മുൻതൂക്കം യൂഡിഎഫിന്; കൽപ്പറ്റയിൽ ശ്രേയാംസും ശശീന്ദ്രനും പൊരിഞ്ഞ പോരിൽ; മാനന്തവാടിയിൽ ജയലക്ഷ്മിയും ബത്തേരിയിൽ ഐസി ബാലകൃഷ്ണനും സാധ്യത; സികെ ജാനുവിന്റെ വോട്ടുകളെത്രയെന്ന് അറിയാൻ ആകാംഷ; വയനാട്ടിലെ സാധ്യതകളെ അഡ്വ ജയശങ്കർ വിലയിരുത്തുന്നത് ഇങ്ങനെ
അഡ്വ ജയശങ്കർ
വയനാട് യുഡിഎഫ് മേൽക്കോയ്മയുള്ള ജില്ലയാണ്. വയനാട് ജില്ലയാകുന്നതിനു മുൻപ് വയനാട് ജില്ലയുടെ ഗണ്യമായ ഒരു ഭാഗം കോഴിക്കോടും ജില്ലയിലും, എന്നുവച്ചാൽ ഇപ്പോഴത്തെ സുൽത്താൻ ബത്തേരി, കല്പറ്റ പ്രദേശങ്ങൾ വടക്കേ വയനാട് കണ്ണൂർ ജില്ലയിലുമായിരുന്നു. കേരളത്തിന്റെ മുഖ്യധാരയിൽ നിന്നും വേർപെട്ടു കിടക്കുന്ന പ്രദേശമെന്നുള്ളതാണ് വയനാടിന്റെ വേറൊരു പ്രത്യേകത. വളരെ പർവതത്താൽ ചുറ്റപ്പെട്ടു വേർപെട്ടു കിടക്കുന്ന പ്രദേശമാണിത്. അവസ്ഥ വളരെ ദുഷ്കരമാണ്. വലിയൊരു വിഭാഗം ആദിവാസികളാണ് ഇവിടെ ജീവിക്കുന്നത്.
വയനാട് ജില്ലയിലെ മുന്നിൽ രണ്ടു മണ്ഡലങ്ങളും പട്ടിക വർഗ്ഗകാർക്ക് സംവരണം ചെയ്തിട്ടുള്ള മണ്ഡലങ്ങളാണ്. കേരളത്തിൽ പട്ടിക വർഗ്ഗകാർക്ക് സംവരണം ചെയ്തിട്ടുള്ള രണ്ടേ രണ്ടു മണ്ഡലങ്ങളെയൊള്ളു അത് രണ്ടും വയനാട്ടിലാണ്. വയനാട്ടിലെ ആദിവാസികൾക്കിടയിൽ തന്നെ ഉച്ചനിചത്വംമുണ്ട് എന്നുള്ളതാണ് വസ്തുത. പല പല വിഭാഗങ്ങൾ തമ്മിൽ കണ്ടാൽ മിണ്ടാത്ത രീതിയുമുണ്ട് ഇവരിൽ ഭൂരിഭാഗവും അവഗണനകളും, ചൂഷണത്തിന് വിധേയരായവരുമാണ്. ദാരിദ്രവും പട്ടിണിയും ചുഷണവും ഏറ്റുവാങ്ങിയ ഒരു ജനതയാണ് കൂടുതലായും വയനാട്ടിലുള്ളത്.
മദ്യപാനവും നല്ല രീതിയിലാണ് ഇവിടെയുള്ളവർക്കു. കുടിയേറ്റക്കാരും, രാഷ്ട്രീയക്കാരും ഇവരെ പറ്റിക്കുന്നതിൽ ഒട്ടും പിന്നിലുമല്ല. പിന്നെ വയനാട്ടിലെ കുടിയേറ്റക്കാകാരും അല്ലാത്തവരുമായ ബഹുഭൂരിപക്ഷം കർഷകരെ സംബന്ധിച്ച് കാപ്പി കുരുമുളകു , തുടങ്ങിയ നാണ്യ വിളകൾ കൃഷി ചെയ്യുന്നവർക്ക് ഇതിനൊന്നും വില കിട്ടുന്നില്ല എന്നാ പ്രശ്നം കാരണം ഏറ്റവും കൂടുതൽ കർഷകർ ആത്മഹത്യ ചെയുന്ന സ്ഥലവും വയനാടാണ്. പക്ഷെ ഇതൊന്നും പത്രങ്ങളിൽ പലപ്പോഴും വാർത്തയാകാറില്ല, അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്ന ദുഷ്കരമായ അവസ്ഥയാണ് വയനാട്ടിലുള്ളത്.
