ആരോഗ്യം വകവെക്കാതെ ചിന്തൻ ശിബിരത്തിൽ പങ്കെടുത്ത് താരമായി ഉമ്മൻ ചാണ്ടി ഞെട്ടിച്ചു; ബഹിഷ്കരിച്ച മുല്ലപ്പള്ളിക്ക് എതിരെ പടയൊരുക്കം; മുൻ കെ പി സി സി പ്രസിഡന്റ് പാർട്ടിയിൽ ഒറ്റപ്പെടും; ഗവർണ്ണറോടുള്ള ബഹുമാനം കാരണം മാറി നിന്ന തരൂരും; ചിന്തൻ ശിബിരത്തിൽ ഹൈക്കമാണ്ടും അസംതൃപ്തർ
എം എ എ റഹ്മാൻ
കോഴിക്കോട്: എല്ലാ കാലത്തും മാറിനിൽക്കലുകൾക്കും പരസ്പരം തൊട്ടുകൂടായ്മക്കും ബഹിഷ്ക്കരണാഹ്വാനങ്ങൾക്കുമെല്ലാം പേരുകേട്ട പാർട്ടിയാണ് കേരളത്തിലെ കോൺഗ്രസ് ഘടകം. ഒരുത്തൻ നന്നാവുന്നത് മറ്റൊരുത്തന് പിടിക്കില്ലെന്നു പറയുന്നതിന്റെ ഉദാഹരണങ്ങളായി കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ പി സി സി)യിൽ ഒരുപാട് താരങ്ങൾ എന്നുമുണ്ടായിരുന്നു. കെ കരുണാകരൻ എ കെ ആന്റണി പോരായിരുന്നു ഒരുകാലത്ത് കേരളത്തിലെ ഏറ്റവും പ്രചാരമുള്ള മലയാള പത്രമായ മലയാള മനോരമയുടെ മുഖ്യ താളുകളിൽ അന്നെല്ലാം നിറഞ്ഞുനിന്നത്. എന്നാൽ കാലം മാറിയിട്ടും കഥകൾക്കൊന്നും കാര്യമായ മാറ്റങ്ങളുണ്ടാവുന്നില്ല.
പൈങ്കിളി കഥകളിലെല്ലാം കാണുന്നപോലെ കഥയും പശ്ചാത്തലവുമെല്ലാം ഒന്നുതന്നെ കഥാപാത്രങ്ങൾ മാത്രം മാറുന്നു. ഇടക്കാലത്ത് ഗ്രൂപ്പിനും കളികൾക്കുമെല്ലാം ചെറിയൊരു ശമനമുണ്ടായിരുന്നതായി ചിലർക്കെങ്കിലും തോന്നിയിരുന്നു. പക്ഷേ രണ്ടാം പിണറായി സർക്കാരിന്റെ വരവോടെ അതെല്ലാം വീണ്ടും കരുത്താർജിച്ചിരിക്കയാണ്. പല സ്ഥലത്തും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിചാരിച്ച നേട്ടങ്ങളുണ്ടാക്കാൻ പാർട്ടിക്ക് സാധിക്കാതെ വന്നതിലും ഉൾപ്പാർട്ടി ജനാധിപത്യമെന്നും തങ്ങളുടേത് സി പി എം പോലുള്ള കേഡർ രീതിയല്ലെന്നുമെല്ലാം മേനിപറയാറുള്ള പാർട്ടിയിലെ മുതിർന്നവർ മുതൽ താഴെത്തട്ടിൽ വരേയുള്ള നേതാക്കളുടെ മത്സരബുദ്ധിയും തമ്മിൽ തല്ലുമെല്ലാം തന്നെയായിരുന്നുവെന്നതും ചരിത്രം.
വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനുമെല്ലാം കളംനിറഞ്ഞാടുന്നതാണ് വർത്തമാനകാലത്തെ കെട്ടുകാഴ്ചകൾ. വി എം സുധീരൻ, കെ സുധാകരൻ, വി ഡി സതീശൻ തുടങ്ങിയ നേതാക്കളും ഇവരെയെല്ലാം പിന്തുണക്കുന്നവരുമെല്ലാം ഒരു സാന്റ് വിച്ചിന്റെ അടരുകൾപ്പോലെ കിടക്കുന്ന സംവിധാനമാണ് കേരളത്തിലെ കോൺഗ്രസിന്റേത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതുപക്ഷം 99 സീറ്റുമായി മികച്ച വിജയം നേടിയപ്പോൾ പ്രതിപക്ഷ സഖ്യമായ യു ഡി എഫിന് 41 സീറ്റിൽ ഒതുങ്ങി വീണ്ടും പ്രതിപക്ഷത്തിരിക്കാനായിരുന്നു കാലം വിധിച്ചത്.
