കൊറോണ കാലത്ത് ബസ് കൂലി കൂട്ടിയതോടെ കടുംവെട്ട് നടത്തുന്നത് ടൂവീലർ ഇല്ലാത്ത പാവങ്ങളെ; ദൂരപരിധി കുറച്ച് നിരക്ക് ഉയർത്തിയത് മറ്റൊരു സംസ്ഥാനത്തും കൂലി കൂട്ടാത്തപ്പോൾ; പുതിയ തീരുമാനം രോഗഭീതിയിൽ യാത്രക്കാർ കുത്തനെ കുറഞ്ഞിരിക്കെ; അതിഥി തൊഴിലാളികളും നാടുവിട്ടതോടെ ബസിൽ കയറാൻ ആളെ കിട്ടാനില്ല; ഉടുതുണിക്ക് മറുതുണിയില്ലാത്ത കെഎസ്ആർടിസിക്ക് ഇനി രക്ഷ മത്സരഓട്ടം അവസാനിപ്പിക്കൽ; കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സംയോജിതമായി സർവീസ് നടത്തണമെന്നും വിദഗ്ദ്ധർ

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കോവിഡ് കാലത്ത് സംസ്ഥാനത്ത് ദൂരപരിധി കുറച്ച് ബസ് ചാർജ് കൂട്ടിയിരിക്കുകയാണ്. ജനങ്ങളെ ബുദ്ധിമുട്ടിക്കണമെന്ന് സർക്കാരിനില്ലെന്ന് ഗതാഗതമന്ത്രി പറഞ്ഞുവെങ്കിലും വിഷമമാകുമെന്ന കാര്യത്തിൽ സംശയമില്ല. ബസിൽ മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരപരിധി അഞ്ച് കിലോമീറ്റർ എന്നത് രണ്ടര കിലോമീറ്ററാക്കിയാണ് ചുരുക്കിയത്. അഞ്ച് കിലോമീറ്ററിന് മിനിമം ചാർജ് എട്ട് രൂപയെന്നത് ഇനി 2.5 കിലോമീറ്ററിന് എട്ട് രൂപ എന്ന നിരക്കിലായിരിക്കും. മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. നേരത്തെ എട്ട് രൂപ നിരക്കിൽ അഞ്ച് കിലോമീറ്റർ ദൂരം സഞ്ചരിക്കാമായിരുന്നു. ഇതാണ് രണ്ടര കിലോമീറ്റർ ആയി കുറച്ചത്. കൊറോണയുടെ പേരിൽ രാജ്യത്തൊരിടത്തും ബസുകൂലി കൂട്ടാത്ത സാഹചര്യത്തിലാണ് കേരളത്തിൽ എൽഡിഎഫ് സർക്കാർ മാത്രം ഈ കടുംകൈ ചെയ്തത്. സർക്കാരിനെതിരെ പല ആരോപണങ്ങളും ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ബസ് ചാർജ് കൂട്ടിയതിൽ പ്രതികരിച്ചിട്ടില്ല.
