അയ്യനെ കാണാൻ മാലയിടുന്നതും കറുപ്പുടുക്കുന്നതും നിഷിദ്ധമല്ലാതായി; അയ്യപ്പൻവിളക്കും അന്നദാനവും നടത്തുന്നത് വാർത്തയല്ലാതായി; ബാലസംഘത്തിന്റെ നേതൃത്വത്തിൽ ശോഭായാത്രകൾ; രാമായണ മാസത്തെ അനുകൂലിച്ച് ഫെസ്റ്റുകൾ; ഇനി വരുന്നത് ബാലഗോകുലമോ? സിപിഎമ്മിന്റെ യുടേണുകൾ
അഖിൽ രാമൻ
കൊച്ചി: സംഘപരിവാർ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച മാതൃസമ്മേളനം മേയർ ബീന ഫിലിപ്പ് ഉദ്ഘാടകയായി പങ്കെടുത്തത് വിവാദമായിരിക്കുകയാണ്. ശ്രീകൃഷ്ണപ്രതിമയിൽ തുളസി മാല ചാർത്തി ഉദ്ഘാടനം നിർവഹിച്ച ശേഷം മേയർ നടത്തിയ പ്രസംഗവും വിവാദമായി. ഈ പശ്ചാലത്തലത്തിൽ സിപിഎമ്മിന്റെ നയംമാറ്റങ്ങളാണ് ഇപ്പോൾ സംവാദ വിഷയം.
ആർഎസ്എസ് എന്ത് ചെയ്യുന്നു അതിനെ ശക്തമായി എതിർക്കുക, പിന്നെ അനുകരിക്കുക, ഇത് കേരളത്തിന്റെ സിപിഎമ്മിന്റെ പൊതുനയമായി മാറി എന്ന ആക്ഷേപം പാർട്ടി നേരിടുന്നുണ്ട്. ഇനി സിപിഎമ്മിന്റെ നേതൃത്വത്തിൽ വരാൻ പോകുന്നത് ബാലഗോകുലമാണ് എന്നാണ് രാഷ്ടീയ നിരീക്ഷകരുടെ പരിഹാസം. നിലവിൽ രക്ഷാബന്ധനം, ശോഭായാത്ര, രാമായണമാസാചരണം തുടങ്ങി പിതൃതർപ്പണം വരെ നടത്തി നിൽക്കുന്നു കാര്യങ്ങൾ
കോഴിക്കോട് മേയർ ബാലഗോകുലം പരിപാടിയിൽ, ഭാരത പാരമ്പര്യത്തെ കുറിച്ച് വാചാലയാവുകയും, സംസ്ഥാനത്തെ ശിശുപരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്നേഹിക്കുന്നതെന്നും പ്രസംഗിച്ചിരുന്നു. ഇതേ തുർന്ന് സിപിഎം, മേയറെ തള്ളിപ്പറഞ്ഞു. പോരാത്തതിന് മേയർ ബീന ഫിലിപ്പ് സൈബർ സഖാക്കളുടെ രൂക്ഷമായ ആക്രമണം ഏറ്റുവാങ്ങുകയും ചെയ്യുന്നു.
എന്നാൽ മുതിർന്ന സഖാക്കന്മാർ ഈ വിഷയത്തിൽ നിശബ്ദരാണ്. മാതൃസംഘടനകളും മഹിളാ അസോസിയേഷനും ഒക്കെ സ്വന്തമായി ഉണ്ടെങ്കിലും ബാലഗോകുലം പൊലെയുള്ള ചടങ്ങുകളിലേക്ക് എത്തുന്ന പൊലെ സ്ത്രീസാന്നിധ്യം അവയിലേക്ക് എത്താത്തത് എന്താണ് എന്ന് സിപിഎം ആലോചിക്കുന്നുണ്ട്. ആർ.എസ്.എസിനെ പഠിക്കാൻ തീരുമാനിച്ചിരിക്കുന്ന ഈ കാലത്ത് ഉറപ്പായും കമ്മ്യൂണിസ്റ്റ് ബാലഗോകുലം എത്തുക തന്നെ ചെയ്യും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് മുന്നോടിയായാണ് ബാലഗോകുലം മാതൃസംഗമങ്ങൾ സംഘടിപ്പിക്കുന്നത്. പണ്ട് കുട്ടികളെ ശോഭായാത്രയ്ക്ക് അയക്കുന്നതിനെ പരസ്യമായി എതിർത്ത സിപിഎം ശോഭായാത്രയിലെ ജനബാഹുല്യം കണ്ട് ചുവന്ന ശോഭായാത്രകൾ നടത്തിയത് കേരളം കണ്ടതാണ്. പലകാര്യങ്ങളിലും ആർഎസ്.എസ് ശൈലിയെ എതിർത്ത സിപിഎം ഒടുവിൽ യൂടേൺ അടിച്ച് അതേ വഴി അനുകരിക്കുന്നത് കണ്ട രാഷ്ട്രീയ കേരളം ഈ സംഭവത്തിൽ എന്തായിരിക്കും സിപിഎമ്മിന്റെ തുടർ നിലപാട് എന്ന് കൗതുകത്തോടെ വീക്ഷിക്കുകയാണ്.
