മോദി വന്നതോടെ ഒന്നൊന്നായി കാവിപുതച്ച വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിക്ക് അടിതെറ്റുമോ? കഴിഞ്ഞതവണത്തെ എട്ടുസീറ്റ് 21 ആക്കി ഉയർത്താമെന്ന അമിത്ഷായുടെ സ്വപ്നത്തിന് തിരിച്ചടിയാകുന്നത് പൗരത്വ നിയമ ഭേദഗതി ബിൽ; ഏറ്റവും വലിയ തിരിച്ചടി നേരിടുന്നത് 14 സീറ്റുള്ള മുസ്ളീം വോട്ടുകൾ ഏറെയുള്ള അസാമിൽ തന്നെ; ബില്ലിനെതിരെ പ്രതിഷേധിച്ച് കോൺഗ്രസിൽ നിന്ന് അടർത്തിയെടുത്തവർ ഓരോന്നായി എൻഡിഎ സഖ്യം വിട്ടു; സിപിഎമ്മിനെ 'വെട്ടിയിറക്കിയ' ത്രിപുരയിൽ പോലും അടിതെറ്റാൻ സാധ്യത
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലായി ഉള്ളത് ആകെ 25 സീറ്റുകളാണ്. നരേന്ദ്ര മോദി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിന് ശേഷം പിന്നിട്ട മൂന്ന് വർഷത്തിനിടെ 'കോൺഗ്രസ് മുക്ത ഭാരതം' എന്ന സ്വപ്നം ബിജെപി നടപ്പാക്കിയ അമിത്ഷാ നടപ്പിലാക്കിയ ഇന്ത്യൻ മേഖല. വിലപേശലും വിവിധ കക്ഷികളെ കൈകാര്യം ചെയ്യലുമായി ഈ മേഖലകളിൽ അധികാരം പിടിച്ചെടുക്കൽ നടപ്പിലാക്കിയ അമിത് ഷായ്ക്കും ബിജെപിക്കും വലിയ പ്രതീക്ഷയായിരുന്നു വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും ഈ മേഖലയിൽ.
പരമാവധി 23 സീറ്റുവരെ ബിജെപിയും സഖ്യകക്ഷികളും ചേർന്ന് ഈ മേഖലയിൽ നേടുമെന്ന പ്രതീക്ഷയായിരുന്നു പാർട്ടി നേതൃത്വങ്ങൾ നാലുമാസം മുമ്പുവരെ പങ്കുവച്ചത്. എന്നാൽ ഇപ്പോൾ സ്ഥിതി മാറിയിരിക്കുകയാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം വളരെ ശക്തമായ മത്സരം ബിജെപി സഖ്യവും കോൺഗ്രസ് സഖ്യവും തമ്മിൽ ഈ മേഖലയിൽ ഉണ്ടാകുമെന്നാണ് വിലയിരുത്തലുകൾ വരുന്നത്.
ഏറെക്കാലമായി കോൺഗ്രസും സഖ്യകക്ഷികളും കൈകാര്യം ചെയ്തുവന്ന സംസ്ഥാനങ്ങളെ പതിയെ തന്ത്രപൂർവം പൊളിച്ചടുക്കിയാണ് ബിജെപി ഈ മേഖലയിൽ തന്ത്രം മെനഞ്ഞ് സംസ്ഥാന ഭരണങ്ങൾ ഒന്നൊന്നായി പിടിച്ചടുക്കിയത്. ഏറെക്കാലം അടക്കിഭരിച്ച വടക്കുകിഴക്കൻ മേഖലയിലെ എട്ടു സംസ്ഥാനങ്ങളിൽനിന്നും കോൺഗ്രസ് സ്ഥാനഭ്രഷ്ടരായി.എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ബിജെപിയുടെ ആത്മവിശ്വാസം ഉലയുകയാണ്.
മൂന്ന് ഘടകങ്ങളിലൂന്നിയാണ് ഇപ്പോൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിലപാടുകൾ മുന്നോട്ടുപോകുന്നത്. ഒന്ന് കോൺഗ്രസ് മധ്യഭാരതത്തിൽ ഏറ്റവും ഒടുവിൽ നേടിയ കുതിപ്പുതന്നെ. രാജ്യം കോൺഗ്രസിനൊപ്പം നീങ്ങിയേക്കുമെന്ന പ്രചരണം ശക്തമാകുകയാണ് ഇതോടെ ഇവിടെയും. രണ്ടാമതായി പൗരത്വ നിയമ ഭേദഗതി ബിൽ ബിജെപി നടപ്പാക്കിയതാണ് ഈ പ്രദേശങ്ങളിലെ മുഖ്യ ചർച്ചാ വിഷയം. മൂന്നാമതായി കോൺഗ്രസിനെ വെട്ടിലാക്കി ഉണ്ടായിക്കെടുത്ത പല പ്രാദേശിക ബന്ധങ്ങളിലും ഓരോ കാരണങ്ങളാൽ വിള്ളൽ വീണിരിക്കുന്നു.