കൊറോണ കാലത്തും കടുംവെട്ട്
കൊറോണയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ ഏതൊക്കെ സംസ്ഥാനങ്ങൾ പാവപ്പെട്ടവരുടെ യാത്രാമാധ്യമമായ ഓർഡിനറി ബസുകളുടെ കൂലി കൂട്ടി എന്ന് മുഖ്യമന്ത്രിക്കറിയാൻ വിഷമമില്ല. പൊതു ഭരണ വകുപ്പ് സെക്രട്ടറികൂടിയായ ഗതാഗത സെക്രട്ടറി ജ്യോതിലാൽ അയൽ സംസ്ഥാനങ്ങളിലെ ഗതാഗത സെക്രട്ടറിമാർക്ക് ഒരു ഇമെയിൽ അയച്ചാൽ അപ്പോൾ കിട്ടും മറുപടി. തമിഴ്നാട്ടിലെയും, കർണാടകത്തിലെയും യാത്രാ നിരക്കുകൾ കൂട്ടുന്ന അന്നു തന്നെ കേരളാ ആർടിസിയിലെത്തും. കാരണം അന്തർ സംസ്ഥാന സർവീസുകളിൽ യാത്രാക്കൂലി നിശ്ചയിക്കാനായി അത്തരം ഫെയർ റിവിഷൻ നോട്ടിഫിക്കേഷനുകൾ നേരത്തെ തന്നെ കെഎസ്ആർടിയിലെത്തും. അതുകൊണ്ട് തന്നെ വേറെ എവിടെയും കൂലി കൂട്ടിയിട്ടില്ലെന്ന് എല്ലാവർക്കും അറിയാം
ഉന്നത ഉദ്യോഗസ്ഥരുടെ കളികൾ
കൊറോണ കാലത്ത് തിരുവനന്തപുരം സിറ്റിയിൽ സിറ്റി/ടൗൺ ബസിന് പകരം സൂപ്പർ ഡീലക്സ് ബസ് വേണമെങ്കിലും ഓടിക്കാമെന്നും സംസ്ഥാനത്തെ പകർച്ചവ്യാധി നിയമം അതിനനുവദിക്കുന്നുണ്ടെന്നുമായിരുന്നു ഒരു ഉദ്യോഗസ്ഥന്റെ നിർദ്ദേശം. സർവീസിൽ നിന്നും ലീവെടുക്കാതെ രണ്ട് വർഷം റഗുലർ കോളജിൽ പോയി എംബിഎ ബിരുദം സ്വന്തമാക്കിയെന്നു നുണ പറഞ്ഞ അനിൽ കുമാർ എന്ന ഉദ്യോഗസ്ഥനാണ് ഈ നിർദ്ദേശം മുന്നോട്ട് വച്ചത്. ഈ ഉദ്യോഗസ്ഥൻ കള്ള സർട്ടിഫിക്കറ്റ് നൽകി കെഎസ്ആർടിസിയിലെ സൗത്ത് സോൺ എക്സിക്യൂട്ടീവ് ഡയറക്ടറായി പ്രവർത്തിക്കുകയാണെന്നും ആരോപണമുണ്ട്. പത്തനംതിട്ടയിലെ ഇല്ലാത്ത ഒരു കോളജിൽ നിന്നും വ്യാജ എംബിഎ സർട്ടഫിക്കറ്റുമായി എത്തിയ (അന്വേഷണം വന്നപ്പോൾ വ്യാജ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയി എന്നു കോടതിയിൽ സത്യവാങ്മൂലം) ഷറഫ് മുഹമ്മദ് എന്ന ഓപ്പറേഷൻസ് വിഭാഗം മേധാവിയാണ് മറ്റൊരാൾ. ഈ ഉദ്യോഗസ്ഥൻ കൊറോണക്കാലത്തും അതിന് ശേഷവും ഓർഡിനറിയോ, സിറ്റി ബസോ ഓടിക്കേണ്ട, പകരം മുഴുവൻ ഇരട്ടി ബസുകൂലി ഈടാക്കാവുന്ന ഫാസ്റ്റ് മതിയെന്ന ഉപദേശകനാണ്. ഇത്തരം ഉപദേശകരാണ് സാധാരണക്കാരുടെ വയറ്റത്തടിക്കുന്നത്.
ടൂവീലർ ഇല്ലാത്ത പട്ടിണിപ്പാവങ്ങളെ കൊള്ളയടി
ടൂവീലർ ഇല്ലാത്ത പട്ടിണിപാവങ്ങളാണ് ഓർഡിനറി കെഎസ്ആർടിസിയിൽ കയറുന്നത്. അവരെ കൊള്ളയടിക്കുക എന്നതാണ് കെഎസ്ആർടിസി ഉന്നതരുടെ നയം. ആരും ചോദിക്കാനും പറയാനുമില്ല എന്ന സൗകര്യവുമുണ്ട്. മിനിമം ചാർജ് 8 രൂപയിൽ നിന്നും 10 രൂപയാക്കിയാലും കിലോമീറ്റർ യാത്രാക്കൂലി 90 പൈസാ അല്ല, മൂന്നര രൂപാ ആക്കിയാലും ബസ് വ്യവസായം ലാഭകരമാകില്ല. കാരണം ഓർഡിനറി ബസിൽ കയറുന്നതിനേക്കാൾ ലാഭകരമാണ് ടു വീലർ യാത്ര.
