ബിജെപിയാണ് മുഖ്യ ശത്രുവെന്ന് യെച്ചൂരി; ജനറൽ സെക്രട്ടറിയെ മാറ്റി പാർട്ടി പിടിക്കാൻ പിണറായിയും കാരാട്ടും; നിർണ്ണായകമാവുക മണിക് സർക്കാരിന്റെ നിലപാട്; കോൺഗ്രസിനോടുള്ള മൃദു സമീപനത്തെ എതിർക്കാനുറച്ച് കേരളം; ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ വിഭാഗീയത ആളിക്കത്തും; സിപിഎമ്മിൽ ഇനി പ്രത്യയശാസ്ത്ര പോര്
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കോൺഗ്രസിനെ ചൊല്ലി സിപിഎമ്മിൽ ഇനി പോര് മുറുകും. ബിജെപിയെ ഉയർത്തി കോൺഗ്രസുമായി സഹകരിക്കാനാണ് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നീക്കം. ബംഗാൾ ഘടകത്തിന്റെ പിന്തുണയോടെയാണ് ഈ നീക്കം. എന്നാൽ കേരളാ ഘടകവും മുഖ്യമന്ത്രി പിണറായി വിജയനും ഇതിനെ അനുകൂലിക്കില്ല. കേരളത്തിലും ത്രിപുരയിലും മാത്രമാണ് സിപിഎമ്മിനെ ഭരണമുള്ളത്. ഇവിടെ രണ്ടിടവും കോൺഗ്രസാണ് മുഖ്യ ശത്രു. ബംഗാളിലെ സിപിഎമ്മിന് പഴയ പ്രതാപമില്ല. ഈ അവസ്ഥയിലേക്ക് കേരളത്തിലേയും ത്രിപുരയിലേയും പാർട്ടിയെ കൊണ്ടു ചെന്നെത്തിക്കാൻ അനുവദിക്കില്ലെന്നാണ് പിണറായിയുടെ നിലപാട്. പ്രകാശ് കാരാട്ടിനെ മുൻനിർത്തി സി.പി.എം നേതൃത്വം പിടിച്ചെടുക്കാനാണ് പിണറായിയുടെ കരുനീക്കം.
കോൺഗസിനോടുള്ള സിപിഎമ്മിന്റെ സമീപനത്തിൽ മാറ്റത്തിന് സാധ്യതയുണ്ടെന്ന സൂചനയാണ് യെച്ചൂരി നൽകുന്നത്.സിപിഎമ്മിന്റെ രാഷ്ട്രീയ അടവുനയത്തിൽ മാറ്റമുണ്ടാകുമെന്നും രാഷ്ട്രീയ സാഹചര്യം നോക്കിയാണ് അടവുനയം തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പാർട്ടി കോൺ്ഗ്രസ് നടന്നപ്പോഴുള്ള സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേർത്തു. എന്നാൽ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം സാഹചര്യം മാറിയിട്ടില്ല. തകർന്നടിയുന്ന കോൺഗ്രസിന് വേണ്ടി നിലപാട് മാറ്റാൻ യെച്ചൂരി തയ്യാറായാൽ കേരളത്തിലും ത്രിപുരയിലും സിപിഎമ്മിന് തിരിച്ചടിയാകും. അതുകൊണ്ട് തന്നെ ബിജെപിയേയും കോൺഗ്രസിനേയും ഒരേ അകലത്തിൽ നിർണ്ണമെന്നാണ് പിണറായിയുടെ ആവശ്യം. ബംഗാളിൽ നിന്ന് രാജ്യസഭയിലേക്ക് യെച്ചൂരിയെ മത്സരിപ്പിക്കാൻ കോൺഗ്രസ് തയ്യാറായിരുന്നു. എന്നാൽ പ്രകാശ് കാരാട്ടിന്റെ എതിർപ്പ് വിനയായി. കോൺഗ്രസുമായി പ്രത്യക്ഷ സഹകരണം വേണ്ടെന്ന നയരേഖയാണ് യെച്ചൂരിക്ക് വിനായായത്. ഇതിനുള്ള പ്രതികാരം വീട്ടാൻ യെച്ചൂരി ശ്രമിക്കുന്നുവെന്നാണ് കാരാട്ട് പക്ഷത്തിന്റെ നിലപാട്.
