മന്ത്രിസഭാതീരുമാനം വൈകിപ്പിച്ച മാണിയോടു വിദ്വേഷം തീർക്കാൻ ഫയൽ വലിച്ചെറിഞ്ഞ ബാബു ഒടുവിൽ സ്വയം കുഴിച്ച കുഴിയിൽ വീണു; ബിജു രമേശുമായുള്ള ഒത്തുതീർപ്പു പൊളിച്ചതു മന്ത്രിസ്ഥാനം പോയ മാണി; കോടതി വിധിയോടെ പടിയിറക്കവും; ബാബുവിന്റെ രാജി ലാവ്ലിനും കാപ്പയുമായി ശ്വാസം മുട്ടുന്നതിനിടെ ഇടതുപക്ഷത്തിനു കിട്ടിയതു പിടിവള്ളി
ബി രഘുരാജ്
തിരുവനന്തപുരം: എത്രയും നേരത്തെ രാജി വയ്ക്കാമോ അത്രയും നേരത്തെ ചെയ്യുക. രാഷ്ട്രീയത്തിൽ പരിചയം ഉള്ളവർക്കൊക്കെ മന്ത്രി കെ ബാബുവിനോട് പറയാനുള്ളത് ഇത് മാത്രമായിരുന്നു. അതാണ് ബാബു ചെയ്തതും. കെ എം മാണിക്ക് നേരിട്ട പോലെ നാണം കെട്ട ഒരു പടിയിറക്കം ഒഴിവാക്കാനാണ് ബാബുവിന്റെ രാജി.
കേരള രാഷ്ട്രീയത്തിൽ അധികാരത്തിനായി പിടിച്ചു നിൽക്കാൻ ശ്രമിച്ചവരുടെ ഗതിയുണ്ടാകാതിരിക്കാൻ ബാബു ശ്രദ്ധിച്ചു. ഗുരുതരമായി ആരോപണവും കോടതിയുടെ ശാസനവും ഉണ്ടായാൽ എത്ര പിടിച്ചു നിന്നാലും രാജി വെയ്ക്കേണ്ടി വരുമെന്ന് ചരിത്രം തെളിയിക്കുന്നു. കെ കരുണാകരന്റെ മുഖ്യമന്ത്രി സ്ഥാന രാജി മുതൽ ഇതിനുള്ള ഉദാഹരണമാണ്. കുഞ്ഞാലിക്കുട്ടിയും പി ജെ ജോസഫും ടിയു കുരുവിളയും നീലാലോഹിദാസൻ നാടാരും കെബി ഗണേശ് കുമാറും വരെ ഇതിന്റെ ഉദാഹരണമാണ്. പിടിച്ചു നിൽക്കാൻ അവസാന നിമിഷം വരെ ശ്രമിച്ച കെ എം മാണിക്ക് ഒടുവിൽ ഗത്യന്തരമില്ലാതെ രാജി വെയ്ക്കേണ്ടി വന്നു. ഇതെല്ലാം ബാബു ഉൾക്കൊണ്ടു. അതുകൊണ്ട് കോടതി വിധിയിൽ എതിർ പരാമർശമുണ്ടായി മണിക്കൂറുകൾക്ക് അകം ബാബു രാജിവച്ചു.
വിജിലൻസ് ഒരിക്കലും ക്യുക്ക് വേരിഫിക്കേഷൻ നടത്തി കുറ്റക്കാരാക്കി ചിത്രീകരിക്കില്ല എന്ന ഉറപ്പിൽ ആയിരുന്നു ബാബുവിന്റെ ഇതുവരെയുള്ള നീക്കം. എഫ് ഐ ആർ ഇട്ടാൽ ഉടൻ ഞാൻ രാജി വെക്കും എന്നു ബാബു പറഞ്ഞുകൊണ്ടിരുന്നത് അതുകൊണ്ടാണ്. തെരഞ്ഞെടുപ്പ് വരെ എങ്ങനെയെങ്കിലും ഇങ്ങനെ വലിച്ചു നീട്ടാം എന്ന ബാബുവിന്റെ ആഗ്രഹം ആണ് വിജിലൻസ് കോടതി തട്ടി തെറുപ്പിച്ചത്. ഇതോടെ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ രാജി നൽകി. കെപിസിസി അധ്യക്ഷൻ വി എം സുധീരന്റെ നിലപാടും ഇതിന് കാരണമായി. ഇക്കാര്യത്തിൽ രമേശ് ചെന്നിത്തലയും ഐ ഗ്രൂപ്പും പരസ്യമായി ഒന്നും പറയില്ലെങ്കിലും ബാബുവിന്റെ രാജി തന്നെയായിരുന്നു അവരുടെ മനസ്സിലെ ആത്യന്തിക ലക്ഷ്യം. അതാണ് നടക്കുന്നതും.
