മുഖ്യമന്ത്രിയുടെ ഗുരുനിന്ദയിലെ പ്രതിഷേധം ശമിച്ചില്ല; വിഷയം ലഘൂകരിക്കാനുള്ള എം.വി ജയരാജന്റെ ന്യായീകരണ ക്യാപ്സൂളും ഏറ്റില്ല; കണ്ണൂരിലെ പാർട്ടി കുടുംബങ്ങളിലും അതൃപ്തി പുകയുന്നു; ഗൃഹസന്ദർശന വേളയിൽ കയ്പുനീരു കുടിച്ചു സിപിഎം നേതാക്കൾ; മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിൽ മറുപടിയുമില്ല; ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോ എന്ന ആശങ്കയിൽ സിപിഎം നേതൃത്വം
അനീഷ് കുമാർ
കണ്ണൂർ: പുതുവത്സര ദിനത്തിൽ രാവിലെ നടന്ന തോട്ടട എസ്. എൻ കോളേജ്് ഇൻഡോർ സ്റ്റേഡിയ ഉദ്ഘാടനത്തിനിടെ ഗുരുസ്തുതി പ്രാർത്ഥാനഗീതം മുഴങ്ങുന്നതിനിടെ കസേരയിൽ നിന്നും എഴുന്നേൽക്കാതെ ഇരിക്കുകയും കൂടെയുണ്ടായിരുന്ന രാമചന്ദ്രൻ കടന്നപ്പള്ളിയെ നിർബന്ധിച്ചിരുത്തുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്ട്യംകലർന്ന പെരുമാറ്റം കണ്ണൂർ സിപിഎമ്മിനെ വെട്ടിലാക്കുന്നു. ലോക്്സഭാ തെരഞ്ഞെടുപ്പു അടുത്തുവരുന്ന സാഹചര്യത്തൽ വിഷയം കനലണയാതെ പോലെ പ്രതിപക്ഷവും എസ്്.എൻ.ഡി.പി ഒഴികെയുള്ള ശ്രീനാരായണീയ സംഘടനകളും നിലനിർത്തുന്നതാണ് സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്നത്.
പാർട്ടി നേതാക്കളും മന്ത്രിമാരും ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപായി നടത്തുന്ന ഗൃഹസന്ദർശനപരിപാടികൾക്കിടെയിൽ പാർട്ടി അനുഭാവികളായ വടക്കെുമലബാറിലെ ഈഴവകുടുംബങ്ങളിൽ നിന്നും ഈക്കാര്യത്തിലുള്ള മൂർച്ചയേറിയ ചോദ്യങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. തങ്ങളുടെ വീട്ടിലെത്തുന്ന നേതാക്കളോട് കലർപ്പില്ലാത്ത അതൃപ്തി പലരും പ്രകടിപ്പിക്കുന്നുണ്ടെന്നാണ് വിവരം. വടക്കെ മലബാറിൽ സി.പി. എമ്മിന്റെ ഏറ്റവും വലിയ വോട്ടുബാങ്കുകളിലൊന്നാണ് തീയ്യ, ഈഴവ സമുദായങ്ങൾ.
ഇവരിൽ ഭൂരിഭാഗവും എസ്. എൻ.ഡി.പിയുമായി ചേർന്നു നിൽക്കാത്തതും ശ്രീനാരായണ ഗുരുവിനെ ദൈവതുല്യമായി കാണുന്നവരുമാണ്. ശബരിമല വിഷയത്തിൽ ഈ വിഭാഗത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന വിധത്തിൽ യുവതികളെ സന്നിധാനത്ത് പ്രവേശിപ്പിക്കുകയും സർക്കാർ മുന്നിട്ടറിങ്ങി വെള്ളാപ്പള്ളിയെയും ഇതരവിഭാഗക്കാരെയും മുൻനിർത്തി നവോത്ഥാന മതിൽ കെട്ടുകയും ചെയ്തതു മലബാറിലെ ഈഴവ സമുദായത്തെ പ്രകോപിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പാർട്ടി ഗ്രാമങ്ങളിൽ നിന്നടക്കം വൻവോട്ടുചോർച്ചയുണ്ടായി.
