുസ് ലിം വ്യക്തി നിയമത്തിലെ ഇടപെടലുകളായാലും ഒടുവിൽ അടുത്തിടെ സംഭവിച്ച വഖഫ് ബോർഡ് നിയമന വിഷയമായാലും ഏറ്റവും ഒടുവിൽ രംഗത്തുള്ള ലിംഗ സമത്വ യൂണിഫോമായാലും അതെല്ലാം സംഘനടയുടെ അണികളെ തട്ടിവിളിച്ചു ഉറക്കമുണർത്തുന്നവയാണ്. ഒരു പരിപാടിയും ഇല്ലാതിരുന്നാൽ സംഘടന നാട്ടിലുണ്ടെന്ന് ആരുമറിയില്ല. അങ്ങനെ വന്നാൽ ഇന്ധനമായ സംഭവനകളും എത്തില്ല.
നിലവിലെ സാഹചര്യത്തിൽ ഉറക്കംവിട്ടുണരേണ്ടത് മുസ് ലിം സംഘടനകളുടെ രാഷ്ട്രീയ രൂപമായ മുസ് ലിം ലീഗ് തന്നെയാണ് ഏറെ ആവശ്യം. അവർക്ക് പൊതുവിൽ പിണറായിക്കെതിരേ എന്തെങ്കിലും ചെയ്യാൻ താൽപര്യമില്ല. അണികളുടെ പ്രശ്നമല്ല, നേതാക്കളുടെ നിലപാടാണ്. ഭരണമില്ലാത്തപ്പോൾ സ്വസ്ഥമായിരിക്കുക. ആരോഗ്യം പരിപോഷിപ്പിക്കുക. ഇതിനിടയിലേക്കാണ് ലിംഗ സമത്വ യൂണിഫോം എന്ന ഇടതു സർക്കാരിന്റെ നയം എത്തിയിരിക്കുന്നത്.
സാമുദായിക സംഘടനകൾ ഒന്നിച്ചെതിർത്താൽ മറ്റൊരു വിമോചന സമരമായി ഇത് പരിണമിക്കുമോയെന്ന ഭയം എൽ ഡി എഫ് നേതൃത്വത്തിനുണ്ട്. പ്രത്യേകിച്ചും വല്ല്യേട്ടനായ സി പി എമ്മിന്. അത് മുന്നിൽ കണ്ടു തന്നെയാണ് ഒന്നിലധിക തവണ ലിംഗ സമത്വ യൂണിഫോമിൽ ധൃതിപിടിച്ചു തീരുമാനം കൈക്കൊള്ളില്ലെന്നും ആരെയും സർക്കാർ അടിച്ചേൽപ്പിക്കില്ലെന്നുമെല്ലാം സി പി എമ്മിന്റെ മുതിർന്ന നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ വി ശിവൻകുട്ടി അർഥശങ്ക്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയത്. എന്നാൽ അതൊന്നും ലീഗിനും സമസ്തക്കും എന്തിനധികം എ പി സുന്നിക്കാർക്കുവരെ തൃപ്തി നൽകിയിട്ടില്ല.
യൂണിഫോം വിഷയം കത്തിച്ചുനിർത്തേണ്ടത് ലീഗിന്റെ ആവശ്യമാണ്. ഈ വിഷയത്തിൽ ഞാനൊന്നുമറിഞ്ഞീലായെന്ന നിലപാടാണ് മുഖ്യ പാർട്ടിയായ കോൺഗ്രസിന് പ്രത്യക്ഷത്തിലെങ്കിലും ലീഗിനെയും ക്രിസ്ത്യൻ സാമുദായിക നേതൃത്വത്തെയുമെല്ലാം തങ്ങളാൽ ആവുന്ന വിധത്തിൽ പ്രതിഷേധങ്ങളും എതിർ പ്രസ്താവനകളുമെല്ലാമായി രംഗത്ത് സജീവമാക്കാൻ യു ഡി എഫ് നേതൃത്വം പണികൾ പലതും പയറ്റുന്നുണ്ട്. എന്താവും ഇതിന്റെയൊന്നും പരിണിതഫലമെന്ന കാര്യത്തിൽ ആർക്കും വലിയ നിശ്ചയമൊന്നുമില്ല. പക്ഷേ ഏതെങ്കിലും ഒരു ഏറ് മർമ്മത്തിൽ കൊണ്ടാൽ പിണറായി സർക്കാർ വീഴുമോയെന്നതിലാണ് നോട്ടമെന്നു മാത്രം.
Stories you may Like
- മുസ്സിങ്ങളെ പഴയപോലെ വോട്ടുബാങ്കാക്കി പറ്റിക്കാനാവില്ലെന്ന് അബ്ദുള്ളക്കുട്ടി
- മുസ്ലിം ലീഗിനെ ക്ഷണിച്ചവരുടെ തലയ്ക്കു സുഖമില്ല; കെ സുധാകരൻ
- വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് താനില്ലെന്ന് അസം മുഖ്യമന്ത്രി
- പിണറായിയെ 'സംഘി'യാക്കി സമസ്ത മുഖപത്രം; പിണറായിയെ വിമർശിച്ച് സമസ്ത എത്തുമ്പോൾ
- മുസ്ലിം തടവുകാരെ വിട്ടയക്കണമെന്ന് എടപ്പാടി
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