സിപിഐ എം 22-ാം പാർട്ടി കോൺഗ്രസ് 2018 ഏപ്രിൽ 18 മുതൽ 22 വരെ ഹൈദരാബാദിൽ നടത്താൻ കേന്ദ്രകമ്മിറ്റിയോട് ശുപാർശ ചെയ്യാനും പൊളിറ്റ്ബ്യൂറോ യോഗം തീരുമാനിച്ചു. പാർട്ടി കോൺഗ്രസിൽ പരിഗണിക്കേണ്ട രേഖകളും അജണ്ടയും തയ്യാറാക്കാൻ തുടങ്ങിയെന്നും സീതാറാം യെച്ചൂരി അറിയിച്ചു. ഇതിലെ പ്രധാന ഭാഗം കോൺഗ്രസ് ബന്ധം തന്നെയായിരിക്കും. അതത് കാലത്തെ മൂർത്തസാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് പാർട്ടിയുടെ രാഷ്ട്രീയഅടവുനയം രൂപീകരിക്കുകയെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു. എന്നാൽ ഇതെല്ലാം വെറും സ്വപ്നങ്ങൾ മാത്രമാകുമെന്നാണ് കാരാട്ട് പക്ഷം പറയുന്നത്. ഇപ്പോൾ ഈ പക്ഷത്തിന്റെ യഥാർത്ഥ നേതാവ് പിണറായി വിജയനാണ്. കേരള മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് പാർട്ടി അതിന്റേതായ വിലകൊടുക്കും. ത്രിപുരയിലും കേരളത്തിലും പാർട്ടിക്ക് തിരിച്ചടിയുണ്ടാകുന്നതൊന്നും ഹൈദരബാദിലെ പാർട്ടി കോൺഗ്രസിലുണ്ടാകില്ലെന്നും മുതിർന്ന നേതാവ് മറുനാടനോട് പറഞ്ഞു.
2015ൽ കഴിഞ്ഞ പാർട്ടി കോൺഗ്രസ് ചേർന്നപ്പോൾ നിലനിന്ന രാഷ്ട്രീയസാഹചര്യമല്ല ഇപ്പോഴുള്ളത്. എല്ലാ പാർട്ടി അംഗങ്ങൾക്കും അഭിപ്രായം രേഖപ്പെടുത്താൻ അവസരം നൽകിയാണ് രാഷ്ട്രീയ അടവുനയത്തിന്റെ കാര്യത്തിൽ തീരുമാനം എടുക്കുക. എല്ലാകാലത്തും പാർട്ടി സ്വീകരിച്ചുവന്ന ത് ഇതേ ശൈലി തന്നെയാണെന്നും സീതാറാം യെച്ചൂരി പ്രതികരിച്ചു. ബിജെപിയെ മുഖ്യ ശത്രുവായി കണ്ട് അടവ് നയത്തിൽ മാറ്റം ഉണ്ടാകുമെന്ന് ഉറപ്പാണെന്നാണ് യെച്ചൂരി പക്ഷം വിശദീകരിക്കുന്നത്. ഡൽഹിയിൽ നടന്ന പി.ബി യോഗത്തിൽ യെച്ചൂരി അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയ രൂപരേഖയിലും ഇക്കാര്യം വ്യക്തമായി പറയുന്നു. ഇതിനെ എതിർക്കാൻ പിണറായിയും കാരാട്ടം എത്തുമ്പോൾ പാർട്ടി സമ്മേളനങ്ങൾ പ്രത്യയ ശാസ്ത്ര ചർച്ചാ വേദിയാകും. കേരളം ഒന്നടങ്കം യെച്ചൂരിയുടെ നിർദ്ദേശങ്ങളെ തള്ളും. ബംഗാൾ ഘടകത്തിന് പഴയ പ്രതാപമില്ല. അതുകൊണ്ട് തന്നെ ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാരിനെ കൂട്ടുപിടിച്ച് യെച്ചൂരിയെ വെട്ടാനാണ് തീരുമാനം.