ഈ പ്രശ്നങ്ങളെല്ലാം വലിയ തലവേദന ബിജെപിക്ക് സൃഷ്ടിക്കുമ്പോൾ ഇത് മുതലെടുത്ത് തങ്ങളുടെ അധീനതയിലിരുന്ന സംസ്ഥാനങ്ങൾ തിരിച്ചുപിടിക്കാൻ നോക്കുകയാണ് കോൺഗ്രസ്. മധ്യഭാരതത്തിലെ കോൺഗ്രസ് കുതിപ്പും വിശാല കൂട്ടുകെട്ടുകളും മാത്രമല്ല, പ്രാദേശിക പ്രശ്നങ്ങളും ബിജെപിക്കു പ്രതിബന്ധം തീർക്കുന്നു. ഹിന്ദുത്വ അജൻഡ ഗോത്രവർഗ വിഭാഗങ്ങളുടെ സ്വത്വരാഷ്ട്രീയത്തിൽ തട്ടിത്തകരുന്ന കാഴ്ചകളും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കാട്ടിത്തരുന്നു. 10 ലക്ഷത്തോളം മുസ്ലിംകളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ പൗരത്വ നിയമഭേദഗതിയും ബിജെപിയെ വെട്ടിലാക്കുന്നു.
സർബാനന്ദ സോനോവാളിനെ ക്യാപ്റ്റനാക്കി അസം പിടിച്ചെടുത്താണ് ബിജെപി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മൂന്ന് വർഷം മുമ്പ് തേരോട്ടം തുടങ്ങിയത്. പ്രാദേശിക പാർട്ടികൾക്കു മേൽക്കൈ ഉള്ളിടത്ത് അവരെ കൂട്ടുപിടിച്ചു. അരുണാചൽ പ്രദേശിൽ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചവരെ ഒന്നടങ്കം തങ്ങളുടെ പാളയത്തിലെത്തിച്ച് മൽസരിച്ചു ജയിക്കാതെതന്നെ സർക്കാരുണ്ടാക്കി. അസം, അരുണാചൽ, മണിപ്പുർ, ത്രിപുര സംസ്ഥാനങ്ങൾ ഭരിക്കുന്നതും ഇപ്പോൾ ബിജെപി തന്നെ. നാഗാലാൻഡിലും മേഘാലയയിലും ഭരിക്കുന്ന പാർട്ടിയുടെ സഖ്യകക്ഷിയാണ് അമിത്ഷായുടെ പാർട്ടി. മിസോറമിലെയും സിക്കിമിലെയും ഭരണകക്ഷികളും ബിജെപി നേതൃത്വം കൊടുക്കുന്ന നോർത്ത് ഈസ്റ്റ് ഡമോക്രാറ്റിക് അലയൻസിന്റെ ഭാഗമാണ്.
മേഖലയിലെ ആകെ 25 ലോക്സഭാ സീറ്റുകളിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എട്ടെണ്ണം മാത്രമേ ബിജെപിക്കു ലഭിച്ചുള്ളൂ. അസമിൽ ഏഴും അരുണാചലിൽ ഒന്നും. ഇത്തവണ 21 സീറ്റ് നേടുമെന്ന് അമിത്ഷാ പ്രഖ്യാപിച്ചിരിക്കെയാണ് പൊടുന്നനെ ചിത്രം മാറുന്നതും കോൺഗ്രസ് അനുകൂല സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നതും. അസമിൽ 14ഉം രണ്ടെണ്ണം വീതം മണിപ്പൂരിലും ത്രിപുരയിലും മേഘാലയയിലും അരുണാചലിലും ഓരോ സീറ്റുവീതം നാഗാലാൻഡിലും മിസോറാമിലും സിക്കിമിലും. ഇതാണ് വടക്കുകിഴക്കൻ ഇന്ത്യയിലെ ലോക്സഭാ പ്രാതിനിധ്യം.
