സുകുമാരൻ നായരും വെള്ളാപ്പള്ളിയും തോറ്റു; പിണറായിയും ചെന്നിത്തലയും നിലംപരിശായി; ജയിച്ചത് സ്ഥാനാർത്ഥിയുടെ മികവും ജനങ്ങളുടെ സോഷ്യൽ മീഡിയാ സ്വാധീനവും; ഒരേ സമയം കോൺഗ്രസ്- സിപിഎം- ബിജെപി കോട്ടകൊത്തളങ്ങൾ തകർത്ത തെരഞ്ഞെടുപ്പ് ഫലം ഉറപ്പാക്കുന്നത് ഇനി ഒരു സീറ്റുകളും ആർക്കും കുത്തകയല്ലെന്ന യാഥാർത്ഥ്യം; അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പോടെ കേരള രാഷ്ട്രീയം അടിമുടി മാറുന്നു
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പെരുന്നയിൽ നിന്നും കണിച്ചുകുളങ്ങരയിൽ നിന്നും കത്തുമായി പാർട്ടി ഓഫീസിൽ എത്തുന്ന നേതാക്കളുണ്ട്. ഇനി സീറ്റു കിട്ടിയാൽ തന്നെ രണ്ടിടത്തും പോയി കാലു പിടിക്കും. കാലങ്ങളായി ഇവരുടെ പോക്കറ്റിലാണ് വോട്ടുകൾ എന്നു കരുതി മുന്നണി സ്ഥാനാർത്ഥികൾ കേരളത്തിൽ ശീലിച്ചു പോന്ന കാര്യമാണ് ഇത്. എന്നാൽ, ഉപതിരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോൾ ഇത്തരം ജാതിക്കോമരങ്ങൾ ഒരു രാഷ്ട്രീയ തമാശയായി മാറുന്നു എന്നതാണ് പ്രത്യേകത. രാഷ്ട്രീയ വിഷയങ്ങളിൽ നിന്നും വ്യതിചരിച്ച് സമുദായ ചർച്ചകളിലേക്ക് നീങ്ങിയതാണ് യുഡിഎഫിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയേൽക്കാൻ ഇടയായ കാര്യം.
ഈ ഉപതിരഞ്ഞെടുപ്പിൽ ശരിക്കും തോറ്റത് സുകുമാരൻ നായരും വെള്ളാപ്പള്ളിയും ഓർത്തഡോക്സ് സഭക്കാരുമാണ്. വട്ടിയൂർക്കാവിലും കോന്നിയിലും സ്വന്തം സമുദായാംഗങ്ങളെ ജയിപ്പിക്കാനാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ താലൂക്ക് യൂണിയനുകൾ വഴിയും കരയോഗങ്ങൾ വഴിയും ആവശ്യപ്പെട്ടത്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാകട്ടെ അരൂരിൽ മനു സി പുളിക്കനൊപ്പവും ചേർന്നു. ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായ മഹാമനസ്കനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ, കോന്നിയിൽ അന്യമതസ്ഥനായ കെ.സുരേന്ദ്രനെ വിജയിപ്പിക്കാൻ നിർദ്ദേശം നല്കി. എന്നാൽ, ഈ ആഹ്വാനങ്ങലെല്ലാം സമുദായ അംഗങ്ങൾ തള്ളിക്കളഞ്ഞു. ഇവിടെ വ്യക്തിബന്ധങ്ങളുടെ മികവു തന്നെയാണ് സ്ഥാനാർത്ഥികളുടെ വിജയത്തിൽ പ്രധാന ഘടകമായി മാറിയത്.