1980 ൽ ഇടതുപക്ഷ സർക്കാരിന്റെ കാലത്താണ് വയനാട് ജില്ല ഉണ്ടായത്. ജില്ലാ ഉണ്ടായത്തിന് ശേഷം കുറെ റോഡുകൾ ഉണ്ടായി ഇന്നലത്തെ വേറെ ഗുണമൊന്നും ജില്ലയായിട്ടും ഇവിടെ ഉണ്ടായിട്ടില്ല. നേരത്തെ കല്പറ്റ സുലത്താൻ ബത്തേരി വടക്കേ വയനാട് എന്നി മൂന്ന് മണ്ഡലങ്ങളാണ് മുൻപ് ഇവിടെ ഉണ്ടായിരുന്നത് ഇപ്പോൾ വടക്കേ വയനാട് മാറ്റി അത് മാനന്തവാടിയായി മാറി.
കൽപ്പറ്റയിൽ പൊരിഞ്ഞ പോര്
വയനാട് ജില്ലയിൽ സംവരണമല്ലാത്ത ഏക മണ്ഡലം കൽപ്പറ്റയാണ്. കൽപ്പറ്റ ഒരു വലിയ കോൺഗ്രസ് മണ്ഡലമാണ്. കൽപ്പറ്റയിൽ കോൺഗ്രസ്സുകാർ അല്ലാത്ത മൂന്ന് പേരെ ആകെ ജയിച്ചിട്ടുള്ളൂ. 1952 ൽ പത്മ പ്രഭ ഗൗണ്ടർ, 1987 ൽ പത്മ പ്രഭാത് ഗൗണ്ടറുടെ മകൻ വീരേന്ദ്ര കുമാർ ഗൗണ്ടർ, 1996 ൽ ഇദ്ദേഹത്തിന്റെ മകൻ ശ്രേയംസ് കുമാർ ഗൗണ്ടർ എന്നിവരാണ് ആ ജയിച്ച മഹാന്മാർ. ഇത്തവണയും ശ്രേയംസ് കുമാർ തന്നെയാണ് ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.
ഇദ്ദേഹത്തിന്റെ വ്യക്തിപരമായ ബന്ധങ്ങൾ ഒപ്പം പണത്തിന്റെ സ്വാധീനം, വാഗ്മിയും എഴുത്തുകാരനുമാണ് വീരേന്ദ്ര കുമാർ ഇദ്ദേഹത്തിന്റെ അച്ഛൻ, എന്നുള്ള ചില മേന്മകളും ഉള്ളതുകൊണ്ടാണ് ഇവിടെ ഇവർ സ്ഥിരമായി ജയിക്കാറുള്ളത്. 2006 ലെ വി എസ് തരംഗത്തിൽ മന്ത്രി ആയിരുന്ന കെകെ രാമചന്ദ്രനെ തോൽപിച്ചാണ് ശ്രേയംസ് കുമാർ ജയിച്ചത്. കെകെ രാമചന്ദ്രൻ അന്ന് മന്ത്രിയായിരുന്നു മന്ത്രി യായിരിക്കുമ്പോൾ അഴിമതി കാണിച്ചത് പിടിച്ചു ഇദ്ദേഹം വളരെ ഡിമായി ഇരിക്കുന്ന സമയത്താണ് 2006 ലെ തിരഞ്ഞെടുപ്പ് വരുന്നത്, ആ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാമചന്ദ്രൻ മാഷിന്റെ രാഷ്ട്രീയ ഭാവിയും ഏറെക്കുറെ അസ്തമിച്ചുവെന്നും പറയാം.
