ഇടത് കോട്ട പിടിക്കാനുള്ള പടപ്പുറപ്പാടിൽ സുധാകരൻ; ജനകീയ അടിത്തറ ഇളകാതെ കുഞ്ഞിരാമൻ; വികസനം എന്തെന്ന് വിശദീകരിച്ച് ശ്രീകാന്തും; ഉദുമയെ മനസ്സ് പ്രവചനാതീതം തന്നെ
രഞ്ജിത് ബാബു
കാസർഗോഡ്: പടപ്പുറപ്പാടുപോലെയാണ് ഓരോ ദിവസത്തേയും കെ.സുധാകരന്റെ തിരഞ്ഞെടുപ്പു പ്രചാരണം. തുടക്കവും ഒടുക്കവുമെല്ലാം ഒരേ രീതിയിൽ. രാവിലെ പടപ്പ് സെൻ ജോർജ് പള്ളിയിലും കരിവേടകം സെന്റ് മേരീസ് പള്ളിയിലും ബന്തടുക്ക സുബ്രഹ്മണ്യ ക്ഷേത്രത്തിലും ദർശനം നടത്തി ദൈവങ്ങളെ വന്ദിച്ച ശേഷമാണ് ബേദടുക്ക പഞ്ചായത്തിലെ പര്യടനത്തിന് സുധാകരൻ തുടക്കമിട്ടത്.
ആദ്യ കുടുംബയോഗത്തിൽ ഉദുമയിൽ യു.ഡി.എഫ് വിജയിക്കേണ്ടതിന്റെ പ്രസക്തി എടുത്തു കാട്ടിയുള്ള പ്രസംഗം. തൊട്ടടുത്ത കവലയിൽ പ്രദേശവാസികളെ നേരിട്ടു കണ്ട് വോട്ടഭ്യർത്ഥന. സുധാകരന്റെ ശരീരഭാഷയും പെരുമാറ്റവും ഉദുമക്കാർക്ക് പുത്തൻ അനുഭവമായിരുന്നു. ശിവാജിഗണേശനെപ്പോലെ, തലകുലുക്കിയും ചിരിച്ചും ആകാരം കൊണ്ട് ശ്രദ്ധേയനായ സ്ഥാനാർത്ഥി ഇവിടെ അരങ്ങു തകർക്കുന്നു. അനുഭാവികൾ കൈകൊടുത്തും എതിരാളികൾ പകച്ചും നിൽക്കുന്ന കാഴ്ചയാണ് പ്രചാരണ കേന്ദ്രത്തിലെ സവിശേഷത. സ്ഥാനാർത്ഥിയോടൊപ്പമുള്ളവരെല്ലാം ഇവിടെ അപ്രസക്തമാവുന്നു.
ഉദുമയിലെ തെരഞ്ഞെടുപ്പു പ്രചരണരീതിയും ശൈലിയും കെ.സുധാകരൻ എത്തിയതോടെ മാറ്റിമറിക്കപ്പെട്ടെങ്കിലും എതിരാളിയായ എൽഡി.എഫിലെ കെ.കുഞ്ഞിരാമന്റെ ജനപിൻതുണക്ക് ഇളക്കം വന്നതായി കാണുന്നില്ല. പള്ളിക്കര പഞ്ചായത്തിലെ ആദ്യ പ്രചാരണകേന്ദ്രം. ചെരക്കാപ്പാറ മൊട്ടയിൽ സിപിഐ.(എം)ന്റെ കൊടി തോരണങ്ങൾ. സ്ഥാനാർത്ഥിയെ കാത്ത് അണികൾ നിറഞ്ഞിരിക്കുന്നു. അനൗൺസ്മെന്റ് വാഹനത്തിന്റെ തൊട്ടു പിറകിലായി കുഞ്ഞിരാമനെത്തി. ആദ്യം പരിചയം പുതുക്കൽ. നേരിട്ടു പേര് വിളിക്കാൻ കുഞ്ഞിരാമന് ഒട്ടേറെ ആളുകൾ. ജില്ലക്ക് പുറത്ത്് പ്രശസ്തിയുള്ള ആളല്ലെങ്കിലും മണ്ഡലത്തിലെ ജനങ്ങൾക്ക്് കുഞ്ഞിരാമൻ ചേട്ടന്റെ സ്ഥാനത്താണ്. പരിചയപ്പെടൽ ദീർഘിച്ചപ്പോൾ സ്ഥാനാർത്ഥിയോടൊപ്പമുള്ള നേതാക്കളായ സി. ബാലനും ഓമന രാമചന്ദ്രനും അടുത്ത കേന്ദ്രത്തെക്കുറിച്ച് ഓർമ്മിപ്പിച്ചു. ഒരിക്കൽ കൂടി ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്ത കുഞ്ഞിരാമൻ വാഹനത്തിൽ കയറുന്നു.
