തല പൊക്കാനാവാത്ത നാണക്കേട് സംഭവിച്ചെങ്കിലും വോട്ട് വിഹിതമോ സീറ്റ് വിഹിതമോ കുറയാതെ നിലനിർത്താൻ ശിവസേനയ്ക്കാവും; വടികളായത് ഉദ്ദവ് താക്കറേയും ശിവസേനയുമെങ്കിലും ഏറ്റവും വലിയ നഷ്ടം കോൺഗ്രസിന് തന്നെ; താൽകാലിക സുഹൃത്തുക്കളായ ശിവസേനയുമായി ദീർഘകാല ബന്ധം സ്ഥാപിക്കാനാവില്ലെന്ന് ആശങ്കപ്പെട്ട് കോൺഗ്രസ്; അപ്രതീക്ഷിതമായി 44 സീറ്റുകൾ നേടിയ കോൺഗ്രസിന് ഉറ്റ മിത്രം നഷ്ടമായതോടെ മഹാരാഷ്ട്രയിലെ നിലനിൽപ്പ് തന്നെ അപകടത്തിലാകും
മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: മഹാരാഷ്ട്രയിൽ നാണക്കേട് ശിവസേനയ്ക്കാണ്. താക്കറെ കുടുംബത്തിന് അധികാരത്തോട് താൽപ്പര്യമില്ലെന്ന പൊതുവിശ്വാസമാണ് ഉദ്ദവ് താക്കളെ തകർത്തെറിഞ്ഞത്. മകൻ ആദിത്യ താക്കറയെ മുഖ്യമന്ത്രിയാക്കാൻ ഇറങ്ങിയ അച്ഛൻ ഒടുവിൽ മുഖ്യമന്ത്രിയാകാൻ സമ്മതിച്ചു. ശിവസേനയ്ക്ക് കോൺഗ്രസും എൻസിപിയും പിന്തുണ നൽകുമെന്ന് ഉറപ്പിച്ചായിരുന്നു ഇത്. അമിത് ഷായെ കളിയാക്കിയും പരിഹസിച്ചും എല്ലാം തങ്ങൾക്ക് അനുകൂലമാണെന്ന് വീമ്പു പറയുകയും ചെയ്തു. മുഖ്യമന്ത്രി കസേരയിൽ ശിവസൈനികൻ എത്തുമെന്നും ഉറപ്പു പറഞ്ഞു. എല്ലാം മോഹങ്ങളാകുമ്പോൾ ശിവസേന തല പൊക്കാനാവാത്ത നാണക്കേടിലേക്ക് പോകും. അപ്പോഴും ശിവസേനയ്ക്ക് അടിത്തറ കോട്ടമുണ്ടാകില്ലെന്ന് ആശ്വസിക്കാം. എന്നാൽ കോൺഗ്രസിന് എല്ലാമെല്ലാം മഹാരാഷ്ട്രയിൽ നഷ്ടമാകുകയാണ്. ശരത് പവാറിന്റെ എൻസിപിയിലെ പ്രശ്നങ്ങൾ അതാണ് സൂചന നൽകുന്നത്.
മന്ത്രിസഭാ രൂപീകരണത്തിൽ പങ്കില്ലെന്ന് ശരത് പവാർ പറയുമ്പോഴും അജിത് പവാർ കൂടുമാറുമ്പോൾ എൻസിപിയിലെ വലിയൊരു വിഭാഗം ബിജെപിക്കൊപ്പം പോകുമെന്ന് ഉറപ്പാണ്. ഭാവിയിൽ ശരത് പവാറും മകൾ സുപ്രീയാ സുലേയും പോലും ബിജെപിയുമായി അടുക്കാനും സാധ്യതയുണ്ട്. ഇത് സംഭവിച്ചാൽ എൻസിപി പൂർണ്ണമായും ബിജെപിക്കൊപ്പമാകും. അങ്ങനെ വന്നാൽ കോൺഗ്രസിന് മഹാരാഷ്ട്രയിൽ അടിത്തറ ഇളകും. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 44 സീറ്റുകൾ കിട്ടിയിരുന്നു. നേതാവ് പോലുമില്ലാത്ത കോൺഗ്രസിന് മാന്യമായ സീറ്റ് നൽകിയത് ശരത് പവാറുമായുള്ള ചങ്ങാത്തമാണ്. മഹാരാഷ്ട്രയിൽ കോൺഗ്രസിനേക്കാൾ അടിത്തറ പവാറിന്റെ പാർട്ടിക്കുണ്ട്. ഇത് കൂടി നഷ്ടമായാൽ കോൺഗ്രസ് മഹാരാഷ്ട്രയിൽ സംപൂജ്യരാകും. എന്നാൽ ശിവസേനയ്ക്ക് തങ്ങളുടെ കോട്ടകൾ നിൽനിർത്താനാകും. 2014ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും വെവ്വേറെയാണ് മത്സരിച്ചത്. അന്നും ശിവസേനയ്ക്ക് 50ഓളം സീറ്റ് ലഭിച്ചിരുന്നു. എന്നാൽ സഖ്യമില്ലാതെ മത്സരിച്ചാൽ കോൺഗ്രസിന് ക്ലച്ച് പിടിക്കാൻ കഴിയില്ല. അത്രയും ഗ്രൂപ്പിസവും പ്രശ്നവും കോൺഗ്രസിലുണ്ട്. അതു കൂട്ടാൻ മാത്രമേ ഇപ്പോഴത്തെ എൻസിപിയിലെ പ്രശ്നങ്ങൾ വഴിയൊരുക്കൂ.