ജനറൽ സെക്രട്ടറിയായി ഇനി രണ്ട് ടേം കൂടി യെച്ചൂരിക്ക് തുടരാനാകും. എന്നാൽ അധികാരം പിടിച്ചെടുത്ത് വീണ്ടും കാരാട്ടിനെ ജനറൽ സെക്രട്ടറിയാക്കാനാണ് പിണറായി വിജയന്റെ നീക്കം. കാരാട്ട് വിസമ്മതം പ്രകടിപ്പിച്ചാൽ എസ് രാമചന്ദ്രൻ പിള്ളയെ ജനറൽ സെക്രട്ടറിയാക്കാനും ശ്രമിക്കും. കഴിഞ്ഞ പാർട്ടി കോൺഗ്രസിലും എസ് ആർ പിയെ ജനറൽ സെക്രട്ടറിയാക്കാൻ കാരാട്ടും പിണറായിയും ശ്രമിച്ചിരുന്നു. എന്നാൽ ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാരിന്റെ പിന്തുണ യെച്ചൂരിക്ക് തുണയായി. കോൺഗ്രസിനോടുള്ള യെച്ചൂരിയുടെ അടുപ്പമുയർത്തി തീവ്ര കമ്മ്യൂണിസ്റ്റുകളെ സ്വാധീനിക്കാനാണ് പിണറായിയുടെ നീക്കം. ഇതിലൂടെ യെച്ചൂരിയെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റാമെന്നും കരുതുന്നു. എന്നാൽ ബംഗാളും ത്രിപുരയും തനിക്കൊപ്പം നിൽക്കുമെന്ന കണക്ക് കൂട്ടലിലാണ് യെച്ചൂരി.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ബിജെപി കരുത്തു കാട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവിടേയും മുഖ്യ ശത്രു ബിജെപിയാണ്. ഈ തിരിച്ചറിവിൽ തന്ത്രങ്ങൾ മെനയാനാണ് യെച്ചൂരിയുടെ നീക്കം. കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ 25 കൊല്ലത്തെ അടവുനയം വിലയിരുത്തി പ്രത്യേക രേഖ സി.പി.എം തയ്യാറാക്കിയിരുന്നു. ഇതിനു പുറമെ രാഷ്ട്രീയ പ്രമേയവും അവതരിപ്പിച്ചു. രണ്ടിലും കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നതിന് എതിരായ നിലപാടാണ് ഉള്ളത്. ഒപ്പം ബൂർഷ്വാ പാർട്ടികളുമായി സംസ്ഥാനങ്ങളിൽ സഖ്യം വേണ്ടെന്നും സി.പി.എം തീരുമാനിച്ചിരുന്നു. എന്നാൽ ഈ സമീപനത്തിൽ മാറ്റം വേണം എന്ന ശക്തമായ നിലപാടിലാണ് ബംഗാൾ ഘടകം. രാഷ്ട്രീയ പ്രമേയം അടുത്ത പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാവും അവതരിപ്പിക്കുക. പ്രമേയത്തിന്റെ രൂപരേഖയാണ് യെച്ചൂരി പിബി യോഗത്തിൽ അവതരിപ്പിച്ചത്. ഇത് സ്വീകാര്യമല്ലെന്ന നിലപാടിലാണ് പിണറായിയും കാരാട്ടും.
പിബിയിൽ ഭൂരിപക്ഷത്തിനും നയം മാറ്റുന്നതിനോട് യോജിപ്പില്ല. എന്നാൽ കേന്ദ്രകമ്മിറ്റിയിൽ നയം മാറ്റം വേണോയെന്ന ചർച്ച നടക്കും. അവിടെ ശക്തമായ വാദം ഉന്നയിക്കാനാണ് ബംഗാൾ ഘടകവും തീരുമാനിച്ചിരിക്കുന്നത്. കോൺഗ്രസിനെയല്ല ബിജെപിയെ ആണ് മുഖ്യശത്രുവായി കാണേണ്ടതെന്ന് സീതാറാം യെച്ചൂരി അവതരിപ്പിച്ച രൂപരേഖ ബംഗാൾ ഘടകത്തിന്റെ മാത്രം നിലപാടാണ്. കോൺഗ്രസുമായുള്ള സമീപനത്തിൽ മിതത്വം പാലിക്കുന്നത് കേരളത്തിൽ പ്രശ്നമുണ്ടാക്കുമെന്നും അത് ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കുമെന്നും കേരളം ഘടകം വാദിക്കുന്നു. കേന്ദ്രക്കമ്മിറ്റിയാണ് ഇക്കാര്യത്തിൽ അവസാന തീരുമാനമെടുക്കുക. ഒക്ടോബർ 14-ാം തീയതിയാണ് കേന്ദ്രകമ്മിറ്റി.
ഇതിന് മുന്നോടിയായി ഒക്ടോബർ രണ്ടിന് വീണ്ടും പി.ബി യോഗം ചേരും. ഈ യോഗത്തിലായിരിക്കും കേന്ദ്രകമ്മിറ്റിയിൽ അവതരിപ്പിക്കേണ്ട രൂപ രേഖയ്ക്ക് അന്തിമ രൂപം നൽകുക.
Stories you may Like
- ന്യൂസ് ക്ലിക്ക് റെയ്ഡ് മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം; യെച്ചൂരി
- മാധ്യമ പ്രവർത്തകർക്കെതിരായ കേസിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ ഒഴിഞ്ഞുമാറി യെച്ചൂരി
- മാധ്യമങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനും നേരെയുള്ള നഗ്നമായ കടന്നാക്രമണം
- സർക്കാരിനെ വിമർശിച്ചതു കൊണ്ട് കേസ് എടുക്കില്ല; പ്രകാശ് കാരാട്ട്
- മാധ്യമങ്ങളെ അടിച്ചമർത്തുന്നത് സിപിഎം നയമല്ലെന്ന് യെച്ചൂരി
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്