2011 ലും യുഡിഎഫിനൊപ്പം ചേർന്ന് വലിയ ഭൂരിപക്ഷത്തോടെ ഇദ്ദേഹം വീണ്ടും ജയിച്ചു. പിഎ മുഹമ്മദ് എന്ന മാർസിസ്റ്റ് സ്ഥാനാർത്ഥിയെ 18169 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇദ്ദേഹം മലത്തിയടിച്ചത്. എന്നാൽ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഈ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു, കൽപ്പറ്റയിൽ കഷ്ടിച്ചു 2000 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാർത്ഥി എം ഐ ഷാനവാസിനു കിട്ടിയത് . ഷാനവാസ് അത്രക്കും അൺ പോപ്പുലർ ആയിരുന്നു എന്നുള്ളതാണ് ഇതിനു കാരണം. ആദ്യം ഇവിടുന്നു ഷാനവാസ് ജയിച്ചിട്ടുണ്ട്. ഇങ്ങോട്ട് തിരിഞ്ഞു നോക്കിയില്ല. വീണ്ടും സ്ഥാനാർത്ഥിയാകാൻ വേണ്ടിയാണു പിന്നെ ഇദ്ദേഹം ഇങ്ങോട് വന്നത് എന്നതാണ് ഇതിന്റെ സ്ഥിതി.
ഇത്തവണയും ശ്രേയംസ് കുമാർ തന്നെയാണ് കല്പറ്റയിൽ യുഡിഎഫ് സ്ഥാനാർത്ഥി. പക്ഷെ വിജയം പഴയതുപോലെ എളുപ്പമല്ല കാരണം സിപിഐ(എം) സ്ഥാനാർത്ഥി വളരെ ജനകീയനായ ജില്ലാ സെക്രട്ടറി സി കെ ശശിന്ദ്രനാണ്. ശശീന്ദ്രൻ വളരെ ജനകീയനാണ്. ഇപ്പോഴും പശുവിനെ കറക്കുന്ന, കൃഷി ചെയ്യുന്ന, കാലത്തു ചെടികൾക്ക് വെള്ളം ഒഴിച്ചതിന് ശേഷം പൊതുപ്രവർത്തനത്തിന് പോകുന്ന , ചെരുപ്പിടാത്ത, കട്ടൻ ചായ, പരിപ്പുവട കമ്മ്യൂണിസത്തെക്കാളും ലളിതമായ ജീവിതം നയിക്കുന്ന കമ്മ്യൂണിസ്റ്റ്കാരണാണ് ശശീന്ദ്രൻ. അല്ലാതെ േ്രശയംസ് കുമാറിനെ പോലെ ഷോട്സും ടീഷർട്ടും ഇട്ടു നടക്കുന്ന ഒരു ഫ്രീക്കനല്ല.
അതുപോലെ ശ്രേയംസ് കുമാർ ഒരു ഉലകം ചുറ്റും വാലിഭനാണ്. ഇന്ന് കൽപ്പറ്റയിൽ ആണെങ്കിൽ നാളെ ലോസ് ഏഞ്ചൽസിൽ ആയിരിക്കും. ചിലപ്പോൾ കിളിമഞ്ചാരോ കാണാൻ പോയിരിക്കുകയായിരിക്കും. എന്നാൽ ശശീന്ദ്രൻ കുടി പോയാൽ കല്പറ്റ വിട്ടു സുൽത്താൻ ബത്തേരി വരെ പോയിട്ടുണ്ടാകും. വയനാടിന് അപ്പുറം ലോകമുണ്ടോ എന്നറിയാത്ത ആളാണ് അദ്ദേഹം. േ്രശയംസ് കുമാറും ശശീന്ദ്രനും തമ്മിലാണ് ഇക്കുറി ഇവിടെ പോരാട്ടം വീരേന്ദ്ര കുമാറിന്റെ മകനെ തോൽപ്പിച്ച് കൾപ്പറ്റയെ ചുവപ്പുകോട്ടയാക്കാൻ പറ്റുമോ എന്നുള്ളതാണ് ഇപ്പോഴത്തെ നമ്മുടെ ചർച്ച വിഷയം. ശശീന്ദ്രൻ വളരെ ശക്തനായ സ്ഥാനാർത്ഥിയാണെങ്കിൽ പോലും ഇന്നത്തെ നിലക്കു ശ്രേയംസ് കുമാർ ജയിക്കാൻ തന്നെയാണ് സാധ്യത.