ബാർ ഉടമകളിൽ നിന്നും കപ്പം പിരിക്കുന്ന പോലെ നാല് വർഷവും കോടികൾ പിരിച്ചിരുന്ന മന്ത്രി ബാബു കോഴപ്പണം വീതം വെയ്ക്കുന്ന കാര്യത്തിൽ ഉണ്ടായ തർക്കമാണ് രാജിയിൽ എത്തിച്ചിരിക്കുന്നത്. മന്ത്രിയുടെ ഒരു അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി കേരളം മുഴുവൻ നടന്ന് പ്രധാന ബാറുകളിൽ തങ്ങി പണം പിരിച്ചിരുന്നത് എല്ലാവർക്കും അറിയാവുന്നതാണ്. ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പരമാവധി പണം ശേഖരിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷന്റെ പേരിൽ 2 സ്റ്റാർ ബാറുകളിൽ താഴെയുള്ളവ പൂട്ടിക്കും എന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇങ്ങനെ ഭയപ്പെടുത്തി പിരിച്ച കോടികൾ മറ്റ് മന്ത്രിമാർക്ക് വീതിക്കുന്നതിനൽ ഉണ്ടായ തർക്കമാണ് സർവ്വ നാശത്തിൽ കലാശിച്ചത്.
കോടികൾ ശേഖരിച്ച ശേഷം അനുമതി നൽകാൻ മന്ത്രിസഭയിൽ ബാബു വച്ച ഫയൽ മാണിയുടെ ഉടക്കിനെ തുടർന്ന് പാസാകാതെ പോയിടത്താണ് പ്രതിസന്ധി ആരംഭിക്കുന്നത്. നിയമ വകുപ്പ് കാണാതെ അനുമതിക്കുള്ള ശുപാർശ മന്ത്രിസഭാ യോഗത്തിൽ എത്തിയപ്പോൾ മാണി എതിർക്കുകയായിരുന്നു. ഇതേ തുടർന്ന് ക്രൂദ്ധനായ മന്ത്രിബാബു ഫയൽ മുഖ്യമന്ത്രിയുടേയും മുതിർന്ന മന്ത്രിമാരുടേയും മുന്നിൽ വച്ച് വലിച്ചെറിഞ്ഞത് മാണിയെ മുറവേൽപ്പിച്ചു.
പുറത്തിറങ്ങിയ മന്ത്രി ബാബു പുറത്ത് കാത്തുനിന്ന ബാറുടമകളോട് ആ മാണിക്ക് എന്തെങ്കിലും കൊണ്ടു കൊടുക്കൂ, എങ്കിലെ നടക്കു എന്ന പരസ്യമായി പ്രഖ്യപിച്ചതോടെയാണ് പ്രതിസന്ധി ആരംഭിക്കുന്നത്. ഉമ്മൻ ചാണ്ടി ഇടപ്പെട്ടതിനെ തുടർന്നാണ് മാണി പിറ്റേന്ന് തന്നെ ഫയൽ ക്ലിയർ ചെയ്തുകൊടുത്തെങ്കിലും അടുത്ത മന്ത്രി സഭായോഗത്തിന് മുമ്പ് വി എം സുധീരൻ ഉടക്കുമായി രംഗത്തെത്തി. ഇതോടെ തീരുമാനം വൈകുകയായിരുന്നു. സുധീരനെ തോല്പിക്കാൻ ഉമ്മൻ ചാണ്ടി മദ്യ നിരോധനം പ്രഖ്യാപിച്ചു രംഗത്ത് എത്തിയതോടെ പണം മുടക്കിയ ബാറുടമകൾ ക്രുദ്ധരായി.
