നാല് വർഷം മുമ്പ് മോദി അധികാരത്തിലെത്തിയപ്പോൾ ഏഴിടത്ത് മാത്രം ഉണ്ടായിരുന്ന കാവി പൊടുന്നനെ ഇന്ത്യയുടെ ഉടയാടയായി; 20 സംസ്ഥാനങ്ങളിൽ ഭരണം ഉറപ്പിച്ച് സംഘപരിവാർ; കോൺഗ്രസിന്റെ ത്രിവർണ്ണകൊടി പാറാൻ ഇനി പഞ്ചാബും മിസോറാമും പുതുച്ചേരിയും മാത്രം; വടക്കേ ഇന്ത്യയിൽ തുടങ്ങി വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ കീഴടക്കി ദക്ഷിണേന്ത്യയിൽ ചുവടു വയ്ക്കുമ്പോൾ മോദി-അമിത് ഷാ കൂട്ടുകെട്ടിന് മുമ്പിൽ നിൽക്കാൻ പോലും ആവാതെ പ്രതിപക്ഷ പാർട്ടികൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഇന്ത്യയുടെ മുക്കിലും മൂലയിലും ഭരണമുള്ള പാർട്ടിയായി ബിജെപി മാറുന്നു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പിടിമുറുക്കിയ ബിജെപി ഇപ്പോൾ കർണ്ണാടകത്തിലൂടെ ദക്ഷിണേന്ത്യയിലും ചുവട് ഉറപ്പിക്കുകായണ്. ഗോവയിൽ ബിജെപി ഭരണമാണുള്ളത്. അതായത് കേരളവും തമിഴ്നാടും കർണ്ണാടകയും തെലുങ്കാനും ആന്ധ്രയും ഗോവയും ഉൾപ്പെടുന്ന അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ രണ്ടിടത്ത് ബിജെപി ഭരണം. ആദ്യമായാണ് ദക്ഷിണേന്ത്യയിൽ ബിജെപിക്ക് ഒറ്റയ്ക്ക് രണ്ടിടത്ത് ഭരണം കിട്ടുന്നത്. നേരത്തേയും കർണ്ണാടകയിൽ ബിജെപി അധികാരത്തിലെത്തിയിട്ടുണ്ട്.
മാസങ്ങൾക്ക് മുമ്പാണ് വടക്ക് കിഴക്കൻ സംസ്ഥാനമായ ത്രിപുരയിൽ ബിജെപി സ്വപ്ന തുല്യമായ വിജയം നേടിയത്. സിപിഎം കോട്ടയിൽ അമിത് ഷായുടെ തന്ത്രങ്ങൾ ജയിച്ചു. ഇതോടെ തന്ത്രങ്ങളുമായി കർണ്ണാടക നിലനിർത്താൻ കോൺഗ്രസ് രംഗത്തെത്തി. ലിംഗായത്തുകളെ മതപദവയിലേക്ക് ഉയർത്തിയുള്ള മത കാർഡ് പോലും കളിച്ചു. അവിടെയും അമിത് ഷായുടെ തന്ത്രങ്ങൾ തന്നെ വിജയിച്ചു. മൂന്നാഴ്ച ബംഗളുരുവിൽ നിലയുറപ്പിച്ചാണ് അമിത് ഷാ തന്ത്രങ്ങൾക്ക് രൂപം നൽകിയത്. ആർ എസ് എസിന്റെ പിണക്കം വെല്ലുവിളിയായി. ഇതോടെ അവസാന ദിവസങ്ങളിൽ പിരവാറുകാരനായ റാം മാധവിനെ കർണ്ണാടകയിൽ രംഗത്തിറക്കി. ഇത് ഗുണകരമായി. മോദിയുടെ പ്രചരണത്തിനൊപ്പം ഇരുവരും ചേർന്നതോടെ കർണ്ണാടകയും ബിജെപി പക്ഷത്തേക്ക് തിരിഞ്ഞു.