മഹാരാഷ്ട്രയിലെ ബിജെപി എൻസിപി സഖ്യ സർക്കാരിനെ കുറിച്ച് അറിയില്ലെന്ന് എൻസിപി നേതാവ് ശരത് പവാർ പ്രതികരിക്കുന്നുണ്ട്. തന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ശരത് പവാർ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. ബിജെപിയുമായി സർക്കാർ രൂപീകരിക്കാനുള്ള തീരുമാനം എൻസിപിയുടെ അറിവോടെയല്ലെന്നാണ് ശരത് പവാർ പറയുന്നത്. ബിജെപിയുമായി ചേർന്നുള്ള സർക്കാർ രൂപീകരണം അജിത് പവാറിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് കോൺഗ്രസ് പൂർണ്ണമായും വിശ്വസിക്കുന്നില്ല. അജിത് പവാറിന്റെ നീക്കങ്ങൾ പാർട്ടിയോ താനോ അറിഞ്ഞിരുന്നില്ലെന്നും ശരദ് പവാർകൂട്ടിച്ചേർത്തു. ബിജെപിയുമായി സഖ്യം ചേരാൻ എൻസിപി തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മുതിർന്ന നേതാവായ പ്രഫുൽ പട്ടേലും രംഗത്തെത്തി. അജിത് പവാറിന്റെ നീക്കങ്ങളെ തള്ളി എൻസിപി കേരള ഘടകവും രംഗത്തെത്തി. എന്നാൽ ഇതെല്ലാം മുഖം വികൃതമാകാതിരിക്കാനുള്ള നീക്കമാണെന്നാണ് കോൺഗ്രസ് കരുതുന്നത്. എൻസിപിയെ നഷ്ടമായി എന്ന തരത്തിൽ തന്നെയാണ് അവരുടെ പ്രതികരണങ്ങൾ.
മഹാരാഷ്ട്രയിൽ ഒരു പ്രതീക്ഷയും ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായിരുന്നില്ല. രാഹുൽ ഗാന്ധി പോലും പ്രചരണത്തിൽ സജീവമായില്ല. പവാറായിരുന്നു ഓടി നടന്ന് പ്രതിപക്ഷത്തിന് വേണ്ടി വോട്ട് പിടിച്ചത്. പല ചാനലുകളും ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുമെന്ന് പോലും പ്രവചിച്ചു. എന്നാൽ ഫലം വന്നപ്പോൾ അതിശക്തമായ മത്സരം പ്രതിപക്ഷം കാഴ്ച വച്ചുവെന്ന് വ്യക്തമായി. ഇതോടെ ശിവസേന മലക്കം മറിഞ്ഞു. എല്ലാം നിയന്ത്രിച്ചത് ശരത് പവാറായിരുന്നു. പവാറിനെ പിണക്കാൻ മടിച്ചാണ് കോൺഗ്രസ് ശിവസേനയെ പിന്തുണയ്ക്കാൻ പോലും തയ്യാറായത്. എന്നാൽ അവസാന നിമിഷം എൻസിപി ക്യാമ്പ് തന്നെ പണി കൊടുത്തു. ഇത് മഹാരാഷ്ട്രയിലെ അടിവേര് ഇളക്കുമെന്ന് കോൺഗ്രസിന് അറിയാം. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പല കോൺഗ്രസ് നേതാക്കളും ബിജെപി പാളയത്തിലേക്ക് കൂടുമാറിയിരുന്നു. ഇത് ഇനിയും കൂട്ടാനാകും പുതിയ രാഷ്ട്രീയ സാഹചര്യവും കളമൊരുക്കുക. അമിത് ഷായോട് കളിച്ചാൽ പണി കിട്ടുമെന്ന പാഠമാണ് ഈ രാഷ്ട്രീയ നാടകം ഒളിച്ചു വയ്ക്കുന്നത്.
