അധികാരത്തിന്റെ ഇടനാഴികളിൽ ശിവശങ്കർ അറിയപ്പെട്ടിരുന്നത് 'രണ്ടാം മുഖ്യമന്ത്രി'യെന്ന്; അതിരപ്പിള്ളി വീണ്ടും പൊങ്ങിയതിലും ഇദ്ദേഹത്തിന്റെ താൽപ്പര്യം; മുൻ വൈദ്യുതി മന്ത്രിയും കെഎസ്ഇബി ചെയർമാനും സംസ്ഥാന ഭരണ തലപ്പത്തു വന്നപ്പോൾ കരുതിയത് ആരെയും പേടിക്കാനില്ലെന്ന്; സ്വപ്ന സുരേഷിലൂടെ സ്വർണ്ണക്കള്ളക്കട്ട് കേസിൽ ശിവശങ്കരൻ കുടുങ്ങിയപ്പോൾ ആകെ പുലിവാലു പിടിച്ചു സിപിഎം; ഉദ്യോഗസ്ഥരെ അന്ധമായി വിശ്വസിക്കുന്ന പിണറായി ശൈലിക്കെതിരെ സിപിഎമ്മും ഇനി വടിയെടുക്കും
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: കോവിഡിൽ കേരള സംസ്ഥാനം തീച്ചൂളയിൽ എന്നപോലെ ഉരുകുമ്പോൾ വാഴ വെട്ടാൻ പറ്റിയ സമയം എന്ന നിലയിലാണ് പണ്ടേ ഉപേക്ഷിക്കപ്പെട്ട ആതിരപ്പള്ളി ജല വൈദ്യുത പദ്ധതി വീണ്ടും വാർത്തകളിൽ എത്തുന്നത്. പദ്ധതിയുടെ എൻഒസി സംബന്ധിച്ച വിവരമാണ് വാർത്തയിൽ എത്തിയതും വിവാദമായതും . ഒരുപക്ഷെ കോവിഡ് ആശങ്കകളിൽ ഭരണകക്ഷിയിലെ പ്രമുഖരായ സിപിഐ യും പ്രതിപക്ഷവും പരിസ്ഥിതി സംഘടനകളും കണ്ണടച്ചിരുന്നു എങ്കിൽ എല്ലാം മാറിമറിയുമായിരുന്നു.
ഇപ്പോൾ വിവാദ നായകനായി നിറഞ്ഞു നിൽക്കുന്ന സ്ഥാന ഭ്രഷ്ടനാക്കപ്പെട്ട മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കണ്ണ് തറച്ച പദ്ധതികളിൽ ഒന്നായിരുന്നു ആതിരപ്പള്ളി എന്ന സത്യം വിവാദ കാലത്തും ആരും ശ്രദ്ധിച്ചില്ല . പ്രതിപക്ഷം പോലും ഈ പദ്ധതി അനാവശ്യ സമയത്തു വീണ്ടും പൊങ്ങി വന്നതിന്റെ കാണാച്ചരടുകൾ തപ്പി പോയില്ല. പദ്ധതി വീണ്ടും പൊടി തട്ടിയെടുക്കാൻ ആദ്യകാലത്തു സജീവമായി നിന്നിരുന്ന ശിവശങ്കറിന്റെ അദൃശ്യ കരങ്ങൾ സഹായമായിരുന്നുവെന്നായിയിരുന്നു ഇപ്പോൾ പുറത്തുവരുന്നു വിവരങ്ങൾ. മുഖ്യമന്ത്രിയുടെ അതിവിശ്വസ്തൻ ആയ എം എം മണി വകുപ്പ് മന്ത്രി ആയതോടെ തന്റെ പഴയ ലാവണത്തിൽ നടക്കുന്ന പല തീരുമാനങ്ങളിലും പ്രിൻസിപ്പൽ സെക്രട്ടറിയുടെ കൈകടത്തൽ ഉണ്ടായി എന്ന സംശയവും പല കോണുകളിലും ഉയരുന്നു .
