കടുത്ത പാർട്ടിക്കാരുടെ വീട്ടിൽ ചെന്നപ്പോൾ പോലും ശബരിമല വിഷയം ഉയർത്തി ചോദ്യം ചെയ്ത് വീട്ടമ്മമാർ; വിശദീകരിച്ച് പിടിച്ചു നിൽക്കാൻ ശ്രമിക്കുമ്പോൾ വിനയാകുന്നത് മുഖ്യമന്ത്രിയുടെ തുടർ നവോത്ഥാന പ്രസ്താവനകൾ; യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്തും പെരിയ കൂട്ടക്കൊലയും മറക്കാതെ സാധാരണക്കാർ; തോൽവിയുടെ കാരണം അറിയാൻ സിപിഎം നേതാക്കൾ വീടുകൾ കയറി ഇറങ്ങാൻ തുടങ്ങിയപ്പോൾ മനസ്സിലാകുന്നത്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്തതോൽവിയുടെ പശ്ചാത്തലത്തിൽ, ബഹുജനാടിത്തറ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി സിപിഎം. തുടങ്ങിയ ഗൃഹസന്ദർശനപരിപാടിയിൽ നിറയുന്നത് ശബരിമല തന്നെ. ജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാൻ സംവാദപരിപാടികൾക്കും തുടക്കം കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഫേസ്ബുക്ക് സംവാദം ഇതിന്റെ ഭാഗമായാണ്. സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ തലസ്ഥാനത്തെ ഗൃഹസന്ദർശനപരിപാടി. വളരെ സേഫായ വീടുകളാണ് കോടിയേരിക്കായി തെരഞ്ഞെടുത്തത്. പാർട്ടിക്കാരുടെ വീടുകൾ മാത്രം. എന്നിട്ടും ശബരിലയിൽ കോടിയേരി ചോദ്യങ്ങളെ നേരിട്ടു.
തെരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിയുടെ കാരണം ജനങ്ങളിൽ നിന്നു മനസിലാക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശ്യം. യാഥാർഥ്യങ്ങൾ വീട്ടുകാരെ നേരിൽ ബോധ്യപ്പെടുത്താനുള്ള അവസരമാണിതെന്നും സിപിഎം. നേതാക്കൾ പറഞ്ഞു. നോട്ടീസ് നൽകി പെട്ടെന്നു അടുത്ത സ്ഥലത്തേക്കു പോകുന്നതിനു പകരം വീട്ടിൽ കയറിയിരുന്നു സംസാരിക്കുന്നതിനാണ് നേതാക്കൾ ശ്രമിച്ചത്. ലോകസ്ഭയിലെ തോൽവിയോടെയാണ് ഈ തീരുമാനം സിപിഎം എടുത്തത്. അപ്പോഴും തന്ത്രപരമായി ഫെയ്സ് ബുക്ക് ലൈവിലേക്ക് മാറി സൈബർ സഖക്കളെ കൊണ്ട് ഇഷ്ട ചോദ്യങ്ങൾ ചോദിച്ച് പിണറായി മറുപടി പറയുന്നു. നേതാക്കൾ ആളുകളെ നേരിട്ട് വിയർക്കുകയാണ്. കോടിയേരി പോലും പലപ്പോഴും ചോദ്യങ്ങളുടെ ചൂടറിഞ്ഞു. വലിയ നേതാക്കൾ വലിയ വീടുകളിൽ പോയി ചീത്ത വിളി കുറച്ചു കേൾക്കുകയാണെന്ന അഭിപ്രായവും സജീവമാണ്.