അതിഥി തൊഴിലാളികൾ സംസ്ഥാനം വിട്ടതോടെ ബസ് യാത്രക്കാരുടെ എണ്ണം കുറഞ്ഞു. ഓർഡിനറി ബസുകളിലെ 30% യാത്രക്കാർ ഈ വിഭാഗത്തിൽപ്പെട്ടവരായിരുന്നു. കൂടാതെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് തിരിച്ച് പോകാതെ കേരളത്തിൽ തുടരുന്ന അതിഥി തൊഴിലാളികളും സെക്കന്റ്ഹാൻഡ് ടൂ വീലർ സ്വന്തമാക്കി കൊണ്ടിരിക്കുന്നു.
കൊറോണ ഭീതിയിൽ യാത്രക്കാർ കുറഞ്ഞു
കൊറോണഭീതി തീർച്ചയായും ബസ് വ്യവസായത്തിന്റെ നട്ടെല്ലൊടിച്ചു. കെഎസ്ആർടിസി ബസിൽ സ്ഥിരം ജോലിക്കാരായ അന്തർ ജില്ലാ ബസ് യാത്രക്കാരും ബസുകളെ ഉപേക്ഷിച്ച് കഴിഞ്ഞു. കാരണം ഏത് യാത്രക്കാരനാണ് കൊറോണ ഉള്ളതെന്ന് അറിയില്ലല്ലോ. അഞ്ച് പേർ ഒത്തുകൂടി ഒരു റൂട്ടിൽ ആഴ്ചയിൽ ഒരിക്കൽ ഒരാൾ സ്വന്തം കാർ എടുക്കുന്ന അവസ്ഥയിലായി കാര്യങ്ങൾ. അന്തർജില്ലാ സ്ഥിരം ജീവനക്കാരും ബസുകൾ ഉപേക്ഷിക്കുന്നതായാണ് റിപ്പോർട്ടുകൾ.
അയൽ സംസ്ഥാനങ്ങളിലെ നിരക്കുകൾ കണ്ടുപഠിക്കട്ടെ
അയർ സംസ്ഥാനങ്ങളിലെ സിറ്റി ഓർഡിനറി ബസുകളിലെ മിനിമം യാത്രാക്കൂലിയും മിനിമം യാത്രാക്കൂലിക്ക് യാത്ര ചെയ്യാവുന്ന ദൂരവും മുഖ്യമന്ത്രിയും, ഗതാഗതമന്ത്രിയും മാത്രമല്ല ബസുടമകൾ തന്നെ പഠിക്കുന്നത് നല്ലതായിരിക്കുമെന്നാണ് ഗതാഗത രംഗത്തെ വിദഗ്ദ്ധർ പറയുന്നത്.
നിലവിലുണ്ടായിരുന്ന വരുമാനത്തിൽ വലിയ കുറവ് സംഭവിക്കുന്ന സാഹചര്യത്തിൽ, മിനിമം ചാർജ് കൂട്ടിയാൽ ഉള്ള യാത്രക്കാർ കൂടി കുറയും എന്നതാണ് സത്യം. കൊറോണയുടെ പശ്ചാത്തലത്തിൽ യാത്രക്കാർക്ക് ലാഭകരമായ യാത്ര അവർക്ക് തിരഞ്ഞെടുക്കാൻ സാധിക്കുക എന്നതാണ് വേണ്ടത്.
സ്വകാര്യ ബസുടമകൾ എന്തുചെയ്യും?