മുഖ്യമന്ത്രിയാവാൻ ഏറ്റവും വലിയ തടസ്സമായി നിൽക്കുന്ന മാണിയെ ഒതുക്കാൻ പി സി ജോർജിന്റെ സഹായത്തോടെ മന്ത്രി അടൂർ പ്രകാശിന്റെ തിരക്കഥയിൽ രമേശ് ചെന്നിത്തല രംഗത്ത് ഇറങ്ങിയതോടെ മാണിക്കെതിരെ കേസും തുടർന്നുള്ള സംഭവങ്ങളും ഉണ്ടായി. മാണി രാജി വച്ചതോടെ ബാബുവിലേയ്ക്ക് കാര്യങ്ങൾ നീക്കാൻ ആയിരുന്നു പദ്ധതി. ഇതിനിടയിൽ വൻ സാമ്പത്തിക പ്രതിസന്ധിയെ നേരിട്ട ബിജു രമേശിന്് വിഴിഞ്ഞം കരാർ അടക്കമുള്ള ഇടപാടുകൾ ചെയ്തു കൊടുത്ത് ഒത്തുതീർപ്പിന് ബാബു ശ്രമിച്ചു. എന്നാൽ രാജി വച്ച് പുറത്ത് പോകേണ്ടി വന്ന മാണി ബിജു രമേശിനെതിരെയുള്ള നീക്കങ്ങൾ തുടർന്നത് തടസമായി മാറി. അങ്ങനെയാണ് ബിജു രമേശ് മിണ്ടാതിരുന്നിട്ടും ബാബുവിനെതിരെയുള്ള കേസ് വിജിലൻസ് കോടതിയിൽ എത്തുന്നത്.
തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ പോവുകയാണ് ഇനി സർക്കാരിന്റെ മുമ്പിൽ ഉണ്ടായിരുന്ന ഏക മാർഗം. എന്നാൽ മാണിക്ക് നേരിട്ട അനുഭവം ആലോചിച്ചാൽ അതിനുള്ള ധൈര്യം സർക്കാരിന് ഇല്ല എന്നതായിരുന്നു സത്യം. ഹൈക്കോടതിയിൽ നിന്നു പ്രതികൂല പരാമർശം ഉണ്ടായാൽ രാജി വയ്ക്കേണ്ടി വരുമെന്നും ഉറപ്പായിരുന്നു. ഈ സാഹചര്യം ഒഴിവാക്കാനാണ് രാജി. എഫ് ഐ ആർ വന്നാൽ സാങ്കേതികതയിൽ പിടിച്ച് തുടരില്ലെന്ന വാ്ക്കുകളും ബാബുവിന് മുന്നിലുണ്ടായിരുന്നു. ഇതോടെ കാര്യങ്ങൾ തീരുമാനിച്ചു. കൊച്ചി മെട്രോ ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രിയും പരിവാരങ്ങളും അടച്ചിട്ട മുറിയിൽ തന്ത്രങ്ങൾ മെനഞ്ഞു. രാജി വച്ച് പുറുത്തു പോകൂ എന്ന നിർദ്ദേശമാണ് പൊതുവെ ഉയരുന്നത്. രാജി വച്ചെ മതിയാകു എന്ന വാശിയിലായിരുന്നു വി എം സുധീരനും. എത്രയും വേഗം രാജി വച്ചാൽ അത്രയും നാണക്കേട് കുറഞ്ഞു കിട്ടുമെന്നാണ് സുധീരൻ തീരുമാനം പറഞ്ഞത്. ഇതോടെ ബാബു രാജിക്കാര്യത്തിൽ തീരുമാനം എടുത്തു.