പാർട്ടിപ്രവർത്തകരായ തീയ്യസമുദായക്കാർ പോലും സി.പി. എമ്മിന് വോട്ടുചെയ്യാതിരുന്നതിനെ തുടർന്നാണ് കാസർകോട്, കണ്ണൂർ, വടകര എന്നിവടങ്ങളിൽ നിന്നും പാർട്ടി സ്ഥാനാർത്ഥികൾ വന്മാർജിനിൽ തോൽക്കേണ്ടി വന്നത്. ഈയൊരു സാഹചര്യം നിലനിൽക്കുന്നില്ലെന്നിലും ശ്രീനാരായണ ഗുരുവിനെ മുഖ്യമന്ത്രി നിന്ദിച്ചുവെന്ന വികാരം സി.പി. എമ്മിന് അകത്തു നിന്നു പോലുമുണ്ടായിട്ടുണ്ട്. എന്നാൽ ഇവരൊക്കെ കത്തിയുടെ മുനരാകിമിനുക്കും പോലെയുള്ള മൗനത്തിലാണ്. മുഖ്യമന്ത്രിക്ക് അനുകൂലമായി എം.വി ജയരാജൻ ഒഴികെയുള്ള സി.പി. എം നേതാക്കളോ ഘടകകക്ഷികളോ, വെള്ളാപ്പള്ളി നടേശനോ പരസ്യമായി ഈക്കാര്യത്തിൽ പ്രതികരിക്കാത്തത്് ഇതു തിരിച്ചറിഞ്ഞതു കൊണ്ടാണ്.
ജയരാജന്റെ ന്യായീകരണ ക്യാപ്സൂൾ ഫലിച്ചില്ല
മുഖ്യമന്ത്രിയെ ന്യായീകരിച്ചു കൊണ്ടു സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ ഒരു ദിവസം രണ്ടുവീതമെന്ന നിലയിൽ പുറത്തിറക്കുന്ന ക്യാപ്സൂൾ വേണ്ടത്ര ഫലിക്കുന്നില്ലെന്നാണ് ഇതുവരെയുള്ള രാഷ്ട്രീയ സാഹചര്യം വ്യക്തമാക്കുന്നത്. എല്ലാം വെള്ളാപ്പള്ളി പറഞ്ഞിട്ടാണെന്നു പറഞ്ഞ് അദ്ദേഹത്തെ മുൻനിർത്തിയാണ് എം.വി ജയരാജന്മുഖ്യമന്ത്രിക്കായി പ്രതിരോധകവചമൊരുക്കുന്നത്. എസ്. എൻ കോളജിൽ ചൊല്ലിയത് പ്രാർത്ഥനയല്ലെന്നും എഴുന്നേറ്റ് നിൽക്കേണ്ടതില്ലെന്ന് വേദിയിലുണ്ടായിരുന്ന വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നെന്നും എം വി ജയരാജൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഗുരുസ്തുതിയെ പറ്റി ആധികാരികമായി പറയാൻ കഴിയുന്ന വെള്ളാപ്പള്ളിയാണ് ഇങ്ങനെ നിർദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് എസ്.എൻ കോളജിലെ ഇ?ൻഡോർ സ്റ്റേഡിയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ചടങ്ങിനിടെ ഗുരുസ്തുതി ചൊല്ലിയപ്പോൾ എഴുന്നേൽക്കാൻ ഒരുങ്ങിയ മുഖ്യമന്ത്രി പിന്നീട് അവിടെതന്നെ ഇരുന്നു. തൊട്ടരികിൽ ഉണ്ടായിരുന്ന രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ മുഖ്യമന്ത്രി കൈക്കൊണ്ട് വിലക്കി. എന്നാൽ മുഖ്യമന്ത്രിക്കടുത്തു തന്നെ വേദിയിലുണ്ടായിരുന്ന എം വി ജയരാജനും വെള്ളാപ്പള്ളിയും എഴുന്നേറ്റ് നിൽക്കുകയും ചെയ്തത് എന്തിനാണെന്ന ചോദ്യവും പാർട്ടി ഗ്രാമങ്ങളിൽ നിന്നു പോലും ഉയർന്നിട്ടുണ്ട്. മുഖ്യമന്ത്രിയെ ന്യായീകരിക്കുന്ന വെള്ളാപ്പള്ളിക്കെതിരെയും ഈഴവ വിഭാഗത്തിൽ നിന്നും വികാരം ശക്തമായിട്ടുണ്ട്. ഇതോടെ നടേശന്റെ ആത്മഹത്യയും മൈക്രോഫിനാൻസ്് ഫണ്ടു ശേഖരണ തട്ടിപ്പുമൊക്കെ വീണ്ടും ചർച്ചയായി മാറികഴിഞ്ഞു.