ബിജെപിക്ക് ഗുജറാത്തിൽ ഭരണം നിലനിർത്താൻ കഴിഞ്ഞതും ഹിമാചലിൽ ഭരണം പിടിക്കാൻ കഴിഞ്ഞതും ഈ വർഷം തന്നെയാണ്. പക്ഷേ ഗുജറാത്തിലെ വോട്ട് കുറവ് ചെറിയ തിരിച്ചടിയുമായി. മോദി പ്രഭാവം കുറയുന്നതായി ഏവരും വിലയിരുത്തി. എന്നാൽ നോർത്ത് ഈസ്റ്റിലെ മുന്നേറ്റം ബിജെപിക്ക് പുതിയ ഊർജ്ജമാവുകയാണ്. നോർത്ത് ഈസ്റ്റിലും താര പ്രചാരകൻ മോദിയായിരുന്നു. തന്ത്രങ്ങൾ ഒരുക്കിയത് അമിത് ഷായും. മോദി-അമിത് ഷാ മാജിക്കിൽ മുന്നോട്ട് കുതിക്കാനാകുമെന്ന് ത്രിപുരയിലെ ഫലം തെളിയിക്കുകയാണ്. ആദ്യമായി ഇടത് കോട്ടയിൽ ബിജെപി പിടിമുറുക്കുകയാണ്. മേഘാലയയിൽ മുന്നോട്ട് പോകാൻ ഈ തെരഞ്ഞെടുപ്പിലായില്ലെങ്കിലും വോട്ട് വിഹിതം ബിജെപിക്ക് വലിയ തോതിൽ കൂടി. നാഗാലാന്റിലും അധികാരത്തിലെത്താൻ ആയില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുകയാണ്.
മോദി അധികാരത്തിലെത്തുമ്പോൾ ഏഴിടത്ത് മാത്രമായിരുന്നു ബിജെപി ഭരണം. അതാണ് ഇരട്ടിയും കടന്ന് കുതിക്കുന്നത്. കർണ്ണാടകയും അനുകൂലമായതോടെ 16 സംസ്ഥാനങ്ങളിൽ ബിജെപിയുടെ ഭരണമാണ്. അരുണാചൽ പ്രദേശ്, ആസ്സാം, ചത്തീസ്ഗഡ്, ഗോവ, ഹരിയാന, ഗുജറാത്ത്, ജാർഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പുർ, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്,ഹിമാചൽ പ്രദേശ്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളാണ് ബിജെപി ഭരിക്കുന്നത്. ഇതിനൊപ്പം കർണ്ണാടകയും ചേരും. ബീഹാർ, ജമ്മുകശ്മീർ, സിക്കിം, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ ഭരണം. അങ്ങനെ 20 സംസ്ഥാനങ്ങളിൽ ബിജെപിയുടെ ഭരണ സാന്നിധ്യം ഇനി അവകാശപ്പെടാം. അതായത് ഇന്ദിരാഗാന്ധിക്ക് ശേഷം രാജ്യമെങ്കും സ്വാധീനം ചെലുത്താനാകുന്ന നേതാവായി മോദി മാറുകയാണ്.
പഞ്ചാബിലും മിസോറാമിലും പുതുചേരിയിലും മാത്രമാണ് ഇനി കോൺഗ്രസ് ഭരണമുള്ളത്. ബംഗാൾ തൃണമൂലം കേരളം ബിജെപിയും ഭരിക്കുന്നു. ആന്ധ്രയിൽ ചന്ദ്രബാബു നായിഡു ബിജെപി ക്യാമ്പിലായിരുന്നു. എന്നാൽ ഇടയ്ക്ക് പിണങ്ങി മാറി. തെലുങ്കാനയിൽ ടിആർഎസ് ഭരണമാണ്. തമിഴ്നാട്ടിൽ എഡിഎംകെയും. ഒഡീഷയിൽ നവീൻ പട്നായികും. ബാക്കിയെല്ലായിടത്തും കാവിക്കൊടി പാറുകയാണ്. അങ്ങനെ ഇന്ത്യയാകെ ബിജെപി കാവിക്കൊടി പാറിക്കുകയാണ്. ഉത്തരേന്ത്യയ്ക്ക് അപ്പുറത്തേക്ക് വളരുകയാണ് ബിജെപി. ജാതി സമവാക്യങ്ങൾ അനുകൂലമാക്കാനും ബിജെപിക്ക് കഴിയുന്നു. ഇതാണ് കർണ്ണാടക തെരഞ്ഞെടുപ്പ് ഫലം നൽകുന്ന യാഥാർത്ഥ ചിത്രം.
കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും ആശ്വസിക്കാൻ കർണ്ണാടക ഒന്നും നൽകുന്നില്ല. ജിഎസ്ടിയും നോട്ട് നിരോധനവും മോദിയെ തളർത്തിയില്ല. ശക്തനാക്കുകയും ചെയ്തു. ഇനി ബിജെപിക്ക് ഒറ്റ നേതൃത്വമേ ഉള്ളൂ. മോദിയുടെ നേതൃത്വം. മോദിക്കായി അമിത് ഷാ കരുനീക്കം നടത്തും. ഇതോടെ ഇന്ത്യ മുഴുവൻ മോദി പ്രഭാവം വളരുകയാണ്. രാജ്യസഭയിലും ഏറ്റവും വലിയ കക്ഷിയായി താമസിയാതെ ബിജെപി മാറും. ഇതോടെ ആഗ്രഹിക്കുന്നതെല്ലാം നിയമമാക്കാൻ മോദി സർക്കാരിന് കഴിയും. പഞ്ചാബ്, ബംഗാൾ തുടങ്ങിയ വലിയ സംസ്ഥാനങ്ങളും കേരളവും ഒഴിച്ചാൽ ഇന്ത്യയുടെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്നത് ബിജെപിയാണ്. പെട്രോൾ വിലവർദ്ധനവിലെ ജനരോഷം പോലും മതുലാക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നാണ് കർണ്ണാടക നൽകുന്ന പ്രധാന സൂചന.
മൂന്ന് മാസങ്ങൾക്ക് മുമ്പ് ഗുജറാത്തിൽ 22വർഷമായി അടക്കി ഭരിക്കുന്ന ബിജെപി ആറാം തവണയും അധികാരം നിലനിർത്തിയപ്പോൾ ഹിമാചൽ പ്രദേശ് ബിജെപി കോൺഗ്രസ്സിൽ നിന്ന് തിരിച്ചു പിടിക്കുകയായിരുന്നു. ത്രിപുരയിൽ ബിജെപി നേടിയത് ചരിത്ര വിജയമായിരുന്നു. ഇടത് കോട്ടയിലെ വമ്പൻ വിള്ളലാണ് ബിജെപി നേടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒന്നര ശതമാനം വോട്ട് മാത്രമാണ് ബിജെപിക്കുണ്ടായിരുന്നത്. ഇതാണ് അമ്പതിനോട് അടുത്ത് ബിജെപി വളർത്തിയത്. ത്രിപുരിയിലെ ഈ വിജയത്തിനിടെ ബിജെപിയെ തളർത്താൻ ഉത്തർ പ്രദേശിലേയും രാജസ്ഥാനിലേയും മധ്യപ്രദേശിലേയും ഉപതെരഞ്ഞെടുപ്പ് ഫലങ്ങളെത്തി. ശിവസേനയും ബിജെപിയെ തള്ളിപ്പറഞ്ഞു. ഇതോടെ ആവേശത്തോടെ രാഹുൽ കർണ്ണാടകയിൽ നിറഞ്ഞു. ഇതാണ് മോദി-അമിത് ഷാ കൂട്ടുകെട്ട് അപ്രസക്തമാക്കുന്നത്.
മോദി അധികാരത്തിലെത്തുമ്പോൾ ഗുജറാത്തും ജാർഖണ്ഡും മധ്യപ്രദേശും രാജസ്ഥാനും ഉത്തരാഖണ്ഡും ചത്തീസ് ഗഡും ഗോവയും മാത്രമാണ് ബിജെപി പക്ഷത്തുണ്ടായിരുന്നത്. അതിന് ശേഷമാണ് അരുണാചലിലും അസമിലും യുപിയിലും ഹിമാചലിലും ഝാർഖണ്ഡിലും മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി ഭരണം പിടിച്ചത്. ഇത് മോദി പ്രഭാവത്തിന്റെ സൂചനയായിരുന്നു. ഇതിൽ മഹാരാഷ്ട്രയിൽ ശിവസേനയിൽ നിന്ന് അകന്ന് ബിജെപി ഒറ്റയ്ക്കാണ് മത്സരിച്ചത്. എന്നിട്ടും മഹാരാഷ്ട്ര ജയിക്കാനായി. യുപി പിടിച്ചതും അവിസ്മരണീയമായിരുന്നു. മൂന്നൂറിലധികം സീറ്റുകളിലാണ് ബിജെപി അവിടെ വിജയിച്ചത്. എക്സിറ്റ്പോൾ പ്രവചനങ്ങൾക്ക് അപ്പുറത്തേക്ക് പോയ വിജയം.