പാർട്ടിക്കേറ്റ പരുക്കുകൾ ഭേദപ്പെടുത്തുകയും അണികളിലെ ചോർന്നുപോയ ആവേശം തിരിച്ചുപിടിക്കാനുമെല്ലാമായി സംഘടിപ്പിച്ച ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാതെ മാറി നിന്നാണ് മുല്ലപ്പള്ളി മാധ്യമ ശ്രദ്ധപിടിച്ചെടുക്കാൻ നോക്കിയത്. എന്നാൽ എല്ലാവരും ഗ്രൂപ്പുകൾക്കും അഭിപ്രായ വ്യത്യാസങ്ങൾക്കുമെല്ലാം അതീതമായി ശിബിരത്തോടു സഹകരിച്ചപ്പോൾ സ്വന്തം ജില്ലയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാതെ മാറിനിന്ന മുതിർന്ന നേതാവും കെ പി സി സി മുൻ അധ്യക്ഷനും എ ഐ സി സി അംഗവുമായ മുല്ലപ്പള്ളിയുടെ നിലപാട് പാർട്ടി നേതാക്കളിലും അണികളിലും ശക്തമായ രോഷത്തിന് ഇടയിട്ടുണ്ട്. പരിപാടിയിൽനിന്നു മുല്ലപ്പള്ളി വിട്ടുനിന്നത് ഹൈക്കമാന്റിനെയും ചൊടിപ്പിച്ചിരിക്കയാണ്. ഉന്നതതല കമ്മിറ്റിയിലെ അംഗമായതിനാൽ സംസ്ഥാന കമ്മിറ്റിക്ക് മുല്ലപ്പള്ളിക്കെതിരേ നടപടിയെടുക്കാനാവില്ല.
കുറച്ചുകാലമായി കേരള ഘടകത്തിന് നേതൃത്വം നൽകുന്ന വി ഡി സതീശനും കെ സുധാകരനുമെല്ലാമായി അകന്നുനിൽക്കുന്ന മുല്ലപ്പള്ളിക്ക് തന്നെ ക്ഷണിച്ചത് ശരിയായ രീതിയിലല്ലെന്ന പരിഭവവും ഉണ്ടായിരുന്നു. എന്നാൽ കെ പ്രവീൺകുമാർ ഉൾപ്പെടെയുള്ളവർ ക്ഷണിച്ചിട്ടും മുല്ലപ്പള്ളി ചിന്തൻ ശിബിരത്തിന് എത്തിയില്ല. മുല്ലപ്പള്ളി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെല്ലാം പങ്കെടുത്ത ഉദൈപ്പൂരിൽ നടന്ന ചിന്തൻ ശിബിരത്തിലായിരുന്നു സംസ്ഥാന തലത്തിൽ ചിന്തൻ ശിബിരം നടത്താൻ തീരുമാനമെടുത്തത്. താൻ കൂടി പങ്കാളിയായ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തെയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ ധിക്കരിച്ചിരിക്കുന്നതെന്നു ചുരുക്കം.
എ ഐ സി സി ജനറൽ സെക്രട്ടറി കേരളത്തിൽ സംഘടിപ്പിച്ച ചിന്തൻ ശിബിരത്തെക്കുറിച്ചു ഹൈക്കമാന്റിന് റിപ്പോർട്ട് നൽകുമ്പോൾ മുല്ലപ്പള്ളിയുടെ നിലപാടുകൂടി പരാമർശിക്കുമെന്നു തീർച്ചയായതിനാൽ ഈ വിഷയത്തിൽ ഹൈക്കമാന്റ് എന്തു തീരുമാനം കൈക്കൊള്ളുമെന്നാണ് പാർട്ടിയെ സ്നേഹിക്കുന്നവർ ഉറ്റുനോക്കുന്നത്. ശശി തരൂരും ചിന്തൻ ശിബിരത്തിന് എത്തിയിരുന്നില്ല. എന്നാൽ കെപിസിസി നേതൃത്വത്തിന്റെ സമ്മതത്തോടെയാണ് താൻ വിട്ടു നിന്നതെന്നാണ് തരൂർ പറയുന്നത്. അതുകൊണ്ട് തന്നെ കെപിസിസിക്കും തരൂരിനെ കുറിച്ച് പരിഭവമില്ല.
