അന്ന് സരിത എങ്കിൽ ഇന്ന് സ്വപ്ന എന്ന് കെ.സുരേന്ദ്രൻ ഷാർപ്പായി അടിച്ചപ്പോൾ ഷോക്കടിച്ച പോലെ എൽഡിഎഫ് സർക്കാർ; എല്ലാ അഴിമതിയുടെയും പ്രഭവകേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറുന്നുവെന്ന് ചെന്നിത്തല ആരോപിക്കുമ്പോൾ യുഡിഎഫിന് ഇത് മധുരപ്രതികാരം; തന്റെ സ്വന്തക്കാരെന്ന് പറഞ്ഞ് ചില അവതാരങ്ങൾ വരാമെന്നും അവരെ സൂക്ഷിക്കണമെന്നും മുന്നറിയിപ്പ് നൽകിയ പിണറായി വിജയൻ പൊറുതിമുട്ടുന്നതും അവതാരങ്ങളെ കൊണ്ടും; പ്രതിപക്ഷത്തിന് ഇത് ഓഫ് സൈഡാകാത്ത ഗോൾ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ അധികാരമേറ്റ് അധികം വൈകാതെ പിണറായി വിജയൻ പ്രസംഗത്തിൽ പറഞ്ഞ രണ്ടുകാര്യങ്ങൾ വലിയ ചർച്ചയായിരുന്നു. തങ്ങളുടെ മുമ്പിൽ എത്തുന്ന ഓരോ ഫയലും ഓരോ ജീവിതമാണെന്നും കൈകാര്യം ചെയ്യുമ്പോൾ അതോർക്കണമെന്നും സർക്കാർ ജീവനക്കാർക്ക് നൽകിയ ഉപദേശം. മറ്റൊന്ന് നിയുക്ത മുഖ്യമന്ത്രിയായിരിക്കെ അഴിമതിക്കെതിരെ സ്വീകരിക്കുന്ന നിലപാട് വിശദീകരിച്ചപ്പോഴാണ്.
താൻ മുഖ്യമന്ത്രിയായാൽ തന്റെ പേര് പറഞ്ഞ് അഴിമതി ചെയ്താൽ അതിന്റെ ഉത്തരവാദിത്തം തനിക്കെന്നായിരുന്നു പിണറായി വിജയൻ ആണയിട്ടുപറഞ്ഞത്. താൻ അധികാരമേറ്റാൽ തന്റെ സ്വന്തക്കാരെന്ന് പറഞ്ഞ് ചിലർ വരാം. ഇങ്ങനെ ചിലർ പറഞ്ഞ് നടക്കുന്നതായി അറിഞ്ഞു. ഇവർക്ക് എന്റെ രീതി അറിയില്ലെന്ന് തോന്നുന്നു. ഇത്തരം അവതാരങ്ങളെ എപ്പോഴും സൂക്ഷിക്കണം. ഇതെല്ലാം കൂടി ശ്രദ്ധിക്കുന്ന സർക്കാരാകും തന്റേതെന്നും പിണറായി വിജയൻ വ്യക്തമാക്കി.
എന്നാൽ, ഭരണം അവസാന നാളുകളിലേക്ക് കടക്കുമ്പോൾ ഈ അവതാരങ്ങൾ തന്റെ കൂടാരത്തിൽ തന്നെയുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരിക്കുന്നു. 2016 മെയ് 25 ന് അധികാരമേറിയ എൽഡിഎഫ് സർക്കാർ പ്രളയകാലത്തും കോവിഡ് കാലത്തും കാട്ടിയ ഭരണമികവ് തദ്ദേശതിരഞ്ഞെടുപ്പിലടക്കം വോട്ടായി മാറുമെന്ന നിറഞ്ഞ പ്രതീക്ഷയിലായിരുന്നു. എന്നാൽ, ഒറ്റദിവസം കൊണ്ട് വലിയൊരു ഷോക്കേറ്റത് പോലെ.
അന്ന് സരിത ഇന്ന് സ്വപ്ന
തിരുവനന്തപുരം വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക് കാർഗോ വഴി സ്വർണം കടത്തിയ സംഭവത്തിൽ ആസൂത്രകയായ സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമെന്ന് ആരോപിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ വളരെ ഷാർപ്പായി ഒരുകാര്യംപറഞ്ഞു. പിന്നീട് പ്രതിപക്ഷം ഒന്നാകെ ഏറ്റെടുത്ത ഒരു വായ്ത്താരി. മുഖ്യമന്ത്രിയുടെ ഓഫീസ് യുഡിഎഫ് കാലത്തെ പോലെയായി. അന്ന് സരിതയെങ്കിൽ ഇന്ന് സ്വപ്ന എന്ന വ്യത്യാസം മാത്രമെന്നും സുരേന്ദ്രൻ വെടിപൊട്ടിച്ചു.
എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന മുദ്രാവാക്യവുമായി തിരഞ്ഞെടുപ്പിനെ നേരിട്ട ഇടതുമുന്നണി നല്ല ഭൂരിപക്ഷം നേടി ജനങ്ങളുടെ പ്രതീക്ഷയ്ക്ക് ഒത്തുയരാൻ ശ്രമിച്ചെങ്കിലും 100 ദിവസം തികയും മുമ്പേ തന്നെ വിവാദങ്ങളുടെ രൂപത്തിൽ കറുത്ത പാടുകൾ വീണു. കെ.കരുണാകരനെ പോലെ സർവാധികാരങ്ങളോടെ ഭരണത്തിലെ ക്യാപ്റ്റനായി എല്ലാറ്റിലും ഇടപെട്ട് പിണറായി മുന്നേറുമ്പോഴും പിടിച്ചുകുലുക്കുന്ന വിവാദങ്ങളൊന്നും അലട്ടിയില്ല. എന്നാൽ, സ്വർണക്കടത്ത് കേസ് യുഡിഎഫ് കാലത്തെ ഭരണതാരതമ്യത്തിലേക്ക് അറിയാതെ വലിച്ചിഴച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അകത്തളങ്ങളിൽ അവിശുദ്ധമായത് നടന്നുവെന്ന ധാരണയാണ് ഉമ്മൻ ചാണ്ടി സർക്കാരിനെ വിഷമവൃത്തത്തിലാക്കിയത്. സ്വർണക്കടത്ത് കേസിൽ ഐടിസെക്രട്ടറി എം.ശിവശങ്കറെ മാറ്റി നിർത്തിയാലും ചോദ്യശരങ്ങളുടെ മുന അത്ര പെട്ടെന്ന് ഒടിക്കാനാവില്ല. താനറിഞ്ഞല്ല സ്വപ്ന സുരേഷിന്റെ നിയമനമെന്ന് വാദിക്കാമെങ്കിലും, അവതാരങ്ങളുടെ കാര്യത്തിൽ മുഖ്യമന്ത്രി ജാഗ്രത കാട്ടിയില്ലെന്ന് സമ്മതിക്കേണ്ടി വരും.
മോദി സ്റ്റൈലിൽ പിണറായി
ഭരണമേറിയ നാളുകളിൽ മോദിയുടെ സ്റ്റൈലാണ് പിണറായി സ്വീകരിക്കുന്നതെന്ന സംസാരം ഉണ്ടായിരുന്നു. താനറിയാതെ ഓഫീസിൽ ഒരു ഇല പോലും അനങ്ങില്ലെന്ന നിലപാട്, വകുപ്പ് സെക്രട്ടറിമാരെ വിളിച്ച് കാര്യങ്ങൾ ആരായുന്ന രീതി എന്നിങ്ങനെ കാർക്കശ്യത്തിന്റെ ഒരുഭരണരീതി. ആദ്യകാലത്ത് മാധ്യമങ്ങളെ ആവശ്യമുള്ളപ്പോൾ മാത്രം കാണുമെന്ന കർക്കശ നിലപാട് സ്വീകരിച്ചെങ്കിലും, പ്രളയ കാലത്ത് പതിവ് വാർത്താസമ്മേളനങ്ങളിലൂടെ തന്റെ ഇമേജ് മെച്ചമാക്കി. ശബരിമല യുവതീപ്രവേശന തർക്കത്തിൽ ഒരുവിഭാഗം എതിരായെങ്കിലും കോവിഡ് കാലത്ത് വീണ്ടും അതുതിരിച്ചുപിടിച്ചു. എന്നാൽ, അതിനിടയിൽ വന്ന സ്പ്ലിങ്ളർ അടക്കമുള്ള ആരോപണങ്ങൾ സർക്കാരിനെ പ്രതിരോധത്തിലാക്കി.