പയ്യന്നൂർ, തളിപറമ്പ് മേഖലകളിലെ എസ്. എൻ.ഡി.പി വിട്ട ചില നേതാക്കളാണ് വെള്ളാപ്പള്ളി നടേശനെതിരെ വ്യാപകപ്രചരണം അഴിച്ചുവിടുന്നത്. പയ്യന്നൂരിൽ നേരത്തെ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ പ്രൊട്ടോക്കോൾ ചൂണ്ടിക്കാട്ടി പ്രാർത്ഥന നാലുവരി യായി വെട്ടിചുരുക്കിയതും തലശേരി ജഗന്നാഥക്ഷേത്രത്തിൽ തദ്ദേശിയമായി രൂപകൽപ്പന ചെയ്ത പ്രാർത്ഥന ആലപിച്ചതും മുൻ എസ്. എൻ.ഡി.പി നേതാക്കൾ ചൂടേറിയ ചർച്ചയാക്കിമാറ്റിയിട്ടുണ്ട്.സംഭവത്തിൽ ഗുരുനിന്ദ ആരോപിച്ചു തീയ്യസമുദായ അംഗങ്ങളായകെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, കേന്ദ്രസഹമന്ത്രി വി.മുരളീധരൻ എന്നിവർ രംഗത്തുവന്നതോടെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപിൽ ്രാഷ്ട്രീയ വൈതരണിയായി സി.പി. എമ്മിന് മാറിയിട്ടുണ്ട്്.
വിവാദങ്ങളിൽ വോട്ടുബാങ്ക് ലക്ഷ്യമാക്കികോൺഗ്രസും ബിജെപിയും
മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും ഗുരുനിന്ദയുമുണ്ടാക്കിയ വിവാദങ്ങൾ മുതലെടുത്തു വോട്ടുബാങ്ക് ഉറപ്പിക്കാനുള്ള രാഷ്ട്രീയ നീക്കമാണ് ബിജെപിയും കോൺഗ്രസും നടത്തും. ഇതിൽ ആ്രുവിജയിക്കുമെന്നു കണ്ടറിയേണ്ട കാര്യങ്ങളിലൊന്നാണ്. ശ്രീനാരായണ ഗുരുദേവനെ പൊതു സമൂഹത്തിൽ അപമാനിച്ച മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പ് പറയണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എൻ.ഹരിദാസ് പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്.
പിണറായി വിജയൻ കണ്ണൂർ എസ്.എൻ.കോളേജിൽ നടത്തിയത് കമ്യൂണിസ്റ്റ് ധാർഷ്ട്യമാണ്.ഒരു വിഭാഗത്തോട് വിനീതവിധേയനായി നട്ടെല്ല് വളച്ച് കുമ്പിടുന്ന മുഖ്യൻ ഗുരു സ്തുതി ചൊല്ലുമ്പോൾ എഴുന്നേൽക്കാൻ ശ്രമിച്ച സാമാജികനും സ്ഥലം എംഎൽഎയുമായ കടന്നപ്പള്ളി രാമചന്ദ്രനെ പിടിച്ചിരുത്തുകയും ചെയ്തതിലൂടെ ശ്രീനാരായണീയരെ ബോധപൂർവ്വം അപമാനിക്കുകയായിരുന്നു. ഗുരു പ്രാർത്ഥന അല്ല, ചടങ്ങിൽ ചൊല്ലിയതെന്ന ന്യായീകരണ വക്കാലത്തുമായി ജില്ലാ സെക്രട്ടറി എം വിജയരാജൻ രംഗത്ത് വന്നത് നാണക്കേടാണ്.ശ്രീ നാരായണീയരുടെ മാനേജ്മെന്റിന് കീഴിലുള്ള സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വിപ്ലവഗാനം ചൊല്ലില്ല എന്നത് സമൂഹത്തിന് അറിയാമെങ്കിലും എം വിജയരാജനും, പിണറായി വിജയനും ആ ബോധം വന്നിട്ടില്ല എന്ന് വേണം ഇതിലൂടെ മനസിലാക്കാൻ.