യൂണിവേഴ്സിറ്റി കോളേജ് പ്രശ്നവും എസ് എഫ് ഐക്കാരുടെ റാങ്കുമെല്ലാം പൊതു സമൂഹത്തിൽ വലിയ വികാരം ഉണ്ടാക്കിയിട്ടുണ്ട്. പെരിയ കൊലപാതകവും സിപിഎമ്മിന് വിലങ്ങു തടിയായി നൽക്കുന്നു. ഇതെല്ലാം നേതാക്കളുടെ ഗൃഹസന്ദർശനത്തിലും നിറയുകയാണ്. ആളുകളുടെ അതൃപ്തി ഇപ്പോഴും തുടരുന്നു. ഇത് അടുത്ത ഉപതിരഞ്ഞെടുപ്പിലും പ്രതിഫലിച്ചേക്കും. ഇതിനെല്ലാം കാരണം മുഖ്യമന്ത്രിയുടെ നയങ്ങളാണ്. അതുകൊണ്ട് മുഖ്യമന്ത്രി നേരിട്ട് ആളുകളോട് വിശദീകരിക്കുന്നതാണ് നല്ലതെന്ന വികാരവും അണികൾക്കിയിലുണ്ട്. എന്നാൽ തന്ത്രപരമായി മുഖ്യമന്ത്രി ഫെയ്സ് ബുക്കിലൂടെ വീണ്ടും നവോത്ഥാനം പറയുന്നു. ഇതോടെ വെട്ടിലായത് വിശ്വാസികളായ പാർട്ടി അണികളാണ്. മനസ്സില്ലാ മനസ്സോടെ അവർ പാർട്ടിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങുന്നു.
തിരുവനന്തപുരം വഞ്ചിയൂർ വാർഡിലെ വീടുകളാണ് കോടിയേരി സന്ദർശിച്ചത്. യൂണിവേഴ്സിറ്റി കോളജ് സംഭവവും ശബരിമല വിഷയവും ഉൾപ്പെടെയുള്ള കാര്യങ്ങൾ പല വീട്ടുകാരും ചൂണ്ടിക്കാട്ടി. പാർട്ടിയുടെ പ്രവർത്തനരീതിയിൽ വരുത്തേണ്ട മാറ്റങ്ങളും ചർച്ചയായി. ഗൃഹസന്ദർശനവും ചർച്ചകളും ജനങ്ങളുമായി കൂടുതൽ അടുപ്പമുണ്ടാക്കാൻ സഹായകമാകുമെന്നു കോടിയേരി ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോടിയേരിയുടെ മകൻ ബിനോയ് കോടിയേരി ഉണ്ടാക്കിയ പ്രശ്നമൊന്നും ആരും ചോദിച്ചില്ല. ഇത് മാത്രമാണ് കോടിയേരിക്ക് ആശ്വാസം. പാർട്ടി വീടുകൾ മാത്രം തെരഞ്ഞെടുക്കുന്നതിനാൽ കോടിയേരിക്ക് കൂടുതൽ കടന്നാക്രമങ്ങളും നേരിടേണ്ടി വരുന്നില്ല. എന്നാൽ മറ്റ് നേതാക്കളുടെ അവസ്ഥ അങ്ങനെ അല്ല.
സംസ്ഥാനവ്യാപകമായി 28 വരെയാണു പരിപാടി. മുഖ്യമന്ത്രിയുടെ പാത പിന്തുടർന്ന് മറ്റു നേതാക്കളും ഫേസ്ബുക്ക് സംവാദം തുടരും. ഈ സംവാദത്തിലും ശബരിമലയിൽ ചെയ്തത് ശരിയാണെന്ന് പിണറായി പറയുന്നുണ്ട്. ഇത് നേതാക്കൾക്ക് തിരിച്ചടിയാണ്. ശബരിമലയിൽ ന്യായീകരണത്തിന് കഴിയുന്നില്ല. സിപിഎം. സംസ്ഥാനസമിതിയുടെ തീരുമാനപ്രകാരമാണു ''ജനഹിതം'' ജനസമ്പർക്കപരിപാടികൾ. എല്ലാ വീട്ടിലും എത്തുമെന്നാണ് സിപിഎം പറയുന്നത്. എന്നാൽ അതിനുള്ള സാധ്യത തീരേ കുറവാണ്. പേരിന് മാത്രമായി പരിപാടി മാറാനും സാധ്യതയുണ്ട്. പിണറായി വിജയൻ വീട്ടിൽ എത്താത്തും ചർച്ചയായിട്ടുണ്ട്. അതിനിടെ വരും ദിനങ്ങളിൽ പേരുദോഷം മാറ്റാൻ മുഖ്യമന്ത്രിയുടെ എവിടെയെങ്കിലും എത്തിയേക്കും.