സ്കോർ ചെയ്ത് പ്രതിപക്ഷം
പല ഗോളുകളും അടിച്ചെങ്കിലും എല്ലാം ഓഫ് സൈഡായി പോയ അവസ്ഥയായിരുന്നു ഇതുവരെ പ്രതിപക്ഷത്തിന്. വിശേഷിച്ച് പ്രതിപക്ഷ നേതാവ് രമേശ ചെന്നിത്തലയ്ക്ക്. സ്വർണക്കള്ളക്കടത്ത് കേസ് സ്വർണായുധമായി എന്ന മാധ്യമങ്ങൾ വിശേഷിപ്പിക്കാനുള്ള കാരണവും മറ്റൊന്നല്ല.
സ്പ്രംഗ്ളർ വിവാദം വന്നപ്പോൾ എം.ശിവശങ്കറിനെ മാറ്റണമെന്ന തന്റെ ആവശ്യം നിഷേധിച്ച മുഖ്യമന്ത്രിക്ക് ഇപ്പോൾ എന്താണു പറയാനുള്ളതെന്നാണ് ചെന്നിത്തല ചോദിച്ചത്. കേരളത്തിലെ എല്ലാ അഴിമതിയുടെയും പ്രഭവകേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫിസ് മാറുന്നുവെന്ന് അദ്ദേഹം ആരോപിക്കുമ്പോൾ അത് യുഡിഎഫിന്റെ മധുരപ്രതികാരം കൂടിയാണ്. വിശേഷിച്ച് തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ.
ഒരു മുഖ്യമന്ത്രിയുടെ ഓഫിസ് സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെടുന്നത് ഇതാദ്യമായാണ്. ആ ഉന്നതന്മാരിൽ ചിലരെ നിങ്ങൾക്ക് അറിയാമല്ലോയെന്നു ചെന്നിത്തല മാധ്യമങ്ങളോടു പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന സ്ത്രീക്ക് എങ്ങനെ ഐടി വകുപ്പിനു കീഴിൽ പ്രധാന ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞു? ഇങ്ങനെയുള്ള ചോദ്യങ്ങൾക്ക് തൃപ്തികരമായി മറുപടി പറയുക എളുപ്പവുമല്ല.
'മുഖ്യമന്ത്രിയുടെ ഓഫിസ് അധോലോകക്കാരുടെയും കൊള്ളസംഘങ്ങളുടെയും മാഫിയകളുടെയും കൂടാരമായി മാറി. യുഡിഎഫ് കാലത്ത് സരിതയായിരുന്നുവെങ്കിൽ ഇപ്പോൾ സ്വപ്നയാണ് മുഖ്യമന്ത്രിയുടെ ഓഫിസിൽ കയറിയിറങ്ങിയത്. മലയാളികളെല്ലാം 'സ്വപ്നലോക'ത്താണെന്നു പിണറായി കരുതരുതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും ആഞ്ഞടിച്ചു. സ്്പ്രിങ്ളർ വിവാദം വന്നപ്പോഴും ഐടി സെക്രട്ടറിയെ സംരക്ഷിച്ച മുഖ്യമന്ത്രിക്ക് തന്റെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റേണ്ടി വന്നത് തന്നെ ക്ഷീണമായി. സ്വർണക്കടത്തുകാർക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധം എന്ന ആരോപണത്തെ ചെറുക്കാൻ പിണറായി വിജയന് പാടുപെടേണ്ടി വരും. വിശേഷിച്ചും തീരുമാനങ്ങളുടെ തലതോട്ടപ്പനായിരിക്കെ ഉത്തരവാദിത്തത്തിന്റെ ഭാരവും കൂടുന്നു. ആരോപണങ്ങളുടെ മുന ഒടിക്കാൻ ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി. മുഖ്യമന്ത്രിയുടെ ഓഫീസ് ഇത്തരം പ്രവർത്തനങ്ങൾക്ക് ലാവണമാക്കാൻ അനുവദിക്കില്ലെന്ന് ഇന്നലെ പറഞ്ഞ മുഖ്യമന്ത്രി സർക്കാരിന് സംഭവിച്ച ക്ഷീണം മാറ്റാൻ പരിശ്രമിക്കുകയാണ്. എന്നാൽ വെറുതെ വിടില്ലെന്ന വീറിലും വാശിയിലുമാണ് പ്രതിപക്ഷം. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പോരിന്റെ ചൂട് കൂടാതെയും വയ്യ. ഏതായാലും കോളടിച്ചത് പ്രതിപക്ഷത്തിന് തന്നെ.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