ലോകം ആരാധിക്കുന്ന, പൂജിക്കുന്ന ശ്രീ നാരായണ ഗുരുവിനെ പരസ്യമായി അപമാനിച്ച മുഖ്യമന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും ഇല്ലെങ്കിൽ ബിജെപി പ്രക്ഷോഭമാരംഭിക്കുമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ബിജെപി സംഭവത്തിൽ രാഷ്ട്രീയ പ്രചരണം നടത്തുമ്പോഴും ഘടകകക്ഷിയായ ബി.ഡി.ജെ. എസ് ഇപ്പോഴും മൗനം പാലിക്കുകയാണ്. വെള്ളാപ്പള്ളിയുടെ മകനായ തുഷാർ വെള്ളാപ്പള്ളി നേതൃത്വം നൽകുന്ന പാർട്ടിക്ക് മുഖ്യമന്ത്രിയുണ്ടാക്കിയ വിവാദങ്ങൾ പ്രതിപക്ഷമായിട്ടുകൂടിയും തലവേദനയുണ്ടാക്കിയിരിക്കുകയാണ്.
മുഖ്യമന്ത്രി മാപ്പു പറയണമെന്ന് ശ്രീനാരായണ ധർമവേദി
ഭൂരിപക്ഷജനതയേയും ശ്രീനാരായണ സമൂഹത്തെയും അപമാനിച്ച കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി മാപ്പു പറയണമെന്ന് ശ്രീ നാരായണ സഹോദരധർമ്മ വേദി ജില്ലാ കമ്മറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു. പുതുവർഷദിനത്തിൽ തോട്ടട എസ്.എൻ കോളേജിൽ നടന്ന ചടങ്ങിൽ ഗുരു സ്തുതി നടക്കു മ്പോൾ മുഖ്യമന്ത്രി എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കാതിരുന്നത് പ്രതിഷേധാർഹമാണ്.മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ പ്രീണനത്തിന്റെ ഭാഗമായാണ് അദേഹം ഇങ്ങനെ ചെയ്തത്.
ചടങ്ങിന്റെ സംഘാടകനായ എസ് എൻ ട്രസ്റ്റ് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സാന്നിദ്ധ്യത്തിലാണ് ഈ സംഭവം നടന്നത് എന്നതിൽ അത്ഭുതമില്ല.ഒരു കേസ്സിലും അറസ്റ്റിലാകാതെ, മരണം വരെ ജയിലിൽ കിടക്കാതെ പോകണമെങ്കിൽ സർക്കാരിന്റെയും ഭരണത്തിന്റെയും താങ്ങും തണലും വെള്ളാപ്പള്ളിക്ക് ആവശ്യമാണ്. ശ്രീനാരായണ സമൂഹത്തെയും ഹൈന്ദവാചാരങ്ങളെയും അടച്ചാക്ഷേപിക്കാൻ മുഖ്യമന്ത്രിക്ക് അവസരം ഒരുക്കിയ വെള്ളാപ്പള്ളി നടേശൻ ശ്രീനാരായണ പ്രസ്ഥാന ങ്ങളുടെ തലപ്പത്ത് നിന്ന് മാറിനിൽക്കണമെന്നും ജില്ലാ ഭാരവാഹികളായ വി.പി ദാസൻ, വി.ആർ സുനിൽ , സി.എച്ച് അനൂപ് എന്നിവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Stories you may Like
- ഇത് ശ്രീനാരായണഗുരു ആണോ? കിഫ്ബി ഫണ്ടിലെ സമുച്ചയത്തിൽ പ്രതിമയ്ക്ക് പറ്റിയത് എന്ത്?
- ശ്രീനാരായണ ഗുരുദേവന്റെ 96-ാമത് മഹാസമാധി ദിനാചരണം ഇന്ന്
- ഇന്ന് ഗുരുദേവന്റെ 169-ാം ജന്മദിനം: ഭക്ത്യാദരപൂർവം ആഘോഷിക്കാൻ ശ്രീനാരായണീയർ
- സവർണ്ണ മേൽക്കോയ്മക്കും ജാതീയതക്കുമെതിരെയുള്ള ഉറച്ച ശബ്ദമായിരുന്നു ശ്രീനാരായണ ഗുരു
- നൂറാം ജന്മവാർഷികത്തിൽ നിത്യചൈതന്യ യതിയെ ഓർക്കുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്