ഗതാഗത മേഖലയെ കുറിച്ച് വ്യക്തമായ പിടിപാടുള്ള വിദഗ്ധരുടെ അസാന്നിധ്യമാണ് വലിയൊരു ശാപം. കെഎസ്ആർടിസിയെയും സ്വകാര്യബസുകളെയും സമഗ്രമായി കണ്ടുള്ള പരിഹാരമാണ് വേണ്ടത്. ബസ് വ്യവസാസത്തെ കുറിച്ച് ക്യത്യമായി പഠിക്കാത്ത ജസ്റ്റീസ് രാമചന്ദ്രനോ, ഗതാഗത വിദഗ്ധനെന്നവകാശപ്പെടുന്ന ഇളങ്കോവനോ ഒന്നും സ്വകാര്യ ബസ് ഗതാഗതത്തെ രക്ഷിക്കാനാവില്ലെന്ന് പറയുന്നു ഗതാഗത മേഖലയിലെ വിദഗ്ധനും സംസ്ഥാന പ്ലാനിങ് ബോർഡിലെ ഗതാഗത സർക്കിൾ ഗ്രൂപ്പ് അംഗവുമായ ജയിംസ് വടക്കൻ. '30 മുതൽ 35 ലക്ഷം വരെ മുതൽ മുടക്കിയിരിക്കുന്ന സ്വകാര്യ ബസുടമകൾ തന്നെ അവർക്ക് രക്ഷപെടാനുള്ള മാർഗം ആരായുക 30 ലക്ഷം മുടക്കി പുത്തൻ ബസിറക്കിയ ആയിരക്കണക്കിന് ബുസടുമകൾ വഴിയാധാരമാകും. അടുത്തനാളിൽ എറണാകുളം ജില്ലയിലെ ഏറ്റവും വലിയ ബസ് ഓപ്പറേറ്ററും ബസുടമാ സംഘം നേതാവുമായി സത്യൻ പറഞ്ഞതാണ് സത്യം. 'യാത്രക്കാരുള്ളിടത്ത് ആവശ്യാനുസരണം ബസോടിച്ചാൽ മതി' കൊറോണക്കാലത്തിനും മുൻപ് തന്നെ ആവശ്യത്തിന്റെ ഇരട്ടിയിലധികം ബസുകൾ കേരളത്തിലുണ്ട്. കൊറോണ ഭയത്തെത്തുടർന്ന് യാത്രക്കാർ വീണ്ടും പകുതിയായി.'
ഗതാഗത മേഖലയിലെ വിദഗ്ധൻ ജയിംസ് വടക്കന്റെ നിർദ്ദേശങ്ങൾ
കെഎസ്ആർടിസി ബസ് മത്സര ഓട്ടം അവസാനിപ്പിക്കണം
കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സംയോജിതമായി സർവീസ് നടത്തണം. ഇനി ഒറ്റ പുതിയ ബസുകൾ കെഎസ്ആർടിസി വാങ്ങരുത്. ഇലക്ട്രിക് ബസാണെങ്കിലും. അടിയന്തരമായി കെഎസ്ആർടിസിക്ക് ഫാസ്റ്റ് പാസഞ്ചർ അടക്കം 1200 സൂപ്പർ ഫാസ്റ്റ് ബസുകൾ ആവശ്യമുണ്ട്. കെഎസ്ആർടിസിയുടെ കൈയിലുള്ളത് പഴക്കം ചെന്ന് നിയമാനുസൃതം ഓടിക്കാനാവാത്തതാണ്. 2 വർഷത്തിൽ താഴെ പഴക്കമില്ലാത്ത പുതിയ ഗ്ലാസ് ബോഡികളെ 1200 സ്വകാര്യ ബസുകൾ ഡ്രൈവറെ സഹിതം കെഎസ്ആർടിസിയിലേയ്ക്ക് വാടകയ്ക്ക് എടുക്കുക.
കിലോമീറ്റർ വാടക രാമചന്ദ്രൻ കമ്മിഷൻ തീരുമാനിക്കട്ടെ. ഓടുന്ന കിലോമീറ്റർ തുക അതാത് ദിവസം കളക്ഷനിൽ നിന്നും സ്വകാര്യ ബസുടമകൾക്ക് കൊടുക്കുക. അടുത്തഘട്ടമായി സ്വകാര്യ റൂട്ടുകളിൽ അവരുമായി മത്സരിച്ചോടുന്ന കെഎസ്ആർടിസി ബസുകൾ റദ്ദാക്കുക. പൊതു ഗതാഗതമെന്നാൽ കെഎസ്ആർടിസി എന്നല്ല. റൂട്ട് ബസ് എന്നാണ് മനസിലാക്കേണ്ടത്. ഏറ്റവും മിനിമം ഇതെങ്കിലും ചെയ്താൽ കേരളത്തിൽ പൊതുബസ് ഗതാഗതം നിലനിൽക്കും. അല്ലെങ്കിൽ സ്വന്തമായി വണ്ടിയില്ലാത്തവർ ഓട്ടോയിൽ പോകേണ്ടിവരും.