പിണറായി വിജയൻ സർക്കാരിനെതിരെ ഉണ്ടായ പ്രധാന അഴിമതി ആരോപണങ്ങളിൽ ഒന്നായ ട്രാൻസ് ഗ്രിഡ് സംബന്ധിച്ച ആക്ഷേപവും വൈദ്യുതി വകുപ്പിനെ ചുറ്റിപ്പറ്റി ആയിരുന്നു. വി ഡി സതീശൻ എംഎൽഎ നിയമസഭയിൽ ഇത് സംബന്ധിച്ച ആരോപണം ഉയർത്തിയെങ്കിലും സർക്കാർ അതിനെ പുച്ഛിച്ചു തള്ളുക ആയിരുന്നു . പ്രത്യക്ഷ സമര രംഗത്ത് ഇറങ്ങാൻ പ്രതിപക്ഷവും തയാറാകാതിരുന്നതോടെ 250 കോടി രൂപയുടെ അഴിമതി സംബന്ധിച്ച് ആരും പിന്നീട് കേൾക്കാതായി . മുൻ കെഎസ്ഇബി ചെയർമാന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയി ഇരിക്കുന്നതോടെ വൈദ്യുതി വകുപ്പിൽ നേരിട്ടു തീരുമാനം എടുക്കുമ്പോൾ പലപ്പോഴും അദ്ദേഹത്തിന്റെ കൈകടത്തൽ ഉണ്ടായിരുന്നു എന്നാണ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നൽകുന്ന സൂചന . കാരണം ഇത്തരം പദ്ധതികൾ ഏതു വകുപ്പിൽ ഉണ്ടായാലും മുഖ്യമന്ത്രിയുടെ ഓഫീസോ പ്രിൻസിപ്പൽ സെക്രട്ടറിയോ കാണാതെ അന്തിമ തീരുമാനത്തിലേക്ക് കടക്കില്ല എന്നതാണ് വസ്തുത .
രാഷ്ട്രീയമായി മുഖ്യമന്ത്രി പദവി അധികാര കേന്ദ്രമായി നിൽക്കുമ്പോഴും ഭരണ തലത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി എന്ന പോസ്റ്റിനു ''രണ്ടാം മുഖ്യമന്ത്രി'' എന്ന വിശേഷണമാണ് നിലനിൽക്കുന്നത് . അതായതു മറ്റെല്ലാ വകുപ്പിലെയും സെക്രട്ടറിമാരായ ഐഎഎസ് ഉദ്യോഗസ്ഥരോട് ചോദ്യം ചോദിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിക്കു കഴിയും . ഇത്രയും ഉന്നതമായ പദവി ആയതിനാൽ മിക്കപ്പോഴും കേന്ദ്ര ഡെപ്യുട്ടേഷനിൽ കഴിയുന്നവരാണ് പ്രിൻസിപ്പൽ സെക്രട്ടറി ആയി എത്താറ്. ഉദ്യോഗസ്ഥ ലോബിയിൽ ചേരിതിരിവ് ഉണ്ടാകാതിരിക്കാനും ഈ പതിവ് ആവർത്തിക്കാറുണ്ട് . എന്നാൽ പിണറായി വിജയൻ മുഖ്യമന്ത്രി ആയി എത്തിയപ്പോൾ ഈ പോസ്റ്റിൽ കണ്ണ് ഉണ്ടായിരുന്ന പലരെയും തട്ടിമാറ്റിയാണ് പഴയ കെഎസ്ഇബി ബോർഡ് ചെയർമാൻ് മുഖ്യമന്ത്രിയുടെ തൊട്ടടുത്ത കസേര സ്വന്തമാക്കിയത് . എന്നെങ്കിലും ലാവ്ലിൻ കേസ് വീണ്ടും ഉയർന്നാൽ പഴയ ബോർഡ് ചെയർമാന്് കൂടെ നിൽക്കുന്നതായിരുക്കും നല്ലതായിരിക്കും എന്ന മുഖ്യമന്ത്രിയുടെ അതിബുദ്ധി ഇപ്പോൾ അദ്ദേഹത്തിന് തന്നെ ചീത്തപ്പേരായി മാറുന്ന സാഹചര്യമാണ് കേരള രാഷ്ട്രീയത്തിൽ ഉയർന്നു വരുന്നത് എന്നതാണ് കൗതുകം .