ഉപതിരഞ്ഞെടുപ്പു പ്രചാരണവേളയിൽ സാമുദായിക ഇടപെടലുകൾ ചർച്ചയായിരുന്നു. ജനവിധിയിൽ തെറ്റിപ്പോയത് സമൂഹ മാധ്യമങ്ങളിലടക്കം തുറന്ന വിചാരണയ്ക്കു കളമൊരുക്കി. ലോക്സഭാ തിരഞ്ഞെടുപ്പുവരെ സമദൂര നയം പുലർത്തിയിരുന്ന എൻഎസ്എസ് ഇത്തവണ 'ശരിദൂരം'പ്രഖ്യാപിക്കുകയും വട്ടിയൂർക്കാവിൽ യുഡിഎഫിനു വേണ്ടി പരസ്യ പ്രചാരണത്തിനിറങ്ങുകയും ചെയ്തതു സമ്മിശ്ര പ്രതികരണങ്ങൾ സൃഷ്ടിച്ചിരുന്നു. കോന്നിയിലും യുഡിഎഫ് സ്ഥാനാർത്ഥിക്കു വേണ്ടി എൻഎസ്എസിന്റെ ഇടപെടലുകളുണ്ടായെന്ന സൂചനകളുമുണ്ടായി. യുഡിഎഫിന്റെ ഈ 2 സിറ്റിങ് സീറ്റും അവരെ കൈവിട്ടു.
ഉപതിരഞ്ഞെടുപ്പിൽ ഔപചാരിക രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചില്ലെങ്കിലും നവോത്ഥാന സംരക്ഷണസമിതിയുടെ സ്ഥിരാധ്യക്ഷപദവി ഏറ്റെടുത്തും എൻഎസ്എസിനെ രൂക്ഷമായി വിമർശിച്ചും എസ്എൻഡിഎപി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇടത് ആഭിമുഖ്യം വ്യക്തമാക്കി. പിണറായിയും മന്ത്രിമാരും കണിച്ചികുളങ്ങരയിൽ എത്തി വെള്ളാപ്പള്ളിയെ കാണുകയും ചെയ്തു. എസ്എൻഡിപി വോട്ട് നിർണായകമായ അരൂരിൽ പക്ഷേ, വിജയപതാക പാറിച്ചതു യുഡിഎഫ്. ഇതെല്ലാം രാഷ്ട്രീയ നേതാക്കൾക്കുള്ള തിരിച്ചടിയുടെ ചിതരമാണ്. യുവത്വത്തിന്റെ പ്രസരിപ്പും പ്രളയ പ്രദേശങ്ങളിൽ വി.കെ. പ്രശാന്തിന്റെ നേതൃത്വത്തിൽ സഹായങ്ങൾ എത്തിച്ചതും മുൻനിർത്തിയായിരുന്നു ഇടതുമുന്നണിയുടെ വട്ടിയൂർക്കാവിലെ പ്രചാരണം. സഹായം ലഭിച്ചവരെയും പ്രചാരണത്തിനെത്തിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥിക്ക് എൻഎസ്എസ് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചതു വലിയ ആയുധമാക്കി. മണ്ഡലത്തിലെ ഏതാണ്ട് 60 ശതമാനം വരുന്ന ഇതര സമുദായങ്ങളിലേക്ക് ഇക്കാര്യം എത്തിക്കുന്നതിൽ സിപിഎം വിജയിച്ചു. സിപിഎം പ്രചാരണത്തിനു കിട പിടിക്കുന്ന തരത്തിൽ സ്വന്തം സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടാൻ കോൺഗ്രസിനു കഴിഞ്ഞില്ല.
