ജയസാധ്യതയുള്ള സീറ്റ് വേണ്ടെന്ന് വച്ച് കർണ്ണാടകയിൽ കോൺഗ്രസിന് അധികാരത്തിൽ എത്താൻ കഠിന പ്രയത്നം ചെയ്യുന്നത് രാഹുൽ ഗാന്ധിക്ക് നന്നേ പിടിച്ചു; കർണ്ണാടക കോൺഗ്രസിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ ഹൈക്കമാണ്ടിന്റെ ഇഷ്ടക്കാരനായി; എംഎൽഎ സ്ഥാനം വേണ്ടെന്ന് വയ്ക്കാൻ പിസി വിഷ്ണുനാഥ് എടുത്ത തീരുമാനം ഉമ്മൻ ചാണ്ടിയുടെ പിൻഗാമിക്ക് പാർട്ടിയിൽ പിടിമുറുക്കാൻ കാരണമാകും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ചെങ്ങന്നൂർ സീറ്റിൽ വീണ്ടും മത്സരിക്കാൻ പിസി വിഷ്ണുനാഥ് അവകാശ വാദവുമായി രംഗത്ത് വരുമെന്നാണ് ഏവരും കരുതിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വിശ്വസ്തനായി ഗ്രൂപ്പ് പോര് ശക്തമാക്കുമെന്നും കരുതി. ചില പാരകൾ വിഷ്ണുനാഥിനെതിരെ രംഗത്തുണ്ടായിരുന്നു. ഉമ്മൻ ചാണ്ടി ഗ്രൂപ്പിലെ മുൻ നിര നേതാവിനെതിരെ ഒളിയുദ്ധത്തിന് കോൺഗ്രസിലെ പല പ്രമുഖരും ചരടുവലികൾ. ഇത് മനസ്സിലാക്കി പിസി വിഷ്ണുനാഥ് മത്സരത്തിൽ നിന്ന് പിന്മാറി. കോൺഗ്രസിന് പരിചിതമില്ലാത്ത രാഷ്ട്രീയ നീക്കമാണ് പിസി വിഷ്ണുനാഥിനെ പാർട്ടിയുടെ ദേശിയ മുഖമാക്കി മാറ്റുന്നത്. യഥാർത്ഥത്തിൽ വിഷ്ണുനാഥിന്റെ തീരുമാനം കേട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പോലും അത്ഭുതപ്പെട്ടുവെന്നാണ് മറുനാടന്‍ ലഭിക്കുന്ന വിവരം. കേരളത്തിലെ ഒരു നേതാവ് പോലും ഇത് പ്രതീക്ഷിച്ചില്ല.
മറ്റൊരാളെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാൽ തന്നെ തഴഞ്ഞാണെന്ന് പ്രചരണം ഉയരുമായിരുന്നു. അത് തന്നെ സ്നേഹിക്കുന്ന പ്രവർത്തകർക്ക് വേദനയുണ്ടാക്കും. ഇത് തിരിച്ചറിഞ്ഞാണ് പരസ്യമായി തന്നെ സ്ഥാനാർത്ഥിയാകാൻ ഇല്ലെന്ന് വിശദീകരിച്ചതെന്ന് വിഷ്ണുനാഥ് മറുനാടൻ മലയാളിയോട് പറഞ്ഞു. കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ചെങ്ങന്നൂരിൽ മികച്ച സാധ്യതയാണുള്ളതെന്നും വിഷ്ണുനാഥ് വിലയിരുത്തുന്നുണ്ട്. കർണ്ണാകട രാഷ്ട്രീയത്തെ വിടാൻ പറ്റാത്ത സാഹചര്യമാണുള്ളത്. ഇക്കാര്യം രാഹുൽ ഗാന്ധിയെ ബാധ്യപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഈ നീക്കത്തോടെ രാഹുൽ ഗാന്ധിയുടെ അതിവിശ്വസ്തനായി വിഷ്ണുനാഥ് മാറുകയാണെന്നാണ് കോൺഗ്രസിലെ എ ഗ്രൂപ്പിന്റെ വിലയിരുത്തൽ. ഇത് കൂടുതൽ ശക്തനായി നേതാവായി വിഷ്ണുനാഥിനെ മാറ്റുമെന്നാണ് വിലയിരുത്തൽ.