എങ്ങനേയും ബാർ കോഴ കേസ് അട്ടിമറിക്കാൻ ആവുന്നതെല്ലാം ചെയ്ത് ബാബുവിനെ രക്ഷിക്കാൻ മുഖ്യമന്ത്രി ആവുന്നതെല്ലാം ചെയ്തിരുന്നു. കോൺഗ്രസ് ഹൈക്കമാണ്ടിനെ കൊണ്ട് ചെന്നിത്തലയേയും അനുകൂലമാക്കി. ജേക്കബ് തോമസിനെ ഡിജിപിയായി പ്രമോട്ട് ചെയ്ത് വിജിലൻസിൽ നിന്ന് മാറ്റിയത് മുതൽ കളി തുടങ്ങി. ബാബുവിന്റെ കേസ് എറണാകുളം എസ്പിയുടെ കീഴിലുമാക്കി. ഇതിനൊപ്പം പ്രലോഭനങ്ങൾ നൽകി ബിജു രമേശിനെ ഒപ്പം കൂട്ടാനും ശ്രമിച്ചു. എന്നാൽ ഇതൊന്നും നടന്നില്ല. ബിജു രമേശിന് ഓഫറുകൾ നൽകി കൂടെ നിർത്താനായിരുന്നു ശ്രമം. എന്നാൽ ഓപ്പറേഷൻ അനന്തയിലും മറ്റും കെഎം മാണി കരുതലോടെ പ്രതികരിച്ചു. ഇരട്ട നീതിയുടെ പ്രശ്നമുയർത്തി ധനമന്ത്രി സ്ഥാനം രാജിവച്ച മാണി ബിജു രമേശിന് ആനുകൂല്യം കൊടുക്കാൻ സമ്മതിച്ചില്ല. ഇതോടെ ഒത്തുതീർപ്പും പൊളിഞ്ഞു.
ഇതിനിടെയാണ് ഏവരേയും ഞെട്ടിച്ച് തൃശൂർ വിജിലൻസ് കോടതിയുടെ പരാമർശമെത്തുന്നത്. ബാർ കോഴയിൽ സീസറിന്റെ ഭാര്യ സംശയത്തിന് അതീതയാകണമെന്നായിരുന്നു കോടതി നിരീക്ഷണം. ബാബുവിന്റെ കാര്യത്തിലും അത് പ്രസക്തമാണ്. അതു തന്നെയാണ് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തന് തിരിച്ചടിയാകുന്നതും. അങ്ങനെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ നിന്ന് രണ്ടാമനും ബാർ കോഴയിൽ പുറത്തു പോകുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയുള്ള ഈ രാജി സർക്കാരിന് തിരിച്ചടിയാണ്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് വിശ്വസ്തനേയും നഷ്ടമാകുന്നു.
എന്തായാലും ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഏറ്റവും വലിയ പരീക്ഷണമായി മാറുകയാണ് ബാബുവിനെതിരെയുള്ള കേസ്. പിണറായിക്കെതിരെ ലാവലിൻ കേസും പി ജയരാജനെതിരെ കാപ്പയും വി എസിന്റെ വിജിലൻസും ഒക്കെ തുറന്ന് വിട്ട് ഇടത് പക്ഷത്തെ നിർവീര്യമാക്കാനുള്ള ശ്രമത്തിനിടയിലാണ് ബാബുവിനെതിരെയുള്ള വിജിലൻസ് കോടതി വിധി വരുന്നത്. ഇത് പ്രതിപക്ഷത്തിന് വലിയ ആവേശമായി മാറുകയാണ്. ബാബു രാജി വെയ്ക്കണം എന്നാവശ്യപ്പെട്ടുള്ള സമരങ്ങൾക്ക് ഇനി എൽഡിഎഫ് തുടക്കമിടും. മാണിക്കെതിരെ നടത്തിയ സമരത്തിന്റെ അതേ വ്യാപ്തിയിലായിരിക്കും ബാബുവിനെതിരെയു സമരം ആരംഭിക്കുക. തെരഞ്ഞടുപ്പ് തൊട്ടടുത്ത് നിൽക്കുമ്പോൾ കടുത്ത നിലപാട് എടുത്ത് രംഗത്ത് ഇറങ്ങിയാൽ ഗുണം ചെയ്യും എന്ന കണക്കു കൂട്ടലിലാണ് സിപിഐ(എം)
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്