കേരളത്തിലെ മുൻ മുഖ്യമന്ത്രിമാരുടെ പ്രിൻസിപ്പൽ സെക്രട്ടറിമാർ ആയിരുന്നിട്ടുള്ള ആരും തന്നെ കള്ളക്കടത്തു കേസിൽ ആരോപണം നേരിട്ടിട്ടില്ല എന്നതാണ് വസ്തുത . മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന സുബാത്ര ബിശ്വാസ് സർക്കാരിനെ പിടിച്ചു കുലുക്കിയ സോളാർ കേസ് ഉണ്ടായപ്പോൾ പോലും അതിൽ തന്റെ പേര് ഒരിടത്തും വരാതെ സംരക്ഷിച്ച ഉദ്യോഗസ്ഥൻ കൂടിയാണ്. ഉമ്മൻ ചാണ്ടിക്ക് മുൻപ് വി എസ അച്യുതാന്ദന് മുഖ്യമന്ത്രി ആയിരുന്നപ്പോൾ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന ഷീല തോമസ് ഏറ്റവും പ്രഗൽഭരായ ഉദ്യോഗസ്ഥ എന്ന പേരിലാണ് തന്റെ സ്ഥാനം നിലനിർത്തിയിരുന്നത് . തീരുമാനങ്ങൾ എടുക്കുന്നതിലെ കണിശത അവർ എല്ലായിപ്പോഴും വി എസിനെ പോലെ തന്നെ നിലനിർത്തിയിരുന്നു. എന്നാൽ പിണറായി വിജയൻ എത്തിയപ്പോൾ അവരെ നോർക്കയിലേക്കു തട്ടുകയാണ് ആദ്യം ചെയ്ത നടപടി.
പ്രവാസികളുടെ മൃതതേഹം നാട്ടിൽ എത്തിക്കുന്ന ഫണ്ട് കൃത്യ സമയത്തു മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും പാസായി വരാൻ ഉള്ള കാലതാമസം വളരെ വിഷമത്തോടെ ഷീല തോമസ് പലപ്പോഴും പ്രവാസി സംഘടനകളുമായി പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട് . ഒരുതരം വൈരാഗ്യ ബുദ്ധിയോടെയാണ് ഷീല തോമസിനോട് മുഖ്യമന്ത്രിയുടെ ഓഫിസ് പെരുമാറിയിരുന്നത് എന്നതും ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ വലിയ പരാതിയായി ചർച്ച ചെയ്യപ്പെട്ടിരുന്നു . എന്നാൽ വി എസിനോട് മികച്ച അടുപ്പം കാട്ടിയിരുന്ന ഷീല തോമസിനെ ഒരു കാരണവശാലും പരിഗണിക്കേണ്ടതില്ല എന്നതായിരുന്നു പുതിയ സർക്കാർ എത്തിയപ്പോൾ ഉണ്ടായ പൊളിറ്റിക്കൽ ലൈൻ .
ഉമ്മൻ ചാണ്ടിയുടെ ആദ്യ അവസരത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി ആയി തിളങ്ങിയത് ദിനേശ് ശർമ്മ ആയിരുന്നു . അതിനു മുൻപ് എ കെ ആന്റണി ഇരുന്നപ്പോൾ മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ ജി കെ പിള്ള വലംകൈ ആയി എത്തി. നായനാർ സർക്കാരിൽ സി രാമചന്ദ്രനും ഈ റോൾ മികച്ച നിലയിൽ പൂർത്തിയാക്കിയതാണ് . ഇവരൊക്കെ തങ്ങളുടെ മുഖ്യമന്ത്രിയെ കണ്ണിലെ കൃഷ്ണ മണി പോലെ അഴിമതികളിൽ നിന്നും ആരോപണങ്ങളിൽ നിന്നും രക്ഷിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട് എന്നതും വാസ്തവം . എന്നാൽ ഇതിൽ നിന്നൊക്കെ വത്യസ്തമാകുകയാണ് ഇപ്പോൾ ശിവശങ്കറിന്റെ നിലപാട്.