ശിവസേനയെ കൂടെ നിർത്തിയാൽ കോൺഗ്രസിന് മഹാരാഷ്ട്രയിൽ നേട്ടമുണ്ടാക്കാനാകും. എന്നാൽ തീവ്ര ഹിന്ദുത്വമാണ് ശിവസേനയുടെ മുഖമുദ്ര. അയോധ്യയിലും മറ്റും ആർ എസ് എസിനേക്കാൾ കടുത്ത നിലപാടാണ് ഉദ്ദവിന്റേത്. ഇങ്ങനെ വർഗ്ഗീയതയുമായി നടക്കുന്ന ശിവസേനയെ കൂടുതൽ കാലം ഒപ്പം നിർത്തിയാൽ മറ്റിടങ്ങളിലെ ന്യൂനപക്ഷ വോട്ട് കോൺഗ്രസിന നഷ്ടമാകും. മഹാരാഷ്ട്രയിൽ ബിജെപിയേക്കാൾ ന്യൂനപക്ഷങ്ങൾ ശത്രുക്കളായി കാണുന്നത് ശിവസേനയെയാണ്. അതും കോൺഗ്രസിന് തലവേദനയാകും. അതുകൊണ്ട് തന്നെ ശിവസേനയെ ഭാവിയിലെ സഖ്യകക്ഷിയായി കാണാൻ കോൺഗ്രസിന് കഴിയില്ല. അതുകൊണ്ടു കൂടിയാണ് എൻസിപിയുടെ നിലപാട് മാറ്റം കോൺഗ്രസിന് പ്രതിസന്ധിയാകുന്നത്.
ഒറ്റരാത്രികൊണ്ട് മഹാരാഷ്ട്രയിൽ നടന്ന അതിനാടകീയനീക്കത്തിൽ രാഷ്ട്രീയ പാർട്ടികൾ ഞെട്ടൽ രേഖപ്പെടുത്തുമ്പോഴും ഇതിന് പിന്നിൽ നടന്ന അണിയറ നീക്കങ്ങളെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സജീവമാകുന്നത്. കഴിഞ്ഞ രാത്രി വൈകിയും എൻസിപി ദേശീയാധ്യക്ഷൻ ശരദ് പവാർ ദേവേന്ദ്ര ഫഡ്നാവിസുമായി ഫോണിൽ ചർച്ച നടത്തിയെന്നും പുലർച്ചയോടെ ബിജെപി - എൻസിപി സഖ്യമന്ത്രിസഭ രൂപീകരിക്കുകയും ചെയ്തു. കോൺഗ്രസിനെയും ശിവസേനയെയും പിന്തള്ളി ബിജെപിയും എൻസിപിയും ഭരണത്തിലേക്ക് വരുമ്പോൾ രാഷ്ട്രപതി ഭരണം പിൻവലിച്ചു കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് പുറത്ത് വന്ന സമയവും ഇതിനിടെ ശ്രദ്ധേയമാകുന്നു. പുലർച്ചെ 5:47ഓടെയാണ് രാഷ്ട്രപതിയുടെ ഔദ്യോഗിക പ്രഖ്യാപനം ആഭ്യന്തരമന്ത്രാലയം പുറത്ത് വിട്ടത്. ഇതേ സമയത്തും ഫട്നാവീസും ശരത് പവാറും ഫോണിൽ സംസാരിച്ചുവെന്നും റിപ്പോർട്ടുണ്ട്. മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണത്തിലുള്ള അനിശ്ചിതത്വം നീണ്ടു പോകുന്നതിനിടെയാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. പുലർച്ചെ രാഷ്ട്രപതി ഭരണം പിൻവലിക്കുന്നതായി ഉത്തരവ് പുറത്ത് വന്ന് മണിക്കൂറുകൾക്കകം ദേവേന്ദ്ര ഫഡ്നാവിസിന്റെയും അജിത് പവാറിന്റെയും നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ഒറ്റ രാത്രികൊണ്ടുള്ള സർക്കാർ രൂപീകരണവും സത്യപ്രതിജ്ഞക്ക് തൊട്ടുമുൻപ് രാഷ്ട്രപതിഭരണം പിൻവലിച്ചതും അമത് ഷായുടെ തിരക്കഥയായിരുന്നു. കഴിഞ്ഞ രാത്രി