ഒരു ക്ഷേത്രം നശിച്ചാൽ അത്രയും അന്ധവിശ്വാസങ്ങൾ ഇല്ലാതായി എന്നു വിശ്വസിക്കുന്നവരാണ് സഖാക്കൾ. അനാഥമായി കിടന്നിരുന്ന ബിംബം ശുദ്ധീകരിച്ച് തളിക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച്, തളി ക്ഷേത്രം പുനരുദ്ധരിക്കാൻ കേരളഗാന്ധി കേളപ്പൻ ശമിച്ചപ്പോൾ 'പട്ടിപാത്തിയ കല്ലിന്മേൽ ചന്ദനംചാർത്തിയ കേളപ്പ' എന്ന മുദ്രാവാക്യം വിളിച്ചവരാണ് കമ്യൂണിസ്റ്റുകൾ. 'ബിംബമെന്നാൽ കല്ലെന്നും ഭജനം, പൂജനം, ആരാധനകൾ ഭ്രാന്തന്മാരുടെ ജൽപ്പനമെന്നും' മുദ്രാവാക്യം വിളിച്ചവരാണ് സഖാക്കൾ. ക്ഷേത്രകമ്മിറ്റികളിലും ഉത്സവങ്ങളിലും കമ്യൂണിസ്റ്റുകൾ പങ്കെടുക്കരുതെന്ന് തിട്ടൂരമിറക്കിയതിന് പുറമേ പാലക്കാട് സംസ്ഥാന സമ്മേളനത്തിൽ പാർട്ടി സഖാക്കൾ വീടു കൂടലിനും മറ്റും ഗണപതിഹോമം പോലുള്ള ചടങ്ങുകൾ നടത്താൻ പാടില്ല എന്ന് വാറോലയും ഇറക്കിയിരുന്നു. ക്ഷേത്രങ്ങളിലും ജാതിസംഘടനകളിലും ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുന്ന പാർട്ടി അംഗങ്ങളുടെ ബാഹുല്യമാണിപ്പോൾ. പ്രാദേശികമായി സിപിഎം ഇതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. താഴെ തട്ടിലെ കരുത്തുചോരുന്നു എന്ന് തോന്നിയപ്പോഴാണ് ഈ തീരുമാനത്തിലെക്ക് പാർട്ടി എത്തിയത്.
ശബരിമലക്ക് മാലയിടുന്നതും, കറുപ്പുടുക്കുന്നതും നിഷിദ്ധമായിരുന്ന ഒരു കാലമുണ്ടായിരുന്നു സിപിഎമ്മിന്. 1957ൽ ശബരിമല തീവെപ്പ് കേസ് അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തുമെന്ന് വാഗ്ദാനം നൽകി വിശ്വാസികളുടെ വോട്ട് വാങ്ങി അധികാരത്തിലെത്തിയ ശേഷം കേസന്വേഷണം അട്ടിമറിച്ചതാണ് ചരിത്രം. കാലമേറെ പിന്നിട്ടപ്പോൾ ചുവപ്പുകോട്ടയായ കണ്ണൂരിലെ ഭാരവാഹികളായ സഖാക്കന്മാർ പോലും പാർട്ടി വിലക്ക് ലംഘിച്ച് ശബരിമലക്ക് പോകാൻ വ്രതം നോറ്റ്, മാലയിട്ട്, ശരണമന്ത്രങ്ങൾ വിളിച്ച് ക്ഷേത്രങ്ങളിലേക്കും ശബരിമലയ്ക്കും പോയി തുടങ്ങി. തുടക്കത്തിൽ എതിർത്ത് നോക്കിയെങ്കിലും അത് ഫലിക്കാതെ വന്നപ്പോൾ പാർട്ടി നിലപാട് മാറ്റി. മാലയിടുന്നവരെ വിലക്കിയാൽ പാർട്ടിയിൽ പ്രവർത്തിക്കാൻ ആളെ കിട്ടില്ല എന്നു മനസ്സിലാക്കി. ഇപ്പോൾ സിപിഎമ്മിന്റെ നേതൃത്വത്തിൽ പല സ്ഥലങ്ങളിലും അയ്യപ്പൻവിളക്കും അന്നദാനവും തുടങ്ങുന്നത് ഒരു വാർത്തയല്ലാതായിരിക്കുന്നു. ഏറ്റവുമൊടുവിൽ ശബരിമലയിലേക്ക് യുവതികളെ കയറ്റാൻ ശ്രമം നടത്തിയെങ്കിലും 2019 ലെ ലോക്സഭയിൽ തിരിച്ചടി ഉണ്ടായപ്പോൾ സിപിഎം മാറ്റി പറഞ്ഞതും കേരളം കണ്ടു.