ശിവശങ്കറിനെ പോലെ മുഖ്യമന്ത്രി ആയിരുന്ന നായനാരെ ഒരിക്കൽ വെള്ളം കുടിപ്പിച്ച പൊളിറ്റിക്കൽ സെക്രട്ടറി പി ശശി ഉദ്യോഗസ്ഥൻ അല്ലാതിരുന്നു എന്ന ഒറ്റക്കാരണത്താൽ തന്നെ ശിവശങ്കറിൽ നിന്നും വത്യസ്തനാകുകയാണ്. ഈ അനുഭവം മുൻനിർത്തി പിന്നീട ആന്റണി പൊളിറ്റിക്കൽ സെക്രട്ടറിയെ നിയമിക്കുകയും ചെയ്തില്ല . എന്നാൽ തുടർന്ന് ഉമ്മൻ ചാണ്ടി വിശ്വസ്തനായ വാസുദേവ ശർമയെ പൊളിറ്റിക്കൽ സെക്രട്ടറി ആക്കിയെങ്കിലും അദ്ദേഹം മറ്റൊരു അധികാര കേന്ദ്രമാകാതെ നിഴൽ പോലെ ഉമ്മൻ ചാണ്ടിക്കൊപ്പം നിൽക്കുക ആയിരുന്നു . ഇതേ നിലയിൽ തന്നെയാണ് വിഎസിനൊപ്പം പൊളിറ്റിക്കൽ സെക്രട്ടറി ആയി പ്രവർത്തിച്ച കെ എൻ ബാലഗോപാൽ പെരുമാറിയതും.
ബാലഗോപാൽ രാജ്യസഭാ എംപി ആയി പോയപ്പോൾ പകരം വന്ന സിപി നാരായണനും മുഖ്യമന്ത്രിയെ രാഷ്ട്രീയ വിവാദത്തിൽ അകപ്പെടാതെ സൂക്ഷിക്കുന്നതിൽ പ്രാഗൽഭ്യം കാട്ടിയിരുന്നു. എന്നാൽ ഇപ്പോൾ കിട്ടിയ അവസരം മുഖ്യമന്ത്രിയിൽ ഉള്ള അമിത സ്വാധീനം ഉപയോഗിച്ച് കള്ളക്കടത്തിന് വരെ സ്വാധീനമാക്കി ശിവശങ്കർ മാറ്റിയപ്പോൾ രാഷ്ട്രീയ യുദ്ധക്കളത്തിൽ ആയുധം നഷ്ടമായ പടയാളികളെ പോലെ തരിച്ചു നിൽക്കുകയാണ് സംസ്ഥാന സർക്കാരും ഭരണകക്ഷിയായ സിപിഎമ്മും . സർക്കാരിനെ തുറന്നെതിർക്കാണ് കരുത്തു കിട്ടിയിട്ടുള്ള സിപിഐ അടക്കമുള്ള കക്ഷികളുടെ ചോദ്യങ്ങൾക്കു അൽപ്പം മനഃസാന്നിധ്യം നഷ്ടമായ വിധത്തിൽ മാത്രമേ ശിവശങ്കർ മൂലം സിപിഎം നേതാക്കൾക്ക് സംസാരിക്കാൻ സാധിക്കൂ. തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ഈ വിവാദത്തെ എങ്ങനെ കൈകാര്യം ചെയ്യും എന്നതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും പിണറായി സർക്കാറിന്റെ തുടർഭരണ സാധ്യതകളും.
Stories you may Like
- സിപിഎം തീരുമാനിച്ചിട്ടും കടമ്പനാട് പഞ്ചായത്തിലും അടൂർ നഗരസഭയിലും അധ്യക്ഷ മാറ്റമില്ല
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- റിപ്പോർട്ടറിലെ അരുൺകുമാറിന്റെ രാജി പിൻവലിക്കൽ കത്ത് മറുനാടൻ പുറത്തു വിടുമ്പോൾ
- പത്തനംതിട്ട ജില്ലയിൽ രണ്ടു പഞ്ചായത്തുകളിൽ പ്രസിഡന്റുമാർ രാജി വച്ചു
- പിണറായിയെ കടന്നാക്രമിച്ച് സതീശൻ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്