തനിക്കു പറയാനുള്ളത് സോണിയയെ അറിയിക്കും
ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ തനിക്കു പറയാനുള്ളത് പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയെ അറിയിക്കുമെന്ന് മുല്ലപ്പള്ളി. സ്വന്തം ജില്ലയിൽ പാർട്ടി ഇത്രയും വലിയൊരു പരിപാടി സംഘടിപ്പിച്ചിട്ട് തന്നെ ക്ഷണിക്കാനുള്ള സൗമനസ്യം കെ പി സി സി നേതൃത്വത്തിൽനിന്നുണ്ടായില്ല. സ്വന്തം നാട്ടിൽ നടക്കുന്ന പരിപാടിയിൽ ഒരു കാഴ്ചക്കാരനായി നിൽക്കാനുള്ള ആളല്ല താനെന്നും നേതാക്കളുടെ സമീപനം തന്നെ വേദനിപ്പിച്ചെന്നും മുൻ കെ പി സി സി പ്രസിഡന്റുകൂടിയായ മുല്ലപ്പള്ളി. കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീൺകുമാർ മാത്രമാണ് തന്നെ ക്ഷണിച്ചതെന്നും ഇതു ശരിയായ രീതിയല്ലെന്നും ഡിസിസി ജനറൽ സെക്രട്ടറി സി രവീന്ദ്രൻ അനുസ്മരണ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു.
മുതിർന്ന നേതാക്കൾ പങ്കെടുക്കാതിരുന്നത് തെറ്റ്: കെ പ്രവീൺ കുമാർ
പാർട്ടിയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കോഴിക്കോട്ടു നടത്തിയ ചിന്തൻ ശിബിരത്തിൽ മുതിർന്ന നേതാക്കൾ പങ്കെടുക്കാതിരുന്നത് തെറ്റുതന്നെയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ കെ പ്രവീൺ കുമാർ. പാർട്ടിയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് നടത്തിയ പരിപാടിയിൽ എല്ലാവരും പങ്കെടുക്കേണ്ടതായിരുന്നുവെന്നും ഡിസിസി അധ്യക്ഷൻ. ഡിസിസി ജനറൽ സെക്രട്ടറിയായിരുന്ന സി രവീന്ദ്രൻ അനുസ്മരണ യോഗത്തിലായിരുന്നു പ്രവീൺകുമാറിന്റെ പ്രതികരണം.
ഇടതു മുന്നണി നേതൃത്വത്തിൽ പിണറായി വീണ്ടും അധികാരത്തിലേറിയതോടെ യു ഡി എഫിലെ പല ഘടകകക്ഷികളും മുന്നണിയിൽനിന്നു മാറുന്നതിനെക്കുറിച്ചു ചിന്തിക്കുന്നുണ്ടെന്നതും കടിപിടിയുമായി ഇനിയും മുന്നോട്ടുപോയാൽ പാർട്ടി സംവിധാനത്തിന് വലിയ കോട്ടങ്ങളൊന്നും ഇതുവരെ സംഭവിക്കാത്ത കേരളത്തിലും തകർച്ചയാവും നേരിടുകയെന്നുമുള്ള തിരിച്ചറിവിന്റെ വെളിച്ചത്തിലായിരുന്നു കോഴിക്കോട്ട് കൊട്ടിഘോഷിക്കപ്പെട്ട ചിന്തൻ ശിബിരം സംഘടിപ്പിച്ചത്.
തരൂർ എന്തു കൊണ്ട് വന്നില്ല?
തിരുവനന്തപുരത്ത് പൂഴനാട് എന്ന സ്ഥലത്ത് തരൂരിന് ഒരു പരിപാടിയിൽ പങ്കെടുക്കണമായിരുന്നു. വളരെ മുൻകൂട്ടി നിശ്ചയിച്ച ഈ പരിപാടിയുടെ സംഘാടകരുടെ റോളിൽ തരൂരും ഉണ്ടായിരുന്നു. ഈ പരിപാടിയിലേക്ക് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യാതിഥിയായി ക്ഷണിച്ചതും തരൂരായിരുന്നു. ഗവർണ്ണർ സമ്മതിക്കുകയും ചെയ്തു. തരൂരിന്റെ അഭ്യർത്ഥന മാനിച്ചായിരുന്നു ഇത്. ഗവർണ്ണറെ ക്ഷണിച്ച ശേഷം താൻ ആ പരിപാടിക്ക് പോകാതിരിക്കുന്നതിലെ ശരികേട് കെപിസിസിയെ തരൂർ അറിയിച്ചിരുന്നു. ഇത് പരിഗണിച്ച് ആ അഭ്യർത്ഥന കെപിസിസി അംഗീകരിക്കുകയും ചെയ്തു
ഇടതു അസംതൃപ്തർ എത്തുമോ?