ജയലക്ഷ്മിക്ക് തന്നെ മുൻതൂക്കം
മാനന്തവാടി വടക്കേ വയനാടായിരുന്ന കാലത്തു സ്ഥിരമായി കോൺഗ്രസാണ് ജയിച്ചുകൊണ്ടിരുന്നത്. 2006 ലാണ് മാനന്തവാടിക്കൊരു മാറ്റമുണ്ടായത്, അന്ന് സിപിഐ(എം) സ്ഥാനാർത്ഥി കെസി കുഞ്ഞിരാമൻ ജയിച്ചു.
2011 ലെ അദ്ദേഹം തോറ്റുപോയി അങ്ങനെ മാനന്തവാടി വീണ്ടും കോൺഗ്രസ് തിരിച്ചു പിടിച്ചു. രാഹുൽ ഗാന്ധി ചരടിൽ കെട്ടി ഇറക്കിയ നമ്മുടെ സികെ ജയലക്ഷ്മിയാണ് ഇവിടെ ജയിച്ചത്. ഇത്തവണയും ജയലക്ഷ്മി തന്നെ മത്സരിക്കുന്നു. ലോകസഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി 8000 ൽ പരം വോട്ടുകൾ ലീഡ് ചെയ്ത മണ്ഡലമാണ് മാനന്തവാടി. ഒ ആർ കേളു വാണ് അവിടെ സിപിഐ(എം) ന്റെ സ്ഥാനാർത്ഥി .കടുത്ത മത്സരമാണ് ഇവിടെ നടക്കുന്നത്. ജയസാധ്യത ഏറെക്കുറെ ഇവിടെ ജയ ലക്ഷ്മിക്കാണ് എന്നുപറയാം.
ജാനുവിന്റെ സാന്നിധ്യത്തിലും സാധ്യത ബാലകൃഷ്ണന്
2006 വരെ സംവരണമല്ലാത്ത പൊതു നിയോജക മണ്ഡലമായിരുന്നു സുൽത്താൻ ബത്തെരി. സിപിഐ യുടെ കൃഷ്ണ പ്രസാദ് ആണ് അന്ന് ഇവിടെ ജയിച്ചത്. അതിനു മുൻപ് കോൺഗ്രസിലെ എൻപി അപ്പച്ചനാണ് ഇവിടെ ജയിച്ചത്. കുടിയേറ്റക്കാരും ആദിവാസികളും ഒരുപാടുള്ള പ്രദേശമാണ് ഇത് അതുകൊണ്ടു സാധാരണ ഗതിയിൽ ഇവിടെ കോൺഗ്രസാണ് ജയിക്കേണ്ടത്. 2011 ൽ ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി ഐസി ബാലകൃഷ്ണന്നാണ് ജയിച്ചത്. 15000 വോട്ടിന്റെ അടുത്ത് ഭൂരിപക്ഷം ഇദ്ദേഹത്തിന് ഇവിടെ കഴിഞ്ഞ തവണ കിട്ടി. പക്ഷെ പാർലമെന്റ് ഇലക്ഷനിൽ ബത്തേരിയിൽ എൽഡിഎഫ് 8000 വോട്ടുകളാണ് ലീഡ് ചെയ്തത്. തുടർന്നുള്ള ഗ്രാമ പഞ്ചായത്തു തിരഞ്ഞെടുപ്പിലും ഇവിടെ എൽഡിഎഫ് നില മെച്ചപ്പെടുത്തിയിട്ടുണ്ട്. സാദാരണ വലത്തോട്ട് തിരിഞ്ഞ മണ്ഡലമാണ് ബത്തേരി.