(സ്വകാര്യ / കെഎസ്ആർടിസി ചാർജ് വർധനവടക്കം പൊതു ഗതാഗത മേഖലയെ സംബന്ധിച്ചു 1928 മുതൽ 30 ൽ പരം കേസുകൾ ഹൈക്കോടതിയിൽ നടത്തി അനുകൂല വിധികൾ സമ്പാദിച്ച കേരളത്തിലെ തന്നെ ഏറ്റവും പ്രബലമായ ഉപഭോക്തൃസംഘടനയായ പാലായിലെ സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ സ്ഥാപകനും മാനേജിങ് ട്രസ്റ്റിയുമാണ് ജയിംസ് വടക്കൻ).
- TODAY
- LAST WEEK
- LAST MONTH
- മാപ്പ് പറയാം..അല്ലെങ്കിൽ ഇറങ്ങിപ്പോകാം എന്ന് ബിജെപി വക്താവ് സംപിത് പത്രയോട് തുറന്നടിച്ച മാധ്യമപ്രവർത്തക; എൻഡി ടിവിയിൽ നിന്ന് രാജിവച്ചത് ജൂണിൽ; ഹാർവാർഡ് സർവകലാശാലയിൽ ജേണലിസം അസോ.പ്രൊഫസറായി ചേരുന്നുവെന്ന് പ്രഖ്യാപനം; ഒടുവിൽ പണി കിട്ടിയില്ലെന്നും ഇന്റർനെറ്റ് തട്ടിപ്പിന് ഇരയായെന്നും ട്വീറ്റ്
- പത്തനാപുരത്ത് കണ്ടത് നെയ്യാറ്റിൻകര ഗോപന്റെ കൂട്ടുകാരന്റെ ആറാട്ട്! യൂത്ത് കോൺഗ്രസുകാരെ പ്രദീപ് കോട്ടാത്തലയും സംഘവും നേരിട്ടത് 'ദേവാസുരം' സ്റ്റൈലിൽ; മാടമ്പിയെ പോലെ എല്ലാം കണ്ടിരുന്ന ജനനേതാവും; പത്തനാപുരത്ത് ഗണേശിന്റെ ഗുണ്ടായിസം പൊലീസിനേയും വിറപ്പിക്കുമ്പോൾ
- ഡിഎൻഎ ടെസ്റ്റ് കുരുക്കാകുമെന്ന് ഭയം; എങ്ങനേയും ബാർ ഡാൻസറെ അനുനയിപ്പിക്കാൻ വഴി തേടി കോടിയേരിയുടെ മൂത്ത മകൻ; ഒത്തു തീർപ്പിനില്ലെന്ന് പരാതിക്കാരിയും; ബിനോയ് കോടിയേരി ദുബായിൽ തങ്ങുന്നത് വിചാരണയിൽ സംഭവിക്കുന്നത് തിരിച്ചറിഞ്ഞ്; മുംബൈ കേസിൽ ട്വിസ്റ്റുകൾക്ക് സാധ്യത കുറവ്
- കെ എസ് ശബരീനാഥ് വെള്ളിമൂങ്ങയിലെ മണിമല മാമച്ചൻ; രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്
- 13 വയസ്സുകാരനെ ബലമായി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി; നാലു പേർ ചേർന്ന് വർഷങ്ങളോളം കൂട്ടബലാത്സംഗത്തിന് ഇരയാക്കി; കാഴ്ച വെച്ചത് നിരവധി പേർക്ക്: വെളിപ്പെടുത്തലുമായി വനിതാ കമ്മീഷൻ
- കോൺഗ്രസ് നേതാവ് കെ സുധാകരന്റെ മകൻ വിവാഹിതനായി; സൻജോഗ് സുധാകരനും ശ്രീലക്ഷ്മിയുമായുള്ള വിവാഹ ചടങ്ങുകൾ നടന്നത് ലളിതമായി
- കോവിഡ് വാക്സിന്റെ പാർശ്വഫലം മൂലം നോർവെയിൽ 23 പേർ മരിച്ചു; വാക്സിൻ സ്വന്തം ഉത്തരവാദിത്തത്തിൽ ഇഷ്ടമുള്ളവർ എടുത്താൽ മതിയെന്ന് സ്കാൻഡിനേവിയൻ രാജ്യം; ബ്രസീലിയൻ വകഭേദം വാക്സിനുകളേയും അതിജീവിക്കുമെന്ന് ആശങ്ക; വാക്സിൻ കൊണ്ടും കോവിഡ് മാറില്ലെന്ന് ഭയന്ന് വിദഗ്ദർ