കുമ്മനം വരാത്തതിൽ പിണങ്ങി വട്ടിയൂർക്കാവിലെ വോട്ടർമാർ, അരൂരിലെ അങ്കം ജയിച്ച് ഷാനിമോൾ
കുമ്മനം രാജശേഖരനെ സ്ഥാനാർത്ഥിയാക്കാത്തത് ആർഎസ്എസ് ബിജെപി പ്രവർത്തകരെ നിരാശപ്പെടുത്തി. സംഘടനാ സംവിധാനത്തിന് അപ്പുറത്തേക്ക് കുമ്മനത്തിന് വോട്ടുകൾ ലഭിക്കുമായിരുന്നു. കോന്നിയിൽ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ചുണ്ടായ തർക്കവും അതേ തുടർന്ന് ചില മേഖലകളിലുണ്ടായ വോട്ട് നഷ്ടവും കോൺഗ്രസിനു തിരിച്ചടിയായി. നേതാക്കളെല്ലാം എത്തിയെങ്കിലും ഭിന്നത താഴെത്തട്ടിൽ പ്രകടമായിരുന്നു. ശബരിമല വിഷയം ബിജെപിക്കോ കോൺഗ്രസിനോ ഗുണം ചെയ്തില്ല. ബിജെപിക്കു പക്ഷേ, 2016 നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ 23,073 വോട്ട് അധികം കിട്ടി. ഇതിൽ കൂടുതലും ചോർന്നെത്തിയത് യുഡിഎഫിൽ നിന്നും. യുഡിഎഫിനെ പരമ്പരാഗതമായി തുണച്ച മുന്നാക്ക സമുദായ വോട്ടുകൾ ബിജെപിയിലേക്കും ന്യൂനപക്ഷ വോട്ടുകൾ ഇടതുമുന്നണിയിലേക്കും പോയി. കോന്നിയെ സിപിഎമ്മിൽ നിന്ന് അടൂർ പ്രകാശ് (1996) പിടിച്ചെടുത്തത് 806 വോട്ടുകൾക്കാണ്. 2016 ൽ അടൂർ പ്രകാശിന്റെ വിജയം 20,748 വോട്ടുകളുടെ ഭൂരിപക്ഷത്തിനും.
വട്ടിയൂർക്കാവിലെ കനത്ത പ്രഹരത്തിനു പ്രായശ്ചിത്തം ചെയ്യുകയെന്നതും ബിജെപിക്കു മുന്നിലെ വെല്ലുവിളിയായി മാറും. വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയാക്കണമെന്ന് ആർഎസ്എസ് നേതൃത്വം ആഗ്രഹിച്ചിരുന്ന കുമ്മനം രാജശേഖരനെ തഴഞ്ഞു ജില്ലാ അധ്യക്ഷൻ എസ്. സുരേഷിനെ സ്ഥാനാർത്ഥിയാക്കിയതാണു പ്രവർത്തകരും അണികളും ഒന്നോടെ മുഖം തിരിക്കാൻ കാരണമായത്. പ്രചാരണ രംഗത്തുനിന്ന് ആർഎസ്എസ് വിട്ടുനിന്നതും എൻഡിഎക്കും ബിജെപിക്കും എതിരായ സന്ദേശമായി. വലിയൊരു വിഭാഗം ബിജെപി വോട്ടുകൾ എൽഡിഎഫിന് അനുകൂലമായി വീഴുകയും ചെയ്തു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരൻ വട്ടിയൂർക്കാവിൽ 43,700 വോട്ടുകളാണു നേടിയത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 50,709 വോട്ടുകളും. സുരേഷിന് ഇത്തവണ നേടാനായത് 27,453 വോട്ടു മാത്രം. എൻഎസ്എസ് വോട്ടുകളും പൂർണമായും ബിജെപിയെ കൈയൊഴിഞ്ഞു.
മൂന്നു തവണ എൽഡിഎഫ് ജയിച്ചുകയറിയ അരൂരിൽ ശക്തമായ പ്രചാരണമാണു യുഡിഎഫും നടത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഷാനിമോൾ ഉസ്മാനോടു വോട്ടർമാർക്കുണ്ടായ അനുതാപം ഗുണം ചെയ്തുവെന്നും വ്യാഖ്യാനിക്കാം. ലോക്സഭാ തിരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷം അരൂർ ഷാനിമോൾക്കു നൽകിയിരുന്നു. പരമ്പരാഗത കോട്ടയെന്ന ആത്മവിശ്വാസം എൽഡിഎഫിനുണ്ടായിരുന്നു. പോളിങ് കുറഞ്ഞപ്പോൾ അതു കാര്യമായി ബാധിച്ചത് എൽഡിഎഫിനെയും എൻഡിഎയെയുമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലെക്കാൾ 3,700 വോട്ട് യുഡിഎഫ് അധികം നേടി. എൽഡിഎഫിനു കൂടുതൽ കിട്ടിയത് 2,769. എൻഡിഎയുടെ വോട്ട് വിഹിതം 10.54%. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇതു 15.8%.