ചെങ്ങന്നൂരിലെ മുൻ എംഎൽഎയാണ് വിഷ്ണുനാഥ്. കഴിഞ്ഞ തവണ പരാജയപ്പെട്ടത് ബിജെപിയുടെ മുന്നേറ്റം കാരണമായിരുന്നു. കോൺഗ്രസിന്റെ പരമ്പരാഗത വോട്ടുകൾ പിഎസ് ശ്രീധരൻ പിള്ള ബിജെപിക്കായി പെട്ടിയിലായപ്പോൾ വിഷ്ണുനാഥ് വീണു. സാമുദായിക സംഘടനകളുടെ നിലപാടും വിഷ്ണുനാഥിനെ തോൽപ്പിച്ചു. എന്നാൽ രാമചന്ദ്രൻ നായരുടെ വിയോഗത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് വരുമ്പോൾ ചെങ്ങന്നൂരിൽ കോൺഗ്രസിന് മികച്ച സാധ്യതയാണ് ഉള്ളത്. ബിജെപിയുടെ പ്രഭാവം ഇടിഞ്ഞതാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ ചെങ്ങന്നൂരിൽ കോൺഗ്രസിന് സാധ്യത കൂടുതലുമാണ്. ഈ മണ്ഡലത്തിൽ പാർട്ടി പരിഗണിച്ചിരുന്ന ആദ്യ പേരുകാരനായിരുന്നു വിഷ്ണുനാഥ്. ഉമ്മൻ ചാണ്ടിയുടെ പിന്തുണയുള്ളതിനാൽ വിഷ്ണുനാഥിനെ തന്നെ സ്ഥാനാർത്ഥിയാക്കേണ്ടിയും വരുമായിരുന്നു. ഇവിടെയാണ് മത്സരത്തിൽ നിന്ന് സ്വയം പിന്മാറി വിഷ്ണുനാഥ് പുതു മാതൃക കാട്ടിയത്.
ചെങ്ങന്നൂരിൽ തോറ്റ വിഷ്ണുനാഥിനെ രാഹുൽ ഗാന്ധി എഐസിസി സെക്രട്ടറിയാക്കി. കർണ്ണാടകയുടെ ചുമതലയും നൽകി. വീണ്ടും കർണ്ണാടക പിടിക്കുകയെന്ന ചരിത്ര ദൗത്യമാണ് രാഹുൽ വിഷ്ണുനാഥിനെ ഏൽപ്പിച്ചത്. വിഷ്ണുനാഥ് കർണ്ണാകടയിൽ എത്തുമ്പോൾ ബിജെപിക്ക് അവിടെ നേരിയ മുൻതൂക്കം ഉണ്ടായിരുന്നു. പക്ഷേ വിഷ്ണു എത്തിയതോടെ സംഘടനയിൽ പ്രകടമായ മാറ്റമുണ്ടായി. കർണ്ണാടകയിലെ ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ജയിച്ചു. പണിയെടുക്കാത്തവരെ കണ്ടെത്തി ഉത്തരവാദിത്വങ്ങളിൽ നിന്ന് മാറ്റി. പകരം ഊർജ്ജ്വസ്വലരായ നേതാക്കളെ കൊണ്ടു വന്നു. താഴെ തട്ടിൽ പോലും യാത്ര ചെയ്ത് യോഗങ്ങൾ നടത്തി. അങ്ങനെ കർണ്ണാടകയിൽ കോൺഗ്രസ് വീണ്ടും സജീവമായി. കർണ്ണാടകയിലെ സംഘടനാ സംവിധാനം വിഷ്ണു മനസ്സിലാക്കുകയും ചെയ്തു.
രണ്ട് മാസത്തിനുള്ളിൽ കർണ്ണാടകയിൽ തെരഞ്ഞെടുപ്പ് നടക്കും. ഇതിനൊപ്പമാകും ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പ്. ഇതുകൊണ്ടാണ് വിഷ്ണുനാഥ് മത്സരത്തിൽ നിന്ന് പിന്മാറുന്നത്. കർണ്ണാടകയിൽ നിന്ന് വിഷ്ണുനാഥ് ചെങ്ങന്നൂരിൽ എത്തുമ്പോൾ പുതിയ എഐസിസി സെക്രട്ടറിയെ ബാഗ്ലൂരുവിലേക്ക് രാഹുൽ ഗാന്ധിക്ക് നിയോഗിക്കേണ്ടി വരും. പുതിയ വ്യക്തി കാര്യങ്ങൾ പഠിക്കുന്നതിന് മുമ്പ് തന്നെ തെരഞ്ഞെടുപ്പും എത്തും. ഇത് കോൺഗ്രസിന്റെ സാധ്യതകളെ ബാധിക്കും. ഇത് മനസ്സിലാക്കിയാണ് വിഷ്ണുനാഥ് വിജയം ഏതാണ്ടുറപ്പുള്ള ചെങ്ങന്നൂരിലെ സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറുന്നത്. ഇതിലൂടെ രാഹുൽ ഗാന്ധിക്ക് വലിയൊരു തലവേദന ഒഴിവാക്കുകയാണ് വിഷ്ണുനാഥ്. ഇത് കോൺഗ്രസ് അധ്യക്ഷനും തിരിച്ചറിഞ്ഞിട്ടുണ്ട്.