വർഷങ്ങളായി ചത്തീസ്ഗഡിലും ഗുജറാത്തിലും മധ്യപ്രദേശിലും ബിജെപി അധികാരത്തിലുണ്ടായിരുന്നെങ്കിലും ഗോവയിലും രാജസ്ഥാനിലും അധികാരം പിടിച്ചെടുത്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പാർട്ടി നിയമ സഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി തരംഗത്തിന് തുടക്കമിട്ടത്. മോദി പ്രധാനമന്ത്രിയായ ശേഷം ഡൽഹിയിലാണ് ബിജെപിക്ക് വമ്പൻ തിരിച്ചടിയുണ്ടായത്. ഇവിടെ ആംആദ്മി പാർട്ടി വലിയ വിജയം നേടി. ബീഹാറിലും നിതീഷ് കുമാറിന് മുമ്പിൽ അടിതെറ്റി. പക്ഷേ ഇപ്പോൾ നിതീഷ് മോദിക്കൊപ്പമാണ്. പഞ്ചാബിൽ ബിജെപിക്ക് വലിയ കരുത്തില്ല. ശിരോമണി അകാലിദള്ളാണ് അവിടെ എൻഡിഎയിലെ വമ്പൻ. ഇവിടേയും കോൺഗ്രസിനോട് ബിജെപി സഖ്യം തോറ്റു. ഇവിടെ മാത്രമാണ് മോദിക്ക് കോൺഗ്രസിൽ നിന്ന് തിരിച്ചടി നേരിടേണ്ടി വന്നത്.
ഡൽഹി, കർണാടക എന്നിവിടങ്ങളിൽ ബിജെപി മുൻപ് ഭരണത്തിലിരുന്നിട്ടുണ്ട്. മോദി പ്രഭാവം എന്ന ഒരൊറ്റ തുറുപ്പ് ചീട്ട് മുതലെടുത്തുകൊണ്ട് ഇന്ത്യയുടെ സിംഹഭാഗവും ബിജെപിക്ക് കയ്യടക്കാനായെങ്കിലും കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, മിസ്സോറാം, മേഘാലയ, തുടങ്ങിയ സംസ്ഥാനങ്ങൾ ഒരിക്കൽ പോലും ബിജെപിയെ അധികാരത്തിലേറ്റിയിട്ടില്ല. ഇവ പിടിക്കുകയെന്ന ദൗത്യമാണ് മോദിക്ക് മുന്നിൽ ഇനിയുള്ളത്. ഇതിൽ കേരളവും തമിഴ്നാടും പശ്ചിമ ബംഗാളും കടുത്ത വെല്ലുവിളിയാണ്. ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പ് കേരളത്തിൽ ബിജെപിയുടെ പ്രതീക്ഷകൾക്ക് പുതിയ മാനം നൽകുന്നു. കർണ്ണാടകയിലെ ഫലം ചെങ്ങന്നൂരിലും ആവേശമാകും. വരും ദിവസങ്ങളിൽ അമിത് ഷാ നേരിട്ടെത്തി ചെങ്ങന്നൂരിൽ ചരട് വലികൾ നടത്തും.
തമിഴ്നാട്ടിലെ ദ്രാവിഡ രാഷ്ട്രീയത്തിൽ ബിജെപിക്ക് വലിയ റോളില്ല. രജനി കാന്തിനെ രാഷ്ട്രീയത്തിലിറക്കി തമിഴ് നാട് പിടിക്കുകയാണ് തന്ത്രം. കേരളത്തെ പോലെ ബംഗാളിലെ മമതാ തരംഗം ബിജെപി പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയാണ്. താമസിയാതെ രാജസ്ഥാനും മധ്യപ്രദേശിലും ചത്തീസ് ഗഡിലും തെരഞ്ഞെടുപ്പുണ്ട്. ഇത് മൂന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ. ഇവിടെ അധികാരം നിലനിർത്തുകയെന്നത് ബിജെപിക്ക് നിർണ്ണായകമാണ്. കർണ്ണാടകയിലെ മികവിൽ രാജസ്ഥാനിലും മധ്യപ്രദേശിലും വീറോടെ പ്രചരണത്തിന് ബിജെപി എത്തും. ഒരു പക്ഷേ ഈ തെരഞ്ഞെടുപ്പിനൊപ്പം ലോക്സഭയിലേക്കും വോട്ടെടെപ്പ് നടക്കാനിടയുണ്ട്. അങ്ങനെ വരും മാസങ്ങളും അനുകൂലമാക്കാനുള്ള തന്ത്രങ്ങളിലേക്ക് കടക്കുകയാണ് മോദിയും അമിത് ഷായും.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്