ന്യൂനപക്ഷം യുഡിഎഫിനെ കൈവിടാത്തത് എറണാകുളത്തും മഞ്ചേശ്വരത്തും
എറണാകുളത്തു മഞ്ചേശ്വരത്തുമാണ് ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിനെ കൈവിടാതിരുന്നത്. രണ്ടിടത്തും ന്യൂനപക്ഷ വോട്ടുകൾ വിജയം കൊണ്ടുവരുന്നതിൽ നിർണയാകകമായി.ശോഭയില്ലാത്ത ജയമാണു യുഡിഎഫിന് എറണാകുളം നിയമസഭാ മണ്ഡലത്തിൽ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 31,178 വോട്ട് ഭൂരിപക്ഷത്തിനു ജയിച്ചിടത്ത് 3750 വോട്ടുകളുടെ ജയം. മണ്ഡലത്തിലെല്ലാം ആധിപത്യമുണ്ടായിരുന്ന യുഡിഎഫ് ഇക്കുറി 4 മേഖലകളിൽ പിന്നിലായി. കുത്തകയായ ചേരാനല്ലൂർ പഞ്ചായത്തിൽ ഭൂരിപക്ഷം പകുതിയായി കുറഞ്ഞു. പോളിങ് കുറഞ്ഞതു ഭൂരിപക്ഷം കുറഞ്ഞതിനു കാരണമായി പറയുന്നുവെങ്കിലും നഗരസഭാ ഭരണത്തോടുള്ള എതിർപ്പ് നിഷേധ വോട്ടായി മാറിയിട്ടുണ്ട്. നഗര മേഖലകളിൽ യുഡിഎഫ് പിന്നിലായി. എൽഡിഎഫ് സ്ഥാനാർത്ഥിയുടെ അപരന് 2500 ലേറെ വോട്ടുകൾ ലഭിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 21949 വോട്ടും 2011 ൽ 32437 വോട്ടും ഭൂരിപക്ഷമുണ്ടായിരുന്നു.
മഞ്ചേശ്വരത്ത് ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടുപാറ്റേണ്ട് ആവർത്തിക്കുകയായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി എം.സി. ഖമറുദ്ദീൻ 7923 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചുവെങ്കിലും കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വോട്ട് ലഭിച്ചില്ല. ഖമറുദ്ദീന് 65,407 വോട്ട് (40.19%). ലോക്സഭയിൽ രാജ്മോഹൻ ഉണ്ണിത്താൻ (യുഡിഎഫ് നേടിയത് 68,217 വോട്ട് (42.39 %). 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 89 വോട്ട് ഭൂരിപക്ഷത്തിൽ ജയിച്ച യുഡിഎഫിനു അന്നു ലഭിച്ചത് 56,870 (35.79%)വോട്ട്. എൻഡിഎ സ്ഥാനാർത്ഥി ലോക്സഭ തിരഞ്ഞെടുപ്പിലും രവീശതന്ത്രി തന്നെയായിരുന്നു. ലോക്സഭയിൽ 57,104 (35.48) വോട്ട് ലഭിച്ചപ്പോൾ നിയമസഭയിൽ 57,484 (35.32%) ആയി ഉയർന്നു. 2016 ൽ 56,781 (35.74%). ലോക്സഭയിൽ ഇടതുമുന്നണിക്കു 32,796 (20.38%) വോട്ടു കിട്ടിയപ്പോൾ നിയമസഭയിൽ 38,233 (23.49%) ആയി ഉയർന്നു. 2016 ൽ 42,565 (26.79%).