കഴിഞ്ഞ അഞ്ചുവർഷം നടപ്പാക്കിയ വികസനനേട്ടമാണ് സിറ്റിങ് എംഎൽഎ.യായ കുഞ്ഞിരാമൻ എടുത്തുപറയുന്നത്. മണ്ഡലത്തിലെ തന്റെ നിറസാന്നിധ്യവും രണ്ടാമൂഴത്തിലേക്ക് പരിഗണിക്കപ്പെടും എന്ന വിശ്വാസത്തിലാണ് കുഞ്ഞിരാമന്റെ പോരാട്ടം. അതുകൊണ്ടു തന്നെ പൊടിക്കെകളൊന്നുമില്ലാതെ കുഞ്ഞിരാമൻ ജനങ്ങളിലേക്കിറങ്ങുകയാണ്. എന്നാൽ ഇതെല്ലാം കെ.സുധാകരൻ ഖണ്ഡിക്കുന്നു. ഉദുമയിൽ ഒട്ടേറെ വികസനസാധ്യതകളുണ്ടായിട്ടും കാര്യമായതൊന്നും ഇവിടെ എത്തിയിട്ടില്ല. എന്നെ ജയിപ്പിക്കുകയാണെങ്കിൽ ഈ മണ്ഡലത്തിലെ വികസനമെന്താണെന്ന് കാട്ടിത്തരാമെന്ന്് സുധാകരൻ വെല്ലുവിളിക്കുന്നു.
ഇരു മുന്നണികളേയും മുൾമുനയിൽ നിർത്തി എൻ.ഡി.എ. സ്ഥാനാർത്ഥി കെ.ശ്രീകാന്തും ഇവിടെ മത്സരിക്കുന്നുണ്ട്്്. ഉദുമയുടെ വികസനത്തിന് എൽ.ഡി.എഫ് ഒന്നും ചെയ്തില്ലെന്നും എന്നാൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഇവിടെ വികസനം കൊണ്ടുവരും എന്നു പറയുന്നത് വോട്ട് തട്ടിയെടുക്കാനുള്ള തന്ത്രമാണെന്നും ശ്രീകാന്ത്്് ആരോപിക്കുന്നു. സുധാകരൻ മുമ്പ്്് ജനവിധി തേടിയിരുന്ന കണ്ണൂരിൽ എന്ത് വികസനമാണ് അദ്ദേഹം നടത്തിയതെന്ന് വ്യക്തമാക്കണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു. ബിജെപി. ജില്ലാ പ്രസിഡണ്ടു കൂടിയായ ശ്രാകാന്ത് കഴിഞ്ഞ തവണത്തെ കാൽ ലക്ഷത്തിലേറെയുള്ള വോട്ടുകൾ എത്ര കണ്ട് വർദ്ധിപ്പിക്കാമെന്ന പോരാട്ടത്തിലാണ്.
പ്രചാരണ രംഗം കൊഴുക്കുമ്പോഴും ഉദുമയിലെ പോളിങ് ശതമാനത്തിൽ കണ്ണും നട്ട് ഇരിക്കയാണ് ഇരുമുന്നണികളും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 73.98 ശതമാനമായിരുന്നു ഇവിടത്തെ പോളിങ്. അതാണ് അന്ന് എൽ.ഡി.എഫിന് വിജയം കൊയ്യാനായതെന്ന് യു.ഡി.എഫ് കരുതുന്നു. എൽ.ഡി.എഫ്്് മണ്ഡലമായ തൃക്കരിപ്പൂരിൽ 80 ശതമാനം കവിയുകയും ചെയ്തു. യു.ഡി.എഫ് അനുകൂല വോട്ടുകൾ മരവിക്കുന്നതിന്റെ സൂചനയാണിത്. എന്നാൽ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ഉദുമ മണ്ഡലത്തിൽ 835 വോട്ടിന് യു.ഡി.എഫ് ലീഡു ചെയ്യുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ 10,380 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇവിടെ മറികടന്നത്. ഇതാണ് യു.ഡി.എഫിനേയും കെ.സുധാകരനേയും ഈ മണ്ഡലത്തിൽ കടുത്ത മത്സരത്തിന് പ്രേരിപ്പിച്ചത്.
സുധാകരൻ സ്ഥാനാർത്ഥിയായതും പ്രചാരണത്തിനിറങ്ങിയതുമെല്ലാം മണ്ഡലത്തിനകത്തും പുറത്തും വിവാദങ്ങൾ തൊടുത്തു വിട്ടിരുന്നു. ' അവിടെ മരിച്ചവൻ വോട്ട് ചെയ്യുന്നുണ്ടെങ്കിൽ ഇവിടെ പടച്ചോൻ അയയ്ക്കുന്നയാൾ വോട്ട് ചെയ്യണം. ' എന്ന സുധാകരന്റെ പ്രസംഗം കള്ളവോട്ടിനുള്ള ആഹ്വാനമാണെന്ന് ആരോപിച്ച് എൽ.ഡി.എഫ് തെരഞ്ഞെടുപ്പു കമ്മീഷന് പരാതിയും അയച്ചിട്ടുണ്ട്. എല്ലാം കൊണ്ടും ഉദുമ ബലാബലത്തിലേക്ക് നീങ്ങിയിരിക്കയാണ്. ആരെ തള്ളും ആരെ കൊള്ളും എന്ന് പ്രവചിക്കാനാവാത്ത അവസ്ഥ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