- താമര ചിഹ്നത്തിൽ ഇരിങ്ങാലക്കുടയിൽ സ്ഥാനാർത്ഥിയാകാൻ ജേക്കബ് തോമസ്; ബിജെപിക്ക് വേണ്ടി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മുൻ ഡിജിപി; തീരുമാനം ദേശീയത ഉയർത്തി പിടിക്കാനെന്നും പ്രഖ്യാപനം; അഴിമതിക്കെതിരെയുള്ള പോരാട്ടം ജനാധിപത്യ വഴിയിലാക്കാൻ മുൻ വിജിലൻസ് ഡയറക്ടർ; സെൻകുമാറും മത്സരിക്കാൻ സാധ്യത
- കുഞ്ഞാലിക്കുട്ടിയെ അടിയറവ് പറയിച്ച ജലീലിന്റെ മണ്ഡലം തിരിച്ചു പിടിക്കാൻ മുസ്ലിംലീഗ് ഇറക്കുന്നത് ഫിറോസ് കുന്നുംപറമ്പിലിനെയോ? കോൺഗ്രസിന്റെ സീറ്റായ തവനൂരിൽ ലീഗിന്റെ സ്ഥാനാർത്ഥി വരണമെന്നും ആവശ്യം; മലപ്പുറം തൂത്തുവാരാൻ ലീഗ് ശ്രമിക്കുമ്പോൾ ഇത്തവണ ഇരട്ടി സീറ്റിൽ വിജയം പ്രതീക്ഷിച്ച് എൽ.ഡി.എഫും; മലപ്പുറത്തെ നിയമസഭാ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചർച്ചകൾ ഇങ്ങനെ
- ഇവാൻക ശുചിമുറി പൂട്ടിയിട്ടു; യുഎസ് സീക്രട്ട് സർവീസ് ഏജന്റുമാർക്ക് ബാത്ത്റൂം ഉപയോഗിക്കുന്നതിന് മാത്രം അധികച്ചെലവായത് 1,44,000 ഡോളർ; അമേരിക്കൻ പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസിന്റെ പടിയിറങ്ങുന്നതിന് മുമ്പ് പുറത്തുവരുന്നത് മകളുടെ ശുചിമുറി ധൂർത്തിന്റെ കഥകൾ
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന് മുമ്പിൽ പൊളിയുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- ഒരുനേരത്തെ ആഹാരത്തിന് വകയില്ലാതെ അറവ് മാലിന്യം കഴിച്ച് വിശപ്പടക്കുന്നു; താമസസ്ഥലം ഒഴിയണമെന്ന സർക്കാർ ഉത്തരവ് വന്നതോടെ പോകാനിടമില്ലാതെ കൊല്ലത്ത് ഷാജിയും അഞ്ചുമക്കളും; സത്യമറിയാൻ എൻജിഒ ക്വാർട്ടേഴ്സിലെ താമസക്കാരനായ ഷാജിയെ തേടി മറുനാടൻ എത്തിയപ്പോൾ കണ്ടെത്തിയത് ഇങ്ങനെ
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- ഇതുവരെ കെട്ടിപ്പൊക്കിയ നുണകൾ പൊളിഞ്ഞു; ബാലാകോട്ട് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 300 പാക് ഭീകരർ; സത്യം തുറന്നുപറഞ്ഞ് മുൻ പാക് നയതന്ത്ര പ്രതിനിധി ആഗ ഹിലാലി; തങ്ങളുടെയും ഇന്ത്യയുടെയും ആക്രമണ ലക്ഷ്യങ്ങൾ വ്യത്യസ്തമായിരുന്നെന്നും ഹിലാലി; റഡാറിന്റെ ചാരക്കണ്ണുകളെ വെട്ടിച്ച് വ്യോമസേന നടത്തിയ ഓപ്പറേഷൻ ബന്ദർ വിജയിച്ചത് ഇന്റലിജൻസിന്റെ ക്യത്യത കൊണ്ട്; ഹിലാലിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി പാക് നേതാക്കൾ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്