ഇപ്രാവശ്യവും ഐസി.ബാലകൃഷ്ണൻ തന്നെയാണ് യുഡിഎഫ് സ്ഥാനാർത്ഥി. എൽഡിഎഫിന്റെ സ്ഥാനാർത്ഥി രുക്മണി സുബ്രമണ്യനാണ്. ഈ ഇലക്ഷനിൽ സുൽത്താൻ ബത്തേരിയുടെ ഏറ്റവും വലിയ പ്രത്യേകത ആദിവാസി നേതാവ് സികെ ജാനു മത്സരിക്കുന്നു എന്നതാണ്. സികെ ജാനു ഇവിടെ ബിഡിജെഎസിന്റെ പിന്തുണയോടു കുടി എൻഡി എ സ്ഥാനാർത്ഥിയായി മത്സരിക്കുന്നു എന്നതാണ് തിരഞ്ഞെടുപ്പിനെ ധാന്യമാകുന്നത്. ജാനു ഇവിടെ ജയിക്കാനുള്ള സാധ്യത വളരെ വിരളമാണ് എങ്കിൽ പോലും ജാനുവിന്റെ സ്ഥാനർത്ഥിത്വം വളരെ പ്രകമ്പനം സൃഷ്ടിച്ചിട്ടുണ്ട്.
ബുദ്ധിജീവികളും, ചിന്തകന്മാരും മറ്റ് എല്ല അജണ്ടകളും മാറ്റിവച്ചു ഇപ്പോൾ ജാനുവിന്റെ സ്ഥാനർത്ഥിത്വത്തെ കുറിച്ചാണ് ചർച്ച ചെയ്തു കൊണ്ടിരിക്കുന്നത്. ഇത്രയും നാളും യുഡിഎഫിനും എൽഡിഎഫിനും വേണ്ടാതിരുന്ന സികെ ജാനു ഇപ്പോൾ ബിജെപിക്കു പ്രിയാങ്കരിയാവുക യും അതിനെ തുടർന്ന് മറ്റു എല്ലാ വിഭാഗത്തിൽ പെട്ട മനുഷ്യാവകാശ പ്രവർത്തകരും, ദളിതരും, മുൻകാല നക്സലെറ്റുകളും ഇപ്പോൾ ജാനുവിന്റെ സമീപനത്തിന്റെ നൈതികതയെ കുറിച്ച് ഘോര ഘോരമായി ചർച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. മാതൃഭൂമി പത്രത്തിൽ നമ്മുടെ രണ്ടാം മുണ്ടശ്ശേരി ഇതിനെ കുറിച്ച് ഒരു ലേഖനം തന്നെ എഴുതുകയുണ്ടായി. എന്നാൽ മുത്തങ്ങ വന്യ ജീവി സങ്കേതം കുടി ഉൾപ്പെട്ട സുൽത്താൻ ബത്തേരിയിൽ ജാനുവിന്റെ വിജയം വിദൂരമാണ്. ഐസി ബാലകൃഷ്ണനു തന്നെയാണ് ഇവിടെ ജയസാധ്യത
ബിജെപി വയനാട്ടിൽ തിരെ അവഗണിക്കാവുന്ന പാർട്ടിയല്ല കൽപ്പറ്റയിൽ 13000ത്തിന്റെ അടുത്തും ബത്തേരി യിൽ 19000 നു താഴെയും കഴിഞ്ഞ പാർലമെന്റ് ഇലക്ഷനിൽ ബിജെപിക്ക് വോട്ട് ലഭിച്ചു. വയനാട്ടിൽ മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ് തന്നെ ജയിക്കാനാണ് സാധ്യത.
Stories you may Like
- പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് വിദേശ കാര്യമന്ത്രി എസ് ജയ് ശങ്കർ
- വിഘടനവാദത്തിനും ഭീകരവാദത്തിനും കാനഡ ഇടം നൽകുന്നു: എസ് ജയശങ്കർ
- പാക് വിദേശകാര്യമന്ത്രിയെ എസ് ജയശങ്കർ സ്വീകരിച്ചത് കൈകൂപ്പി നമസ്കാരം പറഞ്ഞ്
- കാനഡ ഭീകരവാദികൾക്ക് താവളം ഒരുക്കുന്നു: ഇന്ത്യ
- വിയറ്റ്നാമിൽ രവീന്ദ്രനാഥ ടാഗോറിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് എസ് ജയശങ്കർ
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്