ഒമ്പത് മണി വരെ ശരദ് പവാർ ദേവേന്ദ്ര ഫഡ്നാവിസുമായി ഫോണിൽ ചർച്ച നടത്തിയെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇന്നുച്ചയ്ക്ക് കോൺഗ്രസും ശിവസേനയും എൻസിപിയും മന്ത്രിസഭാരൂപീകരണത്തെ കുറിച്ച് വീണ്ടും ചർച്ച നടത്താനിരിക്കുന്നതിനിടെയാണ് നാടകീയ നീക്കം. ഇവിടെ ശ്രദ്ധേയമാകുന്നത് അജിത് പവാറിന്റെ നീക്കമാണ്. ശരദ് പവാർ നടത്തിയ എല്ലാ ചർച്ചകളിലും അജിത് പവാറിന്റെ സാന്നിധ്യമുണ്ടായിരുന്നെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോൺഗ്രസ് ഈ നീക്കത്തെ ചതിയെന്നാണ് വിശേഷിപ്പിച്ചത്. ശരത് പവാർ അറിയാതെ അനന്തിരവൻ ഇത്തരമൊരു നീക്കം നടത്തില്ലെന്ന് കോൺഗ്രസിനും അറിയാം. എൻസിപിയിൽ നിന്ന് 20ഓളം എംഎൽഎമാർ അജിത് പവാറിനൊപ്പം ബിജെപിക്കൊപ്പം ചേർന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഇവർ ആരൊക്കെയെന്ന് വ്യക്തമല്ല. 56 എംഎൽഎമാരാണ് എൻസിപിക്ക് ഉണ്ടായിരുന്നത്. ശരദ് പവാറിന് അജിത് പവാറിന്റെ തീരുമാനത്തിൽ പങ്കില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്തും വ്യക്തമാക്കി. ഇതും പവാറിനെ ബിജെപി ക്യാമ്പിലെത്തിക്കാതിരിക്കാനുള്ള മുൻകരുതലാണ്.
ശരദ് പവാറിന്റെ മരുമകനും എൻസിപി നേതാവുമായ അജിത് പവാർ ഉപമുഖ്യമന്ത്രി പദത്തിലെത്തുന്നത് എൻസിപി പിളർത്തിക്കൊണ്ടാണ് എന്ന സൂചന വരുമ്പോഴും ശരദ് പവാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചകളും ഫഡ്നാവിസുമായി കഴിഞ്ഞ രാത്രി നടത്തിയ ചർച്ചയും ഗവർണർ പദവി ലഭിച്ചേക്കുമെന്ന് നേരത്തെ പുറത്ത് വന്ന സൂചനയും സംശയമായി അവശേഷിക്കുന്നു. ഈ നീക്കങ്ങൾക്ക് എല്ലാം പിന്നിൽ ആരുടെയോ വ്യക്തമായ പ്ലാനിങ്ങും തിരക്കഥ ഉണ്ടായിരുന്നുവെന്ന സൂചന ശക്തമാകുന്നു.
Stories you may Like
- മഹാരാഷ്ട്രയിൽ മന്ത്രി കുപ്പായം തയ്പിച്ച ശിവസേന പക്ഷം നിരാശർ
- ഉദ്ധവിനെ ഒതുക്കാൻ രാജ് താക്കറെയുടെ എംഎൻഎസിനെ കൂട്ടുപിടിച്ച് ബിജെപി
- മുഖ്യമന്ത്രി ആകണമെന്ന് അജിത് പവാർ തുറന്നടിച്ചതോടെ ഷിൻഡെയുടെ ചങ്കിടിപ്പേറി
- ശിവസേന പരസ്യത്തിൽ ബാൽ താക്കറെയെ ഒഴിവാക്കി ഷിൻഡെ വിഭാഗം
- രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ടിന് അധികാരം നഷ്ടമായേക്കും
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്