വ്യക്തിത്വ ബിൽ വലിയ തലവേദന ആകുന്നത് അസമിൽ
പാർലമെന്റ് പാസാക്കിയ പൗരത്വ നിയമഭേദഗതി ബിൽ ബിജെപിക്ക് തിരിച്ചടിയാകും. പൗരത്വ നിയമഭേദഗതിയനുസരിച്ച് കുടിയേറ്റക്കാരായ ഹിന്ദു, സിഖ്, ജൈന, പാഴ്സി, ബുദ്ധ, ക്രിസ്ത്യൻ വിഭാഗങ്ങൾക്കു പൗരത്വം കൊടുക്കുമെങ്കിലും മുസ്ലിംകളെക്കുറിച്ചു പരാമർശമില്ലാത്തതിനാൽ അവർ ഒഴിവാകും. കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച അസം പൗരത്വ രജിസ്റ്ററിന്റെ കരടിൽ നിന്ന് ഒഴിവാക്കപ്പെട്ട 40.7 ലക്ഷം പേരിൽ 28 ലക്ഷം ഹിന്ദുക്കൾക്കു പുതുതായി പൗരത്വം ലഭിക്കും. 10 ലക്ഷം മുസ്ലിംകൾ പുറത്താകുമെന്നതാണ് സ്ഥിതി. ആദ്യം ചെറിയതോതിൽ ഉയർന്ന പ്രതിഷേധം പിന്നീട് എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ.
മേഖലയിലെ ഏറ്റവും വലിയ സംസ്ഥാനമായ, 14 ലോക്സഭാ മണ്ഡലങ്ങളുള്ള അസമിൽ നിന്നുതന്നെ തിരിച്ചടി കിട്ടി. ഇവിടെയുള്ള ന്യൂനപക്ഷങ്ങൾ വലിയ എതിർപ്പുയർത്തി. ഇതോടെ ബിജെപിയുടെ സഖ്യകക്ഷിയായ അസം ഗണ പരിഷത് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. അവരുടെ മന്ത്രിമാർ രാജിവച്ചു. എജിപി നേതാവും മുൻ മുഖ്യമന്ത്രിയുമായ പ്രഫുല്ല കുമാർ മൊഹന്ത വീണ്ടും ഇലക്ഷൻ നടത്തണമെന്നുവരെ പറഞ്ഞുവച്ചു. ഇതാണ് അസമിലെ സ്ഥിതി. ഇതിന് പിന്നാലെയാണ് പല സംസ്ഥാനങ്ങളിലായി ഉള്ള നാഷണൽ പീപ്പിൾസ് പാർട്ടിയും അസമിൽ എത്തുന്നതും പ്രവർത്തനം ശക്തമാക്കുന്നതും.
എജിപി ഒരുവശത്തും മേഘാലയ മുഖ്യമന്ത്രി കൊൺറാഡ് സാംഗ്മ നേതൃത്വം നൽകുന്ന എൻപിപി മറുവശത്തും നിൽക്കുമ്പോൾ അസമിൽ ബിജെപിക്ക് കാര്യങ്ങൾ കൈവിട്ടുപോകുകയാണ്. രണ്ടുകക്ഷികളും ഒരുപോലെ ബില്ലിന് എതിരെ നിൽക്കുന്നതോടെയാണ് ബിജെപിയുടെ സാധ്യതകൾ മങ്ങുന്നത്. ഏതായാലും അസമിലുൾപ്പെടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് പത്ത് സീറ്റുകളിൽ തങ്ങളും സഖ്യകക്ഷികളും വിജയിക്കുമെന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചുകഴിഞ്ഞു. അസമിൽ അഞ്ചു സീറ്റാണ് എൻപിപി സാന്നിധ്യമറിയിക്കുക. കഴിഞ്ഞതവണ മൂന്നു സീറ്റാണ് കോൺഗ്രസ് അസമിൽ നേടിയത്. അഞ്ചുവർഷം മുമ്പ് ആസാം കേന്ദ്രീകരിച്ചുള്ള ആൾ ഇന്ത്യാ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് മൂന്ന് സീറ്റുകൾ അസമിൽ നേടിയിരുന്നു. അവരുടെ നിലപാടും നിർണായകമാണ് ഇക്കുറി.