കർണ്ണാടകയിൽ രാഹുൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയപ്പോഴാണ് താൻ ചെങ്ങന്നൂരിൽ മത്സരിക്കുന്നില്ലെന്ന് വിഷ്ണുനാഥ് അറിയിച്ചത്. കേരളത്തിലെ നേതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങി തന്നെ സ്ഥാനാർത്ഥിയാക്കരുതെന്നും പറഞ്ഞു. ഇത് കേട്ട് രാഹുൽ പോലും അത്ഭുതപ്പെട്ടുവെന്നാണ് സൂചന. സാധാരണ നേതാക്കൾ ആരും സീറ്റ് വേണ്ടെന്ന് പറഞ്ഞ് എഐസിസി അധ്യക്ഷനെ സമ്മർദ്ദത്തിലാക്കാറില്ല. രാഹുലിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയതിന് ശേഷം ഉമ്മൻ ചാണ്ടിയെ ഇക്കാര്യം അറിയിച്ചു. കെപിസിസി അധ്യക്ഷൻ എംഎം ഹസനേയും താൻ മത്സരത്തിനില്ലെന്ന് വിഷ്ണുനാഥ് അറിയിച്ചിട്ടുണ്ട്. ഇതിന് ശേഷമായിരുന്നു വിഷ്ണുനാഥിന്റെ പരസ്യ പ്രഖ്യാപനം. കേരളത്തിലെ നേതാക്കൾക്കും ഇത് അപ്രതീക്ഷിത പ്രഖ്യാപനമായി. എകെ ആന്റണിയേയും കാര്യങ്ങൾ വിഷ്ണുനാഥ് ധരിപ്പിച്ചിട്ടുണ്ട്.
നിയമസഭാതിരഞ്ഞെടുപ്പ് നടക്കാൻപോകുന്ന കർണാടകത്തിൽ എ.ഐ.സി.സി. സെക്രട്ടറിയായി പ്രവർത്തിച്ചുവരികയാണ്. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ അവിടത്തെ ചുമതലയിലേക്ക് മറ്റൊരാൾ വരുന്നത് ബുദ്ധിമുട്ടാകും. ഏറ്റെടുത്ത ചുമതല പൂർത്തിയാക്കുന്നതിലാണ് താത്പര്യമെന്ന് കഴിഞ്ഞദിവസം കർണാടകയിൽ പ്രചാരണത്തിനെത്തിയ രാഹുൽഗാന്ധിയെ താനറിയിച്ചെന്നും അദ്ദേഹം അത് സമ്മതിച്ചെന്നും വിഷ്ണുനാഥ് പറഞ്ഞു. ചെങ്ങന്നൂരിൽ മത്സരിക്കാൻ മൂന്നുപ്രാവശ്യം പാർട്ടി അവസരം തന്നതിൽ തൃപ്തനാണെന്ന് വിഷ്ണുനാഥ് പറഞ്ഞു.
കഴിഞ്ഞപ്രാവശ്യം ചില പ്രത്യേക സാഹചര്യത്തിലാണ് തോറ്റത്. ഇപ്പോഴത്തെ രാഷ്ട്രീയകാലാവസ്ഥയിൽ യു.ഡി.എഫിന് അവിടെ വിജയിക്കാൻ കഴിയുമെന്നും വിഷ്ണുനാഥ് വിശദീകരിക്കുന്നു.
Stories you may Like
- പിസി ജോർജ് വഴി കോട്ടയം ജില്ലാ പഞ്ചായത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമ്പോൾ
- സ്ഥാനാർത്ഥിയായി പിസി ജോർജ് വരുമോ? എല്ലാം മോദിയും അമിത് ഷായും തീരുമാനിക്കും
- താമര ചിഹ്നത്തിൽ പിസി മത്സരിക്കാൻ സാധ്യത ഏറെ
- ഏത് കുറ്റിച്ചൂലിനെ സ്ഥാനാർത്ഥിയായി നിർത്തിയാലും പിന്തുണയ്ക്കുമെന്ന പ്രസ്താവന ദോഷം ചെയ്യുമോ?
- ഇടഞ്ഞു നിൽക്കുന്ന പി സി ജോർജ്ജിനെ അനുനയിപ്പിക്കാൻ അനിൽ ആന്റണിയുടെ നീക്കം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