വിശ്വാസ സംരക്ഷണവും വോട്ടായില്ല, ബിജെപിക്ക് നഷ്ടം പ്രചരണവിഷയം
വിശ്വാസ സംരക്ഷണത്തിനും വികസനത്തിനുമായി വോട്ടു ചോദിച്ച ബിജെപിയെ ശബരിമലയും തുണച്ചില്ല. ലോക്സഭയിൽ ഇവർക്ക് ശബരിമല വിഷയം നേട്ടമായെങ്കിൽ ഇപ്പോൾ അതുണ്ടായില്ല. ത്രികോണ മൽസരം നടന്ന കോന്നിയിൽ കെ. സുരേന്ദ്രന് 39,786 വോട്ടുകളാണു നേടാനായത്. ശബരിമല പ്രചാരണ വിഷയമായി കത്തിനിന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേന്ദ്രന്റേത് ഇതിലും മികച്ച പ്രകടനമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം കേവലം 440 വോട്ടുകളായിരുന്നു. ഇതിൽനിന്ന് 14,313 വോട്ടുകളുടെ ഭൂരിപക്ഷത്തിലേക്കും വിജയത്തിലേക്കുമാണ് എൽഡിഎഫ് നീങ്ങിയത്.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ ബിജെപിക്ക് 23,073 വോട്ട് അധികം കിട്ടിയെന്ന കാരണത്താൽ സുരേന്ദ്രനു തലയുയർത്തി നിൽക്കാം. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിനെക്കാൾ 6,720 വോട്ടുകൾ കുറഞ്ഞതിന്റെ കാരണം കണ്ടെത്തുകയും വേണം. ശബരിമല പ്രക്ഷോഭകാലത്തു കിട്ടിയ വോട്ടുകളിൽ ചോർച്ചയുണ്ടായെന്ന് ഉറപ്പ്. എൻഎസ്എസ് വോട്ടുകളും ഓർത്തഡോക്സ് സഭയുടെ പിന്തുണയും അനുകൂലമായില്ല. അരൂരിലും എറണാകുളത്തും ബിജെപി കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ പിന്നിലായി. എറണാകുളത്ത് 13,351 വോട്ടും അരൂരിൽ 16,289 വോട്ടുമാണു നേടാനായത്. അരൂരിൽ ബിഡിജെഎസിന്റെ പിന്തുണയുണ്ടായില്ലെന്നു ഫലം തെളിയിക്കുന്നു.
രണ്ടാംസ്ഥാനത്തെത്തിയ മഞ്ചേശ്വരത്തു 57,484 വോട്ടുകളാണു ബിജെപി പിടിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ 380 വോട്ടുകളുടെ വർധന ആശ്വാസമായി. വോട്ടു ചോർച്ചയ്ക്കു സമാധാനം പറയേണ്ടി വരുമെങ്കിലും വട്ടിയൂർക്കാവിലെ പരാജയകാരണത്തിൽ നിന്നു സംസ്ഥാന നേതൃത്വത്തിനു തലയൂരാനാകും. ഇവിടെ കുമ്മനം രാജശേഖരനെ ഒഴിവാക്കിയതു ദേശീയ നേതൃത്വമാണ്. കേന്ദ്രമന്ത്രി വി. മുരളീധരന്റെ പക്ഷക്കാരനായ കെ.സുരേന്ദ്രന്റെ പ്രകടനം ദേശീയ നേതൃത്വത്തിനു കണ്ടില്ലെന്നു നടിക്കാനാവില്ല. മോശം പ്രകടനത്തിന്റെ പേരിൽ പുനഃസംഘടനയുണ്ടായാൽ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സുരേന്ദ്രന്റെ പേരിനു മുൻതൂക്കം ലഭിച്ചേക്കാം.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്