മേഘാലയയിലും മണിപ്പൂരിലും തൃപുരയിലുമെല്ലാം പ്രശ്നങ്ങൾ
മേഘാലയ മുഖ്യമന്ത്രിയും നാഷനൽ പിപ്പീൾസ് പാർട്ടി പ്രസിഡന്റുമായ കോൺറാഡ് സാങ്മ ബില്ലിനെ രൂക്ഷമായി വിമർശിക്കുകയും ബിജെപിസഖ്യം അവസാനിപ്പിച്ചേക്കുമെന്ന് മുന്നറിയിപ്പു നൽകുകയും ചെയ്തതിന് പിന്നാലെയാണ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന പ്രഖ്യാപനങ്ങളും നടത്തിയത്. ഇത് ബിജെപിക്കും കോൺഗ്രസിനും ഒരുപോലെ തലവേദനയാണ്. വ്യക്തിത്വ ബില്ലിനെതിരെ മേഘാലയ മന്ത്രിസഭ പ്രമേയവും പാസാക്കിയിരുന്നു. 2 ലോക്സഭാ സീറ്റുകളാണു സംസ്ഥാനത്തുള്ളത്. കഴിഞ്ഞതവണ എൻപിപി കോൺഗ്രസിന് കൂടെയായിരുന്നു. ഒരു സീറ്റ് നേടുകയും ചെയ്തു. മേഘാലയയിൽ ഒരു സീറ്റ് നേടിയത് കോൺഗ്രസ് ആണ്.
ബിജെപി ഭരിക്കുന്ന മണിപ്പുരിൽ എൻപിപിക്ക് 4 എംഎൽഎമാരുണ്ട്. എന്നത് അവിടെയും ബിജെപിക്ക് വിഷയം തന്നെയാണ്. സിപിഎമ്മിൽനിന്നു ബിജെപി അധികാരം പിടിച്ചെടുത്ത ത്രിപുരയിൽ സഖ്യകക്ഷിയായ ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി) ബില്ലിനെതിരെ ശക്തമായ നിലപാടെടുത്തുതും രണ്ടു ലോക്സഭാ മണ്ഡലങ്ങളിലേയും തിരഞ്ഞെടുപ്പിൽ നിർണായകമാണ്.
മിസോറമിലെ ഭരണകക്ഷിയായ മിസോ നാഷനൽ ഫ്രണ്ട് (എംഎൻഎഫ്) ബില്ലിനെതിരെ രംഗത്തെത്തിയതും ബിജെപിക്ക് എതിരാണ്. നാഗാലാൻഡ് ഭരിക്കുന്ന നാഷനലിസ്റ്റ് ഡമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻഡിപിപി) ബിൽ പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടു പ്രമേയം പാസാക്കുകയും ചെയ്തു. നാഗാ പീപ്പിൾസ് ഫ്രണ്ട്, ഉൾഫ, ലോക് ജൻശക്തി പാർട്ടി തുടങ്ങി ചെറു കക്ഷികളുടെ നിലപാടുകളും നിർണായകമാണ്.
നാഗാലാൻഡിലെ വലിയൊരു ജനവിഭാഗമായ നാഗാ സമൂഹം എങ്ങനെ പ്രതികരിക്കും ഈ തിരഞ്ഞെടുപ്പിൽ എന്നത് നിർണായകമാണ്. ഇൻഡോ-നാഗ കരാർ തന്നെയാകും വിഷയം. സിക്കിമിൽ സ്വന്തം പാർട്ടി രൂപീകരിച്ച ഫുട്ബോൾ താരം ബൈച്ചുംഗ് ബൂട്ടിയയുടെ നേതൃത്വത്തിലാവും അങ്കം മുറുകുക. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും ശക്തമായ സാന്നിധ്യവുമായി രംഗത്തുണ്ട്.
കോൺഗ്രസിനെ വിഴുങ്ങിയ അരുണാചൽ ആണ് മറ്റൊരു സംസ്ഥാനം. ഇവിടെ ലോക്സഭാ തിരഞ്ഞെടുപ്പിന് ഒപ്പമായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചെങ്കിലും പിന്നെ ബിജെപി ചാക്കിട്ടു പിടിച്ച മുഖ്യമന്ത്രി മുഖ്യമന്ത്രി പേമ ഖണ്ഡുവും മന്ത്രിസഭാംഗങ്ങളും ഇതുവരെ നിലപാട് മാറ്റിയിട്ടില്ല. ഇത്തവണ ആദ്യമായി അവർ ബിജെപി ടിക്കറ്റിൽ മൽസരിക്കും. എന്നാൽ ബിജെപിയിലേക്ക് നേതാക്കൾ ചുവടുമാറിയതിനെ എത്രത്തോളം അണികൾ ഉൾക്കൊണ്ടു എന്നതിന്റെ വിലയിരുത്തൽ രണ്ടു സീറ്റിലും ഉണ്ടാകും.