യു ഡി എഫ് സംവിധാനം സർക്കാരിനെതിരേ സ്വീകരിച്ച നടപടിക്കൊന്നും വേണ്ടത്ര കരുത്തുണ്ടായിരുന്നില്ലെന്നതും ഒപ്പം മുന്നണിയിലെ രണ്ടാമത്തെ ഏറ്റവും വലിയ പാർട്ടിയായ മുസ് ലിം ലീഗ് പിണറായിയോട് മൃദുസമീപനം സ്വീകരിക്കുന്നുവെന്ന ഒരുവിഭാഗം മുതിർന്ന നേതാക്കളുടെ വിലയിരുത്തലുമെല്ലാം സ്വന്തം പാർട്ടിയെ ശക്തിപ്പെടുത്തി മുന്നണിയിലെ ഘടകകക്ഷികളെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യംകൂടി ചിന്തൻ ശിബിരത്തിന് ഉണ്ടായിരുന്നു. എൽ ഡി എഫിലെ അസംതൃപ്തരെയെല്ലാം മുന്നണിക്കു കീഴിലെത്തിക്കണമെന്ന വ്യാമോഹവും ഈ പരിപാടിക്കു പിന്നിലുണ്ട്. മുന്നണി വിട്ടവരെ തിരികെകൊണ്ടുവരുന്നതിനൊപ്പമാണ് എൽ ഡി എഫിലെ അസംതൃപ്തരെയും മുന്നണിയിലേക്കു എത്തിക്കാനുള്ള ആലോചന.
എൽ ഡി എഫിലെ അസംതൃപ്തരെ സ്വാഗതം ചെയ്യുമെന്നും മത സാമുദായിക നേതൃത്വങ്ങളുടെ പിന്തുണയും വിശ്വാസവും വീണ്ടെടുക്കുമെന്നുമെല്ലാമുള്ള ചിന്തൻ ശിബിരത്തിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസം കെ പി സി സി പ്രസിഡന്റ് കെ സുധാകരനായിരുന്നു ശിബിരത്തിൽ പങ്കാളികളായവരെ വായിച്ചുകേൾപ്പിച്ചത്.
മുൻ കെ പി സി സി പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും പരിപാടിയോട് സഹകരിക്കാതിരുന്നത് കോൺഗ്രസ് എക്കാലവും നേരിടുന്ന ഗ്രൂപ്പു സമവാക്യങ്ങളുടെയും നേതാക്കൾ തമ്മിലുള്ള അസ്വാരസ്യങ്ങളുടെയും തെളിവായിരിക്കേ യു ഡി എഫിന്റെ നിലവിലെ സംവിധാനംതന്നെ പ്രതിസന്ധി നേരിടുന്ന വർത്തമാനകാലത്ത് എങ്ങനെ അവർക്ക് മറ്റു പാർട്ടികളിലെ അസംതൃപ്തരെ കൂടെകൊണ്ടുവരാൻ സാധിക്കുമെന്നാണ് പ്രവർത്തകരിൽ ഒരു വിഭാഗം ചോദിക്കുന്നത്. ഈ ചോദ്യത്തിന് ഉത്തരം നൽകാൻ നേതൃത്വത്തിന് ഇതുവരെയും സാധ്യമായിട്ടില്ലെന്നതും ഓർക്കേണ്ടതുണ്ട്.
ചിന്തൻ ശിബിരത്തിൽ കണ്ടതെല്ലാം കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി ഡി സതീഷന്റെയുമെല്ലാം വാക്ക് വിലാസങ്ങളും വ്യാമോഹങ്ങളുമാണെന്നാണ് എൽ ഡി എഫ് നേതൃത്വത്തിനൊപ്പം കോൺഗ്രസ് പാർട്ടിയിലെ ഒരു വിഭാഗം അണികളും ചിന്തിക്കുന്നത്. രണ്ടു തവണ തുടർച്ചയായി ഭരണം നഷ്ടമായിട്ടും കോൺഗ്രസ് നേതൃത്വം ഒന്നും പഠിച്ചിട്ടില്ലെന്ന സന്ദേശമാണ് മുതിർന്ന നേതാക്കൾ ചിന്തൻ ശിബിരത്തോടു പുറംതിരിഞ്ഞുനിന്നതിലൂടെ സംഭവിച്ചിരിക്കുന്നത്. കൂട്ടായതും ചിട്ടയായതുമായ പ്രവർത്തനത്തിലൂടെ മാത്രമേ പാർട്ടിയെ ശക്തിപ്പെടുത്താനാവൂവെന്ന ബോധത്തിന്റെ ഭാഗമായി ദേശീയതലത്തിൽ നടത്തിയ നടത്തിയ ശിബിരത്തിന്റെ തുടർച്ചയായിരുന്നു സംസ്ഥാനത്തും നടന്ന ഈ പരിപാടി. ഇവിടെയും ഗ്രൂപ്പും കളികളും ആവർത്തിച്ചെന്നത് ഇതുകൊണ്ടൊന്നും കോൺഗ്രസും നേതൃത്വവും കാര്യമായൊന്നും പഠിക്കില്ലെന്ന സന്ദേശമാണ് ലഭിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്