കേന്ദ്ര പറഞ്ഞതു കൊണ്ടാണ് ശബരിമലയിൽ വിധി നടപ്പാക്കിയതെന്നാണ് പിണറായി പറയുന്നത്. കേന്ദ്രം അങ്ങനെ പറഞ്ഞിട്ടില്ലെന്നതാണ് വസ്തുത. ശബരിമലയിലെ വിധിയുടെ അടിസ്ഥാനത്തിൽ പ്രശ്നമുണ്ടാക്കാൻ നവോത്ഥാന സംഘടനയെത്തുമെന്നും അതിന് സുരക്ഷയൊരുക്കണമെന്നുമായിരുന്നു കേന്ദ്ര നിർദ്ദേശം. ഈ കത്ത് മറുനാടൻ പുറത്തു വിട്ടിരുന്നു. ഈ കത്തിനെ വളച്ചൊടിച്ചാണ് ഇപ്പോഴും പിണറായിയുടെ ന്യായീകരണങ്ങൾ. ഇത് സോഷ്യൽ മീഡിയ വലിയ തോതിൽ ചർച്ച ചെയ്തിരുന്നു. അതുകൊണ്ട് തന്നെ പിണറായി പറയുന്നതൊന്നും ശരിയല്ലെന്ന് നാട്ടുകാർക്ക് അറിയാം. ഇതാണ് കോടിയേരിയെ പോലും വെട്ടിലാകുന്നത്. അതുകൊണ്ട് തന്നെ സേഫായ വീട്ടിൽ പോയിട്ടും ന്യായീകരണത്തിന് കോടിയേരിക്ക് പോലും കഴിയുന്നില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയകാരണം കണ്ടെത്താനായുള്ള ജനസമ്പർക്ക പരിപാടിയുമായി വീടുകളിലെത്തിയ കോടിയേരി ഒഴികെയുള്ള സിപിഎം. പ്രവർത്തകർക്കു നേരേ ശബരിമല വിഷയത്തിൽ രൂക്ഷപ്രതികരണം ആണുണ്ടാകുന്നത്. ശബരിമലയിൽ വിശ്വാസങ്ങളെ കടപുഴക്കുന്ന രീതിയിൽ സർക്കാർ പ്രവർത്തിച്ചതായി വീട്ടമ്മമാർ പൊതുവേ പരാതിപ്പെട്ടു. കോടതിവിധി നടപ്പാക്കുക മാത്രമാണു സർക്കാർ ചെയ്തതെന്നു പറഞ്ഞ് നേതാക്കൾ തടിതപ്പി. എത്രയോ കോടതിവിധികൾ ഇനിയും നടപ്പാക്കാൻ ബാക്കിയുണ്ടെന്നു പലരും ചൂണ്ടിക്കാട്ടി. ഇതിനൊന്നും ആർക്കും മറുപടിയില്ല. പള്ളിക്കേസും മുത്തലാഖും എല്ലാം ആളുകൾ ചോദിക്കുന്നുണ്ട്. ഗൃഹസമ്പർക്കത്തിന് മുഖ്യമന്ത്രി ഇറങ്ങുന്നതുമില്ല.
തുറന്നു സംസാരിക്കാനായാണു വീടുകളിൽ എത്തുന്നതെന്നു പറഞ്ഞാണു നേതാക്കൾ സംസാരത്തിനു തുടക്കമിടുന്നത്. തൃശൂരിൽ വിൽവട്ടം കുറ്റുമുക്ക് കേന്ദ്രീകരിച്ചാണ് ഗൃഹസന്ദർശന പരിപാടി തുടങ്ങിയത്. അവിടെ സരള സുരേഷ് എന്ന വീട്ടമ്മയുമായി സിപിഎം. കേന്ദ്രകമ്മിറ്റി അംഗം കെ. രാധാകൃഷ്ണൻ അടക്കമുള്ള നേതാക്കൾ അര മണിക്കൂറിലധികം ആശയവിനിമയം നടത്തി. ശബരിമലയ്ക്കു പുറമേ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐയുടെ നിലപാടുകളും ചർച്ചാവിഷയമായി. സർക്കാരിന്റെ പല പ്രവൃത്തികളും സംശയാസ്പദമാണെന്നു പലരും തുറന്നടിച്ചു. ഇതിനൊന്നും രാധാകൃഷ്ണന് മറുപടിയുണ്ടായില്ല. എന്നാൽ സർക്കാരിനെക്കുറിച്ചും പാർട്ടിയെക്കുറിച്ചുമുണ്ടായ തെറ്റിധാരണകൾ മാറ്റാൻ അവസരം ലഭിച്ചതായി കെ. രാധാകൃഷ്ണൻ പ്രതികരിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