ബിജെപിയെ പോലെ കോൺഗ്രസും പ്രതിസന്ധിയിൽ
കുറേക്കാലം കുത്തകയാക്കിവച്ച സംസ്ഥാനങ്ങളിൽ ഭരണം നഷ്ടപ്പെട്ട ക്ഷീണം കോൺഗ്രസ് ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ തീർക്കുമെന്ന് പ്രഖ്യാപനങ്ങൾ വന്നെങ്കിലും സഖ്യസാധ്യതകൾക്ക് ഇപ്പോഴും അന്തിമരൂപം ആയിട്ടില്ല. വോട്ടുകൾ ചെറുപാർട്ടികൾക്കിടയിൽ ഭിന്നിച്ചുപോകുമ്പോൾ എത്രത്തോളം നേട്ടമുണ്ടാക്കാം എന്നതാണ് കോൺഗ്രസിന്റെ നോട്ടം.
മിക്ക സംസ്ഥാനങ്ങളിലും കോൺഗ്രസിന്റേയും സഖ്യകക്ഷികളുടേയും നേതാക്കളെ ചാക്കിട്ടുപിടിച്ചാണ് ബിജെപി ഭരണം പിടിച്ചത്. എന്നാൽ ഇതിനെ അണികൾ എത്രത്തോളം ഉൾക്കൊണ്ടുവെന്നത് ഈ തിരഞ്ഞെടുപ്പിൽ വ്യക്തമാകും. കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ നിരവധി നേതാക്കളുണ്ട് ഇവിടങ്ങളിൽ. അതിനാൽ പാർട്ടിയെ ശക്തിപ്പെടുത്തി തിരഞ്ഞെടുപ്പ് നേരിടാനും കൂടുതൽ സഖ്യങ്ങൾ ചെറുപാർട്ടികളുമായി ഉണ്ടാക്കാനുമാവും കോൺഗ്രസിന്റെ നോട്ടം.
പക്ഷേ, പാർട്ടി പുനഃസംഘടനയ്ക്ക് വലിയ സാധ്യതയില്ല. കാരണം പ്രധാനനേതാക്കളിൽ നല്ലൊരു പങ്കും ബിജെപിയുടെ കൂടെ പോയി. അസം തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് കോൺഗ്രസിന്റെ പ്രധാന നേതാവായ ഹിമന്ത ബിശ്വ ശർമ ഒരു സംഘം എംഎൽഎമാരെയും കൂടെക്കൂട്ടിയാണു ബിജെപിയിലേക്കു ചേക്കേറിയത്. അരുണാചലിൽ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചവർ കൂറുമാറി ബിജെപിയുടെ ബാനറിൽ സർക്കാരുമുണ്ടാക്കി.
പ്രാദേശിക കക്ഷികൾ ഭരിക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ബിജെപിയുടെ ആശയത്തെക്കാൾ, കേന്ദ്രത്തിൽനിന്നുള്ള സഹായങ്ങൾക്കാണു പ്രാധാന്യം നൽകുന്നത്. കേന്ദ്രത്തിൽ ഭരണം മാറുമെന്ന നിലപാട് ഇക്കുറി ചർച്ചയായിട്ടുണ്ട്. അതിനാൽ തന്നെ കോൺഗ്രസുമായി കക്ഷിചേരാനാകും കൂടുതൽ ചെറുകക്ഷികളും താത്പര്യപ്പെടുക. ഇതിന്റെ നേട്ടം കൊയ്യാനാകുമെന്ന പ്രതീക്ഷയിലാണ് രാഹുലിന്റെ പാർട്ടി.
പക്ഷേ, ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈ ആനുകൂല്യം കോൺഗ്രസിനു പ്രതീക്ഷിക്കാനാവില്ല. ഇതോടൊപ്പം ക്രൈസ്തവ വിഭാഗങ്ങൾക്ക് ഉൾപ്പെടെ വിവിത മത സംഘടനകൾ നിർണായക വോട്ടുബാങ്കുകളാണ് ഈ സംസ്ഥാനങ്ങളിലെല്ലാം. അതും മുതലെടുക്കാൻ കോൺഗ്രസ് ശ്രമിക്കും. കഴിഞ്ഞവണത്തെ എട്ടുസീറ്റ് എന്ന സ്വപ്നത്തിൽ നിന്ന് എത്രത്തോളം ബിജെപിക്ക് മുന്നോട്ടുപോകാനാകും ഇക്കുറി എന്നതാണ് ചോദ്യം. എന്നാൽ അതോടൊപ്പം കോൺഗ്രസിന്റെ കാര്യത്തിലും സ്ഥിതി ഏറെക്കുറെ അതുതന്നെ.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്