1982 ൽ വിശ്വഹിന്ദു പരിഷത്ത് കർക്കടക മാസം രാമായണമാസമായി ആചരിക്കാൻ ആഹ്വാനം ചെയ്തപ്പോൾ അതിനെ എതിർത്ത കമ്യൂണിസ്റ്റുകൾ, കാലം മാറിയപ്പോൾ രാമായണമാസത്തെ അനുകൂലിക്കുന്നു. രാമായണ പ്രഭാഷണങ്ങൾ സംഘടിപ്പിക്കുന്നു. രാമായണം ഫെസ്റ്റ് നടത്തുന്നു. ഗ്രാമങ്ങളിലും നഗരങ്ങളിലും ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ ചെറിയ തോതിൽ ആരംഭിച്ച ശോഭായാത്രകൾ ഇന്ന് ജനകീയ ആഘോഷമായി മാറിയിരിക്കുന്നു. പാർട്ടി ഗ്രാമങ്ങളിലെ സിപിഎം കുടുംബങ്ങളിൽ നിന്നുപോലും കൃഷ്ണവേഷം കെട്ടാൻ വ്രതം നോറ്റ് രക്ഷിതാക്കൾ കുട്ടികളെ പങ്കെടുപ്പിക്കാൻ തുടങ്ങി. ഇതിനെതിരെ പ്രതിരോധം തീർക്കാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ സ്വന്തമായി ബാലസംഘത്തിന്റെ നേതൃത്വത്തിൽ ശോഭായാത്രകൾ നടത്താൻ പാർട്ടി തീരുമാനിച്ചതും സഖാക്കന്മാർ കുട്ടികൃഷ്ണന്മാരുമായി നാട് ചുറ്റുന്നതും കേരളം കണ്ടു.
കന്യാകുമാരിയിൽ ഏകനാഥ റാനഡെയുടെ നേതൃത്വത്തിൽ സ്വാമി വിവേകാനന്ദന് സ്മാരകം പണിയാൻ ശ്രമം നടന്ന കാലത്ത് ഭാരതത്തിലെ എല്ലാ സംസ്ഥാന സർക്കാരുകളോടും സഹായം നൽകാൻ അഭ്യർത്ഥിച്ചു. അന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാട് പറഞ്ഞത് ഈ വർഗ്ഗീയവാദിക്ക് സ്മാരകം പണിയാൻ സിപിഎം സർക്കാർ ഒരു നയാപൈസ തരില്ല എന്നായിരുന്നു. കാലമേറെ കഴിഞ്ഞപ്പോൾ ഇന്ന് സ്വാമി വിവേകാനന്ദൻ കമ്യൂണിസ്റ്റുകൾക്ക് സ്വീകാര്യനായിരിക്കുന്നു. എസ്എഫ്ഐ, ഡിവൈഎഫ്ഐ, സിപിഎം, സിപിഐ സമ്മേളനങ്ങളിലെ ബോർഡുകളിൽ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി കാവിയുടുത്ത വിവേകാനന്ദൻ ജ്വലിച്ചുനിൽക്കുന്നു. വിമോചനസമരം നയിച്ച മന്നത്ത് പത്മനാഭനും ഇപ്പോൾ സിപിഎംന്റെ നവോഥാന ഫ്ളക്സുകളിലെ താരസാന്നിധ്യമാണ്. അങ്ങനെ കാലത്തിനൊത്ത് കോലം മാറുമ്പോൾ, ഇനി സിപിഎമ്മിന്റെ നേതൃത്വത്തിൽ വരാൻ പോകുന്നത് ബാലഗോകുലമാണ് എന്നാണ് രാഷ്ടീയ നിരീക്ഷകരുടെ പരിഹാസം.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